കാഞ്ഞങ്ങാട്ട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അക്രമിച്ച ആളെ തിരിച്ചറിഞ്ഞു; ഇയാള്‍ നേരത്തെയും പോക്‌സോ കേസില്‍ പ്രതി, പൊലീസ് തെരച്ചില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം സ്വര്‍ണ്ണക്കമ്മല്‍ ഊരിയെടുത്ത് രക്ഷപ്പെട്ട ആളെ തിരിച്ചറിഞ്ഞു. കര്‍ണ്ണാടക, കുടക് സ്വദേശിയായ 33 കാരനാണ് ഇയാള്‍. ഇയാള്‍ക്ക് സംഭവം നടന്ന സ്ഥലവുമായി അടുത്ത ബന്ധം ഉണ്ട്.ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ രണ്ടര മണിയോടെയാണ് സംഭവം. മുത്തച്ഛന്‍ പശുവിനെ കറക്കാനായി പോയ സമയത്ത് വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ വഴി അകത്തു കടന്ന അക്രമി പെണ്‍കുട്ടിയെ എടുത്ത് അടുക്കള ഭാഗം വഴിയാണ് രക്ഷപ്പെട്ടത്. …

കാസര്‍കോട്: മൊഗ്രാല്‍പുത്തൂരിലും മഞ്ചേശ്വരത്തും വന്‍ കവര്‍ച്ച. 49 പവന്‍ സ്വര്‍ണവും പത്തുലക്ഷത്തോളം രൂപയും കവര്‍ച്ച ചെയ്തു

കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മൊഗ്രാല്‍പുത്തൂര്‍ ടൗണ്‍ ജുമാമസ്ജിദിന് സമീപത്തെ മുണ്ടക്കാല്‍ ഫൈസല്‍ മന്‍സിലില്‍ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നാണ് 40 പവന്‍ സ്വര്‍ണ്ണവും പണവും മോഷണം പോയത്. ഇരുനില വീടാണിത്.ഇബ്രാഹിമും കുടുംബവും മജലിലുള്ള മകളുടെ വീട്ടിലേയ്ക്ക് പോയതായിരുന്നു. ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇബ്രാഹിമിന്റെ മകന്‍ ഇല്യാസിന്റെ ഭാര്യയുടേതാണ് സ്വര്‍ണം. വാതില്‍ തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കൈക്കലാക്കിയത്. മറ്റൊരു സംഭവത്തില്‍ മഞ്ചേശ്വരം …

കുറ്റപ്പെടുത്തലും സൈബർ ആക്രമണവും ഓവറായി; അപ്പാര്‍ട്മെന്‍റിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്‍റെ അമ്മ ജീവനൊടുക്കി

കോയമ്പത്തൂര്‍: അപ്പാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍നിന്ന് വീണിട്ടും രക്ഷപ്പെട്ട ഏഴുമാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ബന്ധുക്കളുടെയും സൈബര്‍ സംഘത്തിന്റെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ താങ്ങാനാകാതെ ജീവനൊടുക്കി. ഐടി കമ്പനി ജീവനക്കാരി രമ്യയെയാണ് വിഷാദ രോഗത്തിനു ചികിത്സയിലിരിക്കെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 33 വയസ്സായിരുന്നു. തിരുവാരൂര്‍ സ്വദേശി വെങ്കിടേഷ് ആണ് ഭര്‍ത്താവ്. കുഞ്ഞിന് സംഭവിച്ച അപകടത്തില്‍ രൂക്ഷമായ സൈബര്‍ ആക്രമണം താങ്ങാനാകാതെ മനംനൊന്തായിരുന്നു രമ്യ വീട്ടില്‍ തൂങ്ങി മരിച്ചത്.കഴിഞ്ഞ മാസം 28ന് തിരുമില്ലവയലിലുള്ള വിജിഎന്‍ സ്റ്റാഫോഡ് അപ്പാര്‍ട്‌മെന്റിലെ ബാല്‍ക്കണിയില്‍ ഭക്ഷണം …

ബസിന് പിറകിൽ ബൈക്കിടിച്ച് തെറിച്ചുവീണ യാത്രക്കാരൻ കാർ കയറി മരിച്ചു

കണ്ണൂർ: ബസ്സിന് പിറകിൽ ബൈക്ക് ഇടിച്ച് തെറിച്ചു വീണ മധ്യവയസ്കൻ ദേഹത്ത് കാർ കയറി തൽക്ഷണം മരിച്ചു. ബൈക്ക് യാത്രക്കാരനായ ചുണ്ട സ്വദേശി ടി.വി.മണിയാണ്(48) മരിച്ചത്. ഞായറാഴ്ച ചെറുകുന്ന് മാറ്റാങ്കീൽ ഗുഡ്ലക്സ് ഐസ്ക്രീം കമ്പനിക്ക് സമീപമാണ് അപകടം നടന്നത്. മൃതദേഹം പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്കുമാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭാര്യ: ബീന. മക്കൾ: മിഥുന, ആദിത്.

പള്ളിക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി നൃത്തം പരിശീലിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ രവീന്ദ്രന്റെ മകൾ ശ്രീനന്ദ(13) ആണ് മരിച്ചത്. പാക്കം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെ നൃത്തം പരിശീലിക്കുന്നതിനിടയിലാണ് സംഭവം. കുഴഞ്ഞവീണ കുട്ടിയെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അജിതയാണ് മാതാവ്. ശ്രീക്കുട്ടി, ശ്രീനാഥ് സഹോദരങ്ങളാണ്.

വാട്സ്ആപ്പിലൂടെ വോയിസ് മെസ്സേജ് അയച്ചു ആദ്യ ഭാര്യയെ മുത്തലാഖ് ചെയ്തു; തെലുങ്കാനയിലെ 32 കാരൻ അറസ്റ്റിൽ

ഹൈദരാബാദ്: ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ കോളനിയിൽ താമസിക്കുന്ന അബ്ദുൾ അതീഖ്(32) എന്ന് യുവാവാണ് അറസ്റ്റിലായത്.2017-ലാണ് അതീഖ് ജാസ്മിൻ(28) എന്ന യുവതിയെ വിവാഹം ചെയ്തത്. എന്നാൽ, പിന്നീട് ഇരുവരും തമ്മിൽ ചില വഴക്കുകളുണ്ടായിരുന്നു. ഇതിനു പിന്നാലെ കഴിഞ്ഞ രണ്ട് വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. ഇവരുടെ രണ്ട് പെൺമക്കൾ ഇപ്പോൾ ജാസ്മിനൊപ്പമാണ് താമസിക്കുന്നത്. ഇതിനിടെ, അതീഖ് വീണ്ടും ആരും അറിയാതെ വിവാഹിതനായെന്നും പൊലീസ് വ്യക്തമാക്കി.2023-ൽ …

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്‌സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടു; മോശം കാലാവസ്ഥ മൂലമെന്ന് പ്രാഥമിക വിവരം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത ജോൽഫയിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്നു ഹെലികോപ്റ്റർ തിരിച്ച് ഇറങ്ങിയതാണെന്ന് ഇറാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. ധന മന്ത്രി അമീർ അബ്ദുള്ള ഹിയാനും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായാണ് വിവരം. മോശം കാലാവസ്ഥ കാരണം രക്ഷാപ്രവർത്തകർക്ക് സ്ഥലത്ത് എത്താൻ കഴിഞ്ഞില്ലെന്നും വാർത്ത ഏജൻസികൾ പറയുന്നു. കാറ്റും ശക്തമായ മഴയും ഈ സ്ഥലത്ത് അനുഭവപ്പെടുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. അസർബൈജാൻ …

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട: 12 പേരില്‍ നിന്നു 8.8 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ 12 യാത്രക്കാരില്‍ നിന്ന് റവന്യു ഇന്റലിജന്‍സും കസ്റ്റംസും ചേര്‍ന്നു 8.8 കിലോഗ്രാം സ്വര്‍ണ്ണം പിടിച്ചു. ഇതിനു 6.3 കോടി രൂപ വില വരും. ഇതിനു പുറമെ 12.85 ലക്ഷം രൂപ വിലവരുന്ന 107000 കാര്‍ട്ടന്‍ സിഗററ്റ് കാസര്‍കോട് സ്വദേശികളായ മൂന്നു പേരില്‍ നിന്നു പിടിച്ചു. എയര്‍ കസ്റ്റംസ് കരിപ്പൂരില്‍ അടുത്ത കാലത്തു നടത്തിയ ഏറ്റവും വലിയ സ്വര്‍ണവേട്ടയാണിത്.ദുബായില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശിയില്‍ നിന്നു 682 ഗ്രാം സ്വര്‍ണ്ണവും ഷാര്‍ജയില്‍ നിന്നെത്തിയ കുറ്റ്യാടി സ്വദേശിയില്‍ …

മാതാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു നാലുദിവസം പട്ടിണി കിടന്ന ശാരീരിക വൈകല്യമുള്ള മകള്‍ മരിച്ചു

കുന്താപുരം: മാതാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചു കിടന്ന ശാരീരിക വൈകല്യമുള്ള മകള്‍ മരിച്ചു. നാലുദിവസം വീട്ടില്‍ ആളനക്കമില്ലാതായതിനെ തുടര്‍ന്നു പരിസരവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ ജീര്‍ണ്ണിച്ച മൃതദേഹത്തിനടുത്തു വെള്ളം പോലും കുടിക്കാതെ കിടക്കുന്ന മകളെ കണ്ടത്. അവശനിലയിലായ യുവതിയെ അവര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും യുവതി ആശുപത്രിയില്‍ മരിച്ചു. കുന്ദാപുരം മുഡുഗോപാടി ദസനഹദിയിലാണ് സംഭവം. മുഡുഗോപാടിയിലെ ജയന്തിഷെട്ടി (62)യുടെ മൃതദേഹം ജീര്‍ണ്ണിച്ചിരുന്നു. മകള്‍ പ്രഗതിഷെട്ടി (32) വെള്ളവും ഭക്ഷണവും ഇല്ലാതെ മാതാവിന്റെ മൃതദേഹത്തിനടുത്തു കിടക്കുകയായിരുന്നു.ഭര്‍ത്താവിന്റെ മരണശേഷം മാനസിക അസ്വസ്ഥത നേരിടുന്ന …

നിരന്തര മര്‍ദ്ദനം: മറ്റു മാര്‍ഗമില്ലാതായപ്പോള്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു; ഭാര്യ അറസ്റ്റില്‍

ദിവസവും മദ്യപിച്ചു വീട്ടിലെത്തി നിര്‍ദ്ദയം മര്‍ദ്ദിക്കുന്നതില്‍ സഹികെട്ട ഭാര്യ ഒടുവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. സംഭവത്തില്‍ യുവതിയായ ഭാര്യയെ പൊലീസ് അറസ്റ്റു ചെയ്തു. അസമിലെ ജോര്‍ഹട്ടിലാണ് സംഭവം. ഭര്‍ത്താവിന്റെ മദ്യപാനവും തുടര്‍ന്നുള്ള മര്‍ദ്ദനവും സഹിക്കാതെ വന്നപ്പോഴാണ് കടുംകൈക്കു നിര്‍ബന്ധിതയായതെന്നു യുവതി പൊലീസിനോടു പറഞ്ഞു. മകനെയും മര്‍ദ്ദിക്കുമെന്ന ഭയവുമുണ്ടായിരുന്നു. മര്‍ദ്ദനത്തില്‍ നിന്നു മകനെയെങ്കിലും രക്ഷപ്പെടുത്തണമെന്ന മാനസിക പ്രേരണയിലാണ് ഭര്‍തൃഹത്യക്കു തുനിഞ്ഞതെന്നു അവര്‍ പൊലീസിനെ അറിയിച്ചു.

രണ്ടുവര്‍ഷമായി കേരള പൊലീസിനെ വെട്ടിച്ചു നടന്ന പ്രതി ഡല്‍ഹിയില്‍ പിടിയിലായി; കേരളത്തിലേക്കു കൂട്ടിക്കൊണ്ടുവരുന്നതിനിടയില്‍ പൊലീസിന്റെ കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു

പത്തനംതിട്ട: ലുക്ക്ഔട്ട് നോട്ടീസിറക്കി ഡെല്‍ഹി വിമാനത്താവളത്തില്‍ നിന്നു കസ്റ്റഡിയിലെടുത്തു പത്തനംതിട്ടയിലേക്കു കൊണ്ടുവരികയായിരുന്ന പോക്‌സോ-സൈബര്‍ കേസ് പ്രതി തമിഴ്‌നാട് കാവേരി പട്ടണത്തു വച്ചു പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടു. പ്രാഥമികാവശ്യത്തിനു പോകണമെന്നു അറിയിച്ച പ്രതി തന്ത്രപൂര്‍വം രക്ഷപ്പെടുകയായിരുന്നു.രണ്ടു വര്‍ഷമായി പൊലീസിനെ വെട്ടിച്ച് ഒളിച്ചു നടന്നിരുന്ന പ്രതിയാണ് ഒടുവില്‍ ഡല്‍ഹിയില്‍ പിടിയിലായിട്ടും കേരള പൊലീസ് കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെട്ടത്. രക്ഷപ്പെട്ട പ്രതിക്കു വേണ്ടി കേരള പൊലീസ് തമിഴ്‌നാട് പൊലീസിന്റെ സഹായം തേടി. ഇരു പൊലീസുകളും ചേര്‍ന്നു കാവേരിപട്ടണം അരിച്ചുപെറുക്കുകയാണെന്നു പറയുന്നു. …

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന ആരോപണം അടിസ്ഥാന രഹിതം: ഡോക്ടര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയിലെ ചികിത്സാപ്പിഴവ് ആരോപണം അടിസ്ഥാന രഹിതമാണെന്ന് അസ്തിരോഗ വിഭാഗം മേധാവി പറഞ്ഞു. സാധാരണ ഒടിവുമായെത്തുന്നവര്‍ക്കു നല്‍കുന്ന സ്റ്റാര്‍ഡേര്‍ഡ് ചികിത്സയും സര്‍ജറിയുമാണ് കഴിഞ്ഞ ദിവസം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നു പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.കൈക്ക് ഒടിവു പറ്റിയെത്തിയ ആള്‍ക്കിട്ട കമ്പി നാലു മാസം കഴിഞ്ഞു നീക്കം ചെയ്യുന്നതാണെന്നും അതു പുറത്തേക്കു തള്ളിനില്‍ക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. ആരോപണം ഉന്നയിച്ചവര്‍ തെറ്റിദ്ധാരണ കൊണ്ടു പറഞ്ഞതാവുമെന്നു തുടര്‍ന്നു പറഞ്ഞു.

നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ വ്യോമാക്രമണം: 20 മരണം

സെന്‍ട്രല്‍ ഗാസയിലെ നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിനു നേരെയുണ്ടായ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 20 പേര്‍ മരിച്ചു. വടക്കന്‍ ഗാസയുടെ തിരക്കേറിയ ഭാഗങ്ങളില്‍ ടാങ്കുകള്‍ തള്ളിയിട്ട് നിരവധി പാലസ്തീനികളെ ഇസ്രായേല്‍ കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണു നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിനു നേരെ അക്രമമുണ്ടായത്.ഇസ്രായേല്‍- ഹമാസ് യുദ്ധം ഗാസയിലെ മെഡിക്കല്‍ സംവിധാനത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണെന്നു ഐ ഡി എഫ് വെളിപ്പെടുത്തി.

സമസ്തയുടെ സുപ്രഭാതം പത്രത്തിന്റെ ഉദ്ഘാടനത്തില്‍ ലീഗ്- കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തില്ല. ചടങ്ങ് ബഹിഷ്‌ക്കരിച്ചവരെ ജനം ബഹിഷ്‌ക്കരിക്കുമെന്ന് മന്ത്രി റിയാസ്

ദുബൈ: സമസ്തയുടെ പ്രവര്‍ത്തനം ആരെയും പരാജയപ്പെടുത്താനല്ലെന്നു സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തെ വളര്‍ത്താന്‍ വേണ്ടി മത്സരമുണ്ട്. ഈ മത്സരത്തില്‍ ചിലര്‍ക്ക് അസൂയ ഉണ്ടാവുന്നതു സ്വാഭാവികമാണെന്നു മുസ്ലീം ലീഗിനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.സുപ്രഭാതത്തിന്റെ ഗള്‍ഫ് എഡീഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖരായ നേതാക്കന്മാര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും അവരാരും ചടങ്ങില്‍ പങ്കെടുത്തില്ല. അതേസമയം കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ ചടങ്ങിനോടനുബന്ധിച്ചു നടന്ന മീഡിയ സെമിനാറില്‍ …

ചാറ്റല്‍ മഴ: കുമ്പള ദേശീയപാതയിലെ വെള്ളക്കെട്ട്

കാസര്‍കോട്: കാസര്‍കോട്ട് കാലവര്‍ഷം ദുര്‍ബലമാണെങ്കിലും ഇടയ്ക്ക് അനുഭവപ്പെടുന്ന മഴ ദേശീയപാതകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ദുസഹമാക്കുന്നു. കുമ്പളയില്‍ സര്‍വ്വീസ് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മംഗളൂരുവിലേക്കുള്ള ആംബുലന്‍സുകളും യാത്രക്കാരും നാട്ടുകാരും വിഷമിക്കുകയാണെന്ന് പരാതിയുണ്ട്. കുമ്പള ടൗണിലെ സര്‍വ്വീസ് റോഡിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദേശീയ പാത നിര്‍മ്മാണത്തിന് മുമ്പ് ഓവുചാലുകള്‍ ഉറപ്പാക്കേണ്ടിയിരുന്നതാണെങ്കിലും അതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷം രൂക്ഷമാകാനിരിക്കെ എത്രയുംവേഗം മഴവെള്ളം ഒഴുകിപോകുന്നതിന് …

ബി ജെ പി സ്ഥാനാര്‍ത്ഥി എം എല്‍ അശ്വിനിയുടെ പിതാവ് ലക്ഷ്മണ അന്തരിച്ചു

കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലം ബി ജെ പി സ്ഥാനാര്‍ത്ഥിയും മഹിളാ മോര്‍ച്ച ദേശീയസമിതി അംഗവുമായ എം എല്‍ അശ്വിനിയുടെ പിതാവ് ലക്ഷ്മണ എല്‍ കുന്ദര്‍(73) അന്തരിച്ചു. ബംഗളൂരു ആശുപത്രിയിലായിരുന്നു അന്ത്യം. ബംഗളൂരു സ്വദേശിയായ ഇദ്ദേഹം അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബംഗളൂരുവിലെ മെക്കാനിക്കായിരുന്നു. രേവതിയാണ് ഭാര്യ. മക്കള്‍: എം എല്‍ അശ്വിനി, എം എല്‍ അര്‍ച്ചന, എം എല്‍ അനന്യ.

കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു

മംഗളൂരു: കാര്‍ക്കളയില്‍ ലോറി മറിഞ്ഞു രണ്ടു തൊഴിലാളികള്‍ മരിച്ചു. നിട്ടെ ഭ്രമരി കോസ്റ്റിലാണ് അപകടമുണ്ടായത്. കൊപ്പല്‍ ജില്ലയിലെ യലബുര്‍ഗി, ദേവാലപുര സ്വദേശികളായ കരിയപ്പ, നാരിയപ്പ എന്നിവരാണ് മരിച്ചത്. കാര്‍ക്കളയില്‍ നിന്ന് മംഗളൂരുവിലേക്കു കല്ലു കയറ്റി പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഈ ലോറിയിലെ തൊഴിലാളികളായിരുന്നു മരിച്ച രണ്ടുപേരും. കാര്‍ക്കള ഡിവൈ എസ് പി അരവിന്ദ കലഗുജി അപകട സ്ഥലം സന്ദര്‍ശിച്ചു. കാര്‍ക്കള പൊലീസ് കേസെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം ലഭിക്കുമെന്ന് താന്‍ വിശ്വസിക്കുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്: പ്രധാനമന്ത്രി മനസ്സു തുറക്കുന്നു

ന്യൂഡെല്‍ഹി: അവസരത്തെ വേഗത്തില്‍ ചവിട്ടു പടിയാക്കുന്ന സമര്‍ത്ഥന്മാര്‍ക്കുള്ളതാണ് വിജയമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. ഇവയെ ഒരുമിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നതുകൊണ്ടാണ് 18-ാം ലോക്‌സഭയില്‍ ബി ജെ പിക്കു ചരിത്രവിജയമുണ്ടാവുമെന്നു താന്‍ വിശ്വസിക്കുന്നതെന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്നതു തങ്ങളുടെ ദുഃഖങ്ങള്‍ക്കും വേദനകള്‍ക്കു പരിഹാരമുണ്ടാക്കുന്ന ഒരു സര്‍ക്കാരാണെന്നു രാജ്യം വിശ്വസിക്കുന്നു; ജനങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങളുടെ ചിന്തകളെയും സ്വപ്‌നങ്ങളെയും സര്‍ക്കാര്‍ ബഹുമാനിക്കുന്നു. ജനങ്ങളുടെ ശക്തി എപ്പോഴും പ്രകടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നും അവര്‍ക്ക് …