അന്‍വറോര്‍മ്മയില്‍ അലിഞ്ഞ് കാസര്‍കോട് : സി ഒ എ സ്ഥാപക നേതാവും,സാഹിത്യ സാംസ്‌കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന നാസര്‍ ഹസ്സന്‍ അന്‍വറിനെ അനുസ്മരിച്ച് സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും

കാസര്‍കോട് : അന്‍വറോര്‍മ്മകൾ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. കാസര്‍കോട്ട് നടന്ന ഒൻപതാം അനുസ്മരണം നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ,സാമൂഹ്യ,സാംസ്‌കാരിക മേഖലകളിലെ നിരവധി പേര്‍ അന്‍വര്‍ ഓര്‍മ്മയില്‍ ഒത്തുചേര്‍ന്നു.ഭാവിയുടെ ദൃശ്യ സംസ്‌കാരത്തിന് പുതിയ ചിറകുകള്‍ നല്‍കിയ, വര്‍ത്തമാന ദൃശ്യസാധ്യതകളെ യാഥാര്‍ത്ഥ്യത്തിലേക്ക് കൊണ്ടുവന്ന , എന്‍.എച്ച് അന്‍വറിന്റെ ഓര്‍മ്മകള്‍ അനുസ്മരണത്തിൽ തെളിഞ്ഞു നിന്നു.അന്‍വറിന്റെ സ്നേഹത്തണലില്‍ വിശ്രമിച്ചവര്‍ അന്‍വറോര്‍മകളിൽ മുഴുകി. കാലത്തെ അടയാളപ്പെടുത്തിയ സിദ്ധിയാണ് എന്‍ എച് അന്‍വര്‍ എന്ന് നഗരസഭ ചെയര്‍മാന്‍ അബാസ് ബീഗം …

കൃത്യമായ വിവരങ്ങൾ പക്കലുണ്ട്: മലയാള സിനിമയിലെ ലഹരി ഇടപാടുകൾക്കു പൂട്ടിടാൻ കേന്ദ്ര ഏജൻസിയും

കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ കർശന നടപടികളുമായി കേന്ദ്ര ഏജൻസിയായ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) രംഗത്തിറങ്ങുന്നു. രാജ്യവ്യാപകമായി സിനിമ മേഖലയിലെ ലഹരി ഇടപാടുകൾ കണ്ടെത്താൻ കടുത്ത നടപടികളിലേക്കു കടക്കുകയാണെന്നും മലയാള സിനിമയിലും കർശന ഇടപെടലുകൾ ഉണ്ടാകുമെന്നും എൻസിബി വ്യക്തമാക്കി. ലഹരി ഉപയോഗം സംബന്ധിച്ചു എൻസിബി ഡപ്യൂട്ടി ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ സിനിമ സംഘടനകൾക്കു ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി.മലയാള സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച കൃത്യമായ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ട്. എക്സൈസിനെയും പൊലീസിനെയും …

ഇൻഡ്യാ-പാക് സംഘർഷം: 5 മണിക്ക് വെടി നിറുത്തൽ പ്രാബല്യത്തിൽ വന്നു

ന്യൂഡൽഹി: പഹൽഗാമിൽ പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തെത്തുടർന്നു അതിർത്തിയിൽ ഉടലെടുത്ത സംഘർഷവും സൈനിക നടപടികളും നിറുത്തിവയ്ക്കാൻ ഇരു രാജ്യങ്ങളും തീരുമാനിച്ചു. വെടി നിറുത്തൽ ശനിയാഴ്ച വൈകിട്ട് 5 മണിക്കു നിലവിൽ വന്നു. വൈകിട്ട് മൂന്നു മണി കഴിഞ്ഞു 35 മിനിറ്റിനു പാകിസ്ഥാൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറ ക്ടർ ജനറൽ, ഇൻഡ്യൻ മിലിറ്ററി ഓപ്പറേഷൻസ് ഡയറക്ടർ ജനറലിനെ ബന്ധപ്പെട്ട് വെടി നിറുത്തൽ സന്നദ്ധത അറിയിക്കുകയായിരുന്നു. ഈ നിർദ്ദേശം ഇൻഡ്യ സ്വാഗതം ചെയ്തു .ഇരു വിഭാഗവും ഇക്കാര്യം ഉടൻ സൈനിക വിഭാഗങ്ങളെ …

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം: 13 പവൻ കാണാനില്ലെന്ന് പൊലീസിൽ പരാതി

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നു സ്വർണം മോഷണം പോയതായി പരാതി. 13 പവൻ സ്വർണം മോഷണം പോയെന്നാണ് പ്രാഥമിക നിഗമനം. സ്വർണം കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫിസർ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെ ലോക്കറിലെ കണക്കെടുപ്പിനിടെയാണ് 107 ഗ്രാം സ്വർണം മോഷണം പോയതായി കണ്ടെത്തിയത്. ക്ഷേത്രത്തിന്റെ ശ്രീകോവിൽ പൂശാൻ വച്ച സ്വർണമാണ് കാണാതായത്. അർധ സൈനിക വിഭാഗങ്ങളുടെ സുരക്ഷയിലാണ് ക്ഷേത്രമുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ഒക്ടോബറിൽ ക്ഷേത്രത്തിൽ നിന്നു …

വൻ ലഹരിവേട്ട; 3.62 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ ബിസ്ക്കറ്റുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം: ലോറി ഡ്രൈവർ അറസ്റ്റിൽ

തൃശൂർ: ലോറിയിൽ കടത്താൻ ശ്രമിച്ച 3.62 ലക്ഷം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. തൃശൂർ ചാലക്കുടി നാടുകുന്നിലാണ് വൻ ലഹരിവേട്ട നടന്നത്. ലോറി ഡ്രൈവർ മലപ്പുറം മഞ്ചേരി മേലാക്കം സ്വദേശി അബ്ദുൽ മനാഫിനെ (41) പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് ബിസ്ക്കറ്റ് പാക്കറ്റുകളുടെ ബോക്സിനിടയിൽ ഒളിപ്പിച്ച നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ കണ്ടെത്തിയത്. ഏകദേശം അഞ്ഞൂറോളം ചാക്കുകളിൽ നിറച്ച നിലയിലാണ് പാക്കറ്റുകൾ ഉണ്ടായിരുന്നത്. ഉത്തരേന്ത്യയിൽ നിന്നു നിരോധിത പുകയില ഉത്പന്നങ്ങൾ 10 …

കാലവര്‍ഷം ഇത്തവണ നേരത്തേയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; കാസര്‍കോട് ഉള്‍പ്പെടെ 11 ജില്ലകളില്‍ ഇന്നും നാളെയും കനത്ത ചൂട്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം മേയ് 27ന് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. 4 ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ ഇതു മാറാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ വര്‍ഷം മേയ് 31നാണ് സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചത്.ചൂട് കൂടിവരുന്ന സാഹചര്യത്തില്‍ 11 ജില്ലകളില്‍ ഇന്നും നാളെയും യെല്ലോ അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും …

ഐ പി എല്‍ പതിനൊന്നാമത് വാര്‍ഷിക സമ്മേളനം 13നു ബിഷപ്പ് ഡോ.സി വി മാത്യു സന്ദേശം നല്‍കും

ന്യൂയോര്‍ക്: ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍ 13ന് നടത്തുന്ന 11-മത് വാര്‍ഷിക സമ്മേളനത്തില്‍ മുന്‍ പ്രീസൈഡിങ് ബിഷപ്പ് ഓഫ് സെന്റ് തോമസ് ഇവന്‍ജലിക്കല്‍ ചര്‍ച്ച ഓഫ് ഇന്ത്യ മോസ്റ്റ് റൈറ്റ് റവ. ഡോ. സി വി മാത്യു സന്ദേശം നല്‍കും.വിവിധ രാജ്യങ്ങളിലുള്ളവര്‍ എല്ലാ ആഴ്ചയിലും ഓണ്‍ലൈന്‍ പ്ലാറ്റുഫോമില്‍ പ്രാര്‍ഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ലൈന്‍. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതിനാണ്(ന്യൂയോര്‍ക്ക് ടൈം) പ്രയര്‍ലൈന്‍.വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും സന്ദേശം നല്‍കും. ചൊവ്വാഴ്ചയിലെ പ്രയര്‍ലൈനില്‍ ബിഷപ്പ് …

5 പാക് നഗരങ്ങളിൽ സ്ഫോടനം; വ്യോമാതിർത്തി പൂർണമായും അടച്ച് പാക്കിസ്താൻ

ഇസ്ലാമാബാദ്: തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെ പാക്കിസ്താനിലെ 5 നഗരങ്ങളിൽ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ട്. ഇസ്ലാമാബാദിലും ലഹോർ, ഷോർകോട്ട്, ഝാങ്, റാവൽപിണ്ടി നഗരങ്ങളിലും സ്ഫോടനം നടന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.നേരത്തേ ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലെ 26 ഇടങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പാക് നഗരങ്ങളിൽ സ്ഫോടനമുണ്ടായത്. സംഘർഷം രൂക്ഷമായതോടെ ഇന്ത്യൻ സൈന്യം വാർത്താസമ്മേളനം വിളിച്ചെങ്കിലും പിന്നീട് മാറ്റിവച്ചു.ആക്രമണങ്ങളെ പ്രതിരോധിക്കാൻ യാത്രാവിമാനങ്ങളെ മറയാക്കുന്നുവെന്ന ആരോപണം ഇന്ത്യ ഉന്നയിച്ചതിനു പിന്നാലെ വ്യോമാതിർത്തി …

അച്ഛനിൽ നിന്നു പണം തട്ടാൻ ഏഴാം ക്ലാസുകാരന്റെ തട്ടിക്കൊണ്ടുപോകൽ നാടകം; ഒടുവിൽ ദാരുണാന്ത്യം, ബന്ധു ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

ലക്നൗ: തട്ടിക്കൊണ്ടുപോകൽ നാടകം പൊളിഞ്ഞതോടെ 14 വയസ്സുകാരനെ ബന്ധുവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബിജ്നോരിലാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർഥിയായ ആയുഷ് സിങ്ങാണ് കൊല്ലപ്പെട്ടത്. ബന്ധു അനികേത് സിങ്ങിനെയും(19) 4 സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. ആയുഷും അനികേതും ചേർന്നാണ് തട്ടിക്കൊണ്ടുപോകൽ പദ്ധതി ആസൂത്രണം ചെയ്തത്. ആയുഷിന്റെ അച്ഛനിൽ നിന്നു 5 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. 2 ലക്ഷം രൂപ ആയുഷിനു നൽകാമെന്നായിരുന്നു വ്യവസ്ഥ.ഇതുപ്രകാരം മേയ് 6ന് ആയുഷിനെ അനികേതിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടു …

എസ്എസ്എൽസി പരീക്ഷയിൽ എപ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ജീവനൊടുക്കി

ഹരിപ്പാട്: എസ്എസ്എൽസി പരീക്ഷയ്ക്ക് എപ്ലസ് കുറഞ്ഞതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്തു. ഹരിപ്പാട് പല്ലന മനോജ് ഭവനത്തിൽ മനോജ്-സൗമ്യ ദമ്പതികളുടെ മകൾ ആര്യ നന്ദയാണ്(16) മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നങ്ങ്യാർകുളങ്ങര ബഥനി മാലികാമഠം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായിരുന്നു. ഗൗരി നന്ദ സഹോദരിയാണ്.

അതിർത്തിയിൽ പ്രകോപനം തുടർന്ന് പാക്കിസ്താൻ; 26 ഇടങ്ങളിൽ ഡ്രോൺ ആക്രമണം, തകർത്ത് ഇന്ത്യ. 3 എയർബേസുകളെ ഇന്ത്യ ആക്രമിച്ചതായി ആരോപണം

ശ്രീനഗർ: അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങൾക്കെതിരെ ഡ്രോൺ അക്രമണം അഴിച്ചുവിട്ട് പാക്കിസ്താൻ പ്രകോപനം തുടരുന്നു. കശ്മീരിലെ ബാരാമുള്ള മുതൽ ഗുജറാത്തിലെ ഭുജ് വരെ 26 സ്ഥലങ്ങളിലാണ് ഇന്നലെ രാത്രിയും ഇന്നുമായി പാക്കിസ്താൻ ഡ്രോൺ ആക്രമണം നടത്തിയത്. എല്ലാം ഇന്ത്യൻ സേന തകർത്തു. ജമ്മുകശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്.ജമ്മുവിൽ മാത്രം 100 ഡ്രോണുകളെത്തി. ശ്രീനഗർ വിമാനത്താവളത്തെയും അവന്തിപോര എയർബേസിനെയും പാക് സൈന്യം ലക്ഷ്യമിട്ടു. പഞ്ചാബിലെ ഏഴിടങ്ങളിൽ ആക്രമണം നടന്നതായാണ് വിവരം.ഫിറോസ്പൂരിൽ ജനവാസ മേഖലയിലുണ്ടായ ഡ്രോൺ …

ഇടിച്ചിറങ്ങുമോ അതോ കത്തിത്തീരുമോ? നെഞ്ചിടിപ്പേറ്റി 500 കിലോഗ്രാം ഭാരമുള്ള ബഹിരാകാശ പേടകം നാളെ ഭൂമിയിലേക്ക്

വാഷിംഗ്ടൺ: എപ്പോൾ വരുമെന്നോ എവിടെ പതിക്കുമെന്നോ അറിയില്ല, അടിമുടി അനിശ്ചിതത്വത്തിലാണ് കോസ്മോസ് 482 എന്ന ബഹിരാകാശ പേടകത്തിന്റെ 53 വർഷത്തിനു ശേഷമുള്ള ഭൂമിയിലേക്കുള്ള തിരിച്ചു വരവ്. 500 കിലോഗ്രാം ഭാരമുള്ള പേടകം നാളെ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. ഇവ കത്തിചാമ്പലാകുമോ അതോ ഭൂമിയിലേക്കു ഇടിച്ചിറങ്ങി നാശം സൃഷ്ടിക്കുമോയെന്ന കാര്യത്തിൽ കൃത്യമായ നിഗമനത്തിലെത്തിച്ചേരാൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ല.1972 മാർച്ച് 31നാണ് സോവിയേറ്റ് യൂണിയൻ ശുക്രനെ ലക്ഷ്യമാക്കി കോസ്മോസ് 482 വിക്ഷേപിച്ചത്. എന്നാൽ റോക്കറ്റിന്റെ സാങ്കേതിക തകരാറുകൾ കാരണം പേടകത്തിനു …

ഇന്ത്യ-പാക് സംഘർഷം: പിണറായി സർക്കാരിന്റെ വാർഷികാഘോഷം മാറ്റിവച്ചു

തിരുവനന്തപുരം: ഇന്ത്യ-പാക്കിസ്താൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മാറ്റിവച്ചു. നിലവിൽ മേളകൾ ആരംഭിച്ച ജില്ലകളിൽ എക്സിബിഷൻ മാത്രം നടക്കും. സാംസ്കാരിക കലാപരിപാടികൾ പൂർണമായും ഒഴിവാക്കും. 6 ജില്ലകളിലെ ആഘോഷങ്ങളാണ് മാറ്റിവച്ചത്. ഓൺലൈനായി ചേർന്ന മന്ത്രിസഭാ യോഗത്തിലെടുത്ത തീരുമാനം മുഖ്യമന്ത്രി പിണറായി വിജയനാണ് അറിയിച്ചത്. അതിനിടെ സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി എൽഡിഎഫ് നടത്താനിരുന്ന റാലികളും മാറ്റി. ഇവ എപ്പോൾ നടത്തണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ പറഞ്ഞു.

കശ്മീരിലെ സ്കൂളുകളെ ലക്ഷ്യമിട്ട് പാക്കിസ്താൻ: ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സ്കൂളിനു നേരെ പാക്കിസ്താൻ നടത്തിയ ഷെല്ലാക്രമണത്തിൽ 2 വിദ്യാർഥികൾ കൊല്ലപ്പെട്ടു. രക്ഷിതാക്കൾക്ക് പരിക്കേറ്റു . ബുധനാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിന്റെ വിവരങ്ങൾ വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. പൂഞ്ചിലെ ക്രൈസ്റ്റ് സ്കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. ഒരു ഷെൽ സ്കൂളിനു തൊട്ടുപിന്നിൽ പതിക്കുകയായിരുന്നു. തൊട്ടടുത്ത ഷെൽ സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിലും പതിച്ചു. ഇതോടെ പ്രദേശവാസികൾ സ്കൂളിലെ ഭൂഗർഭ ഹാളിൽ അഭയം തേടുകയായിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ആരാധനാലയങ്ങളും സ്കൂളുകളും ലക്ഷ്യമിട്ടാണ് പാക്കിസ്താൻ അക്രമണം നടത്തുന്നതെന്ന് വിദേശകാര്യ സെക്രട്ടറി …

മുംബൈ ഭീകരാക്രമണകേസ്: തഹാവൂർ റാണ ജുഡീഷ്യൽ കസ്റ്റഡിയിൽ

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണകേസ് പ്രതി തഹാവൂർ റാണയെ ജൂൺ 6 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു..ഡൽഹി തിഹാർ ജയിലിലാകും റാണയെ പാർപ്പിക്കുക. എൻ ഐ എ പ്രത്യേക കോടതി ജഡ്ജി ചന്ദർ സിംഗാണു റാണയെ ഡിമാൻഡ് ചെയ്തത്.നേരത്തേ റാണഎൻഐഎ കസ്റ്റഡിഉള്ളായിരുന്നു.കസ്റ്റഡി കാലാവധി അവസാനിച്ചതോടെ എൻഐഎ തന്നെയാണ് ഇയാളെ ജൂഢിത്യൽ കസ്റ്റഡിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ഇന്ത്യക്കു കൈമാറുന്നതു തടയണമെന്ന റാണയുടെ ഹർജി യുഎസ് സുപ്രീംകോടതി തള്ളിയതോടെ ഏപ്രിലിലാണ് റാണയെ രാജ്യത്ത് എത്തിക്കാനായത്.2008 നവംബർ 26ന് മുംബൈ ഛത്രപതി ശിവജി …

രാജ്യത്ത് 20 ലക്ഷം കോവിഡ് മരണം മറച്ചുവച്ചു; കൂടുതലും ഗുജറാത്തിൽ, കൃത്യമായ കണക്ക് നൽകി കേരളം

ന്യൂഡൽഹി: 2021ൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തതിനേക്കാൾ 20 ലക്ഷം പേർ കോവിഡ് ബാധിച്ച് മരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിവിൽ റജിസ്ട്രേഷൻ വിവരങ്ങൾ അപഗ്രഥിച്ചുള്ള കണക്കിലാണ് വൻതോതിൽ മരണങ്ങൾ മറച്ചുവച്ചതായി തെളിഞ്ഞത്.ഗുജറാത്തിലാണ് റജിസ്റ്റർ ചെയ്ത മരണങ്ങളും യഥാർഥ കണക്കുമായി വലിയ വ്യത്യാസമുള്ള സംസ്ഥാനം. 2021ൽ 5800 പേർ കോവിഡ് ബാധിച്ചു മരിച്ചെന്നാണ് ഗുജറാത്ത് രേഖപ്പെടുത്തിയത്. എന്നാൽ യഥാർഥത്തിൽ 1.95 ലക്ഷം പേർ കോവിഡ് ബാധിതരായി ഗുജറാത്തിൽ മരിച്ചതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. മധ്യപ്രദേശ്, പശ്ചിമബംഗാൾ, ബിഹാർ, രാജസ്ഥാൻ, ജാർഖണ്ഡ്, …

സുപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി പാക്കിസ്താൻ അയച്ച 40 വോളം ഡ്രോണുകൾ ഇന്ത്യ തകർത്തു; തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടി

ന്യൂഡൽഹി: കനത്ത പ്രഹരശേഷിയുള്ള തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ച് സുപ്രധാന കേന്ദ്രങ്ങളിലേക്ക് പാക്കിസ്താൻ ആക്രമണം ഇന്ത്യ തകർത്തു. തിരിച്ചടിയിൽ പാകിസ്ഥാൻ ഞെട്ടിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, വിങ് കമാൻഡർ വ്യോമിക സിങ്, കേണൽ സോഫിയ ഖുറേഷി എന്നിവർ ഔദ്യോഗിക വാർത്താസമ്മേളനത്തിൽ പറഞ്ഞു.അതിർത്തിയിലും നിയന്ത്രണരേഖയിലും ഉൾപ്പെടെ നാനൂറോളം ഡ്രോണുകൾ പാക്കിസ്താൻ ഇന്ത്യക്ക് നേരേ പ്രയോഗിച്ചു. എല്ലാം ഇന്ത്യൻ സേന തകർത്തു ഇന്ത്യൻ തിരിച്ചടിയിൽ | പാക്കിസ്താനു കനത്ത നാശനഷ്ടങ്ങളുണ്ടായി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ ശക്തി പാക്കിസ്താൻ …

താമരശേരി ഷഹബാസ് കൊലക്കേസ്: പ്രതികളായ വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം പ്രസിദ്ധീകരിച്ചില്ല

കോഴിക്കോട്: താമരശേരി ഷഹബാസ് കൊലക്കേസിൽ ആരോപണവിധേയരായ 6 വിദ്യാർഥികളുടെ എസ്എസ്എൽസി ഫലം തടഞ്ഞുവച്ചു. കേസിൽ പ്രതികളായതിനാലാണ് ഇവരുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്തത്. നേരത്തേ ഇവരെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പരീക്ഷ സെന്ററുകളിലേക്കു വിദ്യാർഥി, യുവജന സംഘടനകൾ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചിരുന്നു.ഫെബ്രുവരി 28നാണ് വിദ്യാർഥി സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.