മഞ്ചേശ്വരത്ത് പൊലീസ് കസ്റ്റഡിയിൽ നിന്നു വിട്ടയച്ച യുവാവ് മരിച്ചു; പൊലീസ് മർദ്ദനമാണു കാരണമെന്ന് വീട്ടുകാരും നാട്ടുകാരും; സ്റ്റേഷനിൽ നിന്നു കൂട്ടിക്കൊണ്ടുപോയവരാണു മർദ്ദിച്ചതെന്നു പൊലീസ്; പോസ്റ്റ് മോർട്ടം ബുധനാഴ്ച പരിയാരത്ത്

കാസര്‍കോട്: കസ്റ്റഡിയില്‍ നിന്നു ബന്ധുക്കള്‍ക്കൊപ്പം പൊലീസ് വിട്ടയച്ച യുവാവ് മരിച്ചു. മിയാപദവ് മദള സ്വദേശി മൊയ്തീന്‍ ആരിഫാ(22)ണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ മംഗളുരു ആശുപത്രിയിലേക്കുള്ള യാത്രക്കിടയിലാണ് മരണം.ഞായറാഴ്ച രാത്രി യുവാക്കള്‍ കഞ്ചാവ് വലിച്ച് പൊതു സ്ഥലത്ത് ബഹളം വയ്ക്കുന്നുണ്ടെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തിയത്. ബഹളം വച്ച ആരിഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ സ്റ്റേഷനിലെത്തിയ ബന്ധുക്കള്‍ക്കൊപ്പം പൊലീസ് ആരിഫിനെ വിട്ടയക്കുകയും ചെയ്തു. വീട്ടിലേക്ക് പോകാന്‍ കാറില്‍ കയറിയ ആരിഫ് കാറില്‍ നിന്ന് ഇറങ്ങി ഓടാന്‍ ശ്രമിച്ചിരുന്നതായും …

കാസർകോട് യുഡിഎഫ് ജില്ലാ കമ്മിറ്റി ചെയർമാനായി കല്ലട്ര മാഹിൻ ഹാജിയെ തെരഞ്ഞെടുത്തു

കാസര്‍കോട്: മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജിയെ ജില്ലാ യുഡിഎഫ് കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു. മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് നിയമിച്ചത്. മുന്‍ ചെയര്‍മാന്‍ ടിഇ അബ്ദുല്ലയുടെ വിയോഗത്തിന് ശേഷം മുതിര്‍ന്ന നേതാവ് സിടി അഹമ്മദലിയാണ് യുഡിഎഫ് ജില്ലാ ചെയര്‍മാന്റെ ചുമതല വഹിച്ചിരുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങി നില്‍ക്കുകയാണ് അനാരോഗ്യം കാരണം പദവി ഒഴിയാന്‍ സിടി അഹ്‌മദ് അലി സന്നദ്ധത അറിയിച്ചത്. ഇതോടെയാണ് ഇപ്പോള്‍ കല്ലട്ര മാഹിന്‍ ഹാജിയെ മുസ്ലീം ലീഗ് …

കെ.എസ്.യു.വിദ്യാഭ്യാസ ബന്ദ് ചൊവ്വാഴ്ച ; നിരാഹാര സത്യഗ്രഹം തിരുവനന്തപുരത്തേക്ക്

വയനാട് : ചൊവ്വാഴ്ച സംസ്ഥാന വിദ്യാഭ്യാസബന്ദിനു കെ.എസ്.. യു ആഹ്വാനo ചെയ്തു. സിദ്ധാർത്ഥിന്റെ മരണത്തിൽ പ്രതിഷേധിച്ച്‌ പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്കു തിങ്കളാഴ്ച നടന്ന മാർച്ചിനു നേരേയുണ്ടായ പൊലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ചാണിതെന്നു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ്‌ സേവ്യർ അറിയിച്ചു. അതേ സമയം കെ.എസ്.യു ജില്ലാ പ്രസിഡന്റ് വയനാട്ടിൽ നടത്തിവരുന്ന നിരാഹാരസത്യാഗ്രഹം തിരുവനന്തപുരത്തേക്കു വ്യാപിപ്പിച്ചു കെ.എസ്.. യു – യൂത്ത് കോൺഗ്രസ്, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരാണ് തല സ്ഥാനത്ത് സത്യാഗ്രഹം നടത്തുന്നത്.

സ്വത്തിനുവേണ്ടി വൃദ്ധമാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് മാതാപിതാക്കളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍ ആവുന്നു. ആന്ധ്രയിലെ അന്നമയ്യ ജില്ലയില്‍ ലക്ഷ്മമ്മ- വെങ്കട്ര രമണ വൃദ്ധ ദമ്പതികളെയാണ് മകന്‍ ശ്രീനിവാസലു റെഡ്ഡി മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തായത്. സഹോദരനായ മനോഹര്‍ റെഡ്ഡിക്ക് മാതാപിതാക്കള്‍ മൂന്നേക്കര്‍ സ്ഥലം നല്‍കിയതാണ് കാരണം. ഇതിന് മാതാവിന്റെ തലമുടി പിടിച്ച് വലിക്കുന്നതും തല്ലുന്നതും ദൃശ്യങ്ങളില്‍ ഉണ്ട്. മാതാവ് തന്നെ മര്‍ദ്ദിക്കരുതെന്ന് കരഞ്ഞ് കൊണ്ട് പറയുന്നതും ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. മാതാവിനെ ചവിട്ടി നിലത്ത് ഇടുന്നതും മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. …

ജില്ലാ സഹകരണ ആശുപത്രി 9.8 കിലോ ഭാരമുള്ള അണ്ഡാശയ പിണ്ഡം നീക്കം ചെയ്തു

കാസര്‍കോട്: 47 വയസ്സുള്ള സ്ത്രീയുടെ വയറ്റില്‍ നിന്ന് 9.8 കിലോ ഭാരമുള്ള അണ്ഡാശയ പിണ്ഡം വിജയകരമായി നീക്കം ചെയ്തു. എട്ടുമാസമായി വയര്‍ വീര്‍ത്ത നിലയില്‍ കാണപ്പെട്ടതിനെ തുടര്‍ന്ന് ഇവര്‍ ജില്ലാ സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. നേരത്തെ ഇതേ അസുഖത്തിന് ഇവര്‍ ഏഴു ശസ്ത്രക്രിയക്കു വിധേയമായിരുന്നു. ഏഴാമത്തെ ശസ്ത്രക്രിയയ്ക്കാണ് സഹകരണ ആശുപത്രിയിലെത്തിയത്. ഡോക്ടര്‍മാരായ സംഗീത കെ, ഡോ. അജയ് കുമാര്‍, സെഹിദ സിദ്ദിക്ക, ഡോ. ശിവാനന്ദ എന്നിവര്‍ ശസ്ത്രക്രിയ വിജയകരമായി നിര്‍വ്വഹിച്ചു.

സത്യസന്ധനായ ഓട്ടോ ഡ്രൈവര്‍ക്കു നാടിന്റെ അഭിവാദ്യം

കാസര്‍കോട്: ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയെ നാട് അഭിനന്ദിച്ചു. ഇന്നലെ രാത്രി കുമ്പളയിലെ ഓട്ടോ ഡ്രൈവര്‍ യൂസഫ് കുണ്ടങ്കേരടുക്ക ബാഡൂരില്‍ ഓട്ടം പോയി തിരിച്ചെത്തിയ ശേഷം കുമ്പളയില്‍ നിന്നു പാല്‍വാങ്ങി വീട്ടിലേക്കു പോകാന്‍ തയ്യാറെടുക്കുന്നതിനിടെ പിന്‍ സീറ്റിന്റെ പ്ലാറ്റ് ഫോമില്‍ 9000 രൂപയുടെ 500 രൂപ നോട്ടുകള്‍ വിതറിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. യൂസഫ് ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനിലെത്തി രൂപ കൈമാറി. എ എസ് ഐ പ്രകാശ് ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരനുമായി ബന്ധപ്പെട്ടപ്പോള്‍ അയാളുടെ പണമാണ് നഷ്ടപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. പൊലീസ് …

സിദ്ധാർത്ഥിൻ്റെ മരണം; പൂക്കോട് സർവ്വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം; ലാത്തി ചാർജ് നടത്തി പൊലീസ്;ദേശീയ പാത ഉപരോധിച്ച് സമരക്കാർ

വൈത്തിരി: വയനാട് പൂക്കോട് വെറ്റനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ  മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. കണ്ണീർവാതകം പ്രയോഗിച്ചു. പരിക്കേറ്റ അഞ്ച് പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് അതിക്രമത്തിൽ പ്രയോഗിച്ച് പ്രതിഷേധക്കാർ വെറ്റനറി കോളജിന് മുന്നിൽ ദേശീയപാത ഉപരോധിക്കുകയാണ്.ഉച്ചയോടെയാണ് കെ.എസ്.യു പ്രവർത്തകർ പ്രതിഷേധ മാർച്ചുമായെത്തിയത്. വെറ്റനറി കോളജിന് പുറത്ത് മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. പ്രവർത്തകർ ഇത് …

മംഗളൂരുവിൽ മൂന്ന് വിദ്യാർത്ഥിനികൾക്ക് നേരെ ആസിഡ് ആക്രമണം;മലയാളി യുവാവ് അറസ്റ്റിൽ

മംഗളൂരു:മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ മലയാളി യുവാവിന്റെ ആസിഡ് ആക്രമണം. മംഗളുരുവിലെ കടബയില്‍ ആണ് സംഭവം. കടബ സര്‍ക്കാര്‍ കോളജിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശിയായ അഭിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ പരീക്ഷക്കായി കോളജില്‍ എത്തിയപ്പോഴാണ് പെണ്‍കുട്ടികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. മൂവരും കോളജ് വരാന്തയില്‍ ഇരിക്കവെ ബൈക്കില്‍ വന്ന യുവാവ് ഒരു പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.  ഒപ്പം ഇരുന്ന മറ്റു രണ്ട് പേര്‍ക്ക് നേരെയും ആസിഡ് …

സ്വകാര്യ ബസിലെ സീറ്റിൽ ഇരുന്നതിന് വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച് കണ്ടക്ടർ; അറസ്റ്റ് ചെയ്ത് പൊലീസ്

മലപ്പുറം:സ്വകാര്യ ബസ്സിലെ സീറ്റില്‍ ഇരുന്നതിന് വിദ്യാർഥിനിയുടെ മുഖത്ത് അടിച്ച കണ്ടക്ടർ അറസ്റ്റില്‍. കോഴിക്കോട് മാങ്കാവ് സ്വദേശി മേടോല്‍ പറമ്പില്‍ ഷുഹൈബ് (26) ആണ് അറസ്റ്റിലായത്.കോഴിക്കോട് – തൃശൂർ റൂട്ടില്‍ സർവീസ് നടത്തുന്ന ഹാപ്പി ഡേയ്സ് ബസിലെ കണ്ടക്ടറാണ് ഇയാള്‍. സീറ്റില്‍ ഇരുന്നതിന് പെണ്‍കുട്ടിയുടെ കാലില്‍ ചവിട്ടുകയും മുഖത്ത് അടിക്കുകയുമായിരുന്നു. പെരുമ്പിലാവിലെ കോളജില്‍ മൂന്നാം വർഷ ജേണലിസം വിദ്യാർഥിനിയായ കൂടല്ലൂർ മണ്ണിയം പെരുമ്പലം സ്വദേശിയാണ് ആക്രമണത്തിന് ഇരയായത്. എടപ്പാളില്‍ നിന്നു പെരുമ്പിലാവിലേക്ക് കയറിയ ഇവർ ഒഴിവുള്ള സീറ്റില്‍ ഇരുന്നു. …

പുതുക്കൈ മുച്ചിലോട്ട് പെരുങ്കളിയാട്ടം:ആഘോഷ കമ്മിറ്റി രൂപീകരിച്ചു

നീലേശ്വരം: പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ 19 വര്‍ഷത്തിന് ശേഷം നടത്തുന്ന പെരുങ്കളിയാട്ടത്തിന് ആഘോഷ കമ്മിറ്റി രൂപീകരിച്ചു.തന്ത്രിമാരായ കക്കാട്ട് കിഴക്കേയില്ലത്ത് നാരായണ പട്ടേരി, മേക്കാട്ട് ഇല്ലത്ത് കേശവ പട്ടേരി എന്നിവര്‍ ഭദ്രദീപം കൊളുത്തി.ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ ആധ്യക്ഷം വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പ്രമോദ് കോമരം അനുഗ്രഹ പ്രഭാഷണം നടത്തി.ബേബി ബാലകൃഷ്ണന്‍ മുഖ്യാതിഥിയായി. വി.കൃഷ്ണന്‍, എം.വി.വിജയന്‍ എസ്.പ്രീത തുടങ്ങിയവര്‍ പ്രസംഗിച്ചു.

എസ്.എസ്.എല്‍.സി പരീക്ഷ തുടങ്ങി; ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മൂടംബയലില്‍

കാസര്‍കോട്: 2023-2024 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തുടക്കമായി. കാസര്‍കോട് ജില്ലയില്‍ 20,667 പേരാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്ന സര്‍ക്കാര്‍ സ്‌കൂള്‍ കുമ്പളയാണ്. ഇവിടെ 601 പേരാണ് പരീക്ഷയെഴുതുന്നത്. ഏറ്റവും കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് മൂടംബയല്‍ ഗവ.സ്‌കൂളിലാണ്. 26 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുന്നത്. എയ്ഡഡ് മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്നത് ടി.ഐ.എച്ച്.എസ് നായന്മാര്‍മൂലയിലാണ്. 806. ഏറ്റവും കുറവ് എടനീര്‍ സ്വാമിജീസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, 19 കുട്ടികള്‍. കാസര്‍കോട് …

രാമേശ്വരം കഫേ  സ്‌ഫോടന കേസ് ; അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു; നടപടി തീവ്രവാദ ബന്ധം സംശയിക്കുന്നതിനാൽ

ബംഗളൂരു: ബംഗളൂരു  രാമേശ്വരം കഫേയില്‍ നടന്ന സ്‌ഫോടന കേസ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് കേസ് എന്‍ഐഎയ്ക്ക് കൈമാറിയത്. നിലവില്‍ ബംഗളൂരു പൊലീസും സെന്‍ട്രല്‍ ക്രൈംബ്രാഞ്ചുമാണ് സംഭവം അന്വേഷിക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് വൈറ്റ്ഫീല്‍ഡിലെ കഫെയില്‍ സ്‌ഫോടനമുണ്ടായത്. ഹോട്ടലിലെ ജീവനക്കാരായ മൂന്നുപേര്‍ക്കും ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയുള്‍പ്പെടെ മറ്റ് ഏഴുപേര്‍ക്കുമാണ് പരിക്കേറ്റത്. അതിനിടെ അക്രമി കഫേയ്ക്ക് സമീപം ബസില്‍ വന്നിറങ്ങുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. അക്രമി മുഖം തൂവാല ഉപയോഗിച്ച് മറച്ച നിലയിലായിരുന്നു.സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി …

പൂക്കോട് വെറ്റനറി കോളേജിലെ സിസിടിവി എസ്എഫ്ഐക്കാര്‍ എടുത്തു മാറ്റി; ഹോസ്റ്റലിൽ ഇടിമുറി; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്‍റ്

കൽപ്പറ്റ:പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തെ തുടർന്ന് നിർണായക വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് കു‍ഞ്ഞാമു. എസ്എഫ്ഐയുടെ അക്രമം ക്യാമ്പസിലും ഹോസ്റ്റലിലും പതിവായിരുന്നു എന്ന് കു‍ഞ്ഞാമു പറഞ്ഞു.ഇത് തടയാൻ സിസിടിവി സ്ഥാപിച്ചിരുന്നുവെന്നും എന്നാൽ എസ്എഫ്ഐക്കാർ സിസിടിവി ക്യാമറ എടുത്തുകളഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥികളെ നിർബന്ധിച്ച് എസ്എഫ്ഐ അനുകൂല മുദ്രാവാക്യം വിളിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഒന്നാംവർഷ വിദ്യാർഥികളുടെ ഹോസ്റ്റൽ മുറിയിൽ ചെഗുവേരയുടെ പടം സ്ഥാപിക്കുക പതിവാണെന്നും, എതിർക്കുന്നവർക്കെതിരെ അക്രമം നടത്താറുണ്ടെന്നും, ഹോസ്റ്റലിൽ ഇടിമുറി ഉണ്ടായിരുന്നുവെന്നും മുൻ പിടിഎ  പ്രസിഡന്റ് …

വഴി തടസ്സത്തില്‍ പ്രതിഷേധിച്ച് മൊഗ്രാലില്‍ നടന്ന പ്രതിഷേധ ചങ്ങല നടത്തി

മൊഗ്രാല്‍: മൊഗ്രാല്‍ പടിഞ്ഞാറില്‍ വഴിയടച്ച റെയില്‍വേ നടപടിയില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ മീലാദ് നഗറില്‍ മീലാദ് കമ്മിറ്റി ‘പ്രതിഷേധ ചങ്ങല’ സംഘടിപ്പിച്ചു. കാലങ്ങളായി റെയില്‍പ്പാളം മുറിച്ച് കടന്നാണ് പടിഞ്ഞാര്‍ പ്രദേശത്തെ സ്‌കൂള്‍ കുട്ടികള്‍ സ്‌കൂളില്‍ പോകാറ്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് മൊഗ്രാല്‍ കൊപ്പളം, മീലാദ് നഗര്‍ പ്രദേശത്തെ വഴി ബദല്‍ സംവിധാനം ഏര്‍പ്പെടുത്താതെ അടച്ചത്. ഇത് നാട്ടുകാരെ ഗതാഗത പ്രതിസന്ധിയിലേക്ക് നീക്കിയിരിക്കുകയാണ്. ഒരുമാസം പിന്നിട്ടിട്ടും റോഡ് തുറന്നുകൊടുക്കാന്‍ നടപടി ഇല്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്രതിഷേധ ചങ്ങല …

തോട്ടില്‍ വീണ് പരിക്കേറ്റ ആള്‍ മരിച്ചു

രാജപുരം: അബദ്ധത്തില്‍ തോട്ടില്‍ വീണ് പരിക്കേറ്റ ആള്‍ ചികിത്സക്കിടെ മരിച്ചു. കോടോം എരംകൊടലിലെ കുഞ്ഞിരാമന്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ മാസം 29ന് വൈകുന്നേരം വീടിന് സമീപം തോട്ടില്‍ കുളിക്കാന്‍ പോയപ്പോഴാണ് വീണത്. പൂടംകല്ല് താലൂക്ക് ആശുപത്രിയിലും ജില്ലാആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ് വരവെ ഇന്നലെ രാത്രിയാണ് മരണം. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: ശാരദ. മക്കള്‍: രമ്യ, രഞ്ജിത്ത്, രജിത്ത് (വിദ്യാര്‍ത്ഥി). മരുമക്കള്‍: രതീഷ് (ചുള്ളിക്കാട്), സുമിത. സഹോദരങ്ങള്‍: …

വീണ്ടും ജീവനെടുത്ത് കാട്ടാന; കൃഷിയിടത്തിൽ വച്ച് ആനയുടെ ചവിട്ടേറ്റ് വയോധികക്ക് ദാരുണാന്ത്യം

തൊടുപുഴ:ഇടുക്കി അടിമാലിയിൽ കാട്ടാനയുടെ ചവിട്ടേറ്റ വയോധിക മരിച്ചു. കാഞ്ഞിരവേലി മുണ്ടോന്‍ ഇന്ദിര രാമകൃഷ്ണനാണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ ഉണ്ടായതിനെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ ഇറങ്ങിയിരുന്നു. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു എങ്കിലും കാട്ടാനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്താന്‍ വേണ്ട നടപടികള്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചിരുന്നില്ല എന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതിനിടെയാണ് സ്വന്തം കൃഷിയിടത്തില്‍ വച്ച് സ്ത്രീക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇവരുടെ പുരയിടത്തിലെത്തിയ …

കാസർകോടിനും വയനാടിനും പിന്നാലെ കോഴിക്കോട്ടെ ജനവാസ മേഖലയിലും വന്യമൃഗങ്ങൾ ഇറങ്ങി;കൂരാച്ചുണ്ടിലെ ജനവാസ മേഖലയിൽ എത്തി കാട്ടുപോത്ത് ; തുരത്താൻ ശ്രമിച്ച് വനം വകുപ്പ്

കോഴിക്കോട്:കൂരാച്ചുണ്ടില്‍ ജനവാസ മേഖലയില്‍ കാട്ടു പോത്തിറങ്ങി. പെരുവണ്ണാമുഴി വന മേഖലയില്‍ നിന്നാണ് പോത്ത് ഇറങ്ങിയതെന്നു കരുതുന്നു. വനം വകുപ്പ് പോത്തിനെ നിരീക്ഷിക്കുന്നുണ്ട്. ഇന്നലെ വൈകിട്ട് കൂരാച്ചുണ്ടില്‍ ഇറങ്ങിയ കാട്ടു പോത്ത് ഇന്ന് റോഡില്‍ എത്തിയിട്ടുണ്ട്. വീടിന്റെ ഗെയ്റ്റ് അടച്ചതിനാല്‍ കാട്ടുപോത്ത് വീട്ടു പരിസരത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

പട്ടാമ്പിയില്‍ നേര്‍ച്ചക്ക് എത്തിച്ച ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി ;ആനയെ കണ്ടെത്തിയെങ്കിലും തളക്കാനായില്ല; പശുവിനെയും ആടിനെയും ആന ചവിട്ടി കൊന്നതായി നാട്ടുകാർ

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ നേര്‍ച്ചക്ക് എത്തിച്ച ആന ലോറിയില്‍ നിന്നും ഇറങ്ങിയോടി. ആന ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. പട്ടാമ്പിക്കടുത്ത അമ്പാട്ടെ വീട്ടുമുറ്റത്താണ് ആനയെ കണ്ടെത്തിയത്. പുലര്‍ച്ചെ നാല് മണിക്കാണ് ആന വിരണ്ട് ഓടിയത്.അതേ സമയം ആനയെ ഇതുവരെ തളക്കാന്‍ സാധിച്ചിട്ടില്ല. ഇറങ്ങിയോടുന്ന സമയത്ത് ആന വീടുകളും കടകളും തകര്‍ത്തതായി പരാതി ഉണ്ട്. പാലക്കാട് വടക്കുമുറിക്ക് സമീപം ആനയെ കൊണ്ട് പോയ ലോറിയുടെ ഡ്രൈവര്‍ ചായ കുടിക്കാന്‍ പോയ സമയത്താണ് ആന ഓടിയത്. ആനയുടെ ചവിട്ടേറ്റ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. …