ഡെപ്യൂട്ടി കളക്ടറുടെ വീട്ടിൽനിന്ന് 4.27 കോടി രൂപ കൈക്കൂലി പണം പിടിച്ചു

ഭുവനേശ്വര്‍: ഒഡീഷയിലെ ഒരു ഡെപ്യൂട്ടി കളക്ടറുടെ വീട്ടില്‍നിന്ന് 4.27 കോടി രൂപ സംസ്ഥാന വിജിലന്‍സ് പിടിച്ചെടുത്തു. വര്‍ഷങ്ങളായി വാങ്ങിക്കൂട്ടിയ കൈക്കൂലി കാശ് വീട്ടിലെ അലമാരയില്‍ ഒളിപ്പിച്ചു സൂക്ഷിക്കുകയായിരുന്നു. സര്‍ക്കാര്‍ സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം എവിടെയെങ്കിലും നിക്ഷേപിച്ച് അതില്‍ നിന്നുള്ള വരുമാനം കൊണ്ട് ശിഷ്ടജീവിതം അടിച്ചു പൊളിക്കാന്‍ ആയിരുന്നു ഡെപ്യൂട്ടി കളക്ടര്‍ ദേബബ്രത മൊഹന്തിയുടെ ഉള്ളിലിരിപ്പെന്നു പറയുന്നു. വീട്ടില്‍ നിന്നാണ് ചരിത്ര സംഭവമായേക്കാവുന്ന കൈക്കൂലി പണം പിടിച്ചത്. എളിമയോടെയുള്ള സാധാരണ ജീവിതരീതി അഭിനയിച്ചിരുന്ന ഡെപ്യൂട്ടി കളക്ടരെ കാണുന്നവരൊക്കെ …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ലോക മെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം. 6 ഗ്രഹങ്ങൾ ഒരേ പാതയിൽ വരുന്ന പ്ലാനിറ്ററി പരേഡ് ഇന്ന് രാത്രി ദൃശ്യമാവും. സൂര്യാസ്തമയത്തിനുശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന സമയത്ത് ഇത് വ്യക്തമായി കാണാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് ഇത് കാണാൻ മികച്ച അവസരമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അജ്മീറിൽ വെച്ച് രാജ്യവ്യാപകമായ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 14 വയസ്സുള്ള പെൺകുട്ടികളെ ഗർഭാശയഗള …

പാകിസ്ഥാൻ അഫ്ഗാനെതിരെ യുദ്ധം പ്രഖ്യാപിച്ചു: കാബുളിലും കണ്ടഹാറിലും ബോംബ് ആക്രമണം

ഇസ്ലാമാബാദ്: സംഘർഷം രൂക്ഷമായ തിനെതുടർന്നു അഫ്ഗാൻ,പാകിസ്ഥാൻ അക്രമങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടതായി ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനെതിരേയുള്ള പാകിസ്ഥാൻ ആക്രമണത്തിനേയും അഫ്ഗാന്റെ തിരിച്ചടിയെയും തുടർന്ന് പാകിസ്ഥാൻ അഫ്ഗാനെതിരെ പരസ്യ യുദ്ധം പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തങ്ങൾക്ക് നേരെ പാകിസ്ഥാൻ നടത്തിയ അക്രമത്തിനെതിരെ അഫ്ഗാനിസ്ഥാൻ അതി രൂക്ഷമായി പ്രത്യാക്രമണം നടത്തിയിരുന്നു. “ഞങ്ങളുടെ ക്ഷമ നശിച്ചു.ഇനി പരസ്യയുദ്ധം”പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് എക്സിൽ പറഞ്ഞു.കാബുളിൽ 3 ഭീകര സ്ഫോടനം ഉണ്ടായതായി അഫ്ഗാനിസ്ഥാൻ വക്താവ് ബെബിഹുല്ല മുജാഹിദ് സ്ഥിരീകരിച്ചു. കണ്ടഹാറിലും …

മന്ത്രി വീണയെ പരിയാരത്തുനിന്ന് ഡിസ്ചാർജ് ചെയ്തു ; ഇനി തിരുവനന്തപുരത്ത്

കണ്ണൂർ :കണ്ണൂർ ജില്ല ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മന്ത്രി വീണ ജോർജിനെ അവിടെനിന്ന് ഡിസ്ചാർജ് ചെയ്തു. ഇനി വിദഗ്ധ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ലഭ്യമാക്കും. മെഡിക്കൽ ബോർഡ് നിർദ്ദേശത്തെ തുടർന്നാണ് പരിയാരത്തു നിന്നു മന്ത്രിയെ ഡിസ്ചാർജ് ചെയ്തത് മന്ത്രി സ്വന്തം വാഹനത്തിൽ പുലർച്ചെ തിരുവനന്തപുരത്തേക്കു യാത്ര തിരിച്ചു.മന്ത്രിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും രക്തസമ്മർദ്ദം സാധാരണ നിലയിയിലാണെന്നും ഡോക്ടർമാർ അറിയിച്ചതിനെ തുടർന്നാണ് മന്ത്രി തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്. …

അനധികൃത മണൽ കടത്ത്:നീലേശ്വരത്ത് പോലീസ് നടപടി കടുപ്പിച്ചു :ടിപ്പർ ലോറി കസ്റ്റഡിയിൽ

നീലേശ്വരം :അനധികൃത മണൽ കടത്തിനെതിരെ നീലേശ്വരം പോലീസ് നടപടി കടുപ്പിച്ചു. അനധികൃതമായി കരമണൽ കടത്തുകയായിരുന്ന ടിപ്പർ ലോറി നീലേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തു. പെട്രോളിങ് നടത്തുകയായിരുന്ന നീലേശ്വരം എസ് ഐ കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമണ് ദേശീയപാതയിൽ നീലേശ്വരം മാർക്കറ്റിൽ നളന്ദ റിസോർട്ടിന് മുൻവശം വെച്ച് കാഞ്ഞങ്ങാട് ഭാഗത്തുനിന്നും കര മണലുമായി വരികയായിരുന്ന കെ എൽ 59 ബി 3142 നമ്പർ ടിപ്പർ ലോറി കസ്റ്റഡിയിലെടുത്തത്.ലോറി സ്റ്റേഷൻ കോമ്പൗണ്ടിലേക്ക് മാറ്റി.പോലീസ് സംഘത്തിൽ എസ് ഐക്ക് പുറമേ സി …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യയും ഇസ്രായേലും തമ്മിൽ വ്യാപാര പ്രതിരോധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കാനും പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ ധാരണ. ഇറാൻ -അമേരിക്കൻ ചർച്ചകൾക്ക് ഇറാനിയൻ പ്രതിനിധികൾ ജനീവയിൽ എത്തി. ആണവായുധങ്ങൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായ ചർച്ചകൾക്കാണിത്. നാലുവർഷം പിന്നിടുന്ന ഉക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ളചർച്ചകൾക്കു ഉക്രൈൻ പ്രസിഡന്റ് തയ്യാറെടുപ്പ് നടത്തുന്നു. അടുത്തഘട്ടം ചർച്ച അബുദാബിയിൽ നടക്കാൻ സാധ്യത. പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ വലിയ ആക്രമണം നടത്തിയതായും പാകിസ്താന്റെ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും റിപ്പോർട്ട്. …

ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ഇസ്രായേൽ സന്ദർശനത്തിൽ. ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിന് ഇരു രാജ്യങ്ങളും ഒപ്പത്തിനൊപ്പം. യുഎസ് -ഇറാൻ സംഘർഷം തുടരുന്നു. ഇറാനെതിരെയുള്ള അമേരിക്കൻ യുദ്ധ ഭീഷണി വർദ്ധിക്കുന്നു. ഇറാന്റെ എണ്ണ ടാങ്കർ യൂ എസ് സൈന്യം പിടിച്ചെടുത്തു. ഇന്ത്യൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി നിർദേശം. ലോകകപ്പിൽ ഇംഗ്ലണ്ട് പാകിസ്താനെ തോൽപ്പിച്ച് സെമി ഫൈനലിൽ എത്തി. ക്യാപ്റ്റൻ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി ഇംഗ്ലണ്ടിന് കരുത്തായി. ഇന്ന് നടക്കുന്ന ഇന്ത്യ സിംബ ബെ മത്സരം ഇന്ത്യയ്ക്ക് നിർണായകം. മലയാളി …

ഇന്ത്യ,ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കും: മോഡി, മോഡി സഹോദരൻ :നെതന്യാഹു

ജെറുസലേം:ഇന്ത്യ ഇസ്രയേലിനൊപ്പം ഉറച്ചുനിൽക്കുമെന്ന് ഇസ്രയേൽ നൽകിയ രാജകീയ സ്വീകരണത്തിന് മറുപടിയായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞു. രണ്ട് ജനാധി പത്യ രാജ്യങ്ങളുടെ ഊഷ്മളത എടുത്തു കാട്ടുന്ന അപൂർവ്വവും രാജകീയോചിതവുമായ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി മോഡി. 140 കോടി ഇന്ത്യക്കാരുടെ ആവേശത്തിന്റെയും ആദരവിന്റെയും പങ്കാളിത്തത്തിന്റെയും സന്ദേശം ഇസ്രയേലിന് അദ്ദേഹം സമ്മാനിച്ചു. ഇസ്രായേൽ പാർലമെന്റിനെ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി എന്ന അംഗീകാരത്തിന് അവസരം നൽകിയ ഇസ്രയേലിനെ അദ്ദേഹം അഭിനന്ദിച്ചു. ഭീകരതയെ ന്യായീകരിക്കാൻ ഒന്നിനും കഴിയില്ലെന്ന് പ്രധാനമന്ത്രി …

ഓട്ടോ ഡ്രൈവർ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ

നീലേശ്വരം :ഓട്ടോ ഡ്രൈവറായിരുന്ന യുവാവിനെ വീടിനടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. ചായ്യോത്ത് സ്കൂളിന് സമീപത്തെ പരേതനായ അമ്പൂഞ്ഞിയുടെയും നാരായണിയുടെയും മകനും ഓട്ടോ ഡ്രൈവറും ആയ കാരങ്കോട്ട് ദിനേശ (41) നെയാണ് വീടിന് സമീപത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.അസുഖബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു, ദിനേശൻ. മനോവിഷമമാകാം മരണത്തിനു കാരണമെന്ന് കരുതുന്നു.മരിക്കുന്നതിന് ഏകദേശം നാലു മണിക്കൂർ മുമ്പ് സ്വന്തം ഫേസ്ബുക്കിൽ തന്റെ പഴയ ഒരു ഫോട്ടോ ദിനേശൻ പോസ്റ്റ് …

റവന്യൂ വകുപ്പില്‍ സത്യസന്ധമായ അപേക്ഷക്ക് 30 വര്‍ഷം കഴിഞ്ഞിട്ടും രക്ഷയില്ല; ക്ഷുഭിതരായ അപേക്ഷകരേയും സി.പി.ഐ നേതാക്കളേയും താലൂക്ക് അധികൃതര്‍ അറസ്റ്റ് ചെയ്യിച്ചു

കാസര്‍കോട്: സി.പി.ഐ മന്ത്രിയുടെ നിയന്ത്രണത്തിലുള്ള റവന്യൂ വകുപ്പില്‍ മൂന്നു ദശാബ്ദമായി ചോപ്പുനാടയില്‍ കെട്ടിവച്ചിരിക്കുന്ന ഒരു ഫയലിന് മോചനമുണ്ടാകാത്തതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ അപേക്ഷകയേയും സിപിഐ നേതാക്കളേയും തഹസില്‍ദാര്‍ പൊലീസിനെ വിളിപ്പിച്ച് അറസ്റ്റ് ചെയ്യിച്ചു. സംഭവം ചൂടുപിടിച്ചിട്ടുണ്ട്. ഭൂരഹിതര്‍ ഇല്ലാത്ത കേരളമുണ്ടാക്കുന്നതിന് മന്ത്രിയും സര്‍ക്കാരും ഓടിനടക്കുമ്പോഴാണ് 30 വര്‍ഷത്തിലധികമായി കുടിയിടപ്പും കൈവശമുള്ള സ്ഥലത്തിന് അധികൃതകര്‍ പട്ടയം നല്‍കാതെ ചുവപ്പുനാടയില്‍ കെട്ടിമുറുക്കി താലൂക്കാപ്പീസിന്റെ മൂലക്കിട്ടിട്ടുള്ളതെന്ന് പറയുന്നു. നാളെ നടക്കുന്ന ജില്ലയിലെ പട്ടയമേളയില്‍ ഇവരുടെ അപേക്ഷയിലുള്ള സ്ഥലത്തിന് പട്ടയം ശരിയായിട്ടുണ്ടോ എന്നറിയാന്‍ എത്തിയതായിരുന്നു …

പത്താംക്ലാസ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന; പിന്നാലെ ശുചിമറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി

ഇന്‍ഡോര്‍: പത്താംക്ലാസ് പരീക്ഷയ്ക്കിടെ കടുത്ത കടുത്ത വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ശുചിമുറിയില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച കണക്ക് പരീക്ഷ എഴുതുന്നതിനിടെയാണ് പെണ്‍കുട്ടിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടത്. പിന്നാലെ പരീക്ഷാ കേന്ദ്രത്തിലെ ശുചിമുറിയില്‍ കുഞ്ഞിന് ജന്മം നല്‍കി. നവജാതശിശുവിന്റെ കരച്ചില്‍ കേട്ട് അധ്യാപകര്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിച്ചത് കാണുന്നത്. സ്‌കൂള്‍ അധികൃതര്‍ ഉടന്‍ തന്നെ 108 ആംബുലന്‍സ് വിളിച്ചുവരുത്തി വിദ്യാര്‍ത്ഥിനിയെയും നവജാതശിശുവിനെയും അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. …

വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍

ബീഹാര്‍: വിവാഹ ചടങ്ങുകള്‍ക്കിടെ വധുവിന് നേരെ വെടിയുതിര്‍ത്ത് കാമുകന്‍. ചൊവ്വാഴ്ച രാത്രി ബീഹാറിലെ ബക്‌സറില്‍ നടന്ന വിവാഹ ചടങ്ങിനിടെയാണ് വധുവിന് നേരെ കാമുകന്‍ വെടിയുതിര്‍ത്തത്. അയല്‍വാസിയായ ദീന്‍ബന്ധു ആണ് അക്രമം നടത്തിയതെന്ന് തിരിച്ചറിഞ്ഞു. പതിനെട്ടുകാരിയായ ആരതി കുമാരിക്ക് നേരെയാണ് വിവാഹ വേദിയില്‍ കാമുകന്റെ ആക്രമണം നടന്നത്. വയറ്റില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ബോധരഹിതയായി നിലത്തുവീണു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവസമയത്ത് വധൂ വരന്‍മാരും സുഹൃത്തുക്കളും കുടുംബാംഗങ്ങളും വേദിയിലുണ്ടായിരുന്നു. പലരും നിലവിളിച്ചുകൊണ്ട് ഓടുന്നത് കാണാമായിരുന്നു. പ്രണയപ്പകയാണ് …

പ്രണയവിവാഹത്തിന് കൂട്ടുനിന്ന യുവാവിന്റെ കാല്‍പ്പാദം അടിച്ചൊടിച്ചു; പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ കേസ്

മാണ്ഡ്യ: പ്രണയവിവാഹത്തിന് കൂട്ടുനിന്ന യുവാവിന്റെ കാല്‍പ്പാദം അടിച്ചൊടിച്ചു. കര്‍ണാടക മാണ്ഡ്യയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പാണ്ഡവപുരത്തിന് സമീപം ബൊമ്മലപുര സ്വദേശി പ്രകാശിനും മരുമകന്‍ നവീനുമാണ് മര്‍ദനമേറ്റത്. കാല്‍പ്പാദത്തില്‍ കല്ലുകൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രകാശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാണ്ഡ്യക്കടുത്ത് ബൊമ്മലപുരയില്‍ കാമുകനെ വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിക്ക് കൂട്ടുനിന്നതാണ് അക്രമത്തിന് കാരണം. പെണ്‍കുട്ടിയുടെ പിതാവും സഹോദരനും ബന്ധുക്കളും ചേര്‍ന്നാണ് അക്രമിച്ചതെന്ന് പറയുന്നു. പ്രണയ വിവാഹത്തിന് കൂട്ടുനിന്നെന്ന് ആരോപിച്ച് പ്രകാശിനെയും നവീനെയും പെണ്‍കുട്ടിയുടെ സഹോദരന്‍ ഗിരീഷും ബന്ധു …

ഒരാഴ്ച മുമ്പ് കാണാതായ 9 വയസുകാരന്റെ മൃതദേഹം കുളത്തില്‍; മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകള്‍; മന്ത്രവാദമെന്ന് കുടുംബം

ലഖ്നൗ: ഒരാഴ്ച മുമ്പ് കാണാതായ ഒമ്പതു വയസുകാരന്റെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കുട്ടിയുടെ മുഖത്തും കൈകാലുകളിലും പൊള്ളലേറ്റ പാടുകളുണ്ട്. കുട്ടിയുടെ മരണം മന്ത്രവാദം മൂലമാണെന്നാരോപിച്ച് കുടുംബം പൊലീസിനെ സമീപിച്ചു. കാണാതായ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ദുഷ്യന്തിന്റെ മൃതദേഹമാണ് ചൊവ്വാഴ്ച ഛാട്ട പ്രദേശത്തെ തരോളി ജുനാബി ഗ്രാമത്തിലെ ഒരു കുളത്തില്‍ കണ്ടെത്തിയത്. ഫെബ്രുവരി 18 നാണ് ദുഷ്യന്തിനെ കാണാതായത്.ആഗ്രയിലെ ബര്‍ഗവാന്‍ ഗ്രാമത്തില്‍ നിന്നുള്ള കുട്ടി ഫെബ്രുവരി 10 ന് അമ്മ സഞ്ജുവിനൊപ്പം അവരുടെ മാതാപിതാക്കളുടെ വീട്ടില്‍ ഒരു വിവാഹ …

കണ്ണൂരില്‍ കെ.എസ്.യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോര്‍ജിന് കഴുത്തിനും കൈക്കും പരിക്ക്

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ കെഎസ്‌യു പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിനും കൈക്കും പരിക്കേറ്റു. കെ.എസ്.യുവിന്റെ കരിങ്കൊടി സമരത്തിനിടെയാണ് സംഭവം. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊപ്പം റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിന് മുന്നില്‍ നില്‍ക്കുകയായിരുന്ന മന്ത്രിക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. വന്ദേഭാരത് എക്‌സ്പ്രസില്‍ യാത്ര ചെയ്യാനിരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്ന് യാത്ര റദ്ദ് ചെയ്തു. സ്പീക്കര്‍ എ.എന്‍ ഷംസീറും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിര്‍ന്ന സി.പി.ഐ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ ആര്‍. നല്ലകണ്ണ് (101) അന്തരിച്ചു. ബുധനാഴ്ച ഉച്ചയോടെ ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലം സി.പി.ഐ സംസ്ഥാന സെക്രട്ടറിയായും കര്‍ഷക സംഘം നേതാവായും പ്രവര്‍ത്തിച്ച അദ്ദേഹം, ലളിത ജീവിതമാണ് നയിച്ചിരുന്നത്. 1925 ഡിസംബര്‍ 26 ന് തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠത്താണ് നല്ലകണ്ണിന്റെ ജനനം. 15-ാം വയസ്സില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ചേര്‍ന്ന അദ്ദേഹം, തമിഴ്നാട്ടിലെ കര്‍ഷക പ്രക്ഷോഭങ്ങളിലും തൊഴിലാളി സമരങ്ങളിലും സജീവമായിരുന്നു. കാവേരി ജലതര്‍ക്കം, താമ്രപര്‍ണി നദിയിലെ മണല്‍വാരലിനെതിരായ പോരാട്ടങ്ങള്‍ …

മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍; പരാതിയുമായി യുവതി

തിരുവനന്തപുരം: മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ ജീവനുള്ള പുഴുക്കള്‍. പോത്തന്‍കോട് മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ചൂരയിലാണ് പുഴുക്കളെ കണ്ടതെന്ന് പോത്തന്‍കോട് മേലേവിളയിലെ ദിവ്യ പൊലീസില്‍ പരാതിപ്പെട്ടു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മത്സ്യ മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ബാക്കിയുള്ള മത്സ്യവില്‍പ്പന അധികൃതര്‍ തടഞ്ഞു. ആയിരക്കണക്കിന് പുഴുക്കളാണ് മത്സ്യത്തിലുണ്ടായിരുന്നതെന്ന് പരാതിക്കാരി പറഞ്ഞു. ചൂര മീനിനുള്ളില്‍ പതിവായി കാണുന്ന വിരകളാണിതെന്നും പുഴുവല്ലെന്നും വില്‍പനക്കാര്‍ പറയുന്നു. പുഴുവാണോ എന്ന് സ്ഥിരീകരിക്കാനായി ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നു.

നീലേശ്വരം ചിന്മയാ വിദ്യാലയത്തിനു സമീപം വൻ തീപിടിത്തം;ചൂടും പുകയുമേറ്റ് എട്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, സ്കൂളിനു അവധി

കാസർകോട്: നീലേശ്വരം ചിന്മയ സ്കൂളിനു സമീപത്ത് വൻ തീപിടിത്തം. ചൂടും പുകയുമേറ്റ് എട്ടു വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവർക്ക് നീലേശ്വരം താലൂക്കാശുപത്രിയിൽ ചികിത്സ നൽകി.ബുധനാഴ്ച ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്. സ്ക്കൂളിനു സമീപത്തെ പാറപ്പുല്ലുകൾക്കാണ് തീപിടിച്ചത്. നിമിഷനേരം കൊണ്ട് തീ പരിസരമാകെ പടർന്നു. വിവരമറിഞ്ഞ് കാഞ്ഞങ്ങാട് നിന്നു ഫയർഫോഴ്സും നീലേശ്വരം പൊലീസും ചേർന്ന് നാട്ടുകാരുടെ സഹകരണത്തോടെയാണ് തീ അണച്ചത്. സംഭവത്തെ തുടർ സ്കൂളിനു അവധി നൽകി.