വന്യമൃഗശല്യം രൂക്ഷമാകുന്നു; കരിന്തളത്ത് ജനജീവിതം ദുസ്സഹം, കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

കാസര്‍കോട്: വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്‌കരമാകുന്നു. ജനങ്ങളുടെ ജീവനോപാധിയായ കാര്‍ഷിക വിളകള്‍ നശിപ്പിച്ചും, ജീവനുതന്നെ ഭീഷണിയുമാകുന്ന നിലയില്‍ വന്യമൃഗങ്ങള്‍ വിഹരിക്കുകയാണ് മേഖലയില്‍. കര്‍ഷകര്‍ ഏറെ അധ്വാനിച്ചും പണം ചെലവാക്കിയും പരിപാലിക്കുന്ന കാര്‍ഷിക വിളകള്‍ പന്നി ഉള്‍പ്പെടെയുള്ള കാട്ടുമൃഗങ്ങള്‍ നശിപ്പിക്കുന്നത് പാതിവായിരിക്കുകയാണ്. കപ്പ, വാഴ, ചേമ്പ്, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷികവിളകള്‍ ഒന്നും തന്നെ കര്‍ഷകര്‍ക്ക് വിളവെടുക്കാന്‍ കിട്ടുന്നില്ല. ഇതിന്റെ ഭാഗമായി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ തയ്യാറാകാതിരിക്കുകയും തൊഴിലാളികള്‍ക്ക് പണി ഇല്ലാതാവുകയും ചെയ്യുന്നു. പുലര്‍ച്ചെ ജോലിക്ക് പോകുന്ന …

ഒക്ലഹോമയില്‍ കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചുകൊന്ന കേസ്: പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പിപി ചെറിയാന്‍ മക്കലെസ്റ്റര്‍:(ഒക്ലഹോമ): 1992-ല്‍ ഒരു കണ്‍വീനിയന്‍സ് സ്റ്റോര്‍ ഉടമയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ പ്രതിയായ ഇമ്മാനുവല്‍ ലിറ്റില്‍ ജോണ്ണി(52)ന്റെ വധശിക്ഷ ഒക്ലഹോമയില്‍ നടപ്പാക്കി. ഇമ്മാനുവലിന്റെ ജീവന്‍ രക്ഷിക്കണമെന്ന സംസ്ഥാന പരോള്‍ ബോര്‍ഡ് നിര്‍ദ്ദേശം കോടതി തള്ളിക്കളഞ്ഞു. സ്റ്റേറ്റിന്റെ മാരകമായ കുത്തിവയ്പ്പ് രീതിയുടെ ഭരണഘടനാ സാധുതയ്ക്കെതിരായ ലിറ്റില്‍ജോണിന്റെ അഭിഭാഷകരുടെ അവസാന പോരാട്ടം ബുധനാഴ്ച സംസ്ഥാന അപ്പീല്‍ കോടതി നിരസിച്ചു. ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച സമാനമായ അപ്പീല്‍ വ്യാഴാഴ്ച തള്ളിയിരുന്നു. വിഷ മിശ്രിതമടങ്ങിയ കുത്തിവയ്പിന് മുമ്പ് ലിറ്റില്‍ജോണ്‍ തന്റെ …

ഓണാഘോഷം: ഡാളസ് കേരള അസോസിയേഷന്‍ വളണ്ടിയര്‍മാരെ ആദരിച്ചു

പിപി ചെറിയാന്‍ ഗാര്‍ലാന്‍ഡ്: ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷത്തിലും ഓണസദ്യയിലും വടംവലി മത്സരത്തിലും കഠിനാദ്ധ്വാനം ചെയ്ത ദശക്കണക്കിന് വളണ്ടിയര്‍മാരെ അസോസിയേഷന്‍ ആദരിച്ചു. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നു ശക്തരായ വടംവലി ടീമുകളെ ഉള്‍പ്പെടുത്തി നടത്തിയ ആവേശകരമായ വടംവലി മത്സരവും ചരിത്രത്തിലാദ്യമായി രണ്ടായിരത്തിലധികം ആളുകള്‍ക്ക് കേരളത്തനിമയില്‍ തികച്ചും സൗജന്യമായി വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നതിലും വളണ്ടിയര്‍മാര്‍ വഹിച്ച നിസ്തുല സേവനത്തെ ഭാരവാഹികള്‍ ഹൃദ്യമായി അഭിനന്ദിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കേരള അസോസിയേഷന്‍ ഓഫീസില്‍ നടന്ന അഭിനന്ദന യോഗത്തില്‍ …

കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്ര; അര്‍ജുന്റെ സംസ്‌കാരം 11 മണിക്ക്; ‘അമരാവതി’ യിലേക്ക് ജനപ്രവാഹം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്‍ ചേതനയറ്റ് അവസാനമായി വീട്ടിലേക്ക് എത്തി. അപ്പോള്‍ കണ്ണാടിക്കല്‍ ഗ്രാമം ജനസാഗരമായി. മൃതദേഹം വഹിച്ചുള്ള ആംബുലന്‍സിനെ അനുഗമിച്ച് വിലാപയാത്രയായാണ് കണ്ണാടിക്കലിലെ ജനങ്ങള്‍ തിങ്ങി നിറഞ്ഞ ‘അമരാവതി’ എന്ന വീടിനരികിലേക്ക് എത്തിയത്. അവിടെ നിന്നും വീട്ടിലേക്കുളള വഴി നീളെ ആംബുലന്‍സിനെ അനുഗമിച്ച് പുരുഷാരം ഒഴുകിയെത്തി. വിതുമ്പലോടെ മുദ്രാവാക്യം വിളിയോടെ അര്‍ജുനെ ജന്മനാട് ഏറ്റുവാങ്ങി. അതിവൈകാരികമായ നിമിഷങ്ങള്‍ക്കാണ് കണ്ണീരണിഞ്ഞ് കണ്ണാടിക്കല്‍ സാക്ഷിയായത്. ആദ്യം ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സമയം …

ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വെച്ച് വീടിന് തീ വെച്ചു; ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു; ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികള്‍ ആശുപത്രിയില്‍

കൊച്ചി: അങ്കമാലിയില്‍ വീടിന് തീവെച്ച ശേഷം ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. തീ ആളിക്കത്തിയതോടെ വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ വെന്റ്‌ലേറ്ററിലാണ്. പുളിയനം സ്വദേശി എച്ച്.ശശി, ഭാര്യ സുമി സനലാണ് എന്നിവരാണ് മരിച്ചത്. വീടിനകത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് തുറന്നു വച്ച് തീ കൊളുത്തുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. ശശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കുന്നുവെന്ന് വ്യക്തമാക്കുന്ന ശശിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. …

കുളത്തിൽ കുളിച്ച പ്ലസ് ടു വിദ്യാർത്ഥിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം; കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വിദ്യാർത്ഥി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കളും നിരീക്ഷണത്തിലാണ്.സെപ്റ്റംബർ ആദ്യം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ആദ്യംതന്നെ …

മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി; നാളെ രാവിലെ വീട്ടിൽ എത്തിക്കും; ഇന്ന് രാത്രി കാസർകോട് വെച്ച് ജില്ലാ കളക്ടർ ആദരാഞ്ജലിയർപ്പിക്കും

കാര്‍വാര്‍: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മൃതദേഹം അര്‍ജുന്റേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് മൃതദേഹം കൈമാറിയത്. മൃതദേഹവുമായി അര്‍ജുന്റെ സഹോദരന്‍ അടക്കമുള്ള സംഘം കോഴിക്കോട്ടേയ്ക്ക് പുറപ്പെട്ടു.സതീഷ് സെയില്‍ എംഎല്‍എ, കാര്‍വാര്‍ എസ്പി നാരായണ ഉള്‍പ്പെടെയുള്ളവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. അപകടം നടന്ന സ്ഥലത്ത് ആംബുലന്‍സ് അഞ്ച് മിനിറ്റ് നിര്‍ത്തിയിടും. അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവ് പൂര്‍ണമായും വഹിക്കുന്നത് കര്‍ണാടക സര്‍ക്കാരാണ്. ഇതിന് പുറമേ കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായമായ അഞ്ച് ലക്ഷം രൂപയും അര്‍ജുന്റെ …

താനൊരു തീ പന്തമാകും; പിവി അന്‍വര്‍

തിരുവനന്തപുരം: സാധാരണ ജനങ്ങള്‍ക്കുവേണ്ടി താനൊരു തീപന്തമാകുമെന്ന് പിവി അന്‍വര്‍ എംഎല്‍എ വാര്‍ത്താ ലേഖകരോട് പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനം കഴിഞ്ഞതിന് പിന്നാലെയാണ് അന്‍വര്‍ പ്രതികരണം ആവര്‍ത്തിച്ചത്. മുങ്ങാന്‍ തുടങ്ങുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയെ സംരക്ഷിക്കാനുള്ള ശ്രമമാണ് താന്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നു അദ്ദേഹം പറഞ്ഞു. പാര്‍ടിയെ ദുര്‍ബലപ്പെടുത്തുവാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നതു പൊലീസ് ആണെന്നും സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ലെന്നുമാണ് താന്‍ പറഞ്ഞത്. സഖാക്കള്‍ക്ക് കാര്യങ്ങള്‍ മനസിലായി. പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന മേര്‍ക്കളയിലെ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കൂടാല്‍ മേര്‍ക്കള സ്വദേശി പ്രകാശ് ഡിസൂസ(46) ആണ് മരിച്ചത്. അസുഖം മൂലം കുമ്പളയിലെ സഹകരണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സിപിഎം കൊക്കച്ചാല്‍ ബ്രാഞ്ചംഗവും സിഐടിയു പ്രവര്‍ത്തകനുമായിരുന്നു. കലിസ്റ്റ് ഡിസൂസയുടെയും പോളി ക്രാസ്റ്റയുടെയും മകനാണ്. ഷൈനിയാണ് ഭാര്യ: രശ്മിത, റിഷാന്ത് എന്നിവര്‍ മക്കളാണ്. വിനോദ് ഡിസൂസ, നാന്‍സി ഡിസൂസ, സെലിന്‍ ഡിസൂസ എന്നിവരാണ് സഹോദരങ്ങള്‍.

അത് അര്‍ജുന്റെ മൃതദേഹം തന്നെ, ഡിഎന്‍എ പരിശോധനാ ഫലം ലഭിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു

ഷിരൂര്‍: ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുന്റെ ലോറിയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലം വന്നു. കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെത് തന്നെയെന്ന് സ്ഥിരീകരിച്ചതോടെ ഇനി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. സാങ്കേതിക നടപടികള്‍ മാത്രമേ ഇനി ബാക്കി ഉള്ളൂവെന്നും നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭര്‍ത്താവ് ജിതിന്‍ അറിയിച്ചു. അതേസമയം മൃതദേഹവുമായുള്ള കേരളത്തിലേക്കുള്ള യാത്രക്കായി ആംബുലന്‍സും മൊബൈല്‍ ഫ്രീസറും അടക്കമുള്ള എല്ലാ …

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; അന്‍വറിന് മറുപടി നല്‍കി എംവി ഗോവിന്ദന്‍

ന്യൂഡല്‍ഹി: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ആരോപിച്ചു. ഡല്‍ഹി കേരളാഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അന്‍വറിനെതിരെ പ്രതികരിച്ചത്. കേരളത്തിലെ പാര്‍ട്ടിയെയും സര്‍ക്കാരിനെയും തകര്‍ക്കുന്നതിനായി കഴിഞ്ഞ കുറേക്കാലമായി വലതുപക്ഷ രാഷ്ട്രീയ ശക്തികളും, വാര്‍ത്താ മാധ്യമങ്ങളും പ്രചരണം നടത്തുന്നു. അത് ഏറ്റു പിടിച്ചാണ് അന്‍വന്‍ പുറപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ഒന്നടങ്കം രംഗത്ത് വരണം.അന്‍വര്‍ പഴയ കാല കോണ്‍ഗ്രസ് പ്രവര്‍ത്തന പാരമ്പര്യമുള്ള കുടുംബമാണ്. കരുണാകരനൊപ്പം ഡിഐസി, പിന്നീട് …

കൊടുവള്ളിയിലെ കാറപകടം; മരണപ്പെട്ട ബന്തിയോട് സ്വദേശിനിയുടെ മൃതദേഹം സന്ധ്യയോടെ നാട്ടിലെത്തിക്കും

കാസര്‍കോട്: കോഴിക്കോട് കൊടുവള്ളിയില്‍ നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ട ബന്തിയോട് മേര്‍ക്കള പരപ്പ ഹൗസിലെ സിദ്ദിഖിന്റെ ഭാര്യ തസ്ലീമ(28)യുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ നാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. സന്ധ്യയോടെ വീട്ടിലെത്തിച്ച ശേഷം ഏരൂര്‍ പാച്ചാണി ജുമാമസ്ജിദ് അങ്കണത്തില്‍ കബറടക്കും. സെപ്തംബര്‍ 24ന് രാത്രി കോഴിക്കോട് കൊടുവള്ളിയില്‍ വച്ചാണ് അപകടം ഉണ്ടായത്. വയനാട്ടില്‍ ഒരു കട സന്ദര്‍ശിച്ച ശേഷം രാത്രി മടവൂര്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ പോകവേയാണ് അപകടം. കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കുടുംബം സഞ്ചരിച്ച …

എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാടില്‍ പിടിയില്‍; ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു

നാമക്കല്‍: തൃശൂരില്‍ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘം തമിഴ്‌നാടില്‍ പിടിയില്‍. ഹരിയാനക്കാരായ സംഘം നാമക്കല്ലില്‍ വെച്ചാണ് തമിഴ്‌നാട് പൊലീസ് അഞ്ചുപേരെ പിടികൂടിയത്. ഏറ്റുമുട്ടലില്‍ ഒരു പ്രതി കൊല്ലപ്പെട്ടു. പ്രതികളെ പിന്തുടരുന്നതിനിടെയാണ് തമിഴ്‌നാട് പൊലീസുമായി ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാരനും പരിക്കേറ്റിട്ടുണ്ട്. ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കൊള്ളസംഘത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. കേരള പൊലീസിന്റെ വിവരത്തെ തുടര്‍ന്ന് തമിഴ് നാട് പൊലീസ് ദേശീയ പാതയില്‍ വല വിരിച്ചിരുന്നു. …

മുന്‍ എംഎല്‍എ കെപി കുഞ്ഞിക്കണ്ണന് ഔദ്യോഗീക ബഹുമതികളോടെ വിട

പയ്യന്നൂര്‍: സാമൂഹിക രാഷ്ട്രീയ മണ്ഡലത്തില്‍ നിറസാന്നിധ്യമായി എം.എല്‍.എ, ഡി.സി.സി. പ്രസിഡന്റ്, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തുറ്റ നേതൃത്വമായി നിലകൊണ്ട കെ.പി.കുഞ്ഞിക്കണ്ണന് നാടിന്റെ അന്ത്യാഞ്ജലി. വെള്ളിയാഴ്ച രാവിലെ 11 മണിയോടെ അന്നൂര്‍ മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍ ഔദ്യോഗീക ബഹുമതികളോടെ സംസ്‌കാരം നടന്നു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ സ്പീക്കര്‍ എം വിജയകുമാര്‍, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ പ്രമുഖ കോണ്‍ഗസ് നേതാക്കളും പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങിന് …

അലബാമയില്‍ ജോലിസ്ഥലത്തു മൂന്ന് പേരെ വെടിവച്ചു കൊലപ്പെടുത്തിയ അലന്‍ മില്ലറെ നൈട്രജന്‍ വാതകം ഉപയോഗിച്ച് വധിച്ചു

പിപി ചെറിയാന്‍ അലബാമ: 1999-ല്‍ ജോലിസ്ഥലത്തു മൂന്ന് പേരെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അലബാമയിലെ ഡെത്ത് റോ തടവുകാരന്‍ അലന്‍ മില്ലറെ(59) വ്യാഴാഴ്ച വൈകിട്ട് നൈട്രജന്‍ വാതകം ഉപയോഗിച്ച് വധിച്ചു. ഹൈപ്പോക്‌സിയയുടെ രീതി ഉപയോഗിച്ച് അമേരിക്കയില്‍ നടത്തിയ രണ്ടാമത്തെ വധശിക്ഷയാണ് ഇത്.‘നീതി ലഭിച്ചു’- വധശിക്ഷയ്ക്ക് ശേഷം അലബാമ അറ്റോര്‍ണി ജനറല്‍ സ്റ്റീവ് മാര്‍ഷല്‍ പ്രസ്താവനയില്‍ അറിയിച്ചു. 1999 ഓഗസ്റ്റ് 5-ന് ഷെല്‍ബി കൗണ്ടി വെടിവയ്പില്‍ മില്ലര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ടെറി ജാര്‍വിസ്(39), ലീ ഹോള്‍ഡ്ബ്രൂക്ക്‌സ്(32), …

ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസിനെതിരെ അഴിമതി കുറ്റം

പിപി ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് മേയര്‍ എറിക് ആഡംസിനെതിരെ ഗ്രാന്റ് ജൂറി അഴിമതി കുറ്റം ചുമത്തി. ന്യൂയോര്‍ക്ക് സിറ്റിയുടെ ചരിത്രത്തില്‍ അധികാരത്തിലിരിക്കുമ്പോള്‍ അഴിമതി കുറ്റം ചുമത്തപ്പെടുന്ന ആദ്യ മേയര്‍ ആണ് എറിക് ആഡംസ്. അമേരിക്കയിലെ ഏറ്റവും വലിയ നഗരത്തെ നയിക്കുന്ന രണ്ടാമത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയാണ് ആഡംസ്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണം ആഡംസ് നിരോധിച്ചു. മുന്‍ പൊലീസു ഉദ്യോഗസ്ഥനായ താന്‍ എപ്പോഴും നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കുകാര്‍ക്ക് വേണ്ടി നിലകൊള്ളുകയാണ് തന്റെ ലക്ഷ്യം. ബൈഡന്‍ …

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ്; യുഎഇയില്‍ നിന്ന് വന്ന എറണാകുളം സ്വദേശിക്ക് രോഗ സ്ഥിരീകരണം; മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്രം

കൊച്ചി: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടിരുന്നു. തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എറണാകുളം സ്വദേശിയാണ് യുവാവ്. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കാനുള്ള ശ്രമത്തിലാണെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു. സംസ്ഥാനത്ത് രേഖപ്പെടുത്തുന്ന രണ്ടാമത്തെ എംപോക്സ് കേസാണിത്. നേരത്തെ മലപ്പുറം സ്വദേശിയായ മുപ്പത്തിയെട്ടുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാളും യുഎഇയില്‍ നിന്നു നാട്ടിലെത്തിയതായിരുന്നു. മറ്റ് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ …

പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ക്ഷേത്രത്തിലെത്തി; ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് 17 കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ പൂജാരി അറസ്റ്റില്‍

കോഴിക്കോട്: ക്ഷേത്രത്തിലെത്തിയ 17കാരിയായ വിദ്യാര്‍ഥിനിക്ക് നേരേ ലൈംഗികാതിക്രമം. സംഭവത്തില്‍ ക്ഷേത്ര പൂജാരി അറസ്റ്റില്‍. പേരാമ്പ്ര മുതുവണ്ണാച്ച കിളച്ചപറമ്പില്‍ വിനോദി(50)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 20ന് ഉച്ചയോടെ ബന്ധുക്കള്‍ക്കൊപ്പമാണ് വിദ്യാര്‍ഥിനി ക്ഷേത്രത്തില്‍ എത്തിയത്. പഠനപ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് പെണ്‍കുട്ടി പൂജാരിയെ കാണാനെത്തിയതെന്നും പൊലിസ് അറിയിച്ചു. പെണ്‍കുട്ടിയെ മാത്രം ക്ഷേത്രത്തിലെ മുറിയിലേക്ക് വിളിച്ച് സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നാണ് പരാതി. പെണ്‍കുട്ടി മാതാപിതാക്കളോട് ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്ര പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. പാലേരി വേങ്ങശ്ശേരിക്കാവ് മഹാവിഷ്ണു ക്ഷേത്രത്തിലെ പൂജാരിയാണ് വിനോദ്. പേരാമ്പ്ര പൊലിസ് …