പൊടിക്കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒമാനില്‍ കണ്ണൂര്‍ സ്വദേശിനിയായ 5 വയസുകാരിക്ക് ദാരുണാന്ത്യം

സലാല: ഒമാനിലെ സലാലയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനായ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍ കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്. നവാസും ഭാര്യ റസിയയും മൂത്ത …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. പുല്ലൂര്‍ കൊടവലം പടംങ്കോട്ടെ പി ഷീന (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എസ്ബിഐ കാഞ്ഞങ്ങാട് ബാങ്കിലെ ജീവനക്കാരിയാണ്. പി ദാമോദരന്റെയും സരോജിനിയുടെയും മകളാണ്. സഹോദരങ്ങള്‍: ഷിജി, ഷിനി.

മഴ ഒഴിയാതെ കാസര്‍കോട്; ജുലൈ 11 വരെ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 11 വരെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ …

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി തഹാവൂര്‍ ഹുസൈന്‍ റാണ; ‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു, 26/11 ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ട്’ – റാണ

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുര്‍ ഹുസൈന്‍ റാണ ആക്രമണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തി. മുംബൈ ആക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ട്.കൂട്ടക്കൊല നടന്ന സമയത്ത് താന്‍ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നുവെന്നും ഇന്ത്യാ ടുഡേ ടിവിയോട് വെളിപ്പെടുത്തി. ഡല്‍ഹി തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ.മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് റാണ ഇക്കര്യം സമ്മതിച്ചതെന്നാണ് വിവരം.റാണെയും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പാകിസ്ഥാന്‍ …

ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മീന്‍ വില്‍പനക്കാരനായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ നടക്കും. ഭാര്യ: ആയിഷ. മക്കള്‍: റൗഫ് ദാരിമി, സുമയ്യ, സമീറ, ഫൗസിയ, അലീമത്ത് റസീന, ഹാജിറ, ഹബീബ, ഷാലിമ. മരുമക്കള്‍: ഷാഫി സുഹരി പടുപ്പ്, സാബിര്‍ മുള്ളേരിയ, അസീബ് മാസ്തികുണ്ട്, ഖാദര്‍ ബോവിക്കാനം. സഹോദരങ്ങള്‍: ഹനീഫ, ഷാഫി, പരേതനായ അഹമ്മദ്.

55 വര്‍ഷം മുമ്പ് രണ്ടുരൂപ എടുത്തു; പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍

ചെന്നെ: 55 വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഒരു ഭക്തന്‍. തമിഴ് നാട് ഈറോഡിലെ ചെല്ലാണ്ഡി അമ്മന്‍ ക്ഷേത്രത്തിലാണ് രഹസ്യമായി ഈ തുക എത്തിച്ചത്. പണത്തോടൊപ്പം കുറിപ്പും ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നു. 1970 ലാണ് ഭക്തന് ക്ഷേത്ര പരിസരത്തുനിന്ന് പണം ലഭിച്ചത്. അന്ന് അത് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണ് ഇത്രയും വലിയ തുക കാണിക്കയായി നല്‍കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പണപ്പെരുപ്പം കണക്കിലെടുത്താല്‍, 1970ലെ രണ്ട് …

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു; യോഗ്യത ഇതാണ്

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി വൈ മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. കൂടിക്കാഴ്ച ജൂലൈ 17 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയിലെ ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.

സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കയറിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്. ഇയാളെ …

ഓട്ടം പോകാന്‍ വിളിച്ചുവരുത്തും; കൊലയ്ക്ക് ശേഷം ടാക്‌സി വില്‍പന നടത്തും; 24 വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയല്‍ കില്ലര്‍ പിടിയിലായി

ന്യൂഡല്‍ഹി: യാത്രയ്ക്കായി ടാക്‌സി വിളിപ്പിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്ന സീരിയല്‍ കില്ലര്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 4 കൊലപാതകം നടത്തിയ അജയ് ലാമ്പ(48)യാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. അജയുടെ രണ്ടു കൂട്ടാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തിന് പുറത്തും അകത്തുമായി പലയിടങ്ങളിലായിരുന്നു താമസം.2001 ലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. അജയ് ലാമ്പയും കൂട്ടാളികളായ ധീരേന്ദ്രനും ദിലീപ് നേഗിയും ഉത്തരാഖണ്ഡിലേക്ക് സവാരി പോകാനായി ടാക്‌സികള്‍ വിളിക്കും. …

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മാലയില്‍ ‘പുലിപ്പല്ല്’; ഡിഎഫ്ഒയുടെ മുന്നില്‍ ഹാജരാകണം, വിശദീകരണം തേടും

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലോ? പുലി നഖമോ? . പരാതിയില്‍ നോട്ടിസ് നല്‍കാന്‍ വനംവകുപ്പ് ഒരുങ്ങുന്നു. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു …

നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥനായ കോട്ടപ്പാറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടപ്പാറയിലെ ബി. നാരായണന്‍ (59) ആണ് മരിച്ചത്. കാസര്‍കോട് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. ചുള്ളിക്കര അടോട്ടുകയയിലെ പരേതരായ ബൈരു നായികിന്റെയും അക്കമ്മ ഭായിയുടെയും മകനാണ്. ഭാര്യ: പത്മാവതി(അടോട്ടുകയ). മക്കള്‍: ഉല്ലാസ് (കപ്പല്‍ ജീവനക്കാരന്‍), സ്‌നേഹ (ടൈലസ് നെറ്റ്വര്‍ക്ക് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ശരണ്യ (ഫാര്‍മസിസ്റ്റ്, പിഎച്ച്എസ് മഞ്ചേശ്വരം), …

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ മാതാവ് അന്തരിച്ചു

തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ മാതാവ് തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍.ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ്, ദീപേഷ് (സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കള്‍: പ്രിയ വര്‍ഗീസ് (അസോ.പ്രൊഫസര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി), ശ്രീഷ, അനിഷ( മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്), പ്രേമന്‍, സത്യന്‍. സഹോദരങ്ങള്‍: ശ്രീധരന്‍, നാരായണന്‍, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രന്‍ , പരേതരായ …

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ആശുപത്രിയിൽ നിന്ന് മടങ്ങിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് സംഭവം. കടിയേറ്റതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ …

എട്ടു വർഷത്തോളം നിരന്തര പീഡനം, പരാതി നൽകാൻ എന്തുകൊണ്ട് 10 വർഷം വരെ കാത്തുനിന്നുവെന്ന് യുവതിയോട് കോടതി; പീഡനക്കേസിൽ 49 കാരനെ വെറുതെവിട്ടു

മുംബൈ: വിവാഹവാഗ്ദാനം നല്‍കി സ്ത്രീയെ എട്ടുവര്‍ഷത്തോളം നിരന്തരം പീഡിപ്പിച്ച കേസില്‍ 49-കാരനെ കോടതി വെറുതെവിട്ടു. മഹാരാഷ്ട്ര സോലാപുര്‍ സ്വദേശിയായ 49-കാരനെയാണ് താനെ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ഡി എസ് ദേഷ്മുഖ് കുറ്റവിമുക്തനാക്കിയത്. സംശയാതീതമായി കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിധി വന്നത്. 2022 മാര്‍ച്ചിലാണ് സ്ത്രീയുടെ പരാതിയില്‍ 49-കാരനെതിരേ പൊലീസ് കേസെടുത്തത്. 2012 ജൂലായ് മുതല്‍ 2020 മാര്‍ച്ച് വരെയുള്ള കാലയളവില്‍ വിവാഹവാഗ്ദാനം നല്‍കി നിരന്തരം പീഡിപ്പിച്ചെന്നും അഞ്ചുലക്ഷം രൂപ തട്ടിയെടുത്തെന്നുമായിരുന്നു സ്ത്രീയുടെ പരാതി. …

കൈവരിയിലിരുന്ന് സംസാരിക്കുന്നതിനിടെ 50 അടി താഴ്ചയുള്ള കിണറ്റിൽ വീണു; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: കൈവരിയിൽ ഇരിക്കവെ കാൽവഴുതി കിണറ്റിൽ വീണ് ഓട്ടോ ഡ്രൈവർ മരിച്ചു. കല്ലിയൂർ വാറുവിള വീട്ടിൽ സതീശൻ(56) ആണ് മരിച്ചത്. കാക്കാമൂല ജംക്ഷനിലെ ഓട്ടോ ഡ്രൈവറായിരുന്നു.കഴിഞ്ഞ ദിവസം വൈകിട്ട് 5.30നാണ് അപകടം. കൈവരിയിലിരുന്ന് വീട്ടുകാരോട് സംസാരിക്കവെ 50 അടിയോളം താഴ്ചയുള്ള കിണറിലേക്ക് വീഴുകയായിരുന്നു. ഫയർഫോഴ്സ് ഉടൻ സ്ഥലത്തെത്തി സതീശനെ കിണറിൽ നിന്നു പുറത്തെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ഉപരാഷ്ട്രപതി കേരളത്തിൽ; ഇന്ന് ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തും

കൊച്ചി: 2 ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിലെത്തും. രാവിലെ 9നാണ് ക്ഷേത്ര ദർശനം. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ഇന്നു ദർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മുതൽ 10 വരെ വിവാഹം, ചോറൂണ്, ക്ഷേത്ര ദർശനം എന്നിവയ്ക്കാണ് നിയന്ത്രണം.ക്ഷേത്ര ദർശനത്തിനു ശേഷം കൊച്ചിയിലേക്കു മടങ്ങുന്ന ഉപരാഷ്ട്രപതി രാവിലെ 10.40ന് കളമശേരി നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസസ് ലീഗൽ സ്റ്റഡീസിലെ വിദ്യാർഥികളുമായി സംവദിക്കും. 12.35നു കൊച്ചി വിമാനത്താവളത്തിൽ നിന്നു വ്യോമസേനയുടെ …

അപകടങ്ങൾ തുടർക്കഥയാകുന്നു; ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം

ഇടുക്കി: ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തി. അപകടങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് നടപടി.ജീപ്പ് സവാരിക്കും ഓഫ് റോഡ് സവാരിക്കും ഉൾപ്പെടെയാണ് നിരോധനം. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നിരോധനം ബാധകമാണ്. മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്നും ജില്ലാ കലക്ടർ ഉത്തരവിട്ടു.എന്നാൽ വിനോദസഞ്ചാരത്തിന് അല്ലാതെയുള്ള ജീപ്പുകൾക്ക് നിരോധനം ബാധകമാണോയെന്ന് ഉത്തരവിൽ വ്യക്തമല്ല.കഴിഞ്ഞ ദിവസം മൂന്നാറിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് തമിഴ്നാട് സ്വദേശി മരിച്ചിരുന്നു. ഒരു കുട്ടി ഉൾപ്പെടെ 8 …

മദ്യപിച്ചെത്തി എന്നും വീട്ടിൽ വഴക്ക്; സഹികെട്ട യുവതി ചപ്പാത്തികോൽ കൊണ്ട് ഭർത്താവിനെ അടിച്ചുകൊന്നു

ബെംഗളൂരു: മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഭർത്താവിനെ യുവതി ചപ്പാത്തി കോൽ കൊണ്ട് അടിച്ചുകൊന്നു. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയിൽ താമസിക്കുന്ന ഭാസ്കറിന്റെ(42) മരണത്തിലാണ് ഭാര്യ ശ്രുതി(32)യെ പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലിൽ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ഭാസ്കറും ശ്രുതിയും 12 വർഷം മുമ്പ് വിവാഹിതരായവരാണ്. ദമ്പതിമാർക്ക് രണ്ട് കുട്ടികളുമുണ്ട്. എന്നും മദ്യപിക്കുന്ന ഭാസ്കർ വീട്ടിൽ കുഴപ്പക്കാരനായിരുന്നു. കഴിഞ്ഞദിവസം മദ്യപിച്ചെത്തിയ വഴക്കുണ്ടാക്കിയെന്നും തുടർന്ന് തടി ഉപയോഗിച്ച് നിർമിച്ച ചപ്പാത്തികോൽ കൊണ്ട് ഭർത്താവിനെ …