പതിനാറുകാരിയുടെ നഗ്നചിത്രം ഉപയോഗിച്ച്  ഭീഷണി; 17 കാരനടക്കം രണ്ടുപേര്‍ പോക്‌സോ കേസിൽ അറസ്റ്റില്‍

കണ്ണൂര്‍: പതിനാറുകാരിയുമായി സമൂഹ ചങ്ങാത്തം സ്ഥാപിച്ച ശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കി സ്വര്‍ണ്ണവും പണവും തട്ടാന്‍ ശ്രമം. പെണ്‍കുട്ടി നല്‍കിയ പരാതിയിൽ തളിപ്പറമ്പ്‌ പൊലീസ്‌ 17 കാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റു ചെയ്‌തു. തളിപ്പറമ്പ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ 16 കാരിയാണ്‌ പെണ്‍കുട്ടി. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ്‌ സംഭവം പുറത്തായത്‌. ബാപുപറമ്പ്‌ തൃച്ചംബരത്തു വീട്ടില്‍ ആദിത്യന്‍ (18)ആണ്‌ അറസ്റ്റിലായവരില്‍ ഒരാള്‍.സ്‌നാപ്പ്‌ ചാറ്റ്‌ എന്ന ആപ്പിലൂടെയാണ്‌ ആദിത്യന്‍ പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്‌. പിന്നീട്‌ തന്ത്രപൂര്‍വ്വം പെണ്‍കുട്ടിയുടെ നഗ്നചിത്രം കൈക്കലാക്കിയശേഷം …

9 മത്സരങ്ങളിൽ തോൽക്കാതെ അജയ്യരായി ഇന്ത്യ; ലോക കപ്പില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു; സെമി ഫൈനൽ സമ്മർദ്ദം കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യക്ക് ആത്മവിശ്വാസമുണ്ടെന്ന്  പരിശീലകൻ രാഹുൽ ദ്രാവിഡ്

വെബ് ഡെസ്ക്: ചെന്നൈയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 7 വിക്കറ്റിന്റെ വിജയത്തോടെ ലോക കപ്പ് യാത്ര തുടങ്ങിയ ഇന്ത്യ, 9 വ്യത്യസ്ത വേദികളിൽ കളിച്ചു വിജയം കൊയ്തു.  ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ കളിക്കിടെ പരിക്കേറ്റ് നഷ്ടപ്പെട്ടപ്പോഴും ഇന്ത്യ നിഷ്‌കരുണം വിജയിക്കുന്ന ടീമായി മാറുകയായിരുന്നു. വിജയം ഉറപ്പാക്കിയ കളികളില്‍ സ്ഥിരം ബൗളര്‍മാര്‍ക്ക് പകരം മറ്റ് കളിക്കാരെ പോലും ഇന്ത്യ പരീക്ഷിച്ചു. 50 ഓവർ ടൂർണമെന്റ് പതിപ്പിൽ തുടര്‍ച്ചയായി 9 മത്സരങ്ങൾ ഇന്ത്യ ജയിക്കുന്നത് ഇതാദ്യമായാണ്, 2003 ലോകകപ്പിൽ നിന്നുള്ള സ്വന്തം റെക്കോര്‍ഡാണ് …

ഇറ്റലിയില്‍ നിന്ന് നാല് സ്വര്‍ണ വളകളുമായി എത്തിയ കണ്ണൂര്‍ സ്വദേശിനി കസ്റ്റംസിന്റെ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിപണിയില്‍ 34 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്. വളയരൂപത്തിലാക്കിയ സ്വര്‍ണം ക്രീമില്‍ പൂഴ്ത്തി ഗ്രീന്‍ ചാനല്‍വഴി കടത്താനായിരുന്നു ശ്രമം. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശിനി സാലിയെ കസ്റ്റംസ് പിടികൂടി. ഇറ്റലിയില്‍നിന്ന് ദോഹ വഴിയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ എത്തിയത്. 640 ഗ്രാം വരുന്ന നാല് വളകളാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രണ്ടര കോടിയുടെ സ്വര്‍ണവുമായി വടകര സ്വദേശി അജ്നാസും പിടിയിലായിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ബഹ്റെനില്‍ നിന്നും ഗള്‍ഫ് …

തോണി മറിഞ്ഞ് കാണാതായവർക്കായി തിരച്ചിൽ തുടരുന്നു; ആനയിറങ്കൽ ജലാശയത്തിൽ കാണായത് രണ്ട് പേരെ

മൂന്നാര്‍: ആനയിറങ്കല്‍ ജലാശയത്തിലൂടെ മറുകര കടക്കുന്നതിനിടെ തീരത്ത് കാട്ടാനയെ കണ്ട് ഭയന്ന് വഞ്ചിയില്‍നിന്ന് വീണ  കാണാതായവർക്കായി തിരച്ചിൽ തുടരുന്നു.ആദിവാസി പുനരധിവാസ മേഖലയായ ചിന്നക്കനാല്‍ 301 കോളനിയില്‍ ഇടിക്കുഴി ഭാഗത്ത് താമസിക്കുന്ന ഗോപി നാഗൻ (60), പാറക്കല്‍ സജീവൻ (38) എന്നിവരെയാണ്  കാണാതായത്. ഞായറാഴ്ച രാവിലെ പൂപ്പാറ ടൗണില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം ആനയിറങ്കലിലെത്തിയ ഇരുവരും ഉച്ചയോടെ ജലാശയത്തിലൂടെ വള്ളത്തില്‍ 301 കോളനിയിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. ഈ സമയത്ത് പ്രദേശത്ത് ശക്തമായ കാറ്റുമുണ്ടായിരുന്നു. ഇതോടെയാണ് വഞ്ചിമറിഞ്ഞത്. വെള്ളത്തില്‍ …

നാട്ടിലിറങ്ങിയ പുലി കോഴിക്കൂട്ടിൽ  കുടുങ്ങി; നിമിഷ നേരം കൊണ്ട് കോഴികളെ ശാപ്പിട്ടു

കൽപ്പറ്റ: വയനാട്ടിൽ കോഴിക്കൂട്ടിൽ പുലി  കുടുങ്ങി. മേപ്പാടി മുപ്പെനാട് കാടശ്ശേരി സ്വദേശി ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ വനം വകുപ്പിൻ്റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.ഇന്നലെ രാത്രി 11 മണിയോടെയാണ് പുലി കൂട്ടിൽ കുടുങ്ങിയത്. കൂട്ടിലുണ്ടായിരുന്ന കോഴികളെ പുലി തിന്നു. പ്രദേശത്ത് പുലിയുടെ ശല്യം ഏറെ നാളായുണ്ട്.ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലിയെ മാറ്റിയത്. കോഴിക്കൂട്ടിൽ നിന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിച്ച കൂട്ടിലേക്ക് കയറ്റിയാണ് …

57 കാരിയെ കഴുത്തു ഞെരിച്ചുകൊന്നു; മൃതദേഹം ചുരത്തിലെ കൊക്കയില്‍ തള്ളിയതായി മൊഴി; സുഹൃത്തായ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കോഴിക്കോട് കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിന്റെ മൊഴി. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കുകയായിരുന്നു. ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബ (57)യെ കാണാതായത്. സ്ത്രീയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം നാടുകാണി ചുരത്തിലെ കൊക്കയില്‍ തള്ളിയെന്നാണ് മലപ്പുറം സ്വദേശി സമദി(52)ന്റെ മൊഴി. ഇതേ തുടര്‍ന്ന് മൃതദേഹം വീണ്ടെടുക്കാന്‍ പൊലീസ് നാടുകാണി ചുരത്തിലേക്ക് തിരിച്ചു. സൈനബയില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവരുന്നതിനായാണ് കൊലനടത്തിയതെന്നാണ് സൂചന. …

കാണാതായ നിര്‍മാണത്തൊഴിലാളിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: കാണാതായ നിര്‍മാണത്തൊഴിലാളിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തി. ബേഡകം വാവടുക്ക സ്വദേശി എച്ച്. കുഞ്ഞിരാമന്‍(52) ആണ് മരിച്ചത്. സി.പി.ഐ വാവടുക്കം ബ്രാഞ്ചംഗവും നിര്‍മ്മാണ തൊഴിലാളിയുമായിരുന്നു. വെള്ളിയാഴ്ച മുതല്‍ കുഞ്ഞിരാമനെ കാണ്‍മാനില്ലായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ബേഡകം പൊലീസില്‍ പരാതി നല്‍കിയിരുന്നു. നാട്ടുകാരും ബന്ധുക്കളും പോലീസും അന്വേഷിച്ചു കൊണ്ടിരിക്കുന്നതിനിടെ ഞായറാഴ്ച വാവടുക്കം പുഴയിലെ പാലത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു. മഴയെ തുടര്‍ന്നു പുഴയില്‍ പെട്ടെന്ന് വെള്ളം ഉയര്‍ന്നപ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണതായിരിക്കാമെന്ന് കരുതുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുപറമ്പില്‍ …

അപകടത്തില്‍പ്പെട്ട ബൈക്കിൽ നിന്ന്  റോഡിലേക്ക് തെറിച്ച്‌ വീണത് 67 കുപ്പി വിദേശമദ്യം: ഒരാള്‍ പിടിയില്‍

കിളിമാനൂര്‍: അപകടത്തില്‍പ്പെട്ട വാഹനത്തിൽ  നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട്‌ ആറ്റിങ്ങല്‍ അയിലം മൈവള്ളി ഏല തെക്കേവിളവീട്ടില്‍ എം നാസറുദീ (50)നെ കിളിമാനൂര്‍ പൊലീസ് പിടികൂടി.കഴിഞ്ഞ ദിവസം സംസ്ഥാന പാതയില്‍ തട്ടത്തുമലയിലായിരുന്നു സംഭവം.അയ്യപ്പഭക്തരുടെ നിര്‍ത്തിയിട്ട കാറിന് പിന്നിലാണ് നാസറുദീൻ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചത്. ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്നു ഇയാള്‍.ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികള്‍ റോഡിലേക്ക് വീണു. ഇതോടെ നാട്ടുകാരും കാര്‍ യാത്രക്കാരും ചേര്‍ന്ന് ഇയാളെ തടഞ്ഞുവെച്ച്‌ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. കിളിമാനൂര്‍ ഐഎസ്‌എച്ച്‌ഒ ബി ജയന്റെ …

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ നാലു വയസുകാരിക്ക് ദാരുണാന്ത്യം. കോട്ടയം ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്.കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതായി ദൃക്സാക്ഷികള്‍ പറഞ്ഞു.കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്നാണ് കുടുംബത്തിന്റെ പരാതി. ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു …

ഉഡുപ്പിയിലെ കൂട്ടക്കൊലക്ക് പിന്നിൽ വ്യക്തിവിരോധമെന്ന് സംശയം; പ്രതി എത്തിയത് എയർഹോസ്റ്റസായ 23 കാരിയെ തേടി?; ബംഗളൂരു സ്വദേശിയാണ് കൃത്യത്തിന് പിന്നിലെന്ന് നിഗമനം

മംഗളൂരു: ഉഡുപ്പിൽ  കുടുംബത്തിന്റെ കൂട്ടക്കൊലയ്ക്ക് കാരണം വ്യക്തി വൈരാഗ്യമെന്ന് സൂചന.    പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ മൂത്ത മകളും എയര്‍ഇന്ത്യയിലെ എയര്‍ഹോസ്റ്റസുമായ 23കാരി അഫ്‌സാനെ ലക്ഷ്യമിട്ടാണ് കൊലയാളി എത്തിയതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ കന്നഡ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇക്കാര്യം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.അഫ്‌സാന്‍ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയിലെ വീട്ടിലെത്തിയത്. യുവതിയോടുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കാനാണ് പ്രതിയും ബംഗളൂരുവില്‍ നിന്ന് ഉഡുപ്പിയില്‍ എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പ്രതിയെ കൊല നടന്ന വീട്ടിലെത്തിച്ച ഓട്ടോറിക്ഷ ഡ്രൈവർ …

പിന്നിലേക്കെടുത്ത കാർ തട്ടി ഒന്നരവയസ്സുള്ള കുട്ടിക്ക് ദാരുണാന്ത്യം

കാസർകോട്: വീട്ടുമുറ്റത്തു നിന്ന് പിന്നോട്ടെടുത്ത കാർ തട്ടി ഒന്നര വയസ്സുള്ള കുട്ടി മരിച്ചു.ഉപ്പള സോങ്കാൽ കൊടങ്കയിലെ നിസാർ – തസ്റിഫ ദമ്പതികളുടെ മകൻ സിസാൻ (ഒന്നരവയസ് ) ആണു മരിച്ചത്. കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ കുട്ടിയെ മംഗലാപുരത്തെ ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് നിസാർ ഗൾഫിലാണ്.

 അമ്മയും 3 മക്കളും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ;ആക്രമണത്തിൽ ഭർതൃമാതാവിനും ഗുരുതര പരിക്ക്; നാടിനെ ഞെട്ടിച്ച കൂട്ടക്കൊലക്ക് പിന്നിലെ അജ്ഞാത കൊലയാളിക്കായി തിരച്ചിൽ ശക്തമാക്കി പൊലീസ്

മംഗളൂരു: അമ്മയും മൂന്ന് മക്കളുമടക്കം ഒരു  കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഉഡുപി മൽപെ പൊലീസ് സ്‌റ്റേഷന് പരിധിയിൽ വരുന്ന കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് സംഭവം.വീട്ടമ്മയായ ഹസീന (46), മക്കളായ അഫ്നാൻ (23), അയ്നാസ് (21), അസീം (14) എന്നിവരാണ് കൊല്ലപ്പെട്ടത്.ക്രൂരമായി ആക്രമിക്കപ്പെട്ട ഭർതൃമാതാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 8.30ക്കും 9 നും  ഇടയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറിയ  അജ്ഞാതൻ വീട്ടമ്മയുമായി വാക്ക് തർക്കത്തിൽ ഏർപെടുകയും ക്രൂരമായി കുത്തി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. …

അച്ഛനും മകനും ആളൊഴിഞ്ഞ വീട്ടിൽ മരിച്ച നിലയിൽ; മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തതെന്ന് നിഗമനം

കോട്ടയം: പ്രഭാതസവാരിക്കിറങ്ങിയ അച്ഛനും മകനും മരിച്ച നിലയില്‍. കോട്ടയം മീനടം നെടുംപൊയ്‌കയിലാണ് സംഭവം. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകൻ ശിവഹരി (എട്ട്) എന്നിവരെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.നടക്കാനിറങ്ങിയ ഇവരെ പ്രദേശത്തെ ആള്‍താമസമില്ലാത്ത വീടിനോട് ചേര്‍ന്ന കെട്ടിടത്തില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തുകയായിരുന്നു. മകനെ കൊലപ്പെടുത്തിയതിനുശേഷം പിതാവ് ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം.ബിനുവും മകനും പതിവായി നടക്കാൻ പോകാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ഇരുവരും നടക്കാനിറങ്ങിയത്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്. …

ഭർത്താവിനെക്കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു; ഭാര്യയും കാമുകനും പിടിയിൽ

ചെന്നൈ: തമിഴ്നാട്ടില്‍ ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞ സംഭവത്തില്‍ സ്ത്രീയും കാമുകനും അറസ്റ്റില്‍. തമിഴ്നാട് ട്രിച്ചിയിലാണ് സംഭവം.പ്രദേശത്ത് പൂക്കള്‍ വില്‍ക്കുന്ന പ്രഭു എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രഭുവിന്റെ ഭാര്യ വിനോദിനി, കാമുകൻ ഭാരതി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  സഹായികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിനോദിനിയും ഭാരതിയുമായുള്ള ബന്ധത്തെ കുറിച്ച്‌ പ്രഭു ചോദ്യം ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയായ വിനോദിനി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പ്രഭുവിന് അമിതമായി ഉറക്കഗുളിക നല്‍കിയ …

ഇന്ന് ലോക ന്യുമോണിയ ദിനം; കുട്ടികളിലെ ന്യുമോണിയ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം

വെബ് ഡെസ്ക്: നവംബർ 12 ലോക ന്യുമോണിയ ദിനം. ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ് ന്യുമോണിയ എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന, ഗുരുതരമായ, ജീവന് ഭീഷണിയായേക്കാവുന്ന ശ്വാസകോശ അണുബാധയാണ്. ശ്വാസകോശത്തെ ബാധിക്കുന്ന അണുബാധയുടെ ഒരു രൂപമാണ് ന്യുമോണിയ. വായു നിറയുന്ന അൽവിയോളി എന്ന ചെറിയ സഞ്ചികളാൽ നിർമ്മിതമാണ് ശ്വാസകോശം. ഒരു വ്യക്തിക്ക് ന്യുമോണിയ ഉണ്ടാകുമ്പോൾ, ആൽവിയോളിയിൽ പഴുപ്പും ദ്രാവകവും നിറയും, ഇത് ശ്വസനം വേദനാജനകമാക്കുകയും ശ്വാസം വലിക്കുന്നത് പരിമിതപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികളുടെ മരണത്തിന് കാരണമാകുന്ന ഏറ്റവും വലിയ പകർച്ചവ്യാധിയാണ് …

ബബിയയുടെ പിൻഗാമി എത്തിയതറിഞ്ഞ് അനന്തപുരം ക്ഷേത്രത്തിലേക്ക് ഭക്തജന പ്രവാഹം;മുതല ഊട്ട് നിവേദ്യ വഴിപാട് കമ്മിറ്റി ആലോചിച്ച് നടപ്പാക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ;അനന്തപുരത്തെ മുതല വിസ്മയം തുടരുമ്പോൾ

കാസർകോട്:കുമ്പള അനന്തപുരം അനന്തപത്മനാഭ ക്ഷേത്രക്കുളത്തിൽ വീണ്ടും മുതലയെത്തിയെന്ന വാർത്തയറിഞ്ഞ് ക്ഷേത്രത്തിലേക്ക് വൻ ഭക്തജന പ്രവാഹം.കൊല്ലം അടക്കമുള്ള തെക്കൻ ജില്ലകളിൽ നിന്നുവരെ ഭക്തജനങ്ങൾ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി.ക്ഷേത്ര പാർക്കിംഗ് വാഹനങ്ങൾ കൊണ്ട്  നിറഞ്ഞ് കവിഞ്ഞു.മുതലയെ ആദ്യം കണ്ട ചില ഭക്തർ ഇക്കാര്യം ക്ഷേത്ര ഭാരവാഹികളെ ധരിപ്പിച്ചെങ്കിലും അധികൃതർ ഇക്കാര്യം മുഖവിലക്കെടുത്തില്ല. ഒടുവിൽ കാഞ്ഞങ്ങാട് നിന്നുള്ള സംഘം ക്ഷേത്രത്തിൽ എത്തി മുതലയുടെ വീഡിയോ ദൃശ്യങ്ങൾ പകർത്തി. ഇന്നലെയാണ് വീഡിയോ പകർത്തിയത്. ഇവർ തന്നെ ക്ഷേത്ര മാനേജരടക്കമുള്ളവരെ വിളിച്ചുവരുത്തി മുതലയെ കാണിച്ചുകൊടുത്തു. ഒടുവിൽ …

മോഷ്ടിച്ച ബൈക്കില്‍ കള്ളന്‍ പലതവണ എ.ഐ ക്യാമറയുടെ മുന്നിലൂടെ; ഉടമയ്ക്ക് നിയമലംഘന പിഴ വന്നത് നാലുതവണ; എന്തുചെയ്യണമെന്നറിയാതെ ഉടമ

കാസര്‍കോട്: മോഷ്ടിച്ച ബൈക്കുമായി മോഷ്ടാവ് പല തവണ എ.ഐ ക്യാമറയില്‍ കുടുങ്ങിയപ്പോള്‍ പൊല്ലാപ്പിലായത് വാഹന ഉടമ. നിയമ ലംഘനത്തിന് എ.ഐ ക്യാമറ അയച്ചത് നാല് നോട്ടീസുകളാണ്. കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ചുമട്ടുതൊഴിലാളി ഏച്ചിക്കാനം ചെമ്പിലോട് സ്വദേശി കെ.ഭാസ്‌കരനാണ് നാലു തവണ നിയമ ലംഘനം നടത്തിയതിന് 500 രൂപ വീതം പിഴയടക്കാന്‍ നോട്ടിസ് വന്നത്. ജൂണ്‍ 27 ന് വൈകീട്ടാണ് ഭാസ്‌കരന്റെ ബൈക്ക് മോഷണം പോയത്. പുതിയകോട്ട മാന്‍ ആര്‍ക്കേഡ് ബില്‍ഡിംഗിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് കെ.എല്‍ 14 …

കോൺഗ്രസ്സിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ തരൂരില്ല; തരൂർ നിലപാട് തിരുത്തണമെന്ന് മുരളീധരൻ; തരൂർ പങ്കെടുത്താൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്ന് കോൺഗ്രസ്സ് നേതൃത്വം

കോഴിക്കോട്: കോണ്‍ഗ്രസ്സിന്റെ പലസ്തീന്‍ ഐക്യദാർഢ്യ റാലിയില്‍ ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയില്‍ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തില്‍ തരൂരിന്റെ പേരില്ല.വര്‍ക്കിംഗ് കമ്മറ്റി അംഗമെന്ന നിലയ്ക്ക് തരൂരെത്തിയാല്‍ സാധാരണ നേതാക്കളുടെ കൂടെ പ്രസംഗിക്കേണ്ടി വരും. ഈ മാസം 23ന് കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാർഢ്യ റാലി കെ സി വേണുഗോപാൽ എം.പിയാണ്  ഉദ്ഘാടനം ചെയ്യുക. കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രധാന പ്രഭാഷകര്‍. തരൂരിന് പ്രത്യേക …