എല്‍കെ അദ്വാനി അപ്പോളോ ആശുപത്രിയില്‍ നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: ബിജെപി നേതാവും മുന്‍പ്രധാനമന്ത്രിയുമായ എല്‍കെ അദ്വാനിയെ ബുധനാഴ്ച രാത്രി ന്യൂഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 96 കാരനായ അദ്വാനി ഡോ.വിനീത് സ്‌കറിയയുടെ നീരീക്ഷണത്തിലാണ്. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അസുഖത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പതിവു പരിശോധനയാണെന്നാണ് അദ്വാനിയുടെ ഓഫീസില്‍ നിന്ന് അറിയിക്കുന്നത്.

വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്ന് മരണപ്പെട്ട യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടു പോയി. ഉത്തര്‍പ്രദേശ്, കേരിയിലെ ഹരിശ്ചന്ദ്ര-സോനാദേവി ദമ്പതികളുടെ മകന്‍ അമരേന്ദ്ര കുമാറാ(24)ണ് മരിച്ചത്. കാസര്‍കോട് നിന്നു ആംബുലന്‍സില്‍ മംഗ്‌ളൂരുവിലെത്തിച്ച് വിമാനത്തിലായിരിക്കും നാട്ടിലെത്തിക്കുക. സഹോദരങ്ങളുടെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടു പോകുന്നത്. വര്‍ഷങ്ങളായി കാസര്‍കോട്ട് നിര്‍മ്മാണ ജോലി നടത്തി വരികയായിരുന്നു അമരേന്ദ്ര കുമാര്‍. ബുധനാഴ്ച മൊഗ്രാലില്‍ നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന വീടിന്റെ സണ്‍ഷേഡ് തകര്‍ന്നാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അമരേന്ദ്രനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ …

കോളജില്‍ മദ്യപിച്ചെത്തി; ഗേറ്റില്‍ തടഞ്ഞത് പിടിച്ചില്ല; സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി വിദ്യാര്‍ഥി

കോളജില്‍ മദ്യപിച്ചെത്തിയ വിദ്യാര്‍ഥി സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ കെംപപുര സിന്ധി കോളജ് കാംപസിലാണ് ദാരുണ സംഭവം. കോളജിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ജയ് കിഷോര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതി ഭാര്‍ഗവ് ജ്യോതി (22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ചയായിരുന്നു സംഭവം. കോളജിലെ അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിയാണ് ഭാര്‍ഗവ്. ബുധനാഴ്ച കോളജ് ഫെസ്റ്റിനിടെ പുറത്തേക്കിറങ്ങിയ ഇയാളെ ജയ് കിഷോര്‍ വിലക്കി. ഫെസ്റ്റിനിടെ പുറത്ത് പോകാന്‍ വിദ്യാര്‍ഥികള്‍ക്ക് അനുവാദമില്ലെന്ന് ഇയാള്‍ അറിയിച്ചെങ്കിലും ഇത് വകവയ്ക്കാതെ ഭാര്‍ഗവ് പുറത്തിറങ്ങി. പിന്നീട് …

സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് ഹൊസങ്കടി രാജധാനി ജ്വല്ലറി കൊള്ള; രണ്ട് കുപ്രസിദ്ധ കവര്‍ച്ചക്കാര്‍ അറസ്റ്റില്‍

കാസര്‍കോട്: ഹൊസങ്കടിയിലെ രാജധാനി ജ്വല്ലറിയില്‍ സെക്യൂരിറ്റി ജീവനക്കാരനെ കെട്ടിയിട്ട് കൊള്ളയടിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കര്‍ണ്ണാടക സ്വദേശികളും കുപ്രസിദ്ധ കവര്‍ച്ചക്കാരുമായ മുഹമ്മദ് ഇസ്മയില്‍ (52), മുഹമ്മദ് ഗോസ് (41) എന്നിവരെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ അറസ്റ്റിലായി കര്‍ണ്ണാടക ജയിലില്‍ കഴിയുന്നതിനിടയിലാണ് രാജധാനി ജ്വല്ലറി കവര്‍ച്ചാ കേസില്‍ ഇരുവരും പ്രതികളാണെന്ന് തിരിച്ചറിഞ്ഞത്. ഈ വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരെയും കസ്റ്റഡിയില്‍ കിട്ടുന്നതിനും …

വീടു കയറ്റം പതിവാക്കിയ ഉടുമ്പ് രമേശന്‍ കാസര്‍കോട്ട് പിടിയില്‍; വലയിലായത് നൂറോളം കേസുകളിലെ പ്രതി

കാസര്‍കോട്: കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ ഉടുമ്പ് രമേശന്‍ (36) കാസര്‍കോട്ട് അറസ്റ്റില്‍. കാസര്‍കോട് ടൗണ്‍ എസ്.ഐ അഖിലിന്റെ നേതൃത്വത്തില്‍ പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പാലക്കാട്, പറളി, മുത്തന്‍തറവാളയം, അഞ്ചാം മൈല്‍, എടത്തറ സ്വദേശിയാണ് ഉടുമ്പ് രമേശന്‍ എന്ന രമേശന്‍. കാസര്‍കോട് ബീരന്ത് വയലിലെ ആര്‍. ലക്ഷ്മി നാരായണ നായകിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 2000 രൂപ കവര്‍ച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഏപ്രില്‍ 18ന് ആയിരുന്നു കവര്‍ച്ച. നാരായണ നായികും കുടുംബവും ബംഗ്ളൂരുവിലുള്ള മകന്റെ വീട്ടില്‍ പോയ …

സിപിഎം നേതാവ് മജ്ബയലിലെ എം ജഗന്നാഥ അന്തരിച്ചു

കാസര്‍കോട്: മീഞ്ച പഞ്ചായത്ത് മുന്‍ സെക്രട്ടറിയും സിപിഎം നേതാവുമായ മജ്ബയലിലെ എം. ജഗന്നാഥ(73) അന്തരിച്ചു. രോഗബാധിതനായി ദേര്‍ളക്കട്ട ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടായിരുന്നു അന്ത്യം. മീഞ്ച പഞ്ചായത്ത് മുന്‍ മെമ്പറായിരുന്നു. മീഞ്ച, പൈവളിഗെ പഞ്ചായത്ത് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് സ്പെഷ്യല്‍ ഗ്രേഡ് സെക്രട്ടറിയായാണ് സര്‍വ്വീസില്‍ നിന്നു വിരമിച്ചത്. അതിന് ശേഷം മീഞ്ച പഞ്ചായത്തിലെ കുളൂര്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച് പഞ്ചായത്ത് മെമ്പറായിരുന്നു. മംഗല്‍പാടി-പൈവളിഗെ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കള്‍: …

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്

ഭാര്യ ജോലിക്ക് പോയ സമയത്ത് 12 കാരനായ മകനെ ക്രൂര പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കണ്ണൂര്‍ സ്വദേശിയായ പിതാവിന് 96 വര്‍ഷം കഠിന തടവ്. തടവുശിക്ഷയ്ക്ക് പുറമെ 8.11 ലക്ഷം രൂപ പിഴയും ചുമത്തി. വിവിധ വകുപ്പുപ്രകാരമാണ് കഠിനതടവും പിഴയും വിധിച്ചത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42 കാരനെയാണ് മഞ്ചേരി പ്രത്യേക പോക്സോ കോടതി ജഡ്ജി എ.എം. അഷ്റഫ് ശിക്ഷിച്ചത്. പിഴയടയ്ക്കുന്നപക്ഷം തുക കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു. സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍നിന്ന് കുട്ടിക്ക് നഷ്ടപരിഹാരം ലഭ്യമാക്കാന്‍വേണ്ട …

യൂട്യൂബര്‍ക്ക് വിമാനത്താവളത്തില്‍ ഗിഫ്റ്റ് കട; കടയ്ക്ക് പിറകില്‍ നടക്കുന്നത് സ്വര്‍ണ കടത്ത്; അടുത്തിടെ കടത്തിയത് 267 കിലോ സ്വര്‍ണം

ചെന്നൈ: വിമാനത്താവളത്തിലെ ഗിഫ്റ്റ് കടയുടെ മറവില്‍ സ്വര്‍ണ കടത്ത് നടത്തുന്ന യൂട്യൂബര്‍ പിടിയിലായി.രണ്ടുമാസത്തിനിടെ കടത്തിയത് 267 കിലോയോളം സ്വര്‍ണമെന്ന് കസ്റ്റംസ്. കഴിഞ്ഞ ദിവസം ഒരു കിലോയോളം സ്വര്‍ണവുമായി കടയിലെ ജീവനക്കാരന്‍ കസ്റ്റംസിന്റെ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വന്‍തോതില്‍ സ്വര്‍ണംകടത്തല്‍ നടത്തിയതായി തെളിഞ്ഞത്. മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ ഒരുകിലോ സ്വര്‍ണവുമായി കഴിഞ്ഞ ദിവസമാണ് കടയിലെ ജീവനക്കാരന്‍ ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസിന്റെ പിടിയിലായത്. ശ്രീലങ്കയില്‍ നിന്നെത്തിയ യാത്രക്കാരനായിരുന്നു ഇയാള്‍ക്ക് സ്വര്‍ണം കൈമാറിയത്. തുടര്‍ന്ന് ശ്രീലങ്കന്‍ …

പാലം തകരാറായ നിലയില്‍; ചെങ്കള 5, 6 വാര്‍ഡ് നിവാസികള്‍ ആശങ്കയില്‍

കാസര്‍ര്‍കോട്: ചെങ്കള പഞ്ചായത്തിലെ നാരമ്പാടി, അര്‍ളടുക്ക വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന ചെണ്ടത്തോടി- ബണ്ടുംകുഴി പാലം അപകടാവസ്ഥയില്‍. നൂറുകണക്കിന് ആളുകള്‍ സഞ്ചരിക്കുന്ന ഈ പാലം ദശാബ്ദങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചതാണ്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പാലത്തിന്റെ വീതി കുറവും കൈവരികള്‍ ഇല്ലാത്ത സ്ഥിതിയും യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പാലത്തിന്റെ കോണ്‍ക്രീറ്റ് ഇളകി വീണുകൊണ്ടിരിക്കുകയാണ്. കമ്പികള്‍ തുരുമ്പെടുത്തുകഴിഞ്ഞു. പുഴയ്ക്ക് പുതിയ പാലം ഉടന്‍ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.

കടല്‍ക്ഷോഭം: പെരിങ്കടി കടപ്പുറം റോഡ് കടലെടുത്തു

കാസര്‍കോട്: ഉപ്പള-പെരിങ്കടി കടപ്പുറം റോഡ് ശക്തമായ തിരമാലയില്‍ തകര്‍ന്നു. ഒരു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന റോഡിലൂടെ വാഹനഗതാഗതം അസാധ്യമായിരിക്കുകയാണ്.വര്‍ഷങ്ങളായി കാലവര്‍ഷത്തോടനുബന്ധിച്ച് നാശനഷ്ടമുണ്ടാകുന്ന പ്രദേശമാണ് പെരിങ്കടി. അതുകൊണ്ട് തന്നെ കാലവര്‍ഷക്കാലം പെരിങ്കടി തീരദേശത്തു ഭീതിയുടെയും ആശങ്കയുടെയും കാലമാണ്. 2017 ല്‍ നിയമസഭാ സമിതി തീരദേശ വാസികളുടെ ദുരിതമറിയാന്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കടലാക്രമണത്തില്‍ നിന്ന് തീരദേശത്തെ രക്ഷിക്കാന്‍ ചെറുതും വലുതുമായ പദ്ധതികള്‍ നിര്‍ദ്ദേശിച്ചിരുന്നു. ആ ഇനത്തില്‍ കുറേ പണം കടലെടുത്തു കൊണ്ടു പോവുകയും ചെയ്തുവെന്ന് തീരദേശം നിവാസികള്‍ …

കാസര്‍കോട് ചീമേനിയില്‍ വീടിന് നേരെ അക്രമം; വെടിയുതിര്‍ത്തതായി സംശയം; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ചീമേനിയില്‍ വീടിന് നേരെ ആക്രമണം. വെടിയേറ്റതെന്ന് സംശയം. ജനല്‍ച്ചില്ല് തകര്‍ന്നു.വീടിന്നകത്തുനിന്നും വെടിയുണ്ടക്ക് സമാനമായ വസ്തു കണ്ടെടുത്തു. ചീമേനി തുറവിലെ കെ വി വല്‍സലയുടെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. ശനിയാഴ്ച രാത്രി 12.30 ഓടെയാണ് സംഭവം. വലിയ ശബ്ദം കേട്ടാണ് വീട്ടുകാര്‍ ഉണര്‍ന്നത്. എഴുന്നേറ്റ് നോക്കിയപ്പോള്‍ ജനല്‍ച്ചില്ല് തകര്‍ന്ന നിലയിലായിരുന്നു. പന്നീട് നടത്തിയ അന്വേഷണത്തില്‍ വെടിയുണ്ടയെന്ന് സംശയിക്കുന്ന വസ്തു നിലത്തുനിന്നും കണ്ടെടുത്തു. ചീമേനി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വല്‍സലയുടെ പരാതിയില്‍ വീട് ആക്രമിച്ചതിന് പൊലീസ് കേസെടുത്തു. …

ഹെല്‍മെറ്റില്ലാ യാത്ര; കേരളത്തില്‍ ഭാരതീയ ന്യായ് സംഹിതയിലെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു

ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു. ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനാണ് കേസ്. മലപ്പുറം കൊണ്ടോട്ടി സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.തിങ്കളാഴ്ച പുലര്‍ച്ചെ 12.19 നാണ് കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് കൊണ്ടോട്ടി സ്റ്റേഷന്‍ എസ്എച്ച്ഒ ദീപകുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ ആദ്യ കേസാണിതെന്ന് ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍ പറഞ്ഞു.കര്‍ണാടകയിലെ കുടക് മടിക്കേരി സ്വദേശിയായ മുഹമ്മദ് ഷാഫിക്കെതിരെയാണ് കേസ്.പാലക്കാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് ഹെല്‍മറ്റ് ധരിക്കാതെയും അശ്രദ്ധയോടെയും വാഹനം ഓടിച്ചതിനാണ് കേസ്. …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി; അധ്യാപിക അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപിക അറസ്റ്റില്‍. യു.എസിലെ ന്യൂജഴ്സി ഫ്രീ ഹോള്‍ഡ് ഇന്റര്‍ മീഡിയറ്റ് സ്‌കൂളിലെ സ്പെഷ്യല്‍ എജ്യുക്കേഷന്‍ അധ്യാപികയായ അലിസണ്‍ ഹ വേമെന്‍(43) ആണ് പൊലീസിന്റെ പിടിയിലായത്. ആറു മുതല്‍ എട്ട് വരെ ക്ലാസുകളുള്ള സ്‌കൂളിലെ അധ്യാപികയാണ് അലിസണ്‍. ഇതേ സ്‌കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുമായി അധ്യാപിക ശാരീരിക ബന്ധത്തിലേര്‍പ്പെട്ടുവെന്ന് കണ്ടെത്തിയാണ് പൊലീസ് അലിസണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്ത് മോണ്‍മേത് കൗണ്ടി ജയിലിലേക്കയച്ചു.

ലോണാവാല വെള്ളച്ചാട്ടത്തിലെ അപകടം; പെണ്‍കുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തി

മുംബൈ: ലോണാവാല വെള്ളച്ചാട്ടത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ മിന്നല്‍ പ്രളയത്തില്‍പ്പെട്ട് കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു.മരിയ സയ്യദ് (ഒന്‍പത്)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ലോണാവാല അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. കാണാതായ നാലുവയസ്സുകാരനെ കണ്ടെത്താന്‍ ശ്രമം തുടരുന്നു.ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി(12), ഉമേര അന്‍സാരി(എട്ട്) എന്നിവരുടെ മൃതദേഹം ഞായറാഴ്ച തന്നെ കണ്ടെത്തിയിരുന്നു. മുംബൈയില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ് ലോണാവാലഹില്‍സ്റ്റേഷന്‍. ഇവിടെ അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ അംഗങ്ങളാണ് ഞായറാഴ്ച അപകടത്തില്‍പെട്ടത്. പുലര്‍ച്ചെ പെയ്ത മഴയില്‍ …

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിങ്കളാഴ്ച വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച മഴമുന്നറിയിപ്പില്‍ മാറ്റമുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് കാസര്‍കോട്. കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ യല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലേര്‍ട്ടാണ് അറിയിപ്പില്‍ പറയുന്നത്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കേരള തീരം മുതല്‍ മഹാരാഷ്ട്ര …

ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യദ്രോഹികളുടെ വിളയാട്ടം; ഇരുന്നൂറിലേറെ പുസ്തകങ്ങള്‍ തീയിട്ടു നശിപ്പിച്ചു, ബെഞ്ചുകള്‍ക്കും നാശം

കാസര്‍കോട്: ബോവിക്കാനം എ.യു.പി സ്‌കൂളില്‍ സാമൂഹ്യ ദ്രോഹികളുടെ വിളയാട്ടം. 200 ല്‍പ്പരം പുസ്തകങ്ങളും ശുചീകരണ ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു. കുട്ടികള്‍ ചിത്രം വരയ്ക്കാന്‍ ഉപയോഗിക്കുന്ന ക്രയോണ്‍പെന്‍സിലുകളും നശിപ്പിച്ചു.തിങ്കളാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് അതിക്രമവിവരം അധികൃതര്‍ അറിഞ്ഞത്. പ്രീപ്രൈമറി വിഭാഗം പ്രവര്‍ത്തിക്കുന്ന ക്ലാസ് മുറിയിലാണ് അതിക്രമം നടന്നത്. വാതില്‍ പുറത്ത് നിന്നു പൂട്ടിയിരുന്നു. പുറത്ത് നിന്ന് ജനല്‍ വഴി അകത്തേക്ക് തീ കത്തിച്ചിടുകയായിരുന്നെന്ന് സംശയിക്കുന്നു. തീ ആളിപ്പടര്‍ന്നപ്പോള്‍ ബെഞ്ചുകളുടെ കാലുകളും കത്തി നശിച്ചു.

യൂ ട്യൂബില്‍ റീച്ച് കിട്ടണം; യൂട്യൂബറായ നീലേശ്വര്‍ കൂറ്റന്‍ ടവറില്‍ കയറി; പിന്നീട് സംഭവിച്ചത്

യൂട്യൂബില്‍ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവ് താഴെയിറങ്ങാനാവാതെ കുടുങ്ങിപ്പോയി. ഒടുവില്‍ പൊലീസും സന്നദ്ധപ്രവര്‍ത്തകരും അഞ്ച് മണിക്കൂറോളം പരിശ്രമിച്ചതിനുശേഷം യൂട്യൂബറായ നീലേശ്വറിനെ പരിക്കുകളില്ലാതെ രക്ഷപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയിലായിരുന്നു സംഭവം. ‘നീലേശ്വര്‍22’ എന്ന പേരുളള യൂട്യൂബ് ചാനലാണ് യുവാവിനുളളത്. 8,87,000 സബ്‌സ്‌ക്രൈബര്‍മാരുണ്ട്. സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ച് പോസ്റ്റ് ചെയ്താല്‍ ചാനല്‍ വൈറലാകുമെന്ന് കരുതിയാണ് യുാവാവ് ടവറില്‍ കയറിയത്. ഒരു സുഹൃത്തിനോടൊപ്പമാണ് നീലേശ്വര്‍ ടവറിനടുത്ത് എത്തിയത്. യുവാവ് ടവറിലേക്ക് അതിസാഹസികമായി കയറുന്നത് സുഹൃത്ത് …

കാര്യങ്കോട് പുതിയ പാലം തുറന്നു; 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും

കാസര്‍കോട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയായ, കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലം ഗതാഗത്തിനായി തുറന്ന് കൊടുത്തു. 61 വര്‍ഷം പഴക്കമുള്ള പഴയ പാലം ഇനി ഓര്‍മയാകും. പകരം പടിഞ്ഞാറ് ഭാഗത്ത് പുതിയൊരു പാലം കൂടി വരും. ഇതിന്റെ നിര്‍മാണത്തിനും തുടക്കമായി. കാസര്‍കോട് ജില്ലയില്‍ ദേശീയപാതയിലെ ഏറ്റവും വലിയ പാലമാണിത്. 1963 എപ്രില്‍ 17ന് അന്നത്തെ മുഖ്യമന്ത്രി ആര്‍.ശങ്കറാണ് കാര്യങ്കോട് പുഴയ്ക്ക് കുറുകെയുള്ള ആദ്യത്തെ പാലം തുറന്നു കൊടുത്തത്. പാലം വരുന്നതിനു മുന്‍പ് കാര്യങ്കോട് പഴയകടവില്‍ …