ലൈംഗീക ആരോപണം വിവാദമായി; പ്രജ്വല്‍ രേവണ്ണയെ ജെഡിഎസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു; വീട്ടുവേലക്കാരിയായ 47-കാരി നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി

സ്ത്രീ പീഡന പരാതി നേരിടുന്ന കര്‍ണാടകയിലെ ഹാസന്‍ ലോക്സഭ മണ്ഡലത്തിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയെ പാര്‍ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.സസ്‌പെന്‍ഷന്‍ കാലയളവ് എസ്ഐടി അന്വേഷണത്തിന്റെ ദൈര്‍ഘ്യത്തെ ആശ്രയിച്ചിരിക്കുമെന്നാണ് ജെഡിഎസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. ഹുബ്ബള്ളിയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്നലെ ഹുബ്ബാലിയില്‍ പാര്‍ട്ടി അടിയന്തരയോഗം ചേര്‍ന്നിരുന്നു.സ്ത്രീപീഡന പരാതിയില്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് …

ഗതാഗത തടസം ഉണ്ടാക്കിയ മേയര്‍ക്കെതിരെ കേസില്ല; ബസ് ഡ്രൈവര്‍ ഹൈക്കോടതിയെ സമീപിക്കും

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍ സഞ്ചരിച്ച കാര്‍ കെഎസ്ആര്‍ടിസി ബസിനെ തടയുകയും കുറുകെ നിര്‍ത്തി ഗതാഗത തടസം ഉണ്ടാക്കുകയും ചെയ്തതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും കേസ് എടുക്കാന്‍ കഴിയാതെ പൊലീസ്. ഡ്രൈവര്‍ യദു നല്‍കിയ പരാതിയിലും കന്റോണ്‍മെന്റ് പൊലീസ് ഇതുവരെ കേസ് എടുത്തിട്ടില്ല. അതേസമയം മേയറുടെ പരാതി പ്രതിരോധിക്കാനാണ് ഡ്രൈവറുടെ പരാതിയെന്നായിരുന്നു പൊലിസിന്റെ മറുപടി. ഡ്യൂട്ടി തടസപ്പെടുത്തിയതിനു ഹൈക്കോടതിയെ സമീപിക്കാന്‍ ഡ്രൈവര്‍ യദു നീക്കം ആരംഭിച്ചു. മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാത്തതിന് എതിരെയും തനിക്കുണ്ടായ മാനനഷ്ടത്തിനും കേസ് …

വയനാട് വനത്തില്‍ വീണ്ടും വെടിയൊച്ച; വയനാട്ടില്‍ മാവോയിസ്റ്റ്-തണ്ടര്‍ബോള്‍ട്ട് ഏറ്റുമുട്ടല്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും ഏറ്റുമുട്ടി. തലപ്പുഴ, കമ്പം മേഖലയില്‍ ആരംഭിച്ച ഏറ്റുമുട്ടല്‍ വിവരം ഉച്ചയോടെയാണ് പുറംലോകം അറിഞ്ഞത്. ഏറ്റുമുട്ടല്‍ തുടരുന്നുവെന്നല്ലാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടടുത്ത ദിവസങ്ങളില്‍ കമ്പം മേഖലയില്‍ മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ആയുധധാരികളായെത്തിയ നാലംഗ സംഘം തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കരിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ പതിച്ചാണ് വനത്തിനകത്തേക്ക് മടങ്ങിയത്. ഇക്കാര്യം അറിഞ്ഞ് മാവോയിസ്റ്റു വേട്ടയ്ക്കായി നിയോഗിച്ച സായുധ വിഭാഗമായ തണ്ടര്‍ബോള്‍ട്ട് പ്രദേശത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. ദിവസങ്ങളായി തുടരുന്ന തെരച്ചിലിനിടയിലാണ് ചൊവ്വാഴ്ച രാവിലെ …

ചെന്നൈയില്‍ മലയാളി ദമ്പതിമാരെ കഴുത്തറത്ത് കൊന്നത് രാജസ്ഥാന്‍ സ്വദേശി; ലക്ഷ്യം മോഷണമല്ലെന്ന് പൊലീസ്, കൊലപാതകത്തിലേക്ക് നയിച്ച കാരണമിതാണ്

ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി ദമ്പതിളുടെ കൊലപാതകത്തില്‍ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശിയായ മാഗേഷ് ആണ് പിടിയിലായത്. വിമുക്ത ഭടനും സിദ്ധ ഡോക്ടറുമായ ശിവന്‍ നായര്‍(72), ഭാര്യ പ്രസന്ന കുമാരി (62) എന്നിവരൈയാണ് പ്രതി വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. പത്തനംതിട്ട എരുമേലി സ്വദേശികളാണ് ഇരുവരും. സംഭവസ്ഥലത്ത് വച്ച് പ്രതിയുടെ മൊബൈല്‍ ഫോണ്‍ നഷ്ടമായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ചെന്നൈയില്‍ ഹാള്‍ഡ്വെയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് മാഗേഷ്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. …

അപൂര്‍വ അവസരങ്ങളില്‍ ഹൃദയാഘാതമുണ്ടാവാം; കൊവിഡ് വാക്‌സിന് ഗുരുതര പാര്‍ശ്വഫലങ്ങളുണ്ട്; തുറന്നു സമ്മതിച്ച് മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക

കൊവിഡ് വാക്‌സിന്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്നു സമ്മതിച്ച് പ്രമുഖ മരുന്ന് നിര്‍മാതാക്കളായ അസ്ട്രസെനെക. യുകെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ ആദ്യം വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് വാദിച്ച അസ്ട്രസെനെക ആ നിലപാട് മാറ്റി തങ്ങളുടെ വാക്സിന്‍ ചില അവസരങ്ങളില്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. അപൂര്‍വ അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവയ്ക്ക് വാക്സിനുകള്‍ കാരണമാകാമെന്നാണ് അവര്‍ ഇന്നു കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍ വ്യക്തമാക്കി. കമ്പനിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ നിയമയുദ്ധത്തിനു കാരണമായേക്കുമെന്നാണ് കരുതുന്നത്. കൊവിഡ് സമയത്ത് ഇന്ത്യയിലും …

പോക്സോ കേസിലെ പ്രതി വിചാരണത്തലേന്ന് ജീവനൊടുക്കിയ നിലയില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതി വിചാരണത്തലേന്ന് ജീവനൊടുക്കി. കൂത്തുപറമ്പ്, കുറ്റിക്കാട്, ശ്യാംനിവാസില്‍ പി. രാഘവന്‍ (77) ആണ് കുളിമുറിയുടെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ചത്. ഇയാള്‍ക്കെതിരെ 2023 ല്‍ ആണ് കൂത്തുപറമ്പ് പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്റെ വിചാരണ ഇന്ന് തലശ്ശേരി കോടതിയില്‍ ആരംഭിക്കാനിരിക്കവെയാണ് തിങ്കളാഴ്ച രാഘവന്‍ ജീവനൊടുക്കിയത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയാണ് കേസിലെ പരാതിക്കാരന്‍.

മയ്യിച്ചയില്‍ സിപിഎം ഓഫീസിന് നേരെ അക്രമം; ജനല്‍ ചില്ലുകള്‍ തകര്‍ത്തു

കാസര്‍കോട്: ചെറുവത്തൂര്‍ മയ്യിച്ചയില്‍ സിപിഎം ഓഫീസിനു നേരെ അക്രമം. മയ്യിച്ച റെയില്‍വെ ട്രാക്കിന് കിഴക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസായ ഇ.എം.എസ് മന്ദിരത്തിന് നേരെയാണ് തിങ്കളാഴ്ച രാത്രി അക്രമം നടന്നത്. ജനല്‍ ചില്ലുകള്‍ തകര്‍ത്ത നിലയിലാണ്. ടൈല്‍സ് കല്ലിട്ട് തകര്‍ത്ത നിലയിലും കാണപ്പെട്ടു. ഓഫീസിന് മുന്നിലുള്ള സിപിഎമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും കൊടികളും തോരണങ്ങളും നശിപ്പിച്ച നിലയിലാണ്. അക്രമത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. കഴിഞ്ഞ ദിവസം റെയില്‍വെ ട്രാക്കിന് പടിഞ്ഞാറു ഭാഗത്ത് കോണ്‍ഗ്രസിന്റെ പതാകകള്‍ …

ബേഡകം സംഘര്‍ഷത്തിലേക്കോ? പൊലീസ് നിരീക്ഷണം ശക്തമാക്കി, യു.ഡി.എഫ് പ്രതിഷേധ റാലി നാളെ

കാസര്‍കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ദിവസം ബൂത്തിനു പുറത്തുണ്ടായ അനിഷ്ട സംഭവത്തെ ചൊല്ലി ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടങ്ങിയ വാക്‌പോര് സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ഡിവൈഎഫ്‌ഐയും സിപിഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിന് പിന്നാലെ യുഡിഎഫ് നേതൃത്വത്തിലുള്ള പ്രതിഷേധ റാലിയും പൊതു യോഗവും ബുധനാഴ്ച നടക്കും.തെരഞ്ഞെടുപ്പ് ദിവസം ബൂത്തില്‍ ഉണ്ടായ തര്‍ക്കത്തോടെയാണ് ബേഡകത്ത് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ടിനെ ബൂത്തിന് പുറത്ത് വെച്ച് അപമാനിച്ചുവെന്നും പരാതി ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസിനെതിരെ പൊലീസ് …

കോഴിക്കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസ്; പ്രതി അറസ്റ്റില്‍

കാസര്‍കോട്: കോഴി കടമായി നല്‍കാത്തതിനെത്തുടര്‍ന്ന് കട ഉടമയെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കുമ്പള, ശാന്തിപ്പള്ളത്തെ ഹാരിഫി (42)നെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ആഴ്ചകള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം. കുമ്പള മാര്‍ക്കറ്റ് റോഡില്‍ കോഴിക്കട നടത്തുന്ന മാട്ടുംകുഴിയിലെ കെ.എ അന്‍വര്‍ (44), സുഹൃത്ത് കഞ്ചിക്കട്ടയിലെ ഇബ്രാഹിം (42) എന്നിവരെ അക്രമിച്ചുവെന്നാണ് കേസ്. നേരത്തെ വാങ്ങിച്ച കോഴിയിറച്ചിയുടെ പണം നല്‍കാതെ വീണ്ടും നല്‍കാനാകില്ലെന്നു പറഞ്ഞപ്പോള്‍ കടയില്‍ കയറി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇബ്രാഹിമിന് പരിക്കേറ്റത്.സംഭവത്തില്‍ …

ബദിയഡുക്കയില്‍ കൂട്ടത്തല്ല്; 4 പേര്‍ ആശുപത്രിയില്‍, ആറു പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ബദിയഡുക്കയില്‍ പച്ചക്കറി വ്യാപാരിയും ബാര്‍ബറും തമ്മിലുണ്ടായ വാക്കു തര്‍ക്കം കൂട്ടത്തല്ലിലും നാലു പേരുടെ പരിക്കിലും കലാശിച്ചു. സംഭവത്തില്‍ ബദിയഡുക്ക പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.പരിക്കേറ്റ ബദിയടുക്കയിലെ പച്ചക്കറി വ്യാപാരി ചെടേക്കാലിലെ ഷരീഫ്, ജീവനക്കാരനായ സക്കറിയ എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയിലും ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷ്, സഹോദരന്‍ രഞ്ജിത്ത് എന്നിവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 9.30 മണിയോടെയാണ് സംഭവം. ഷരീഫും സമീപത്തെ ബാര്‍ബര്‍ ഷോപ്പ് ഉടമ രാജേഷും തമ്മില്‍ ഉണ്ടായ …

ദുരന്തത്തില്‍പെട്ടത് ഒരുകുടുംബത്തിലെ നാലുപേര്‍; മകനെ പഠന സ്ഥാപന കേന്ദ്രത്തില്‍ ചേര്‍ത്ത് തിരിച്ചുളള യാത്ര അന്ത്യയാത്രയായി; നാട് കണ്ണീരില്‍

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ കാറും ഗ്യാസ് സിലിണ്ടറുകളുമായി വരികയായിരുന്ന ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ച സംഭവം നാടിന്റെ നൊമ്പരമായി. നാടിനെ നടുക്കിയ ദുരന്തവാര്‍ത്തയറിഞ്ഞ് വിറങ്ങലിച്ചിരിക്കുകയാണ് കരിവെള്ളൂര്‍ ഗ്രാമം. മരിച്ചവരില്‍ നാലുപേരും കരി വെള്ളൂര്‍ പുത്തൂര്‍ സ്വദേശി കള്‍. വണ്ടിയോടിച്ച കാസര്‍കോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തില്‍ കെ.എന്‍ പത്മകുമാര്‍ (കുട്ടന്‍ 59), കാസര്‍കോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരന്‍ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂര്‍ കൊഴുമ്മല്‍ കൃഷ്ണന്‍ (65), അജിതയുടെ സഹോദരന്‍ അജിത്തിന്റെ …

ട്രെയിനില്‍ കടത്തിയ 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് മംഗ്ളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശിയായ യുുാവിനെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. റെയില്‍വെ പൊലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ റെജി കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എ. എസ്.ഐ.മാരായ ഇല്യാസ്, പ്രകാശന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയന്‍, പി.പി പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്റര്‍ …

അച്ചടക്ക നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ പുതിയ കസേര

കോഴിക്കോട്: നേരത്തെ സംഘടനാ നടപടിക്ക് വിധേയരായ ‘ഹരിത’ നേതാക്കള്‍ക്ക് യൂത്ത് ലീഗില്‍ ഭാരവാഹിത്വം നല്‍കി. ഫാത്തിമ തഹലിയെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയായും മുഫീദ തസ്നിയെ ദേശീയ വൈസ് പ്രസിഡണ്ടായും നജ്മ തബ്ഷീറയെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. ഇവര്‍ക്കൊപ്പം ‘ഹരിത’ വിവാദ കാലത്ത് നടപടിക്ക് വിധേയരായ എം.എസ്.എഫ് നേതാക്കള്‍ക്കും പുതിയ ഉത്തരവാദിത്വം നല്‍കി. ലത്തീഫ് തുറയൂരിനെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡണ്ടായും ആഷിഖ് ചെലവൂറിനെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടായും നിയമിച്ചു. എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന്റെ …

കനത്ത ചൂട് സഹിക്കാന്‍ കഴിയാതെ പുഴയില്‍ കുളിക്കാനിറങ്ങി; അഞ്ചു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ബംഗളൂരു: ചുട്ടുപൊള്ളുന്ന വെയിലില്‍ നിന്ന് ആശ്വാസം ലഭിക്കാനായി പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ ചുഴിയില്‍പ്പെട്ട് മുങ്ങി മരിച്ചു. ബംഗളൂരുവിലെ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളായ വര്‍ഷ (20), അഭിഷേക് (20), ഹര്‍ഷിത (20), തേജസ് (19), സ്നേഹ (20) എന്നിവരാണ് മരിച്ചത്. ബംഗളൂരു, കാവേരി പുഴയിലാണ് അപകടം. കോളേജിന് അവധിയായതിനാല്‍ 12 അംഗ സംഘം തിങ്കളാഴ്ച രാവിലെയാണ് ഉല്ലാസയാത്ര പോയത്. ഉച്ചക്ക് ചൂട് അസഹനീയമായതോടെ സംഘത്തിലെ അഞ്ചു പേര്‍ പുഴയില്‍ ഇറങ്ങുകയായിരുന്നു. കുളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ചുഴിയില്‍പെട്ടതോടെ അഞ്ചു പേരും …

ഊട്ടിയിലും കൊടൈക്കനാലിലും ടൂർ പോകുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി മുൻകൂർ ഇ പാസ് നിർബന്ധം

തമിഴ്നാട്: ഊട്ടി, കൊടൈക്കനാൽ വിനോദ് യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി. മേയ് 7 മുതൽ ജൂൺ 30 വരെ ഇ-പാസ് ഏർപ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. മേയ് ഏഴിനും ജൂൺ മുപ്പതിനുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ പാസ് എടുക്കേണ്ടി വരും. വേനലവധിക്കാലത്തെ വർധിച്ച തിരക്ക് കാരണമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ കണക്കിലെടുത്താണ് നടപടി. ഈ മേഖലയിൽ കൂടുതൽ ആളുകൾ എത്തുന്നത് മൂലം പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്ന ഹർജിയിലാണ് കോടതി നടപടി. ദിണ്ടിഗൽ, നീലഗിരി …

ചെറുകുന്ന് പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടർ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു; മരിച്ചത് കാസർകോട് സ്വദേശികൾ

കണ്ണൂര്‍: കണ്ണപുരം പുന്നച്ചേരിയില്‍ ഗ്യാസ് സിലിണ്ടര്‍ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. തിങ്കളാഴ്ച രാത്രി 10 മണിയോടെ പുന്നച്ചേരി പെട്രോൾ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59), കണ്ണൂർ കരിവെള്ളൂർ കൊ ഴുമ്മൽ പുത്തൂരിലെ കൃഷ്ണൻ, കൃഷ്ണന്റെ മകൾ അജിത (38), അജിതയുടെ ഭർ ത്താവ് ചിറ്റാരിക്കാൽ മണ്ഡപം ചൂരിക്കാട്ട് സി.സുധാകരൻ (52), അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (എട്ട്) എന്നിവരാണ് മരിച്ചത്.നാലുപേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആകാശ് …

ബേഡകത്തെ അഡീഷണൽ എസ് ഐ എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ ആശുപത്രിയിൽ

കാസർകോട്: ബേഡകം പൊലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ എലിവിഷം കഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരാവസ്ഥയിൽ മംഗളൂരു ആശുപത്രിയിൽ ചികിത്സയിൽ. വെള്ളരിക്കുണ്ട് സ്വദേശി വിജയനാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിങ്കളാഴ്ച രാവിലെ സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാർട്ടേഴ്സിൽ വച്ചാണ് എലിവിഷം കഴിച്ചത്. അവശനിലയിൽ കണ്ട മറ്റുള്ള പൊലീസുകാർ ഉടൻതന്നെ കാസർകോട്ടും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്കും കൊണ്ടുപോവുകയായിരുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡണ്ടിനെ അപമാനിച്ചുവെന്ന കേസിന്റെ അന്വേഷണ ചുമതല ഇദ്ദേഹത്തിന് ആയിരുന്നു.

ആസ്‌ക് ആലംപാടി ജി.സി.സി കഴിഞ്ഞ വർഷം എട്ടര ലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തി; പുതിയ ഭാരവാഹികളായി

സൗദി: ആലംപാടി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന്റെ പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ജി സി സി ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട് ജൗഹർ ആലംപാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈനില്‍ യോഗത്തില്‍ ആസ്‌ക് ജി സി സി കാരുണ്യ വര്‍ഷത്തിന്റെ പ്രവത്തന റിപ്പോർട്ട്‌ ഖാദർ കുയ്താസ് അവതരിപ്പിച്ചു. കുടിവെള്ളം, ഭവന നിര്‍മ്മാണ സഹായം, ചികത്സാ സഹായം, വിദ്യാഭ്യാസ സഹായങ്ങള്‍, റമളാന്‍ കിറ്റ് മറ്റു സഹായം ഉള്‍പ്പടെ ആലംപാടിയിലും പരിസര പ്രദേശങ്ങളിലുമായി എട്ടരലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനം സംഘടന നടത്തിയതായി അദ്ദേഹം യോഗത്തെ അറിയിച്ചു. …