കെ പി റാവു റോഡിലെ തകർന്ന റോഡ്ഭാഗങ്ങൾ മഴയ്ക്ക് മുമ്പ് നന്നാക്കുമോ..? നഗരസഭ കണ്ണ് തുറക്കുമെന്ന പ്രതീക്ഷയിൽ വ്യാപാരികൾ

കാസർകോട് : കഴിഞ്ഞവർഷത്തെ ശക്തമായ മഴയിൽ റോഡിന്റെ ഒരു ഭാഗം ഒലിച്ചു പോയ അവസ്ഥയിലാണ് തിരക്കേറിയ കെ പി ആർ റാവു റോഡ്.നേരത്തെ തന്നെ റോഡ് തകർച്ച ഉണ്ടായിരുന്നുവെങ്കിലും പൂർണ്ണമായും തകർന്നത് കഴിഞ്ഞ വർഷമാണ്. തകർന്ന റോഡ് സൈഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ തുടങ്ങിയതോടെ വ്യാപാരികളുടെ ദുരിതം വർദ്ധിച്ചു.തകർച്ച നേരിടുന്ന ഭാഗത്താണ് ടെലികോം ഓഫീസ്, സിനിമാ തിയേറ്റർ തുടങ്ങിയവ സ്ഥിതി ചെയ്യുന്നതും.മഴക്കാലം വരാനിരിക്കെ കെഎസ്ആർടിസി ബസ്റ്റാൻഡ് മുതൽ പോസ്റ്റോഫീസ് വരെയുള്ള കെപിആർ റാവു റോഡ് കോൺക്രീറ്റ് …

ഹര്‍ത്താലിനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

എറണാകുളം: നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ദളിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലിനെതിരെ സ്വമേധയ കേസ് എടുത്ത് ഹൈക്കോടതി. ഹര്‍ത്താലില്‍ നടന്ന അതിക്രമങ്ങളിലാണ് കേസ് എടുത്തിരിക്കുന്നത്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്ക് കോടതി നോട്ടീസ് നല്‍കി. ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ ബസന്ത് ബാലാജി, പി. കൃഷ്ണകുമാര്‍ എന്നിവരുടെ അവധിക്കാല ഡിവിഷന്‍ ബെഞ്ചാണ് കേസെടുത്തത്. ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ഉണ്ടായി. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ചു. ചിലയിടങ്ങളില്‍ പൊലീസുമായി …

പ്രതിപക്ഷം പരാജയപ്പെടുത്താൻ ശ്രമിച്ചത് സ്ത്രീ സമൂഹത്തെ : സവിത ടീച്ചർ

കാസർകോട് : വനിതാ സംവരണ ബില്ലിനെ എതിർത്തതിലൂടെ കോൺഗ്രസ്, സിപിഎം ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പരാജയപ്പെടുത്താൻ ശ്രമിച്ചത് രാജ്യത്തെ 70 കോടിയോളം വരുന്ന സ്ത്രീ സമൂഹത്തെയാണെന്നും ഇതിലൂടെ ഈ പാർട്ടികളുടെ സ്ത്രീ വിരുദ്ധ നയം മറ നീക്കി പുറത്ത് വന്നിരിക്കുകയാണെന്നും ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സവിത ടീച്ചർ പറഞ്ഞു. മഹിളാമോർച്ച മണ്ഡലം കമ്മിറ്റിനടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എല്ലാ മേഖലയിലും സ്ത്രീകൾ ഇന്ന് കഴിവ് തെളിയിച്ചെങ്കിലും നിയമനിർമ്മാണ സഭകളിൽ അർഹമായ പ്രാതിനിധ്യം സ്വാതന്ത്ര്യം …

വനത്തിനുള്ളില്‍ മനുഷ്യന്റെ തലയോട്ടി; സമീപത്ത് വസ്ത്രവും ചെരുപ്പും

കൊല്ലം: വനത്തിനുള്ളില്‍ നിന്ന് മനുഷ്യന്റെ തലയോട്ടി അടക്കമുള്ള ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. തെന്‍മല ഡാം ജംഗ്ഷനിലെ ഉന്നതിയോട് ചേര്‍ന്ന വനത്തിലാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. വിറക് ശേഖരിക്കാന്‍ പോയ സ്ത്രീകളാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. സമീപത്തായി വസ്ത്രവും ചെരുപ്പും മരത്തില്‍ ദ്രവിച്ച കയറും കണ്ടെത്തി. പുരുഷന്റെ അസ്ഥികൂട അവശിഷ്ടങ്ങളാണ് ഇതെന്നും ആത്മഹത്യ ആകാനാണ് സാധ്യതയെന്നും പൊലീസ് പറഞ്ഞു. തെന്‍മല പൊലീസും ഫൊറന്‍സിക് സംഘവും എത്തി അവശിഷ്ടങ്ങള്‍ പരിശോധനയ്ക്കായി കൊണ്ടുപോയി. 2024 ജൂലൈയില്‍ സമീപപ്രദേശത്ത് നിന്ന് …

രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന 15 കാരി മരിച്ചനിലയില്‍

കോഴിക്കോട്: രാത്രിയില്‍ ഉറങ്ങാന്‍ കിടന്ന പതിനഞ്ചുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് കുറ്റ്യാടിയിലെ സജീവന്റെ മകള്‍ വൈഗ(15) ആണ് മരിച്ചത്. വൈഗക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നതായും ചികിത്സ നടക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമില്ലാതെ കാണുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. നേരത്തെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

പിണറായി സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ചു: എന്‍.ജി.ഒ.എ

കാസര്‍കോട്: ശമ്പള പരിഷ്‌ക്കരണവും ഡി.എ കുടിശ്ശികയും സമയ ബന്ധിതമായി നല്‍കാതെ സര്‍ക്കാര്‍ ജീവനക്കാരെ വഞ്ചിച്ച സര്‍ക്കാരാണ് പിണറായി സര്‍ക്കാരെന്ന് കേരള എന്‍.ജി ഒ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. പ്രദീപന്‍ പറഞ്ഞു.അസോസിയേഷന്‍ കാസര്‍കോട് ബ്രാഞ്ച് സമ്മേളനം ഉല്‍ഘാടനം ചെയ്യു കയായിരുന്നു അദ്ദേഹം.ലീവ് സാറണ്ടര്‍, എച്ച്.ബി.എ എന്നിവയും ജീവനക്കാര്‍ക്ക് നിഷേധിച്ചു.മെഡിസെപ്പ് പ്രഹസനമാക്കി. ശ്രീനിമോന്‍.എം കെ അധ്യക്ഷത വഹിച്ചു.സുരേഷ് പെരിയങ്ങാനം, ജില്ലാ പ്രസി,എ.ടി.ശശി, സെക്രട്ടറി വി.ടി.പി. രാജേഷ്, ട്രഷറര്‍ വി എം രാജേഷ്, മാധവന്‍ നമ്പ്യാര്‍, ഗിരീഷ് ആനപ്പെട്ടി, …

റബ്ബര്‍ ഷീറ്റും ഒട്ടുപാലും മോഷണം; 2 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: വീട്ടില്‍ സൂക്ഷിച്ചിരുന്ന 85 കിലോ റബ്ബര്‍ ഷീറ്റും 40 കിലോ ഒട്ടുപാലും മോഷ്ടിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കുടിയാന്മല, പുലിക്കുരുമ്പ,കീച്ചേരി ഹൗസില്‍ ജയിംസ് (50), മണക്കടവ് സ്വദേശിയും നെല്ലിപ്പാറയില്‍ താമസക്കാരനുമായ പരിയാരത്ത് വീട്ടില്‍ സനൂപ് എന്നിവരെയാണ് ഡിവൈ എസ് പി വിവി മനോജിന്റെ നിര്‍ദ്ദേശപ്രകാരം കുടിയാന്മല പൊലീസ് ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ അറസ്റ്റു ചെയ്തത്.മാര്‍ച്ച് 20ന് പുലര്‍ച്ചെ എരുവേശി, ഏറ്റുപാറയിലെ വടക്കന്‍ ജോസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ജോസ് താമസിക്കുന്ന വീട്ടില്‍ നിന്നു 25 മീറ്റര്‍ മാറിയുള്ള …

കാസർകോട് അമേയ് സ്വദേശി രാജേഷ് കാമത്ത് അന്തരിച്ചു

ബെംഗളൂരു: കനകപുര റോഡ് ആക്‌സിസ് തത്വം വേദാനന്ത നാലില്‍ രാജേഷ് കാമത്ത് (52) അന്തരിച്ചു. ഭാര്യ:അനിത കാമത്ത് (എച്ച്.ആര്‍. മാനേജര്‍ എം.ആര്‍.ഐ. സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍സ്,മാതൃഭൂമി ഫോട്ടോഗ്രഫർ രാമനാഥ പൈയുടെ സഹോദരി ) മകന്‍: രജത് കാമത്ത് (വിദ്യാര്‍ഥി സഹ്യാദ്രി എന്‍ജിനീയറിങ് കോളേജ് മംഗളൂരു).പിതാവ്:പരേതനായ എന്‍.പി. കാമത്ത് (അമേയ് റോഡ് കാസര്‍കോട്). അമ്മ:പുഷ്പലത കാമത്ത്. സഹോദരങ്ങള്‍: നിത്യാനന്ദ കാമത്ത്, (കാസര്‍കോട്), സുരേഷ് കാമത്ത്, (ബെംഗളൂരു), രാധാ കിണി (പൂക്കോട് തലശ്ശേരി).

നെടുങ്കണ്ടം ഇരട്ടക്കൊല; സജി കുറ്റം സമ്മതിച്ചതായി പൊലീസ്

ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലയില്‍ അറസ്റ്റിലായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പൊലീസ് വ്യക്തമാക്കി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുപറമ്പില്‍ നിന്നു കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹങ്ങള്‍ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. രണ്ട് മൃതദേഹങ്ങള്‍ക്കും ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ മേരിക്കുട്ടിയുടെയും റെജിയുടെയും മൃതദേഹമാണോ ഇതെന്ന് ഉറപ്പിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ നടത്താനിരിക്കെയാണ് കാണാതായ മേരിക്കുട്ടി മാത്യുവിന്റെ ഇളയ മകന്‍ സജിയെ …

ചെർണോബിൽ: നാല് പതിറ്റാണ്ടുകൾക്കിപ്പുറവും മായാത്ത ആണവ മുറിപ്പാട്

ഡോ യു പി ആർ മേനോൻ (ഉക്രൈൻ ) മനുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ സാങ്കേതിക ദുരന്തങ്ങളിലൊന്നായ ചെർണോബിൽ ആണവ സ്‌ഫോടനത്തിന് നാല് പതിറ്റാണ്ടുകൾ തികയുകയാണ്. ശാസ്ത്രീയ മുന്നേറ്റങ്ങളുടെ അഹങ്കാരത്തിനിടയിൽ പ്രകൃതിയും സാങ്കേതികവിദ്യയും ഒരുപോലെ കൈവിട്ടാൽ സംഭവിക്കാവുന്ന വിനാശത്തിന്റെ ജീവിക്കുന്ന രക്തസാക്ഷ്യമായി ചെർണോബിൽ ഇന്നും നിലകൊള്ളുന്നു. 1986 ഏപ്രിൽ 26.അന്നത്തെ സോവിയറ്റ് യൂണിയന്റെ (ഇന്നത്തെ ഉക്രെയ്ൻ) ഭാഗമായ ചെർണോബിൽ ആണവനിലയത്തിലെ നാലാം നമ്പർ റിയാക്ടർ. പുലർച്ചെ നടന്ന ഒരു സുരക്ഷാ പരീക്ഷണത്തിനിടെയുണ്ടായ പിഴവുകൾ റിയാക്ടറിൽ അതിഭയങ്കരമായ സ്ഫോടനത്തിന് കാരണമായി. …

പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം കുത്തിക്കൊലപ്പെടുത്തി

ചിറ്റൂര്‍: പ്രഭാത സവാരിക്കിറങ്ങിയ മാധ്യമപ്രവര്‍ത്തകനെ അജ്ഞാതസംഘം പിന്തുടര്‍ന്ന് കുത്തിക്കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ ഇന്ന് രാവിലെയാണ് സംഭവം. ‘എ.ബി.എന്‍ ആന്ധ്രജ്യോതി’ എന്ന മാധ്യമസ്ഥാപനത്തിലെ റിപ്പോര്‍ട്ടറായ ജഗന്‍മോഹന്‍ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ജില്ലയിലാണ് കൊലപാതകം നടന്നത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ അക്രമിസംഘം ജഗന്‍മോഹന്‍ റെഡ്ഡിയെ ആക്രമിക്കുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച റെഡ്ഡിയെ പിന്തുടര്‍ന്ന് പിടികൂടി കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് തന്നെ റെഡ്ഡി മരിച്ചു. തൊഴില്‍പരമായ ശത്രുതയോ വ്യക്തിപരമായ വിദ്വേഷമോ ആകാം കൊലപാതകത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ …

നായ്ക്കാപ്പില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി

കാസര്‍കോട്: കുമ്പള, നായിക്കാപ്പില്‍ റോഡരുകില്‍നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ ബാറ്ററികള്‍ മോഷണം പോയി. സീതാംഗോളിയിലേക് തവിടു ലോഡുമായി എത്തിയ ലോറിയുടെ രണ്ട് ബാറ്ററികളാണ് മോഷണം പോയത്. വടകര സ്വദേശിയായ ശാലു ആണ് ലോറിയുടെ ഡ്രൈവര്‍. മോഷണം സംബന്ധിച്ച് ശാലു കുമ്പള പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞദിവസം ഭാസ്‌കര നഗര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ലോറിയുടെ രണ്ട് ബാറ്ററികളും മോഷണം പോയിരുന്നു. പ്രസ്തുത സംഭവത്തില്‍ കേസെടുത്തു അന്വേഷിക്കുന്നതിനിടയിലാണ് മറ്റൊരു ലോറിയില്‍ നിന്ന് കൂടി സമാന രീതിയിലുള്ള മോഷണം നടന്നത്.

കനാലില്‍ കുളിക്കാനിറങ്ങിയ 2 കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; ഒരാള്‍ ആശുപത്രിയില്‍

കൊച്ചി: കനാലില്‍ കുളിക്കാനിറങ്ങിയ രണ്ട് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു.ഹര്‍ത്താല്‍ ദിനത്തില്‍ അവധിയായതിനാല്‍ കൂട്ടുകാര്‍ക്കൊപ്പം കനാലില്‍ കുളിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. പെരുമ്പാവൂരിനടുത്ത് അശമന്നൂരില്‍ പെരിയാര്‍ വാലി കനാലില്‍ കുളിക്കാനെത്തിയ കൂവപ്പടി ചെറുകുന്നം കെഎംസി കോളേജിലെ വിദ്യാര്‍ത്ഥികളായ അജ്മല്‍, അജ്സല്‍ എന്നിവരാണ് മരിച്ചത്. സഹപാഠികളായ ആറ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പമാണ് ഇവര്‍ കനാലിലെത്തിയത്. ഒഴുക്കില്‍പെട്ട മറ്റൊരു വിദ്യാര്‍ത്ഥി കോതമംഗലത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. കനാലില്‍ പത്തടിയോളം ഉയരത്തില്‍ വെള്ളമുണ്ടായിരുന്നുവെന്ന് പറയുന്നു. ഷട്ടര്‍ തുറന്ന സമയമായതിനാല്‍ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ …

ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ വേണ്ട; രോഗികളെയും വിദ്യാര്‍ത്ഥികളെയും തടയുന്നത് ശരിയല്ലെന്ന് നിതിന്‍ രാജിന്റെ പിതാവ്

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹര്‍ത്താല്‍ വേണ്ടെന്ന് നിതിന്‍ രാജിന്റെ പിതാവ് രാജന്‍ പറഞ്ഞു. നിതിന്‍ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിഷേധം ആവാം എന്നാല്‍ അക്രമം പാടില്ല. രോഗികളെയും വിദ്യാര്‍ത്ഥികളെയും തടയുന്നത് ശരിയല്ല. നീതിക്ക് വേണ്ടിയുള്ള ഹര്‍ത്താല്‍ നല്ല ഉദ്ദേശത്തില്‍ ഉള്ളതാണ്, എന്നാല്‍ അത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ആവരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. ഹര്‍ത്താലില്‍ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധം ശക്തമാണ്. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ പലയിടങ്ങളിലും ഗതാഗതകുരുക്കുണ്ടായി. …

ഈജിപ്തിൽ പാമ്പ് പിടുത്തക്കാരന്റെ പ്രദർശനത്തിനിടെ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു

പി പി ചെറിയാൻ ഹുർഘദ: ഈജിപ്തിലെ ഹുർഘദയിൽ നടന്ന പാമ്പ് പിടുത്തക്കാരൻറെ പാമ്പ് പ്രദർശനത്തിനിടെ 57 വയസ്സുകാരനായ ജർമ്മൻ ടൂറിസ്റ്റ് പാമ്പുകടിയേറ്റ് മരിച്ചു. പാമ്പ് പിടുത്തക്കാരൻ മൂർഖൻ പാമ്പിനെ ടൂറിസ്റ്റിന്റെ പാന്റിനുള്ളിലേക്ക് കടത്തിവിട്ടതാണ് അപകടത്തിന് കാരണമായത്. ഏപ്രിൽ ആദ്യവാരം ഒരു ഹോട്ടലിൽ നടന്ന പ്രദർശനത്തിനിടെയാണ് സംഭവം. ജർമ്മനിയിലെ ബവേറിയയിൽ നിന്നുള്ള 57 വയസ്സുകാരൻ. അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പമാണ് വിനോദയാത്രയ്ക്ക് എത്തിയത്. പ്രദർശനത്തിന്റെ ഭാഗമായി പാമ്പ് പിടുത്തക്കാരൻ ടൂറിസ്റ്റിന്റെ കാലിലൂടെ പാമ്പിനെ പാന്റിനുള്ളിലേക്ക് ഇഴഞ്ഞു കയറാൻ അനുവദിച്ചു. ഇതിനിടെ പാമ്പ് …

എച്-1 ബി വിസകൾ മരവിപ്പിക്കാൻ യുഎസ് റിപ്പബ്ലിക്കൻ നീക്കം

പി പി ചെറിയാൻ വാഷിംഗ്ടൺ: അമേരിക്കയിലെ എച്-1എച് ബി വിസ അനുവദിക്കുന്നത് മൂന്ന് വർഷത്തേക്ക് നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കൻ അംഗങ്ങൾ നിയമനിർമ്മാണ സഭയിൽ ബിൽ അവതരിപ്പിച്ചു.എൻഡ് എച് -1 വിസ അബുസ് ആക്ട് ഓഫ് 2026′ എന്ന പേരിൽ അവതരിപ്പിച്ച ബിൽ പാസായാൽ യുഎസിലെ ഐടി മേഖലയിലുള്ള ഇന്ത്യക്കാരെ അത് ദോഷകരമായി ബാധിക്കും. വർഷം തോറുമുള്ള വിസകളുടെ എണ്ണം 65,000-ൽ നിന്ന് 25,000 ആയി കുറയ്ക്കും.വിസ ലഭിക്കാനുള്ള ചുരുങ്ങിയ വാർഷിക ശമ്പളം 2 ലക്ഷം ഡോളറായി (ഏകദേശം …

ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് ട്രംപ്; വൈറ്റ് ഹൗസ് വെടിവെപ്പിന് പിന്നാലെ വിവാദം പുകയുന്നു

പി പി ചെറിയാൻ വാഷിംഗ്ടൺ: വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വെടിവെപ്പിന് മുന്നോടിയായി നടത്തിയ തമാശകളുടെ പേരിൽ പ്രശസ്ത ഹാസ്യതാരം ജിമ്മി കിമ്മലിനെ പുറത്താക്കണമെന്ന് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. കിമ്മലിനെ എബിസി, ഡിസ്നി എന്നിവയിൽ നിന്ന് ഉടനടി പുറത്താക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. കഴിഞ്ഞ വ്യാഴാഴ്ച തന്റെ ഷോയ്ക്കിടെ പ്രഥമ വനിതാ മെലാനിയ ട്രംപിനെക്കുറിച്ച് കിമ്മൽ നടത്തിയ പരാമർശമാണ് വിവാദമായത്. മെലാനിയയെ “പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിധവയെപ്പോലെ തിളങ്ങുന്നു” എന്നായിരുന്നു കിമ്മൽ വിശേഷിപ്പിച്ചത്. ഇത് വെറും തമാശയല്ലെന്നും മറിച്ച് …

75,000 ഡോളറിന്റെ തട്ടിപ്പ്: ലൂസിയാന മേയർ അറസ്റ്റിൽ; പിന്നിൽ ‘പിശാചാണെന്ന്’ ആരോപണം

പി പി ചെറിയാൻ ലൂസിയാന :അമേരിക്കയിലെ ലൂസിയാനയിലുള്ള വിൻസ്‌ബോറോ നഗരത്തിലെ മേയർ ആലീസ് വാലസിനെ (50) സർക്കാർ ആനുകൂല്യങ്ങളിൽ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 75,000 ഡോളറിന്റെ (ഏകദേശം 62 ലക്ഷം രൂപ) മെഡിക്കെയ്ഡ് ആനുകൂല്യങ്ങൾ വ്യാജരേഖ ചമച്ച് കൈപ്പറ്റിയെന്നാണ് ഇവർക്കെതിരെയുള്ള കുറ്റം. 2021 മുതൽ ഇവർ അനധികൃതമായി ആരോഗ്യ ഇൻഷുറൻസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി ലൂസിയാന അറ്റോർണി ജനറൽ അറിയിച്ചു. മേയർ എന്ന നിലയിലുള്ള ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക വിവരങ്ങൾ മറച്ചുവെച്ച് ആനുകൂല്യങ്ങൾ തുടർന്നും …