വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യില്‍ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറില്‍ വീണ് മരിച്ചു

മംഗളൂരു: വെള്ളം കോരുന്നതിനിടെ മാതാവിന്റെ കയ്യില്‍ നിന്നും ഒന്നര വയസുള്ള പിഞ്ചുകുഞ്ഞ് കിണറില്‍ വീണ് മരിച്ചു. ഉഡുപ്പിയിലെ കിന്നിമുല്‍ക്കിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ദാരുണ സംഭവം നടന്നത്. കീര്‍ത്തന എന്ന കുഞ്ഞാണ് മരിച്ചത്. മാതാവിന്റെ കയ്യിലിരുന്ന് ഉറങ്ങുകയായിരുന്നു കുഞ്ഞ്. വീണ ഉടന്‍ മാതാവ് കയര്‍ ഉപയോഗിച്ച് കിണറില്‍ ഇറങ്ങി കുട്ടിയെ പുറത്തെത്തിച്ചു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കുഞ്ഞ് മരിക്കുകയായിരുന്നു. ഉഡുപ്പി ടൗണ്‍ പൊലീസ് പിഎസ്‌ഐ ഭരതേഷ് കങ്കണവാടി സംഭവസ്ഥലം സന്ദര്‍ശിച്ചു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാനം സ്വദേശി മരിച്ചു

നീലേശ്വരം: വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ബാനം സ്വദേശി മരിച്ചു. പരപ്പ ബാനത്തെ എകെ ഉപേന്ദ്രന്‍(50)ആണ് മരിച്ചത്. ഡിസംബര്‍ 10 ന് വൈകുന്നേരം പാലായി റേഷന്‍ കടക്ക് സമീപം വെച്ചായിരുന്നു അപകടം. കാറും ഉപേന്ദ്രന്‍ ഓടിച്ച ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു. പരേതരായ അടുക്കത്തില്‍ കണ്ണന്‍ തട്ടവളപ്പില്‍ ഉണ്ടച്ചി എന്നവരുടെ മകനാണ്. ഭാര്യ രാധ അരയി. ഏക മകള്‍ ദീക്ഷ(ആറാം ക്ലാസ്സ് വിദ്യാര്‍ഥിനി, ബാനം സ്‌കൂള്‍). സഹോദരങ്ങള്‍: …

കോഴിക്കോട് ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മാട്ടൂല്‍ സ്വദേശി ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു

കോഴിക്കോട്: ബീച്ച് റോഡില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കോഴിക്കോട് സൗത്ത് ബീച്ച് പെട്രോള്‍ പമ്പിന് സമീപത്താണ് അപകടം നടന്നത്. കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി മര്‍വാന്‍, കോഴിക്കോട് കക്കോടി കോയവളപ്പില്‍ താമസിച്ചിരുന്ന കെ ടി യൂനുസിന്റെ മകന്‍ ജുബൈദ് (18) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഇരുവശത്തു നിന്നും മുഖാമുഖം വന്ന ബെക്കുകള്‍ അമിതവേഗതയിലാണ് എത്തിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജില്ലാ സ്‌കൂള്‍ കലോത്സവം; മൊഗ്രാലില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി, സംഘര്‍ഷമുണ്ടാക്കിയാല്‍ നടപടിയെന്ന് പൊലീസ്

കാസര്‍കോട്: സ്‌കൂള്‍ കലോത്സവത്തിനിടെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൊഗ്രാലില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഈമാസം 29 മുതല്‍ മൊഗ്രാല്‍ ജി.വി.എച്ച്.എസ്എസിലാണ് കലോല്‍സവം നടക്കുന്നത്. കലോല്‍സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പൊലീസ് സ്‌കൂളില്‍ കാവല്‍ ഏര്‍പ്പെടുത്തി. കലോല്‍സവ ദിവസങ്ങളില്‍ 200 ഓളം പൊലീസ് സ്ഥലത്തുണ്ടാകും. പൊലീസിന്റെ നിരിക്ഷണ ക്യാമറകള്‍ സ്‌കൂള്‍ പരിസരങ്ങളില്‍ സ്ഥാപിക്കും. ഷാഡോ പൊലീസും മഫ്തിയിലുള്ള പൊലീസും എല്ലാ വേദികള്‍ക്ക് സമീപമുണ്ടാകും. കഴിഞ്ഞ തവണ സ്‌കൂള്‍ കലോത്സവത്തിനിടെയുണ്ടായ സംഘര്‍ഷം കണക്കിലെടുത്താണ് പൊലീസ് നടപടി. ആരെങ്കിലും കലോല്‍സവം തടസപ്പെടുത്തുകയോ സംഘര്‍ഷമുണ്ടാക്കുകയോ …

ആലന്തട്ടയില്‍ യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: യുവാവിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ടയിലെ അഭിറാം(34) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 5 മണിയോടെയാണ് യുവാവിനെ അടുക്കളയിലെ ജനല്‍കമ്പിയില്‍ വെള്ളമുണ്ട് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവിധ ക്ഷേത്രങ്ങളില്‍ പൂജാദികര്‍മ്മങ്ങള്‍ക്ക് സഹായിയായി പോകാറുണ്ടായിരുന്നു. രാവിലെ അടുക്കളയിലെത്തിയ മാതാവ് സാവിത്രിയാണ് തൂങ്ങിയ നിലയില്‍ മകനെ ആദ്യം കണ്ടത്. വിവരത്തെ തുടര്‍ന്ന് ചീമേനി പൊലീസ് വീട്ടില്‍ എത്തി. നടപടികള്‍ക്ക് ശേഷം മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പരേതനായ …

തലപ്പാടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചു കയറി; ഉപ്പള സ്വദേശിക്ക് ഗുരുതര പരിക്ക്, കാറില്‍ നിന്ന് 78 ഗ്രാം എംഡിഎംഎ കണ്ടെടുത്തു, ഉള്ളാള്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കാസര്‍കോട്: തലപ്പാടിയില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിക്ക് പിറകില്‍ കാര്‍ ഇടിച്ചു കയറി അപകടം. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഉപ്പള മണിമുണ്ട സ്വദേശി ആദത്തെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ തലപ്പാടി ആര്‍ടിഒ ചെക്ക് പോസ്റ്റിന് സമീപം ആണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ ഉപ്പള സ്വദേശികള്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാര്‍ ഇടിച്ചുകയറുകയായിരുന്നു. മംഗളൂരുവില്‍ നിന്ന് ഉപ്പളയിലേക്ക് വരികയായിരുന്ന കാറിലുള്ളവര്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളിലുണ്ടായിരുന്ന ഒരാള്‍ അപകടം നടന്നയുടന്‍ …

കൊടുങ്കാറ്റില്‍ നിലം പൊത്തി ബ്രസീലിലെ ‘സ്റ്റാച്യൂ ഓഫ് ലിബര്‍ട്ടി’; 40അടി ഉയരമുള്ള പ്രതിമ ചിന്നിച്ചിതറി

ബ്രസീൽ: ശക്തമായ കൊടുങ്കാറ്റിൽ 40 മീറ്റ‌ർ ഉയരമുള്ള സ്‌റ്റാച്ച്യു ഓഫ് ലിബർട്ടി പ്രതിമ തകർന്നുവീണു. ന്യൂയോർക്കിലെ പ്രതിമയല്ല, ബ്രസീലിയൻ നഗരമായ ഗുവൈബിയിലുള്ള സ്‌റ്റാച്യു ഓഫ് ലിബർട്ടിയുടെ പകർപ്പാണ് തകർന്നുവീണത്. വീഴ്‌ചയുടെ ആഘാതത്തിൽ പ്രതിമയുടെ തല ചിന്നിച്ചിതറി. നഗരത്തിലെ തിരക്കേറിയ റോഡിലാണ് പ്രതിമ വീണതെങ്കിലും അപകടത്തിൽ ആർക്കും പരിക്കില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലാണ്. ഒരു ഭാഗത്തേക്ക് പ്രതിമ ചരിയുന്നതും പിന്നാലെ നിലംപൊത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തിങ്കളാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ശക്തമായ കൊടുങ്കാറ്റിൽ സ്റ്റാച്യു …

ചെറുവത്തൂർ ഫെസ്റ്റ് സീസൺ-8 നാളെ തുടങ്ങും; ജനകീയമേളയാക്കാൻ നഗരമൊരുങ്ങി

കാസർകോട്: ചെറുവത്തൂർ മർച്ചന്റ്‌സ് അസോസിയേഷൻ ആതിഥ്യമരുളുന്ന ചെറുവത്തൂർ ഫെസ്റ്റ് സീസൺ -8 നാളെ തുടങ്ങും. ഫെസ്റ്റ് ജനകീയോത്സവമാക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകൾ പൂർത്തിയായി. ഫെസ്റ്റിൽ പുഷ്പഫല സസ്യ പ്രദർശനം വിപണനം, ചിൽഡ്രൻസ് പാർക്ക്, അമ്യുസ്മെന്റ് പാർക്ക്, ഫുഡ് കോർട്ടുകൾ, വൈവിദ്ധ്യമാർന്ന കാഴ്ചകൾ, കൗതുക കാഴ്ചകൾ തുടങ്ങിയവ ഉണ്ടാകും. ക്ലായിക്കോട് സർവ്വീസ് സഹകരണ ബാങ്കിന്റെ സ്റ്റാളിൽ നിന്നാണ് ടിക്കറ്റു വില്പന നടത്തുക. മുതിർന്നവർക്ക് 50 രൂപയും എട്ടാം ക്‌ളാസ് മുതലുള്ള കുട്ടികൾക്ക് 30 രൂപയുമാണ് പ്രവേശന ഫീസ്, യു പി …

മദ്യലഹരിയിൽ പൊലീസുകാരൻ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ചു; രണ്ടുപേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മലപ്പുറം: പൊലീസുകാരന്‍ ഓടിച്ച വാഹനം നിരവധി വാഹനങ്ങളിൽ ഇടിച്ച് അപകടം. പാണ്ടിക്കാട് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സിപിഒ വി രജീഷ് ഓടിച്ച വാഹനം മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്. ഉദ്യോഗസ്ഥന്‍ മദ്യലഹരിയിലായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. രജീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ മലപ്പുറം പാണ്ടിക്കാടാണ് സംഭവം. ഒലിപ്പുഴയില്‍വെച്ച് രജീഷ് ഓടിച്ച വാഹനം ഒരു ഇരുചക്ര വാഹനത്തില്‍ ഇടിച്ചിരുന്നു.സ്കൂട്ടറിലാണ് ആദ്യമിടിച്ചത്. സ്കൂട്ടര്‍ യാത്രക്കാരൻ മറിഞ്ഞുവീണതിനെ തുടര്‍ന്ന് രജീഷ് നിര്‍ത്താതെ, കരുവാരക്കുണ്ട് ഭാഗത്തേക്ക് കാറോടിച്ചു പോവുകയായിരുന്നു. തൊട്ടടുത്തുള്ള ഒരു കാറിലും …

പ്ലസ് ടു വിദ്യാർത്ഥിനി തീപൊള്ളലേറ്റ് മരിച്ചു; സംഭവം വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത്, പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശൂര്‍: പെരുമ്പടപ്പ് ചെറവല്ലൂരില്‍ വിദ്യാര്‍ത്ഥിനി തീപ്പൊള്ളലേറ്റ് മരിച്ചു. ചിറവല്ലൂര്‍ താണ്ടവളപ്പില്‍ സജീവിന്റെ മകള്‍ സോന(17)യാണ് മരിച്ചത്. പൂക്കരത്തറ ദാറുല്‍ ഹിദായ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്. തിങ്കളാഴ്ച വൈകിട്ടാണ് തീ പൊള്ളലേറ്റത്. മാതാപിതാക്കളും സഹോദരങ്ങളും പുറത്ത് പോയ സമയത്താണ് സംഭവം. വീട്ടിലെ മുകളിലെ നിലയിലെ മുറിയിൽ വച്ചാണ് സോനക്ക് പൊള്ളലേറ്റത്. ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. പിന്നീട് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപ്രതിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെ …

സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവന

തിരുവനന്തപുരം: തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ക്രിസ്മസ്-പുതുവത്സര ആഘോഷത്തില്‍ അതിഥിയായി നടി ഭാവനയെത്തി. തിരുവനന്തപുരത്തെ നക്ഷത്ര ഹോട്ടലുകള്‍ ഒന്നില്‍ വച്ചാണ് പരിപാടി നടന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിക്ക് ആതിഥേയത്വം വഹിച്ചു. വിവിധ വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. മതനേതാക്കള്‍, സാമൂഹിക, സാംസ്‌കാരിക വ്യക്തികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു. ഡിസംബര്‍ 22ന് ലോക് ഭവനില്‍ ക്രിസ്മസ് സ്വീകരണം നടത്തുന്ന കേരള ഗവര്‍ണര്‍ ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ നിന്ന് വ്യത്യസ്തമാണ് ഈ സര്‍ക്കാര്‍ പരിപാടി. 26-ാമത് കേരള …

പിണറായിയില്‍ ബോംബ് സ്‌ഫോടനം; സിപിഎം പ്രവര്‍ത്തകന്റെ കൈപ്പത്തി ചിതറി

കണ്ണൂര്‍: പിണറായിയില്‍ ബോംബ് സ്‌ഫോടനം. സിപിഎം പ്രവര്‍ത്തകന് പരിക്ക്. വിപിന്‍ രാജിനാ(25)ണ് പരിക്കേറ്റത്. ഇയാളുടെ കൈപ്പത്തി ചിതറിപ്പോയെന്നാണ് വിവരം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പിണറായി വേണ്ടുട്ടായി കനാല്‍ കരയിലാണ് സ്‌ഫോടനം നടന്നത്. വലിയ ശബ്ദം കേട്ടാണ് ആളുകള്‍ അവിടേക്ക് എത്തിയത്. അപ്പോഴാണ് പരിക്കേറ്റ നിലയില്‍ വിപിന്‍ രാജിനെ കണ്ടെത്തിയത്. ശരീരത്തിലും പരിക്കുണ്ട്. തുടര്‍ന്ന് വിപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബോംബ് കൈകാര്യം ചെയ്യുമ്പോഴാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഓലപ്പടക്കം പൊട്ടിയാണ് പരിക്കെന്നാണ് സിപിഎം പ്രാദേശിക …

സിനിമ സീരിയല്‍ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷന്‍ നല്‍കിയത് ഭര്‍ത്താവ്, ലക്ഷ്യം ഇതായിരുന്നു

ബംഗളൂരു: കന്നഡ സിനിമ സീരിയല്‍ താരം ചൈത്രയെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. ചൈത്രയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ഹര്‍ഷവര്‍ധന്റെ നിര്‍ദേശപ്രകാരമാണ് തട്ടിക്കൊണ്ടുപോകല്‍ നടന്നത്. ദാമ്പത്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചുകാലമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു ചൈത്രയും ഭര്‍ത്താവും. മകളുടെ സംരക്ഷണം തനിക്ക് ലഭിക്കാന്‍ വേണ്ടിയാണ് ചൈത്രയെ തട്ടിക്കൊണ്ടുപോകാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് അറിയിച്ചു. കൗശിക് എന്ന വ്യക്തിക്ക് ആണ് ക്വട്ടേഷന്‍ നല്‍കിയത്.ട്ടിക്കൊണ്ടുപോകലിനായി 20,000 രൂപ അഡ്വാന്‍സായി നല്‍കിയതായും ആരോപിക്കപ്പെടുന്നു. ഡിസംബര്‍ 7ന് മൈസൂരുവിലേക്ക് ഷൂട്ടിങിനായി പോകുമ്പോഴായിരുന്നു കൗശിക്ക് കൃത്യം നടത്തിയത്. മൈസൂരു …

നേരത്തെ ചില്ലറ മയക്കുമരുന്ന് വില്‍പ്പന, ഇക്കുറി വലിയ തോതിലാക്കി; ബന്തിയോട്ട് 2 കിലോ കഞ്ചാവുമായി ഫ്രൂട്ട് അബ്ദുള്ള പിടിയില്‍

കാസര്‍കോട്: വില്‍പനക്കായി എത്തിച്ച രണ്ടു കിലോ കഞ്ചാവുമായി 64 കാരന്‍ ബന്തിയോട്ട് പിടിയില്‍. അടുക്ക സ്വദേശി അബ്ദുള്ള എന്ന ഫ്രൂട്ട് അബ്ദുള്ളയാണ് എക്‌സൈസിന്റെ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെവി ശ്രാവണിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാലണ് ഇയാള്‍ കുടുങ്ങിയത്. ബൈക്കില്‍ കഞ്ചാവ് കടത്തുകയായിരുന്നു. രഹസ്യ വിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് സ്ഥലത്തെത്തിയത്. ബൈക്കും കസ്റ്റഡിയിലെടുത്തു. നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയാണ് പിടിയിലായ അബ്ദുള്ള. ചെറിയതോതിലായിരുന്നു അപ്പോഴൊക്കെ മയക്കുമരുന്ന് വില്‍പന നടത്തിയിരുന്നത്. അടുത്തകാലത്ത് വലിയതോതിലാണ് വില്‍പന …

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ മനോവിഷമം; യുഡിഎഫ് സ്ഥാനാര്‍ഥി ജീവനൊടുക്കി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മനോവിഷമത്തില്‍ സ്ഥാനാര്‍ഥി ജീവനൊടുക്കി. അരുവിക്കര ഗ്രാമപഞ്ചായത്ത് മണമ്പൂര്‍ വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാര്‍(50) ആണ് ആത്മഹത്യ ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം വന്നതു മുതല്‍ വിജയകുമാര്‍ മനോവിഷമത്തിലായിരുന്നുവെന്നാണ് വിവരം. ഫലം വന്നതിനു പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച വിജയകുമാര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് വിജയകുമാര്‍ മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. പത്തു വര്‍ഷം മുമ്പ് വിജയകുമാര്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

രണ്ടുദിവസത്തെ പഴക്കം, കാസര്‍കോട് തായലങ്ങാടിയില്‍ റെയില്‍പ്പാളത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി, മോര്‍ച്ചറിയിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് തായലങ്ങാടിയില്‍ റെയില്‍പ്പാളത്തിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച വൈകീട്ടാണ് പള്ളത്തെ റെയില്‍പ്പാളത്തിന് സമീപം മൃതദേഹം കണ്ടെത്തിയത്. ട്രെയിന്‍ തട്ടി മരിച്ചതെന്നാണ് വിവരം. 52 വയസ് പ്രായം വരുന്ന പുരുഷന്റേതാണ് മൃതദേഹം. മുണ്ടും ഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. മൃതദേഹത്തിന് 2 ദിവസത്തെ പഴക്കമുണ്ട്. വിവരത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റുമോര്‍ട്ടം നടത്തും.

ഹാസനില്‍ ചിറ്റാരിക്കാല്‍ സ്വദേശിയായ മൂന്നുവയസുകാരന്‍ ടാങ്കിലെ വെള്ളത്തില്‍ വീണു മരിച്ചു

കാസര്‍കോട്: കര്‍ണാടക ഹാസനില്‍ വെള്ളം നിറഞ്ഞ ടാങ്കില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു.കാസര്‍കോട് ചിറ്റാരിക്കാല്‍ സ്വദേശികളായ കാനാട്ട് രാജീവ്-ഒഫീലിയ ദമ്പതികളുടെ മകന്‍ ഐഡന്‍ സ്റ്റീവ് (മൂന്ന്) ആണ് മരിച്ചത്. പിതാവ് ഇവിടെ സ്‌കൂളില്‍ പ്രധാന അധ്യാപകനായി ജോലി ചെയ്ത് വരികയായിരുന്നു. കുടുംബ സമേതം ഹാസനിലെ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഫ്‌ളാറ്റിലെ ടാങ്കിലെ വെള്ളത്തില്‍ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ചൊവ്വാഴ്ച വൈകിട്ടോടെ നാട്ടിലെത്തിക്കും. സംസ്‌കാരം പിന്നീട്. സഹോദരന്‍: ഓസ്റ്റിന്‍

കള്ളാറില്‍ ചത്തനിലയില്‍ കണ്ടെത്തിയത് 4 വയസ് പ്രായമായ പെണ്‍പുള്ളിപ്പുലി; പോസ്റ്റുമോര്‍ട്ടം നടന്നു, മരണ കാരണം വ്യക്തമാകണമെങ്കില്‍ രാസപരിശോധനാ ഫലം കൂടി ലഭിക്കണം

കാസര്‍കോട്: കള്ളാര്‍ പുഞ്ചക്കരയിലെ കൃഷിടത്തില്‍ ചത്തനിലയില്‍ കണ്ടെത്തിയ പെണ്‍ പുള്ളിപ്പുലിയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. തുടര്‍ന്ന് കള്ളാര്‍ വനംവകുപ്പ് ഓഫീസ് വളപ്പില്‍ മറവ് ചെയ്തു. ഡിഎഫ്ഒ ജോസ് മാത്യു, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ രാഹുല്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എംപി രാജു, സുരേന്ദ്രന്‍, ആര്‍ ബാബു തുടങ്ങിയവര്‍ സ്ഥലത്തെത്തി. വനം വകുപ്പ് വടക്കന്‍ മേഖലാ വെറ്ററിനറി സര്‍ജന്‍ ഇല്യാസ് റാവുത്തറിന്റെ നേതൃത്വത്തിലാണ് പോസ്റ്റുമോര്‍ട്ടം നടന്നത്. ചത്ത പെണ്‍പുലിക്ക് നാലുവയസ് പ്രായം വരുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വാഭാവിക മരണമെന്ന …