കോഴിക്കോട്ട് മിന്നലേറ്റ് ഒരാൾ മരിച്ചു; നാലുപേർക്ക് പരിക്ക്

കോഴിക്കോട്: കൂടരഞ്ഞി കൂമ്പാറ മുണ്ടുമലയിൽ ഇന്നുവൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ ഒരാൾ മരിച്ചു. പുള്ളിയിൽ ജയ്സൺ എന്നയാളാണ് മരിച്ചത്. താമരശ്ശേരിയിൽ ഉണ്ടായ മറ്റൊരു ഇടിമിന്നലിൽ നാലുപേർക്ക് പരിക്കേറ്റു.ഇവരെ താമരശ്ശേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിൽ അതിശക്തമായ മഴയിലും ഇടിമിന്നലിലും വ്യാപക നാശം ഉണ്ടായിട്ടുണ്ട്. കാസർകോട് ഉൾപ്പെടെ സംസ്ഥാനത്തെ എട്ടു ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

ബലിപെരുന്നാൾ 28ന്

തിരുവനന്തപുരം:ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 ന് ആയിരിക്കുമെന്ന് പാളയം ഇമാം അറിയിച്ചു. ഇന്ന് മാസപ്പിറവി കാണാത്തതിനാൽ മെയ് 18 ദുൽഖ അദ് 30 പൂർത്തിയാക്കി മേയ് 19 ദുൽഹജ്ജ് ഒന്നും മേയ് 28 ബലിപെരുന്നാളുമായിരിക്കുമെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിപ്പിൽ പറഞ്ഞു.

തമിഴ് ചലച്ചിത്ര നിർമ്മാതാവ് കെ. രാജൻ പുഴയിൽ ചാടി മരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ നിർമ്മാതാവും സംവിധായകനുമായ കെ. രാജൻ (85) ചെന്നൈ അഡയാർ പാലത്തിൽ നിന്ന് പുഴയിൽ ചാടി മരിച്ചു. 1980 മുതൽ തമിഴ് സിനിമ രംഗത്തു സജീവമായിരുന്നു. ഗണേഷ് സിനി ആർട്സ് എന്ന ബാനറിൽ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്. നിരവധി സിനിമകൾ സംവിധാനം ചെയ്തു. ചെന്നൈ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളിലെ പ്രശ്നങ്ങളിൽ അദ്ദേഹം സജീവമായി ഇടപെടുമായിരുന്നു.

നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന സംസ്ഥാനത്തെ 21 അംഗ മന്ത്രിസഭാംഗങ്ങൾ

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയുടെ തിങ്കളാഴ്ച രാവിലെ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ ലിസ്റ്റ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് വൈകിട്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർക്ക് കൈമാറി. കോൺഗ്രസിൽ നിന്ന് മുഖ്യമന്ത്രി ഉൾപ്പെടെ 12 വും മുസ്ലിം ലീഗിൽ നിന്ന് അഞ്ചുo കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ്, കേ.കോ.ജേക്കബ് ഗ്രൂപ്പ് , ആർ.എസ്.പി, സി.എം.പി, കെ.ഡി.പി. എന്നിവയിൽ നിന്ന് ഓരോ മന്ത്രിമാരുമാണ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. രാവിലെ 10 മണിക്ക് …

മന്നിപ്പാടിയിലെ ദൊഡ്ഡമാണി നാരായണ ഭട്ട് അന്തരിച്ചു

കാസര്‍കോട്: മന്നിപ്പാടി കുമാര കൃപയിലെ ദൊഡ്ഡമാണി നാരായണ ഭട്ട്(80) അന്തരിച്ചു. വാര്‍ധക്യസഹചമായ അസുഖത്തെ തുടര്‍ന്ന് കാസര്‍കോട്ട് ആശുപത്രിയിലായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അന്ത്യം. ഭാര്യ: ചന്ദ്രാവതി, മക്കള്‍: ഡി.എന്‍. മഹേഷ്(ടാക്‌സ് പ്രാക്ടീഷണര്‍ ഹവ്യക വലയ സെക്രട്ടറി), ഡി. കൃഷ്ണ ഭട്ട്, ഡി. ശ്യാമ ഭട്ട്. മരുമകള്‍: ദിവ്യ(അധ്യാപിക). കാസര്‍കോട് കന്നഡിഗരു കണ്‍വീനര്‍ ഡി. ജയനാരായണ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം പള്ളം ശ്മശാനത്ത് ഇന്ന് രാത്രി സംസ്‌ക്കരിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ്: വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രം മതി; നിര്‍ദേശവുമായി ലോക്ഭവന്‍

തിരുവനന്തപുരം: നാളെ നടക്കുന്ന യു.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സുപ്രധാന നിര്‍ദേശവുമായി ലോക്ഭവന്‍. വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും മാത്രം മതിയെന്നാണ് ലോക് ഭവന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി മറ്റ് ദേശീയ നേതാക്കള്‍ എന്നിവരെല്ലാം എത്തുന്നുണ്ടെന്ന് നേരത്തെ ലോക് ഭവനെ അറിയിച്ചിരുന്നു. എന്നാല്‍ അവരെല്ലാം സദസില്‍ ഇരിക്കണമെന്നാണ് ലോക് ഭവന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം വേദിക്ക് പുറത്തിരിക്കണമെന്ന കാര്യം ഉറപ്പായി. …

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത; കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിച്ചിട്ടുള്ളത്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും …

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴ് മാസം ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ പരാതി നല്‍കി. ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പോയി മടങ്ങിവരുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അപകട സമയത്ത് കാറിന്റെ പിന്‍സീറ്റില്‍ കിടന്നുറങ്ങുകയായിരുന്നു സോന (27). ഭര്‍ത്താവിനൊപ്പം യാത്ര ചെയ്യുമ്പോള്‍ സോനയെ പിറകിലെ സീറ്റില്‍ ഇരുത്തിയതാണ് ബന്ധുക്കള്‍ക്ക് സംശയത്തിന് ഇടനല്‍കുന്നത്. പ്രണയിച്ച് വിവാഹിതരായ ഇരുവര്‍ക്കും വിവാഹം കഴിഞ്ഞ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിശേഷമുണ്ടാകുന്നത്. അതിന്റെ സന്തോഷത്തിലായിരുന്നു സോന. അപകടത്തിന് പിന്നാലെ തീപിടിത്തത്തിന് …

സത്യപ്രതിജ്ഞ സമയത്ത് മംഗല്‍പാടിയില്‍ കോണ്‍ഗ്രസ് ആഹ്ലാദപ്രകടനം: കരിമരുന്നു പ്രയോഗം; മധുര പലഹാര വിതരണം

മഞ്ചേശ്വരം: 10 വര്‍ഷത്തെ ഇടവേളക്കു ശേഷം സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ മംഗല്‍പാടിയില്‍ ആഹ്ലാദപ്രകടനവും മധുരപലഹാര വിതരണം നടത്താന്‍ മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.സംസ്ഥാന മുഖ്യമന്ത്രിയായി വി ഡി സതീശന്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ബന്തിയോട് ജംഗ്ഷനില്‍ വെടിമരുന്നു പ്രയോഗം നടത്തി ആഹ്ലാദം പ്രകടിപ്പിക്കും. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് അലങ്കരിക്കും. മണ്ഡലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിനു ജനകീയ മുഖം പകര്‍ന്നു കൊണ്ടു മധുരപലഹാര വിതരണവും ജനസമ്പര്‍ക്ക പരിപാടികളും നടത്തുമെന്നും …

ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പന: 89 ഗ്രാം എം.ഡി.എം.എയുമായി 3പേര്‍ അറസ്റ്റില്‍

മലപ്പുറം: ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തിയ മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് നടത്തിയ പരിശോധനയില്‍ 89 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്ന് കണ്ടെടുത്തു. ഊരകം പുത്തന്‍പീടികയിലെ ഉസ്മാന്‍ (28), മൊറയൂര്‍ സ്വദേശി ഫിറോസ് (38), വേങ്ങരയിലെ അഷ്റഫ്(37) എന്നിവരാണ് അറസ്റ്റിലായത്. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോട്ടപ്പടി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വില്‍പ്പനക്കായി എത്തിച്ച ലഹരി മരുന്നാണ് പിടികൂടിയത്, അറസ്റ്റിലായ അഷ്‌റഫിന്റെ പേരില്‍ മൂന്ന് മയക്കുമരുന്ന് കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് …

ഉത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തുണ്ടായിരുന്ന 3 പേരെയും സുരക്ഷിതമായി താഴെയിറക്കി

മലപ്പുറം: ഉത്സവത്തിനിടെ ആന ഇടഞ്ഞു. മലപ്പുറം അങ്ങാടിപ്പുറം എറന്തോട് മീന്‍കുളത്തിക്കാവ് ക്ഷേത്രത്തിലാണ് അപകടം. മൂന്ന് ആനകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ നടുവിലുണ്ടായിരുന്ന ആനയാണ് ഇടഞ്ഞത്. സംഭവ സമയത്ത് മൂന്നുപേര്‍ ആനപ്പുറത്ത് ഉണ്ടായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ ഇവരെ സുരക്ഷിതരായി താഴെ ഇറക്കി. ഒന്നരമണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവില്‍ ആനയെ തളച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കോ ആളപായമോ ഇല്ലെന്ന് അധികൃതര്‍ പറഞ്ഞു.

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഭാര്യയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. കുളത്തുപ്പുഴയിലെ അജീഷാണ് ഭാര്യ അശ്വതിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തിനു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച അജീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പരിക്കേറ്റ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയാണ്. കുടുംബ പ്രശ്‌നങ്ങളാണ് വധശ്രമത്തിന് പിന്നിലെന്നാണ് വിവരം. ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകാനായി ഓട്ടോറിക്ഷ കാത്തു നില്‍ക്കുകയായിരുന്ന അശ്വതിയെ സുഹൃത്തിനോടൊപ്പം ബൈക്കില്‍ എത്തിയ അജീഷ് മര്‍ദ്ദിക്കുകയും കയ്യിലിരുന്ന കത്തി ഉപയോഗിച്ച് …

സത്യപ്രതിജ്ഞ: നാളെ രാവിലെ 10 മണിക്ക്; തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭ നാളെ (തിങ്കള്‍) രാവിലെ 10 മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കും.മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മുഖ്യമന്ത്രി ഉള്‍പ്പെടെ 21 മന്ത്രിമാരാണ് മന്ത്രിസഭയില്‍ ഉണ്ടാവുക. കോണ്‍ഗ്രസിന് മുഖ്യമന്ത്രി ഉള്‍പ്പെടെ 11 മന്ത്രിമാരും മുസ്ലിംലീഗിന് 5 മന്ത്രിമാരുമുണ്ട്. മറ്റു ഘടകകക്ഷികള്‍ക്ക് ഓരോ മന്ത്രിമാരും ഉണ്ടാവും. മന്ത്രിമാരുടെ പൂര്‍ണ്ണമായ ലിസ്റ്റ് 2:00 മണിക്ക് മുമ്പ് എത്തിക്കണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്ന സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ 30,000പേര്‍ക്കിരിക്കാവുന്ന പന്തലും …

മുസ്ലിം ലീഗിന് 5 മന്ത്രിമാര്‍

തിരുവനന്തപുരം: സംസ്ഥാന മന്ത്രിസഭയില്‍ മുസ്ലിം ലീഗിന് അഞ്ചു മന്ത്രിമാരുണ്ടെന്ന് ഉറപ്പായി.പി.കെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി, എന്‍ ഷംസുദ്ദീന്‍, വി.ഇ അബ്ദുല്‍ഗഫൂര്‍, വി.കെ ബഷീര്‍ എന്നിവരായിരിക്കും മന്ത്രിമാരെന്ന് അറിയുന്നു.നാലുതവണ വരെ തുടര്‍ച്ചയായി എംഎല്‍എ മാരായവരും മൂന്നു തവണ എംഎല്‍എ ആയവരും ഇവരില്‍ ഉണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി എട്ടാംതവണയാണ് എംഎല്‍എ ആകുന്നത്. 1982ലാണ് ഇദ്ദേഹം ആദ്യം എംഎല്‍എ ആയത്.

നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി

മലപ്പുറം: നാട്ടുകാര്‍ നോക്കിനില്‍ക്കെ യുവാവിനെ ഇന്നോവയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയതായി പരാതി. മലപ്പുറം പൂക്കുളത്തൂരില്‍ കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. ചെങ്ങര സ്വദേശി മുഹമ്മദ് അല്‍ഫാദിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ടു പോയത്. രാത്രി പതിനൊന്നരയോടെ പൂക്കുളത്തൂരില്‍ വെച്ച് മുഹമ്മദ് അല്‍ഫാദ് സഞ്ചരിച്ച കാര്‍ ഇന്നോവയിലെത്തിയ നാലംഗ സംഘം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നോക്കി നില്‍ക്കേ അല്‍ഫാദിനെ മര്‍ദിച്ച് പുറത്തിറക്കിയ ശേഷം ഇന്നോവ കാറില്‍ ബലം പ്രയോഗിച്ച് കയറ്റുകയും ചെയ്തു. നാട്ടുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും ഇവരെ തള്ളിമാറ്റി കാറുമായി കടന്നുകളയുകയായിരുന്നു. …

അശ്ലീല ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി വര്‍ഷങ്ങളോളം പീഡനം; പരാതി നല്‍കിയിട്ടും നടപടി എടുക്കാതെ പൊലീസ്; പിന്നാലെ സഹോദരികള്‍ ജീവനൊടുക്കി

ജോധ്പൂര്‍: വര്‍ഷങ്ങളോളം തുടര്‍ന്ന കൂട്ടബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനും പിന്നാലെ ജീവനൊടുക്കിയ മൂത്ത സഹോദരിക്ക് പിന്നാലെ ഇളയ സഹോദരിയും വിഷം കഴിച്ച് മരിച്ചു. രാജസ്ഥാനിലെജോധ്പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. തുടര്‍ച്ചയായ പീഡനങ്ങളില്‍ മനംനൊന്ത് മാര്‍ച്ചിലാണ് മൂത്ത സഹോദരി മരിച്ചത്. സഹോദരിയുടെ മരണത്തിന് കാരണക്കാരായവരെ പൊലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് രണ്ടുമാസത്തിനുശേഷം ഇളയ സഹോദരിയും മരിച്ചത്. പലതവണ പൊലീസിനെ സമീപിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പറഞ്ഞാണ് പെണ്‍കുട്ടി ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിന് പിന്നാലെ ഒരു ഗ്രാമം മുഴുവനും പൊലീസിന് നേരെ തിരിഞ്ഞതോടെ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും …

ഹമാസ് സൈനിക കമാൻഡർ ഇസുദീൻ അൽ ഹദാദ് കൊല്ലപ്പെട്ടു

പി പി ചെറിയാൻ ടെൽ അവീവ്: ഒക്ടോബർ 7-ലെ ഇസ്രയേൽ ആക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളും ഹമാസ് സൈനിക വിഭാഗം തലവനുമായ ഇസുദീൻ അൽ ഹദാദ് വെള്ളിയാഴ്ച ഗാസയിലുണ്ടായ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മുഹമ്മദ് സിൻവറിന്റെ പിൻഗാമിയായ ഇദ്ദേഹം, ഹമാസിന്റെ അവശേഷിച്ചിരുന്ന ഏറ്റവും മുതിർന്ന കമാൻഡർമാരിൽ ഒരാളാണ്. ഗാസ സിറ്റിയിൽ നടത്തിയ കൃത്യമായ ആക്രമണത്തിലാണ് ഹദാദ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. ഇസ്രയേലി തടവുകാരെ പാർപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഹദാദ്, തന്നെ വധിക്കാതിരിക്കാൻ തടവുകാരെ പരിചയായി ഉപയോഗിച്ചിരുന്നതായി …

ഗൗതം അദാനിക്കെതിരെ അമേരിക്കയിലുള്ള സാമ്പത്തിക തട്ടിപ്പ്, കൈക്കൂലി കേസുകൾ പിൻവലിക്കാൻ യുഎസ് നീക്കം

പി പി ചെറിയാൻ ന്യൂയോർക് :അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കെതിരെയുള്ള വഞ്ചനക്കുറ്റങ്ങളും കൈക്കൂലി ആരോപണങ്ങളും പിൻവലിക്കാൻ അമേരിക്കൻ അധികൃതർ നീക്കം ആരംഭിച്ചു.. യുഎസ് നീതിന്യായ വകുപ്പ് ക്രിമിനൽ കുറ്റങ്ങൾ ഒഴിവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം ഈ ആഴ്ച തന്നെ നടത്തിയേക്കുമെന്നാണ് വിവരം. ഇന്ത്യയിൽ സൗരോർജ്ജ കരാറുകൾ നേടുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 മില്യൺ ഡോളറിലധികം കൈക്കൂലി നൽകിയെന്നും, ഈ വിവരം മറച്ചുവെച്ച് യുഎസ് നിക്ഷേപകരിൽ നിന്നും ബാങ്കുകളിൽ നിന്നും ഫണ്ട് ശേഖരിച്ചെന്നുമാണ് അദാനിക്കെതിരെയുള്ള കേസ്. 2024 നവംബറിലാണ് യുഎസ് …