മനുഷ്യക്കടത്ത് ; വ്യാജ സീലുകള്‍ നിര്‍മ്മിച്ച ബംഗ്‌ളൂരുവിലെ സ്ഥാപനം കണ്ടെത്തി;തെളിവെടുപ്പുമായി പൊലീസ്

കാസർകോട്: മനുഷ്യക്കടത്ത് നടത്തുന്നതിനായി വ്യാജ സീലുകളും വ്യാജരേഖകളും ഉണ്ടാക്കിയ കേസില്‍ അറസ്റ്റിലായ മൂന്നംഗ സംഘത്തെ ബംഗ്‌ളൂരുവിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തൃക്കരിപ്പൂര്‍, ഉടുമ്പുന്തലയിലെ പുതിയക്കണ്ടം ഹൗസില്‍ എം.എ.അഹ്‌മദ്, അബ്രാര്‍ (26), എം.എ.സാബിത്ത്, (25), പടന്നക്കാട്, കരുവളത്തെ ഫാത്തിമ മന്‍സിലില്‍ മുഹമ്മദ് സഫ്‌വാന്‍ (25) എന്നിവരെ ബേഡകം എസ്.ഐ.എം ഗംഗാധരന്റെ നേതൃത്വത്തില്‍ ബംഗ്‌ളൂരുവില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സംഘത്തെ ഈ മാസം ഒന്നിനു രാത്രിയിലാണ് ബന്തടുക്ക, കണ്ണാടിത്തോട്ടില്‍ വച്ച് പൊലീസിന്റെ പിടിയിലായത്. കാറിനകത്തു പരിശോധന നടത്തിയപ്പോള്‍ 37 വ്യാജ സീലുകളും നിരവധി രേഖകളുമാണ് പിടികൂടിയത്.ഉത്തര കൊറിയയിലേയ്ക്ക് ആള്‍ക്കാരെ കയറ്റി അയക്കുന്നതിനാണ് ബംഗ്‌ളൂരുവില്‍ നിന്നു വ്യാജ സീലുകളും രേഖകളും ഉണ്ടാക്കിയതെന്നായിരുന്നു അറസ്റ്റിലായ പ്രതികള്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായാണ് റിമാന്റില്‍ കഴിഞ്ഞിരുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പ്രവാസിയുടെ വീട്ടിലെ 45 പവന്‍ കവര്‍ച്ച: കുപ്രസിദ്ധ മോഷ്ടാവ് അണ്ണാച്ചി രാജനെ പൂച്ചക്കാട്ടെത്തിച്ച് തെളിവെടുപ്പ് നടത്തി; കവര്‍ച്ചാരീതികള്‍ കേട്ട് മൂക്കത്ത് വിരല്‍ വച്ച് പൊലീസും നാട്ടുകാരും
സോഷ്യല്‍ മീഡിയയിലെ ചാറ്റിംഗിനൊടുവില്‍ കട്ടപ്രണയം; ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച പയ്യന്നൂര്‍, കുഞ്ഞിമംഗലം സ്വദേശിനിയെയും കാമുകനെയും ആദിവാസി ഗോത്ര ഗ്രാമത്തില്‍ കണ്ടെത്തി

You cannot copy content of this page