അയല്‍വാസികള്‍ മണിക്കൂറുകള്‍ക്കിടെ മരിച്ചു; ചിത്താരിയെ കണ്ണീരിലാഴ്ത്തി ഇരുവരുടെയും വിയോഗം

കാസര്‍കോട്: പെരുന്നാള്‍ വരവേല്‍ക്കാന്‍ ഒരുങ്ങിയ ചിത്താരി നിവാസികളെ കണ്ണീരിലാഴ്ത്തി അയല്‍വാസികളുടെ മരണം. മീത്തല്‍ അന്തുക്ക എന്ന മീത്തല്‍ അബ്ദുല്‍ ഖാദറും(35), അയല്‍വാസി റംസീനയുമാണ് (33) മരിച്ചത്. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരുവരുടെയും മരണം. ഞായറാഴ്ച പുലര്‍ച്ചേ രണ്ടുമണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട അബ്ദുല്‍ ഖാദറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൂന്നുമണിക്കൂറിന് ശേഷമാണ് അയല്‍വാസി റംസീനയുടെ മരണം. റംസീന അസുഖത്തെ തുടര്‍ന്നു ദീര്‍ഘനാളായി ചികില്‍സയിലായിരുന്നു. പരേതരായ ചിത്താരിയിലെ ഉമ്പായി-ആസിയ ദമ്പതികളുടെ മകനാണ് അബ്ദുല്‍ ഖാദര്‍. സഹോദരങ്ങള്‍: മീത്തല്‍ മജീദ്, മുസ്തഫ, ഹക്കീം, താഹിറ, …

രേണുക സ്വാമിയെ കൊലപ്പെടുത്തിയത് ഷോക്കേല്‍പ്പിച്ച്; ദര്‍ശന്റെ ഫാം ഹൗസില്‍ നടന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

രേണുകസ്വാമിയുടെ കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദര്‍ശന്റെ ഫാം ഹൗസില്‍ സ്വാമിക്ക് നേരിടേണ്ടി വന്ന ക്രൂരതകള്‍ സമാനതകളില്ലാത്തതാണെന്ന് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ വിവരിച്ചു. രേണുകസ്വാമി ഇലക്ട്രിക് ഷോക്കിന് വിധേയമാക്കിയാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാമിയുടെ ശരീരത്തില്‍ 39 പരിക്കുകളുണ്ടായിരുന്നു. 7-8 ഇടങ്ങളില്‍ പൊള്ളലേല്‍പ്പിച്ച പാടുകളും ഉണ്ട്. രേണുകസ്വാമി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ വന്ന് അശ്ലീല മെസ്സേജുകളയയ്ക്കുന്നു എന്ന കാമുകി പവിത്ര ഗൗഡയുടെ പരാതിയില്‍ പ്രകോപിതനായാണ് ദര്‍ശന്‍ രേണുകയെ വിളിച്ചുവരുത്തുകയും തുടര്‍ന്ന് കൊലപാതകം നടക്കുകയും …

രാത്രികാല പരിശോധനക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തി രക്ഷപെട്ട 19 കാരന്‍ അറസ്റ്റില്‍

പാലക്കാട് തൃത്താലയില്‍ വെച്ച് വാഹന പരിശോധനയ്ക്കിടെ എസ്‌ഐയെ ഇടിച്ചുവീഴ്ത്തിയ 19 കാരന്‍ അറസ്റ്റില്‍. തൃത്താല സ്റ്റേഷനിലെ എസ്‌ഐ ശശി കുമാറിനെയാണ് വാഹനമിടിച്ച് വീഴ്ത്തിയ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശി അഭിലാഷാണ് പിടിയിലായത്. ജോലി തടസപ്പെടുത്തിയതിനും കൊലപാതക ശ്രമത്തിനും പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തൃത്താല സി ഐ യുടെ നേതൃത്വത്തില്‍ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ വെള്ളിയാങ്കല്ലില്‍ സംശയാസ്പദമായി ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. പൊലീസിനെ കണ്ടതും വാഹനത്തിലുണ്ടായിരുന്നവര്‍ വെട്ടിച്ച് കടക്കാന്‍ …

ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ അറഫയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു

മക്ക: ഹജ്ജിന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കവേ അറഫയില്‍ മലയാളി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മഞ്ചേരി കുട്ടശ്ശേരി മേലേതില്‍ പരേതനായ മാനു ഹാജി മകന്‍ അബ്ദുല്ല (69) ആണ് മരിച്ചത്. കര്‍മ്മങ്ങള്‍ നടക്കുന്നതിനിടെ മരിച്ച ഇദ്ദേഹത്തിന്റെ മൃതദേഹം അറഫാ ജബലുറഹ്‌മ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ചു മക്കയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.ഭാര്യക്കും മകനുമൊപ്പം സ്വകാര്യ ഗ്രൂപ്പില്‍ ഹജ്ജിനെത്തിയതായിരുന്നു. ഭാര്യ: ഹലീമ കളത്തിങ്ങല്‍ (മഞ്ഞപ്പെറ്റി), മക്കള്‍: ഫൈസല്‍, ഫായിസ്. മരുമക്കള്‍: ഫാത്തിമ ഇര്‍ഫാന്‍, ബായി ശഫര്‍ഹാന.

കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചു

കാസര്‍കോട്: കെഎസ്ഇബി താല്‍ക്കാലിക ഡ്രൈവറെ പാലക്കുന്നിലെ ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ ആലന്തട്ട സ്വദേശി മേച്ചേരി വീട്ടില്‍ കെ ഭാസ്‌കര(60)നാണ് മരിച്ചത്. കാങ്കോല്‍ കെഎസ്ഇബി ഓഫീസിലെ താല്‍ക്കാലിക ഡ്രൈവറായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ലോഡ്ജ് മുറിയില്‍ മൃതദേഹം കണ്ടത്. കഴിഞ്ഞദിവസം ആണ് മുറിയെടുത്തത്. ഉച്ചയായിട്ടും വാതില്‍ തുറക്കാത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമല്ല. ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം …

തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണം പിണറായിയുടെ ധാര്‍ഷ്ട്യം;ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായി; സിപിഐ യോഗത്തില്‍ വിമര്‍ശനം

സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സിലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണമെന്ന് പാര്‍ട്ടിയില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി ആരോപണവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സിപിഐ വിമര്‍ശിക്കുന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് വരെ യോഗത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. മന്ത്രിമാരുടേത് മോശം പ്രകടനമാണ്. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി. പൗരത്വ യോഗങ്ങള്‍ മതയോഗങ്ങളായി മാറിയെന്നും യോഗങ്ങളില്‍ മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തുവെന്നും വിമര്‍ശനമുയര്‍ന്നു. …

എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം; 11 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജിലെ മെസില്‍ വിളമ്പിയ അത്താഴത്തില്‍ പാമ്പിന്റെ വാല്‍ക്കഷ്ണം. ഭക്ഷണം കഴിച്ച് ഛര്‍ദിയും ഓക്കാനവും അനുഭവപ്പെട്ട 11 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിഹാറില്‍ ബങ്കയിലെ സര്‍ക്കാര്‍ എന്‍ജിനിയറിങ് കോളേജിലെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. വിദ്യാര്‍ഥികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോ.അനിതാ കുമാരി പറഞ്ഞു. പാമ്പിന്റെ വാല്‍കഷ്ണമുള്ള ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ഥികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.ഭക്ഷണമുണ്ടാക്കിയവര്‍ക്ക് പിഴ ചുമത്തുന്നതിനൊപ്പം ഭക്ഷണ വിതരണക്കാരെയും മാറ്റാന്‍ കോളേജ് അഡ്മിനിസ്‌ട്രേഷന്‍ തീരുമാനിച്ചതായി സബ് ഡിവിഷണല്‍ ഓഫീസര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. കൂടാതെ, പ്രിന്‍സിപ്പലും …

കാറില്‍ കടത്തിയ 112 ലിറ്റര്‍ കര്‍ണാടക മദ്യവും ബിയറും പിടികൂടി; ഉപ്പളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിയ 112.32 ലിറ്റര്‍ കര്‍ണാടക മദ്യവും 48 ലിറ്റര്‍ ബിയറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. ഷെവര്‍ലറ്റ് അവിയോ കാറില്‍ സഞ്ചരിച്ച വിനീത് പുരുഷോത്തമ(30), അവിനാഷ്(27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ഉപ്പള ടൗണില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെവി മുരളിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. …

നീലേശ്വരത്ത് കാണാതായ 63 കാരന്‍ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം പേരോലില്‍ കാണാതായ 63 കാരനെ വീടിന് സമീപത്തെ പൊതു വാട്ടര്‍ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരോല്‍ ആരാധന ഓഡിറ്റോറിയത്തിന് സമീപം കമ്മത്ത് ഹൗസിലെ സുബ്രഹ്‌മണ്യ കമ്മത്ത് (സുബ്ബു-63) ആണ് മരിച്ചത്. ശനിയാഴ്ച മുതല്‍ കാണാതായിരുന്നു. ഞായറാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് ലക്ഷ്മി വെങ്കടശ ക്ഷേത്രത്തിലെ ദര്‍ശനപാത്രിയായിരുന്ന പരേതനായ പത്മനാഭ കമ്മത്തിന്റെയും പരേതയായ സുമിത്രാ ഭായിയുടെയും മകനാണ്. സഹോദരങ്ങള്‍: …

കര്‍ണ്ണാടക ഹുബ്ലി സ്വദേശി എന്‍മകജെ കന്തലില്‍ മരിച്ച നിലയില്‍

കാസര്‍കോട്: കര്‍ണ്ണാടക ഹുബ്ലി സ്വദേശിയും എന്‍മകജെ കന്തലില്‍ താമസക്കാരനുമായ ബസവരാജി (50)നെ മരിച്ച നിലയില്‍ കാണപ്പെട്ടു.തൂങ്ങി മരിച്ചതാണെന്ന സംശയത്തെത്തുടര്‍ന്ന് ജഡം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോയി. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നും പറയുന്നുണ്ട്. ഭാര്യയും മൂന്നു മക്കളും ഭാര്യയുടെ സഹോദരിയുടെ മകളുമൊപ്പം നേരത്തെ എടനീരിലായിരുന്നു ബസവരാജും കുടുംബവും താമസം. കൂലിപ്പണിക്കാരനാണ്. കന്തലില്‍ താമസമാരംഭിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളൂ. പഞ്ചായത്ത് മെമ്പര്‍ അലിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ മരണാനന്തര ചടങ്ങുകള്‍ക്കു വീട്ടുകാര്‍ക്കൊപ്പമുണ്ട്.

തളിപ്പറമ്പ് ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു; 30 ഓളം പേര്‍ക്ക് പരിക്ക്

തളിപ്പറമ്പ്: ദേശീയപാതയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് ഇരു ബസുകളിലേയും 30 ഓളം പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 9 മണിയോടെ തൃച്ചംബരം റേഷന്‍കടക്ക് സമീപത്തായിരുന്നു അപകടം. തളിപ്പറമ്പില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന കൃശാങ്ക് ബസും തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശിനി ബസുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ ബ്രേക്ക് ചെയ്തപ്പോള്‍ തലയിടിച്ചാണ് പലര്‍ക്കും പരിക്കേറ്റത്.വിവരമറിഞ്ഞെത്തിയ തളിപ്പറമ്പ് പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. ആരുടെയും നിലഗുരുതരമല്ല. ഇരു വാഹനത്തിന്റെയും ഗ്ലാസുകള്‍ തകര്‍ന്ന് വീണ് ചിതറിയത് കാരണം റോഡില്‍ ഗതാഗതം മുടങ്ങിയ നാട്ടുകാര്‍ ഇത് നീക്കം …

പഴത്തൊലി കൊടുത്ത് ആടിനെ ആകര്‍ഷിപ്പിക്കും; പിന്നെ കാറില്‍ കടത്തും; ബദിയടുക്ക മേഖലയില്‍ ആടുകളെ മോഷ്ടിക്കുന്ന സംഘം അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ വന്ന് ആട് മോഷണം പതിവാക്കിയ രണ്ടുപേര്‍ നീര്‍ച്ചാല്‍ പൂവടുക്കയില്‍ പിടിയില്‍. നീര്‍ച്ചാല്‍ മുകംപാറ സ്വദേശികളായ മുഹമ്മദ് ഷെഫീഖ്(24), ഇബ്രാഹീം ഖലീല്‍(24) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തില്‍പെട്ട സാലത്തടുക്ക സ്വദേശി സിദ്ധീഖി(25)നെ പൊലീസ് തെരയുന്നു. ശനിയാഴ്ച രാവിലെ നീര്‍ച്ചാല്‍ പൂവാള ക്രഷറിന് സമീപത്തെ ബി.എം ഷെരീഫിന്റെ വീട്ടുപറമ്പില്‍ നിന്നും മുഹമ്മദ് ഷഫീക്കും ഖലീലും ചേര്‍ന്ന് ആടിനെ മോഷ്ടിച്ചു കാറില്‍ കടത്തവേ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നിരവധി ആടുകളെ മോഷ്ടിക്കുന്ന സംഘമാണെന്ന് വ്യക്തമായത്. …

അനന്തപുരം ക്ഷേത്രത്തില്‍ അല്‍ഭുതമായി കുഞ്ഞു ബബിയ; ആറുമാസം മുമ്പ് പ്രത്യക്ഷപ്പെട്ട മുതല ശ്രീകോവിലിന് സമീപം; ഫോട്ടോ പങ്ക് വച്ച് ക്ഷേത്ര പൂജാരി

കാസര്‍കോട്: കുമ്പള അനന്തപുരം ക്ഷേത്രകുളത്തില്‍ പുതുതായി കണ്ടെത്തിയ മുതല വീണ്ടും പ്രത്യക്ഷപ്പെട്ടു. ബബിയ-3 എന്ന് പേരിട്ടിരിക്കുന്ന പുതിയ മുതലക്കുഞ്ഞാണ് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ശ്രീകോവിന് സമീപം ആനപ്പടിക്ക് വടക്കുഭാഗത്ത് ഭക്തര്‍ക്ക് ആദ്യത്തെ പൂര്‍ണ്ണ ദര്‍ശനം നല്‍കിയത്.ക്ഷേത്ര പൂജാരി സുബ്രഹ്‌മണ്യ ഭട്ട് ഒരുമണിക്ക് നട അടച്ചു പോയ ശേഷം വൈകീട്ട് എത്തിയപ്പോഴാണ് മുതല കിടക്കുന്നത് കണ്ടത്. നാലര അടി നീളമുള്ള മുതല കുഞ്ഞിനെയാണ് കണ്ടത്. അപ്പോള്‍ തന്നെ മുതലയെ പൂജാരി മൊബൈലില്‍ ഫോട്ടോ എടുത്തിരുന്നു. അരമണിക്കൂറോളം അവിടതന്നെ കിടന്ന …

ഗള്‍ഫില്‍ ബലിപെരുന്നാള്‍ ആഘോഷപ്പൊലിമ

ദുബൈ: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ആത്മാര്‍പ്പണത്തോടെ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു.അറഫാ സംഗമത്തിനു ശേഷം മുസ്ദലിഫയില്‍ കഴിച്ചു കൂട്ടിയ ഹജ്ജ് തീര്‍ത്ഥാടകര്‍ ഞായറാഴ്ച രാവിലെ മിനായിയിലേക്കു തിരിച്ചു. തിന്മയുടെ രൂപമായ സാത്താന്റെ പ്രതീകത്തിനു നേരെ ജംറകളിലെ കല്ലേറിനു ശേഷം ബലിയറുക്കല്‍ നടത്തി മക്കയിലേക്കു പോകും. മക്കയില്‍ കഅ്ബ പ്രദക്ഷിണവും സഫാമര്‍വ പ്രയാണത്തിനും ശേഷം തലമുണ്ഡനം ചെയ്തു പുതുവസ്ത്രമണിഞ്ഞു പെരുന്നാളാഘോഷത്തില്‍ പങ്കാളികളാവും.ഇന്ത്യയില്‍ നിന്നുള്ള 1.75 ലക്ഷം തീര്‍ത്ഥാടകര്‍ ഇക്കൊല്ലം ഹജ്ജ് നിര്‍വ്വഹിച്ചു. പ്രവാചകനായ ഇബ്രാഹിം നബി സ്വന്തം മകനായ …

കുവൈറ്റ്‌ ദുരന്തം; പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം പുറത്തുവിട്ടു; 13 മലയാളികൾ ഈ ആശുപത്രികളിൽ

കുവൈത്ത് സിറ്റി: ഈ മാസം പുലർച്ചെ മംഗഫിലുണ്ടായ അഗ്നിബാധയിൽ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ള എൻബിടിസി കമ്പനിയിലെ ജീവനക്കാരുടെ പേര് വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. ആകെ 31 പേരാണ് 5 ആശുപത്രികളിലായി ചികിൽസയിൽ കഴിയുന്നത്. ഇതിൽ 13 മലയാളികളടക്കം 25 പേർ ഇന്ത്യക്കാരാണ്. പാക്കിസ്ഥാൻ, നേപ്പാൾ, ഫിലിപ്പീൻസ്, ഈജിപ്ഷ്യൻ സ്വദേശികളാണ് മറ്റുള്ളർ. ഇവരില്‍ മിക്കവരും അപകടനില തരണം ചെയ്തതായാണ് വിവരം. മലയാളികളായ ഷബീർ പണിക്കശ്ശേരി അമീർ, അലക്സ് ജേക്കബ് വന്ദനത്തുവയലിൽ ജോസ്, ജോയല്‍ ചക്കാലയിൽ റെജി, തോമസ് …

തൃശ്ശൂരിലും പാലക്കാട്ടും രണ്ടാം ദിവസവും ഭൂചലനം; നാശനഷ്ടങ്ങൾ ഇല്ല

തൃശ്ശൂരിലും പാലക്കാടും വീണ്ടും നേരിയ ഭൂചലനം. ഞായറാഴ്ച പുലർച്ചെ ജില്ലകളുടെ വിവിധ ഭാഗങ്ങളിലാണ് വീണ്ടും പുലര്‍ച്ചെ 3.55നു ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളം, എരുമപ്പെട്ടി, വേലൂര്‍, വടക്കാഞ്ചേരി മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കം കേട്ടുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.തൃശ്ശൂരിലും പാലക്കാടും ഇന്ന് വീണ്ടും ഭൂചലനംഭൂചലനം നാലു സെക്കന്റുകളോളം നീണ്ടു നിന്നു. പാലക്കാട് ജില്ലയിലെ തൃത്താല, തിരുമറ്റിക്കോട്, ആനക്കര തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനമുണ്ടായി. ഇരുസ്ഥലത്തും ഇതുവരെ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തില്‍ എന്തെങ്കിലും നാശനഷ്ടമുണ്ടായെങ്കില്‍ അടുത്തുള്ള വില്ലേജ് ഓഫീസില്‍ ഉടന്‍ …

അതിഥി തൊഴിലാളികളെ ഉപയോഗിച്ച് ചെറുവത്തൂർ റെയിൽവേ മേൽപാലത്തിനടിയിൽ മാലിന്യം തള്ളി; തള്ളിയവരെ കൊണ്ട് തിരിച്ചെടുപ്പിച്ച് പഞ്ചായത്ത് അധികൃതർ

കാസർകോട്: ചെറുവത്തൂർ ടെലഫോൺ എക്സ്ചേഞ്ചിന് സമീപം റെയിൽവേ മേൽ പാലത്തിനടിയിൽ വ്യാപാരസ്ഥാപനങ്ങളിലെ മാലിന്യം തള്ളി. ചാക്കിൽ കൊണ്ടുവന്നു തള്ളിയ മാലിന്യം തള്ളിയവരെ കൊണ്ട് തന്നെ തിരിച്ചെടുപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് മാലിന്യങ്ങൾ തള്ളിയത്. സഭവം അറിഞ്ഞ് എത്തിയ ഹെൽത്ത് ഇൻസ്പെക്ട‌ർ പികെ മധു, പഞ്ചായത്ത് അംഗം മഹേഷ് വെങ്ങാട്ട് എന്നിവർ ഹരിതകർമ സേനയുടെയും നാട്ടുകാരുടെയും സഹാ യത്തോടെ നടത്തിയ പരിശോധയിൽ ചീമേനിയിലെ മോംസ് കഫെ, പെരുമാൾ ലോട്ടറി ഏജൻസി എന്നീ സ്ഥാപനങ്ങളിലെ മാലിന്യങ്ങളാണ് ഇവിടെ എത്തിച്ചതെന്നു കണ്ടെത്തി. തുടർന്ന് …

കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം

കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇതേ കുറിച്ച് പരാമര്‍ശിക്കുന്നത്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗര്‍ഭിണികള്‍ക്ക് സിസേറിയനോ രക്തസമ്മര്‍ദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത സ്ത്രീകള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനം കണ്ടെത്തി. വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് …