ഇന്നത്തെ പ്രധാന വാർത്തകൾ

 യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനോട് പുതിയ നയതന്ത്ര കരാറിലെത്താനോ അല്ലെങ്കിൽ പൂർണ്ണമായി കീഴടങ്ങാനോ ആവശ്യപ്പെട്ടു.

എന്നാൽ, ഒമാൻ വഴി ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്ന് ഇറാൻ വ്യക്തമാക്കി.

കടൽപാത സുരക്ഷ: ചെങ്കടലിലും ഹോർമുസ് കടലിടുക്കിലും ചരക്കുകപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

കടൽ ഗതാഗത സുരക്ഷ ഉറപ്പാക്കാൻ സൗദി അറേബ്യയുടെ നേതൃത്വത്തിൽ സംയുക്ത സഖ്യം രൂപീകരിക്കാനുള്ള നീക്കങ്ങൾ നടക്കുന്നു.

ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം .
ചെങ്കടലിൽ ഇന്ത്യൻ പതാകയുള്ള ‘എംഎസ്വി ഫൈസെ നൂർ ഒലിയ’ എന്ന ചരക്കുകപ്പലിനുനേരെ ആക്രമണമുണ്ടായി. ആക്രമണത്തിൽ കപ്പൽ മുങ്ങിയെങ്കിലും അതിലുണ്ടായിരുന്ന 13 ഇന്ത്യക്കാർ അടക്കം 14 നാവികരെയും യെമൻ സൈന്യം സുരക്ഷിതമായി രക്ഷപ്പെടുത്തി.

ഗസ്സയും മിഡിൽ ഈസ്റ്റ് സംഘർഷവും
ഗസ്സയിലെ വെടിനിർത്തൽ കരാർ ലംഘനങ്ങളിൽ ഇസ്രായേലിനെതിരെ മധ്യസ്ഥ രാജ്യങ്ങളായ ഖത്തർ, ഈജിപ്ത്, തുർക്കിയ എന്നിവ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു.

പോരാട്ടം തുടരുന്നതിനിടെ ഇസ്രായേലിൽ നിന്ന് 2.7 ലക്ഷത്തോളം ആളുകൾ (പ്രത്യേകിച്ച് ഡോക്ടർമാരും വിദഗ്ധരും) രാജ്യം വിട്ടുപോയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ട്രംപിന്റെ പുതിയ വ്യാപാര തീരുവയ്ക്കെതിരെ കേസ് .
ഇന്ത്യ ഉൾപ്പെടെയുള്ള 60 വ്യാപാര പങ്കാളികൾക്കുമേൽ പുതിയ താരിഫുകൾ ചുമത്തിയ ട്രംപിന്റെ നടപടിക്കെതിരെ യു.എസിലെ 25 സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചു.

റഷ്യ – യുക്രെയ്ൻ യുദ്ധം:
റഷ്യയിലും യുക്രെയ്നിലും ഇരുവിഭാഗങ്ങളും നടത്തിയ ഡ്രോൺ ആക്രമണങ്ങളിൽ ആളപായം റിപ്പോർട്ട് ചെയ്തു. റഷ്യൻ സൈന്യം ലൈംഗിക അതിക്രമങ്ങൾ യുദ്ധായുധമാക്കുന്നുവെന്ന് ആരോപിച്ച് അന്താരാഷ്ട്ര തലത്തിൽ വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനമില്ല: മോട്ടോർ വാഹന ഇൻഷുറൻസ് ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകുന്നത് തടയുന്നതിനുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു.

വിമാനത്തിൽ ആകാശച്ചുഴി:യാത്രക്കാർക്ക് പരുക്ക്. ഫുക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽ പെട്ട് 2 ജീവനക്കാരടക്കം 12 ഓളം യാത്രക്കാർക്ക് പരുക്കേറ്റു.

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായും ക്രമക്കേടുകളുമായും ബന്ധപ്പെട്ട് ഡൽഹിയിൽ വിദ്യാർത്ഥി സംഘടനകളും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കങ്ങളും പ്രതിഷേധങ്ങളും തുടരുന്നു. വിഷയത്തിൽ പ്രധാനമന്ത്രി വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ഡൽഹി അതിർത്തികളിൽ കർഷക പ്രക്ഷോഭം. കേന്ദ്ര നയങ്ങൾക്കെതിരെ ഡൽഹിയിലെ ‘കിസാൻ ഘട്ടിൽ’ പ്രതിഷേധ യോഗം ചേരാൻ പഞ്ചാബിൽ നിന്നും മറ്റും പുറപ്പെട്ട കർഷകരെ ഹരിയാന അതിർത്തിയായ ശംഭുവിൽ പോലീസ് തടഞ്ഞു.

അയോധ്യ സംഭാവന തട്ടിപ്പ് കേസ്: അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പുതിയ എസ്‌ഐടി രൂപീകരിച്ചു.

കേരളത്തിൽ
മഴ മുന്നറിയിപ്പും ദുരിതാശ്വാസവും ;
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും: കനത്ത മഴയെത്തുടർന്ന് സംസ്ഥാനത്തെ 10 ജില്ലകളിലെ (കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട്) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

 ശക്തമായ മഴയിൽ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നു. മഴക്കെടുതികളിൽ ഇതുവരെ 27 പേർ മരണപ്പെടുകയും പതിനായിരക്കണക്കിന് ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.

ടൂറിസം കേന്ദ്രങ്ങൾക്ക് നിരോധനം: പൊൻമുടി, നെല്ലിയാമ്പതി അടക്കമുള്ള പ്രധാന മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളിൽ യാത്രാ നിയന്ത്രണവും പ്രവേശന നിരോധനവും ഏർപ്പെടുത്തി.

തൃശൂർ മെഡിക്കൽ കോളജിൽ തീപിടിത്തം: തൃശൂർ മെഡിക്കൽ കോളജ് കെട്ടിടത്തിന്റെ നിർമ്മാണത്തിലിരുന്ന മൂന്നാം നിലയിൽ തീപിടിത്തമുണ്ടായി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

 മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വാഹനമിടിച്ച് കൊല്ലപ്പെട്ട കേസിൽ നിർണായക ദൃക്സാക്ഷി വിചാരണവേളയിൽ കോടതിയിൽ കൂറുമാറി.

വിഴിഞ്ഞം തുറമുഖം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് കപ്പലുകളിൽ ജീവനക്കാരെ മാറ്റുന്നതിനുള്ള ‘ക്രൂ ചേഞ്ചിങ്’ നടപടികൾക്ക് നാല് വർഷത്തെ ഇടവേളക്ക് ശേഷം വീണ്ടും അനുമതി ലഭിച്ചു.

സംസ്ഥാനത്ത് തന്നെ ഏറ്റവും ഉയർന്ന മഴ കാസർകോട് ജില്ലയിലെ ബയാറിലാണ് (121.5 എം എം ) രേഖപ്പെടുത്തിയത്. മുളിയാറിലും (81 എംഎം ) പിലിക്കോട്ടും കനത്ത മഴ ലഭിച്ചു.
മധൂർ, കാര്യങ്കോട് പുഴകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ഉരുൾപൊട്ടലും മലയോര മേഖലയിലെ ദുരിതവും.
ഈസ്റ്റ് എളേരി പഞ്ചായത്തിലെ തായ്യേനി, കട്ടങ്കവല ഭാഗങ്ങളിൽ ഉരുൾപൊട്ടലുണ്ടായി.
ഭീമനടി, അച്ചംതുരുത്തി എന്നിവിടങ്ങളിലെ പാലങ്ങൾക്ക് കേട് പറ്റി ഗതാഗതം തടസ്സപ്പെട്ടു.


മൊഗ്രാൽ പുത്തൂരിലെ ചേരങ്കൈ-കാവു ഗോളി തീരദേശ റോഡിന്റെ ഒരു ഭാഗം കടലെടുത്തു.

സിപിസിആർഐ ബീച്ച് ഭാഗത്തെ സംരക്ഷണ മതിലും റോഡുകളും തകർന്നു.

കുമ്പള കൊയിപ്പാടി, നെല്ലിക്കുന്ന്, ഉപ്പള, അജാനൂർ എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം തുടരുന്നു.

ദുരിതാശ്വാസ ക്യാമ്പുകൾ .
വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലായി പ്രവർത്തിക്കുന്ന 5 ദുരിതാശ്വാസ ക്യാമ്പുകളിൽ 59 കുടുംബങ്ങളിലെ 208-ഓളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

താലൂക്ക് തലങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. വെള്ളപ്പൊക്കവും ഉരുൾപൊട്ടലുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ആൾനാശവും അപകടങ്ങളും:
മഴക്കെടുതി, ഉരുൾപൊട്ടൽ, മുങ്ങിമരണം, മിന്നൽ പ്രളയം എന്നിവ കാരണം വിവിധ ജില്ലകളിലായി 25-ഓളം പേർക്ക് ജീവൻ നഷ്ടപ്പെടുകയും ഏതാനും പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

ഇടുക്കി, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലാണ് ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും കൂടുതൽ പ്രത്യാഘാതം സൃഷ്ടിച്ചത്.

പതിനായിരത്തിലധികം ആളുകളെ സംസ്ഥാനത്തെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
നൂറുകണക്കിന് വീടുകൾ പൂർണ്ണമായോ ഭാഗികമായോ തകരുകയും ഏക്കറുകണക്കിന് കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്.

പമ്പ, മണിമല, മീനച്ചിൽ, പെരിയാർ തുടങ്ങിയ പ്രധാന നദികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ജാഗ്രതാ നിർദ്ദേശങ്ങൾ:
പല ജില്ലകളിലും കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് (ഓറഞ്ച്/മഞ്ഞ അലർട്ടുകൾ) നൽകിയിട്ടുണ്ട്.

പ്രധാന ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി ഷട്ടറുകൾ തുറന്നിട്ടുണ്ട്.

മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കാനും, നദിക്കരകളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും വസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിൽ
മധൂർ, കാര്യങ്കോട് പുഴകളിൽ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാൽ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page