ബീഹാറില്‍ പട്ടാപ്പകല്‍ 16കാരിയെ രണ്ടംഗസംഘം തട്ടിക്കൊണ്ടു പോയി

പാട്‌ന: ബീഹാറില്‍ പട്ടാപ്പകല്‍ 16കാരിയെ ബൈക്കില്‍ തട്ടിക്കൊണ്ടു പോയി. മാര്‍ക്കറ്റില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടംഗസംഘമാണ് തട്ടിക്കൊണ്ടു പോയത്. യുവതിയെയും റാഞ്ചികളെയും പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം. റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്കു മുന്നില്‍ രണ്ടംഗസംഘം ബൈക്ക് നിറുത്തുകയും അതില്‍ നിന്നിറങ്ങിയ ഒരാള്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ചു ബൈക്കില്‍ കയറ്റാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. കുതറിമാറി രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കു പിന്നാലെ വീണ്ടും ബൈക്കിലെത്തിയ സംഘം എത്തുകയും ഇരുവരും ചേര്‍ന്നു ബലം പ്രയോഗിച്ചു ബൈക്കിലിരുത്തി സ്ഥലം …

വാമനപുരം പുഴയില്‍ കണ്ട ജഡം കെഎസ്ആര്‍ടിസി കണ്ടക്ടറുടേത്

തിരുവനന്തപുരം: ആറ്റിങ്ങല്‍ വാമനപുരം പുഴയില്‍ ഞായറാഴ്ച പുലര്‍ച്ചെ കണ്ടെത്തിയ മൃതദേഹം കാണാതായ പാപ്പനംകോട് കെഎസ്ആര്‍ടിസി ഡിപ്പോയിലെ കണ്ടക്ടര്‍ അരുണി(41)ന്റേതാണെന്നു തിരിച്ചറിഞ്ഞു.അരുണിനെ കാണാനില്ലെന്നു ഭാര്യ ശനിയാഴ്ച രാത്രി ആറ്റിങ്ങല്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജഡവും പുഴക്കരയില്‍ സ്‌കൂട്ടറും കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് തെരച്ചില്‍ നടത്തി പുഴയില്‍ മൃതദേഹം കണ്ടെത്തിയത്. കിളിമാനൂര്‍ സ്വദേശിയാണ് അരുണ്‍.

വീണ്ടും ദുരഭിമാനക്കൊല; ഇഷ്ടമുള്ള യുവാവിനെ വിവാഹം കഴിക്കുമെന്ന് പറഞ്ഞ മകളെ അച്ഛന്‍ വെട്ടിക്കൊന്നു

മംഗ്‌ളൂരു: അന്യജാതിക്കാരനായ യുവാവുമായുള്ള പ്രണബന്ധം ഉപേക്ഷിക്കണമെന്ന ഉപദേശം അനുസരിക്കാത്തതിനെ തുടര്‍ന്ന് മകളെ അച്ഛന്‍ വെട്ടിക്കൊന്നു. ബിദര്‍, ഔറാദ്, ബരാഗന്‍രണ്ടയിലാണ് സംഭവം. മോണിക്ക (18)യാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം പിതാവ് മോത്തിറാം ജാദവ് ഒളിവില്‍ പോയി. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ-‘ മോണിക്കയും മറ്റൊരു ജാതിയില്‍ പെട്ട യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ മോത്തിറാം അംഗീകരിച്ചില്ല. പ്രണയ ബന്ധത്തില്‍ നിന്നു പിന്മാറണമെന്നും മെച്ചപ്പെട്ട കുടുംബത്തിലുള്ള സ്വജാതിക്കാരനായ യുവാവിനെ കൊണ്ട് വിവാഹം …

കാണാതായ യുവാവിന്റെ ജഡം പുഴയില്‍

തിരുവനന്തപുരം: വാമനപുരത്ത് യുവാവിന്റെ ജഡം പുഴയില്‍ കാണപ്പെട്ടു. ആറ്റിങ്ങലിലെ അരുണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. നദിക്കടുത്ത് അരുണിന്റെ സ്‌കൂട്ടറും കണ്ടെത്തിയിട്ടുണ്ട്.ഭര്‍ത്താവിനെ കാണാനില്ലെന്ന് അരുണിന്റെ ഭാര്യ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. അതു സംബന്ധിച്ചു നടന്ന അന്വേഷണത്തിലാണ് മൃതദേഹം പുഴയില്‍ കാണപ്പെട്ടത്. പൊലീസ് അന്വേഷിക്കുന്നു.

റംസാന്‍ വിപണി ലക്ഷ്യം: പഴവര്‍ഗ്ഗങ്ങള്‍ക്ക് വില വര്‍ദ്ധിപ്പിച്ചു തുടങ്ങി, നേന്ത്രക്കായ വില 80 കടന്ന് റെക്കോഡിലേക്ക്

കാസര്‍കോട്: റംസാന്‍ വിപണി മുന്നില്‍ക്കണ്ട് പഴവര്‍ഗങ്ങള്‍ക്ക് വില വര്‍ധിപ്പിച്ചു തുടങ്ങിയതായി ആക്ഷേപം.നേന്ത്രക്കായക്ക് പൊതുവിപണിയില്‍ 80 മുതല്‍ 85 രൂപ വരെയാണ് ഇന്നത്തെ വില. നഗര-ഗ്രാമ പ്രദേശങ്ങളിലൊക്കെ പഴവര്‍ഗങ്ങള്‍ക്ക് വില കയറ്റത്തിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്. അടുത്തമാസം തുടങ്ങാനിരിക്കുന്ന റംസാന്‍ വിപണി മുന്നില്‍ കണ്ടുകൊണ്ടാണ് ഇതെന്ന് സംസാരമുണ്ട്.പഴവര്‍ഗ്ഗ മൊത്ത പൊതുവിപണിയില്‍ ഇന്നലെ 60 മുതല്‍ 70 രൂപ വരെ ആയിരുന്നു നേന്ത്രപ്പഴത്തിന്റെ വില. കദളിപ്പഴത്തിനും വില 70ല്‍ എത്തി നില്‍ക്കുന്നുണ്ട്. മൈസൂര്‍ പഴത്തിന് 60രൂപ വില ഈടാക്കുന്നു.നേന്ത്രക്കായയ്ക്ക് റെക്കോഡ് …

ഉദിനൂരില്‍ കുലുക്കിക്കുത്ത്; എം.ടി.പി മുസ്തഫ അറസ്റ്റില്‍

കാസര്‍കോട്: ഉദിനൂര്‍, കുലോം ക്ഷേത്രത്തിനു സമീപത്ത് കുലുക്കിക്കുത്ത് ചൂതാട്ടം നടത്തുകയായിരുന്ന ആള്‍ അറസ്റ്റില്‍. എടച്ചാക്കൈ, വളാല്‍ ഹൗസിലെ എം.ടി.പി മുസ്തഫ (46)യെ ആണ് ചന്തേര എസ്‌ഐ കെ. പ്രശാന്ത് അറസ്റ്റു ചെയ്തത്. കളിക്കളത്തില്‍ നിന്നു 1150 രൂപയും ചൂതാട്ടത്തിനു ഉപയോഗിച്ച സാധനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസിനെ കണ്ട് കളിക്കാര്‍ ഓടിപ്പോയി.ഉത്സവസ്ഥലങ്ങളിലും മറ്റും വിവിധ തരത്തിലുള്ള ചൂതാട്ടങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സ്‌കൂട്ടറിനു പിന്നില്‍ ഓട്ടോയിടിച്ച് യുവതി മരിച്ചു

മംഗ്‌ളൂരു: കിനിഗോളി സംസ്ഥാന പാതയില്‍ കില്‍പ്പാടി പഞ്ചായത്ത് ഓഫീസിനു സമീപത്തുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഷിമന്തൂര്‍ സ്വദേശിനിയായ മമത (42)യാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന സ്‌കൂട്ടറിനു പിന്നില്‍ ഓട്ടോയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചു വീണ് ഗുരുതരമായി പരിക്കേറ്റ മമതയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. നേരത്തെ മുംബൈയില്‍ താമസിച്ചിരുന്ന മമത അടുത്തിടെയാണ് ഷിമന്തൂരില്‍ പുതിയ വീട് പണിത് താമസം തുടങ്ങിയത്. അപകടത്തില്‍ മംഗ്‌ളൂരു നോര്‍ത്ത് പൊലീസ് കേസെടുത്തു.മമതയുടെ ഭര്‍ത്താവ് മൈസൂരില്‍ ബിസിനസുകാരനാണ്. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ഒരു …

മഞ്ചേശ്വരത്ത് വികസന സന്ദേശം അസലാവുന്നു; പക്ഷെ നടു അനക്കാന്‍ വയ്യാതായെന്നു ഗുണഭോക്താക്കള്‍

മഞ്ചേശ്വരം: വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കുതിച്ചുയരുമ്പോള്‍ മഞ്ചേശ്വരം മണ്ഡലത്തിലെ ഗുണഭോക്താക്കളാകേണ്ട മുതിര്‍ന്ന പൗരന്മാര്‍ നടു അനക്കാന്‍ കഴിയാതെ വിഷമിക്കുന്നു.എല്ലായിടത്തും എല്ലാവര്‍ക്കും തൊട്ടടുത്തു വികസനമെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ കാസര്‍കോടു താലൂക്കു വിഭജിച്ചു മഞ്ചേശ്വരം താലൂക്ക് വര്‍ഷങ്ങള്‍ക്കു മുമ്പു രൂപീകരിച്ചത്. ഇതിനു വേഗത പകരുന്നതിന് താലൂക്ക് ആസ്ഥാനം ഉപ്പള ബസ് സ്റ്റാന്റിനടുത്തെ വാടക കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ സ്ഥാപിച്ചു. ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വികസനത്തിന്റെ ഗുണം ലഭ്യമാക്കാന്‍ ജീവനക്കാരെയും മറ്റ് അടിസ്ഥാന സംവിധാനങ്ങളുമേര്‍പ്പെടുത്തി. എന്നാല്‍ താലൂക്ക് ഓഫീസ് പൂര്‍ണ്ണ സജ്ജമായി നിലവില്‍ വന്നെങ്കിലും …

അമേരിക്കന്‍ വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടി; യുവതിയുടെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി, നീലേശ്വരത്തും യൂറോപ്യന്‍ വിസ തട്ടിപ്പ്

കാസര്‍കോട്: അമേരിക്കയില്‍ ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് എട്ടു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മാലോത്ത്, അശോകച്ചാലിലെ പി.ആര്‍ മായയുടെ പരാതിയില്‍ തൃശൂര്‍ സ്വദേശിയായ സുനില്‍ ജോസ് എന്ന ആള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് വിശ്വാസവഞ്ചനയ്ക്ക് കേസെടുത്തു.2022 ഡിസംബര്‍ 17 മുതല്‍ വിവിധ ദിവസങ്ങളിലായി എട്ടുലക്ഷം രൂപ കൈക്കലാക്കി തന്നെയും ഭര്‍ത്താവിനെയും സുനില്‍ ജോസ് വഞ്ചിച്ചതായി മായ നല്‍കിയ പരാതിയില്‍ പറയുന്നു. സുനില്‍ ജോസിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.മറ്റൊരു വിസ തട്ടിപ്പ് സംഭവത്തില്‍ നീലേശ്വരം പൊലീസും …

വീട്ടുജോലിക്കാരിയുമായി അവിഹിത ബന്ധമെന്ന് സംശയം; ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍

ബംഗ്‌ളൂരു: വീട്ടു ജോലിക്കാരിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സംശയിച്ചു ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ ഭാര്യ അറസ്റ്റില്‍. കല്‍ബുര്‍ഗി, ഗാസിപൂരിലെ ഉമാദേവിയെയാണ് ബ്രഹ്‌മപുരി പൊലീസ് അറസ്റ്റു ചെയ്തത്. ക്വട്ടേഷന്‍ സംഘാംഗങ്ങളായ ആരിഫ്, മനോഹര്‍, സുനില്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഗാസിപൂര്‍, അട്ടാര്‍ കോമ്പൗണ്ടില്‍ താമസിക്കുന്ന വെങ്കടേശ് മാലി പാട്ടീല്‍ ആണ് അക്രമത്തിനു ഇരയായത്. ഇതു സംബന്ധിച്ച് മകന്‍ നല്‍കിയ പരാതി പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയിലാണ് അക്രമത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നു കണ്ടെത്തിയത്. തുടര്‍ന്ന് …

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി; പ്രസിഡണ്ടിനു നേരെ വധഭീഷണിയും അക്രമവും, കാരണം സാമ്പത്തിക ക്രമക്കേട് യോഗത്തില്‍ പറഞ്ഞ വിരോധം

കാസര്‍കോട്: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് പള്ളി ജനറല്‍ ബോഡി യോഗത്തില്‍ കയ്യാങ്കളി. സെക്രട്ടറിക്കെതിരെ സാമ്പത്തിക ക്രമക്കേട് ജനറല്‍ ബോഡി യോഗത്തില്‍ ആരോപിച്ചതാണ് കാരണമെന്നു പറയുന്നു. ആരോപണം ഉന്നയിച്ച പ്രസിഡണ്ടിനു നേരെ വധഭീഷണിയും കയ്യേറ്റ ശ്രമവുമുണ്ടായതായി കമ്മറ്റി പ്രസിഡണ്ട് കാപ്പില്‍ മുഹമ്മദ് പാഷ (71) നല്‍കിയ പരാതിയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ സജീഷ് ജിന്ന എന്നയാള്‍ക്കെതിരെ ബേക്കല്‍ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ചയാണ് സംഭവം. സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങള്‍ ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചതോടെ, തന്നെ തള്ളുകയും വധിക്കുമെന്നു …

ഭാര്യയെ കുത്തിക്കൊന്നു; സ്വയം കുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച് ഭര്‍ത്താവ് ഗുരുതര നിലയില്‍ ആശുപത്രിയില്‍

പാലക്കാട്: ഉപ്പുംപാടത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. തോലന്നൂര്‍ സ്വദേശിനിയും ഉപ്പും പാടത്തെ വാടക വീട്ടില്‍ താമസക്കാരിയുമായ ചന്ദ്രികയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭര്‍ത്താവ് രാജനെ ഗുരുതരനിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാഴ്ച്ച മുമ്പാണ് രാജനും കുടുംബവും ഉപ്പുംപാടത്തെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. ഞായറാഴ്ച പുലര്‍ച്ചെ ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടാവുകയും പ്രകോപിതനായ രാജന്‍ കത്തിയെടുത്ത് ചന്ദ്രികയെ കുത്തുകയും അതേ കത്തി കൊണ്ട് സ്വയം കുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ചന്ദ്രികയുടെ നിലവിളി കേട്ട് മുകള്‍ നിലയില്‍ …

ബദിയഡുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും വേണം: ആക്ഷന്‍ കൗണ്‍സില്‍

കാസര്‍കോട്: ബദിയടുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഇതിനുവേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായി മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍), ശ്രീകാന്ത് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബാലകൃഷ്ണ ഷെട്ടി, സുധാകരന്‍, മുഹമ്മദലി, ശങ്കരനാരായണ ഭട്ട്, ഗംഗാധരന്‍ ഗോളിയടുക്ക, അബ്ബാസ്, രവികുമാര്‍ റൈ, ഈശ്വര ഭട്ട് എന്നിവരാണ് മറ്റു …

മോഡല്‍ പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

കാസര്‍കോട്: പത്താംക്ലാസ് വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവലിലെ ബാബുവിന്റെയും ശോഭയുടെയും മകന്‍ നവനീത്(15) ആണ് മരിച്ചത്. നീലേശ്വരം രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച സ്‌കൂളില്‍ നടന്ന മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയാണ്‌ സംഭവം. കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാര ക്ഷേത്രത്തിന് കട്ടില വച്ചു

കാസര്‍കോട്: തളങ്കര പാലക്കുന്ന് ശ്രീ ചീരുമ്പാ ഭഗവതി ക്ഷേത്രം ഭണ്ഡാര ക്ഷേത്രത്തിന് കട്ടില വച്ചു. ശില്‍പ്പി സുകുമാരന്‍ ചാലിങ്കാല്‍ കാര്‍മ്മികത്വം വഹിച്ചു. ക്ഷേത്ര ജീര്‍ണ്ണോദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ഭണ്ഡാര ക്ഷേത്രം നൂനത രീതിയില്‍ നിര്‍മിക്കുന്നത്. ക്ഷേത്ര സ്ഥാനികന്മാരും, ഭഗവതി സേവാ സംഘം ഭാരഭാഹികളും, ഭക്തജനങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.

കുണിയയിലെ അബ്ദുല്‍ റഹ്‌മാന്‍ ഹാജി അന്തരിച്ചു

കാസര്‍കോട്: കുണിയയിലെ കെ. അബ്ദുല്‍ റഹ്‌മാന്‍ ഹാജി(70) അന്തരിച്ചു. പരേതരായ ചെരുമ്പ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യമാര്‍: പരേതയായ ഖദീജ കുണിയ, നസീമ പാണത്തൂര്‍.മക്കള്‍: അബ്ദുല്ല, ഹാരിസ്, ഹാഫിള് മുഹീനുദ്ദീന്‍, ത്വാഹ, ത്വയ്യിബ് (ഇരുവരും വിദ്യാര്‍ഥികള്‍), പരേതനായ അസ്‌കര്‍. മരുമക്കള്‍: നൗഷീബ റൈഹാന. സഹോദരങ്ങള്‍: ഇസ്മായില്‍, മുഹമ്മദ്, മൊയ്തീന്‍ കുഞ്ഞി, ഖദീജ, ആസ്യുമ്മ, സഫിയ. മൃതദേഹം കുണിയ ജുമുഅ മസ്ജിദ് പരിസരത്ത് ഖബറടക്കി.

കോഡ് ദബ്ബു ദൈവസ്ഥാന ഭാരവാഹികള്‍ പതിവ് തെറ്റാതെ കാണിക്കയുമായി വലിയ ജമാഅത്ത് പള്ളിയിലെത്തി

കാസര്‍കോട്: പതിവ് തെറ്റാതെ ഇക്കുറിയും മൊഗ്രാല്‍ ഗാന്ധിനഗര്‍ കോഡ് ദബ്ബു ദൈവസ്ഥാന ഭാരവാഹികള്‍ കാണിക്കയുമായി മൊഗ്രാല്‍ കടപ്പുറം വലിയ ജമാഅത്ത് പള്ളിയിലെത്തി. ദൈവസ്ഥാനത്ത് വാര്‍ഷിക നേമോത്സവം ഈ മാസം 13 മുതല്‍ 16 വരെ നടക്കാന്‍ പോവുകയാണ്. ഇതിന് ക്ഷണിക്കാനാണ് ക്ഷേത്ര ഭാരവാഹികളെത്തിയത്. പള്ളി പരിസരത്ത് വെച്ച് പള്ളി ഇമാം അബൂബക്കര്‍ ഹാഷിമി, ജുമാ മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ വിപി അബ്ദുല്‍ ഖാദര്‍ ഹാജി, ബിഎന്‍ മുഹമ്മദലി, ടിഎം ഷുഹൈബ്, ഇബ്രാഹിം കൊപ്പളം, എംജിഎ റഹ്‌മാന്‍, എക്‌സിക്യൂട്ടീവ് …

നെടുമ്പാശേരി വിമാനത്താവളത്തിലെ ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ ഓടയില്‍ വീണ് മൂന്ന് വയസുകാരന്‍ മരിച്ചു. രാജസ്ഥാന്‍ സ്വദേശിയുടെ മകന്‍ റിദാനാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടതിന് പിന്നാലെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ആഭ്യന്തര വിമാനത്താവളത്തിന് പുറത്തുള്ള കഫ്തീരിയയ്ക്കടുത്തെ പൂന്തോട്ടത്തില്‍ ഉച്ചയോടെയാണ് സംഭവമുണ്ടായത്. മാതാപിതാക്കള്‍ ഭക്ഷണം കഴിക്കുന്നതിനിടെ മൂത്ത സഹോദരനൊപ്പം കളിക്കുന്നതിനിടെ റിദാന്‍ ഓടയിലേക്കു വീണുപോവുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ കുരുന്നിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.