അന്നത്തെ മൂന്ന് പെണ്‍കുട്ടികള്‍ ഇന്നത്തെ മൂന്ന് അമ്മൂമ്മമാര്‍

Author: കൂക്കാനം റഹ്‌മാന്‍ വലതു വശത്തു നില്‍ക്കുന്ന ശകുന്തള ഇടതുവശത്ത് തൊട്ട് നില്‍ക്കുന്ന പ്രേമലത അതിനടുത്ത് നില്‍ക്കുന്ന രമണി. ഇവര്‍ 1974-75 വര്‍ഷം കരിവെള്ളൂര്‍ നോര്‍ത്ത് എല്‍.പി.സ്‌കൂളിലെ എന്റെ പ്രിയ വിദ്യാര്‍ത്ഥിനികളായിരുന്നു. അന്ന് എന്റെ മുമ്പിലിരുന്ന പത്തുവയസ്സുകാരികളായ പെണ്‍കുട്ടികളായിരുന്നു ഇവര്‍. പിന്നീട് ഞാന്‍ ഇവരെ കണ്ടിട്ടില്ല. അറുപതിലെത്തിയ ഈ പ്രിയപ്പെട്ടവരെ കണ്ടിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. എന്നിട്ടും അവര്‍ എന്നെ മറന്നില്ല. 17നു വൈകിട്ട് 3 മണിക്ക് ഇവര്‍ എന്നെ കാണാന്‍ വന്നു. അമ്പതുവര്‍ഷം മുമ്പുണ്ടായ ക്ലാസോര്‍മ്മകള്‍ അവര്‍ …

ചായ്യോത്ത് സ്‌കൂളില്‍ ക്ലാസ് മുറിയില്‍ സംഘട്ടനം; പത്താംക്ലാസുകാരന്റെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു, സഹപാഠിക്കെതിരെ കേസ്

കാസര്‍കോട്: വയറ്റില്‍ കുത്തിയത് ചോദ്യം ചെയ്ത വിരോധം മൂലമാണെന്നു പറയുന്നു പത്താംക്ലാസ് വിദ്യാര്‍ത്ഥിയുടെ മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തു. ചായ്യോത്ത് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ പരാതി പ്രകാരം സഹപാഠിക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിയോടെ ക്ലാസ് റൂമിലാണ് സംഭവം. പരാതിക്കാരനെ സഹപാഠി നേരത്തെ വയറ്റിനു കുത്തിയിരുന്നുവത്രെ. ഇതേ കുറിച്ച് ചോദിച്ചപ്പോള്‍ ഏതോ മാരകായുധം ഉപയോഗിച്ച് മൂക്കിന്റെ പാലം അടിച്ചു തകര്‍ത്തുവെന്നാണ് നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ …

കുമ്പള വെടിഉത്സവം; ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ കേസ്

കാസര്‍കോട്: കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രം വെടി ഉത്സവത്തിന്റെ ഭാഗമായി പടക്കങ്ങള്‍ പൊട്ടിച്ച സംഭവത്തില്‍ ക്ഷേത്ര-ഉത്സവ കമ്മിറ്റി ഭാരവാഹികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കെ. സദാനന്ദ കാമത്ത്, എസ് സദാനന്ദ കാമത്ത്, മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര കാമത്ത് എന്നിവര്‍ക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി പത്തര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിക്ക് കിഴക്കു ഭാഗത്തുള്ള ഒഴിഞ്ഞ പറമ്പില്‍ വച്ച് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയുള്ള രീതിയില്‍ പടക്കം പൊട്ടിച്ചുവെന്നാണ് …

മകനെ വെടിവെച്ചു കൊല്ലാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച മാതാവ് വെടിയേറ്റ് മരിച്ചു, പ്രതിയായ പിതാവ് ആസിഡ് കുടിച്ച് ജീവനൊടുക്കി

സുള്ള്യ: മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് മരിച്ചു. തൊട്ടു പിന്നാലെ ഭര്‍ത്താവ് ആസിഡ് കുടിച്ച് മരിച്ചു. സുള്ള്യ, നെല്ലൂര്‍, കെമ്രാജെ, കൊടിമജലുവിലാണ് സംഭവം. ഭാര്യ വിനോദ(42)യെ വെടിവച്ചു കൊന്ന ശേഷം ഭര്‍ത്താവ് രാമചന്ദ്ര ഗൗഡ (54)യാണ് ജീവനൊടുക്കിയത്.വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മദ്യലഹരിയിലെത്തിയ രാമചന്ദ്ര ഗൗഡ ഭക്ഷണം കഴിച്ച ശേഷം ഭാര്യയും മകനുമായി നിസാര പ്രശ്‌നത്തിന്റെ പേരില്‍ വഴക്കിടുകയായിരുന്നു. ഇത് വലിയ വാക്കേറ്റത്തില്‍ കലാശിക്കുകയും രാമചന്ദ്രഗൗഡ മകന്‍ പ്രശാന്തിനു നേരെ തോക്കു ചൂണ്ടുകയും …

മൊത്തവ്യാപാര സ്ഥാപനത്തില്‍ നിന്നു 5 ലക്ഷം കവര്‍ന്ന കേസ്; കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ അറസ്റ്റില്‍

കണ്ണൂര്‍:മൊത്ത വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് അഞ്ചു ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കോഴിക്കോട്, മുക്കം, കൊടിയത്തൂര്‍, ചെറുവാടി സ്വദേശി മുഹമ്മദ് എന്ന അഹമ്മദ് കുട്ടി (65)യാണ് അറസ്റ്റിലായത്. മറ്റൊരു കവര്‍ച്ച ആസൂത്രണം ചെയ്ത ശ്രീകണ്ഠാപുരത്തെത്തിയ പ്രതിയെ വെള്ളിയാഴ്ച പുലര്‍ച്ചെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഡിസംബര്‍ രണ്ടിനു എസ് എം എസ് ട്രേഡേഴ്‌സ് കുത്തിതുറന്നു കവര്‍ച്ച നടത്തിയ കേസിനു തുമ്പായത്,ബാലന്‍, ചന്ദ്രന്‍, മൊയ്തു എന്നിങ്ങനെ വിവിധ പേരുകളിലാണ് ഇയാള്‍ പല സ്ഥലങ്ങളില്‍ താമസിച്ചിരുന്നത്. ഹോട്ടലുകളിലെത്തി …

പ്രണയാഭ്യര്‍ത്ഥനയില്‍ മനംനൊന്ത് 15 കാരി ജീവനൊടുക്കി

ബംഗ്‌ളൂരു: പ്രണയാഭ്യര്‍ത്ഥനയുമായി രണ്ടുപേര്‍ പിന്നാലെ നടക്കുന്നത് സഹിക്കാന്‍ കഴിയാത്ത വിഷമത്തിലാണെന്നു പറയുന്നു, പതിനഞ്ചുകാരി വീട്ടിനകത്ത് കെട്ടിതൂങ്ങി ജീവനൊടുക്കി. ഗജേന്ദ്രഗഡ, ബന്നഗാരെ കോളനിയിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുശി (15)ആണ് ജീവനൊടുക്കിയത്.18 വയസ്സുള്ള രണ്ടുപേര്‍ പ്രണയാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നതായി പറയുന്നു. പ്രണയാഭ്യര്‍ത്ഥന നിരസിക്കുകയും വീട്ടുകാരെ അറിയിക്കുകയും ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. പെണ്‍കുട്ടിയുടെ പിന്നാലെ നടന്നവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ് പൊലീസ്.

പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കമുള്ളവരുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ചു; സീരിയല്‍ നടന്‍ അറസ്റ്റില്‍, കുടുങ്ങിയവരില്‍ ഐ പി എസ് ഉദ്യോഗസ്ഥരും

കണ്ണൂര്‍: പഞ്ചായത്ത് പ്രസിഡണ്ടിന്റേതടക്കം പത്തോളം സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍. പേരാവൂര്‍, വായന്നൂര്‍ സ്വദേശി അഭി (21)യെ ആണ് പേരാവൂര്‍ ഡിവൈ എസ് പി കെ വി പ്രമോദിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. എസ് ഐ ജാന്‍സി ജോസഫും സംഘവും വെള്ളിയാഴ്ച രാവിലെ വയനാട്, പടിഞ്ഞാറെത്തറയിലെ വാടക വീട്ടില്‍ വച്ചാണ് പ്രതിയെ അറസ്റ്റു ചെയ്തതെന്നു പൊലീസ് പറഞ്ഞു. ടെലിവിഷന്‍ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ടെന്നു അവകാശപ്പെടുന്ന അഭി സ്ത്രീകളുടെ ഫോട്ടോകള്‍ ശേഖരിച്ച് അശ്ലീല …

കേന്ദ്രസർക്കാർ എട്ടാം ശമ്പള കമ്മീഷൻ ഉടൻ

ന്യൂഡൽഹി :കേന്ദ്ര ജീവനക്കാരുടെയുംകേന്ദ്ര പെൻഷൻകാരുടെയും ശമ്പളവും അലവൻസും പരിഷ്കരിക്കുന്നതിന് എട്ടാം ധനകാര്യ കമ്മീഷനെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ഇതു സംബന്ധിച്ച ശുപാർശ പ്രധാനമന്ത്രി നരേന്ദ്രമോഡി അംഗീകരിച്ചു.കമ്മീഷൻ ചെയർമാനെയും രണ്ട് അംഗങ്ങളെയും ഉടൻ പ്രഖ്യാപിക്കുമെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ കേന്ദ്ര വാർത്ത പ്രക്ഷേപണമന്ത്രി അശ്വiനി വൈഷ്ണവ് പറഞ്ഞു.2014 ൽ നിയമിച്ച ഏഴാം ശമ്പള കമ്മീഷൻ ശുപാർശകൾ 2016 ജനുവരി 1 മുതൽ നടപ്പാക്കിയിരുന്നു. 49 ലക്ഷം കേന്ദ്ര ജീവനക്കാർക്കും 65 ലക്ഷം കേന്ദ്ര പെൻഷൻകാർക്കും ശമ്പള കമ്മീഷൻ ശുപാർശയുടെ പ്രയോജനം …

ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും ഏറ്റുമുട്ടി: 12 നക്സലൈറ്റുകൾ മരിച്ചു

റായ്പുർ :ഛത്തീസ്ഗഡിലെ സൗത്ത് ബിജാപ്പുരിൽ സുരക്ഷ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 12 മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ചു. വ്യാഴാഴ്ച രാവിലെ 9 മണിക്കാരംഭിച്ച വെടിവെപ്പ് വൈകിട്ടോളം തുടർന്നു. 3 ജില്ലകളിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡും സിആർപിഎഫിന്റെ അഞ്ചു ബറ്റാലിയൻ നിബിഢ വന പോരാട്ട സേനയും ഓപ്പറേഷനിൽ പങ്കെടുത്തു. വനത്തിനുള്ളിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. തിരച്ചിൽ പൂർത്തിയായ ശേഷമേ എത്ര നക്സ ലൈറ്റുകൾ മരിച്ചുവെന്ന് കൃത്യമായി പറയാനാവൂ എന്ന് പോലീസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

മകളെ ഹോസ്റ്റലിലാക്കി മടങ്ങുകയായിരുന്ന പിതാവ് വാഹനാപകടത്തിൽ മരിച്ചു

ആലപ്പുഴ: വിദ്യാർത്ഥിയായ മകളെ ഹോസ്റ്റലിൽ എത്തിച്ചു മടങ്ങുകയായിരുന്നു പിതാവ് വാഹനാപകടത്തിൽ മരിച്ചു. കെഎസ്ആർടിസി ലോ ഫ്ലോർ ബസ്സും കാറും കൂട്ടിയിടിച്ചാണ് കാറിൽ ഉണ്ടായിരുന്നു പിതാവ് മരിച്ചത്. ആലപ്പുഴ ഇരവുകാട് പതിയാംകുളങ്ങര അറയ്ക്കൽ വീട്ടിൽ ശശിധരൻ (58 )ആണ് മരിച്ചത്.പാലായിലെ കോച്ചിംഗ് സെന്റർ എൻട്രൻസ് വിദ്യാർഥിനി യായ മകളെ ഹോസ്റ്റലിൽ എത്തിച്ച ശേഷം കാറിൽ മടങ്ങുകയായിരുന്നു. ദേശീയപാതയിലെ തുമ്പോളി ജംഗ്ഷനടുത്തെ കാർ ഷോറൂമിന് മുന്നിലായിരുന്നു അപകടം. ശശിധരനാണ് കാർ ഓടിച്ചിരുന്നത്.

ഭാരതപ്പുഴയിൽ ഒരു കുടുംബത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു: രണ്ടുപേർക്കും വേണ്ടി തിരച്ചിൽ

തൃശ്ശൂർ: ഭാരതപ്പുഴയിൽ ചെറുതുരുത്തി ശ് മശാനം കടവിൽ കുളിക്കാൻ ഇറങ്ങിയ ഒരു കുടുംബത്തിലെ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. രണ്ടുപേർക്കും വേണ്ടി തിരച്ചിൽ തുടരുന്നു. ചെറുതുരുത്തി ഓടക്കൽ വീട്ടിലെ ഗൃഹനാഥൻ കബീർ, ഭാര്യ റൈഹാന,മകൾ, ബന്ധുവായ മറ്റൊരു കുട്ടി എന്നിവരാണ് വ്യാഴാഴ്ച വൈകിട്ട് കുളിക്കിടയിൽ ഒഴുക്കിൽപ്പെട്ടത്. റൈഹാനയും സഹോദരിയുടെ മകനും ആണ് മരിച്ചത്.റൈഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കബീറിനും മകൾക്കും വേണ്ടി എയർഫോഴ്സും നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ തുടരുകയാണ്.

എറണാകുളത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വെട്ടിക്കൊലപ്പെടുത്തി, നാലാമൻ വെട്ടേറ്റ് ഗുരുതര നിലയിൽ

എറണാകുളം: ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു. മറ്റൊരാളെ വെട്ടേറ്റു ഗുരുതര നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വടക്കൻ പറവൂർ ചേന്ദമംഗലത്ത് വ്യാഴാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ അക്രമം ഉണ്ടായത്.വേണു,വിനീഷ, ഉഷ എന്നിവരാണ് കൊല്ലപ്പെട്ടത്. നാലംഗ കുടുംബത്തിലെ മറ്റൊരാളായ വിനീഷയുടെ ഭർത്താവ് ജിതിനാണ് വെട്ടേറ്റ് ഗുരുതരനിലയിൽ ആശുപത്രിയിൽ ഉള്ളത്. അയൽക്കാരനായ ഋതു എന്നയാളാണ് അക്രമി എന്ന് പറയുന്നു.പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.അയൽക്കാർ തമ്മിലുള്ള തർക്കമാണ് നാടിനെ നടുക്കിയ ആരും കൊലയ്ക്ക് പിന്നിൽ എന്ന് പറയുന്നു.

കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കി കാമുകനെ കൊലപ്പെടുത്തിയ കേസ്: വിധി നാളെ, കോളിളക്കം സൃഷ്ടിച്ച കേസ് തെളിയിച്ചത് പൂച്ചക്കാട്ടെ പ്രവാസിവ്യവസായിയുടെ കൊലപാതകം തെളിയിച്ച ഡിവൈ.എസ്.പി കെ.കെ ജോണ്‍സണ്‍

തിരുവനന്തപുരം: കഷായത്തില്‍ വിഷം കലര്‍ത്തി കാമുകനെ കൊലപ്പെടുത്തിയ കേസില്‍ വിധി നാളെ. കൊല്ലപ്പെട്ട ഷാരോണിന്റെ കാമുകി ഗ്രീഷ്മ, ഗ്രീഷ്മയുടെ മാതാവ്, അമ്മാവന്‍ എന്നിവരാണ് കേസിലെ പ്രതികള്‍. നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം എം ബഷീര്‍ ആണ് വിധി പ്രസ്താവിക്കുക.2022 ഒക്ടോബര്‍ 14ന് ആണ് ഷാരോണ്‍ കാമുകി ഗ്രീഷ്മ നല്‍കിയ കഷായം കുടിച്ചത്. ഇതേ തുടര്‍ന്ന് അവശനായ ഷാരോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 11 ദിവസത്തിനു ശേഷം മരണത്തിന് കീഴടങ്ങി.ഷാരോണും ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദധാരിയുമായ ഗ്രീഷ്മയും പ്രണയത്തിലായിരുന്നു. …

എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്; ഒരാള്‍ മരിച്ചു, 93 ലക്ഷം രൂപ കൊള്ളയടിച്ച് അക്രമി സംഘം രക്ഷപ്പെട്ടു

ബംഗ്‌ളൂരു: എസ്ബിഐ ബാങ്കിന്റെ എ.ടി.എമ്മില്‍ പണം നിറയ്ക്കാന്‍ എത്തിയ ജീവനക്കാര്‍ക്കു നേരെ വെടിവെയ്പ്. ഒരാള്‍ മരിച്ചു; അക്രമികള്‍ 93 ലക്ഷം രൂപയുമായി രക്ഷപ്പെട്ടു.വ്യാഴാഴ്ച ഉച്ചയ്ക്ക് ബിദാറിലാണ് സംഭവം. കളക്ടറേറ്റിനു സമീപത്തെ എസ്ബിഐ ബാങ്ക് എ.ടി.എമ്മില്‍ പണം നിക്ഷേപിക്കാനെത്തിയതായിരുന്നു ജീവനക്കാര്‍. ഈ സമയത്ത് ബൈക്കുകളിലെത്തിയ അക്രമി സംഘം ജീവനക്കാരുടെ കണ്ണിലേക്ക് ഉപ്പ് എറിഞ്ഞ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ ജീവനക്കാരില്‍ ഒരാള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. മറ്റൊരു ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റു. ജീവനക്കാര്‍ എത്തിയ വാഹനത്തില്‍ നിന്നു 93 ലക്ഷം …

കള്ളനോട്ട് കേസ്; ശിക്ഷ സ്‌റ്റേ ചെയ്ത് ജാമ്യത്തിലിറങ്ങിയ യുവാവ് ഭാര്യാവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കണ്ണൂര്‍: കള്ളനോട്ട് കേസില്‍ കോടതി ശിക്ഷിച്ച യുവാവിനെ ഭാര്യാവീട്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചൊറുക്കള സ്വദേശിയായ വി.കെ ഉബൈസി(45)നെയാണ് കോള്‍മൊട്ടയിലെ ഭാര്യാ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്.2009 ജുലായ് 26ന് ആണ് ഉബൈസിനെ അന്നത്തെ കണ്ണൂര്‍ ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടറായ പി.പി സദാനന്ദനും സംഘവും അറസ്റ്റു ചെയ്തത്. കണ്ണൂര്‍ ബസ് സ്റ്റാന്റിലെ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ നിന്നു ഫോണ്‍ വാങ്ങിയ ഉബൈസ് കള്ളനോട്ടുകളാണ് നല്‍കിയത്. സംശയം തോന്നിയ ജീവനക്കാര്‍ ഇയാളെ തടഞ്ഞു …

അമ്മയെ സാക്ഷിയാക്കി 15കാരിയെ താലി ചാര്‍ത്തി; ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡനം, ഒടുവില്‍ യുവാവും പെണ്‍കുട്ടിയുടെ മാതാവും അറസ്റ്റില്‍

പത്തനംതിട്ട: പതിനഞ്ചുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഇലന്തൂര്‍, ഇടപ്പരിയാരം സ്വദേശി അമല്‍ പ്രകാശ് (25) പെണ്‍കുട്ടിയുടെ 35 വയസ്സുള്ള മാതാവ് എന്നിവരെയാണ് മലയാലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഫോണ്‍വിളിച്ചും സന്ദേശങ്ങള്‍ അയച്ചുമാണ് അമല്‍ പെണ്‍കുട്ടിയുമായി അടുപ്പം സ്ഥാപിച്ചത്.കഴിഞ്ഞ ശനിയാഴ്ച പെണ്‍കുട്ടിയെയും മാതാവിനെയും വീട്ടില്‍ നിന്നു കാണാതായി. ഇരുവരും ചുട്ടിപ്പാറ എന്ന സ്ഥലത്ത് എത്തുകയും അമ്മയെ സാക്ഷിയാക്കി അമല്‍ പെണ്‍കുട്ടിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. വൈകുന്നേരം മൂന്നു പേരും …

വരനെ ആനയിക്കുന്നതിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചു; നവജാത ശിശു ഗുരുതരനിലയില്‍

കണ്ണൂര്‍: വിവാഹാഘോഷത്തിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ചതിനെ തുടര്‍ന്ന് നവജാത ശിശു ഗുരുതരാവസ്ഥയില്‍. കണ്ണൂര്‍, തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്-റഫാന ദമ്പതികളുടെ 22 ദിവസം പ്രായമായ കുഞ്ഞാണ് ഗുരുതരാവസ്ഥയിലായത്. കുട്ടി കണ്ണൂര്‍ ചാലയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.ഇവരുടെ അയല്‍വീട്ടില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായി നടന്ന കല്യാണാഘോഷത്തിനിടയിലാണ് സംഭവം. വരനെ ആനയിക്കുന്നതിനിടയില്‍ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കുടുംബം കൊളവല്ലൂര്‍ പൊലീസില്‍ പരാതി നല്‍കി.

ഊഞ്ഞാലില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ: ഊഞ്ഞാലില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. അരൂര്‍, കോളോത്തുകുന്നില്‍ അഭിലാഷിന്റെ മകന്‍ കശ്യപ് (10) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. മാതാപിതാക്കള്‍ സഹോദരിയേയും കൊണ്ട് ആശുപത്രിയില്‍ പോയതായിരുന്നു. ഈ സമയത്ത് കശ്യപ് മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് കശ്യപിനെ വീട്ടിന്റെ മുകളിലത്തെ നിലയിലെ ഊഞ്ഞാലില്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അരൂര്‍, സെന്റ് അഗസ്റ്റ്യന്‍സ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ അരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.