നിക്ഷേപ തട്ടിപ്പ്; ചെമ്മണ്ണൂർ നിധി ആൻഡ് കുറീസ് ഉടമ അറസ്റ്റിൽ

തൃശ്ശൂർ: അമിത പലിശ വാഗ്ദാനം നല്‍കി നിക്ഷേപമായും കുറികളായും കോടിക്കണക്കിന് രൂപ തട്ടി മുങ്ങിയ നിധി കമ്പനി ഉടമ അറസ്റ്റില്‍.തൃശൂര്‍ എം.ജി റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ചെമ്മണൂര്‍ നിധി ആൻഡ് ചെമ്മണൂര്‍ കുറീസ് സ്ഥാപനയുടമയും ഗുരുവായൂര്‍ പേരകം സ്വദേശിയുമായ അഡ്വ. ജെയ്സണ്‍ ചെമ്മണൂരിനെയാണ് ആലുവയിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തൃശൂര്‍ സിറ്റി ജില്ല സി ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. നിയമാനുസൃതമായ അനുമതിയില്ലാതെ നിക്ഷേപങ്ങള്‍ കൈപറ്റി തിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന കാണിച്ചതിന് 56 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു …

ആന്ധ്രാ ട്രെയിൻ അപകടം; മരണ സംഖ്യ 13 ആയി; അന്വേഷണം പ്രഖ്യാപിച്ച് റയിൽവേ

അമരാവതി: ആന്ധ്രാപ്രദേശില്‍ ഇന്നലെ രാത്രിയുണ്ടായ   ട്രെയിന്‍ അപകടത്തില്‍ മരണ സംഖ്യ 13 ആയി. 40 പേര്‍ക്ക് പരിക്കേറ്റു. മരിച്ച ഏഴ് പേരെ തിരിച്ചറിഞ്ഞു.എക്സ്പ്രസ് ട്രെയിന്‍ സ്റ്റേഷനറി പാസഞ്ചര്‍ ട്രെയിനിലേക്ക് ഇടിച്ചു കയറിയാണ് അപകടമുണ്ടായത്.പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷാ പ്രവര്‍ത്തനം  പൂർത്തിയായി.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് വേണ്ടി …

കളമശ്ശേരി സ്ഫോടനം; ചികിത്സയിലായിരുന്ന 12 കാരിയും മരിച്ചു; മരണ സംഖ്യ മൂന്നായി;ആദ്യം മരിച്ചയാളെ തിരിച്ചറിഞ്ഞു

കൊച്ചി: കളമശ്ശേരി കണ്‍വെൻഷൻ സെൻറര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 കാരി മരിച്ചു. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്.ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സ്ഫോടനത്തില്‍ 95 ശതമാനം പൊള്ളലേറ്റ് വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. കുട്ടിക്ക് ആവശ്യമായ ചികിത്സകള്‍ മെഡിക്കല്‍ ബോർഡ് നിര്‍ദേശപ്രകാരം നല്‍കി വരികയായിരുന്നു. എന്നാല്‍  മരുന്നുകളോട് പ്രതികരിക്കാതെ വരുകയും തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയും ചെയ്തെന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശിയായ കുമാരി (53) എന്നിവരാണ് …

കളമശ്ശേരി സ്‌ഫോടനം: ഒരാള്‍ കൂടി മരിച്ചു: മരിച്ചത് തൊടുപുഴ സ്വദേശിനി കുമാരി; ആദ്യം മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ ഒരാള്‍ കൂടി മരിച്ചു. 90 ശതമാനം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളജ് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തൊടുപുഴ സ്വദേശിനി കുമാരി(53)യാണു മരിച്ചത്. ഒരാള്‍ കൂടി വെന്റിലേറ്ററിലുണ്ട്. ഇതോടെ മരിച്ചവരുടെ എണ്ണം രണ്ടായി. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കല്‍ കോളേജ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അതേസമയംആദ്യം മരിച്ചയാളുടെ മറ്റ് വിവരങ്ങൾ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കളമശ്ശേരി സ്‌ഫോടനത്തില്‍ വിവിധ ആശുപത്രികളില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സെക്കന്ററി തലത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ …

കളമശ്ശേരിയിൽ സ്ഫോടനം നടത്തിയത് മാർട്ടിൻ തന്നെ: അന്വേഷണം കേന്ദ്രം ഏറ്റെടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി

– : കൊച്ചി: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെയെന്ന് പൊലീസിന്റെ സ്ഥിരീകരണം. രാവിലെ 9.40ന് സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗര്‍ ചെയ്യുന്ന ദൃശ്യങ്ങള്‍ ഇയാളുടെ മൊബൈലില്‍ നിന്നും ലഭിച്ചു. ആറുമാസം കൊണ്ട് ഇന്‍റര്‍നെറ്റ് മുഖേനയാണ് ഇയാള്‍ ഐഇഡി സ്ഫോടനം പഠിച്ചത്. ഞായറാഴ്ച രാവിലെ നടന്ന സ്ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം തമ്മനം സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ നേരത്തെ കൊടകര പൊലീസില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് …

ദഹനം മെച്ചപ്പെടുത്താം. അടുക്കളയിലെ ഈ ചേരുവകള്‍ മാത്രം മതി

ദഹന പ്രശ്നങ്ങൾ വളരെ സാധാരണമാണ്. അതിപ്പോൾ വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചായാലും ഹോട്ടലുകളിലെ ഭക്ഷണം കഴിച്ചായാലും.നമ്മുടെ ദഹനവ്യവസ്ഥ മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുന്ന പല പ്രവർത്തനങ്ങളും ചെയ്യുന്നുണ്ട്. ഭക്ഷണം ദഹിപ്പിക്കൽ, മാലിന്യങ്ങൾ നീക്കം ചെയ്യൽ, പോഷകങ്ങൾ ആഗിരണം ചെയ്യൽ എന്നിവ അതിൽ ചിലതാണ്. മലബന്ധം, വയറിളക്കം, ഗ്യാസ് തുടങ്ങിയവ സാധാരണയാണെങ്കിലും അത് വലിയ ദഹനപ്രശ്നങ്ങളാണ്. എന്നാൽ ലളിതമായ വീട്ടുവൈദ്യങ്ങൾ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

കളമശ്ശേരി സ്ഫോടനം; പൊലീസില്‍ കീഴടങ്ങിയത് കൊച്ചി സ്വദേശി മാര്‍ടിന്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

തൃശൂര്‍: കളമശ്ശേരി സ്ഫോടനത്തിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഒരാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ബോംബ് വെച്ചത് താനാണെന്ന് പറഞ്ഞാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. തൃശൂര്‍ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. കൊച്ചി സ്വദേശിയും സഭാ വിശ്വാസിയുമായ ഡൊമനിക് മാര്‍ടിന്‍ ആണ് കസ്റ്റഡിയിലുള്ളത്. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണെന്ന് ഡി.ജിപി അറിയിച്ചു. ഉച്ചക്ക് ഒന്നരയോടെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. അതിനിടെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു എന്ന വിവരവും പുറത്ത് വരുന്നുണ്ട്. …

കളമശേരി സ്‌ഫോടനം; കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും പരിശോധന

കാസര്‍കോട്: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലും പരിശോധന തുടങ്ങി. റെയില്‍വേ സംരക്ഷണ സേന, കേരള പൊലീസ്, ഡോഗ്, ബോംബ് സ്‌ക്വാഡ് സംയുക്തമായാണ് റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പരിശോധന നടത്തിയത്. കാസര്‍കോട് ഡി.വൈഎസ്.പി പികെ സുധാകരന്‍, ആര്‍പിഎഫ് എസ് കതിരേഷ് ബാബു, റെയില്‍വേ പൊലീസ് എസ്.ഐ റജികുമാര്‍, എ.എസ്‌ഐ എം.വി പ്രകാശന്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. സ്‌ഫോടന പശ്ചാത്തലത്തില്‍ കോഴിക്കോട്, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലും ബോംബ് സ്‌ക്വാഡ്, പൊലീസ്, ആര്‍പിഎഫ് …

ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു

കണ്ണൂര്‍: ആസിഡ് ആക്രമണക്കേസിലെ പ്രതി കഴുത്തുമുറിച്ച് ആത്മഹത്യചെയ്തു.സര്‍സയ്യിദ് കോളേജിലെ ലാബ് ജീവനക്കാരന്‍ മുതുകുടയില്‍ താമസിക്കുന്ന ചപ്പാരപ്പടവ് സ്വദേശി മഠത്തില്‍ മാമ്പള്ളി അഷ്‌ക്കര്‍(52)ആണ് മരിച്ചത്. ശനിയാഴ്ച രാത്രി വീട്ടില്‍ കഴുത്ത് മുറിച്ച് അവശനിലയില്‍ കണ്ട അഷ്‌ക്കറിനെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും എത്തിച്ചുവെങ്കിലും മരണപ്പെട്ടു. ഇക്കഴിഞ്ഞ മാര്‍ച്ച് 13 ന് വൈകുന്നേരം അഞ്ചോടെയാണ് തളിപ്പറമ്പ് കോടതി ജീവനക്കാരിയായ സാഹിദയെ കോര്‍ട്ട് റോഡില്‍ വെച്ച് അഷ്‌ക്കര്‍ ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ചത്. പൊള്ളലേറ്റ സാഹിദ ഏറെക്കാലം ചികില്‍സയിലുണ്ടായിരുന്നു. വാടക …

പൊട്ടിയത് ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബ്; നടന്നത് ഉഗ്ര സ്‌ഫോടനം, അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും

തിരുവനന്തപുരം: കളമശ്ശേരിയില്‍ ഒരാളുടെ മരണത്തില്‍ ഇടയാക്കിയ സ്‌ഫോടനം സംബന്ധിച്ച് അന്വേഷണത്തിനായി അഞ്ചംഗ സംഘം ഡല്‍ഹിയില്‍നിന്ന് കൊച്ചിക്ക് പോകും. ഭീകരാക്രമണമെന്ന സംശയം ഉയര്‍ന്നതിനാല്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുക്കും. അതേസമയം ടിഫിന്‍ ബോക്‌സിന്‍ വെച്ച ബോംബാണ് പൊട്ടിയത് എന്നാണ് പ്രഥമിക നിഗമനം. ഐഇഡിയുടെ അവഷിഷ്ടങ്ങളും സ്ഥലത്തുനിന്ന് കണ്ടെത്തി. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. സമൂഹമാധ്യമങ്ങളില്‍ സ്‌ഫോടനം സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ഡി.ജിപി പറഞ്ഞു. കൊച്ചിയില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി …

ഗാസ യുദ്ധം; യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പലസ്തീന്‍ അനുകൂലികള്‍ ലോകവ്യാപകമായി പ്രതിഷേധപ്രകടനം നടത്തി

ഗാസ: ഇസ്രായേല്‍-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍ ലോക വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തി. ശനിയാഴ്ച ലണ്ടന്‍, ബെര്‍ലിന്‍, റോം, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്. ന്യൂയോര്‍ക്കിലെ ബ്രൂക്ലിന്‍ പാലത്തിന് മുകളിലൂടെ 7,000 ത്തോളം പേര്‍ മാര്‍ച്ച് നടത്തി. യുദ്ധത്തിനെതിരായ ബാനറുകളും പലസ്തീന്‍ പതാകകളുമേന്തിയാണ് പ്രകടനം. ഇസ്രായേലിനെതിരായ ഹമാസിന്റെ ഭീകരാക്രമണങ്ങളെ പ്രതിഷേധ പ്രകടനത്തില്‍ അപലപിച്ചു. കുട്ടികളെ കൊല്ലുന്നത് നിര്‍ത്തുക, പലസ്തീനെ സ്വതന്ത്രമാക്കുക, ഗാസയില്‍ ബോംബാക്രമണം നിര്‍ത്തുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ പ്രകടനക്കാര്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. …

കളമശേരി സ്‌ഫോടനം; ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി; കേന്ദ്രം റിപോര്‍ട്ട് തേടി

കൊച്ചി: കളമശ്ശേരിയിലെ സ്‌ഫോടനത്തില്‍ അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നിലുള്ള മറ്റ് വിശദാംശങ്ങള്‍ പരിശോധിച്ചു വരികയാണ്. എറണാംകുളത്തുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. ഡിജിപി എറണാംകുളത്തേക്ക് തിരിച്ചുവെന്നും മറ്റ് കാര്യത്തില്‍ ശേഖരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവരങ്ങള്‍ കിട്ടിയാല്‍ മാത്രമേ ആക്രമണത്തെ കുറിച്ച് പറയാനാവൂ. ഗൗരവമായി എടുത്തു കൊണ്ട് കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമയി ലഭിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ കേന്ദ്രവും റിപോര്‍ട്ട് തേടിയിട്ടുണ്ട്. സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടോയെന്നും കേന്ദ്രം ആരാഞ്ഞു. …

വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

കാസര്‍കോട്: സ്‌കൂള്‍ അസംബ്ലിയില്‍ വച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മുടി മുറിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ചിറ്റാരിക്കാല്‍ എസ്എച്ച്ഒ, കാസര്‍കോട് ഡി.ഡി എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കോട്ടമല എംജിഎം എ.യു.പി സ്‌കൂളില്‍ ഈ മാസം 19 ന് നടന്ന സംഭവത്തില്‍ പ്രധാനധ്യാപകയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ആണ്‍കുട്ടിയുടെ മുടി അധ്യാപിക പരസ്യമായി മുറിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാണക്കേടും കളിയാക്കലും ഭയന്ന് കുട്ടി …

കാസര്‍കോട്ടെ എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു

തൃശൂര്‍: കാസര്‍കോട്ടെ വിദ്യാര്‍ഥി നേതാവ് തൃശൂരില്‍ ട്രെയിനിടിച്ച് മരിച്ചു. എംഎസ്എഫ് മണ്ഡലം വൈസ് പ്രസിഡന്റ്ും സുന്നി ബാല വേദി ജില്ലാ പ്രസിഡന്റുമായ ചെര്‍ക്കള തായല്‍ ഹൗസിലെ ബാസിത് (21) ആണ് മരിച്ചത്. തൃശൂര്‍ ആളൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടം നടന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം എറണാകുളം പോയി ട്രെയിനില്‍ മടങ്ങിവരുമ്പോഴായിരുന്നു സംഭവം. റെയില്‍ പാളത്തില്‍ വീണ മൊബൈല്‍ ഫോണ്‍ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മൃതദേഹം ഇപ്പോള്‍ ചാലക്കുടി സൈന്റ് ജെയിംസ് ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ …

യഹോവ സാക്ഷികളുടെ സമ്മേളന സ്ഥലത്ത് സ്‌ഫോടനം; ഒരാള്‍ മരിച്ചു, അഞ്ചു പേരുടെ നില ഗുരുതരം; 23 പേര്‍ക്ക് പരിക്കേറ്റു

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ അഞ്ചു പേരുടെ നില ഗുരുതരമാണ്. യഹോവായ കണ്‍വെന്‍ഷന്‍ നടന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കണ്‍വെന്‍ഷന്‍ സെന്ററിന്റെ അകത്താണ് സ്‌ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്.മൂന്ന് നാല് തവണ സ്‌ഫോടനമുണ്ടായതായി ഹാളിലുണ്ടായിരുന്നവര്‍ പറയുന്നു. മരിച്ചയാളേയും പരിക്കേറ്റവരേയും കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. സ്ഥലത്ത് …

മലപ്പുറത്തെ പലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസ് നേതാവ്; സോളിഡാരിറ്റിയുടെ യൂത്ത് മൂവ്മെന്റ് റാലി വിവാദമാകുന്നു

മലപ്പുറത്തു നടന്ന പലസ്തീന്‍ അനുകൂല റാലിയില്‍ ഹമാസ് നേതാവ് ഓണ്‍ലൈനിലൂടെ പങ്കെടുത്തത് വിവാദമാവുന്നു. മലപ്പുറം ജില്ലയില്‍ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച റാലിയില്‍ ഹമാസ് നേതാവ് പങ്കെടുത്തതായാണ് ആരോപണം. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ട ഹമാസ് ഭീകരസംഘടനയുടെ നേതാവ് ഖാലിദ് മാഷല്‍ ഓണ്‍ലൈനിലൂടെയാണ് പരിപാടിയില്‍ പങ്കെടുത്തത്. സയണിസ്റ്റ് ഹിന്ദുത്വ വര്‍ഗീയതയ്‌ക്കെതിരെ അണിചേരുകയെന്ന പേരില്‍ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയാണ് വെള്ളിയാഴ്ച വൈകുന്നേരം പരിപാടി സംഘടിപ്പിച്ചത്. മലപ്പുറം ടൗണ്‍ഹാളിലായിരുന്നു പരിപാടി. ഒരു വീഡിയോയില്‍ ഹമാസ് നേതാവ് …

മുതിർന്ന ആർ എസ് എസ് നേതാവ് ആർ ഹരി അന്തരിച്ചു

കൊച്ചി: മുതിർന്ന ആർ എസ് എസ് പ്രചാരകനും, മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖുമായിരുന്ന ആർ ഹരി അന്തരിച്ചു. അസുഖ ബാധിതനായി ചികിത്സയിൽ ആയിരുന്നു. 93 വയസായിരുന്നു. കൊച്ചി അമൃത ആശുപത്രിയിൽ രാവിലെ ഏഴ് മണിയോടെയാണ് അന്ത്യം.എഴുത്തുകാരൻ ,സാമൂഹ്യ പ്രവർത്തകൻ ,പ്രഭാഷകൻ, എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് ആർ ഹരി എന്ന രംഗ ഹരി. പതിമൂന്നാം വയസില്‍ ആർ എസ് എസ് പ്രവർത്തകനായി മാറിയ ആർ ഹരി, ഗുരുജി ഗോള്‍വല്‍ക്കര്‍, മധുകര്‍ ദത്താത്രേയ ദേവറസ്, പ്രൊഫ. രാജേന്ദ്ര …

ശരീരത്തില്‍ സ്പര്‍ശിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു; നടന്‍ സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തു; സാക്ഷികളുടെ മൊഴിയും നിര്‍ണായകം

കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസ് നടന്‍ സുരേഷ് ഗോപിക്കെതിരെ കേസെടുത്തു. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് നടക്കാവ് പൊലീസ് കേസെടുത്തത്. രണ്ട് വര്‍ഷം തടവോ അല്ലെങ്കില്‍ പിഴയോ ഇതുരണ്ടും ഒരുമിച്ചോ ലഭിക്കാവുന്ന വകുപ്പാണിത്. അതേസമയം പരാതിക്കാരിയുടെ മൊഴി ഞായറാഴ്ച രേഖപ്പെടുത്തിയേക്കും. ഇതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് പൊലീസിന്റെ തീരുമാനം. സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. സംഭവത്തില്‍ സുരേഷ് ഗോപി ക്ഷമാപണം നടത്തിയിരുന്നു. മോശമായ സ്പര്‍ശനമായിട്ടാണ് അനുഭവപ്പെട്ടതെന്നും …