40 പവന്‍ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരിച്ചുനല്‍കി; സത്യസന്ധനായ ഓട്ടോ ഡ്രൈവര്‍ക്കു നാടിന്റെ അനുമോദനം

കാസര്‍കോട്: യാത്രക്കാരി ഓട്ടോയില്‍ മറന്നുവച്ച 40 പവന്‍ സ്വര്‍ണ്ണാഭരണം ഓട്ടോ ഡ്രൈവര്‍ ഉടമസ്ഥയെ തിരിച്ചേല്‍പ്പിച്ചു.നായന്മാര്‍മൂലയിലെ ഓട്ടോ ഡ്രൈവര്‍ അബ്ദുസലാമാണ് യാത്രക്കാരി മറന്നുവച്ച സ്വര്‍ണ്ണം തിരിച്ചു നല്‍കി സത്യസന്ധതയുടെ അഭിമാനമായത്. എസ്.ടി.യു.വിന്റെയും മുസ്ലിം ലീഗിന്റെയും സജീവപ്രവര്‍ത്തകനാണ് അബ്ദുല്‍സലാം.ഉളിയത്തടുക്ക ഇസ്സത്തുനഗറില്‍ നിന്നു ചാലയിലേക്കു ഓട്ടോയില്‍ കയറിയ സ്ത്രീയുടെ ബാഗ് യാത്രക്കിടയില്‍ മറന്നു പോവുകയായിരുന്നു. ഈ ബാഗില്‍ 40 പവന്‍ സ്വര്‍ണ്ണാഭരണമായിരുന്നു. സ്ത്രീ വീട്ടിലെത്തിയ ശേഷമാണ് ആഭരണം നഷ്ടപ്പെട്ട വിവരം മനസ്സിലായത്. ഉടന്‍ നായന്മാര്‍മൂല ഓട്ടോ സ്റ്റാന്റുമായി ബന്ധപ്പെട്ടു വിവരം കൈമാറി. …

സമരപ്പന്തലില്‍ ആത്മഹത്യാശ്രമം; വിഷം അകത്തു ചെന്ന നിലയില്‍ ചെങ്കല്‍ ക്വാറി ഉടമ ഗുരുതര നിലയില്‍, ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു, കടബാധ്യതയെന്ന് പരാമര്‍ശം

കാസര്‍കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെങ്കല്‍ ക്വാറി ഉടമകള്‍ കലക്ടറേറ്റ് പരിസരത്ത് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലില്‍ ക്വാറി ഉടമ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നീലേശ്വരം, മടിക്കൈ, മലപ്പച്ചേരി സ്വദേശിയും ചെങ്കല്‍ക്വാറി അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡണ്ടുമായ ഗോപാലകൃഷ്ണന്‍ (60) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ അവശനിലയില്‍ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. രാത്രി വൈകുവോളം എഴുതിക്കൊണ്ടിരിക്കുകയായിരുന്നു ഗോപാലകൃഷ്ണനെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മുദ്രാവാക്യം എഴുതിക്കൊണ്ടിരിക്കുകയാണെന്നാണ് സമരപ്പന്തലില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ കരുതിയത്. …

ഇടി ഉരല്‍

1960-70 കളിലെ പട്ടിണിയിലും കഷ്ടപ്പാടിലും പെട്ടുഴലുന്ന മനുഷ്യര്‍ അതില്‍ നിന്നുള്ള മോചനത്തിനായി തീവ്രശ്രമത്തിലായിരുന്നു. ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍, അരവയറെങ്കിലും നിറയാന്‍ പെടാപാട് പെടുകയായിരുന്നു. സ്ത്രീകളാണ് ഏറെ വിഷമിക്കേണ്ടി വന്നത്. കാര്‍ഷിക മേഖലയില്‍ മാത്രമാണ് എന്തെങ്കിലും തൊഴില്‍ സാധ്യതയുണ്ടായിരുന്നത്. അതും നാമമാത്രമായേ കിട്ടുകയുള്ളു. വീടുകളില്‍ വെച്ചു ചെയ്യുന്ന തൊഴിലില്‍ ഏര്‍പ്പെട്ട് വരുമാനമുണ്ടാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രാമീണ സ്ത്രീകള്‍. അങ്ങിനെയാണ് അവിലിടിച്ച് ജീവിക്കാനുള്ള ഒരു വഴി കണ്ടെത്തിയത്. കുറച്ച് മുടക്കുമുതല്‍ അതിന് വേണ്ടി വരും. ഒരു ഷെഡ് വേണം. അത് …

കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം

കാസർകോട്: കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ഗുണനിലവാര അംഗീകാരം. 94.37 ശതമാനം സ്‌കോറോടെയാണ് 2024-25 വര്‍ഷത്തെ എന്‍.ക്യു.എ.എസ് അംഗീകാരം കുമ്പഡാജെ കുടുംബാരോഗ്യ കേന്ദ്രം കൈവരിച്ചത്. സംസ്ഥാനത്തെ 12 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 11 ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എ.ക്യു.എ.എസ്) അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരമായ ലക്ഷ്യ സര്‍ട്ടിഫിക്കേഷനുമാണ് ലഭിച്ചത്. ഇതോടെ ആകെ 187 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്. …

ജമ്മു കാശ്മീർ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു: ജനവിധി തേടി 239 സ്ഥാനാർത്ഥികൾ: വൻ സുരക്ഷ

ജമ്മു കാശ്മീർ: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. രണ്ടാംഘട്ടത്തിൽ 6 ജില്ലകളിലെ 26 നിയമസഭാ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മുൻമുഖ്യമന്ത്രി നാഷണൽ കോൺഫറൻസിലെ ഒമർ അബ്ദുള, ജമ്മു കാശ്മീർ ബിജെ പി പ്രസിഡൻറ് രവീന്ദ്ര റെയ്ന, കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് താരിക് ഹമീദ് കാര എന്നിവരാണ് മത്സര രംഗത്തുള്ള പ്രമുഖർ. ഒമർ അബ്ദുല്ല രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്നു.239 സ്ഥാനാർത്ഥികളാണ് രണ്ടാംഘട്ടത്തിൽ മത്സരിക്കുന്നത്. രജൗരി ജില്ലയിൽ അതീവ സുരക്ഷയാണ് വോട്ടെടുപ്പിന് ഏർപ്പെടുത്തിയിട്ടുള്ളത്. ഒന്നാംഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18ന് …

ഇന്ത്യയിലാദ്യമായി ആംബുലന്‍സ് സര്‍വീസിന് താരീഫ് പ്രഖ്യാപിച്ച് കേരളം; 10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം, ഡ്രൈവർമാർക്ക് ഐഡി കാർഡും യൂണിഫോമും

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടുന്ന ആംബുലന്‍സ് നിരക്കുകള്‍ ഏകീകരിച്ച് സര്‍ക്കാര്‍. ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ ആണ് ഇത് സംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനം ആംബുലന്‍സുകള്‍ക്ക് താരിഫ് പ്രഖ്യാപിക്കുന്നത്. വെന്റിലേറ്റര്‍ സൗകര്യമുള്ള എയര്‍ കണ്ടീഷന്‍ഡ് ആംബുലന്‍സിന് മിനിമം ചാര്‍ജ് 2500 രൂപയായിരിക്കും.10 കിലോ മീറ്ററാണ് മിനിമം നിരക്കിനുള്ള ദൂരം. അധികം വരുന്ന ഓരോ കിലോ മീറ്ററിനും 50 രൂപ അധിക ചാര്‍ജായി ഈടാക്കും. വെയിറ്റിംഗ് ചാര്‍ജ് ആദ്യ മണിക്കൂറിന് ശേഷം ഓരോ …

കുമ്പള മെർച്ചന്റ്സ് വെൽഫെയർ കോഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ വ്യാപാര സ്ഥാപനങ്ങളും ലൈസൻസുമില്ലാത്തവർ സ്ഥാനാർഥികളെന്നു ആക്ഷേപം

കാസർകോട്: കുമ്പള മെർച്ചന്റ്സ് വെൽഫെയർ സഹകരണസംഘം ഭരണ സമിതിയിലേക്ക് ഔദ്യോഗികമായി മത്സരിക്കുന്ന രണ്ടുപേർക്കു വ്യാപാരസ്ഥാപനവും വ്യാപാര ലൈസെൻസുമില്ലെന്നു ബദൽ പാനലിലെ സ്ഥാനാർഥികളും സൊസൈറ്റി അംഗങ്ങളും ആരോപിച്ചു. മറ്റൊരംഗത്തിനു ലൈസൻസില്ല. അഞ്ചു പേർക്കുള്ള ഒരു ലൈസന്സിലാണ് മറ്റൊരു സ്ഥാനാർഥിയെന്നും വാർത്ത സമ്മേളനത്തിൽ അവർ തുടന്ന് പറഞ്ഞു. ഔദ്യോഗിക പാനലിനെതിരെ മത്സരിക്കുന്ന രണ്ടു പേരോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്നും അല്ലാത്ത പക്ഷം ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും ലെറ്റർ പാഡിൽ അവർ മുന്നറിയിച്ചിട്ടുണ്ടെന്നു ബദൽ പാനൽ സ്ഥാനാർഥികൾ പറഞ്ഞു. ഗുരുതരമായ ആരോപണങ്ങൾ …

ഉംറ ചെയ്തു മടങ്ങവേ മൊഗ്രാൽ സ്വദേശി മക്കയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

കാസർകോട്: ഉംറ ചെയ്തു മടങ്ങായിരിക്കെ കാസർകോട് മൊഗ്രാൽ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാൽ റഹ്മത്ത് നഗറിലെ അബ്ബാസ് (74) ആണ് മക്കയിൽ വെച്ച് മരിച്ചത്. ബുധനാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കേയാണ് മരണം. രണ്ടാഴ്ച മുമ്പാണ് ഉപ്പളയിലെ ഒരു സ്ഥാപനം വഴി ഉംറ നിർവഹിക്കാൻ പോയത്. പഴയകാല പ്രവാസിയായിരുന്നു. ഭാര്യ: ഉമ്മാലി. മക്കൾ: ഷാജു മിലാനോ, ശംസുദ്ദീൻ(ഖത്തർ), സുമയ്യ. മരുമക്കൾ: ദേശീയ വേദി ഗൾഫ് പ്രതിനിധി റഫീഖ് (ഖത്തർ), സുലൈഖ ബബ്രാണ,മാലൂഫ മുഗു റോഡ്.

എലിവിഷം അകത്തു ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച വീട്ടമ്മ മരിച്ചു

കാസർകോട്: എലിവിഷം അകത്ത് ചെന്നതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട വീട്ടമ്മ മരണപ്പെട്ടു. പുല്ലൂര്‍ മരുതോട് സ്വദേശി പരേതനായ കെ.വി.കുഞ്ഞിരാമ പൊതുവാളുടെ ഭാര്യ കെ.ഓമന(65)ആണ് മരിച്ചത്. എലിവിഷം കഴിച്ച് പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയായിരുന്നു അന്ത്യം. മക്കള്‍: ഷൈനി, ശാലിനി, സജിത. മരുമക്കള്‍: അരവിന്ദാക്ഷന്‍, ഹരീന്ദ്രന്‍, പ്രദീപന്‍. സഹോദരങ്ങള്‍: കുമാരന്‍, നളിനി, കാര്‍ത്യായനി, കമല, പരേതനായ ഗംഗാധരന്‍.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഴ കനക്കും; ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യുനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത ഏഴ് ദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നല്‍കുന്നത്. ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും കേന്ദ്ര കാലാവസ്ഥ …

പീഡനം ചെറുത്തുനിന്ന ഒന്നാംക്ലാസുകാരിയെ ശ്വാസം മുട്ടിച്ചുകൊന്നു; മൃതദേഹം സ്‌കൂള്‍ പരിസരത്ത് ഉപേക്ഷിച്ചു, പ്രിന്‍സിപ്പല്‍ ഒടുവില്‍ പിടിയില്‍

ലൈംഗികാതിക്രമം ചെറുത്ത ആറു വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. ഗുജറാത്തിലെ ദഹോദ് ജില്ലയില്‍ നടന്ന സംഭവത്തില്‍ 55 വയസ്സുകാരനായ ഗോവിന്ദ് നാട്ട് ആണ് അറസ്റ്റിലായത്. ഗുജറാത്തിലെ ദോഹാദ് ജില്ലിയിലെ പിപാലിയയിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം സ്‌കൂള്‍ പരിസരത്ത് നിന്ന് കണ്ടെത്തിയത്. സെപ്തംബര്‍ 19നായിരുന്നു സംഭവം. എന്നും പ്രിന്‍സിപ്പാളിനൊപ്പമാണ് രക്ഷിതാക്കള്‍ കുട്ടിയെ സ്‌കൂളിലേക്ക് അയച്ചിരുന്നത്. കുട്ടിയെ ബലാത്കാരം ചെയ്യാന്‍ ഗോവിന്ദ നാഥ് ശ്രമിച്ചിരുന്നു. കുട്ടി ബഹളം വയ്ക്കുകയും ചെറുക്കുകയും …

നടന്‍ സിദ്ദീഖ് ഒളിവിലോ? എല്ലാ ഫോണ്‍ നമ്പറുകളും സ്വിച്ച്ഡ് ഓഫ്; ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു

കൊച്ചി: നടിയുടെ പീഡന പരാതിയില്‍ പൊലീസ് അറസ്റ്റുചെയ്യാന്‍ നീക്കം നടക്കുന്നതിനിടെ നടന്‍ സിദ്ദീഖിനെ കാണാതായി. നിലവില്‍ സിദ്ദിന്റെ എല്ലാ ഫോണ്‍ നമ്പറുകളും സ്വിച്ച്ഡ് ഓഫ് ആണ്.കൊച്ചിയിലെ രണ്ട് വീടുകളിലും സിദ്ദീഖ് ഇല്ലഅറസ്റ്റ് ഇന്ന് തന്നെയുണ്ടാകുമെന്നാണ് വിവരം. അറസ്റ്റിന് തടസമില്ലെന്നാണ് പോലീസിന്റെ വിശദീകരണം. താരം ഒളിവില്‍ പോയെന്നാണ് സൂചന. അതിനിടെ പ്രത്യേക അന്വേഷണ സംഘം സിദ്ദീഖിനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. എഎംഎംഎ …

ലൈംഗികാതിക്രമ കേസ്: നടന്‍ മുകേഷ് അറസ്റ്റില്‍

കൊച്ചി: ബലാത്സംഗകേസില്‍ നടനും എംഎല്‍എയുമായ മുകേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് അഭിഭാഷകനൊപ്പം മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുയലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ നടന്നത്. മൂന്നര മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകള്‍ നേരത്തെ വന്നിരുന്നു. മുകേഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയക്കും. വൈദ്യ പരിശോധന നടത്തിയ ശേഷമാകും വിട്ടയക്കുക. …

2025 ലെ കേന്ദ്രസര്‍ക്കാര്‍ പൊതു അവധികള്‍

അവധി -തീയതി- ദിവസം റിപ്പബ്ലിക് ദിനം – ജനു.26 – ഞായറാഴ്ചമഹാശിവരാത്രി – ഫെബ്രുവരി 26 – ബുധനാഴ്ചഹോളി – മാര്‍ച്ച് 14- വെള്ളിയാഴ്ചഈദുല്‍ഫിത്വര്‍ – മാര്‍ച്ച് 31- തിങ്കളാഴ്ചമഹാവീര്‍ ജയന്തി- ഏപ്രില്‍ 10- വ്യാഴാഴ്ചദുഖഃവെള്ളി- ഏപ്രില്‍ 18- വെള്ളിയാഴ്ചബുദ്ധപൂര്‍ണിമ- മേയ് 12 – തിങ്കളാഴ്ചബക്രീദ് – ജൂണ്‍ 7 – ശനിയാഴ്ചമുഹറം – ജുലൈ 6- ഞായറാഴ്ചസ്വാതന്ത്ര്യദിനം- ആഗസ്ത് 15- വെള്ളിയാഴ്ചജന്മാഷ്ഠമി- ആഗസ്ത് 16- ശനിയാഴ്ചമിലാദുന്‍നബി- സെപ്തംബര്‍ 5 – വെള്ളിയാഴ്ചമഹാത്മജീ ജന്മദിനം- ഒക്ടോബര്‍ 2- …

സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് മുസ്ലിം ലീഗ് നേതാവ് മരിച്ചു

കണ്ണൂര്‍: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മുസ്ലിം ലീഗ് നേതാവ് മരിച്ചു. മയ്യില്‍, കൊളച്ചേരി, പള്ളിപ്പറമ്പ്, സദ്ദാംമുക്കിലെ പുതിയപുരയില്‍ യൂസഫ് (55) ആണ് മരിച്ചത്. കൊളച്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടും ചെറുവത്തല മൊട്ടയിലെ മാര്‍ബിള്‍ഷോപ്പ് ഉടമയുമാണ്.ചൊവ്വാഴ്ച രാവിലെ 8.30ന് ചെക്കിക്കുളം, പള്ളിയത്തായിരുന്നു അപകടം. മത്സ്യം വാങ്ങി വീട്ടിലേക്ക് പോവുകയായിരുന്നു യൂസഫ്. ഭാര്യ: മുംതാസ്. മക്കള്‍: ഫൈറൂസ്, ഫര്‍ഹദ്, ഹഫ. സഹോദരങ്ങള്‍: ഈസ, റസാഖ്, നൗഷാദ്, സക്കീന, ഫള്‌ലു.

പത്തുവയസ്സുള്ള അഞ്ചു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; പോക്‌സോ കേസെടുത്തതോടെ പ്രിന്‍സിപ്പല്‍ തൂങ്ങി മരിച്ചു

കണ്ണൂര്‍: പത്തു വയസ്സുള്ള അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് പോക്‌സോ കേസെടുത്തതിനു പിന്നാലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജീവനൊടുക്കി. കതിരൂര്‍, പാറാല്‍, ഇടയില്‍പ്പീടികയില്‍ ആനന്ദ് ഭവനത്തില്‍ അനില്‍ കുമാര്‍ (59)ആണ് തൂങ്ങി മരിച്ചത്. അധ്യാപകവൃത്തിയില്‍ നിന്നു വിരമിച്ചതിനു ശേഷമാണ് സ്വകാര്യ സ്‌കൂളില്‍ പ്രിന്‍സിപ്പലായി ജോലി ആരംഭിച്ചത്.കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരായ അഞ്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അനില്‍കുമാറിനെതിരെ കതിരൂര്‍ പൊലീസ് അഞ്ചു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നായിരുന്നു പൊലീസ് …

ഇരിയണ്ണിയില്‍ ഭീതി പരത്തുന്നത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍പുലി; പ്രത്യേകമായി നിര്‍മ്മിച്ച കൂട് ബോവിക്കാനത്ത് എത്തിച്ചു

കാസര്‍കോട്: ഒരു വര്‍ഷമായി ഇരിയണ്ണിയിലും പരിസരപ്രദേശങ്ങളിലും ഭീതി പരത്തിക്കൊണ്ടിരിക്കുന്നത് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ആണ്‍ പുള്ളിപ്പുലിയാണെന്നു സ്ഥിരീകരിച്ചു. പുലിയെ പിടികൂടാന്‍ വെറ്റിനറി സര്‍ജന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം നിര്‍മ്മിച്ച കൂട് ബോവിക്കാനത്തെത്തിച്ചു. പുലിയെ പിടികൂടാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചതോടെയാണിത്.ഒരു വര്‍ഷത്തോളമായി ഇരിയണ്ണി, മിന്നംകുളം, കാനത്തൂര്‍ ഭാഗങ്ങളില്‍ വളര്‍ത്തു നായ്ക്കളെയും പശുവിനെയും പുലി ആക്രമിച്ചിട്ടുണ്ട്. അടുത്ത കാലത്തായി പുലി വീടുകളില്‍ എത്തി വളര്‍ത്തുനായകളെ പിടികൂടുന്നത് പതിവായി. ഇതു നാട്ടുകാരെ ഭീതിയിലാഴ്ത്തി. നാട്ടിലിറങ്ങി ഭീതി വിതയ്ക്കുന്നത് പുലിയാണെന്നു …

‘റൈസ് പുള്ളറി’ന് പണം നല്‍കിയിട്ടും കിട്ടിയില്ല; കോയമ്പത്തൂര്‍ സ്വദേശിയെ വിളിച്ചുവരുത്തി മര്‍ദ്ദിച്ച് കൊലപ്പെടുത്തി ആംബുലന്‍സില്‍ തള്ളി; കൊല നടത്തിയ കണ്ണൂര്‍ സ്വദേശികളെ തെരയുന്നു

തൃശൂര്‍: കയ്പമംഗലത്ത് നാലംഗ സംഘം യുവാവിനെ മര്‍ദ്ദിച്ച് കൊന്ന് ആംബുലന്‍സില്‍ തള്ളി. കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. പ്രതികളായ കണ്ണൂര്‍ സ്വദേശിയായ ഐസ് ഫാക്ടറി ഉടമയ്ക്കും സുഹൃത്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. അല്‍ഭുത ശേഷിയുള്ള ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് അരുണ്‍ കൊലയാളിയില്‍ നിന്ന് 10 ലക്ഷം രൂപ വാങ്ങിയിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ അത് കിട്ടാത്തതിനെ തുടര്‍ന്ന് ഈ പണം തിരികെ വാങ്ങാനായി കണ്ണൂര്‍ സ്വദേശികളായ മൂന്നംഗ സംഘം തൃശൂരിലെത്തിയിരുന്നു. പാലിയേക്കര ടോള്‍ പ്ലാസയ്ക്കു …