റേഷന്‍ മസ്റ്ററിംഗ്: രാവിലെ 6മണി മുതല്‍ കാത്തു നിന്നവരെ നിരാശരാക്കി തിരിച്ചയച്ചു; മസ്റ്ററിംഗും ഇല്ല റേഷനും ഇല്ല

കാസര്‍കോട്: റേഷന്‍ കടകള്‍ സംസ്ഥാനവ്യാപകമായി ശൂന്യമായിക്കൊണ്ടിരിക്കെ, ബി പി എല്‍- അന്ത്യോദയ അന്നയോജന കാര്‍ഡുകളുടെ മസ്റ്ററിംഗിന്റെ പേരില്‍ ഇന്നു രാവിലെ റേഷന്‍ കടകളില്‍ വിളിച്ചുവരുത്തി കാര്‍ഡുടമകളെ വിഷമിപ്പിച്ചു. രാവിലെ 6മണിമുതല്‍ മസ്റ്ററിംഗ് സെന്ററുകളില്‍ എത്തണമെന്നായിരുന്നു മുന്‍കൂട്ടിയുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം. അതനുസരിച്ചു അതിരാവിലെ റേഷന്‍ കടകള്‍ക്കു മുന്നില്‍ ആളുകള്‍ തടിച്ചു കൂടിയെങ്കിലും സര്‍വര്‍ തകരാറുമൂലം മണിക്കൂറുകള്‍ കാത്തു നിന്നവര്‍ വിഷമിച്ചു. അപൂര്‍വ്വം ചിലര്‍ നിരാശരായി മടങ്ങുകയും ചെയ്തു. റംസാന്‍ വ്രതമനുഷ്ഠിക്കുന്നവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായിരുന്നു മസ്റ്ററിംഗിനെത്തിയവരിലധികവും. ജോലിക്കു പോകേണ്ടവരുമുണ്ടായിരുന്നു. റേഷനും …

എം.ഡി.എം.എ കടത്ത്: ബദിയടുക്ക സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍ നിന്നും 205 ഗ്രാം എം.ഡി.എം.എ പിടികൂടിയ കേസില്‍ ബദിയടുക്ക സ്വദേശിക്ക് 10 വര്‍ഷം കഠിനതടവും ലക്ഷം രൂപ പിഴയും. മുഹമ്മദ് ഹാരിസി(27)നെയാണ് വടകര എന്‍.ഡി.പി.എസ് പ്രത്യേക കോടതി ജഡ്ജി സുരേഷ് ബാബു ശിക്ഷിച്ചത്. 2023 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നില്‍ക്കുകയായിരുന്ന മുഹമ്മദ് ഹാരിഫ് ആ സമയത്ത് സ്ഥലത്തെത്തിയ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും റെയില്‍വെ പൊലീസിന്റെ സഹായത്തോടെ …

മൂന്നാം തവണയും ബസില്‍ തളര്‍ന്നു വീണ യാത്രക്കാരിയെ ആശുപത്രിയില്‍ എത്തിച്ചു; വ്യത്യസ്തയുടെ മാതൃക കാട്ടി കണ്ടക്ടര്‍ ശരത്തും കസിന്‍സ് ബസ് ജീവനക്കാരും

പരപ്പ: ബസില്‍ തളര്‍ന്നു വീണ യാത്രക്കാരിയെ ബസ് ജീവനക്കാര്‍ നിര്‍ത്താതെ ആശുപത്രിയില്‍ എത്തിച്ചു മാതൃക കാട്ടി. പരപ്പ കോളംകുളം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കസിന്‍സ് ബസിലെ ജീവനക്കാരായ ഡ്രൈവര്‍ പരപ്പയിലെ ജോജിയും, കണ്ടക്ടര്‍ കോളംകുളത്തെ ശരത്തും, അശ്വിനും ചേര്‍ന്ന് മറ്റ് സ്‌റ്റോപ്പുകളില്‍ ബസ് നിര്‍ത്താതെ ആശുപത്രിയില്‍ എത്തിച്ചത്. യാത്രക്കാരിയുടെ ബോധം തെളിയുന്നതുവരെ അവര്‍ രോഗിക്കൊപ്പം നിന്നു ്ജീവനക്കാരുടെ മാതൃകാപരമായ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ അഭിനന്ദിച്ചു. നേരത്തെ രണ്ട് തവണ യാത്രയ്ക്കിടയില്‍ തളര്‍ന്ന് വീണ മറ്റ് രണ്ട് …

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്

ബംഗളൂരു : ബിജെപിയുടെ മുതിർന്ന നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ ബി.എസ്. യദിയൂരപ്പ (81) ക്കെതിരെ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. സദാശിവ നഗർ പൊലീസ് വ്യാഴാഴ്ച രാത്രിയിലാണ് കേസെടുത്തത്. ഒരു 17 കാരിയുടെ മാതാവ് നൽകിയ പരാതിയെ തുടർന്നാണ് കേസ്. പോക്സോയ്ക്കു പുറമെ ഐ.പി.സി-354 എ വകുപ്പും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വ്യാഴാഴ്ച വൈകിട്ടാണു മാതാവും മകളും സ്റ്റേഷനിലെത്തി പരാതി നൽകിയത്. രാത്രിതന്നെ കേസെടുത്തെന്നു പൊലീസ് അറിയിച്ചു. ഫെബ്രുവരി രണ്ടിനാണ് ലൈംഗിക പീഡനമുണ്ടായതെന്നു പരാതിയിൽ പറഞ്ഞു. …

ഇലക്ടറൽ ബോണ്ട് വിവരങ്ങൾ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഏറ്റവുമധികം സംഭാവന നൽകിയത് സാന്റിയാഗോ മാർട്ടിന്റെ കമ്പനി; അദാനി, റിലയൻസ് കമ്പനികളുടെ പേര് ലിസ്റ്റിലില്ല

ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് വിശദാംശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചു. എസ്.ബി.ഐ വിവരങ്ങൾ അതേപടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബോണ്ട് സ്വീകരിച്ച വ്യക്തികളുടെ പേരും ലഭിച്ച പാർട്ടിയുടെ പേരുമാണ് പ്രസിദ്ധീകരിച്ചത്. 2019 ഏപ്രിൽ 12നാണ് ബി.ജെ.പി ആദ്യമായി ബോണ്ട് പണമാക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാണ്. രാഷ്ട്രീയപാർട്ടികൾക്ക് പണം നൽകിയതിൽ രാജ്യത്തെ വൻകിട കമ്പനികളുമുണ്ട്. ഐ.ടി.സി എയർടെൽ, സൺഫാർമ, ഇൻഡിഗോ എം.ആർ.എഫ് , വേദാന്ത, മൂത്തൂറ്റ് ഫിനാൻസ്, ഡി.എൽ.എഫ്, അംബുജാ സിമന്റ്സ്, നവയുഗ തുടങ്ങിയ കമ്പനികളാണ് ബോണ്ട് വാങ്ങിയതെന്നാണ് ഇലക്ഷൻ …

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ചു: നടപടി ലോകസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെ

ന്യൂഡൽഹി: കേന്ദ്രസർക്കാർ രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഗാർഹിക പാചകവാതക സിലിണ്ടറിന് (14.2 കിലോ) കേന്ദ്ര സർക്കാർ 100 രൂപ കുറച്ചു. വനിതാ ദിനത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത്. നാളെ മുതൽ വിലക്കുറവ് പ്രാബല്യത്തിൽ വരും

മമത ബാനർജി വീണ് പരിക്കേറ്റ് ആശുപത്രിയിൽ; നെറ്റിയിൽ മുറിവ്; ഗുരുതരമെന്ന് സൂചന

ന്യൂഡൽഹി: വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വീണ് പരിക്കേറ്റ് ആശുപത്രിയിലെന്ന് റിപ്പോർട്ട്. ടിഎംസി നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ മമതയെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും നേതാക്കൾ വ്യക്തമാക്കിനെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതെന്നാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.വീട്ടിൽ വെച്ച് കാലുതെന്നിവീണ് ഫർണിച്ചറിൽ തലയിടിച്ചാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. നിലവിൽ കൊൽക്കത്തയിലെ എസ്.എസ്.കെ.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൃണമൂൽ എക്സിൽ പങ്കുവെച്ച ചിത്രത്തിൽ മമതയുടെ നെറ്റിയിൽ മുറിവേറ്റതായും രക്തം ഒഴുകുന്നതായും കാണാം.

സാമ്പാര്‍ ചോദിച്ചിട്ട് കിട്ടിയില്ല; അച്ഛനും മകനും ചേര്‍ന്ന് ഹോട്ടലിലെ സൂപ്പര്‍വൈസറായ യുവാവിനെ അടിച്ചു കൊലപ്പെടുത്തി

സാമ്പാര്‍ ചോദിച്ചത് നല്‍കാത്തതില്‍ പ്രകോപിതരായ അച്ഛനും മകനും യുവാവിനെ അടിച്ചു കൊലപ്പെടുത്തി. ചെന്നൈ പലവരത്തുള്ള ആടയാര്‍ ആനന്ദ ഭവനിലെ സൂപ്പര്‍വൈസറായ അരുണ്‍ ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട് സ്വദേശികളായ ശങ്കറും മകന്‍ അരുണ്‍ കുമാറും ചേര്‍ന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്.ബുധനാഴ്ച രാവിലെ കടയില്‍ ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു ശങ്കറും മകന്‍ അരുണ്‍ കുമാറും. ഭക്ഷണം പാര്‍സല്‍ വാങ്ങാന്‍ ഓര്‍ഡര്‍ ചെയ്തതിന് ശേഷം അധികം സാമ്പാര്‍ വേണമെന്ന് ശങ്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ അധികം സാമ്പാര്‍ നല്‍കാനാകില്ലെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് …

കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ റിമാന്‍ഡ് പ്രതി കൈവിലങ്ങുമായി രക്ഷപ്പെട്ടു

റെയില്‍വെ സ്റ്റേഷനില്‍ വെച്ച് റിമാന്‍ഡ് പ്രതി പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കോഴിക്കോട് കോടതിയിലേക്ക് കൊണ്ടുവന്ന ഷിജില്‍ എന്നയാളാണ് കയ്യാമത്തോടെ രക്ഷപ്പെട്ടത്. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഷിജില്‍. ട്രെയിനിലാണ് പ്രതിയെ കണ്ണൂരില്‍ നിന്നും കൊണ്ടുവന്നത്. ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ കോഴിക്കോട് വെള്ളയില്‍ സ്‌റ്റേഷന്‍ പിന്നിട്ടപ്പോള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ഫറോക് പൊലീസ് സ്റ്റേഷനിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് നിലവില്‍ റിമാന്‍ഡിലാണ് ഇയാള്‍. മദ്യപിച്ച് ബഹളം വച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിനിടെയാണ് രക്ഷപ്പെട്ടത്. റെയില്‍വെ സ്റ്റേഷനിലും …

പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് പ്രണീത് കൗര്‍ ബി.ജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ ഭാര്യയും നാലുതവണ എം.പിയും കേന്ദ്രമന്ത്രിയുമായിരുന്ന കോണ്‍ഗ്രസ് നേതാവ് പ്രണീത് കൗര്‍ ബി.ജെപിയില്‍ ചേര്‍ന്നു. കൗറിനെ പാര്‍ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് 2023 ഫെബ്രുവരിയില്‍ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ്‌ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ തന്റെ മണ്ഡലത്തിലും സംസ്ഥാനത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് വ്യാഴാഴ്ച ബി.ജെപിയില്‍ ചേര്‍ന്ന ശേഷം അവര്‍ പറഞ്ഞു. 2022 സെപ്റ്റംബറില്‍ അമരീന്ദര്‍, അവരുടെ മക്കളായ രനീന്ദര്‍ സിംഗ്, ജയ് ഇന്ദര്‍ കൗര്‍ എന്നിവര്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു.ബി.ജെ.പിക്ക് ഇനിയും …

വീഡിയോ ചിത്രീകരണത്തിനെത്തിയ യുവാവ് വധുവിന്റെ അനുജത്തിയുമായി സ്ഥലം വിട്ടു; തട്ടിക്കൊണ്ടു പോയതെന്ന് ബന്ധുക്കള്‍

കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കാന്‍ എത്തിയ വീഡിയോ ഗ്രാഫര്‍ വധുവിന്റെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുമായി ഒളിച്ചോടി. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ ബീഹാറിലെ അഹിയാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മുജാഫര്‍ പുരയിലാണ് സംഭവം. രണ്ടു ദിവസം മുമ്പാണ് ഒരു യുവതിയുടെ കല്ല്യാണ ചടങ്ങുകള്‍ നടന്നത്. വധുവിന്റെ മാതൃസഹോദരനാണ് കല്യാണ ചടങ്ങുകള്‍ ചിത്രീകരിക്കുന്നതിന് വീഡിയോഗ്രാഫറെ ഏര്‍പ്പാടാക്കിയത്. കല്ല്യാണത്തിന് തലേന്നാള്‍ തന്നെ വീഡിയോ ചിത്രീകരണത്തിന് ഇയാള്‍ എത്തുകയും ചെയ്തു. എല്ലാ ചടങ്ങുകളും ചിത്രീകരിച്ച വീഡിയോ ഗ്രാഫര്‍ രണ്ടുദിവസം വധുവിന്റെ വീട്ടില്‍ തങ്ങി. …

കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ച; 1.5 ലക്ഷം രൂപ കവര്‍ന്നു;വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസിലെ ലോക്കര്‍ കടത്തിക്കൊണ്ടു പോയി

കാസര്‍കോട്: കാസര്‍കോട് നഗരത്തെ ഭീതിയിലാഴ്ത്തി വീണ്ടും കവര്‍ച്ച. രാത്രികാല കാവല്‍ക്കാരനുള്ള കാസര്‍കോട് വ്യാപാരി ക്ഷേമ സഹകരണ സംഘം ഓഫീസില്‍ അതിക്രമിച്ചു കടന്ന കവര്‍ച്ചക്കാര്‍ ലോക്കര്‍ ഇളക്കിയെടുത്ത് കൊണ്ടു പോയി. ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടു. വിവരമറിഞ്ഞെത്തിയ പൊലീസ് അന്വേഷണം തുടങ്ങി. കാസര്‍കോട്, എ.ടി റോഡില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് എതിര്‍വശത്തുള്ള ജില്ലാ വ്യാപാര ഭവനിലാണ് ക്ഷേമ സഹകരണസംഘം പ്രവര്‍ത്തിക്കുന്നത്. വ്യാഴാഴ്ച രാവിലെ 9.30ന് മണിയോടെ ഓഫീസ് തുറക്കാന്‍ എത്തിയ ജീവനക്കാരാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. വ്യാപരഭവന്റെ …

ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍

മുന്‍ ഐ എ എസ് ഉദ്യോഗസ്ഥരായ ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സിങ് സന്ധുവും പുതിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇരുവരെയും കമ്മിഷണര്‍മാരായി തിരഞ്ഞെടുത്തത്. അതേസമയം പുതിയ നിയമന തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതായി അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. കമ്മിഷണര്‍മാരായി പരിഗണിക്കുന്നവരുടെ ചുരുക്കപ്പട്ടിക ലഭ്യമാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വിയോജിപ്പ്. പ്രധാനമന്ത്രിയെക്കൂടാതെ ആഭ്യന്തരമന്ത്രി അമിത് ഷായും അധീര്‍ രഞ്ജന്‍ ചൗധരിയുമാണ് തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തിരഞ്ഞെടുക്കുന്ന സമിതിയിലെ അംഗങ്ങള്‍. കേരള …

കോണ്‍ഗ്രസ് നേതാക്കളായ പദ്മിനി തോമസും തമ്പാനൂര്‍ സതീഷും ബി.ജെപിയില്‍ ചേര്‍ന്നു; അംഗത്വം നല്‍കി സ്വീകരിച്ച് ബി.ജെപി നേതാക്കള്‍

തലസ്ഥാന നഗരത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, ഉദയന്‍, കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസ്, മകന്‍ ഡാനി ജോണ്‍ സെല്‍വന്‍ എന്നിവരാണ് ഇന്ന് തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയില്‍ പ്രതിഷേധിച്ച് അടുത്തിടെ പാര്‍ട്ടി വിട്ടിരുന്നു. …

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഉന്നതതല സമിതി റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പിലാക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിച്ചു. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോര്‍ട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിക്ക് കൈമാറിയത്. 2023 സെപ്തംബര്‍ 2-ന് സമിതി രൂപീകരണത്തിന് ശേഷം 191 ദിവസത്തെ ചര്‍ച്ചകളുടെ ഫലമാണ് ഒരേസമയം തിരഞ്ഞെടുപ്പുകള്‍ സംബന്ധിച്ച റിപോര്‍ട്ട് തയ്യാറായത്. 18626 പേജുള്ള റിപ്പോര്‍ട്ട് ആണ് സമര്‍പ്പിച്ചത്. കോവിന്ദ് പാനല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പ്രധാനമായി ഒരേസമയം തിരഞ്ഞെടുപ്പ് ഘട്ടംഘട്ടമായി നടപ്പാക്കുക എന്നതാണ്. …

മുസ്ലിം ലീഗ് പ്രവര്‍ത്തകന്റെ ഓട്ടോകള്‍ കത്തിച്ചു; വരാന്തയില്‍ വധഭീഷണി മുഴക്കുന്ന റീത്ത്

കണ്ണൂര്‍: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ടു ഓട്ടോകള്‍ കത്തിച്ചു. വധഭീഷണി മുഴക്കുന്ന റീത്തു വീട്ടുവരാന്തയില്‍ വച്ച നിലയിലും കണ്ടെത്തി. ചൊക്ലി, പുല്ലൂക്കരയിലെ മുസ്ലിം ലീഗ്, എസ്.ടി.യു പ്രവര്‍ത്തകന്‍ ആലയാട്ട് ഖാലിദി (38)ന്റെ ഓട്ടോകളാണ് ബുധനാഴ്ച അര്‍ധരാത്രിയോടെ കത്തിച്ചത്. തീവെക്കുന്നതിന് മുമ്പ് സ്റ്റെപ്പിനി ടയര്‍ എടുക്കുകയും അത് ഉപയോഗിച്ച് റീത്ത് ഉണ്ടാക്കി വരാന്തയില്‍ വച്ചാണ് അക്രമികള്‍ രക്ഷപ്പെട്ടത്. വെള്ളപേപ്പറില്‍ ചുവന്ന നിറത്തിലുള്ള മഷി കൊണ്ടാണ് ഭീഷണി വാചകം എഴുതിയത്. ‘മന്‍സൂര്‍ വെയ്റ്റിംഗ് ഒ.കെ ഭായ് യു’ എന്നാണ് റീത്തില്‍ എഴുതിയിട്ടുള്ളത്. …

കുട്ടിശങ്കരന്റെ വിളയാട്ടം തുടരുന്നു; ബണ്ടങ്കൈയില്‍ കടുവയെന്ന്;’ ഇരിയണ്ണിയില്‍ പുലി! പ്രചരണം വ്യാപകമായതോടെ ജനം ഭീതിയില്‍

കാസര്‍കോട്: മുളിയാര്‍, ബേഡഡുക്ക പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ ‘കുട്ടിശങ്കരന്‍’ എന്ന ആനയുടെ തേരോട്ടം തടയാന്‍ കഴിയാതെ വനം വകുപ്പ് അധികൃതര്‍ ചക്രശ്വാസം വലിക്കുന്നതിടയില്‍ പടുപ്പില്‍ കടുവയിറങ്ങിയതായി പ്രചരണം. ഇരിയണ്ണിയില്‍ പുലിയെ കണ്ടുവെന്നും ശബ്ദസന്ദേശം പ്രചരിക്കുന്നുണ്ട്. ഇതേ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ അന്വേഷണം തുടങ്ങി. പടുപ്പ്, ബണ്ടങ്കൈ ഭാഗത്ത് ഇന്നലെ രാത്രി കടുവ ഇറങ്ങിയെന്നാണ് പ്രചാരണം. ഓട്ടോ ഓടിച്ചു പോവുകയായിരുന്ന ഒരാളാണ് കടുവയെ റോഡ് മുറിച്ചു കടക്കുന്നത് കണ്ടതെന്നു പറയുന്നു. ഇത് സംബന്ധിച്ചുള്ള വീഡിയോയും ചിത്രവും സാമൂഹ്യ …

വയറുവേദനയെത്തുടര്‍ന്ന് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു; അധ്യാപകരും സഹപാഠികളും കണ്ണീരില്‍

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ത്ഥിനി വയറുവേദന മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് മരിച്ചു. ദേളി സഅദിയ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയും ദക്ഷിണ കര്‍ണ്ണാടകയിലെ കുഞ്ഞുമോന്റെ മകളുമായ ഫാത്തിമത്ത് ഫരിയ (15) ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയത്. ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷമാണ് പത്താംതരം പരീക്ഷ എഴുതിയത്. തൊട്ടുപിന്നാലെ വയറുവേദന അസഹനീയമായതിനെത്തുടര്‍ന്ന് മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഫാത്തിമത്ത് ഫരിയയുടെ മരണം സഹപാഠികളെയും അധ്യാപകരെയും കണ്ണീരിലാഴ്ത്തി.