കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം

കൊവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ സിസേറിയന്‍ സാധ്യത കുറച്ചെന്ന് പുതിയ പഠനം. യുകെയിലെ ബര്‍മിംഗ്ഹാം സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇതേ കുറിച്ച് പരാമര്‍ശിക്കുന്നത്. കൊവിഡ് 19 പ്രതിരോധ കുത്തിവയ്പ് എടുത്ത ഗര്‍ഭിണികള്‍ക്ക് സിസേറിയനോ രക്തസമ്മര്‍ദ്ദമോ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനത്തില്‍ പറയുന്നു. പൂര്‍ണമായും വാക്‌സിനേഷന്‍ എടുത്ത സ്ത്രീകള്‍ക്ക് കൊവിഡ് വരാനുള്ള സാധ്യത 61 ശതമാനം കുറഞ്ഞതായും 94 ശതമാനം പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറച്ചതായും പഠനം കണ്ടെത്തി. വാക്‌സിനേഷന്‍ എടുത്ത അമ്മമാര്‍ക്ക് ജനിച്ച നവജാത ശിശുക്കള്‍ക്ക് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കാനുള്ള സാധ്യത കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. 2019 ഡിസംബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള ഡാറ്റ പഠനത്തിനായി ഉപയോഗിച്ചു. പഠനമനുസരിച്ച്, വാക്‌സിനേഷന്‍ എടുക്കാത്ത ഗര്‍ഭിണികളെ അപേക്ഷിച്ച് സിസേറിയന്‍ അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത കുറയുന്നു.
ബിഎംജെ ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികള്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ ഫലപ്രദമാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ആഗോള പഠനങ്ങളില്‍ നിന്നുള്ള തെളിവുകള്‍ വിലയിരുത്തി. ഗുരുതരമായ കൊവിഡ് ഫലങ്ങളില്‍ നിന്ന് അമ്മമാര്‍ക്ക് മാത്രമല്ല, അമ്മയുടെയും നവജാതശിശുക്കളുടെയും ആരോഗ്യ ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാക്‌സിനേഷനു കഴിഞ്ഞിട്ടുണ്ടെന്നു ഈ കണ്ടെത്തലുകള്‍ അടിവരയിടുന്നു.
വാക്‌സിനേഷന്‍ ഗര്‍ഭിണികളില്‍ അണുബാധ സാധ്യത കുറയ്ക്കുന്നതിനൊപ്പം ഗര്‍ഭകാല സങ്കീര്‍ണതകളില്‍ കുറവും കണ്ടെത്തിയതായി ഗവേഷകര്‍ പറയുന്നു. കൊവിഡ്-19 നെതിരെയുള്ള വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ക്ക് എത്രത്തോളം പ്രയോജനകരമാണെന്ന് ഞങ്ങളുടെ കണ്ടെത്തലുകള്‍ കാണിക്കുന്നുവെന്ന് പ്രൊഫ.ഷക്കീല തങ്കരതിനം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള പഞ്ചായത്ത് ഓഫീസിന്റെ മൂക്കിനു മുന്നില്‍ ലക്ഷങ്ങള്‍ മോഹവിലയുള്ള രണ്ടു സെന്റോളം സ്ഥലം കയ്യേറി സ്വകാര്യ ഷോപ്പിംഗ് കോംപ്ലക്‌സ്; കോംപ്ലക്‌സിനു മുകളില്‍ അനധികൃത ഓഡിറ്റോറിയം, നികുതി വെട്ടിപ്പ്

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page