6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവം;പ്രതി പത്മകുമാറിൻ്റെ മൊഴികളിൽ വൈരുദ്ധ്യം; കൂട്ടാളികളെ കുറിച്ച് വ്യക്തതയില്ല; രാത്രി വൈകിയും ചോദ്യം ചെയ്ത് പൊലീസ്

കൊല്ലം: ഓയൂരിലെ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പത്മകുമാറിനെയും കുടുംബത്തെയും രാത്രി വൈകിയും ചോദ്യം ചെയ്ത് പൊലീസ്.എഡിജിപി, ഡിഐജി എന്നിവര്‍ ചേദ്യംചെയ്യലിനെത്തിയിരുന്നു. മൊഴികളിലെ വൈരുധ്യം അന്വേഷണ സംഘത്തെ കുഴക്കുന്നുണ്ട്. ഇന്നും ചോദ്യം ചെയ്യല്‍ തുടരും.ഓയൂര്‍ തട്ടിക്കൊണ്ടു പോകല്‍ കേസില്‍ ഇന്നലെയാണ് ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും പിടിയിലായത്. ഇവര്‍ നല്‍കിയ മൊഴിയില്‍ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണോ തട്ടികൊണ്ട് പോകൽ,  പെണ്‍കുട്ടിയുടെ അച്ഛനുമായുള്ള ബന്ധം എന്നിവയില്‍ വ്യക്തത വരുത്തും. പത്മകുമാറിന്റെ …

ഒന്നരകിലോ കഞ്ചാവുമായി യുവതി പിടിയില്‍

കണ്ണൂര്‍: 1.600 കിലോ കഞ്ചാവുമായി യുവതി പിടിയില്‍. പയ്യന്നൂര്‍ കണ്ടങ്കാളി സ്വദേശിനി സി നിഖില(29)യാണ്തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. യുവതിയുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്‌സൈസ് വീട്ടിലെത്തിയത്. വീടിനകത്ത് നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തി. 1.6 കിലോഗ്രാം കഞ്ചാവാണ് ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചെറു പാക്കറ്റുകളിലാക്കി വിൽക്കുകയായിരുന്നു രീതി. ആഴ്ചകൾക്ക് മുൻപ് കണ്ണൂരിൽ നിന്ന് കഞ്ചാവുമായി അറസ്റ്റിലായ …

ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍; മൂന്നുപേര്‍ കസ്റ്റഡിയില്‍; പിടികൂടിയത് തമിഴ് നാട്ടില്‍ നിന്ന്

കൊല്ലം: കൊല്ലത്ത് ആറുവയസുകാരിയായ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പങ്കുള്ള മൂന്നുപേര്‍ തമിഴ് നാട്ടില്‍ പിടിയില്‍. തെങ്കാശി പുളിയറയില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പത്മകുമാര്‍ കുടുംബത്തിനൊപ്പം ചേര്‍ന്ന് നടത്തിയ പ്ലാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോകലെന്നാണ് വിവരം. പദ്മകുമാര്‍ ലോൺ ആപ്പിൽ നിന്നും വായ്പയെടുത്തിരുന്നു. ക്രഡിറ്റ് കാർഡ് വഴിയും പണമിടപാട് …

ഡോ: ബിജോയ് നന്ദൻ കണ്ണൂർ സർവ്വകലാശാല വിസി ആയി ചുമതലയേറ്റു

ഡോ.എസ് ബിജോയ് നന്ദന്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറായി ചുമതലയേറ്റു. കുസാറ്റ് മറൈന്‍ ബയോളജി പ്രൊഫസറാണ് ബിജോയ് നന്ദന്‍.ഗവര്‍ണര്‍ ഇത് സംബന്ധിച്ച ഉത്തരവിറക്കി.മറൈന്‍ ബയോളജി ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊഫസറും സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദന്‍. കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാന്‍സലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഡോ. ബിജോയ് നന്ദന് താത്കാലിക വിസി ചുമതല നൽകിയത്.

ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ പൊട്ടിവീണ കമ്പി എടുക്കാൻ ശ്രമിച്ചു; വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകന് ദാരുണാന്ത്യം

മൂവാറ്റുപുഴ: തോട്ടത്തില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് 11 വയസുകാരന് ദാരുണാന്ത്യം. മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയിലാണ് സംഭവം.ഇതരസംസ്ഥാന തൊഴിലാളിയുടെ മകനായ റാബുല്‍ ഹുസൈനാണ് മരിച്ചത്. കുട്ടിയുടെ സഹോദരനും പരിക്കുണ്ട്.ജാതിത്തോട്ടത്തിനു സമീപം പിതാവിനും സഹോദരനുമൊപ്പം ആക്രിപെറുക്കുകയായിരുന്നു റാബുല്‍. ഇതിനിടെ നിലത്തു കമ്പി കിടക്കുന്നത് കണ്ട് കുട്ടി അത് എടുക്കാൻ ശ്രമിക്കവേ ഷോക്കേല്‍ക്കുകയായിരുന്നു. രക്ഷിക്കാനെത്തിയ സഹോദരന്‍റെ കാലിന് പൊള്ളലേറ്റു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വൈദ്യുതി കമ്പി വേര്‍പെടുത്തിആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

നവകേരള സദസിന്റെ സമ്മേളവേദിക്കരികിലെ ഹോട്ടലുകളില്‍ ഗ്യാസ് പാചകം പാടില്ല; വിചിത്ര നിര്‍ദേശങ്ങളുമായി ആലുവ പൊലീസ്

ആലുവയില്‍ നവകേരളസദസിലെ സമ്മേളവേദിക്കരികിലെ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകള്‍ക്ക് വിചിത്ര നിര്‍ദേശവുമായി പൊലീസ്. മുഖ്യമന്ത്രി വരുന്ന ദിവസം സമ്മേളനവേദിക്ക് അരികിലെ കടകളില്‍ ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യരുതെന്നതാണ് നിര്‍ദ്ദേശം. ആലുവ ഈസ്റ്റ് പൊലീസാണ് ഇതുസംബന്ധിച്ചുള്ള നോട്ടീസ് നല്‍കിയത്. അതേസമയം ഭക്ഷണം മറ്റ് ഇടങ്ങളില്‍ പാചകം ചെയ്‌തെത്തിച്ച് വില്‍ക്കാന്‍ അനുവദിച്ചിട്ടുണ്ട്. ആലുവയില്‍ മുഖ്യമന്ത്രി എത്തുന്ന ദിവസം കടയിലെ ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങണമെന്നും പൊലീസ് നോട്ടീസിലുണ്ട്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ജീവനക്കാരെ കടയില്‍ അന്നേദിവസം ജോലിക്ക് …

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം; വ്യാപാരിയായ പിതാവ് മകനെ കുത്തിക്കൊലപ്പെടുത്തി

മൈസൂരു: മൈസൂരു ജില്ലയില്‍ മൊബൈല്‍ ഫോണിന് അടിമയായ മകനെ പിതാവ് കുത്തിക്കൊലപ്പെടുത്തി. മൈസൂരു ബന്നി മണ്ഡപ് സ്വദേശി ഉമൈസ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പിതാവും വ്യാപാരിയുമായ അസ്ലം പാഷയെ പൊലീസ് അറസ്റ്റ് ചെയ്തു. ഉമൈസ് മൊബൈല്‍ ഫോണിന് അടിമയായിരുന്നെന്നും മൊബൈല്‍ ഉപയോഗം വിലക്കുമ്പോള്‍ പിതാവുമായി സ്ഥിരമായി വഴക്കിടാറുണ്ടെന്നും പൊലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി ബുധനാഴ്ച അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ അസ്ലംപാഷ ഉമൈസിനെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉമൈസിനെ …

മുറുക്ക് തൊണ്ടയില്‍ കുടുങ്ങി; ഒന്നരവയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ: മുറുക്ക് തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന് ദാരുണാന്ത്യം. മാവേലിക്കര മങ്കാംകുഴി മലയില്‍ പടീറ്റേതില്‍ വീട്ടില്‍ വിജീഷിന്റെയും ദിവ്യാദാസിന്റെയും ഇരട്ടക്കുട്ടികളിലൊരാളായ വൈഷ്ണവാണ് മരിച്ചത്. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു സംഭവം. ഈ സമയം ദിവ്യയും മക്കളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മരപ്പണിക്കാരനായ വിജീഷ് ജോലിയുടെ ആവശ്യത്തിനായി പാലക്കാട് പോയിരിക്കുകയായിരുന്നു. കുട്ടി സ്വയം മുറുക്കെടുത്ത് കഴിക്കുകയായിരുന്നുവെന്നാണ് വിവരം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കൊല്ലംകടവിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംസ്‌കാരം പിന്നീട്. സഹോദരി: വൈഗ

ബംഗാൾ ഉൾക്കടലിൽ ചക്ര വാത ചുഴിയും ന്യൂന മർദ്ദവും;സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കൂടെ ഇടിമിന്നലോടു കൂടിയ മിതമായതോ ഇടത്തരമോ ആയ മഴക്ക്‌ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കൻ ശ്രീലങ്കക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നതിനാലാണ് മഴ സാധ്യതാ പ്രവചനം.ഇതിന് പുറമെതെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ഉണ്ടായിരുന്ന ശക്തി കൂടിയ ന്യൂനമർദ്ദം തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്.തുടർന്ന് പടിഞ്ഞാറ് …

ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചല്‍; ചേമ്പു കൊണ്ടുണ്ടാക്കിയ അച്ചാര്‍ കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്; സംഭവം ബദിയഡുക്കയില്‍!

കാസര്‍കോട്: ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ചൊറിച്ചലും അസ്വസ്ഥതയും. ഉച്ചഭക്ഷണത്തിന് ചേമ്പു കൊണ്ടുണ്ടാക്കിയ അച്ചാര്‍ കഴിച്ച നീര്‍ച്ചാലിലെ ഒരു സ്‌കൂളിലെ കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇക്കാര്യം അറിയിച്ചിട്ടും അധ്യാപകര്‍ കുട്ടികളെ ആശുപത്രിയിലെത്തിച്ചില്ലെന്നും പരാതിയുണ്ട്. ഒടുവില്‍ രക്ഷിതാക്കള്‍ എത്തി അഞ്ചു കുട്ടികളെ സ്വകാര്യ ക്ലിനിക്കല്‍ എത്തിക്കുകയായിരുന്നു. വിവരത്തെ തുടര്‍ന്ന് ബദിയഡുക്ക ആരോഗ്യ കേന്ദ്രം ജീവനക്കാര്‍ എത്തി പ്രാഥമിക തെളിവെടുത്തു. ഉച്ചഭക്ഷണത്തിന് കറി വയ്ക്കാന്‍ പച്ചക്കറി കൊണ്ടു വരണമെന്ന് അധികൃതര്‍ കുട്ടികളോടു നിര്‍ദ്ദേശിച്ചിരുന്നുവെന്നു പറയുന്നു. ഇതനുസരിച്ച് ചില കുട്ടികള്‍ മാരാന്‍ ചേമ്പ് …

ഒരിടവേളക്ക് ശേഷം ജില്ലയിൽ വീണ്ടും മാല പൊട്ടിക്കൽ;വഴിയാത്രക്കാരിയുടെ മൂന്നരപവന്‍ മാല സ്‌കൂട്ടറിലെത്തിയ മോഷ്ടാവ്  തട്ടിയെടുത്തു

കാസർകോട്: ബീഡി കമ്പനിയില്‍ ബീഡി നല്‍കി വീട്ടിലേയ്‌ക്കു നടന്നുപോവുകയായിരുന്ന സ്‌ത്രീയുടെ കഴുത്തില്‍ നിന്നും മൂന്നര പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാലപ്പൊട്ടിച്ചോടി. സംഭവത്തിനു പിന്നില്‍ സമാന രീതിയിലുള്ള കേസില്‍ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിലിറങ്ങിയ പ്രതിയാണെന്നു സംശയം. ബദിയഡുക്ക പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം തുടങ്ങി.ബാറടുക്കയിലെ രോഹിണി (52)യുടെ മാലയാണ്‌ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ പൊട്ടിച്ചോടിയത്‌. ഇന്നലെ വൈകിട്ട്‌ 3.15ന്‌ ബദിയഡുക്കയിലെ സ്വകാര്യ ബീഡി കമ്പനിയില്‍ ബീഡി നല്‍കിയ ശേഷം റോഡരുകിലൂടെ നടന്നുപോവുകയായിരുന്നു രോഹിണി. ഇതിനിടയില്‍ ഹെല്‍മറ്റ്‌ ധരിച്ച്‌ സ്‌കൂട്ടറിലെത്തിയ അജ്ഞാതന്‍ മാല പൊട്ടിച്ച്‌ …

കുട്ടിയെ തട്ടികൊണ്ട് പോകൽ; ഓട്ടോറിക്ഷയും ഡ്രൈവറും കസ്റ്റഡിയിൽ; പൊലീസ് സംഘം കുട്ടിയുടെ വീട്ടിൽ

കൊല്ലം: കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ പൊലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി. ക്രൈംബ്രാഞ്ച് സംഘമാണ് വീട്ടിലെത്തിയത് അതിനിടെ   പ്രതികള്‍  സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍. നേരത്തെ ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഡ്രൈവറെയും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഈ ഓട്ടോയില്‍ സഞ്ചരിച്ചവരുടെ  സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.  ഒരു  പെട്രോള്‍ പമ്പിൽ നിന്നാണ് സിസിടിവി ദൃശ്യം ലഭിച്ചത്. സംഭവ ദിവസം ഓട്ടോ പാരിപ്പള്ളിയില്‍ പെട്രോള്‍ പമ്പിൽ നിന്ന് ഡീസല്‍ അടിക്കുന്ന …

15 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി; കുട്ടികളെ ഉള്‍പ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് പൊലീസ്

ബംഗളൂരു: ബംഗളൂരുവില്‍ സ്‌കൂളുകള്‍ക്ക് അജ്ഞാതന്റൈ ബോംബ് ഭീഷണി. 15 സ്വകാര്യ സ്‌കൂളുകള്‍ക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. എല്ലാ സ്‌കൂളുകളില്‍ നിന്നുമായി 5000 ത്തോളം കുട്ടികളെ ഒഴിപ്പിച്ച് വീട്ടിലേക്ക് വിട്ടു. ചില സ്‌കൂളുകള്‍ ഇന്ന് വരേണ്ടെന്ന് നേരത്തെ അറിയിപ്പ് നല്‍കി. ഇന്നലെ അര്‍ധരാത്രിയാണ് ഇ-മെയില്‍ വഴി ഭീഷണി സന്ദേശം വന്നത്. സ്‌കൂളുകളില്‍ ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വസതിക്ക് എതിര്‍വശത്താണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സ്‌കൂളുകളില്‍ …

പണം നല്‍കിയിട്ടും ഫ്‌ളാറ്റ് നല്‍കിയില്ല; തങ്ങളുടെ 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി ദമ്പതികള്‍

മംഗളൂരു: ആവശ്യപ്പെട്ട പണം നല്‍കിയിട്ടും അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ളാറ്റ് ലഭിച്ചില്ലെന്നും തങ്ങളുടെ 30 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയുമായി മലയാളി ദമ്പതികള്‍. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരി സ്വദേശികളായ റുഖിയാബി മൂടമ്പയില്‍, മുഹമ്മദ് അലി എന്നിവരാണ് തട്ടിപ്പിന് ഇരയായത്. മംഗളൂരു ജെപ്പു സ്വദേശികളും കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പാര്‍ട്ണറുമായ അഷ്റഫ് ഹസനെതിരെയും മുഹമ്മദ് സലാമിനെതിരെയുമാണ് പാണ്ഡേശ്വരം പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ജെപ്പു ഷാദി മഹലിന് സമീപമുള്ള നിര്‍മ്മാണത്തിലിരിക്കുന്ന പാര്‍പ്പിട സമുച്ചയത്തില്‍ ഫ്‌ളാറ്റ് നല്‍കാമെന്ന് ഇരുവരും ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. ഇതു പ്രകാരം …

മൂന്നുവയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: തലവടിയില്‍ മൂന്നുവയസ്സുള്ള ഇരട്ട ആണ്‍മക്കളെ കൊലപ്പെടുത്തി ദമ്പതികള്‍ തൂങ്ങിമരിച്ച നിലയില്‍. തലവടി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മൂലേപ്പറമ്പില്‍ സുനു, ഭാര്യ സൗമ്യ, മക്കളായ ആദി, ആദില്‍ എന്നിവരാണു മരിച്ചത്. കടബാധ്യതയും രോഗവുമാണു കാരണമെന്നു സൂചനയെന്നു പൊലീസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് മരണവാര്‍ത്ത പുറത്തറിയുന്നത്. രാവിലെ വീടിന്റെ വാതില്‍ തുറക്കാതായതോടെ അയല്‍ക്കാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു .വീട്ടിലെ ഹാളില്‍ നിലത്ത് മരിച്ച നിലയിലായിരുന്നു കുട്ടികളെ കാണപ്പെട്ടത്. മാതാപിതാക്കള്‍ തൊഴിലുറപ്പ് തൊഴിലാളികളാണ്. കുട്ടികളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്ന …

ഫുഡ് ഡെലിവറി ജോലിയെന്ന വ്യാജേന കഞ്ചാവ് വിൽപ്പന; യുവാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്ത് ഫുഡ്  ഡെലിവറിയുടെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ യുവാക്കള്‍ അറസ്റ്റില്‍.ശ്രീകാര്യം സ്വദേശി അനീഷ്(25), കരമന സ്വദേശി വിഷ്ണു(25) എന്നിവരെയാണ് നരുവാമൂട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് രണ്ടരക്കിലോ കഞ്ചാവുമായി ആന്റിനാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് പിടിക്കൂടിയത്.സ്വിഗ്ഗിയില്‍ ജോലി ചെയ്യുന്നവര്‍ എന്ന പേരിലാണു പ്രതികള്‍ വാടകയ്ക്ക് വീട് എടുത്തത്. ചെറു പാക്കറ്റുകളിലായി കഞ്ചാവ് വില്പനക്കായി പൊതിയുന്നതിനിടെ ആയിരുന്നു ഇരുവരേയും പോലീസ് പിടികൂടിയത്.

ഇസ്രായേൽ സ്വദേശിനിയുടെ കൊലപാതകം; പൊലീസ് അന്വേഷണം ഊർജിതമാക്കി;സ്വത്വാ ഒരു വർഷത്തിലേറെയായി ഇന്ത്യയിൽ

കൊല്ലം: ഇസ്രയേൽ സ്വദേശിനിയായ ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയശേഷം വയോധികൻ കത്തികൊണ്ടു സ്വയം കുത്തി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിന് പൊലീസ്. ഇസ്രായേൽ സ്വദേശിനി രാധ എന്നു വിളിക്കുന്ന സ്വത്വാ (36) യാണു കഴിഞ്ഞ ദിവസം മരിച്ചത്. ഇവരുടെ ഭർത്താവ് കൃഷ്ണചന്ദ്രൻ (75) ആത്മഹത്യാ ശ്രമം നടത്തി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൊല്ലം ഡീസന്റ്മുക്ക് കോടാലി ജങ്ഷനിൽ പൊതുവിതരണ കേന്ദ്രത്തിനു മുമ്പിലുള്ള തിരുവാതിര വീട്ടിൽ ഇന്നലെ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം. ഈ വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന രവികുമാറിന്റെയും ബിന്ദുവിൻ്റെയും …

കുട്ടിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും; സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാനും പൊലീസ് നീക്കം

കൊല്ലം:ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ കുട്ടിയുടെ അച്ഛൻ റെജിയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.അന്വേഷണത്തിന്റെ ഭാഗമായുണ്ടായ സംശയങ്ങള്‍ക്കും വൈരുദ്ധ്യങ്ങള്‍ക്കും വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഏത് പരിശോധനയ്ക്കും തയാറാണെന്നും എന്തെങ്കിലും തെളിവുണ്ടെങ്കില്‍ പൊലീസ് അത് കണ്ടെത്തട്ടെയെന്നും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നുമാണ് റെജിയുടെ നിലപാട്. നേരത്തെ പത്തനംതിട്ടയില്‍ റെജി താമസിച്ചിരുന്ന ഫ്ളാറ്റില്‍ പൊലീസ് പരിശോധന നടത്തുകയും ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസ സ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന …