മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യ; പീഡന പരാതി നൽകിയ സ്ത്രീയുടെ ഭർത്താവ് അറസ്റ്റിൽ, വീഡിയോ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്തു ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് പൊലീസ്

കൊച്ചി: മുൻ ഗവ.പ്ലീഡർ പി.ജി. മനുവിന്റെ ആത്മഹത്യയിൽ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോൺസൺ ജോയി ആണ് അറസ്റ്റിലായത്. ഇയാൾ മനുവിനെതിരേ കഴിഞ്ഞ നവംബറിൽ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ് പൊലീസ് പറയുന്നത്. വിഡിയോ ഉപയോഗിച്ച് ബ്ലാക്മെയില്‍ ചെയ്തു. മനു പണം നല്‍കാത്തതിനെത്തുടര്‍ന്ന് വിഡിയോ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തെന്നും പൊലീസ് പറയുന്നു. ഇയാളുടെ നിരന്തരസമ്മർദങ്ങളിലാണ് പി.ജി മനു തൂങ്ങിമരിച്ചതെന്നാണ് ആരോപണം. ഇയാളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ പകർത്തിയത്. മനുവും കുടുംബവും മാപ്പപേക്ഷിക്കുന്ന വീഡിയോ കഴിഞ്ഞദിവസങ്ങളിലാണ് പുറത്തുവന്നത്.എറണാകുളം പിറവത്ത് ഒളിവിൽ …

എമ്പുരാനെ വിടാതെ ആർ.എസ്.എസ്: ഖിലാഫത്ത് കലാപാഹ്വാന സിനിമയെന്ന വിമർശനവുമായി മുഖവാരിക കേസരി

തിരുവനന്തപുരം: മോഹൻലാൽ ചിത്രമായ എമ്പുരാനെതിരെ ആർ.എസ്.എസ് വിമർശനം തുടരുന്നു. ഖിലാഫത്ത് കലാപാഹ്വാന ചിത്രമാണ് എമ്പുരാനെന്നു ആർഎസ്എസ് മുഖവാരികയായ കേസരിയിൽ പ്രസിദ്ധീകരിച്ച ലേഖനം വിമർശിച്ചു. എമ്പുരാനെന്ന സിനി ജിഹാദ് എന്ന തലക്കെട്ടിൽ വാരികയിൽ ശരത് എട്ടത്തിൽ എഴുതിയ ലേഖനമാണു വിമർശനം ശക്തമാക്കിയിട്ടുള്ളത്.ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും സൂക്ഷ്മവും സമർഥവുമായി രാജ്യദ്രോഹ മനോഭാവം പേറുകയും പ്രചരിപ്പിക്കുകയും ചെയ്ത ചിത്രമാണ് എമ്പുരാൻ. സിനിമ പ്രവചിക്കുന്നതും അതിന്റെ അണിയറയിലെ ഹരിതകര്‍മ്മ സേന ആഗ്രഹിക്കുന്നതും ഇന്ത്യയുടെ പതനമാണ്. ചൈനയുടെ ഉയർച്ചയും ഇന്ത്യയുടെ പതനവും ഉണ്ടാകുമെന്ന് …

ഒത്തുകളിക്ക് കരുക്കള്‍ നീക്കി ഹൈദരാബാദ് ബിസിനസുകാരന്‍; ഐപിഎല്‍ ടീമുകള്‍ക്കു മുന്നറിയിപ്പുമായി ബിസിസിഐ

മുംബൈ: ഐപിഎല്ലില്‍ ഒത്തുകളി നടത്താന്‍ സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും ബിസിസിഐ മുന്നറിയിച്ചു. ടീം ഉടമകള്‍ക്കും കളിക്കാര്‍ക്കും പരിശീലകര്‍ക്കും കോച്ചിങ് സ്റ്റാഫിനും കമന്റേറ്റര്‍മാര്‍ക്കും ഉള്‍പ്പെടെയാണ് മുന്നറിയിപ്പ്.ടൂര്‍ണമെന്റില്‍ ഒത്തുകളി നടത്താന്‍ ശ്രമിച്ച ഹൈദരാബാദില്‍ നിന്നുള്ള ബിസിനസുകാരനെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇയാള്‍ക്കു ഒത്തുകളിക്കാരുമായി ബന്ധമുണ്ട്. ഇയാള്‍ ആരെയെങ്കിലും ബന്ധപ്പെട്ടാല്‍ ബിസിസിഐയെ വിവരം അറിയിക്കണം. എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും ബിസിസിഐ നിര്‍ദേശിച്ചു.ആരാധകന്‍ ചമഞ്ഞ് ടീമുകള്‍ താമസിക്കുന്ന ഹോട്ടലുകളില്‍ എത്തിയാണ് ഇയാള്‍ താരങ്ങളെയും മറ്റും കുടുക്കാന്‍ ശ്രമിക്കുന്നത്. താരങ്ങള്‍ക്കും കുടുംബത്തിനും വിലയേറിയ സമ്മാനങ്ങള്‍ വാഗ്ദാനം …

വഖഫ് കേസ് സുപ്രീം കോടതിയില്‍; വാദം നാളെയും തുടരും

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം നാളെയും തുടരും. ഇന്ന് ഇടക്കാല ഉത്തരവിലേക്ക് സുപ്രീം കോടതി നീങ്ങിയെങ്കിലും നാളെ കൂടി വാദം കേട്ട ശേഷം ഇടക്കാല ഉത്തരവിറക്കാം എന്ന് വ്യക്തമാക്കുകയായിരുന്നു.നാളെ രണ്ടുമണിക്ക് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരില്‍ മൂന്ന് അഭിഭാഷകര്‍ക്ക് മാത്രമേ വാദിക്കാനാകൂ എന്നും കോടതി വ്യക്തമാക്കി. വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി ഇന്ന് നിര്‍ണായക പരാമര്‍ശങ്ങള്‍ നടത്തി. വഖഫായി പ്രഖ്യാപിച്ച സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുതെന്നാണ് …

സഞ്ചാരികളെ വട്ടം കറക്കി കുമ്പള ടൗണില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ്

കാസര്‍കോട്: ദേശീയപാതാ വികസനം നടക്കുന്ന കുമ്പളയില്‍ സഞ്ചാരികളെ വട്ടം കറക്കി ടൗണില്‍ സ്ഥാപിച്ച സ്ഥലനാമ ബോര്‍ഡ്. റോഡ് നിര്‍മാണ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരാണ് ബോര്‍ഡ് സ്ഥാപിച്ചത്. കാസര്‍കോട് മംഗളൂരു പാതയില്‍ കുമ്പളയില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ പതിച്ച സീതാംഗോളി ഭാഗത്തേയ്ക്കുള്ള സൂചിക കാണിക്കുന്നത് റോഡ് ഇല്ലാത്ത സ്ഥലത്തേയ്ക്കാണ്. മംഗളൂരു ഭാഗത്തേയ്ക്ക് സൂചിക കൊടുത്തിരിക്കുന്നത് കാസര്‍കോട് എന്നുമാണ്. കഴിഞ്ഞ ദിവസമാണ് ഇവിടെ ബോര്‍ഡ് സ്ഥാപിച്ചത്. മംഗളൂരു ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ക്കുവേണ്ടിയാണ് ബോര്‍ഡ് തയ്യാറാക്കിയതെങ്കിലും അബദ്ധത്തില്‍ സ്ഥാപിച്ചത് കാസര്‍കോട് …

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ സാമ്പത്തിക തട്ടിപ്പ്; ക്ലര്‍ക്ക് തട്ടിയെടുത്തത് 78 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് കണ്ടെത്തി. 78 ലക്ഷം രൂപയുടെ ക്ഷേമനിധി ബോര്‍ഡ് വിഹിതം ജീവനക്കാരന്‍ തട്ടി. ലോട്ടറി ഡയരക്ടറേറ്റിലെ ക്ലര്‍ക്കായ സംഗീതാണ് പണം തട്ടിയെടുത്തത്. ലോട്ടറി വകുപ്പ് ഡയരക്ടര്‍ പൊലീസില്‍ പരാതി നല്‍കി.അനധികൃത സ്വത്ത് സമ്പാദനത്തില്‍ ബന്ധു നല്‍കിയ പരാതി അന്വേഷിക്കാനെത്തിയ വിജിലന്‍സ് സംഘമാണ് ലോട്ടറി ഡയരക്ടറേറ്റിലെ ക്ലര്‍ക്ക് സംഗീത് നടത്തിയ വന്‍ തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നത്. വകുപ്പിന്റെ പ്രതിദിന വരുമാനത്തില്‍ നിന്നും ക്ഷേമനിധിയിലേക്ക് മാറ്റുന്ന തുകയില്‍ സംഗീത് തിരിമറി …

കന്യാപ്പാടി പട്ടാജെയിലെ ചന്ദ്ര അന്തരിച്ചു

കാസര്‍കോട്: പട്ടാജെയിലെ ചന്ദ്ര(59) അന്തരിച്ചു. മാസങ്ങളോളമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: മാലതി. മക്കള്‍: രമ്യ, രഞ്ജിത്ത് കുമാര്‍, രാജേഷ് കുമാര്‍.മരുമക്കള്‍: രതീഷ്, ദേവിക. സഹോദരങ്ങള്‍: രാമ പട്ടാജെ(അംബേദ്കര്‍ വിചാര്‍ വേദി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്), ഗണേശ് പട്ടാജെ.

തര്‍ക്കം പിടിവിട്ടു; വീട്ടമ്മയെ അയല്‍വാസികള്‍ ചുറ്റികകൊണ്ട് അടിച്ചു കൊന്നു

ആലപ്പുഴ: അരൂക്കുറ്റിയില്‍ വീട്ടമ്മയെ അയല്‍വാസികള്‍ ചുറ്റികകൊണ്ട് അടിച്ചു കൊന്നു. പുളിന്താനത്ത് ശരവണന്റെ ഭാര്യ വനജ (52) ആണ് മരിച്ചത്. അയല്‍വാസികളായ വിജീഷ്(44), ജയേഷ്(42) എന്നിവരാണ് പ്രതികള്‍. ചൊവ്വ രാത്രി പത്തോടെയാണ് സംഭവം. വീടുകയറിയുള്ള ആക്രമണത്തില്‍ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. പ്രതികള്‍ ഒളിവിലാണ്. ഇരുകുടുംബങ്ങളും തമ്മില്‍ നേരത്തെയും സംഘര്‍ഷം ഉണ്ടായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ട് കേസുകള്‍ നിലവിലുണ്ട്.

പ്രണയ ബന്ധം പുറത്തായി; സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സറായ യുവതി കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി

ഹരിയാന: അവിഹിത ബന്ധം ഭര്‍ത്താവ് അറിഞ്ഞതിനെ തുടര്‍ന്ന് കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി ഓടയില്‍ തള്ളി സോഷ്യല്‍മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ രവീണയാണ് ആണ്‍സുഹൃത്തായ സുരേഷുമായി ചേര്‍ന്ന് ഭര്‍ത്താവ് പ്രവീണിനെ കൊലപ്പെടുത്തിയത്. ഹരിയാനയിലെ ഭിവാനിയില്‍ കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുവതി സുരേഷുമായി സൗഹൃദത്തിലാകുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. യൂട്യൂബ് അക്കൗണ്ടിനായി വീഡിയോകള്‍ ചിത്രീകരിക്കാറുണ്ടായിരുന്ന സുരേഷുമായി ചേര്‍ന്ന് രവീണയും വീഡിയോകള്‍ ചെയ്തു തുടങ്ങി. എന്നാല്‍ പ്രവീണിന് എതിര്‍പ്പുണ്ടായിരുന്നെങ്കിലും ഇരുവരും ഒന്നിച്ച് വീഡിയോ …

കുപ്രസിദ്ധ മോഷ്ടാവ് തൊരപ്പന്‍ സന്തോഷ് ജയിലില്‍ നിന്നിറങ്ങി, ജാഗ്രത വേണമെന്ന് പൊലീസ്, നീലേശ്വരത്ത് കറങ്ങുന്നതായി വിവരം

കാസര്‍കോട്: നൂറിലധികം കവര്‍ച്ചാ കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് നടുവില്‍ പുലിക്കുരുമ്പ വേങ്കുന്ന് കവലയിലെ നെടുമല സന്തോഷ് എന്ന തൊരപ്പന്‍ സന്തോഷ് കാപ്പാക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നിറങ്ങി. ഇയാളെ നീലേശ്വരത്ത് കണ്ടതായ വിവരത്തെ തുടര്‍ന്ന് ജാഗ്രതപാലിക്കാന്‍ പൊതുജനങ്ങളോടും വ്യാപാരികളോടും പൊലീസ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിപ്രദേശങ്ങളാണ് തൊരപ്പന്‍ സന്തോഷിന്റെ വിഹാരരംഗം. ചുമര്‍ തുരന്ന് കവര്‍ച്ചായാണ് ഇയാളുടെ സ്വഭാവം.മലഞ്ചരക്ക് കടകളുടെ പുറകുവശത്തെ ചുമര്‍ കമ്പിപാരയും മറ്റും ഉപയോഗിച്ചു തുരന്ന് ദ്വാരമുണ്ടാക്കി അതിലൂടെ കയറിയാണ് ഇയാള്‍ കുരുമുളകും കൊട്ടടയ്ക്കയുമൊക്കെ മോഷ്ടിച്ചിരുന്നത്. …

തളിപ്പറമ്പ് മാര്‍ക്കറ്റില്‍ തീപിടിത്തം, വെളിച്ചെണ്ണ മില്ല് കത്തി നശിച്ചു, ഒരുകോടിയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

കണ്ണൂര്‍: തളിപ്പറമ്പ് മാര്‍ക്കറ്റില്‍ രാവിലെയുണ്ടായ തീപിടിത്തം അഗ്നി രക്ഷാസേന നിയന്ത്രണ വിധേയമാക്കി. ബുധനാഴ്ച പുലര്‍ച്ചെ 3 മണിയോടെയാണ് മാര്‍ക്കറ്റിലെ വെളിച്ചെണ്ണ മില്ലിന് തീപിടിച്ചത്. തീ പിടിച്ച മില്ലിന് സമീപം നിരവധി കടകളുണ്ടായിരുന്നു. തളിപ്പറമ്പില്‍ നിന്നും പയ്യന്നൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും എത്തിയ അഗ്നിരക്ഷാ സേനാ യൂനീറ്റുകള്‍ മണിക്കൂറോളം നടത്തിയ പരിശ്രമത്തെ തുടര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മില്ലിലുണ്ടായിരുന്ന കൊപ്ര, ചിരട്ട, വെളിച്ചെണ്ണ എന്നിവ കത്തി നശിച്ചു. ഒരുകോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായതായി കണക്കാക്കുന്നു.

പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്തു, അവര്‍ക്ക് തന്നെ അയച്ചു നല്‍കി, സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച 23 കാരന്‍ പിടിയില്‍

കൊച്ചി: പെണ്‍കുട്ടികളുടെ ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 23 കാരന്‍ അറസ്റ്റില്‍. കോട്ടയം സ്വദേശി അമല്‍ മിര്‍സ സലിമിനെ ആണ് ഇന്‍ഫോപാര്‍ക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം സ്വദേശിനിയായ യുവതിയുടെയും സഹോദരിമാരുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് എടുത്ത് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്നാണ് കേസ്. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഈ പെണ്‍കുട്ടികള്‍ക്ക് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അയച്ചു കൊടുക്കുകയും കൂടാതെ അശ്ലീല സന്ദേശം അയക്കുകയും ചെയ്തുവെന്നാണ് പരാതി. പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയാണ് പ്രതിയെ …

ഉളിയത്തടുക്ക നാഷണല്‍ നഗറിലെ അബ്ദുല്‍ റഹ്‌മാന്‍ അന്തരിച്ചു

കാസര്‍കോട്: ബങ്കരക്കുന്ന് കേളുവളപ്പിലെ പരേതരായ മുഹമ്മദിന്റെയും ആസ്യയുടെയും മകന്‍ അബ്ദുല്‍ റഹ്‌മാന്‍(66) അന്തരിച്ചു. ദീര്‍ഘകാലം മുംബൈയിലായിരുന്നു. ഉളിയത്തടുക്ക നാഷണല്‍ നഗറിലാണ് താമസം. ഭാര്യ: ഹലീമ. മക്കള്‍: ഹനീഫ്, അഹമദ്, സഹദിയ. ഫത്തിമ. മരുമക്കള്‍: ഷംസുദ്ദീന്‍ ബ്ലാര്‍ക്കോട് ഏരിയാല്‍, മിര്‍സ പൂരണം(ദുബൈ കെഎംസിസി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ്). സഹോദരങ്ങള്‍: മഹമുദ്(സൗദി), ജമില മൈമുന, തസ്‌നീമ. നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

ശബരിമല പാതയില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

കോട്ടയം: എരുമേലി- ശബരിമല പാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒരാള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. ബുധനാഴ്ച പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. ബസ് മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞുനിന്നതിനാല്‍ വലിയ അപകടം ഒഴിവായി. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ മുപ്പതിലധികം തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബസിനടിയില്‍ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്റെ പരിക്ക് അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ …

വാട്സാപ് സ്റ്റാറ്റസ് ഇടുന്നവർക്ക് സന്തോഷ വാർത്ത: വരുന്നു പുതിയ അപ്ഡേറ്റ്

കാലിഫോർണിയ: സ്റ്റാറ്റസുകളുടെ ജനകീയത വർധിപ്പിക്കാൻ പുതിയ ഫീച്ചറുമായി വാട്സാപ്. ഇനി മുതൽ 90 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോകൾ സ്റ്റാറ്റസായി ഇടാൻ കഴിയും. ഇതുവരെ 60 സെക്കൻഡ് വരെ ദൈർഘ്യമുള്ള വിഡിയോകൾ മാത്രമാണ് സ്റ്റാറ്റസ് ആക്കാൻ കഴിഞ്ഞിരുന്നത്. ബീറ്റ ഉപഭോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാക്കിയത്. ഉടൻ തന്നെ എല്ലാ ഉപഭോക്താക്കൾക്കും പുതിയ ഫീച്ചർ ഉപയോഗിക്കാനാകും. കഴിഞ്ഞ വർഷമാണ് വിഡിയോകളുടെ ദൈർഘ്യം 30 സെക്കൻഡിൽ നിന്ന് 60 സെക്കൻഡായി വാട്സാപ്പ് വർധിപ്പിച്ചത്. ഇതിനു ഉപഭോക്താക്കളിൽ നിന്നു മികച്ച പ്രതികരണം ലഭിച്ചതോടെയാണ് …

വിഷു ആഘോഷത്തിന് ബന്ധുവീട്ടിൽ എത്തി, കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ വീണു, മുങ്ങിത്താഴുന്ന മൂന്നു വയസ്സുകാരിയെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു

തൊടുപുഴ: ബന്ധുവീട്ടിലെത്തിയ മൂന്ന് വയസുകാരി കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ചു. തിരുവനന്തപുരം കൊച്ചുള്ളുർ ഗായത്രി വീട്ടിൽ രാജേഷ് ആനന്ദ് – ആശ കവിത ദമ്പതികളുടെ മകൾ ആരാധ്യയാണ് (മൂന്ന്) മരിച്ചത്. കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് സംഭവം. തൊടുപുഴയ്ക്കടുത്ത് കുമാരമംഗലത്തുള്ള ആശയുടെ കുടുംബ വീടായ സന്തോഷ് വില്ലയിൽ വിഷു ആഘോഷത്തിന് എത്തിയതായിരുന്നു കുട്ടി. വീടിനുള്ളിൽ കളിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മീൻ വളർത്തുന്ന ചെറിയ കുളത്തിൽ കുട്ടി മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ …

വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 73 ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 2നാണ് വാദം നടക്കുക. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. മുസ്ലിം ലീഗ്, സിപിഐ, ഡിഎംകെ, തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്, തൃണമൂൽ കോൺഗ്രസ്, വൈഎസ്ആർ കോൺഗ്രസ്, ആർജെഡി, കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി എന്നിവർ ഉൾപ്പെടെ നൽകിയ 73 ഹർജികളാണ് ഒന്നിച്ചു …

കാറിന് സൈഡ് നൽകിയില്ലെന്ന്, ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി, രക്ഷപ്പെടാൻ ശ്രമിച്ച വ്ലോഗർ തൊപ്പിയെ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടിയ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാൽ കസ്റ്റഡിയിൽ. തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെയാണ്‌ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. വടകര ബസ് സ്റ്റാൻ്റിൽ വെച്ച് ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റൺ ബസ് തൊഴിലാളികൾക്ക് നേരെ ചൂണ്ടുകയായിരുന്നു. വടകര – കൈനാട്ടി ദേശീയപാതയില്‍ വെച്ച് നിഹാൽ സഞ്ചരിച്ച കാറിന് ബസ് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് തോക്ക് ചൂണ്ടുന്നതിലേക്ക് എത്തിച്ചത്. ഇതിനുശേഷം കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബസ് തൊഴിലാളികൾ തടഞ്ഞുവെച്ച് …