കാസർകോട്: ശക്തമായ മഴ സംസ്ഥാനത്തു വൻ തോതിലുള്ള നാശനഷ്ടങ്ങളും കെടുതികളും ഉണ്ടാക്കുന്നു. സർക്കാർ അതീവ ജാഗ്രതയിലാണ്.
കാസർകോട് ജില്ലയിൽ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി 5 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 59 കുടുംബങ്ങളിലെ 208-ഓളം പേരെ ഇവിടെ മാറ്റിപ്പാർപ്പിച്ചു. പ്രകൃതിക്ഷോഭ- ദുരിതാശ്വാസ കേന്ദ്രങ്ങൾ ജില്ലാ കളക്ടർ അർജുൻ പാൺഡ്യൻ ഇന്നലെ രാത്രിയിലും സന്ദർശിച്ചു.
തയ്യേനി കാട്ടാംകവല ഭാഗങ്ങളിൽ മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളരിക്കുണ്ട്, കാസർകോട് , മഞ്ചേശ്വരം താലൂക്കുകളിൽ നിരവധി വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
മധൂർ, കാര്യങ്കോട്, തേജസ്വിനി പുഴകളിൽ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തീരാപ്രസ്ദേശങ്ങളിലുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അച്ചംതുരുത്തി, ഭീമനടി പാലങ്ങൾക്കു വെള്ളപ്പൊക്കത്തിൽ കേടുപാടുകൾ സംഭവിച്ചു. വിനോദസഞ്ചാര കേന്ദ്രങ്ങളും ജലാശയ പ്രവർത്തനങ്ങളും താത്കാലികമായി നിരോധിച്ചു.
തീരദേശ ജാഗ്രത: കാസർകോട് കടൽതീരങ്ങളിൽ ഉയർന്ന തിരമാല മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കനത്ത മഴയെത്തുടർന്ന്സംസ്ഥാനത്തു വൻ തോതിലുള്ള വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അനുഭവപ്പെട്ടിട്ടുണ്ട്.
മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ സംസ്ഥാനത്ത് 8 പേർ മരണപ്പെട്ടതയാണ് ഔദ്യോഗിക കണക്ക്.ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
ക്യാമ്പുകൾ: 200-ലേറെ ദുരിതാശ്വാസ ക്യാമ്പുകളിലായി 5,700-ലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ കനത്ത മഴയും വലിയ നാശനഷ്ടങ്ങളും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പുഴയോരങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള മലയോര മേഖലകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കുകയും അധികൃതർ നിർദ്ദേശിച്ചാൽ ഉടൻ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്യണമെന്ന് മുന്നറിയിപ്പുണ്ട്.
കടലിൽ പോകുന്നത് പൂർണ്ണമായും വിലക്കിയിട്ടുണ്ട് .








