നിയമ സഹായം തേടിയെത്തിയ പീഡനത്തിനിരയായ യുവതിയെ ബലാത്സംഗം ചെയ്ത കേസ്;മുൻ സർക്കാർ പ്ളീഡർ പി ജി മനു കീഴടങ്ങി

കൊച്ചി:നിയമസഹായം തേടിയെത്തിയ അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസില്‍ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്.മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും  തള്ളിയിരുന്നു.  യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിലാണ് പി ജി മനുവിനെതിരെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, ഐടി ആക്‌ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പി ജി മനുവിനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ മനുവിന് കീഴടങ്ങാന്‍ പത്ത് ദിവസത്തെ സമയം …

ഹണിട്രാപ്പില്‍ കുടുക്കി മാങ്ങാട് സ്വദേശിയുടെ 5 ലക്ഷം തട്ടി; ദമ്പതികളടക്കം 7 പേര്‍ പിടിയില്‍

കാസര്‍കോട്: 59 കാരനില്‍ നിന്ന് പണം തട്ടിയ ഹണിട്രാപ്പ് സംഘം അറസ്റ്റില്‍. കോഴിക്കോട്, പെരുമണ്ണ സ്വദേശി പി.ഫൈസല്‍ (37), ഭാര്യ കുറ്റിക്കാട്ടൂര്‍ സ്വദേശിനി ലുബ്‌ന (29), കാസര്‍കോട്, ഷിറിബാഗിലു സ്വദേശി എന്‍.സിദ്ദീഖ് (48), മാങ്ങാട്ടെ ദില്‍ഷാദ് (40), മുട്ടത്തൊടിയിലെ നഫീസത്ത് മിസ്രിയ (40), മാങ്ങാട്ടെ അബ്ദുള്ളക്കുഞ്ഞി (32), പടന്നക്കാട്ടെ റഫീഖ് (42) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് ഇന്‍സ്പെക്ടര്‍, അരുണ്‍ മോഹനും സംഘവും അറസ്റ്റു ചെയ്തത്. മംഗളൂരുവില്‍ എത്തിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് മാങ്ങാട് …

മംഗളാ എക്‌സ്പ്രസില്‍ തീയും പുകയും; ട്രെയിന്‍ നീലേശ്വരത്ത് അരമണിക്കൂറോളം നിര്‍ത്തിയിട്ടു

കാസര്‍കോട്: നിസാമുദ്ദീന്‍ എറണാകുളം മംഗളാ എക്‌സ്പ്രസില്‍ തീയും പുകയും. ഇതേ തുടര്‍ന്ന് അരമണിക്കൂറോളം നീലേശ്വരത്ത് നിര്‍ത്തിയിട്ടു. ബുധനാഴ്ച രാവിലെ എട്ടുമണിയോടെയാണ് സംഭവം. ട്രെയിനിന്റെ എസ്. അഞ്ച് കോച്ചിന്റെ അടിഭാഗത്തു നിന്നാണ് തീയും പുകയും കണ്ടത്. അപകടമൊന്നും ഉണ്ടായില്ല. യാത്രക്കാരിലൊരാളാണ് തീ കണ്ടതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ മാസ്റ്ററെ വിവരമറിയിച്ചത്. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഉടന്‍ തന്നെ ലോക്കോ പൈലറ്റിന് വിവരം കൈമാറുകയായിരുന്നു. തീയും പുകയും നിന്നതിന് ശേഷമാണ് ട്രെയിന്‍ യാത്രതുടര്‍ന്നത്. മണിക്കൂറുകള്‍ വൈകി രാവിലെ 8 മണിയോടെയാണ് ട്രെയിന്‍ നീലേശ്വരത്ത് …

നിക്ഷേപിച്ച തുക കിട്ടാത്തതിനാൽ ദയാവധത്തിന് അപേക്ഷ നൽകിയ ആൾക്ക് ഒടുവിൽ പണം നൽകാൻ തയ്യാറായി കരുവന്നൂർ ബാങ്ക്; 28 ലക്ഷം നൽകിയത് കുത്തിയിരിപ്പ് സമരത്തിനൊടുവിൽ

തൃശ്ശൂർ:ദയാവധത്തിനായി അപേക്ഷ നല്‍കിയ മാപ്രാണം സ്വദേശി ജോഷിക്ക് കരുവന്നൂർ സഹകരണ ബാങ്ക് നിക്ഷേപ തുകയിലെ 28 ലക്ഷം രൂപ കൈമാറി.ചൊവ്വാഴ്ച വൈകീട്ട് നാലര മണിക്കൂർ നീണ്ട കുത്തിയിരിപ്പ് സമരത്തിനൊടുവിലാണ് 28 ലക്ഷം രൂപയുടെ ചെക്ക് നല്‍കിയത്. ജോഷിക്കും കുടുംബാംഗങ്ങള്‍ക്കുമായി 90 ലക്ഷത്തോളം രൂപയാണ് കരുവന്നൂരില്‍ നിക്ഷേപമുള്ളത്.തുക തിരിച്ചുനല്‍കുമെന്ന് സ്വകാര്യ ചാനല്‍ പരിപാടിയില്‍ മന്ത്രി പറഞ്ഞത് പ്രകാരം ചൊവ്വാഴ്ച വൈകീട്ട് 4.45നാണ് ജോഷി ബാങ്കിലെത്തിയത്. എന്നാല്‍, ഇതേകുറിച്ച്‌ അറിവൊന്നുമില്ലെന്നാണ് ബാങ്ക് ജീവനക്കാർ അറിയിച്ചു. നിക്ഷേപ തുകയുടെ കാര്യത്തില്‍ തീരുമാനമായിട്ടേ …

മണിപ്പൂരിൽ വീണ്ടും സംഘർഷം; വെടിവെയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു

ഇംഫാൽ: വംശീയ കലാപം നടക്കുന്ന മണിപ്പൂരിൽ വീണ്ടും സംഘർഷം. കഴിഞ്ഞദിവസം മേഖലയിൽ നടന്ന വെടിവെയ്പ്പിൽ രണ്ട് മരണം സ്ഥിരീകരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റതായിട്ടാണ് വിവരം. ഇംഫാൽ ഈസ്റ്റിലെ ഒരു ഗ്രാമത്തിലാണ് കുക്കി, മെയ്തേയ് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. സുരക്ഷാ വിന്യാസം ശക്തമാക്കിയെന്ന് സർക്കാർ അറിയിച്ചു. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്.ആയുധധാരികളായ അക്രമിസംഘം നാട്ടുകാർക്ക് നേരെ വെടിവെക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.പരിക്കേറ്റവരെ ചികിത്സയ്ക്കായി ഇംഫാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരിൽ ഒരാൾ ബിജെപിയുടെ …

പാർലമെൻറ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും;തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനങ്ങൾക്ക് സാധ്യത

ന്യൂഡൽഹി:പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ 11 ന് പാര്‍ലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യും.വ്യാഴാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കേന്ദ്ര ബജറ്റിന് മുന്നോടിയായി സര്‍ക്കാര്‍ സാമ്പത്തിക സര്‍വേ പാര്‍ലമെന്റിന്റെ മേശപ്പുറത്ത് വെക്കും. ജമ്മു കശ്മീരിന്റെ ബജറ്റും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചേക്കും. സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. അടുത്ത മാസം 9 വരെയാണ് സമ്മേളനം നടക്കുക. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ സംബന്ധിച്ച വിജ്ഞാപനം …

സാഹിത്യകാരൻ വാസു ചോറോട് അന്തരിച്ചു

കാസർകോട്: ജില്ലയിലെ മുതിർന്ന സാംസ്കാരിക പ്രവർത്തകനും സാഹിത്യകാരനുമായ വാസു ചോറോട് (80) അന്തരിച്ചു. ചൊവ്വാഴ്ച രാത്രി പയ്യന്നൂരിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വടകര ചോറോട് സ്വദേശിയാണ്. എഴുത്തുകാരൻ, പ്രഭാഷകൻ, കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻ്റ്, ഹൊസ്ദുർഗ് താലൂക്ക് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, കേരള സംഗീത നാടക അക്കാദമി മെമ്പർ എന്നീ നിലകളിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. വാഗ്മിയും ബാലസാഹിത്യ ഇൻസ്റ്റ്യൂട്ട് ഭരണസമിതി അംഗവുമായിരുന്നു. പടന്ന എം ആർവി ഹയർ …

യുവ വസ്ത്ര വ്യാപാരി സ്ഥാപനത്തിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു

കാസർകോട്: യുവ വ്യാപാരി ഷോപ്പിനുള്ളിൽ കുഴഞ്ഞുവീണു മരിച്ചു. കാസർകോട് നായക്സ് റോഡിലെ ബ്രാൻഡ് സ്ഥാപന ഉടമയും മൊഗ്രാൽ സ്വദേശിയുമായ മഹമൂദ്(44) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ഷോപ്പിൽ വച്ചാണ് സംഭവം. കുഴഞ്ഞുവീണ മഹ്മൂദിനെ മറ്റു ജീവനക്കാർ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൊഗ്രാൽ യൂനാനി ആശുപത്രിക്ക് സമീപത്തെ പരേതനായ സൈനുദ്ദീനിന്റെയും ആസ്യുമ്മയുടെയും മകനാണ്. റംലയാണ് ഭാര്യ. ഇസാൻ, വസീം, ഫാത്തിമ എന്നിവർ മക്കളാണ്. സഹോദരങ്ങൾ: ഉമാലിമ്മ, അബ്ബാസ്, അബ്ദുള്ള, റഷീദ്, സിദ്ദീഖ്, ഖാലിദ്, ഔഫ്, …

അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : അഗ്നിശമന സേനാ ജീവനക്കാരനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുക്കം ഫയർ സ്റ്റേഷനിലെ ഡ്രൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ.എ.ഷിംജുവിനെയും അമ്മയെയും ആണ് കുന്ദമംഗലം പയിമ്പ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ഷിംജു തൂങ്ങിമരിച്ച നിലയിലും അമ്മ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലുമായിരുന്നു. ഷിംജു ഇന്നലെയും ജോലിക്കെത്തിയിരുന്നു.കിടപ്പു രോഗിയായ അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഷിംജു വീട്ടുമുറ്റത്തെ മാവിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ് നടപടികൾക്ക് …

കെ.എസ്.ആർ.ടി.സി ബസ് സ്കൂട്ടറിലിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കൊല്ലം:കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം കെ.എസ്.ആര്‍.ടി.സി ബസ് സ്‌കൂട്ടറിലിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു. ടികെഎം എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥി തൃക്കടവൂര്‍ മതിലില്‍ കുന്നത്തുകിഴക്കതില്‍ ദിലീപിന്റെ മകള്‍ ഗോപിക (18) ആണ് മരിച്ചത്.ഇന്നു രാവിലെ 7.40 നാണ് സംഭവം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് ഗോപികയും പിതാവും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ചത്. സൈക്കിള്‍ യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചപ്പോള്‍ ബസിന്റെ പിന്‍വശം തട്ടി അപകടമുണ്ടാവുകയായിരുന്നു. തെറിച്ചു വീണ ഗോപികയുടെ ദേഹത്തുകൂടി ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്; പിടിഐ വൈസ് പ്രസിഡന്റിനും ജയിൽ ശിക്ഷ

ഇസ്‌‌ലാമാബാദ്: ഔദ്യോഗിക രേഖകൾ പുറത്തുവിട്ടെന്ന കേസിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പത്തുവർഷം തടവ്. സ്‌പെഷ്യൽ കോടതി ജഡ്‌ജിയായ അബുൽ ഹസ്‌നത് മുഹമ്മദ് സുൽക്കർനയിൻ ആണ് ശിക്ഷ പ്രഖ്യാപിച്ചത്. അടുത്ത മാസം എട്ടിന് പാകിസ്ഥാനിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്‌ ഇമ്രാൻ ഖാന് തടവുശിക്ഷ വിധിച്ചത്. രഹസ്യ സ്വഭാവമുള്ളതും രാജ്യരക്ഷയെ ബാധിക്കുന്നതുമായ രേഖകൾ പരസ്യമാക്കി എന്ന കേസിലാണ് ശിക്ഷ. യുഎസ് എംബസി അയച്ച നയതന്ത്ര രേഖ 2022 മാർച്ചിൽ നടന്ന പാർട്ടി റാലിയിൽ ഇമ്രാൻ ഉയർത്തി കാട്ടിയിരുന്നു. …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗിക പീഡനം; വ്യാജ സിദ്ധൻ അറസ്റ്റിൽ

താമരശ്ശേരി:പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ വ്യാജ സിദ്ധൻ അറസ്റ്റില്‍. ഈങ്ങാപ്പുഴയിലെ ആലഞ്ചേരി കളത്തില്‍ അൻവർ സാദത്തിനെ (45) യാണ് താമരശ്ശേരി ഡി.വൈ.എസ്.പി പ്രമോദ് അറസ്റ്റു ചെയ്‌തത്.പടിഞ്ഞാറത്തറ സ്വദേശിയായ ഇയാള്‍ ഏഴു വർഷത്തോളമായി ഈങ്ങാപ്പുഴയില്‍ ആഭിചാര ക്രിയകളും ചികിത്സയും നടത്തിവരികയാണ്. വീട്ടില്‍ ചികിത്സക്കായി എത്തിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വയനാട് സ്വദേശിയായ പെണ്‍കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോള്‍ പ്രതി പീഡിപ്പിച്ചു എന്നാണ് പരാതി. ഇപ്പോള്‍ പതിനഞ്ചു വയസ്സായ പെണ്‍കുട്ടി കൗണ്‍സിലിംഗിനിടെയാണ് സംഭവം സ്കൂള്‍ അധികൃതരോട് വെളിപ്പെടുത്തിയത്. ചൈല്‍ഡ് ലൈൻ …

അമ്മായിയമ്മ അനുവാദമില്ലാതെ തന്റെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കുന്നു; വിവാഹമോചനം തേടി യുപി യുവതി

അമ്മായിയമ്മ തന്റെ അനുവാദമില്ലാതെ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആഗ്രയില്‍ ഒരു യുവതി ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി. മേക്കപ്പ് ഉപയോഗിച്ചതിന്റെ പേരില്‍ അമ്മായിയമ്മയുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്നെയും സഹോദരിയെയും വീട്ടില്‍ നിന്ന് പുറത്താക്കിയതായും യുവതി ആരോപിച്ചു. മല്‍പുര സ്വദേശികളായ യുവതിയും സഹോദരിയും എട്ട് മാസം മുമ്പാണ് രണ്ട് സഹോദരന്മാരെ വിവാഹം കഴിച്ചച്ചത്. തന്റെ അനുവാദമില്ലാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതി കണ്ടെത്തുന്നത് വരെ വീട്ടില്‍ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. തനിക്ക് പുറത്ത് പരിപാടിക്ക് പോകേണ്ടി വരുമ്പോള്‍ …

രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസുകാര്‍ തമ്മില്‍ തല്ലി; ഗാന്ധിജിയുടെ ഛായാചിത്രവും നിലവിളക്കും വലിച്ചെറിഞ്ഞു

തൃശൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. നേതാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതോടെ അണികളും തമ്മില്‍ പൊരിഞ്ഞ അടിയായി. ഗാന്ധിജിയുടെ ഛായാചിത്രവും അനുസ്മരണത്തിനായി കൊണ്ടുവന്ന നിലവിളക്കും വലിച്ചെറിഞ്ഞു. വടക്കാഞ്ചേരിയിലെ കോണ്‍ഗ്രസ് ഓഫീസിലാണ് നേതാക്കളും പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടിയത്.ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് ഏറ്റുമുട്ടലിലെത്തിയത്. ഇത് ഒരു കൂട്ടര്‍ ചോദ്യം ചെയ്തതോടെ തമ്മിലടിയായി. …

പൂപ്പാറ കൂട്ട ബലാല്‍സംഗം; മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപ പിഴയും

ഇടുക്കി പൂപ്പാറയില്‍ ബംഗാള്‍ സ്വദേശിനിയായ 16 വയസുകാരിയെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നു പ്രതികള്‍ക്കും 90 വര്‍ഷം തടവും നാല്‍പതിനായിരം രൂപയും ശിക്ഷ. ദേവികുളം അതിവേഗ കോടതിയുടെയാണ് വിധി. തമിഴ്‌നാട് സ്വദേശി സുഗന്ദ്, ശിവകുമാര്‍, പൂപ്പാറ സ്വദേശി ശ്യാം എന്നിവരാണ് കേസിലെ പ്രതികള്‍. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍, പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ എന്നിവ പ്രകാരമുള്ള കുറ്റം മൂന്നു പ്രതികളുംചെയ്തുവെന്ന് തിങ്കളാഴ്ച ദേവികുളം അതിവേഗ കോടതി കണ്ടെത്തിയിരുന്നു. ശാസ്ത്രീയ തെളിവുകള്‍, സാഹചര്യം എന്നിവയൊക്കെ പരിശോധിച്ച …

‘ഞങ്ങള്‍ പോകുന്നു’; ആത്മഹത്യാ സന്ദേശത്തിനു പിന്നാലെ അഞ്ചംഗ കുടുംബത്തെ കാണാതായി

മൈസൂര്‍: സാമൂഹ്യ മാധ്യമം വഴി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ആത്മഹത്യാ സന്ദേശമയച്ചശേഷം അഞ്ചംഗ കുടുംബത്തെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. മൈസൂരു ഏജി കൊപ്പല്‍ സ്വദേശികളായ മഹേഷ് (35), ഭാര്യ ഭവാനി (28), മകള്‍ പ്രേക്ഷ (മൂന്ന്), അച്ഛന്‍ മഹാദേവന്‍ (65), അമ്മ സുമിത്ര (55) എന്നിവരെയാണ് ഒരാഴ്ച മുമ്പ് കാണാതായത്. സരസ്വതിപുരം പൊലീസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യേക സംഘം അന്വേഷണം തുടങ്ങി. ഈ മാസം 23ന് മഹേഷ് സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും തങ്ങള്‍ കുടുംബത്തോടെ ആത്മഹത്യ ചെയ്യുന്നതായി വാട്സ്ആപ്പിലൂടെ സന്ദേശം …

15 പ്രതികള്‍ക്കും തൂക്കുകയര്‍; അപൂര്‍വങ്ങളില്‍ അപൂര്‍വം; കേരള നീതിന്യായ ചരിത്രത്തില്‍ ഇത് ആദ്യം

ആലപ്പുഴ: ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേര്‍ക്കും ഒരേ സമയം തൂക്കുകയര്‍ വിധിക്കുന്നത് ഇന്ത്യയുടെ നീതിന്യായ ചരിത്രത്തില്‍ ഇത് രണ്ടാം തവണ. അതേസമയം കേരള നീതിന്യായ ചരിത്രത്തില്‍ ഇത് ആദ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തില്‍ ഇങ്ങനെയൊരു വിധി വന്നത് നിയമ മേഖലകളാകെ ചര്‍ച്ച ചെയ്യുകയാണ്. രാജീവ് ഗാന്ധി വധക്കേസില്‍ കുറ്റക്കാരെന്നു കണ്ട 26 പ്രതികള്‍ക്കാണ് അന്ന് ടാഡാ കോടതി വധശിക്ഷ വിധിച്ചത്. ഇതാണ് ഒരു വ്യക്തിയുടെ കൊലപാതകത്തില്‍ പ്രതികളായ മുഴുവന്‍ പേര്‍ക്കും വധ ശിക്ഷ നല്‍കുന്ന …

രഞ്ജിത്ത് ശ്രീനിവാസൻ വധം; പ്രതികളായ 15 എസ്ഡിപിഐ പ്രവർത്തകർക്കും വധ ശിക്ഷ; മുഴുവൻ പ്രതികൾക്കും വധ ശിക്ഷ നൽകുന്നത് അപൂർവ്വങ്ങളിൽ അപൂർവ്വം

മാവേലിക്കര: ബി.ജെ.പി. ഒ.ബി.സി. മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകൻ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികൾക്കും വധശിക്ഷ. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. കേസിലെ 15 പ്രതികളും കുറ്റക്കാരാണെന്ന് ജനുവരി 20-ന് കോടതി കണ്ടെത്തിയിരുന്നു. കേസിൽ പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാവിധി കേൾക്കാനായി രഞ്ജിത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മക്കളും കോടതിയിൽ എത്തിയിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായി പരിഗണിക്കണമെന്നായിരുന്നു പ്രോസിക്യൂഷൻ്റെ വാദം. പോപ്പുലര്‍ …