ബിഹാറിൽ ഭൂരിപക്ഷം തെളിയിക്കൽ ഇന്ന്; 11 എം. എൽ.എ.മാരെ കാണാനില്ലെന്നു സൂചന; ചാക്കിട്ടു പിടിത്തവും; പൊലീസ് പരിശോധനയും

പാട്ന: ഗഡ്ബന്ധൻ സഖ്യം വിട്ട് ബി.ജെ.പി.യുമായി ചേർന്നു വീണ്ടും മുഖ്യമന്ത്രിയായ നിധീഷ് കുമാർ ഇന്നു നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനിരിക്കെ ഏതാനും എം.എൽഎമാരെ കാണാതായി. മുഖ്യമന്തി നിധീഷ്കുമാറിൻ്റെ ജെ.ഡി.യുവിലെ ഒമ്പതും ബി.ജെ പി യിലെ നാലും എം.എൽ എ മാർ ബിഹാർ തലസ്ഥാനമായ പാട് നയിൽ ഇല്ലെന്നു കോൺഗ്രസ് എം.എൽ.എ. സന്തോഷ് മിശ്ര വെളിപ്പെടുത്തി. ഭൂരിപക്ഷം തെളിയിക്കലിൻ്റെ മുന്നോടിയായി ഇന്നലെ ചേർന്ന ബി.ജെ.പി – ജെ.ഡി.യു യോഗത്തിൽ നാലു എം.എൽ.എ.മാർ പങ്കെടുത്തില്ലെന്നു സൂചനയുണ്ട്. അതേ സമയം ഒരു എം.എൽ.എയെ എതിർവിഭാഗം തട്ടിക്കൊണ്ടു പോയെന്ന കുടുംബാംഗങ്ങളുടെ പരാതിയെത്തുടർന്നു പൊലീസ് അർ.ജെ.ഡി – ഇടതു എം.എൽ എ മാരെ പാർപ്പിച്ചിട്ടുള്ള മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിൻ്റെ വീട്ടിൽ മിന്നൽ പരിശോധന നടത്തി. ഈ വീട്ടിനു പുറത്ത് വൻ പൊലീസ് സന്നാഹത്തെ നിയോഗിച്ചു. വീട്ടിനു പുറത്തു കേന്ദ്രീകരിച്ചിട്ടുള്ള നൂറു കണക്കിന് ആർ. ജെ .ഡി. പ്രവർത്തകർ മുഖ്യമന്ത്രി നിധീഷിനും പൊലീസിനുമെതിരെ മുദ്യാവാക്യം മുഴക്കിക്കൊണ്ടിരിക്കുകയാണ്. നിയമസഭയിൽ ഇന്നു നടക്കുന്ന ഭൂരിപക്ഷ പരിശോധനയിൽ തങ്ങൾ വിജയിക്കുമെന്ന് ബി.ജെ.പി -ജെ.ഡി.യു സഖ്യം അവകാശപ്പെട്ടു. അതേ സമയം പുതിയ സർക്കാർ തങ്ങൾ രൂപീകരിക്കുമെന്നു ആർ. ജെ.ഡി കോൺഗ്രസ് നേതാക്കൾ ഉറപ്പിച്ചു പറയുന്നു. നിധീഷ് കുമാർ ആർ.ജെ.ഡി. സഖ്യത്തിൽ നിന്നുമാറി ബി.ജെ.പി.പിന്തുണയോടെ വീണ്ടും മുഖ്യമന്ത്രിയായപ്പോൾ ബിഹാറിൽ കളി കാണാനിരിക്കുന്നതേയുള്ളുവെന്നു തേജസ്വി മുന്നറിയിച്ചതു പ്രവർത്തകർ എടുത്തു പറയുന്നു. 243 അംഗ ബിഹാർ നിയമസഭയിൽ ഭരണമുന്നണിയായ ബി.ജെ.പി- ജെ.ഡി.യു സഖ്യത്തിൽ ബി.ജെ. പിക്കു 78 ഉം നിധീഷിൻ്റെ ജെ.ഡി.യു.വിനു 45ഉം മഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചക്കു നാലും സ്വതന്ത്ര എം.എൽ.എ സുമിത് സിംഗുമുണ്ട്. മറുഭാഗത്ത് ആർ. ജെ.ഡി. ക്കു 79 വും കോൺഗ്രസിനു 19 വും ഇടതു പാർട്ടികൾക്കു 16 നും അംഗങ്ങളാണുള്ളത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page