മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബി.ജെപിയില്‍ ചേര്‍ന്നേക്കുമെന്ന് സൂചന

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ട് എംഎല്‍എ സ്ഥാനം രാജിവച്ചു. 65 കാരനായ ചവാന്‍ തിങ്കളാഴ്ച രാവിലെയാണ് നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കറെ കണ്ട് രാജി സമര്‍പ്പിച്ചത്.മഹാരാഷ്ട്രയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ബാബ സിദ്ദിഖും മിലിന്ദ് ദിയോറയും പാര്‍ട്ടി വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ സംഭവവികാസം. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് ചവാന്റെ രാജി. അതേസമയം രാജിക്കുള്ള കാരണം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. പാര്‍ടിയില്‍ അതൃപ്തനാണെന്ന റിപോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനിടെയാണ് പുതിയ …

മനുഷ്യക്കടത്ത് ; വ്യാജ സീലുകള്‍ നിര്‍മ്മിച്ച ബംഗ്‌ളൂരുവിലെ സ്ഥാപനം കണ്ടെത്തി;തെളിവെടുപ്പുമായി പൊലീസ്

കാസർകോട്: മനുഷ്യക്കടത്ത് നടത്തുന്നതിനായി വ്യാജ സീലുകളും വ്യാജരേഖകളും ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തെ ബംഗ്‌ളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹ്‌മദ്, അബ്രാര്‍ (26), എം.എ.സാബിത്ത്, (25), പടന്നക്കാട്, കരുവളത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെ ബേഡകം എസ്.ഐ.എം ഗംഗാധരന്റെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘത്തെ ഈ മാസം ഒന്നിനു രാത്രിയിലാണ് ബന്തടുക്ക, കണ്ണാടിത്തോട്ടില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. കാറിനകത്തു പരിശോധന നടത്തിയപ്പോള്‍ 37 വ്യാജ സീലുകളും …

പിടിയിലായ ലിജേഷ് നിരവധി മാല മോഷണ കേസുകളിലെ പ്രതി; പറശ്ശിനിയിലെ വയോധികയില്‍ നിന്നു പൊട്ടിച്ചെടുത്ത 6.5 പവന്‍ സ്വര്‍ണ്ണം പയ്യന്നൂരിലെ ജ്വല്ലറികളില്‍

കണ്ണൂര്‍: പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്‌കൂട്ടറിലെത്തി സ്ത്രീകളുടെ മാല തട്ടിയെടുത്ത കേസില്‍ റിമാന്റിലായ അന്നൂര്‍ പുതിയപുരയില്‍ ഹൗസിലെ ലിജേഷ് നിരവധി സമാനമായ കേസുകളിലെ പ്രതിയെന്ന് പൊലീസ്. ലിജേഷിനെതിരെ ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി സ്റ്റേഷനുകളില്‍ മാല പൊട്ടിക്കല്‍ കേസുകളുണ്ട്. അതിനിടെ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും സ്‌കൂട്ടറിലെത്തി വയോധികമാരുടെ കഴുത്തില്‍ നിന്നും പൊട്ടിച്ചെടുത്ത സ്വര്‍ണ്ണമാലകള്‍ പയ്യന്നൂരിലെ ജ്വല്ലറികളില്‍ വിറ്റ നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ ലിജേഷിനെയും കൂട്ടി നടത്തിയ തെളിവെടുപ്പിലാണ് സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തില്‍ പഴയങ്ങാടി, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ …

തമിഴ്നാട്ടിലും ഗവർണ്ണർ സർക്കാർ പോര് രൂക്ഷം; നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവർണ്ണർ;പ്രസംഗത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പെന്ന് തുറന്നടിച്ച് ഗവർണ്ണർ

ചെന്നൈ: കേരളത്തിന്‌ സമാനമായി തമിഴ്നാട്ടിലും സർക്കാർ ഗവർണർ ഏറ്റുമുട്ടൽ. തമിഴ്നാട് സര്‍ക്കാര്‍ തയ്യാറാക്കിയ നയപ്രഖ്യാപന പ്രസംഗം വായിക്കാതെ ഗവര്‍ണര്‍ ആര്‍ എന്‍ രവി. നയപ്രഖ്യാപനത്തിലെ ചില ഭാഗങ്ങളോട് വിയോജിപ്പുണ്ടെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. പല ഭാഗങ്ങളും വസ്തുതാ വിരുദ്ധവും ധാര്‍മ്മികതയ്ക്ക് നിരക്കാത്തതുമാണെന്നും സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണെന്നും വ്യക്തമാക്കിയാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം പ്രസംഗം അവസാനിപ്പിച്ചത്. ഏതാണ്ട് മൂന്നു മിനിറ്റ് മാത്രമാണ് ഗവര്‍ണര്‍ നിയമസഭയില്‍ പ്രസംഗിച്ചത്. എംഎല്‍എമാര്‍ അമ്പരന്നു നില്‍ക്കെ, ഗവര്‍ണറെ സഭയിലിരുത്തി സ്പീക്കര്‍ നിയമസഭയില്‍ …

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് വൊര്‍ക്കാടി പഞ്ചായത്തില്‍ ഇരട്ട ഇലക്ഷന്‍ ചൂട്

കാസര്‍കോട്: പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു രാഷ്ട്രീയ രംഗം ചൂടുപിടിച്ചു കൊണ്ടിരിക്കെ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തുള്ള കൊടലമുഗര്‍-പാത്തൂരില്‍ തെരഞ്ഞെടുപ്പു ചൂട് ഇരട്ടിച്ചു. ഈമാസം 18നു നടക്കുന്ന വൊര്‍ക്കാടി പഞ്ചായത്തിലെ കൊടലമുഗര്‍-പാത്തൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് തെരഞ്ഞെടുപ്പാണ് മേഖലയില്‍ പുകഞ്ഞു കൊണ്ടിരിക്കുന്നത്. സൊസൈറ്റിയില്‍ 11 ഡയറക്ടര്‍മാരാണുള്ളത്. ഇടതുമുന്നണി ഒറ്റക്കെട്ടായാണ് ഇവിടെ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ദീര്‍ഘകാലമായി ഭരണം നടത്തുന്ന സിപിഎം അവകാശപ്പെടുന്നുണ്ടെങ്കിലും ആ പാനലില്‍ 11 പേരും സിപിഎം പ്രവര്‍ത്തകരാണ്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിന്റെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ലക്ഷങ്ങള്‍ കൂടി നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാമെന്നും അതിനുവേണ്ടി …

തൃപ്പൂണിത്തുറയില്‍ വാഹനത്തില്‍ നിന്ന് പടക്കം ഇറക്കുന്നതിനിടെ സ്‌ഫോടനം; ഒരാള്‍ മരിച്ചു; സ്ത്രീയടക്കം 17 പേര്‍ക്ക് പരിക്ക്; കെട്ടിടം പൂര്‍ണമായി തകര്‍ന്നു

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണ കെട്ടിടത്തിന് സമീപം സ്‌ഫോടനം. ഒരാള്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. രാവിലെ പത്തരയോടെയാണ് തൃപ്പൂണിത്തുറ ചൂരനാട് അപകടം ഉണ്ടായത്. തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നയാളാണ് ആശുപത്രിയില്‍ വച്ച് മരിച്ചത്. പടക്കങ്ങള്‍ വാഹനത്തില്‍ നിന്ന് ഇറക്കുമ്പോഴാണ് പൊട്ടിത്തെറി. പടക്കം കൊണ്ടുവന്ന ലോറി പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. സ്‌ഫോടനം നടന്ന സ്ഥലത്തെ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ 25 ഓളം വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രണ്ട് തവണ ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് …

ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു; ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് പരിഭ്രാന്തി പരത്തിയത്

തൃശൂര്‍ കുന്നംകുളത്ത് ഇടഞ്ഞ ആന പാപ്പാനെ ആക്രമിച്ചു. ഇന്ന് രാവിലെ 8.30ന് ആനയെ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഇടഞ്ഞത്. ഇടഞ്ഞ പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആന അരമണിക്കൂറോളം സ്ഥലത്ത് പരിഭ്രാന്തി പരത്തി. അതിനിടെ ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചീരകുളം പൂരത്തിനെത്തിച്ച ആനയാണ് ഇടഞ്ഞത്. എന്നാല്‍ ആനയെ പിന്നീട് എഴുന്നെള്ളിപ്പിന് ഇറക്കിയില്ല.

എഐ ക്യാമറ എന്താ ഇങ്ങെനെ? നിര്‍ത്തിയിട്ട ജീപ്പില്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന്; 1000 രൂപ പിഴയടക്കാന്‍ ജീപ്പ് ഉടമയ്ക്ക് നോട്ടീസ്

നിര്‍ത്തിയിട്ട ജീപ്പില്‍ ഹെല്‍മെറ്റ് വെച്ചില്ലെന്ന് കാട്ടി ജീപ്പ് ഉടമയ്ക്ക് പിഴ. രണ്ടുതവണ ഹെല്‍മെറ്റ് വെച്ചില്ലെന്നും അതിനാല്‍ ആയിരം രൂപ ഉടന്‍ പിഴ അടക്കണമെന്നും കാട്ടിയാണ് മോട്ടോര്‍ വാഹനവകുപ്പ് വിചിത്ര നോട്ടീസ് അയച്ചത്. രാജമല പെട്ടിമുടി സ്വദേശി പി കാര്‍ത്തിക്കിനാണ് രണ്ടുതവണ ഹെല്‍മെറ്റ് വെച്ചില്ലെന്നും അതുകൊണ്ടുതന്നെ 500 രൂപ വീതം പിഴ അടക്കണമെന്നുമുള്ള നോട്ടീസാണ് എത്തിയത്.കാര്‍ത്തിക്കിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 14 എ 7997 നമ്പറുള്ള ജീപ്പിന്റെ പേരിലാണു ഹെല്‍മറ്റ് വെച്ചില്ലെന്നും അതിനാല്‍ പിഴ അടക്കണമെന്നും കാട്ടി നോട്ടീസ് …

നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം പെരുങ്കളിയാട്ടത്തിന് പോകുന്നതിനിടെ

കാസര്‍കോട്: ക്ഷേത്ര ഉല്‍സവം കാണാന്‍ പോവുകയായിരുന്ന ആളുകള്‍ സഞ്ചരിച്ച ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്ക്. അമിഞ്ഞിക്കോട് കെ.അനുരാഗ് (26) ആണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് 3 മണിയോടെ കൊടക്കാട് വെള്ളച്ചാലിലാണ് അപകടമുണ്ടായത്. പാലേത്തര ഭാഗത്ത് നിന്നും കൂട്ടുകാര്‍ക്കൊപ്പം മുച്ചിലോട്ട് ഉത്സവ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം. ഓടിക്കൊണ്ടിരിക്കെ ഓട്ടോ നിയന്ത്രണം വിട്ട് തല കീഴായി മലക്കം മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ …

തൊട്ടിലെന്നു കരുതി കുഞ്ഞിനെ അടുപ്പില്‍ വെച്ചു; ഒരു മാസം പ്രായമായ കുഞ്ഞ് വെന്തുമരിച്ചു

മിസൗറി: സ്‌നേഹം മൂത്ത മാതാവ് തോട്ടിലെന്നു കരുതി കുഞ്ഞിനെ അടുപ്പില്‍ വെച്ചു. കുട്ടി വെന്തുമരിച്ചതിനെത്തുടര്‍ന്ന് പൊലീസ് മാതാവിനെതിരെ കേസെടുത്തു. കുഞ്ഞിന് ഒരു മാസമായിരുന്നു പ്രായം. മാതാവിന്റെ അശ്രദ്ധയാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നു കരുതുന്നു.യുഎസിലെ മിസൗറിയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അടുപ്പില്‍ നിന്നും കുഞ്ഞിന്റെ ഡയപ്പറും വസ്ത്രങ്ങളും കത്തിനശിച്ച നിലയില്‍ പൊലീസ് കണ്ടെടുത്തു. കുട്ടിയുടെ മരണത്തില്‍ ശിശു സംരക്ഷണ സംഘടനകള്‍ ദുരൂഹത പ്രകടിപ്പിച്ചു.

ആളെ കൊല്ലി കാട്ടാന ബേലൂർ മഖ്ന ഉള്ള സ്ഥലം കണ്ടെത്തി; സാഹചര്യം അനുകൂലമായാൽ മയക്കുവെടി വെക്കുമെന്ന് വനം വകുപ്പ്

മാനന്തവാടി:മാനന്തവാടിയില്‍ കർഷകൻ്റെ ജീവനെടുത്ത കാട്ടാന ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലം കണ്ടെത്തി. സാഹചര്യം അനുകൂലമായാല്‍ ഉടന്‍ മയക്കുവെടി വയ്ക്കുമെന്ന് നോര്‍ത്ത് വയനാട് ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചു.മണ്ണുണ്ടിക്ക് സമീപമുള്ള കാട്ടിലാണ് ആന ഇപ്പോഴുമുള്ളത്. ട്രാക്കിംഗ് സംഘം ആനയെ കണ്ടെത്തിയതിന് പിന്നാലെ ദൗത്യസംഘം വനത്തിനുള്ളിലേക്ക് നീങ്ങി. ഏറുമാടത്തില്‍നിന്നുകൊണ്ട് മയക്കുവെടി വയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഡിഎഫ്ഒ വ്യക്തമാക്കി. ആനയെ മയക്കുവെടി വയ്ക്കാൻ ഞായറാഴ്ച വനംവകുപ്പ് സംഘം ശ്രമം നടത്തിയെങ്കിലും ദൗത്യം വിജയിച്ചില്ല. ദൗത്യം നിർത്തിവച്ചതോടെ നാട്ടുകാർ പ്രതിഷേധിച്ചത് സംഘർഷത്തിന് ഇടയാക്കി. രണ്ടുതവണ ദൗത്യ …

ബാറിൽ ജീവനക്കാർക്ക് നേരെ വെടിവെയ്പ്പ്; 2 പേർക്ക് പരിക്ക്; അക്രമികൾക്കായി അന്വേഷണം തുടങ്ങി പൊലീസ്

കൊച്ചി:കൊച്ചി കത്രിക്കടവിലെ ഇടശ്ശേരി ബാറിലുണ്ടായ വെടിവെപ്പില്‍ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സുജിൻ ജോണ്‍സണ്‍, അഖില്‍നാഥ് എന്നിവർക്കാണ് വെടിയേറ്റത്.ബാർ മാനേജർക്കും ക്രൂരമായി മർദനമേറ്റു. തിങ്കളാഴ്ച പുലർച്ചെ 12 മണിക്കായിരുന്നു ആക്രമണം. രാത്രി ബാറിലെത്തിയ സംഘം മാനേജറുമായി തർക്കമുണ്ടാക്കുകയായിരുന്നു. മാനേജറെ ആക്രമിക്കുന്നത് തടയാനെത്തിയപ്പോഴാണ് ജീവനക്കാർക്ക് വെടിയേറ്റത്. എയർ പിസ്റ്റള്‍ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്നാണ് വിവരം. വെടിയുതിർത്ത ശേഷം പ്രതികള്‍ കാറില്‍ കയറി കടന്നുകളയുകയായിരുന്നു. വെടിയേറ്റവരില്‍ ഒരാള്‍ നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. പ്രതികള്‍ക്കായി പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

തടവിലായിരുന്ന 8 മുൻ ഇന്ത്യൻ നാവിക സേനാ ഉദ്യോഗസ്ഥരെയും മോചിപ്പിച്ച് ഖത്തർ; വിവരം പുറത്ത് വിട്ട് വിദേശകാര്യ മന്ത്രാലയം; കുടുംബങ്ങൾക്ക് ആശ്വാസം

ഖത്തർ : ഖത്തറില്‍ തടവിലായിരുന്ന മലയാളിയടക്കം 8 മുൻ നാവിക സേന ഉദ്യോഗസ്ഥരെയും വിട്ടയച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന മുൻ ഇന്ത്യൻ നാവികരെയാണ് ഖത്തർ സ്വതന്ത്രരാക്കിയത്.മലയാളിയായ രാഗേഷ് ഗോപകുമാറും വിട്ടയച്ചവരിൽ ഉൾപ്പെടുന്നു. ഇവരില്‍ ഏഴു പേർ നാട്ടിലേക്ക് മടങ്ങി. ഇന്ത്യൻ നാവിക സേനയിലെ ഉദ്യോഗസ്ഥരായിരുന്ന കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാല്‍, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ട്, നാവികൻ …

അകത്തോ പുറത്തോ ? വീണാ വിജയന് ഇന്ന് നിർണായക ദിനം; കേന്ദ്ര ഏജൻസി അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും; ആകാംക്ഷയോടെ പാർടി

കൊച്ചി: കരിമണൽ കമ്പിനിയിൽ നിന്നും ഷെൽ കമ്പിനിയുടെ മറവിൽ കോഴ വാങ്ങിയ കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനും അവർക്ക് പിൻതുണയുമായെത്തിയ സി.പി.എമ്മിനും ഇന്ന് നിർണായക ദിനം. മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനി നൽകിയ ഹർജി കർണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് നാഗപ്രസന്നയുടെ ബഞ്ചാണ് ഹർജി പരിഗണിക്കുക. എസ്എഫ്ഐഒ ഡയറക്ടർക്ക് വേണ്ടി ഹാജരാകുന്നത് കർണാടകയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ എഎസ്‍ജി കുളൂർ അരവിന്ദ് …

ബിഹാറിൽ ഭൂരിപക്ഷം തെളിയിക്കൽ ഇന്ന്; 11 എം. എൽ.എ.മാരെ കാണാനില്ലെന്നു സൂചന; ചാക്കിട്ടു പിടിത്തവും; പൊലീസ് പരിശോധനയും

പാട്ന: ഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി.യുമായി ചേർന്നു വീണ്ടും മുഖ്യമന്ത്രിയായ നിധീഷ് കുമാർ ഇന്നു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഏതാനും എം.എൽഎമാരെ കാണാതായി. മുഖ്യമന്തി നിധീഷ്കുമാറിൻ്റെ ജെ.ഡി.യുവിലെ ഒമ്പതും ബി.ജെ പി യിലെ നാലും എം.എൽ എ മാർ ബിഹാർ തലസ്ഥാനമായ പാട് നയിൽ ഇല്ലെന്നു കോൺഗ്രസ് എം.എൽ.എ. സന്തോഷ് മിശ്ര വെളിപ്പെടുത്തി. ഭൂരിപക്ഷം തെളിയിക്കലിൻ്റെ മുന്നോടിയായി ഇന്നലെ ചേർന്ന ബി.ജെ.പി – ജെ.ഡി.യു യോഗത്തിൽ നാലു എം.എൽ.എ.മാർ പങ്കെടുത്തില്ലെന്നു സൂചനയുണ്ട്. അതേ സമയം ഒരു എം.എൽ.എയെ …

കർഷക മാർച്ച്; യു പി, ഡൽഹി അതിർത്തികളിൽ നിരോധനാജ്ഞ

ന്യൂഡൽഹി: ചൊവ്വാഴ്ച നടക്കുന്ന കർഷകമാർച്ചിന്റെ പശ്ചാത്തലത്തിൽ ഡൽഹി പൊലീസ് ഉത്തർപ്രദേശ് അതിർത്തിയിലും ഡൽഹി അതിർത്തിയിലും 144 പ്രഖ്യാപിച്ചു. കർഷകമാർച്ചിനെ തുടർന്ന് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് നിരോധനാജ്ഞയെന്ന് പൊലീസ് കേന്ദ്രങ്ങൾ പറഞ്ഞു. ഫെബ്രുവരി 13 ന് ഡൽഹി മാർച്ച് നടത്തുമെന്നാണ് ചില കർഷക സംഘടനകൾ ആഹ്വാനം ചെയ്തിട്ടുള്ളത്. കാർഷികോൽപ്പന്നങ്ങൾക്ക് മിനിമം താങ്ങുവില പ്രഖ്യാപിക്കണമെന്നും മറ്റും ആവശ്യപ്പെട്ടാണ് കർഷക മാർച്ച്. മാർച്ച് ചെയ്യുന്ന കർഷകർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ അതിർത്തിയിൽ കുത്തിയിരിപ്പ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. യു പിക്കും ഡെൽഹിക്കും ഇടയിലുള്ള …

കെജ്‌രിവാളും ഭഗവന്ത് മാനും കുടുംബസമേതം അയോധ്യയിലേക്ക്

ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തിങ്കളാഴ്ച കുടുംബസമേതം അയോധ്യ ശ്രീരാമ ക്ഷേത്രം സന്ദർശിക്കും. പഞ്ചാബ് മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ ഭഗവന്ത മാനും ഇവർക്കൊപ്പമുണ്ടാകും. കെജ്‌രിവാളിനൊപ്പം ഭാര്യയും മക്കളും രക്ഷിതാക്കളുമാണ് ഉണ്ടാവുക. അയോധ്യ പ്രതിഷ്ഠ കർമത്തിന് കെജ്‌രിവാളിനെ ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. പ്രതിഷ്ഠ കർമവുമായി ബന്ധപ്പെട്ട് സംഘാടകരിൽ നിന്നും ഒരു ക്ഷണക്കത്ത് ലഭിച്ചിരുന്നു. അതിനപ്പുറത്ത് അന്വേഷിച്ചപ്പോൾ ചടങ്ങിലേക്ക് ക്ഷണിക്കാൻ ഒരു സംഘം എത്തുമെന്നും അവർ ക്ഷണപത്രം തന്ന് വ്യക്തിപരമായി ക്ഷണിക്കുമെന്ന് …

വന്യജീവി ആക്രമണം; ചൊവ്വാഴ്ച വയനാട് ഹർത്താൽ

വയനാട്: വന്യജീവി ആക്രമണം തുടർക്കഥയാകുമ്പോഴും മതിയായ സുരക്ഷാ ഒരുക്കാതെ സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഈ മാസം 13 ന് വയനാട് ജില്ലയിൽ ഹർത്താൽ ആചരിക്കും. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും കർഷക സംഘടനകൾ പറയുന്നു. വയനാട്ടിൽ കർഷക സംഘടനകൾ കഴിഞ്ഞ നാല് വർഷക്കാലമായി സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം …