ഷിഗെല്ല ബാധിച്ച് ഒരു മരണം കൂടി; മരണപ്പെട്ടത് പൂക്കോട്ടൂര്‍ സ്വദേശിയായ ഏഴു വയസുകാരന്‍

കോഴിക്കോട്: ഷിഗെല്ല ബാധിച്ച് ഏഴ് വയസ്സുകാരന്‍ മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയാണ് കുട്ടി. ഈ മാസം 12-ാം തീയതിയാണ് പനിയും വയറിളക്കവും ബാധിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. തിങ്കളാഴ്ച രാവിലെ കുട്ടി മരണപ്പെട്ടു. ഇതോടെ ഷിഗല്ലെ ബാധിച്ച് ഈ വര്‍ഷം മരണപ്പെട്ടവരുടെ എണ്ണം നാലായി. കഴിഞ്ഞ ദിവസം ഒരു ഷിഗല്ലെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.കീഴാറ്റൂര്‍ സ്വദേശിനിയായ സരോജിനി (59) ആണ് മരണപ്പെട്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ …

തമിഴ് നടന്‍ വിജയ്-സംഗീത വിവാഹ മോചന ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും, അവര്‍ ഒന്നിക്കുമോ? നിര്‍ണായക വാദം ഇന്ന്

ചെന്നൈ: നടനും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ വിജയ് യുടെ വിവാഹ മോചന ഹര്‍ജി ചെങ്കല്‍പേട്ട് കുടുംബകോടതി ഇന്ന് പരിഗണിക്കും. 26 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭാര്യ സംഗീത വിവാഹമോചന ഹര്‍ജി നല്‍കിയത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വിജയും സംഗീതയും വിഡിയോ കോണ്‍ഫ്രന്‍സിങിലൂടെയാണ് ഹാജരാവുക. മാനസിക പീഡനം, അവിഹിത ബന്ധം തുടങ്ങി ഗുരുതര ആരോപണങ്ങളാണ് വിജയിനെതിരെ സംഗീത ഹര്‍ജിയില്‍ ഉന്നയിച്ചത്. 2021 മുതല്‍ വിജയ്ക്ക് ഒരു സഹനടിയുമായി ബന്ധമുണ്ടെന്ന ഗുരുതര ആരോപണങ്ങള്‍ ഹര്‍ജിയിലുണ്ടായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ …

ജോലിതേടിയെത്തിയ മലയാളി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ബംഗാളിൽ, ആക്രമണം കള്ളനെന്ന് സംശയിച്ച്

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന്‍ എന്ന് സംശയിച്ചാണ് ആള്‍ക്കൂട്ടം 30 കാരനെ ആക്രമിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച നടന്ന കൊലപാതകം ഞായറാഴ്ചയാണ് വാര്‍ത്തയായത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കേരളത്തിലെ രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം രണ്ടാഴ്ച മുമ്പാണ് യുവാവ് കുല്‍ത്തലിയിലെത്തിയത്. ജോലി തേടിയാണ് അവിടെ എത്തിയത്. ചൊവ്വാഴ്ച രാവിലെ യുവാവ് സന്‍കിജഹാന്‍ മേഖലയിലെ മാര്‍ക്കറ്റില്‍ സാധനങ്ങള്‍ …

‘പ്രിയദർശിനി’ സൗജന്യ ബസ് യാത്രാ പദ്ധതി ഇന്ന് മുതൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും, ഉദ്ഘാടന ബസിലെ ഡ്രൈവറും കണ്ടക്ടറും വനിതകൾ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ നടപ്പിലാക്കുന്ന സ്ത്രീകൾക്കായുള്ള കെഎസ്ആർടിസി സൗജന്യ യാത്രാ പദ്ധതി ഇന്നു ആരംഭിക്കും. ‘പ്രിയദർശിനി’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ തലസ്ഥാനത്തെ സെൻട്രൽ ബസ് സ്റ്റേഷനിൽ വച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുക. ഉദ്ഘാടന സര്‍വീസില്‍ ബസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും ആ ബസില്‍ യാത്ര ചെയ്യും. പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 3125 ബസുകളിൽ ഈ സർവീസ് ലഭ്യമാകും.ഓര്‍ഡിനറി, സിറ്റി ഓര്‍ഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി, …

വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ യു​വ​തി​ക​ൾ​ക്ക് മു​ന്നി​ൽ ന​ഗ്ന​താപ്ര​ദ​ർ​ശ​നം; റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: വർക്കല ബീച്ചിൽ എത്തിയ യുവതികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ റിസോർട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലച്ചിറ പട്ടിയാരത്തുംവിള വീട്ടിൽ വിനീതിനെയാണ് (39) വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വർക്കല പാപനാശം ഏണിക്കൽ ബീച്ചിലായിരുന്നു സംഭവം. നടന്നുവരികയായിരുന്ന ഹൈദരാബാദ് സ്വദേശികളായ യുവതികളെ വിനീത് തടഞ്ഞുനിർത്തി നഗ്നതാപ്രദർശനം നടത്തുകയായിരുന്നു. അപ്പോൾ തന്നെ യുവതികൾ സംഭവം പൊലീസിൽ അറിയിച്ചിരുന്നു. ടൂ​റി​സം പൊലീ​സി​ന്റെ സ​മ​യ​ബ​ന്ധി​ത​മാ​യ ഇ​ട​പെ​ട​ൽ ഉ​ണ്ടാ​യ​തു​മൂ​ലം പ്ര​തി​ക്ക് സ്ഥ​ല​ത്ത്നി​ന്ന് ര​ക്ഷ​പ്പെ​ടാ​നാ​യി​ല്ല. സ്വകാര്യ റിസോർട്ടിൽ സെക്യൂരിറ്റി …

രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ സിപിഎമ്മെന്ന് ബിജെപി

മലപ്പുറം: വണ്ടൂര്‍ കാപ്പിലില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കാപ്പില്‍ സ്വദേശികളായ വിശാഖ്, ജിതിന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇരുവരുടെയും കൈയ്ക്കാണ് വെട്ടേറ്റത്. ഞായറാഴ്ച രാത്രി 9 മണിയോടെകാപ്പില്‍ ടൗണില്‍ വച്ചാണ് ആക്രമണം നടന്നത്. രണ്ടുപേരെയും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണന്ന് ബിജെപി ആരോപിച്ചു. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. വണ്ടൂര്‍ പഞ്ചായത്ത് 24ാം വാര്‍ഡ് മെമ്പര്‍ സലാം, സിപിഎം പ്രവര്‍ത്തകനായ ജിത്തു എന്നിവരുടെ നേതൃത്വത്തില്‍ ആണ് ആക്രമിച്ചതെന്നാണ് ആരോപണം.

ഇന്നത്തെ പ്രധാന വാർത്തകൾ

​ യു.എസ് – ഇറാൻ സമാധാന കരാർ പ്രഖ്യാപിച്ചു.​പശ്ചിമേഷ്യയിൽ മൂന്ന് മാസത്തിലേറെയായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് അമേരിക്കയും ഇറാനും തമ്മിൽ ചരിത്രപരമായ സമാധാന കരാറിലെത്തി. ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും സൈനിക നീക്കങ്ങൾ ഉടനടി പൂർണ്ണമായും അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.​പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് മധ്യസ്ഥ ചർച്ചകൾ വിജയകരമായ വിവരം ആദ്യം പുറത്തുവിട്ടത്.ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് ഔദ്യോഗിക ഒപ്പുവെക്കൽ ചടങ്ങ് നടക്കും. ​കരാറിന്റെ ഭാഗമായി തന്ത്രപ്രധാനമായ ഹൊർമുസ് കടലിടുക്ക് ഉടൻ തുറക്കുമെന്നും ഇറാന് …

ട്രെയിനിന് തീപിടിച്ചെന്ന് വ്യാജവാർത്ത പരന്നു; ട്രാക്കിലേക്ക് ചാടിയ നാല് പേര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന് പ്രചരിച്ചതിനെ തുടർന്ന് അടുത്ത ട്രാക്കിലേക്ക് ചാടിയ യാത്രക്കാരാണ് മരിച്ചത്. ആ സമയത്ത് എത്തിയ മറ്റൊരു ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്. ആഗ്ര സ്വദേശിയായ അഫ്രീന്‍ (35), ഇവരുടെ നാല് വയസുള്ള ആണ്‍കുട്ടി, ആഗ്ര സ്വദേശിയായ ശകുന്തള (60), രാജസ്ഥാനിലെ ബികാനര്‍ സ്വദേശിയായ വിര്‍മ ദേവി (60) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് …

‘എനിക്ക് കാൻസറാണ്,​ മൂന്നാമത്തെ സ്റ്റേജ് കഴിഞ്ഞു’; ഒടുവിൽ അസുഖം വെളിപ്പെടുത്തി നടി രേണു സുധി

തിരുവനന്തപുരം: സോഷ്യൽ മീഡിയയ്ക്ക് ഏറെ സുപരിചിതയാണ് രേണു സുധി. സൈബർ ആക്രമണങ്ങളെയും വിമർശനങ്ങളെയും എന്നും ധീരമായി നേരിടുന്ന വ്യക്തിയാണ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ഭാര്യ കൂടിയായ രേണു സുധി. രേണുവിന് കാൻസർ ആണെന്ന രീതിയിൽ കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വാർത്തകൾ പ്രചരിക്കുന്നുണ്ട്. അത് സ്ഥിരീകരിച്ചുകൊണ്ട് രേണു തന്നെ രംഗത്തെത്തി. തനിക്ക് കാൻസർ ആണെന്ന് സ്ഥിരീകരിച്ചുവെന്നും രോഗത്തിന്റെ മൂന്നാം ഘട്ടം കഴിയാറായെന്നും അവർ വെളിപ്പെടുത്തി. ഒരു യൂട്യൂബിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്. ആദ്യമായി ബ്രെസ്റ്റിൽ ഒരു …

207 യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ വിമാനത്തിന് മിന്നലേറ്റു; അടിയന്തര നിലത്തിറക്കൽ

കൊളംബോ: യാത്രക്കാരുമായി പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിന് മിന്നലേറ്റു. വിമാനം അടിയന്തരമായി നിലത്തിറക്കി. 207 യാത്രക്കാരും 16 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ശ്രീലങ്കയിൽ നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്നു വിമാനം. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിമാനത്തിന് മിന്നലേറ്റതായും എൻജിന് ചെറിയ കേടുപാടുകൾ പറ്റിയതായും പൈലറ്റുമാർ യാത്രക്കാരെ അറിയിച്ചു. സംഭവത്തിന് തൊട്ടുപിന്നാലെ യാത്രക്കാർ വലിയ ശബ്ദം കേട്ടതായും തുടർന്ന് വിമാനത്തിന്റെ എഞ്ചിനുകളിൽ തീപ്പൊരി ഉയർന്നതായും പറയുന്നു. മിന്നലേറ്റ് തീപ്പൊരി ഉണ്ടായപ്പോൾവിമാന ജീവനക്കാർ ഉടനടി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. തുടർന്ന് ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ …

ഇന്നത്തെ പ്രധാന വാർത്തകൾ

യു.എസ് – ഇറാൻ സമാധാന കരാർ ഉടൻ.​അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായക സമാധാന കരാർ അടുത്ത 24 മണിക്കൂറിനുള്ളിൽ ഒപ്പുവെക്കുമെന്ന് സൂചനകൾ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കുവെച്ചതോടെയാണ് ചർച്ചകൾ സജീവമായത്. ഇറാൻ ആണവായുധങ്ങൾ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഈ കരാർ സഹായിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. അതേസമയം, ഇലക്ട്രോണിക് സംവിധാനം വഴി കരാറിൽ ഉടൻ അന്തിമതീരുമാനമുണ്ടാകുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രിയും പ്രത്യാശ പ്രകടിപ്പിച്ചു. എന്നാൽ ഇസ്രായേലിന്റെ നിലപാടുകളിൽ ആശങ്ക …

കർണാടക കെങ്കേരിയിൽ ബൈക്ക് അപകടം; കണ്ണൂർ സ്വദേശി അടക്കം 2 നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു

ബെംഗളൂരു∙ ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് രണ്ട് മലയാളി നഴ്സിങ് വിദ്യാർഥികൾ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി സ്വദേശി എരുമേലിൽ വീട്ടിൽ ഗീരിഷ്കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി അതുൽ (22) എന്നിവരാണ് മരിച്ചത്. കെങ്കേരി ബിജിഎസ് നഴ്സിങ് കോളേജിലെ ബിഎസ്‌സി നഴ്സിങ് നാലാം വർഷ വിദ്യാർഥികളാണ് ഇരുവരും. ശനിയാഴ്ച പുലർച്ചെ 3 മണിയോടെകെങ്കേരി രാജരാജേശ്വരി ഡെന്റൽ കോളജിന് സമീപത്തു വച്ചായിരുന്നു അപകടം നടന്നത്.മൈസൂരുവിൽനിന്ന് ബെംഗളൂരുവിലേക്ക് ബൈക്കിൽ വരികയായിരുന്ന ഇരുവരും. ബൈക്ക് നിയന്ത്രണംവിട്ട് ഡിവൈഡറിലിടിക്കുകയായിരുന്നു. അപകടം …

ഇറാന്‍ മുന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന്

ടഹ്‌റാന്‍: 1989 മുതല്‍ 35 വര്‍ഷം തുടര്‍ച്ചയായി ഇറാന്‍ പരമോന്നത നേതാവായിരുന്ന അലി ഖമേനിയുടെ സംസ്‌കാരം ജുലൈ 9ന് മഷ്ഹാദില്‍ നടക്കുമെന്ന് ഇറാന്‍ ഔദ്യോഗികമായി വെളിപ്പെടുത്തി. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്. ജുലൈ നാലിനും അഞ്ചിനും ആചാര ചടങ്ങുകള്‍ നടക്കും. ടെഹ്‌റാനിലെ ഇമാംഖൊമേനി മൊസല്ലയിലാണ് ചടങ്ങുകള്‍ നടക്കുക. വിലാപയാത്ര ജുലൈ ആറിന് നടക്കും. ഫെബ്രുവരി 28ന് ഖമേനിക്കൊപ്പം മരിച്ച കുടുംബാംഗങ്ങളായ നാലുപേരുടെയും സംസ്‌കാര ചടങ്ങുകള്‍ അന്നു നടക്കും.

ജോര്‍ഹട്ടിലെ വ്യോമസേന വിമാന അപകടം; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേനയുടെ വിമാനം തകര്‍ന്ന് അഞ്ച് വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. സഹ പൈലറ്റിനെ പരിക്കുകളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രശാന്ത് സിങ്, ശുഭം കുമാര്‍, ജിതേന്ദ്ര ശര്‍മ, അഗ്‌നിവീര്‍വായു ഖീമരം കുമാവത്ത്, അഗ്‌നീവീര്‍ വായു ഡാനിഷ് ആലം എന്നിവരാണ് മരണപ്പെട്ടത്.ചരക്ക് വിമാനമാണ് ലാന്‍ഡിങ്ങിനിടെ തകര്‍ന്നത്. ശനിയാഴ്ച രാവിലെ 10 മണിയോടെ ജോര്‍ഹാട്ടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.ലാന്‍ഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോര്‍ഹട്ടിലെ റണ്‍വേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കു തകര്‍ന്നു വീഴുകയായിരുന്നു. വിമാനത്തിന്റെ …

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക ഡ്രൈവറായി നിയമനം

തിരുവനന്തപുരം: മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി താല്‍ക്കാലിക ഡ്രൈവറായിരുന്ന യദുവിന് ജോലി നല്‍കി യുഡിഎഫ് സര്‍ക്കാര്‍. നിയമസഭയിലെ താല്‍ക്കാലിക ഡ്രൈവറായാണ് നിയമിച്ചത്. നിയമസഭയിലേക്ക് ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലെ ഡ്രൈവറായി യദു ജോലിയില്‍ പ്രവേശിച്ചു. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴിയാണ് നിയമനം. ജോലിയിലേക്ക് തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് തന്നെ യദു രംഗത്തെത്തിയിരുന്നു. അന്നത്തെ ഗതാഗതമന്ത്രിക്ക് ഉള്‍പ്പെടെ കത്ത് നല്‍കിയിരുന്നെങ്കിലും ഫലമുണ്ടായില്ല. യദുവിന് ജോലി നല്‍കണണെന്നാവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ സ്പീക്കര്‍ക്ക് …

വീട്ടമ്മയുടെ മരണ കാരണം ചികില്‍സാ പിഴവെന്നാരോപണം; ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കേസ്

കാസര്‍കോട്: ചെങ്കള മുട്ടത്തൊടിയിലെ വീട്ടമ്മയുടെ മരണവുമായി ബന്ധപ്പെട്ട് ഡയാലിസിസ് ടെക്‌നീഷ്യനെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മുട്ടത്തൊടിയിലെ കെഎം അബൂബക്കറിന്റെ ഭാര്യ ബിഫാത്തമയുടെ (55) മരണവുമായി ബന്ധപ്പെട്ടാണ് കാസര്‍കോട് കാമത്ത് ഡയാലിസിസ് സെന്ററിലെ ടെക്‌നീഷ്യന്‍ ജിസ്‌മോനെതിരെ കേസെടുത്തത്. കഴിഞ്ഞ സെപ്തംബര്‍ 22 നാണ് ബിഫാത്തിമ മരണപ്പെട്ടത്. കാമത്ത് ഡയാലിസിസ് സെന്ററിലെ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ പിഴവുകാരണമാണ് മാതാവ് മരണപ്പെടാന്‍ ഇടയായതെന്ന മകന്‍ മുഹമ്മദ് ഷെഫീഖ് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പോക്‌സോ കേസില്‍ പ്രതിയായ സ്‌നേഹ 16 കാരിയുടെ മാതാവിന്റെ സുഹൃത്ത്, യുവതി ഇവരുടെ വീട്ടില്‍ കഴിഞ്ഞത് ഒരുവര്‍ഷത്തോളം, മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്ന് പെണ്‍കുട്ടിയുടെ മൊഴി

കാസര്‍കോട്: വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 കാരി പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സ്‌നേഹ മെര്‍ലിന്‍ തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചതായി പെണ്‍കുട്ടിയുടെ മൊഴി. പെണ്‍കുട്ടിയുടെ മാതാവിന്റെ സുഹൃത്താണ് സ്‌നേഹ. കണ്ണൂരിലെ ജയിലില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മാതാവിനെ സ്‌നേഹ പരിചയപ്പെടുന്നത്. ആ പരിചയത്തില്‍ ഒരുവര്‍ഷത്തോളം കാലം സ്‌നേഹ പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. ഈ കാലയളവിലാണ് പെണ്‍കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായത്. മാതാവ് വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സംഭവം നടന്ന സമയത്ത് …

കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞു; സെക്യൂരിറ്റി ജീവനക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കാറിലെത്തിയ ആള്‍ ജ്വല്ലറിക്ക് മുന്നില്‍ പടക്കം എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. സെക്യൂരിറ്റി ജീവനക്കാരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ജീവനക്കാരന്റെ കണ്ണട വീണ് തകര്‍ന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ കാസര്‍കോട് മെട്രോ ഗോള്‍ഡ് സ്ഥാപനത്തിനു മുന്നിലാണ് സംഭവം. വെള്ള കാറിലെത്തിയ യുവാവ് ജ്വല്ലറിയുടെ മുന്നിലേക്ക് പടക്കമെറിയുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരനായ കുഡ്‌ലു സ്വദേശി ഉമേഷ് റാവു(70)വിന്റെ മുന്നിലാണ് പടക്കം വീണത്. പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ പരിഭ്രാന്തനായ ഉമേഷ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണു. കണ്ണട വീണുതകര്‍ന്നു. എന്തിനാണ് പടക്കമെറിഞ്ഞതെന്ന് വ്യക്തമല്ല. ഉമേഷിന്റെ …