മുട്ടറ്റമല്ല ഇത് നിലത്തിഴയും കാർകൂന്തൽ; ഏറ്റവും നീളം കൂടിയ മുടിക്കുള്ള റെക്കോർഡ് യുപി സ്വദേശിനിക്ക്

വെബ്ബ് ഡെസ്ക്: കറുത്തിരുണ്ട് കണങ്കാൽ വരെ എത്തുന്ന തലമുടി ഏതു സ്ത്രീയാണ് ആഗ്രഹി ക്കാത്തത്? യു.പി പ്രയാഗ് രാജ് ജില്ലയിലെ അല്ലാപുർ സ്വദേശിനി സ്മിത ശ്രീവാസ്തവ എന്ന  46 കാരി നടക്കുമ്പോൾ തലമുടി തറയിൽ ഇഴയും.       ലോകത്ത് ഏറ്റവും നീളമുള്ള തലമുടിക്കാരിയെന്ന ലോക റിക്കാർഡ് ഇവർ നേടിയിരിക്കുന്നു. ഗിന്നസ് ബുക്ക് മൂന്നു ദിവസം മുമ്പ്, അതായത് നവംബർ 29 നു ഈ റിക്കാർഡ് വിവരം ഔദ്യോഗികമായി രേഖപ്പെടുത്തിക്കഴിഞ്ഞു.236.22 സെൻ്റിമീറ്ററാണ് ഇവരുടെ തലമുടിയുടെ നീളം. അതായത്, ഏഴ് അടി …

മിഷോങ് ചുഴലിക്കാറ്റ്; 118 ട്രെയിനുകൾ റദ്ദാക്കി ഇന്ത്യൻ റെയിൽവേ; 35 എണ്ണം കേരളത്തിലൂടെ സർവ്വീസ് നടത്തുന്നവ

തിരുവനന്തപുരം:മിഷോങ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ 118 ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വെ.കേരളത്തില്‍ സര്‍വീസ് നടത്തുന്ന 35 ട്രെയിനുകളും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതും അവിടെ നിന്ന് തിരിച്ചുവരുന്നതുമായ 35 ട്രെയിനുകളാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഈ ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്നും റെയില്‍വെ അറിയിച്ചു.റദ്ദാക്കിയ ട്രെയിനുകളുടെ വിവരം:നരസാപൂര്‍-കോട്ടയം (07119, ഞായര്‍), കോട്ടയം-നരസാപൂര്‍ (07120, തിങ്കള്‍).സെക്കന്തരാബാദ്-കൊല്ലം (07129, ബുധന്‍), കൊല്ലം-സെക്കന്തരാബാദ് (07130, …

എ.എ റഹീമിനും, എം സ്വരാജിനും ഒരു വർഷം തടവും പിഴയും; ശിക്ഷ പൊതുമുതൽ നശിപ്പിച്ച കേസിൽ

തിരുവനന്തപുരം: എസ്‌എഫ്‌ഐയുടെ നിയമസഭ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ എം പി എ എ റഹീമിനും, എം സ്വരാജിനും ഒരു വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി.പൊതുമുതല്‍ നശിപ്പിച്ചതിനും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും അടക്കം വിവിധ വകുപ്പുകളിലാണ് ശിക്ഷ. യുഡിഎഫ് സര്‍ക്കാറിന്റെ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ എസ്‌എഫ്‌ഐ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തിലാണ് കേസ്. പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ബാരിക്കേഡ് തകര്‍ക്കുകയും വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. 150 ഓളം പ്രവര്‍ത്തകരാണ് അന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തത്. കോടതിയിലെത്തിയ ഇരുവരും ജാമ്യമെടുത്തു.

കുട്ടിയെ തട്ടികൊണ്ട് പോയ കേസ്; 3 പ്രതികളെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ 14 ദിവസത്തേക്ക് കോടതി റിമാൻഡ് ചെയ്തു. ഡിസംബര്‍ 15 വരെയാണ് കേസിലെ പ്രതികളായ ചാത്തന്നൂര്‍ സ്വദേശി പത്മകുമാര്‍, ഇയാളുടെ ഭാര്യ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തിരിക്കുന്നത്.രണ്ട് അഭിഭാഷകരാണ് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.  റിമാൻഡ് ചെയ്ത ഒന്നാംപ്രതി പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലേക്കും രണ്ടും മൂന്നും പ്രതികളായ അനിതകുമാരി, മകള്‍ അനുപമ എന്നിവരെ അട്ടക്കുളങ്ങര വനിതാ ജയിലിലും എത്തിച്ചു.കോവിഡിന് ശേഷം ഉണ്ടായ സാമ്പത്തിക …

പൊലൂഷൻ സർട്ടിഫിക്കറ്റ് കാലാവധി ഒരു വർഷമായി തുടരും: സംസ്ഥാന സർക്കാർ തീരുമാനം റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഇരുചക്ര-മുചക്ര വാഹനങ്ങളുടെ പുക പരിശോധന കാലാവധി ആറ് മാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കി ഹൈക്കോടതി.കേന്ദ്രസര്‍ക്കാര്‍ 12 മാസമായിരുന്നു കാലാവധി പ്രഖ്യാപിച്ചിരുന്നത്. ഇത് മന്ത്രി ആന്റണി രാജു ആറ് മാസമായി കുറയ്‌ക്കുകയായിരുന്നു. പുക പരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാര്‍ നല്‍കിയ ഹർജിയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി.അഞ്ചര ലക്ഷത്തോളം വാഹനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. 80 രൂപയാണ് ഒരു തവണ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി നല്‍കേണ്ടി വരുന്നത്. കാലാവധി കുറയ്‌ക്കുന്നത് കേന്ദ്ര നിയമനത്തിന് വിരുദ്ധമായ റിപ്പോര്‍ട്ടാണെന്ന് അധികൃതര്‍ സമര്‍പ്പിച്ചിരുന്നു.

പത്മകുമാറിന് അഞ്ചുകോടി കടം; തട്ടിക്കൊണ്ടുപോകാനുള്ള ബുദ്ധി ശാന്തകുമാരിയുടേത്; അനുപമയ്ക്കും കേസില്‍ പങ്കെന്ന് പൊലീസ്

കൊല്ലം: കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ എല്ലാ പ്രതികളും അറസ്റ്റിലായെന്നും വളരെ ആസൂത്രിതമായ കുറ്റകൃത്യമാണ് നടന്നതെന്നും എഡിജിപി എംആര്‍ അജിത് കുമാര്‍. ഒരു വര്‍ഷം മുന്‍പ് തന്നെ ആസുത്രണം തുടങ്ങിയിരുന്നു. ഒന്നരമാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നു. മൂന്നാമത്തെ ശ്രമത്തിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിന് പത്മകുമാര്‍ മുതിര്‍ന്നത്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും എഡിജിപി പറഞ്ഞു. കൊവിഡിനെ തുടര്‍ന്ന് …

പോക്‌സോ കേസിലെ പ്രതി ജയിലില്‍ തൂങ്ങി മരിച്ചു

കണ്ണൂര്‍: തലശ്ശേരി സ്പെഷ്യല്‍ സബ് ജയിലില്‍ തടവുകാരന്‍ തൂങ്ങി മരിച്ചു. ആറളം സ്വദേശി കുഞ്ഞിരാമന്‍ (42) ആണ് മരിച്ചത്. പോക്സോ കേസില്‍ അറസ്റ്റിലായി ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു കുഞ്ഞിരാമന്‍. ശനിയാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. ജനല്‍ കമ്പിയില്‍ വസ്ത്രം ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ ആയിരുന്നു മൃതദേഹം. സഹതവടുകാരാണ് കുഞ്ഞിരാമനെ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടനെ വിവരം പൊലീസുകാരെ അറിയിക്കുകയായിരുന്നു. പൊലീസുകാര്‍ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

കാല്‍നട യാത്രികരായ  പെണ്‍കുട്ടികള്‍ക്ക്‌ നേരെ ലൈംഗിക അതിക്രമം;  വൃദ്ധനെ തേടി പൊലീസ്

കാസർകോട്:“ഇയാളെ കൊണ്ട്‌ വഴിനടക്കാന്‍ കഴിയുന്നില്ല സാര്‍, എന്തെങ്കിലും നടപടിയെടുത്തില്ലെങ്കില്‍ പലര്‍ക്കും എന്നെ പോലെ ദുരനുഭവം ഉണ്ടാകും .” ഇന്നലെ കുമ്പള പൊലീസ്‌ സ്റ്റേഷനില്‍ നേരിട്ടെത്തിയ ഒരു ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥിനി വാക്കാല്‍ നല്‍കിയ പരാതിയാണിത്‌. ആദ്യം ഒന്നു അമ്പരന്നുവെങ്കിലും വനിതാ പൊലീസ്‌ പെണ്‍കുട്ടിയോട്‌ വിശദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോഴാണ്‌ സംഭവത്തിന്റെ ഗൗരവം പൊലീസിനു മനസിലായത്. ഇതേ തുടര്‍ന്ന്‌ പൊലീസ്‌ മൊഗ്രാലില്‍ എത്തി സ്ഥലത്തുള്ള വിവിധ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. വിദ്യാര്‍ത്ഥിനി പറഞ്ഞ കാര്യം ശരിയാണെന്നു ഉറപ്പു വരുത്തിയപ്പോള്‍ പൊലീസും ഞെട്ടി. …

പ്രഭാത സവാരിക്കിടെ മുൻ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു

കാസർകോട്: പ്രഭാത സവാരിക്കിടയില്‍ റിട്ടയേര്‍ഡ്‌ റെയില്‍വെ ജീവനക്കാരന്‍ കാറിടിച്ചു മരിച്ചു. നെല്ലിക്കട്ട, നെക്രാജെ, ചൂരിപ്പള്ള ഹൗസിലെ ഐത്തപ്പനായിക്‌ (60) ആണ്‌ മരിച്ചത്‌. ഇന്നു രാവിലെ നെല്ലിക്കട്ടയ്‌ക്കു സമീപത്താണ്‌ അപകടം. സാരമായി പരിക്കേറ്റ ഐത്തപ്പനായിക്കിനെ നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്കു മാറ്റി. ബദിയഡുക്ക പൊലീസ്‌ കേസെടുത്തു.പരേതരായ മാലിംഗ നായിക്‌- കാവേരി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ശാരദ. മക്കള്‍: ചന്ദ്രശേഖര, സുമിത്ര, മമത. മരുമക്കള്‍: രമേശ്‌ നായിക്‌, സുധാകര. …

ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ മതിലിലിടിച്ചു; മോഷ്‌ടാവ്‌ അറസ്റ്റില്‍

കാസർകോട് : ആശുപത്രി പരിസരത്തു നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ്‌ മോഷ്ടിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതോടെ കള്ളൻ പിടിയിൽ. പൊലീസ്‌ പിന്തുടരുന്നതിനിടയിലാണ് മോഷ്ടിച്ച ആംബുലൻസ് മതിലില്‍ ഇടിച്ചത്. മോഷ്‌ടാവിനെ അരമണിക്കൂറിനകം അറസ്റ്റു ചെയ്‌തു. ഉപ്പള പത്വാടി, നൗഫല്‍ മന്‍സിലിലെ മുഹമ്മദ്‌ നൗഫല്‍ എന്ന സവാദി (21)നെയാണ്‌ മഞ്ചേശ്വരം എസ്‌.ഐ നിഖിലും സംഘവും പിടികൂടിയത്‌. ഇന്നലെ വൈകുന്നേരം ഉപ്പളയിലെ ഒരു സ്വകാര്യ ആശുപത്രിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സാണ്‌ മോഷണം പോയത്‌. പച്ചിലംപാറയിലെ മുഹമ്മദ്‌ റിയാസിന്റേതാണ്‌ ആംബുലന്‍സ്‌. താക്കോല്‍ അകത്തു വച്ച്‌ സമീപത്തെ കടയിലേയ്‌ക്ക്‌ …

മകൾ ഉറങ്ങിക്കിടന്ന മുറിയിലേക്ക് ഡീസൽ ഒഴിച്ച് തീയിട്ടു; പിതാവ് അറസ്റ്റിൽ

തിരുവനന്തപുരം:  ഉറങ്ങിക്കിടന്ന  മകളുടെ മുറിയിലേക്ക് ഡീസല്‍ ഒഴിച്ച്‌ തീയിട്ട പിതാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു.മുല്ലൂര്‍ തലയ്‌ക്കോട് കൃഷ്ണാലയത്തില്‍ രാധാകൃഷ്ണന്‍ (50) ആണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് രാധാകൃഷ്ണന്‍ കുറെ ദിവസങ്ങളായി ഭാര്യയും മകളുമായി അകന്ന് കഴിയുകയായിരുന്നു. ഇതിനിടെ രാധാകൃഷ്ണന്‍ വീട്ടില്‍ കയറാതിരിക്കുന്നതിനുള്ള ഉത്തരവ് ഭാര്യ കോടതി മുഖാന്തിരം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. ഇത് ലംഘിച്ച്‌ രാധാകൃഷ്ണന്‍ ഇക്കഴിഞ്ഞ 24നും വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കി. ഇതിനെതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് …

5 കിലോ തിമിംഗല ചർദ്ദിയുമായി മൂന്ന് പേർ പിടിയിൽ

തൃശ്ശൂർ: തൃശൂരിൽ അഞ്ച് കിലോ തിമിംഗല ഛര്‍ദ്ദിയുമായി മൂന്നുപേര്‍ പിടിയില്‍. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരാണ് പിടിയിലായത്.ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന എത്തിയ ഇവരെ ഗുരുവായൂര്‍ ടെംമ്പിൾ പോലീസാണ് പിടികൂടിയത്. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ ഗുരുവായൂര്‍ ടെംമ്പിൾ എസ്‌ഐ വി.പി. അഷറഫും സംഘവുമാണ് പിടികൂടിയത്. 1.8 കോടിയോളം രൂപയാണ്  പിടികൂടിയ  ആമ്ബര്‍ഗ്രിസിന് വിപണി മൂല്യം. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്. പ്രധാനമായും …

ഉറങ്ങാൻ കിടന്ന വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാസർകോട്: വീട്ടമ്മ തീവണ്ടി തട്ടി മരിച്ച നിലയിൽ. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോറിലെ കണ്ടത്തിൽ കുഞ്ഞിക്കണ്ണന്റെ ഭാര്യ ലക്ഷ്‌മി (65) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നര മണിയോടെ കാസർകോട് ഭാഗത്ത് പോകുകയായിരുന്ന തീവണ്ടിയുടെ എൻജിനാണ് തട്ടിയത്. തീവണ്ടിയുടെ ലോക്കോ പൈലറ്റ് വിവരം കാസർകോട് റെയിൽ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇവിടെ നിന്ന് വിവരമറിച്ചതിനെ തുടർന്ന് കാഞ്ഞങ്ങാട് പൊലീസ് ഉദ്യോഗസ്ഥർ കുശാൽനഗർ മുതൽ സൗത്ത് വരെ റെയിൽപാളത്തിലൂടെ നടന്ന് വന്ന് പരിശോധിച്ചപ്പോഴാണ്  മൃതദേഹം കണ്ടെത്തിയത്. പാളത്തിന് സമീപത്തെ വീടുകളിൽ …

മലദ്വാരം വഴി സ്വര്‍ണ കടത്ത്; മംഗളൂരു വിമാനത്താളത്തില്‍ 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

മംഗളൂരു: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മലദ്വാരം വഴി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. നവംബര്‍ 29 ന് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പതിവ് പരിശോധനയില്‍ യാത്രക്കാരന്റെ മലദ്വാരത്തിനുള്ളില്‍ മൂന്ന് ഗുളിക രൂപത്തില്‍ 571 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 35,11,650 രൂപ വിലമതിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് സ്വര്‍ണകടത്ത് പിടികൂടിയത്.

ആയുർവേദ മരുന്ന് കുടിച്ചതിനെ തുടർന്ന് 5 മരണം; 5 പേർക്കെതിരെ കേസ്; 3 പേർ അറസ്റ്റിൽ

വെബ്ബ് ഡെസ്ക്: ഗുജറാത്തിലെ ഖേഡ ജില്ലയിൽ മീഥൈൽ ആൽക്കഹോൾ (മെഥനോൾ) അടങ്ങിയ ആയുർവേദ മരുന്ന് കുടിച്ചതിനെ തുടര്‍ന്ന് അഞ്ച് പേർ മരിച്ചു. പ്രതികളായ അഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. അഞ്ച് പ്രതികളിൽ മൂന്ന് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്‌. ബിലോദര, ബാഗ്ദു ഗ്രാമങ്ങളിൽ നിന്നുള്ള അഞ്ച് പേർക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവർ മരണപ്പെട്ടു. പലചരക്ക് കടയിൽ നിന്ന് വാങ്ങിയ മരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ടാണ് അഞ്ച് മരണങ്ങളും ഉണ്ടായതെന്ന് പ്രാഥമിക അന്വേഷണത്തിൽ …

“കുട്ടിയെ തട്ടികൊണ്ട് പോയതിൽ മുഖ്യമന്ത്രിക്കും പങ്ക്; തട്ടികൊണ്ട് പോകൽ നവ കേരള സദസിന് പണമുണ്ടാക്കാൻ”; അപകീർത്തിപരമായ ശബ്ദ സന്ദേശം പ്രചരിപ്പിച്ച മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്

കാസർകോട്:  കൊല്ലം  ഓയൂരിൽ6 വയസ്സുകാരിയെ തട്ടികൊണ്ട് പോയ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കുണ്ടെന്നും,  നവ കേരള സദസിന് പണം കണ്ടെത്താനാണ് കുട്ടിയെ തട്ടികൊണ്ട് പോയതെന്നും  ശബ്ദ സന്ദേശ പ്രചരണം നടത്തിയ യുവാവിനെതിരെ കേസ്. മഞ്ചേശ്വരം കുഞ്ചത്തൂർ തോട്ടം ഹൗസിലെ അബ്ദുൾ മനാഫ് (48) നെതിരെ മഞ്ചേശ്വരം പൊലീസാണ് കേസ്സെടുത്തത്. മുഖ്യമന്ത്രിക്കെതിരെ നവംബർ 30 നാണ് സമൂഹ മാധ്യമങ്ങളിൽ അപകീർത്തികരമായ ശബ്ദ സന്ദേശം അയച്ചത്. ഐ ടി ആക്ട്, കലാപത്തിന് ശ്രമം (IPC 153) എന്നീ വകുപ്പുകൾ …

തട്ടികൊണ്ട് പോകൽ കേസ് ; കസ്റ്റഡിയിലുള്ള പത്മകുമാറിൻ്റെ മകൾ യൂട്യൂബ് താരം; സമൂഹ മാധ്യമങ്ങളിലുള്ളത് ക്ഷകണക്കിന് ഫോളോവേഴ്സ്

കൊല്ലം: ഓയൂരില്‍ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ള പത്മകുമാറിന്റെ മകള്‍ യൂട്യൂബ് ഇൻഫ്ളുവൻസർ.4.98 ലക്ഷം പേരാണ് ‘അനുപമ പത്മൻ’ എന്ന യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷൻ വീഡിയോയും ഷോര്‍ട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇംഗ്ലീഷിലാണ് അവതരണം. ആകെ 381 വീഡിയോയാണുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരു മാസം മുമ്പാണ്. വളര്‍ത്തുനായകള്‍ക്ക് ഒപ്പമുള്ള വീഡിയോയുമുണ്ട്. അമേരിക്കൻ സെലിബ്രിറ്റി കിം കര്‍ദാഷ്യനെ കുറിച്ചുള്ളവയാണ് വീഡിയോകളില്‍ ഏറെയും. കുട്ടിയെ തട്ടിക്കൊണ്ടുപോയി …

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തി മൃതദേഹത്തിന്റെ ചിത്രം വാട്‌സാപ് സ്റ്റാറ്റസാക്കി;ചെന്നൈയിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റില്‍

ചെന്നൈ: ചെന്നൈയില്‍ മലയാളി നഴ്‌സിങ് നഴ്‌സിങ് വിദ്യാര്‍ത്ഥിനിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി.കൊല്ലം തെന്മല സ്വദേശി ഫൗസിയ (20) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ സുഹൃത്തും കൊല്ലം കുളത്തൂപ്പുഴ സ്വദേശിയുമായ ആഷിഖിനെ ( 20 ) പൊലീസ് അറസ്റ്റു ചെയ്തു. ഫൗസിയയെ കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹത്തിന്റെ ചിത്രം വാട്‌സ്‌അപ്പ് സ്റ്റാറ്റസായി പങ്കുവയ്ക്കുകയായിരുന്നു.ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.