മദ്യലഹരിയിൽ മകൻ അമ്മയെ തല്ലിക്കൊന്നു; പിതാവിനെയും മർദിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ മദ്യപിച്ചെത്തിയ മകന്റെ മർദനത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പിൽ ആനിയാണ് മരിച്ചത്. മകൻ ജോൺസൺ ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിലുണ്ടായ തർക്കത്തിനു പിന്നാലെ മദ്യപിച്ചെത്തിയ ജോൺസൺ അമ്മയെ ക്രൂരമായി മർദിച്ചത്. തടയാൻ ശ്രമിച്ച പിതാവ് ജോയിയെയും മർദിച്ചു. തുടർന്ന് ഇരുവരും പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. എന്നാൽ പരുക്ക് ഗുരുതരമായതിനാൽ ആനിയെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ തിങ്കഴാഴ്ച വൈകുന്നേരമാണ് മരിച്ചത്.ജോൺസൺ സ്ഥിരമായി വീട്ടിൽ മദ്യപിച്ചെത്തി …

തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിൽ യാത്രക്കാരനു നൽകിയ ഭക്ഷണത്തിൽ നിന്ന് ചത്തപല്ലിയെ കിട്ടി. കറി കഴിച്ചു തുടങ്ങിയതിനു ശേഷമാണ് ചത്ത പല്ലിയെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരൻ കോഴിക്കോട് ഇറങ്ങി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സി-5 കോച്ചിലെ 75-ാം നമ്പർ സീറ്റിലിരുന്ന യാത്രക്കാരനാണ് ദുരനുഭവം ഉണ്ടായത്.എറണാകുളത്തുവച്ചാണ് വന്ദേഭാരതിൽ ഭക്ഷണം വിതരണം ചെയ്തിരുന്നതെന്ന് യാത്രക്കാർ പറയുന്നു. പലരും ഭക്ഷണം കഴിച്ചതിനു ശേഷമാണ് ഇദ്ദേഹം ഒരു പാത്രവുമായെത്തി ബഹളമുണ്ടാക്കിയത്.എന്താണു പ്രശ്നമെന്നു ആദ്യം പറഞ്ഞിരുന്നില്ലെന്നും പിന്നീട് കാറ്ററിങ് സർവീസ് മാനേജർ അന്വേഷിച്ചപ്പോഴാണ് ചത്ത …

2 കോടി രൂപ നഷ്ടപരിഹാരം വേണം; സാന്ദ്രാ തോമസിനെതിരെ മാനനഷ്ടകേസ് നൽകി ലിസ്റ്റിൻ സ്റ്റീഫൻ

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ തുടർച്ചയായി അപമാനിക്കുന്നതായി ചൂണ്ടിക്കാട്ടി നിർമാതാവ് സാന്ദ്രാ തോമസിനെതിരെ മറ്റൊരു നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മാനനഷ്ടകേസ് ഫയൽ ചെയ്തു. 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിസ്റ്റിൻ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നൽകിയത്.തമിഴ്നാട്ടിലെ വട്ടപ്പലിശക്കാരനിൽ നിന്ന് പണം വാങ്ങി മലയാളത്തിലെ നിർമാതാക്കൾക്ക് നൽകി ലിസ്റ്റിൻ സിനിമയെ നശിപ്പിക്കുന്നുവെന്ന് സാന്ദ്ര പറഞ്ഞത്. മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയിൽ ഒതുങ്ങണമെന്ന താൽപര്യം അദ്ദേഹത്തേക്കാൾ കൂടുതൽ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും …

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച; സുരക്ഷാ ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തി, നടപടിയുണ്ടാകും

കൊച്ചി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ സന്ദർശനത്തിനിടെ നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ വീഴ്ച. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥൻ മദ്യപിച്ചെത്തിയതായി കണ്ടെത്തി. കെഎപി രണ്ടാം ബറ്റാലിയനിലെ ഉദ്യോഗസ്ഥനാണ് മദ്യപിച്ചെത്തിയത്. സംശയം തോന്നിയ മറ്റു ഉദ്യോഗസ്ഥർ ഇയാളെ രക്തപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. ഇയാൾക്കെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം.ഉച്ചയ്ക്ക് 1.35നാണ് ഉപരാഷ്ട്രപതി ഗുരുവായൂർ ക്ഷേത്രത്തിലെത്തിയത്. 1.48ന് ദർശനം കഴിഞ്ഞ് തിരിച്ചിറങ്ങി. 2.15ന് ശ്രീകൃഷ്ണ ഹെലിപാഡിൽ നിന്ന് നെടുമ്പാശേരിയിലേക്ക് പുറപ്പെട്ടു. തുടർന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. നേരത്തേ രാവിലെ 9 …

അവിവാഹിത, 40ാം വയസില്‍ ആറുമാസം ഗര്‍ഭിണി; നടി ഭാവനയുടെ വെളിപ്പെടുത്തല്‍, ആശംസാപ്രവാഹവുമായി സോഷ്യല്‍ മീഡിയ

താന്‍ ഗര്‍ഭിണിയായെന്നു വെളിപ്പെടുത്തി നര്‍ത്തകിയും അഭിനേത്രിയുമായ കന്നഡ താരം ഭാവന രാമണ്ണ. അവിവാഹിതയായ താരത്തിന്റെ പുതിയ വിശേഷം സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാണ്. ഐവിഎഫ് വഴി ഇരട്ടക്കുട്ടികളുടെ അമ്മയാകാന്‍ പോവുകയാണെന്നും ഇപ്പോള്‍ ആറു മാസമായെന്നും ഭാവന രാമണ്ണ വെളിപ്പെടുത്തി. നിറവയറിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചത്.‘തന്റെ 20കളിലും 30കളിലും അമ്മയാകണമെന്ന് എനിക്ക് തോന്നിയിട്ടില്ല, പക്ഷേ 40 വയസ് ആയപ്പോള്‍ ആ ആഗ്രഹം എനിക്ക് തോന്നി. അവിവാഹിതയായ സ്ത്രീ എന്ന നിലയില്‍ അത് അത്ര എളുപ്പമായിരുന്നില്ല.ആഗ്രഹം അറിയിച്ചപ്പോള്‍ ഐവിഎഫ് …

പൊടിക്കാറ്റില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒമാനില്‍ കണ്ണൂര്‍ സ്വദേശിനിയായ 5 വയസുകാരിക്ക് ദാരുണാന്ത്യം

സലാല: ഒമാനിലെ സലാലയില്‍ നടന്ന വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശിനായ അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. ഒമാനിലെ നിസ്വയില്‍ താമസിക്കുന്ന കണ്ണൂര്‍ മട്ടന്നൂര്‍ കീച്ചേരി സ്വദേശി നവാസിന്റെയും റസിയയുടെയും മകള്‍ ജസാ ഹൈറിന്‍ (5) ആണ് മരിച്ചത്. നവാസും കുടുംബവും സലാലയില്‍ പോയി തിരികെ വരുമ്പോള്‍ ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം നടന്നത്. നിസ്വയിലേക്കുള്ള മടക്കയാത്രയില്‍ ആദത്തിനടുത്ത് ശക്തമായ പൊടിക്കാറ്റില്‍ നിയന്ത്രണം നഷ്ടപ്പെട്ട് കാര്‍ മറിയുകയായിരുന്നു.അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്നു പുറത്തേക്ക് തെറിച്ച് വീണതിനെത്തുടര്‍ന്നാണ് ജസാ ഹൈറിന്‍ മരിച്ചത്. നവാസും ഭാര്യ റസിയയും മൂത്ത …

അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാങ്ക് ജീവനക്കാരി മരിച്ചു. പുല്ലൂര്‍ കൊടവലം പടംങ്കോട്ടെ പി ഷീന (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് മരണം. കിഡ്‌നി സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. എസ്ബിഐ കാഞ്ഞങ്ങാട് ബാങ്കിലെ ജീവനക്കാരിയാണ്. പി ദാമോദരന്റെയും സരോജിനിയുടെയും മകളാണ്. സഹോദരങ്ങള്‍: ഷിജി, ഷിനി.

മഴ ഒഴിയാതെ കാസര്‍കോട്; ജുലൈ 11 വരെ ജില്ലയില്‍ മഞ്ഞ അലേര്‍ട്ട്

തിരുവനന്തപുരം: വടക്കന്‍ ജില്ലകളില്‍ മഴ തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്നു മുതല്‍ 11 വരെയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചുവെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇന്ന് മുതല്‍ ബുധന്‍ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ …

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി തഹാവൂര്‍ ഹുസൈന്‍ റാണ; ‘താന്‍ പാക് സൈന്യത്തിന്റെ വിശ്വസ്തനായ ഏജന്റായിരുന്നു, 26/11 ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് പങ്കുണ്ട്’ – റാണ

ന്യൂഡല്‍ഹി: ഇന്ത്യയെ നടുക്കിയ 2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തവാവുര്‍ ഹുസൈന്‍ റാണ ആക്രമണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ നടത്തി. മുംബൈ ആക്രമണത്തില്‍ തന്റെ പങ്ക് സമ്മതിച്ചതായി റിപ്പോര്‍ട്ട്.കൂട്ടക്കൊല നടന്ന സമയത്ത് താന്‍ നഗരത്തിലുണ്ടായിരുന്നുവെന്നും പാകിസ്ഥാന്‍ സൈന്യത്തിന്റെ വിശ്വസ്ത ഏജന്റായിരുന്നുവെന്നും ഇന്ത്യാ ടുഡേ ടിവിയോട് വെളിപ്പെടുത്തി. ഡല്‍ഹി തീഹാര്‍ ജയിലില്‍ എന്‍ഐഎ കസ്റ്റഡിയിലാണ് തഹാവൂര്‍ റാണ.മുംബൈ ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് റാണ ഇക്കര്യം സമ്മതിച്ചതെന്നാണ് വിവരം.റാണെയും സുഹൃത്തും സഹായിയുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയും പാകിസ്ഥാന്‍ …

ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്: ആദൂര്‍ മഞ്ഞംപാറയിലെ അബ്ദുള്ള(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. മീന്‍ വില്‍പനക്കാരനായിരുന്നു. ഖബറടക്കം ചൊവ്വാഴ്ച രാവിലെ നടക്കും. ഭാര്യ: ആയിഷ. മക്കള്‍: റൗഫ് ദാരിമി, സുമയ്യ, സമീറ, ഫൗസിയ, അലീമത്ത് റസീന, ഹാജിറ, ഹബീബ, ഷാലിമ. മരുമക്കള്‍: ഷാഫി സുഹരി പടുപ്പ്, സാബിര്‍ മുള്ളേരിയ, അസീബ് മാസ്തികുണ്ട്, ഖാദര്‍ ബോവിക്കാനം. സഹോദരങ്ങള്‍: ഹനീഫ, ഷാഫി, പരേതനായ അഹമ്മദ്.

55 വര്‍ഷം മുമ്പ് രണ്ടുരൂപ എടുത്തു; പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഭക്തന്‍

ചെന്നെ: 55 വര്‍ഷം മുമ്പ് ക്ഷേത്രത്തില്‍ നിന്ന് എടുത്ത രണ്ട് രൂപയ്ക്ക് പ്രായശ്ചിത്തമായി ക്ഷേത്രത്തില്‍ 10,000 രൂപ കാണിക്കയായി സമര്‍പ്പിച്ച് ഒരു ഭക്തന്‍. തമിഴ് നാട് ഈറോഡിലെ ചെല്ലാണ്ഡി അമ്മന്‍ ക്ഷേത്രത്തിലാണ് രഹസ്യമായി ഈ തുക എത്തിച്ചത്. പണത്തോടൊപ്പം കുറിപ്പും ഭണ്ഡാരത്തില്‍ നിക്ഷേപിച്ചിരുന്നു. 1970 ലാണ് ഭക്തന് ക്ഷേത്ര പരിസരത്തുനിന്ന് പണം ലഭിച്ചത്. അന്ന് അത് തിരിച്ചേല്‍പ്പിക്കാന്‍ കഴിഞ്ഞില്ല. കുറ്റബോധമാണ് ഇത്രയും വലിയ തുക കാണിക്കയായി നല്‍കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് വിവരം. പണപ്പെരുപ്പം കണക്കിലെടുത്താല്‍, 1970ലെ രണ്ട് …

കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു; യോഗ്യത ഇതാണ്

കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ആര്‍.എസ്.ബി വൈ മുഖേന ദിവസവേതന അടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ ഡിപ്ലോമയും ഇംഗ്ലീഷിലും മലയാളത്തിലും ടൈപ്പ് ചെയ്യാനുള്ള പരിജ്ഞാനവും ആണ് യോഗ്യത. മുന്‍ പരിചയം അഭികാമ്യം. കൂടിക്കാഴ്ച ജൂലൈ 17 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയിലെ ജില്ലാ ആശുപത്രി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും അതിന്റെ പകര്‍പ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു.

സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി; മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് കയറിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനകത്ത് എത്തിയ സന്ദര്‍ശകന്‍ കസ്റ്റഡിയില്‍. ഗുജുറാത്ത് സ്വദേശി സുരേന്ദ്ര ഷാ ആണ് പിടിയിലായത്. സുരക്ഷ ഉദ്യോഗസ്ഥരാണ് ക്യാമറ ശ്രദ്ധയില്‍പ്പെട്ട് സുരേന്ദ്ര ഷായെ കസ്റ്റഡിയിലെടുത്തത്. സുരക്ഷാ പരിശോധനക്ക് ശേഷം ഇയാള്‍ മുന്നോട്ട് നീങ്ങിയ ശേഷമാണ് എമര്‍ജന്‍സി ലൈറ്റ് തെളിഞ്ഞത് സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടത്. സുരക്ഷാ മേഖലയിലെ ദൃശ്യങ്ങള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത് കണ്ടെത്തിയതോടെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഞായറാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. ഇതനുസരിച്ച് പരിശോധന നടത്തിയപ്പോഴാണ് മെറ്റാ ഗ്ലാസ് കണ്ടെത്തിയത്. ഇയാളെ …

ഓട്ടം പോകാന്‍ വിളിച്ചുവരുത്തും; കൊലയ്ക്ക് ശേഷം ടാക്‌സി വില്‍പന നടത്തും; 24 വര്‍ഷങ്ങള്‍ക്ക് ശേഷം സീരിയല്‍ കില്ലര്‍ പിടിയിലായി

ന്യൂഡല്‍ഹി: യാത്രയ്ക്കായി ടാക്‌സി വിളിപ്പിച്ച ശേഷം, ഡ്രൈവറെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കുകയും വാഹനങ്ങള്‍ മറിച്ചുവില്‍ക്കുകയും ചെയ്യുന്ന സീരിയല്‍ കില്ലര്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍. 4 കൊലപാതകം നടത്തിയ അജയ് ലാമ്പ(48)യാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്. അജയുടെ രണ്ടു കൂട്ടാളികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെയായി രാജ്യത്തിന് പുറത്തും അകത്തുമായി പലയിടങ്ങളിലായിരുന്നു താമസം.2001 ലാണ് കേസിനാസ്പദമായ ആദ്യ സംഭവം നടന്നത്. അജയ് ലാമ്പയും കൂട്ടാളികളായ ധീരേന്ദ്രനും ദിലീപ് നേഗിയും ഉത്തരാഖണ്ഡിലേക്ക് സവാരി പോകാനായി ടാക്‌സികള്‍ വിളിക്കും. …

കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മാലയില്‍ ‘പുലിപ്പല്ല്’; ഡിഎഫ്ഒയുടെ മുന്നില്‍ ഹാജരാകണം, വിശദീകരണം തേടും

കൊച്ചി: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ധരിച്ച മാലയില്‍ പുലിപ്പല്ലോ? പുലി നഖമോ? . പരാതിയില്‍ നോട്ടിസ് നല്‍കാന്‍ വനംവകുപ്പ് ഒരുങ്ങുന്നു. തൃശൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മഹമ്മദ് ഹാഷിം നല്‍കിയ പരാതിയിലാണ് വനംവകുപ്പിന്റെ നടപടി. തൃശൂര്‍ ഡിഎഫ്ഒയ്ക്കു മുന്നില്‍ ആഭരണം ഹാജരാക്കാനും ഇതിനെക്കുറിച്ചു വിശദീകരിക്കാനും നിര്‍ദേശിച്ചായിരിക്കും നടപടി. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്. തൃശൂരിലും കണ്ണൂരിലും നടന്ന ചില പരിപാടിക്കിടെ സുരേഷ് ഗോപി പുലിപ്പല്ല് ഘടിപ്പിച്ചതെന്നു സംശയിക്കുന്ന മാല ധരിച്ചിരുന്നു എന്നാണു …

നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥനായ കോട്ടപ്പാറ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന നാഷണല്‍ ഇന്‍ഷൂറന്‍സ് കമ്പനി ഉദ്യോഗസ്ഥന്‍ മരിച്ചു. കോട്ടപ്പാറയിലെ ബി. നാരായണന്‍ (59) ആണ് മരിച്ചത്. കാസര്‍കോട് ഓഫീസിലെ സീനിയര്‍ അസിസ്റ്റന്റായിരുന്നു. കഴിഞ്ഞ ബുധനാഴ്ച ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ മരണപ്പെട്ടു. ചുള്ളിക്കര അടോട്ടുകയയിലെ പരേതരായ ബൈരു നായികിന്റെയും അക്കമ്മ ഭായിയുടെയും മകനാണ്. ഭാര്യ: പത്മാവതി(അടോട്ടുകയ). മക്കള്‍: ഉല്ലാസ് (കപ്പല്‍ ജീവനക്കാരന്‍), സ്‌നേഹ (ടൈലസ് നെറ്റ്വര്‍ക്ക് അക്കൗണ്ടന്റ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ശരണ്യ (ഫാര്‍മസിസ്റ്റ്, പിഎച്ച്എസ് മഞ്ചേശ്വരം), …

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ മാതാവ് അന്തരിച്ചു

തളിപ്പറമ്പ്: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ മാതാവ് തുമ്പത്ത് ചാലില്‍ ഹൗസില്‍ കെ.കെ.യശോദ (71)അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 2 ന് പയ്യാമ്പലം ശ്മശാനത്തില്‍.ഭര്‍ത്താവ്: ശ്രീധരന്‍. മറ്റു മക്കള്‍: മനീഷ്, ദീപേഷ് (സി.പി.എം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം), ബിന്ദു, ദിവ്യ. മരുമക്കള്‍: പ്രിയ വര്‍ഗീസ് (അസോ.പ്രൊഫസര്‍ കണ്ണൂര്‍ യൂനിവേഴ്സിറ്റി), ശ്രീഷ, അനിഷ( മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ്), പ്രേമന്‍, സത്യന്‍. സഹോദരങ്ങള്‍: ശ്രീധരന്‍, നാരായണന്‍, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രന്‍ , പരേതരായ …

മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെ നീര്‍നായ കടിച്ചു; ആശുപത്രിയിൽ നിന്ന് മടങ്ങിയ വീട്ടമ്മ കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം: നീര്‍നായയുടെ കടിയേറ്റു ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങിയ ഗൃഹനാഥ കുഴഞ്ഞുവീണു മരിച്ചു. വേളൂര്‍ പാണംപടി കലയംകേരില്‍ ഇബ്രാഹിംകുട്ടിയുടെ ഭാര്യ നിസാനി (53) ആണു മരിച്ചത്. ഞായറാഴ്ച രാവിലെ 10.30നു പാണംപടി പള്ളിക്കു സമീപം മീനച്ചിലാറ്റില്‍ തുണി കഴുകുന്നതിനിടെയാണ് സംഭവം. കടിയേറ്റതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങിയിരുന്നു. വൈകീട്ടു കുഴഞ്ഞുവീണ നിസാനിയെ ബന്ധുക്കള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ …