ആളില്ലാത്ത വീടുകളിലെ കവര്‍ച്ച; കുപ്രസിദ്ധ കവര്‍ച്ചാസംഘം അറസ്റ്റില്‍

കണ്ണൂര്‍: ആളില്ലാത്ത വീടുകളിലെത്തി കവര്‍ച്ച നടത്തുന്ന കുപ്രസിദ്ധ സംഘം അറസ്റ്റില്‍. തമിഴ്നാട്, നങ്കിയ, മുട്ടിക്കൂമ്പില്‍ എന്‍.കെ മണി (40), തഞ്ചാവൂര്‍ ഗാന്ധിനഗര്‍ കോളനിയിലെ തെങ്കിപ്പെട്ടിയില്‍ മുത്തു (32), തമിഴ്നാട്, വള്ളൂര്‍, പെരിയനഗരിയിലെ ആര്‍ വിജയന്‍ (35) എന്നിവരാണ് ധര്‍മ്മടം പൊലീസിന്റെ പിടിയിലായത്.മെയ് 16ന് തലശ്ശേരി, പാലയാട്, ചിറക്കുനി, മാനിയത്തു സ്‌കൂളിന് സമീപത്തെ റിട്ടയേര്‍ഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ സതീശന്റെ വീട്ടില്‍ നടന്ന കവര്‍ച്ചാ കേസിലാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്. സതീശനും കുടുംബവും വീട്ടിലില്ലെന്ന് മനസ്സിലാക്കിയ സംഘം …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസ്; രക്ഷപ്പെട്ട പ്രതി വീണ്ടും തിരിച്ചെത്തി ഭാര്യാവീട്ടിലെ മച്ചില്‍ ഒളിച്ചു കഴിഞ്ഞത് അഞ്ചു ദിവസം!

കാസര്‍കോട്: കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പത്ത് വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ കുടക്, നാപോക് സ്വദേശി ഭാര്യാവീട്ടിലെ മച്ചിന്‍ പുറത്ത് ഒളിച്ചു കഴിഞ്ഞത് അഞ്ചു ദിവസം. ആന്ധ്രാപ്രദേശിലെ കര്‍ണൂല്‍, അഡോണി റെയില്‍വെ സ്റ്റേഷനില്‍ വെച്ച് അറസ്റ്റിലായ പ്രതി സലീമിനെ കാഞ്ഞങ്ങാട്ടെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിനിടയിലാണ് ഇക്കാര്യം വ്യക്തമായത്. മെയ് 15ന് പുലര്‍ച്ചെ രണ്ടര മണിയോടെയാണ് വീട്ടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെ സലിം തട്ടിക്കൊണ്ട് പോയി അരക്കിലോമീറ്റര്‍ അകലെയുള്ള വയലില്‍ എത്തിച്ച് …

തന്മാത്ര എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടി മീരാ വാസുദേവന്‍ മൂന്നാമതും വിവാഹിതയായി

നടി മീരാ വാസുദേവന്‍ വിവാഹിതയായി. ഛായാഗ്രാഹകന്‍ വിപിന്‍ പുതിയങ്കമാണ് വരന്‍. മീരാ വാസുദേവന്റെയും വിപിന്‍ പുതിയങ്കത്തിന്റെയും വിവാഹം കോയമ്പത്തൂരിലാണ് നടന്നത്.കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ ചടങ്ങുകളുടെ ചിത്രം മീര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ഔദ്യോഗികമായി ഞങ്ങള്‍ മെയ് 21 ന് വിവാഹം രജിസ്റ്റര്‍ ചെയ്തുവെന്നാണ് മീരാ വാസുദേവന്‍ തന്നെ വെളിപ്പെടുത്തിയത്. പാലക്കാട് ആലത്തൂര്‍ സ്വദേശിയായ വിപിന്‍ ഛായാഗ്രാഹകനും അദ്ദേഹം ഒരു രാജ്യാന്തര അവാര്‍ഡ് ജേതാവുമാണ്. 2019 തൊട്ട് ഞങ്ങള്‍ ഒരുമിച്ച് സീരിയലില്‍ പ്രവര്‍ത്തിക്കുകയാണ്. ഞങ്ങള്‍ക്ക് പരസ്പരം …

ബെള്ളൂരില്‍ ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു; വൈദ്യുതോപകരണങ്ങള്‍ പൊട്ടിത്തെറിച്ചു

കാസര്‍കോട്: ഭക്ഷണം കഴിച്ച് വീട്ടിനകത്ത് ഇരിക്കുകയായിരുന്ന ഗൃഹനാഥന്‍ ഇടിമിന്നലേറ്റ് മരിച്ചു. വൈദ്യുതോപകരണങ്ങള്‍ കത്തി നശിച്ചും പൊട്ടിത്തെറിച്ചും വന്‍ നഷ്ടം.ബെള്ളൂര്‍, സബ്രകജെയിലെ ദേവരഗുത്തു ഗംഗാധരറൈ (78)യാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച ശേഷം കസേരയില്‍ വിശ്രമിക്കുകയായിരുന്നു ഗംഗാധരറൈ. ഇതിനിടയില്‍ ഉണ്ടായ ഇടിമിന്നലേറ്റ് കസേരയില്‍ നിന്ന് നിലത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. അയല്‍ക്കാരുടെ സഹായത്തോടെ ഉടന്‍ മുള്ളേരിയയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇടിമിന്നലേറ്റ് …

ഭക്ഷണം വിളമ്പി നല്‍കിയില്ല; അമ്മയെ കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി

ന്യൂഡെല്‍ഹി: രാത്രിയില്‍ ഭക്ഷണം വിളമ്പി നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്നം ജില്ലയിലെ ശരവന്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.അമ്മ ജീവാഭായി(65)യെ ആണ് മകന്‍ ആശാറാം കൊലപ്പെടുത്തിയത്. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി മകന്‍ അമ്മയുമായി വഴക്കിടുകയും തുടര്‍ന്ന് ആശാറാം വീട്ടില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിയ ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ജീവാഭായിയെ ആശാറാം വടി കൊണ്ട് അടിക്കുകയും ഇഷ്ടികകള്‍ കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മരണം സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ …

മോഷണമായിരുന്നു ലക്ഷ്യം; കുട്ടി ഉണർന്ന് ബഹളംവയ്ക്കുമെന്ന് ഭയന്ന് തട്ടിക്കൊണ്ടുപോയി; കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പീഡനം; കാഞ്ഞങ്ങാട്ടെ 10 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി

കാസർകോട്: കാഞ്ഞങ്ങാട് പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുടക് നാപ്പോകിലെ പിഎ സലീം ആണ് അറസ്റ്റിലായത്. ആന്ധ്രയിലെ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്തു വെച്ചാണ് ഇയാള്‍ പിടിയിലായത്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പ്രതിയുടെ മൊഴി. കമ്മല്‍ മോഷ്ടിക്കുന്നതിനിടെ കുട്ടി ഉണരും എന്ന് കരുതിയാണ് തട്ടിക്കൊണ്ടുപോയത്. തുടർന്ന് വഴിയിൽ വെച്ച് ബഹളം വെച്ച കുട്ടിയെ കൊന്നുകളുയും എന്ന് പ്രതി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതി നേരത്തെ തന്നെ കുട്ടിയെ നോട്ടമിട്ടിരുന്നു. നേരത്തെ മാല പിടിച്ചു …

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം; സലിമിനെ കാഞ്ഞങ്ങാട് എത്തിച്ചു; പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നു

കാസർകോട്: കാഞ്ഞങ്ങാട് പത്തു വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണ്ണകമൽ കവർന്ന കേസില്‍ ആന്ധ്രയിൽ പിടിയിലായ പ്രതിയെ പൊലീസ് കാഞ്ഞങ്ങാട് എത്തിച്ചു. കർണ്ണാടക കുടക് നാപോക് സ്വദേശിയായ സലീമി (35 )നെയാണ് അന്വേഷണസംഘം വെള്ളിയാഴ്ച രാത്രി 9 മണിയോടെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചത്. ആന്ധ്രപ്രദേശ് കുർണ്ണൂൽ ജില്ലയിലെ അഡോണി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സലിം പിടിയിലായത്. പ്രതിയെ അന്വേഷണസംഘം വിശദമായി ചോദ്യം ചെയ്യുകയാണ്. രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഈ മാസം 15ന് പുലർച്ചെയാണ് …

ഫാബ്രിക്കേഷൻ തൊഴിലാളിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: യുവാവ് വീട്ടിൽ തൂങ്ങിമരിച്ചു. ബളാൽ അരിങ്കല്ലിലെ നാരായണന്റെ മകൻ പ്രകാശൻ (35) ആണ് മരിച്ചത്. വീടുനുള്ളിൽ തൂങ്ങിയത് കണ്ട് ബന്ധുക്കൾ കയർ മുറിച്ച് പരപ്പ കാരുണ്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയി. ഫാബ്രിക്കേഷൻ തൊഴിലാളിയാണ്. കാർത്യാനിയാണ് മാതാവ്.സഹോദരങ്ങൾ: പ്രസാദ്, പ്രസീത.

മിമിക്രി താരം കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന മിമിക്രി താരവും ചലച്ചിത്ര താരവുമായ കോട്ടയം സോമരാജ് അന്തരിച്ചു. ചാനൽ കോമഡി താരമായി തിളങ്ങിയ സോമരാജ് രോഗബാധിതനായി ചികിത്സയിലായിരുന്നു. മിമിക്രി രംഗത്ത് വര്‍ഷങ്ങളായി സജീവമായുള്ള കോട്ടയം സോമരാജ് പ്രശസ്തരായ മിമിക്രി താരങ്ങളോടൊപ്പമെല്ലാം പ്രവര്‍ത്തിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുണ്ട്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍ എന്നീ ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്.

അഞ്ചുദിവസം കൂടി മഴ; കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും യല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ കേരള തീരത്തിന് അരികെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടി, മിന്നല്‍, കാറ്റ് എന്നിവയോട് കൂടിയ മിതമായ അല്ലെങ്കില്‍ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴ പെയ്യും. കാസര്‍കോട് ജില്ലയില്‍ നാളെ വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്.മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. മെയ് …

നീലേശ്വരം റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണനയെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍

കാസര്‍കോട്: നീലേശ്വരം റെയില്‍വേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതല്‍ പരിഗണന നല്‍കുമെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അരുണ്‍ കുമാര്‍ ചതുര്‍വേദി. ഔദ്യോഗിക സന്ദര്‍ശനത്തിനായി നീലേശ്വരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്റ്റീവ് ഭാരവാഹികളെ അറിയിച്ചതാണ് ഇക്കാര്യം. ഡി.ആര്‍.എമ്മിന്റെ നേതൃത്വത്തിലുള്ള സംഘത്തെ എന്‍.ആര്‍.ഡി.സി. ഭാരവാഹികളുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. രാത്രികാലങ്ങളില്‍ കമേഴ്‌സ്യല്‍ സ്റ്റാഫിന്റെ സേവനം ലഭ്യമാക്കുക, ഒന്നാം പ്ലാറ്റ്‌ഫോമിന്റെ വീതി, രണ്ടാം പ്ലാറ്റ്‌ഫോമിന്റെ നീളം എന്നിവ വര്‍ധിപ്പിക്കുക, കൂടുതല്‍ പ്ലാറ്റ്‌ഫോം ഷെല്‍റ്ററുകള്‍ നിര്‍മ്മിക്കുക, ഉയര്‍ന്ന ക്ലാസ് …

അമ്മയെ സംരക്ഷിച്ചില്ല; മാതാവിന്റെ നിക്ഷേപവുമായി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച മകള്‍ കുടുങ്ങി

കണ്ണൂര്‍: പ്രായമായ അമ്മയെ സംരക്ഷിക്കാന്‍ തയ്യാറാകാതിരുന്ന മക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂര്‍, മുഴപ്പിലിങ്ങാട്, കുറുംബാഭഗവതി ക്ഷേത്രത്തിന് സമീപത്തെ പ്രീത നിവാസില്‍ താമസക്കാരിയായ യശോദയുടെ പരാതിപ്രകാരം മക്കളായ പ്രീത, പ്രദീപന്‍ എന്നിവര്‍ക്കെതിരെയാണ് പാരന്റ്സ് വെല്‍ഫയര്‍ ആക്ട് പ്രകാരം എടക്കാട് പൊലീസ് കേസെടുത്തത്.സഹകരണ സ്ഥാപനത്തില്‍ നിന്ന് വിരമിച്ച യശോദ മകള്‍ പ്രീതയുടെ കൂടെയായിരുന്നു താമസം. മകള്‍ അടുത്ത ദിവസം തന്നെ വിദേശത്തേക്ക് പോകേണ്ടതായിരുന്നു. യാത്രക്ക് മുമ്പ് മാതാവിന്റെ പേരിലുള്ള അഞ്ചു ലക്ഷം രൂപ തന്റെ പേരിലേക്ക് മാറ്റാന്‍ മകള്‍ പ്രീത …

ശരീരത്തിനകത്ത് ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണ്ണം പിടികൂടി; കാസര്‍കോട് സ്വദേശി കുടുങ്ങിയത് ഇങ്ങനെ

കണ്ണൂര്‍: ശരീരത്തിനകത്ത് ഒളിപ്പിച്ച് കടത്തിയ 1.78 കിലോ ഗ്രാം സ്വര്‍ണ്ണവുമായി യുവാവ് അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മെഹ്റൂഫ് മുഹമ്മദാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാവിലെ അബുദാബിയില്‍ നിന്നുമെത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു മെഹ്റൂഫ്. കണ്ണൂര്‍ വിമാനത്താവളം വഴി വന്‍തോതില്‍ സ്വര്‍ണ്ണം കടത്താന്‍ സാധ്യതയുണ്ടെന്ന വിവരം ലഭിച്ച കസ്റ്റംസും ഡി.ആര്‍.ഐ.യും നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് സ്വര്‍ണ്ണം പിടികൂടിയത്.

പുലര്‍കാലങ്ങളില്‍ റോഡരുകില്‍ ‘പ്രേതങ്ങള്‍’; ലോറി ഡ്രൈവറുടെ 30,000 രൂപ സ്വാഹ!

പാലക്കാട്: പുലര്‍കാലങ്ങലില്‍ റോഡരുകില്‍ ഇറങ്ങുന്ന ‘പ്രേതങ്ങള്‍’ ഡ്രൈവര്‍മാരെ പിഴിയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി രണ്ട് ഡ്രൈവര്‍മാരാണ് പ്രേതങ്ങളുടെ കെണിയില്‍ കുരുങ്ങിയത്. പണം നഷ്ടപ്പെട്ട കോയമ്പത്തൂര്‍, മേട്ടുപ്പാളയം സ്വദേശി എന്‍. പ്രഭു (38) പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തായത്. കൊച്ചി-സേലം ദേശീയ പാതയിലാണ് സംഭവപരമ്പര അരങ്ങേറുന്നത്. എന്‍. പ്രഭു പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ: ‘ കൊച്ചിയിലേക്ക് ലോഡുമായി പോവുകയായിരുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ വാളയാറിന് സമീപത്ത് എത്തിയപ്പോഴാണ് ‘സുന്ദരി’ യായ ഒരാള്‍ ലോറിക്ക് കൈകാട്ടിയത്. ഒറ്റപ്പെട്ട …

കുളിക്കുമ്പോള്‍ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു

ബാത്ത് റൂമില്‍ കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് കോളജ് വിദ്യാര്‍ഥി മരിച്ചു. ഉഡുപ്പി ശിര്‍വ മണിബെട്ടു സ്വദേശി രക്ഷിത് പൂജാരി (20) ആണ് മരിച്ചത്. ശിര്‍വ എംഎസ്ആര്‍എസ് കോളജിലെ രണ്ടാം വര്‍ഷ ബിസിഎ വിദ്യാര്‍ഥിയായിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കുളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് തെറിച്ചു വീഴുകയായിരുന്നു. ശബ്ദം കേട്ട് വീട്ടുകാരെത്തിയപ്പോള്‍ വീണുകിടക്കുന്നതാണ് കണ്ടത്. ഉടന്‍ മണിപ്പാലിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി പത്തോടെ മരണപ്പെട്ടു. തോട്ടടമനയില്‍ താമസക്കാരനായ രമേഷ് പൂജാരിയുടെ മകനാണ്. കാപ്പു എംഎല്‍എ ഗുര്‍മേ സുരേഷ് ഷെട്ടി വീട് സന്ദര്‍ശിച്ചു.

ഭാര്യയുടെ കല്യാണസാരി വിറ്റവന്‍

നോവല്‍ അതിരേത്? (ഭാഗം 5) കൂക്കാനം റഹ്‌മാന്‍ മൂന്നാലു മാസം കോയമ്പത്തൂരില്‍ തന്നെയായി ഞങ്ങളാ ദുരിത ജീവിതം ജീവിച്ചു തീര്‍ത്തു. അതിനിടയിലും അവളുടെ ചികിത്സ ഭംഗിയായി ഞാന്‍ നടത്തിയിരുന്നു.അങ്ങനെ മാസങ്ങള്‍ക്കൊടുവില്‍ അവളുടെ രോഗം ഏകദേശം ഭേദമായിത്തുടങ്ങി. അതില്‍ ഏറ്റവും വിചിത്രമായ ഒന്ന് ഞാനും ഭാര്യയും എവിടെയാണെന്നോ എന്താണെന്നോ നാട്ടില്‍ ആര്‍ക്കുമറിയില്ല. ആ അറിവില്ലായ്മ പലരെയും ആസ്വസ്ഥമാക്കിയപ്പോ അവര് തന്നെ ഓരോന്ന് പറഞ്ഞ് തുടങ്ങി. വീട്ടുകാര്‍ക്കില്ലാത്ത വേവലാതിയായിരുന്നു നാട്ടുകാര്‍ക്ക്. അവരവിടെ പരത്തിയ വാര്‍ത്ത മറ്റൊന്നായിരുന്നു. ‘അവളെയും കൂട്ടി അവന്‍ …

മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കാന്‍ കോഴയോ? ശബ്ദ സന്ദേശത്തിലെ ആരോപണം തെറ്റെന്ന് അസോസിയേഷന്‍; ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി എം.ബി രാജേഷ്

സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദസന്ദേശം പ്രചരിച്ചതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. സംസ്ഥാന സര്‍ക്കാര്‍ ഡ്രൈ ഡേ ഒഴിവാക്കുന്നത് അടക്കമുള്ള മദ്യനയ പരിഷ്‌കരണം പരിഗണിക്കുന്ന സമയത്താണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെടുന്നത്. ബാര്‍ ഉടമകളുടെ സംഘടനയിലെ ഇടുക്കി ജില്ലാ ഭാരവാഹി അനിമോന്റെ ശബ്ദം എന്ന പേരിലാണ് ഇതു പ്രചരിക്കുന്നത്. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സംഘടനാ നേതാവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. മദ്യ നയം ബാര്‍ ഉടമകള്‍ക്കു …

വ്യാപാരിയെ കൊള്ളയടിച്ച കേസ്; പിടികിട്ടാപ്പുള്ളി കാല്‍ നൂറ്റാണ്ടിന് ശേഷം അറസ്റ്റില്‍

കാസര്‍കോട്: വ്യാപാരിയെ തടഞ്ഞുനിര്‍ത്തി കൊള്ളയടിച്ച കേസിലെ വാറന്റ് പ്രതി 25 വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റില്‍. കര്‍ണ്ണാടക, മടിക്കേരി, ആക്കത്തൂര്‍ സ്വദേശി അബ്ബാസി(50)നെയാണ് ബദിയടുക്ക പൊലീസ് പിടികൂടിയത്. 25 വര്‍ഷം മുമ്പ് ബദ്രംപള്ളയിലാണ് കേസിനാസ്പദമായ സംഭവം. രാത്രിയില്‍ കട പൂട്ടി വീട്ടിലേക്ക് പോവുകയായിരുന്ന ആളെ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് പിന്നില്‍ അബ്ബാസ് ആണെന്ന് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കോടതി അബ്ബാസിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാല്‍ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. …