മല്ലംപാറയില്‍ കെണിയില്‍ കുരുങ്ങിയ പുലി ചത്തു; വില്ലനായത് പന്നിക്ക് വച്ച കുരുക്ക്

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മല്ലംപാറയില്‍ കെണിയില്‍ കുരുങ്ങിയ പുലി ചത്തു. അണ്ണപ്പനായികിന്റെ റബ്ബര്‍ തോട്ടത്തിലെ കെണിയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അലര്‍ച്ച കേട്ട് എത്തിയവരാണ് ആദ്യം പുലിയെ കണ്ടത്. ബന്തടുക്ക സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രാജുവിന്റെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു.പുലിയുടെ അരഭാഗത്താണ് കുരുക്ക് കുടുങ്ങിയത്, അക്രമാസക്തനായ പുലിയെ രക്ഷപ്പെടുത്താന്‍ വയനാട്ടില്‍ നിന്നു മയക്കുവെടി വിദഗ്ധരുടെ സഹായം തേടിയിരുന്നു. എന്നാല്‍ സംഘം എത്തും മുമ്പ് തന്നെ പുലി ചത്തു. …

പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശില്‍പ കഞ്ചാവുമായി അറസ്റ്റില്‍; പിടിയിലായത് കരിവെള്ളൂരിലെ അപ്പാര്‍ട്ടുമെന്റില്‍ വച്ച്

  പയ്യന്നൂര്‍: പതിനൊന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്ന ശില്‍പ കഞ്ചാവുമായി അറസ്റ്റിലായി. കോട്ടയം കാഞ്ഞിരമറ്റം സ്വദേശിനി കെ.ശില്‍പ(29)യെയാണ് പയ്യന്നൂര്‍ റെയ്ഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ് പെക്ടര്‍ വി സുരേഷും സംഘവും കരിവെള്ളൂരില്‍ വച്ചു പിടികൂടിയത്. വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പന നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡിലാണ് ശില്‍പ കുടുങ്ങിയത്. കരിവെള്ളൂര്‍ ആണൂരിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ശില്‍പയുടെ മുറിയിലുണ്ടായിരുന്ന അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്. കഴിഞ്ഞ ഫെബ്രവരിയിലാണ് യുവതി …

വയനാട്ടില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും; ആളുകളോട് മാറിത്താമസിക്കാന്‍ നിര്‍ദേശം

  കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലത്തിന് സമീപം ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും. നെന്മേനി വില്ലേജിലെ പടിപ്പറമ്പ്, അമ്പുകുത്തി, അമ്പല വയല്‍, കുറിച്യര്‍മല, പിണങ്ങോട്, എടക്കല്‍ ഗുഹ തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെ അസാധാരണ ശബ്ദം കേട്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂരിക്കാപ്പില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ മേശപ്പുറത്തെ ഗ്ലാസുകള്‍ താഴെ വീണു. അമ്പലവയല്‍ ആര്‍എആര്‍എസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയല്‍ പ്രദേശങ്ങളില്‍ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി അറിയിച്ചു. വിവരമറിഞ്ഞ് …

നാടെങ്ങും നാഗരപഞ്ചമി ആഘോഷം

കാസര്‍കോട്: നാടെങ്ങും നാഗര പഞ്ചമി ആഘോഷം. കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും കര്‍ണ്ണാടകയിലുമാണ് നാഗരപഞ്ചമി ആഘോഷം പ്രധാനമായും നടക്കുന്നത്. നാഗരപഞ്ചമി ദിവസം നാഗദേവനെ ആരാധിക്കുന്നത് നാഗദോഷങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് വിശ്വാസം. കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തിനു സമീപത്തെ നാഗരക്കട്ട, കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ നാഗരക്കട്ട, കൂഡ്‌ലു ശേഷവനം. അഡുക്കത്ത് ബയല്‍ സുബ്രമണ്യക്ഷേത്രം, കണ്ടപ്പാടി സുബ്രഹ്‌മണ്യക്ഷേത്രം, ഗുഡ്ഡെ മഹാലിംഗേശ്വര ക്ഷേത്രം, ഉളിയത്തടുക്ക നാഗരക്കട്ട, കാട്ടുകുക്കെ സുബ്രായക്ഷേത്രം, മുളിയാര്‍ സുബ്രഹ്‌മണ്യ ക്ഷേത്രം, മഞ്ചേശ്വരം അനന്തപത്മനാഭ ക്ഷേത്രം എന്നിവിടങ്ങളില്‍ വെള്ളിയാഴ്ച നടന്ന ആഘോഷപരിപാടികളില്‍ നിരവധി ഭക്തര്‍ …

ആദൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍ മല്ലംപാറയില്‍ പുലി കെണിയില്‍ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തിന്റെ അതിര്‍ത്തിയില്‍ പന്നിയെ പിടികൂടാന്‍ വച്ചതെന്നു കരുതുന്ന കെണിയില്‍ കുരുങ്ങിയ നിലയിലാണ് വെള്ളിയാഴ്ച രാവിലെ പുലിയെ കണ്ടത്. പുലിയുടെ അലര്‍ച്ച കേട്ട് എത്തിയവരാണ് സംഭവം ആദ്യം കണ്ടത്. ഉടന്‍ തന്നെ പൊലീസിനെയും വനം വകുപ്പ് അധികൃതരെയും അറിയിച്ചു. വനപാലകര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രായമുള്ള പുലിയാണ് കുരുക്കില്‍ കുരുങ്ങിയതെന്നാണ് വനപാലകരുടെ നിഗമനം. അക്രമാസക്തനായ പുലി രക്ഷപ്പെടാനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വിവരമറിഞ്ഞ് കണ്ണൂരില്‍ നിന്നു …

മംഗളൂരു-ബംഗളൂരു പാതയില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിച്ചു

മംഗളൂരു: മണ്ണിടിച്ചിലില്‍ തടസപ്പെട്ട ട്രാക്കുകള്‍ പുനഃസ്ഥാപിച്ചതിനെ തുടര്‍ന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയുടെ ബംഗളൂരു-മംഗളൂരു റൂട്ടില്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചു. വ്യാഴാഴ്ച വൈകീട്ട് യശ്വന്ത്പൂര്‍-മംഗളൂരു ജംഗ്ഷന്‍ ഗോമഡേശ്വര ട്രൈ-വീക്ക്ലി എക്സ്പ്രസ് ട്രെയിന്‍ ആണ് അറ്റകുറ്റപ്പണികള്‍ ചെയ്ത ഭാഗത്തിലൂടെ കടന്നുപോയ ആദ്യ ട്രെയിന്‍. മംഗളൂരു, കാര്‍വാര്‍, മംഗളൂരു ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മടക്ക സര്‍വീസുകള്‍ വെള്ളിയാഴ്ച ആരംഭിക്കും. കണ്ണൂരിലേക്കുള്ള യശ്വന്ത്പൂര്‍ കണ്ണൂര്‍ എക്‌സ്പ്രസ് മൂന്നു മണിക്കൂര്‍ വൈകിയാണ് ഓടിയത്. യാദകുമാരിക്കും കഡഗരവള്ളിക്കും ഇടയിലുള്ള ട്രെയിനുകള്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മണിക്കൂറില്‍ …

ഉരുള്‍പൊട്ടല്‍: നാലു മൃതദേഹങ്ങള്‍ കൂടി കിട്ടി; കണ്ടെത്തിയത് സന്നദ്ധപ്രവര്‍ത്തകരുടെ തെരച്ചിലില്‍

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ സൂചിപ്പാറ, കാന്തപ്പാറ ഭാഗങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സന്നദ്ധ പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തകരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹത്തിന്റെ ശരീരഭാഗങ്ങള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹം ഹെലികോപ്ടര്‍ ഉപയോഗിച്ച് മാറ്റി. 11 ദിവസത്തിനു ശേഷമാണ് നാലു മൃതദേഹം കണ്ടെത്തിയത്. അവസാനവട്ട തെരച്ചിലാണ് നടന്നുകൊണ്ടിരിക്കുന്നത്. നാട്ടുകാരുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് തെരച്ചില്‍.

പത്താംക്ലാസുകാരന്‍ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ചു

പത്താംക്ലാസുകാരനെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക ബണ്ട് വാള്‍ ബഞ്ചനപടവ് സ്വദേശി ഉദയ ആചാരിയുടെ മകന്‍ ഭവിഷ്(15) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബഡകബൈലുവിലെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ്. പഠനവുമായി ബന്ധപ്പെട്ട് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലപ്പോഴും മാതാപിതാക്കളോട് പറഞ്ഞിരുന്നു. ബുധനാഴ്ച വൈകിട്ട് വീട്ടില്‍ തിരിച്ചെത്തിയ ഭവിഷ് രാത്രി ഏഴരയോടെ കുളിമുറിയില്‍ പോയി കുറച്ചു നേരം കഴിഞ്ഞിട്ടും പുറത്തുവന്നില്ല. തുടര്‍ന്ന് വീട്ടുകാര്‍ വാതില്‍ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. വാതില്‍ തള്ളിത്തുറന്ന് നോക്കിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ …

കൊടിയമ്മയില്‍ മിനിമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചു; പ്രധാന ജംങ്ഷനുകള്‍ ഇരുട്ടില്‍

കാസര്‍കോട്: മിനിമാസ്റ്റ് വിളക്കുകള്‍ കണ്ണടച്ചതോടെ കുമ്പള കൊടിയമ്മയിലെ പ്രധാന ജംങ്ഷനുകള്‍ രാത്രി കൂരിരുട്ടിലായി. കുമ്പള പഞ്ചായത്തിലെ കൊടിയമ്മ ഊജാറിലെ രണ്ടും യു.പി സ്‌കൂള്‍ പരിസരം, ചേപ്പിനടുക്കം ജുമാമസ്ജിദ് പരിസരം എന്നിവിടങ്ങളിലെ മിനിമാസ്റ്റ് വിളക്കുകള്‍ കത്താതായിട്ട് മാസങ്ങളായി. നൂറുകണക്കിന് ആളുകള്‍ രാത്രി വീടുകളിലേക്ക് തിരിച്ചുവരുന്ന ഊജാര്‍ ജംങ്ഷനിലെ വിളക്കുകള്‍ കേടായതോടെ കൂരിരുട്ടില്‍ പ്രദേശവാസികള്‍ ദുരിതത്തിലാണ്. ഇവിടങ്ങളില്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹ്യ ദ്രോഹികള്‍ തമ്പടിക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ ഊജാര്‍, പുളിക്കുണ്ട്, താഴെ കൊടിയമ്മ, ഇച്ചിലംപാടി, ചെങ്കിനടുക്ക എന്നീ ഭാഗങ്ങളില്‍ …

ഓണ്‍ലൈന്‍ തട്ടിപ്പ്: പരാതികള്‍ കുന്നുകൂടുന്നു, കുമ്പളയിലെ യുവാവിന്റെ 1.30 ലക്ഷം തട്ടി

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നു പൊലീസ് മുന്നറിയിപ്പ് നല്‍കി കൊണ്ടിരിക്കുമ്പോഴും തട്ടിപ്പ് വ്യാപകം. കുമ്പളയിലെ യുവാവിനു 1.30 ലക്ഷം രൂപ നഷ്ടപ്പെട്ടു. ബദ്‌രിയ നഗറിലെ അബ്ദുല്‍ മിഷാലി(27)നാണ് പണം നഷ്ടപ്പെട്ടത്. ഇയാള്‍ നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട തിരുവനന്തപുരം, നെയ്യാറ്റിന്‍കര സ്വദേശിയായ ആനന്ദ് വിസ്മയ എന്ന ആളാണ് പണം തട്ടിയതെന്നു പരാതിയില്‍ പറഞ്ഞു. ടൈറ്റാന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 2023 …

ഉറങ്ങി എഴുന്നേല്‍ക്കുമ്പോഴേക്കും കാസര്‍കോട് നഗരത്തില്‍ പാതാളക്കുഴി

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ പ്രധാനറോഡുകളില്‍ ഒന്നായ ബാങ്ക് റോഡില്‍ പാതാളക്കുഴി. വെള്ളിയാഴ്ച രാവിലെയോടെയാണ് ജനാര്‍ദ്ദന ആശുപത്രിക്ക് സമീപത്ത് റോഡില്‍ കുഴി കാണപ്പെട്ടത്. വ്യാഴാഴ്ച രാത്രി വരെ സ്ഥലത്ത് ഇത്തരമൊരു കുഴി ഉണ്ടായിരുന്നില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. ടാര്‍ അടക്കമുള്ള ഭാഗം താഴ്ന്നാണ് വലിയ കുഴി രൂപം കൊണ്ടത്. അപകടസാധ്യത കണക്കിലെടുത്തു സ്ഥലത്ത് പരിസരത്തെ വ്യാപാരികള്‍ ഇളനീര്‍ തൊണ്ടുകള്‍ നിറച്ചിട്ടുള്ള രണ്ടു ചാക്കുകള്‍ കൊണ്ടുവച്ചിട്ടുണ്ട്. റോഡ് താഴാനുള്ള കാരണം എന്താണെന്നു വ്യക്തമല്ല. അപകടഭീഷണി ഉടന്‍ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

ഉരുള്‍പ്പൊട്ടല്‍ മേഖല കണ്ട് മടങ്ങിയ ദുരന്തബാധിതന്‍ ഹൃദയംപൊട്ടി മരിച്ചു

കല്‍പ്പറ്റ: ഉരുള്‍പ്പൊട്ടല്‍ മേഖല കണ്ട് മടങ്ങിയ ദുരന്തബാധിതന്‍ ഹൃദയം പൊട്ടി മരിച്ചു. ചൂരല്‍മല സ്വദേശിയായ കുഞ്ഞുമുഹമ്മദ് ആണ് മരിച്ചത്. ചൂരല്‍മലയില്‍ ഉരുള്‍പ്പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്ന് കുഞ്ഞി മുഹമ്മദ് ബന്ധു വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെ നിന്നു ദുരന്തമേഖല കാണാനെത്തിയ കുഞ്ഞുമുഹമ്മദ് മേഖല സന്ദര്‍ശിച്ച് വീണ്ടും ബന്ധു വീട്ടിലേയ്ക്ക് തിരിച്ചെത്തിയതായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ജീപ്പ് ഡ്രൈവറായിരുന്നു കുഞ്ഞുമുഹമ്മദ്.

വിസതട്ടിപ്പ് വീണ്ടും വ്യാപകമാകുന്നു; പോളണ്ട് വിസ വാഗ്ദാനം ചെയ്ത് മലയോരത്തെ യുവാക്കളുടെ 15 ലക്ഷം രൂപ തട്ടി

കാസര്‍കോട്: പോളണ്ടിലേയ്ക്കുള്ള തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് 15.18 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കൊട്ടോടി, പാണപ്പുഴയിലെ കെ.എസ് രാജേഷി(36)ന്റെ പരാതിയില്‍ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കൊച്ചി ശ്രീവത്സം അപ്പാര്‍ട്ട്‌മെന്റിലെ സിംലാല്‍ രാജേന്ദ്രന്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്. രാജേഷിനും സുഹൃത്ത് ജിജോയ്ക്കും വിസ നല്‍കാമെന്നു പറഞ്ഞ് 2022 ഡിസംബര്‍ 15നും 2023 സെപ്തംബര്‍ ഒന്നിനുമാണ് പണം കൈപ്പറ്റിയതെന്നു രാജേഷ് നല്‍കിയ പരാതിയില്‍ പറഞ്ഞു. പണം നല്‍കി ഒരു വര്‍ഷമായിട്ടും വിസയോ പണമോ നല്‍കിയില്ലെന്നു പരാതിയില്‍ വ്യക്തമാക്കി. …

പെണ്‍കുട്ടികളുടെ ദേഹത്ത് മനഃപൂര്‍വ്വം തട്ടി; ആദൂര്‍ പൊലീസ് രണ്ട് പോക്സോ കേസെടുത്തു, പ്രതി അറസ്റ്റില്‍

കാസര്‍കോട്: പെണ്‍കുട്ടികളുടെ ദേഹത്ത് മനഃപൂര്‍വ്വം തട്ടിയ യുവാവിനെതിരെ ആദൂര്‍ പൊലീസ് രണ്ട് പോക്സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആദൂര്‍, നാവുങ്കാല്‍, കുണ്ടല ഹൗസിലെ കെ. നാഗേഷ(42)യ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു. 12 വയസ്സുള്ള പെണ്‍കുട്ടികളാണ് പരാതിക്കാര്‍. ഇരുവരും ഉറ്റ സുഹൃത്തുക്കളാണ്. തങ്ങളോട് മോശമായി പെരുമാറുന്ന കാര്യം പെണ്‍കുട്ടികള്‍ അധ്യാപികയെയാണ് ആദ്യം അറിയിച്ചത്. സ്‌കൂള്‍ അധികൃതര്‍ വിവരം ആദൂര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കേസെടുത്തു അറസ്റ്റ് ചെയ്തത്.

തൊട്ടു പോയാല്‍ വാടുന്ന പെണ്ണേ…

67 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അനുഭവമാണ്. ഞാനന്ന് പതിനേഴുകാരനായ കോളേജ് വിദ്യാര്‍ത്ഥി. നാട്ടില്‍ സമപ്രായക്കാരായ നിരവധി കൂട്ടുകാരുണ്ടായിരുന്നു. ഒത്തുകൂടി ഫുട്ബാള്‍, വോളിബാള്‍ തുടങ്ങിയ കളികളില്‍ സജീവമായിരുന്ന കാലം. ഫുട്ബാളിന് വിശാലമായ പലിയേരിക്കൊവ്വലും വോളിബോളിന് കണ്ടോത്ത് അമ്പുവേട്ടന്റെ ഒഴിഞ്ഞ പറമ്പും സൗകര്യമായിരുന്നു. കളി കഴിഞ്ഞ് വിശ്രമിക്കുമ്പോള്‍ ടി.വി. ഗോവിന്ദന്‍ ഒരാശയം മുമ്പോട്ടു വെച്ചു. ‘നമുക്കൊരു കലാസമിതി രൂപീകരിച്ചാലോ?’ അത് കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി. കലാ സമിതിക്ക് പേരു വേണം. ഒരു ആഫീസ് വേണം. എന്തെങ്കിലും കലാപരിപാടി ആസൂത്രണം ചെയ്യണം. പേര് …

പച്ചക്കറി മാർക്കറ്റിൽ സാധനം വാങ്ങാൻ വന്ന ഡിസിസി ജനറൽ സെക്രട്ടറി കുഴഞ്ഞുവീണ് മരിച്ചു 

കോട്ടയം: ഡിസിസി ജനറൽ സെക്രട്ടറി ജോ ബോയ് ജോർജ് (45) കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം നഗരത്തിലെ മാർക്കറ്റിൽ പച്ചക്കറി വാങ്ങുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറവിലങ്ങാട് സ്വദേശിയായ ജോബോയ് ജോർജ് കെ.എസ്. യു മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺ ഗ്രസ് പാർലമെന്റ്റ് മണ്ഡലം പ്രസിഡന്റ് തുടങ്ങി യ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചി രിക്കുകയാണ്. സംസ്‌കാരം പിന്നീട്. ഭാര്യ: കവിത എലിസബത്ത് …

ആ 131 പേർ എവിടെ? ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തെരച്ചിൽ; പൊതുജനങ്ങളും ജനപ്രതിനിധികളും ഉൾപ്പടെയുള്ളവർ ഉറ്റവരെ തിരഞ്ഞിറങ്ങും, കേന്ദ്ര സംഘം വയനാട് സന്ദർശിക്കും

  മേപ്പാടി: ദുരന്തഭൂമിയിൽ ഇന്ന് ജനകീയ തെരച്ചിൽ. രാവിലെ 11 മണി വരെയാണ് തിരച്ചിൽ നടത്തുക. നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫിനും പൊലീസിനും വിവിധ സന്നദ്ധ സംഘടനകൾക്കും പുറമേ ക്യമ്പിൽ കഴിയുന്നവരും പൊതുജനങ്ങളും ജനപ്രതിനിധികളും തെരച്ചിലിന് ഉറ്റവരെ തിരഞ്ഞിറങ്ങും. പ്രധാന മേഖലകളിലെല്ലാം തെരച്ചിൽ നടന്നതാണെങ്കിലും ബന്ധുക്കളിൽ നിന്ന് കിട്ടുന്ന വിരത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന തെരച്ചിൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.വിവിധ സോണുകൾ തിരിച്ചാണ് തിരച്ചിൽ നടത്തുക. ക്യാമ്പുകളിൽ കഴിയുന്ന 190 പേരാണ് ജനകീയ തെരച്ചിലിൽ പങ്കെടുക്കാൻ സന്നദ്ധത …

യുവതിയെ അയച്ച് യുവാക്കളുടെ ശ്രദ്ധ തിരിക്കും, മാറിനിന്നു സംസാരിക്കുന്നതിനിടയിൽ ബൈക്ക് മോഷ്ടിക്കും, മുഖ്യപ്രതിയായ കാസർകോട് സ്വദേശി അറസ്‌റ്റിൽ

  കാസർകോട്: യുവതിയെ ഉപയോഗിച്ചു യുവാക്കളുടെ ശ്രദ്ധ തിരിച്ചു വാഹനം മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനിയായ കാസർകോട് സ്വദേശി അറസ്റ്റിൽ. അഷ്കർ അലിയാണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. 7 വാഹന മോഷണക്കേസുകളുൾപ്പെടെ 15 കേസുകളിൽ പ്രതിയാണ് അഷ്‌കർ. വാഹന മോഷണ സംഘത്തിലെ യുവതിയെപ്പറ്റി പൊലീസിനു നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നു സെൻട്രൽ പൊലീസ് അറിയിച്ചു.സംഘത്തിലെ യുവതി ഇരുചക്ര വാഹനങ്ങളിൽ ഒറ്റയ്ക്ക് ഇരിക്കുന്ന യുവാക്കളുടെ സമീപത്തെത്തി ശ്രദ്ധയാകർഷിച്ചു കൂട്ടിക്കൊണ്ടുപോകും. ഈ സമയത്ത് അഷ്കർ അലി …