പാല്‍ വില വര്‍ധിപ്പിച്ച് അമുല്‍; ലിറ്ററിന് 2 രൂപ കൂടി

ന്യൂഡല്‍ഹി: പാല്‍ വിലയില്‍ രണ്ട് രൂപ വര്‍ധിപ്പിച്ച് അമുല്‍. സംഭരണം, കന്നുകാലി തീറ്റ, പ്രവര്‍ത്തന ചെലവുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് വില വര്‍ധനയെന്ന് അമുലിന്റെ നടത്തിപ്പുകാരായ ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ അറിയിച്ചു. അമൂലിന്റെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വില കൂട്ടി. രാജ്യവ്യാപകമായി മെയ് 14 മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലും അമുല്‍ പാല്‍ വില വര്‍ധിപ്പിച്ചിരുന്നു.അമുലിന്റെ അമുല്‍ ടാസ, അമുല്‍ ഗോള്‍ഡ്, അമുല്‍ ശക്തി, അമുല്‍ ടീ സ്‌പെഷ്യല്‍ തുടങ്ങിയ …

മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഇന്നും തീരുമാനമായില്ല; സമയമെടുക്കുമെന്ന് ജയറാം രമേശ്

ന്യൂഡല്‍ഹി: കേരള മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ഇന്നും തീരുമാനമായില്ല. സമയമെടുക്കുമെന്നും നാളെ പ്രഖ്യാപിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എ.ഐ.സി.സി വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് പ്രതീക്ഷിച്ച് ഖാര്‍ഗെയുടെ വീടിന് മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അരമണിക്കൂര്‍ ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തിലെത്തിയില്ലെന്നാണ് സൂചന. വിഷയത്തില്‍ ആന്റണിയുടെ നിലപാട് തേടി തീരുമാനമെടുക്കാമെന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്. കൊടിക്കുന്നില്‍ സുരേഷിനെയും ഹൈക്കമാന്‍ഡ് ഫോണില്‍ വിളിച്ചു. കൊടിക്കുന്നില്‍ വി.ഡി. സതീശനെ പിന്തുണച്ചുവെന്നാണ് സൂചന. മുഖ്യമന്ത്രിയെ …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; ഓട്ടോഡ്രൈവര്‍ക്ക് 31 വര്‍ഷം കഠിന തടവ്

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഓട്ടോഡ്രൈവറെ 31 വര്‍ഷത്തെ കഠിന തടവിനും അരലക്ഷം രൂപ പിഴ അടക്കാനും ശിക്ഷിച്ചു. തിരുവാലി കൊളക്കാട്ടിരി പുല്ലുകണ്ടം മൂലത്ത് വീട്ടില്‍ എം. സഫീറിനെ(43)യാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി കെ.എസ് വരുണ്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം അധിക കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു. പിഴ അടക്കുകയാണെങ്കില്‍ പ്രസ്തുത തുക അതിജീവിതയ്ക്ക് നല്‍കാനും കോടതി ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ പദ്ധതി പ്രകാരം …

ഖാര്‍ഗെ – രാഹുല്‍ നിര്‍ണായക കൂടിക്കാഴ്ച 5.30 ന്; മുഖ്യമന്ത്രിയെ കാത്ത് കേരളം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനാകാതെ നേതൃത്വം. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടന്ന തമിഴ് നാട്, പുതുച്ചേരി, ആസാം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെല്ലാം പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. യു.ഡി.എഫ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും മുഖ്യമന്ത്രിയെ ഇനിയും പ്രഖ്യാപിക്കാത്തതില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ ഇന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇന്ന് വൈകിട്ട് 5.30 ന് അവസാനവട്ട ചര്‍ച്ച നടത്തിയ …

മുത്തച്ഛനോടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന 6 വയസ്സുകാരന്‍ ലോറിയിടിച്ച് മരിച്ചു

കൊച്ചി: മുത്തച്ഛനോടിച്ച സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന ആറു വയസ്സുകാരന്‍ ലോറിയിടിച്ച് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് കളമശ്ശേരി ദേശീയപാതയിലാണ് അപകടം. മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പം ബന്ധുവീട്ടില്‍ പോകുകയായിരുന്നു കുട്ടി. വഴിമധ്യേ ഗ്യാസ് സിലിണ്ടറുമായി പോവുകയായിരുന്ന ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ കുട്ടി അതുവഴി വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിനടിയില്‍പ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛനും മുത്തശ്ശിക്കും നിസ്സാരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എ.സി പൊട്ടിത്തെറിച്ചു; 2 പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ എ.സി പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്കാണ് അപകടം. എ.സിയില്‍ ഗ്യാസ് നിറക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഗ്യാസ് ടാങ്കര്‍ പിടിച്ചിരുന്ന ആള്‍ പൊട്ടിത്തെറിയുടെ ആഘാതത്തില്‍ സമീപത്തെ ഓടയിലേക്ക് തെറിച്ചുവീണു. പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലുകളും മറ്റ് ഭാഗങ്ങളും തകര്‍ന്നു. മുറിക്ക് പുറത്ത് ജോലി ചെയ്തിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. പൊട്ടിത്തെറിയുടെ ആഘാതത്തില്‍ മുറിയില്‍ കേടുപാടുകള്‍ സംഭവിക്കുകയും …

പനയാലില്‍ പൊതു സ്ഥലത്തെ നൂറോളം മരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റിയ നിലയില്‍

കാസര്‍കോട്: ബേക്കല്‍ |പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാലില്‍ പൊതുമരാമത്ത് റോഡരുകിലെ നൂറോളം മരങ്ങള്‍ ജെസിബി ഉപയോഗിച്ച് പിഴുതുമാറ്റി. പെരിയാട്ടടുക്കം – ബേക്കൽ റോഡിലെ പനയാൽ പള്ളാര ത്താണ് സംഭവം.ബുധനാഴ്ച രാവിലെയോടെയാണ് മരങ്ങൾ നശിപ്പിച്ച കാര്യം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. സാമൂഹ്യവനവല്‍ക്കരണത്തിന്റെ ഭാഗമായും പരിസ്ഥിതി പ്രവര്‍ത്തകര്‍ സ്വമേധയും നട്ടുവളര്‍ത്തിയ മരങ്ങളാണ് ഒരൊറ്റ രാത്രി കൊണ്ട് പിഴുതുനശിപ്പിച്ചത്. മഹാഗണി, നാട്ടുമാവുകള്‍, പുന്ന തുടങ്ങിയ മരങ്ങളാണ് നശിപ്പിച്ചത്. റോഡിനു സമാന്തരമായി 50മീറ്റര്‍ നീളത്തിലും അഞ്ചുമീറ്റര്‍ വീതിയുമുള്ള സ്ഥലത്തെ നൂറോളം മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്. സംഭവത്തെ …

സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയം 85.20 ശതമാനം

ന്യൂഡല്‍ഹി: സി.ബി.എസ്.സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20 ശതമാനമാണ് ഇത്തവണത്തെ വിജയം. കേരളം, ലക്ഷദ്വീപ് ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖല 95.62 ശതമാനം വിജയത്തോടെ ഒന്നാംസ്ഥാനത്തെത്തി. ഈ വര്‍ഷം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെ നടന്ന പരീക്ഷയില്‍ ആകെ 18,59, 551 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 10.2 ലക്ഷം ആണ്‍കുട്ടികളും 8.3ലക്ഷം പെണ്‍കുട്ടികളും ഉള്‍പ്പെടും.cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക് ഫലമറിയാം. കൂടാതെ ഡിജിലോക്കര്‍, ഉമാങ് ആപ് വഴിയും എസ്.എം.എസ് സംവിധാനത്തിലൂടെയും വിദ്യാര്‍ത്ഥികള്‍ക്ക് …

ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി; വിജയ് യുടെ ജ്യോതിഷിയുടെ നിയമനം റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് യുടെ ജ്യോതിഷിയുടെ ഓഫീസ് നിയമനം റദ്ദാക്കി. ജ്യോതിഷിയെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആയി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. നിയമസഭയിലും ഇതുസംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നിയമനം റദ്ദാക്കാന്‍ തീരുമാനിച്ചത്. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ അന്തവിശ്വാസം പിന്തുടരുന്നത് ശരിയല്ലെന്ന വിമര്‍ശനം സഭയില്‍ നിന്ന് തന്നെ ഉയര്‍ന്നു. അന്തവിശ്വാസത്തെ എതിര്‍ക്കുന്ന ഒരു ബില്‍ പാസ്സാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു. ഹൈക്കോടതിയില്‍ ഹര്‍ജിയും എത്തിയിരുന്നു. ഇതിന് പിന്നാലെ പുനാരാലോചന നടത്താമെന്ന് വിജയ് സഭയില്‍ പറഞ്ഞിരുന്നു. …

നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി; പ്രതികള്‍ കസ്റ്റഡിയില്‍

നളന്ദ: നാരങ്ങ പറിച്ചുവെന്നാരോപിച്ച് 12 വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീഹാര്‍ നളന്ദയിലെ സക്രവ ഗ്രാമത്തില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിലാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രാജ്കുമാര്‍ പാസ്വാന്റെ മകന്‍ ശുഭം കുമാര്‍ എന്ന ജഗ്ഡു വാണ് അതിക്രമത്തിനിരയായി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ കുട്ടിയുടെ മൃതദേഹവുമായി നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീടിനുസമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ശുഭം. ഈ സമയം അടുത്ത വീട്ടിലെ നാരങ്ങാ മരത്തില്‍ നിന്നു ഒരു നാരങ്ങ താഴെ വീണു. ഇതോടെ …

ചാമുണ്ഡിക്കുന്ന്, തുമ്പോടില്‍ കടന്നല്‍ ആക്രമണം; അധ്യാപകന്‍ മരിച്ചു, നാലു പേര്‍ ചികിത്സ തേടി

കാസര്‍കോട്: ബളാന്തോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു. ചാമുണ്ഡിക്കുന്നിലെ വിജയന്‍ (56) ആണ് മരിച്ചത്.ബുധനാഴ്ച രാവിലെ തുമ്പോടിയിലെ പറമ്പില്‍ വച്ചാണ് കടന്നല്‍ കുത്തേറ്റത്. പണിക്കാരോടൊപ്പം കാട് വെട്ടിത്തെളിക്കുമ്പോഴായിരുന്നു കടന്നല്‍ ആക്രമണം ഉണ്ടായത്. മണ്‍പുറ്റില്‍ കൂട് കൂടിയ കടന്നലുകളാണ് കുത്തിയത്. ഉടന്‍തന്നെ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന നാലോളം തൊഴിലാളികള്‍ക്കും കടന്നല്‍ കുത്തേറ്റിട്ടുണ്ട്. ഇവര്‍ ബന്തടുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ല. ഈ വര്‍ഷം സര്‍വീസില്‍ …

പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെയും വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി അഞ്ചാംക്ലാസുകാരന്‍

മലപ്പുറം: പുഴയില്‍ മുങ്ങിത്താഴുകയായിരുന്ന സുഹൃത്തിനെയും വല്യുപ്പയെയും അതിസാഹസികമായി രക്ഷപ്പെടുത്തി അഞ്ചാംക്ലാസുകാരന്‍. മലപ്പുറം പുന്നപ്പുഴയില്‍ കഴിഞ്ഞദിവസമാണ് സംഭവം. പുന്നപ്പുഴയിലെ അത്തിക്കുണ്ട് കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു എട്ടുവയസ്സുകാരനായ ഷെബിന്‍ ഷാനും വല്യുപ്പ അബൂബക്കറും. നീന്തിക്കുളിക്കുന്നതിനിടെ ഷെബിന്‍ ഷാന്‍ അപ്രതീക്ഷിതമായി പുഴയിലെ കയത്തില്‍ അകപ്പെടുകയായിരുന്നു. ഷെബിന്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച വല്യുപ്പ അബൂബക്കറും ചുഴിയില്‍പ്പെട്ടു. ഇതോടെ അവിടെയുണ്ടായിരുന്ന അഞ്ചാംക്ലാസുകാരന്‍ അമല്‍ ഷാന്‍(11) പുഴയിലേക്ക് ചാടുകയായിരുന്നു. ഷെബിനെ അതിസാഹസികമായി കരയിലേക്ക് എത്തിച്ചു. പിന്നാലെ വല്യുപ്പയെയും രക്ഷിച്ചു. കരയിലെത്തിച്ച ശേഷം ഷെബിന് അമല്‍ സി.പി.ആര്‍ …

നീറ്റ് ക്രമക്കേട്: കാഞ്ഞങ്ങാട്ടും കോഴിക്കോട്ടും പാലക്കാട്ടും തലസ്ഥാന നഗരിയിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം; ജലപീരങ്കി പ്രയോഗം

കാസര്‍കോട്/ കോഴിക്കോട്: നീറ്റ് പരീക്ഷാ ക്രമക്കേടില്‍ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. കാഞ്ഞങ്ങാട്, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പ്രതിഷേധവുമായെത്തിയത്. മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു. ഇവരെ പൊലീസ് എത്തി മാറ്റി. കോഴിക്കോട്ടും പാലക്കാട്ടും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രതിഷേധം നടക്കുകയാണ്. കോഴിക്കോട്ട് ഇന്‍കം ടാക്‌സ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രവര്‍ത്തകരും പൊലീസും …

കാറ്റും മഴയും; കുമ്പള, താഴെ കൊടിയമ്മയില്‍ മരം കടപുഴകി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു

കാസര്‍കോട്: ചൊവ്വാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വൈദ്യുതി തൂണുകള്‍ തകര്‍ന്നു. കുമ്പള, താഴെകൊടിയമ്മയിലാണ് സംഭവം. ശക്തമായ കാറ്റില്‍ റോഡരുകിലെ കൂറ്റന്‍ കാറ്റാടി മരം വൈദ്യുതി ലൈനിലേക്ക് വീഴുകയായിരുന്നു. ഇതോടെ രണ്ടു വൈദ്യുതി തൂണുകള്‍ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു.

വന്ദേഭാരതില്‍ യാത്രക്കാരന് 700 രൂപ ടിക്കറ്റിന് 380 രൂപ വാഗ്ദാനം ചെയ്തു; ടിടിഇക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി: വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്രക്കാരന് അനധികൃതമായി ടിക്കറ്റ് നിരക്കില്‍ ഇളവ് വാഗ്ദാനം ചെയ്ത ടിടിഇയെ സസ്‌പെന്‍ഡ് ചെയ്തു. 700 രൂപ ടിക്കറ്റ് നിരക്കുള്ള യാത്രയ്ക്ക് 380 രൂപ നല്‍കിയാല്‍ മതിയെന്നായിരുന്നു ടിടിഇയുടെ വാഗ്ദാനം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ഇന്ത്യന്‍ റെയില്‍വേ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. ടിക്കറ്റ് ബുക്കിംഗും നിരക്ക് ശേഖരണവും നിയന്ത്രിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേയ്ക്ക് കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്. വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഒഴിവുള്ള …

തമിഴ് നാട്ടില്‍ ഭൂരിപക്ഷം തെളിയിച്ച് വിജയ്; ജനനായകന്‍ നേടിയത് 144 വോട്ടുകള്‍

ചെന്നൈ: 234 അംഗ തമിഴ്നാട് നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ തമിഴക വെട്രി കഴകം നേതാവും മുഖ്യമന്ത്രിയുമായ ദളപതി വിജയ് ഭൂരിപക്ഷം തെളിയിച്ചു. 144 വോട്ടുകള്‍ നേടിയാണ് വിജയ് വിശ്വാസവോട്ട് നേടിയത്. 22 പേര്‍ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തു. എ.ഐ.എ.ഡി.എം.കെയിലെ ഒരു വിമത വിഭാഗം വിജയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. രണ്ട് ദശാബ്ദങ്ങള്‍ക്ക് ശേഷം ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്ത് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് തൊട്ടുപിന്നാലെയാണ് വിശ്വാസവോട്ട് നടന്നത്.

ഇടിമിന്നല്‍: ഉപ്പള, കൃഷ്ണ നഗറില്‍ ഒരേ വളപ്പിലെ നാലു വീടുകള്‍ക്കു നാശം, ഗൃഹോപകരണങ്ങൾ കത്തി നശിച്ചു

കാസര്‍കോട്: ചൊവ്വാഴ്ച രാത്രി ഉണ്ടായ ശക്തമായ ഇടിമിന്നലില്‍ ഒരു വളപ്പിലെ നാലു വീടുകള്‍ക്കു നാശം. ഭാസ്‌ക്കര കൊണ്ടയൂർ, സഹോദരങ്ങളായ പ്രഭാകര, സുകുമാര, മാധവ എന്നിവരുടെ വീടുകള്‍ക്കാണ് നാശം ഉണ്ടായത്. ഭാസ്‌ക്കരന്റെ ഇരുനില വീടിന്റെ മുകള്‍ നിലയിലെ ചുമര്‍ ഇടിമിന്നലേറ്റ് ദ്വാരം വീണു. വയറിംഗ് പൂര്‍ണ്ണമായും കത്തി നശിച്ചു. ഗൃഹോപകരണങ്ങള്‍ക്കും നാശം ഉണ്ടായി. മറ്റു മൂന്നു വീടുകളിലും ഗൃഹോപകരണങ്ങള്‍ കത്തി നശിച്ചു.

യുവാവിനെ മുറിയില്‍ തടവിലാക്കി മാലപടക്കം കത്തിച്ചെറിഞ്ഞു; ഗുരുതരമായി പരിക്കേറ്റ യുവാവ് മംഗ്‌ളൂരുവില്‍ ചികിത്സയില്‍, മുള്ളേരിയ സ്വദേശിക്കെതിരെ കേസ്

കാസര്‍കോട്: യുവാവിനെ മുറിയില്‍ തടവിലാക്കിയ ശേഷം മാലപ്പടക്കം കത്തിച്ചെറിഞ്ഞ് ഗുരുതരമായി പൊള്ളലേല്‍പ്പിച്ചതായി പരാതി. മല്ലം, ചോക്കമൂലയിലെ എം അഭിലാഷി(32)ന്റെ പരാതിപ്രകാരം സുഹൃത്ത് മുള്ളേരിയയിലെ പ്രണവിനെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.ഇരുകാലുകള്‍ക്കും ഗുരുതരമായി പൊള്ളലേറ്റ അഭിലാഷ് മംഗ്‌ളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ഏപ്രില്‍ 15ന് രാത്രി 10 മണിക്കും 16ന് രാവിലെ എട്ടുമണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരനായ അഭിലാഷിനെ ഒരു വീട്ടിലെ മുറിയില്‍ പൂട്ടിയിട്ട ശേഷം മാലപടക്കം കത്തിച്ച് എറിയുകയായിരുന്നുവെന്നു ബദിയഡുക്ക പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പറയുന്നു.