സഹോദരപുത്രിയെ വെട്ടിക്കൊല്ലാന്‍ ശ്രമം;യുവാവിനു 4 വര്‍ഷം തടവും 60000 രൂപ പിഴയും

കാസര്‍കോട്: കുടുംബസ്വത്ത് വീതം വച്ച് കിട്ടാത്ത വിരോധത്തില്‍ ജ്യേഷ്ഠന്റെ മകളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയെ നാലു വര്‍ഷത്തെ തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 14 മാസം അധിക തടവ് അനുഭവിക്കണമെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. കുണ്ടംകുഴി, കരോട്ടിപ്പാറ സ്വദേശി ലോഹിതാക്ഷനെ(46)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജ് ബിജു ടി വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. 2018 ആഗസ്റ്റ് 23ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. ബേഡകം എസ് ഐയായിരുന്ന ടി ദാമോദരന്‍ …

മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമിച്ചതില്‍ അതൃപ്തി; സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ പ്രവര്‍ത്തകര്‍ റോഡില്‍ തടഞ്ഞു

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റിനെ നിയമനത്തില്‍ അതൃപ്തി. പ്രവര്‍ത്തകര്‍ സ്ഥാനാരോഹണ പരിപാടിക്കെത്തിയ ഡി.സി.സി ഭാരവാഹികളെ റോഡില്‍ തടഞ്ഞു. മണ്ഡലത്തിലെ നേതാക്കളോടോ പ്രവര്‍ത്തകരോടോ ആലോചിക്കാതെയും നിയമനത്തിന് മുമ്പ് എം.പി യുടെ നേതൃത്വത്തില്‍ നടത്താറുള്ള യോഗം ചേരാതെയും ഡി.സി.സി പ്രസിഡന്റ് സ്വന്തം നിലക്ക് നിയമനം നടത്തിയതായും ഇത് ഗുരുതരമായ വീഴ്ച്ചയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഡി.സി.സി ഭാരവാഹികളായ സാജിദ് മൊവ്വല്‍, പ്രഭാകര്‍ എന്നിവരെ ഹൊസങ്കടിയില്‍ തടഞ്ഞത്. വിഷയത്തില്‍ നടപടിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെതുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ച് അറുപതോളം …

ആവശ്യത്തിനു ജീവനക്കാരില്ല; ബദിയഡുക്ക പഞ്ചായത്ത് ഓഫീസിന് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ താഴിട്ടു

കാസര്‍കോട്: അത്യാവശ്യ കാര്യങ്ങള്‍ക്കു ജീവനക്കാരില്ലാത്തതിനെത്തുടര്‍ന്നു ബദിയഡുക്ക പഞ്ചായത്ത് ഓഫീസ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ താഴിട്ടു പൂട്ടി. 380 ഓളം വികസന പദ്ധതികള്‍ എഞ്ചിനീയറുടെ അഭാവം മൂലം ദീര്‍ഘകാലമായി തടസ്സപ്പെട്ടു കിടക്കുകയാണെന്നു പഞ്ചായത്ത് പ്രസിഡണ്ടും അംഗങ്ങളും പറഞ്ഞു. ഇതിനു പുറമെ രണ്ടു സീനിയര്‍ ക്ലാര്‍ക്കുമാരുടെയും ഒരു അക്കൗണ്ടന്റിന്റെയും ഒഴിവും പഞ്ചായത്ത് പ്രവര്‍ത്തനം നിശ്ചലമാക്കിയിരിക്കുകയാണെന്നാരോപിച്ചാണ് പ്രസിഡന്റ് ബി.ശന്ത, വൈസ് പ്രസിഡണ്ട് എം.അബ്ബാസ് എന്നിവരുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാവിലെ ഓഫീസിനു താഴിട്ടത്. അത്യാവശ്യത്തിനു ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ഒരു മാസം മുമ്പു പഞ്ചായത്ത് …

പിരിച്ചുവിട്ട വിരോധത്തില്‍ നടത്തിയ കൊല; കര്‍ണാടക ഖനി വകുപ്പ് വനിതാ ഡപ്യൂട്ടി ഡയറക്ടര്‍ പ്രതിമയെ കൊന്ന ഡ്രൈവര്‍ അറസ്റ്റില്‍

ബംഗളൂരു: കര്‍ണാടക ഖനി വകുപ്പ് വനിതാ ഡപ്യൂട്ടി ഡയറക്ടര്‍ കെ.എസ്.പ്രതിമ (45) കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ കിരണ്‍ അറസ്റ്റിലായി. ബംഗളൂരു പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. തന്നെ പിരിച്ചുവിട്ടതുകൊണ്ടാണ് പ്രതിമയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു കിരണ്‍. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ചാമരാജനഗറിലേക്ക് ഇയാള്‍ രക്ഷപ്പെട്ടിരുന്നു. കര്‍ണാടക മൈന്‍സ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റില്‍ …

കാസര്‍കോട് നഗരത്തില്‍ ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ്; ഇടപാടുകാര്‍ക്ക് എത്തിച്ചു നല്‍കുന്നത് നേപ്പാളിലെയും ഉത്തരേന്ത്യയിലെയും സ്ത്രീകളെ

കാസര്‍കോട്: കാസര്‍കോട് നഗരം കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ സെക്‌സ് റാക്കറ്റ് സജീവമായതായി റിപോര്‍ട്ട്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു ബഹുനില കെട്ടിടം കേന്ദ്രീകരിച്ചാണ് റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ഇടപാടുകാരെ തേടുന്നതെന്നാണ് വിവരം. ഇതിനായി പ്രത്യേക വാട്‌സാപ് ഗ്രൂപ്പുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകാരെ കണ്ടെത്താനായി പെണ്‍കുട്ടികളെ ഉപയോഗിച്ച് മിസ് കോള്‍ ചെയ്യും പിന്നീട് ഇടപാടുകാരുമായി സൗഹൃദം സ്ഥാപിച്ച് വിവിധ കേന്ദ്രങ്ങളിലെത്തിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. ഓണ്‍ലൈനില്‍ ലഭ്യമായ ഫോണ്‍ നമ്പറുകളില്‍ ഒരു ക്ലയന്റ് അവരെ …

ഇന്ത്യയിലെ വിദേശ സർവകലാശാലകൾക്ക് പുതിയ നിയമങ്ങൾ നിലവില്‍ വരും; മികച്ച വിദ്യാർത്ഥികൾക്ക് ഫീസില്‍ ഇളവ്

വെബ് ഡെസ്ക്: യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) വിദേശ സർവകലാശാലകൾക്ക് ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ ഉടൻ അവതരിപ്പിക്കും. സാമ്പത്തിക പരിമിതികൾ കാരണം വിദേശത്ത് പഠിക്കാൻ കഴിയാത്ത മികച്ച വിദ്യാർത്ഥികൾക്ക് ഇത് പ്രയോജനം ചെയ്യും.ഇന്ത്യയിൽ കാമ്പസുകൾ സ്ഥാപിക്കുന്ന വിദേശ സർവകലാശാലകൾ സാമ്പത്തികമായി ദുർബലരായ വിദ്യാർത്ഥികൾക്ക് ട്യൂഷൻ ഫീസ് വെട്ടിക്കുറച്ച്, മെറിറ്റ് അടിസ്ഥാനമാക്കിയുള്ള സ്കോളർഷിപ്പുകള്‍ വൻതോതിൽ നല്‍കുകയും ചെയ്യും. യു‌ജി‌സിയുടെ കണക്കനുസരിച്ച് അമേരിക്ക, ഓസ്‌ട്രേലിയ, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലെ പ്രശസ്തമായ യൂണിവേഴ്‌സിറ്റികളായ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, മെൽബൺ യൂണിവേഴ്‌സിറ്റി, …

നഴ്സായ ഭാര്യയെ കാർ കയറ്റിക്കൊന്ന കേസ്; യുഎസിൽ മലയാളിക്ക് ജീവപര്യന്തം ശിക്ഷ

വെബ് ഡെസ്ക്: യുഎസില്‍ മലയാളി നഴ്‌സിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റിക്കൊന്ന കേസില്‍ ഭര്‍ത്താവിന് പരോളില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിച്ച്‌ കോടതി.കോട്ടയം മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ താമസിക്കുന്ന പിറവം മരങ്ങാട്ടില്‍ ജോയിയുടെ മകള്‍ 27കാരി മെറിൻ ജോയിയുടെ കൊലപാതകത്തിലാണ് ശിക്ഷ . മെറിന്റെ ഭര്‍ത്താവ് ചങ്ങനാശ്ശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ഫ്‌ളോറിഡ ബ്രോവഡ് കൗണ്ടി കോടതിയാണ് ശിക്ഷ വിധിച്ചത്. ഇയാള്‍ക്ക് ജയില്‍മോചിതനാകാൻ സാധിക്കില്ല.മാരാകായുധം ഉപയോഗിച്ച്‌ ആക്രമിച്ചതിന് അഞ്ച് വര്‍ഷത്തെ തടവും വിധിച്ചിട്ടുണ്ട്. മയാമയിലെ കോറല്‍ സ്പ്രിംഗ്‌സിലുള്ള ബ്രോവഡ് …

കളമശ്ശേരി സ്ഫോടനം; ഗുരുതര പരിക്കേറ്റ ഒരാൾ കൂടെ മരിച്ചു; മരണ സംഖ്യ നാലായി ഉയർന്നു

കൊച്ചി: കളമശ്ശേരി സ്‌ഫോടനത്തില്‍ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളില്‍ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മരണം.ജോയ്ക്ക് സ്‌ഫോടനത്തില്‍ എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു.ഒക്ടോബര്‍ 29നാണ് കേരളത്തെ നടുക്കിയ കളമശേരി ബോംബ് സ്‌ഫോടനം നടക്കുന്നത്.യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ചടങ്ങിൽ ആയിരുന്നു സംഭവം. രണ്ടായിരത്തിലധികം പേര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ് സ്ഫോടനമുണ്ടായത്. പ്രാര്‍ത്ഥന നടക്കുന്ന സമയത്ത് കൻവെൻഷൻ സെന്ററിനകത്ത് നാലിടങ്ങളിലായാണ് പൊട്ടിത്തെറിയുണ്ടായത് . മൂന്ന് ദിവസത്തെ പ്രാര്‍ത്ഥനാ കൻവെൻഷൻ അവസാനിക്കാനിരിക്കെയാണ് സ്ഫോടനം …

ബന്ദിപ്പൂരിൽ വേട്ട സംഘത്തിന് നേരെ വനപാലകരുടെ വെടിവെയ്പ്പ്; മാൻവേട്ടക്ക് എത്തിയ സംഘത്തിലെ ഒരാൾ കൊല്ലപ്പെട്ടു

ഗുണ്ടിൽപ്പേട്ട: കർണാടകയിലെ ബന്ദിപ്പുര്‍ കടുവസങ്കേതത്തില്‍ വേട്ട സംഘത്തിനുനേരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു.ഭീമനബിഡു സ്വദേശി മനു(27)വാണ് കൊല്ലപ്പെട്ടത്. പത്തോളംവരുന്ന സംഘത്തിനുനേരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെടിയുതിര്‍ത്തത്. ഞായറാഴ്ച രാവിലെ കടുവസങ്കേതത്തിലെ മധൂര്‍ റേഞ്ചിലാണ് സംഭവം.അര്‍ധരാത്രിയില്‍ വനത്തില്‍നിന്ന് വെടിയൊച്ച കേട്ടതിനെത്തുടര്‍ന്ന് വനപാലകർ പരിശോധന നടത്തുന്നതിനിടെ വേട്ടക്കാര്‍ വെടിയുതിര്‍ത്തപ്പോള്‍ വനപാലകര്‍ തിരിച്ചുനടത്തിയ വെടിവെപ്പിലാണ് ഒരാള്‍ കൊല്ലപ്പെട്ടതെന്ന്  ബന്ദിപ്പുര്‍ കടുവസങ്കേതം ഡയറക്ടര്‍ രമേഷ് കുമാര്‍ പറഞ്ഞു. മാനിനെ വേട്ടയാടാനാണ് സംഘം എത്തിയത്. ഒരാൾക്ക് വെടിയേറ്റതിന് പിന്നാലെ മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. …

യൂ ട്യൂബിലൂടെ മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചു;യുവാവ് അറസ്റ്റിൽ

പാലക്കാട്: യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ വീഡിയോ പ്രചരിപ്പിച്ചതിനും വൈൻ നിര്‍മ്മിച്ചതിനും യൂ ട്യൂബറായ യുവാവ് അറസ്റ്റില്‍.ചെര്‍പ്പുളശ്ശേരി – തൂത നെച്ചിക്കോട്ടില്‍ അക്ഷജിനെ(21)യാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ പാരാതി ലഭിച്ചതിനെ തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി റെയ്ഞ്ചിലെ എക്സൈസ് ഇൻസ്പെക്ടര്‍ എസ്. സമീറിന്റെ നേതൃത്വത്തില്‍ അക്ഷജിന്റെ വീട്ടില്‍ പരിശോധന നടത്തി. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നതിന് ഉപയോഗിച്ച ക്യാമറ, ശബ്ദം റെക്കോര്‍ഡ് ചെയ്യാൻ ഉപയോഗിച്ച മൈക്ക്, വീഡിയോ എഡിറ്റ് ചെയ്യുന്നതിനും യൂ ട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നതിനും റെക്കോര്‍ഡ് ചെയ്ത …

വിയ്യൂർ ജയിലിൽ സംഘർഷം: കൊടി സുനി അടക്കമുള്ള പ്രതികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചു, ഒരാൾക്ക് ഗുരുതരം

തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ സംഘർഷം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനിയുടെ നേതൃത്വത്തിൽ തടവുപുള്ളികൾ ജയിൽ ജീവനക്കാരെ ആക്രമിച്ചതായി വിവരം. മൂന്ന് ജയിൽ ജീവനക്കാർക്കും ഒരു പ്രതിക്കും പരിക്കേറ്റു.കൊടി സുനി, കാട്ടുണ്ണി രഞ്ജിത്ത്, പൂച്ച സാജു, മിബു രാജ് തുടങ്ങിയ പത്തോളം തടവുകാരായിരുന്നു സംഘര്‍ഷങ്ങള്‍ക്ക് പിന്നിൽ. ജയില്‍ ജീവനക്കാരായ അര്‍ജുന്‍, ഓംപ്രകാശ്, വിജയകുമാര്‍ എന്നിവര്‍ക്ക് പരിക്കേറ്റു. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അര്‍ജുന്‍റെ പരിക്ക് സാരമുള്ളതാണ്. ഞായറാഴ്ച രാവിലെ കൊടി സുനിയുടെ നേതൃത്വത്തിലുള്ള സംഘവും തിരുവനന്തപുരം …

കർണാടക ഖനി വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ കുത്തേറ്റ് മരിച്ച നിലയിൽ; ഊർജ്ജസ്വലയായ ഉദ്യോഗസ്ഥയുടെ കൊലപാതകത്തിന് പിന്നിൽ ക്വാറി- ഖനി മാഫിയയെന്ന് സംശയം

ബംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മൈന്‍ ആന്‍ഡ് ജിയോളജി ഡിപാര്‍ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രതിമ(37) ആണ് ശനിയാഴ്ച്ച രാത്രിയില്‍ കൊല്ലപ്പെട്ടത്.ദൊഡ്ഡകല്ല്സാന്ദ്രയിലെ കുവെംപുനഗറിലെ ഗോകുൽ  അപ്പാർട്ടുമെന്റിൽ തനിച്ച് ആണ് ഇവർ താമസിച്ചിരുന്നത്.രാത്രി എട്ട് മണിയോടെ ഡ്രൈവറാണ് പ്രതിമയെ വീട്ടില്‍ കൊണ്ടുചെന്നാക്കിയത്. മകനും ഭര്‍ത്താവും തീര്‍ഥഹള്ളിയിലാണ് താമസം.രാത്രി എട്ടരയോടെയാണ് പ്രതിമ കൊല്ലപ്പെട്ടതെന്നാണ് വിവരം.ഞായറാഴ്ച രാവിലെ വീട്ടിലെത്തിയ സഹോദരനാണ് മൃതദേഹം കണ്ടത്. ഇദ്ദേഹം ശനിയാഴ്ച രാത്രി പ്രതിമയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ; പ്രതികൾക്ക് എതിരെ പട്ടിക ജാതി പീഡന നിരോധന നിയമ പ്രകാരവും കേസ്

തൃശ്ശൂർ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്ബില്‍ സ്‌റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.സ്‌റ്റെഫിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചേര്‍പ്പ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ കേസില്‍ വിശദ അന്വേഷണം നടത്തിയാണ് ഇരുവരുടെയും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ആഗസ്റ്റില്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ച്‌ …

സംസ്ഥാനത്ത് അഞ്ചുദിവസം മഴ തുടരും; ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, എറണാകുളം, പാലക്കാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ബംഗാള്‍ ഉള്‍ക്കടലില്‍നിന്നുള്ള കിഴക്കന്‍ കാറ്റിന്റ ഫലമായി കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരും. …

പ്രണയിച്ച് വിവാഹം കഴിച്ച യുവതി കിണറ്റില്‍ മരിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

മംഗളൂരു: യുവതിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. മംഗളൂരു ബെലാലു കെഞ്ചനോട്ട് സ്വദേശിനി ശശികല മരിച്ച കേസിലാണ് ഭര്‍ത്താവ് സുധാകര്‍ നായിക്കിനെ ധര്‍മ്മസ്ഥല പൊലീസ് അറസ്റ്റുചെയ്തത്. അടുത്ത ബന്ധുക്കളായ ഇരുവരും ദീര്‍ഘകാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരാകുന്നത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയായ സുധാകരും ശശികലയും ഒരു ഫാം ഹൗസിലാണ് വിവാഹ ശേഷം താമസിച്ചിരുന്നത്. ഇവര്‍ക്ക് ഏഴുവയസ്സുള്ള ഒരു മകളുമുണ്ട്. ഈ മാസം മൂന്നിനാണ് ശശികലയെ വീട്ടുകിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം മകള്‍ മുത്തശിയുടെ …

ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം; പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് പിടിയില്‍

കണ്ണൂര്‍: പാതിരാത്രിയില്‍ ടൗണിലെ ജ്വല്ലറിയുടെ ഷട്ടര്‍ തകര്‍ത്ത് അകത്തെ ഗ്ലാസ് ചേമ്പറും തകര്‍ത്ത് കവര്‍ച്ചാ ശ്രമം. പൊലീസ് പട്രോളിംഗ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ സിറ്റി സ്വദേശി ഷാഹിദ് അഫ്രീദിനെ(24)യാണ് എസ്.ഐ.ബി.എസ് ബാവിഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഞായാറാഴ്ച പുലര്‍ച്ചെ 2.30 മണിയോടെ പിണറായി ടൗണിലെ കളത്തില്‍ ജ്വല്ലറിയിലാണ് കവര്‍ച്ച നടത്താന്‍ ശ്രമിച്ചത്. പട്രോളിംഗ് പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മോഷ്ടാവില്‍ നിന്നും കവര്‍ച്ചക്കായി കൊണ്ടുവന്ന …

പാമ്പിൻ വിഷവുമായി ലഹരി പാർട്ടി ; ബിഗ് ബോസ് താരത്തെ കസ്റ്റഡിയിലെടുത്തു

നോയിഡ: പാമ്പിന്‍റെ വിഷവുമായി ലഹരി പാര്‍ട്ടി സംഘടിപ്പിച്ച കേസില്‍ ബിഗ്ബോസ് താരവും യൂട്യൂബറുമായ എല്‍വിഷ് യാദവിനെ രാജസ്ഥാനിലെ കോട്ടയില്‍ വെച്ച്‌ കസ്റ്റഡിയിലെടുത്തതായി ഡി.ജി.പി ഉമേഷ് മിശ്ര അറിയിച്ചു.  താരത്തെ ചോദ്യം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി. ചെക്ക്പോയിന്റില്‍ വെച്ച്‌ ഒരു കാര്‍ തടഞ്ഞ പൊലീസ്, കാര്‍ പരിശോധിക്കുകയും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ അകത്തുള്ളത് എല്‍വിഷാണെന്ന് കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് കോട്ട പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും നോയിഡ പൊലീസിനെ അറിയിക്കുകയും ചെയ്തു.  നേരത്തെ, നിശാപാര്‍ട്ടികളില്‍ പാമ്പിന്റെ വിഷം ഉപയോഗിച്ച സംഭവത്തില്‍ എല്‍വിഷ് …

വര്‍ക്ക് ഷോപ്പില്‍ തീപിടുത്തം; അറ്റകുറ്റപ്പണിക്കായി എത്തിച്ച നാല് ബൈക്കുകള്‍ കത്തിനശിച്ചു

കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പണിശാലയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് ബൈക്കുകള്‍ കത്തിനശിച്ചു. സ്‌പെയര്‍പാര്‍ട്‌സുകളും അനുബന്ധ ഉപകരണങ്ങളും അഗ്‌നിക്കിരയായി. ഞായറാഴ്ച പുലര്‍ച്ചെ 12.30-നാണ് തീപിടുത്തം ഉണ്ടായത്. തീ കത്തുന്നത് ശ്രദ്ധയില്‍പ്പെട്ടവര്‍ അഗ്‌നിരക്ഷാസേന, പൊലീസ്, സ്ഥാപന ഉടമ എന്നിവരെ വിവരമറിയിക്കുകയായിരുന്നു. അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. ശക്തമായ മിന്നലില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം അപകടകാരണമെന്ന് സംശയിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കാറ്റാടിയിലെ ഐവ ബഷീറിന്റെതാണ് സ്ഥാപനം. ഹൊസ്ദുര്‍ഗ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു.