തെമർ ഗ്രൗണ്ട് ഇനി പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ട്

കാസർകോട്: പുത്തിഗെ, ബദിയടുക്ക, എന്‍മകജെ പഞ്ചായത്തുകളുടെ സംഗമ സ്ഥലവും പുത്തിഗെ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ടതുമായ അരിയപ്പാടി തെമർ ഗ്രൗണ്ട് പുത്തിഗെ പഞ്ചായത്ത് ഗ്രൗണ്ടായി പ്രഖ്യപിച്ചു. സ്വകാര്യ വ്യക്തി ഇതേ സ്ഥലം കൈവശാവകാശ സ്ഥലമാണെന്നു അവകാശപ്പെട്ടെങ്കിലും 1998 ൽ ഹൈക്കോടതി ഇതു സർക്കാർ സ്ഥലമായി പ്രഖ്യാപിച്ചിരുന്നു.9 വർഷമായി പൊതു പ്രവർത്തകനായ സന്തോഷ്‌ കുമാറും വാർഡ് മെമ്പർ അബ്‌ദുൾ മജിദും പഞ്ചായത്ത് ഭരണ സമിതിയും നടത്തിയ നിയമ പോരാട്ടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ഉപ്പളയിൽ നടന്ന താലൂക്ക് തല അദാലത്തിൽ …

വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു; ആക്രമണം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ യുവാവ് മരിച്ചു. വിഷ്ണു (22) ആണ് മരിച്ചത്. പുല്‍പ്പള്ളി ഭാഗത്ത് കൊല്ലിവയല്‍ കോളനിയില്‍ എത്തിയ വിഷ്ണുവിനെ പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ചു.തുടര്‍ന്ന് വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു. കര്‍ണാടകയില്‍ നിന്നും ചേകാടി കൊല്ലിവയല്‍ കോളനിയിലെ ബന്ധുവീട്ടിലായിരുന്നു വിഷ്ണു. ജോലി …

പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറിൽ നിന്ന് പണം തട്ടിയ കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ; കാസർകോട് സ്വദേശിനിയുടെ കൂട്ടാളികളാണ് പിടിയിലായവർ

കോഴിക്കോട്: കോഴിക്കോട് പുനർ വിവാഹ വാഗ്ദാനം നൽകി ഡോക്ടറുടെ അഞ്ചര ലക്ഷത്തിലേറെ രൂപയും മൊബൈൽ ഫോണും ആഭരണങ്ങളും തട്ടിയെടുത്ത കേസിൽ രണ്ടുപേർ കൂടി പിടിയിൽ. കുടക് സ്വദേശി മാജിദ്, മലപ്പുറം മേലാറ്റൂർ സ്വദേശി സലീം എന്നിവരാണ് നടക്കാവ് പൊലീസിന്‍റെ പിടിയിലായത്. കേസിലെ ഒന്നാംപ്രതി കാസർകോട് സ്വദേശിനി ഇർഷാനയെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ യുവതിയുടെ കൂട്ടാളികളാണ് ഇപ്പോൾ പിടിയിലായത്. തിരുവനന്തപുരം ജില്ലക്കാരനായ ഡോക്ടറാണ് പരാതിക്കാരൻ. ഫൊറൻസിക് സർവീസിൽ നിന്നാണ് ഇയാൾ വിരമിച്ചത്. …

തിരുപ്പതിയിലെ തിരക്കിൽപ്പെട്ട് മരണപ്പെട്ടവരുടെ എണ്ണം ആറായി; ദുരന്തമുണ്ടായത് വൈകുണ്ഠ ഏകാദശി ദര്‍ശന കൂപ്പണ്‍ വിതരണത്തിനിടെ

തിരുപ്പതി: ആന്ധ്ര പ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ടോക്കണെടുക്കുന്ന ക്യൂവിൽ അനിയന്ത്രിതമായ തിക്കും തിരക്കിലും പെട്ടു മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു. മുപ്പതോളം പേർക്ക് പരിക്കേറ്റു. ബൈരാഗി പട്ടീദ പാർക്കിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ദുരന്തമുണ്ടായത്. ജനുവരി 10 മുതൽ 19 വരെ നടത്തുന്ന വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണമാണ് ഇവിടെ നടത്താനിരുന്നത്. നാലായിരത്തോളം പേരാണ് ദർശനത്തിനു ടിക്കറ്റെടുക്കാനുള്ള ക്യൂവിലുണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ …

തലച്ചോറിലെ അമിത രക്തസ്രാവം; ബംഗളൂരു ആശുപത്രിയിൽ ചികിത്സയിലായിരുന്ന സി പി എം പ്രാദേശിക നേതാവ് മരിച്ചു

കാസർകോട്: തലച്ചോറിലെ അമിത രക്തസ്രാവത്തെ തുടർന്ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിപിഎം പ്രാദേശിക നേതാവ് മരിച്ചു. സിപിഎം മുൻ കൊയോങ്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും തയ്യൽ തൊഴിലാളിയുമായ എം മോഹനൻ (52) ആണ് മരിച്ചത്. ബംഗളൂരു രാമയ്യ ഹോസ്പിറ്റിലിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മോഹനന്റെ ചികിത്സക്കായി നാട്ടുകാർ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം നടത്തി വരുന്നതിനിടെ ബുധനാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. രാത്രിയോടെ നാട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ 10.30 ന് കൊയോങ്കര ഇഎംഎസ് മന്ദിരത്തിൽ പൊതുദർശനത്തിന് …

പാലക്കുന്നിൽ കള്ളനോട്ട് പിടികൂടി; എരോൽ സ്വദേശി പിടിയിൽ, കണ്ടെത്തിയത് ഒറിജിനലിനെ വെല്ലുന്ന വ്യാജൻ

കാസർകോട്: 500 രൂപയുടെ 4 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ. പാലക്കുന്ന്, ആറാട്ടുകടവ്, എരോൽ സ്വദേശിയായ വിനോദ് ആണ് പിടിയിലായത്. ബുധനാഴ്ച്ച വൈകുന്നേരം പാലക്കുന്നിലെ ഒരു മൊബൈൽ ഷോപ്പിൽ വച്ചാണ് ഇയാൾ പിടിയിലായത്. ഫോണിന്റെ ഡിസ്പ്ലെ നന്നാക്കിയതിന്റെ ചാർജ്ജായാണ് കള്ളനോട്ടുകൾ നൽകിയത്. നോട്ടിൽ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോഴാണ് കളളനോട്ടുകളാണെന്നു വ്യക്തമായത്. ഒറ്റ നോട്ടത്തിൽ ഒറിജിനൽ നോട്ടുകളെ വെല്ലുന്നതാണ് പിടിയിലായ നോട്ട്. തൂക്കത്തിൽ മാത്രമേ വ്യത്യാസമുള്ളു. ബാങ്കിൽ നിന്നാണ് നോട്ടുകൾ ലഭിച്ചതെന്നാണ് പിടിയിലായ വിനോദ് പൊലീസിനോട് പറഞ്ഞത്. ഇയാളെ …

അടുക്കാടുക്കം ജാനകി അമ്മ അന്തരിച്ചു

കാസർകോട്: അണിഞ്ഞ കൊളാരംകണ്ടത്തെ അടുക്കാടുക്കം ജാനകിഅമ്മ (78)അന്തരിച്ചു. പരേതനായ തുളിച്ചേരി ബാലകൃഷ്ണൻ നായരുടെ ഭാര്യയാണ്. മക്കൾ: ശ്രീലത കളിങ്ങോത്ത്, സതീശൻ കൊളാരംകണ്ടം, എ അനിൽകുമാർ, എ ശ്രീജിത്ത്. മരുമക്കൾ: മേലത്ത് തമ്പാൻ നായർ കളിങ്ങോത്ത്, വി പ്രസീജ ബാവിക്കര, പി ശ്രുതി വയലാംകുഴി,കെ ശരണ്യ പാടി കന്നികുണ്ട്. സഹോദരങ്ങൾ: എ കൃഷ്ണൻ നായർ മണിക്കല്ല്, എ സുകുമാരൻ നായർ പന്നിക്കല്ല്, എ കാർത്ത്യായനി കൂരാമ്പുഴ, എ നാരായണി തൂവൾ, എ ദാക്ഷായണി കളിങ്ങോത്ത്, പരേതനായ എ മാധവൻ …

കുണിയയിൽ വൻ കഞ്ചാവ് വേട്ട: കാറിൽ കടത്തിയ 30 കിലോ കഞ്ചാവ് പിടികൂടി, ഒരാൾ പിടിയിൽ, രണ്ടു പേർ രക്ഷപ്പെട്ടു

കാസർകോട്: പെരിയ കുണിയയിൽ വൻ കഞ്ചാവ് വേട്ട. കാറിൽ കടത്തിയ 30 കിലോ കഞ്ചാവ് ബേക്കൽ പൊലീസ് പിടികൂടി. രണ്ടുപേർ രക്ഷപ്പെട്ടു. ഒരാൾ പിടിയിലായി. ബോവിക്കാനം പൊവ്വൽ സ്വദേശി ബാസിത് (35) ആണ് പിടിയിലായത്. ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ബേക്കൽ പൊലീസ് കുണിയ ദേശീയപാതയിൽ വാഹന പരിശോധന നടത്തിയത്. പെരിയ ഭാഗത്ത് നിന്നും പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാറിനെ കണ്ടു സംശയം തോന്നിയ പൊലീസ് കൈകാട്ടി തടഞ്ഞുനിർത്തി. കാർ നിർത്തിയ ഉടനെ അകത്തുണ്ടായിരുന്ന രണ്ടുപേർ ഓടി രക്ഷപ്പെട്ടു. ഒരാൾ …

ഇനി മുതല്‍ വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ; പരമാവധി 1.5 ലക്ഷം രൂപ, പുതിയ പദ്ധതിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അപകടത്തിന് ശേഷം പൊലീസിനെ വിവരമറിയിച്ച് 24 മണിക്കൂറിനുള്ളില്‍ അഡ്മിറ്റ് ചെയ്യപ്പെടുന്ന രോഗിയുടെ 7 ദിവസത്തെ ചികിത്സയ്ക്കുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും. പക്ഷെ പരമാവധി 1.5 ലക്ഷം രൂപയാണ് അനുവദിക്കുക.അപകടത്തില്‍പ്പെട്ടവരെ സഹായിക്കുന്നവര്‍ക്കുള്ള പ്രതിഫലം 5,000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കുമെന്നും മാര്‍ച്ചോടെ പദ്ധതി എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.അപകടത്തില്‍പ്പെട്ടവര്‍ മരിച്ചാല്‍ കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം …

തൃശൂരിന് കലാകിരീടം; തൃശൂരില്‍ സ്വര്‍ണകപ്പെത്തുന്നത് കാല്‍ നൂറ്റാണ്ടിന് ശേഷം

തിരുവനന്തപുരം: സസ്‌പെന്‍സിനൊടുവില്‍ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഒടുവില്‍ എല്ലാ മത്സരങ്ങളും ഔദ്യോഗികമായി അവസാനിച്ചപ്പോള്‍ തൃശൂരിന് 1008 പോയിന്റും രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 1007 പോയിന്റും ലഭിച്ചു.ഹയര്‍ സെക്കന്‍ഡറിക്കാരാണ് തൃശൂരിന്റെ രക്ഷയ്ക്കെത്തിയത്. ഹയര്‍ സെക്കന്‍ഡറിയില്‍ തൃശൂരി 526 ഉം പാലക്കാടിന് 525 പോയന്റുമാണുള്ളത്. 26 വര്‍ഷത്തിന് ശേഷമാണ് കലാകിരീടം തൃശൂരിലേക്കെത്തുന്നത്. 1994, 1996, 1999 വര്‍ഷങ്ങളിലാണ് തൃശൂരിന് കപ്പ് ലഭിച്ചിട്ടുള്ളത്.സമാപന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ചടങ്ങ് …

മാവോയിസ്റ്റുകള്‍ ചിക്മംഗളൂരുവില്‍ കീഴടങ്ങിയില്ല; മലയാളി ജിഷയടക്കം 6 പേര്‍ വൈകീട്ട് ബംഗളൂരുവില്‍ കീഴടങ്ങും

ബംഗളൂരു: കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ വനമേഖലയില്‍ താവളമാക്കിയ ആറ് മാവോയിസ്റ്റുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ജില്ലാ കളക്ടര്‍ മീന നാഗരാജിന് മുന്‍പാകെ കീഴടങ്ങുമെന്നാണ് അറിയിച്ചത്. എന്നാല്‍ ആ തീരുമാനം മാറ്റി. വൈകീട്ട് ബെംഗളൂരുവിലെത്തി കീഴടങ്ങാണ് തീരുമാനമെന്നാണ് വിവരം.മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാവും മാവോയിസ്റ്റുകള്‍ കീഴടങ്ങുക. കാടിറങ്ങിയ മാവോയിസ്റ്റുകള്‍ പൊലീസ് അകമ്പടിയോടെ ബംഗളൂരുവിലേക്ക് തിരിച്ചു. ചിക്കമംഗളൂരു ജില്ലാ കലക്ടര്‍ മീന നാഗരാജ് ഇവരെ അനുഗമിക്കുന്നുണ്ട്. മലയാളിയായ ജിഷ ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ചിരിക്കുന്നത്. കബനി ദളത്തിലെ അംഗങ്ങളായ …

അന്തിമ വോട്ടര്‍ പട്ടിക; ജില്ലയില്‍ 2442 വോട്ടര്‍മാര്‍ വര്‍ദ്ധിച്ചു; ആകെ 10,76,634 വോട്ടര്‍മാര്‍; കന്നി വോട്ടര്‍മാര്‍ കുറഞ്ഞു

കാസര്‍കോട്: അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 1076634 വോട്ടര്‍മാര്‍. 2442 വോട്ടര്‍മാര്‍ വര്‍ദ്ധിച്ചു. കന്നി വോട്ടര്‍മാരില്‍ 11044 പേര്‍ കുറഞ്ഞു. 526098 പുരുഷ വോട്ടര്‍മാരും 550525 സ്ത്രീ വോട്ടര്‍മാരുമാണ് അന്തിമ വോട്ടര്‍പട്ടികയില്‍ ഉള്ളത്. ആകെ 1218 പുരുഷ വോട്ടര്‍മാരുടെയും 1225 സ്ത്രീ വോട്ടര്‍മാരുടെയും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 11 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും അന്തിമ വോട്ടര്‍ പട്ടികയില്‍ ഇടം പിടിച്ചു. 12171 കന്നിവോട്ടര്‍മാരും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടു. കന്നിവോട്ടര്‍മാരുടെ എണ്ണത്തില്‍ 11044 വോട്ടര്‍മാര്‍ കുറഞ്ഞു. എണ്‍പത് പിന്നിട്ട 15423 മുതിര്‍ന്ന …

റിസോര്‍ട്ടിന്റെ ആറാംനിലയില്‍ നിന്നു വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു

ഇടുക്കി: മൂന്നാര്‍, ചിത്തിരപ്പുരത്ത് റിസോര്‍ട്ടിന്റെ ആറാംനിലയില്‍ നിന്നു വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശിയായ പ്രഭദയാലാ(9)ണ് മരിച്ചത്. മൂന്നാര്‍, ടീ കാസ്റ്റില്‍ റിസോര്‍ട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അങ്കമാലിയിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുടുംബം താമസിച്ചിരുന്ന മുറിയുടെ സ്ലൈഡിംഗ് ജനല്‍ വഴി കുട്ടി താഴേയ്ക്കു വീണതാകുമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ഇടുക്കി, വെള്ളത്തൂവല്‍ പൊലീസ് കേസെടുത്തു.

കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലി; നായയെ പിടികൂടാന്‍ ശ്രമം, വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി

കാസര്‍കോട്: കാറഡുക്ക, കൊട്ടംകുഴി, ഒയക്കോലില്‍ വീണ്ടും പുലിയിറങ്ങി. ബുധനാഴ്ച പുലര്‍ച്ചെ 2.20ന് വിനു എന്ന ആളുടെ വീട്ടിലാണ് പുലി എത്തിയത്. നായയുടെ കരച്ചില്‍കേട്ട് വീട്ടുകാര്‍ ഉണര്‍ന്ന് ലൈറ്റിട്ടപ്പോള്‍ പുലി ഓടിപ്പോയി. നായയ്ക്ക് പരിക്കൊന്നും ഉണ്ടായില്ലെങ്കിലും മല്‍പ്പിടുത്തം നടന്നതിന്റെ ലക്ഷണം കാണപ്പെട്ടു. ഇതു രണ്ടാം തവണയാണ് ഇതേ നായ പുലിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടത്.കഴിഞ്ഞ ദിവസങ്ങളിലും ഒയക്കോലിലും പരിസരത്തും പുലിയെ കണ്ടതായി വിവരം ഉണ്ടായിരുന്നു. വിവിധ സ്ഥലങ്ങളില്‍ വനംവകുപ്പ് അധികൃതര്‍ പുലിയെ പിടികൂടുന്നതിനു കൂട് സ്ഥാപിച്ചിരുന്നു.ഓരോ ദിവസങ്ങളിലും ഓരോ …

ശിങ്കാരി ബീഡി കമ്പനി ഉടമയുടെ വീട്ടിലെ കൊള്ള; വ്യാജ ഇ ഡി ഉദ്യോഗസ്ഥര്‍ക്കായി കാസര്‍കോട്ടും അന്വേഷണം

കാസര്‍കോട്: ഇ ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞെത്തിയ സംഘം സ്വകാര്യ ബീഡി കമ്പനി ഉടമയുടെ വീട്ടില്‍ നിന്നു ലക്ഷങ്ങളുമായി കടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിനായി രൂപീകരിച്ച നാലു സംഘങ്ങളില്‍ ഒരു ടീം കാസര്‍കോട്ടെത്തിയതായി സൂചന. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ പൊലീസ് വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.ഒരാഴ്ച മുമ്പാണ് കര്‍ണ്ണാടകയിലെ സ്വകാര്യ ബീഡി കമ്പനിയായ ‘ശിങ്കാരി’യുടെ ഉടമസ്ഥനായ വിട്‌ള, കല്ലടുക്ക ബൊളന്തൂരിലെ സുലൈമാന്‍ ഹാജിയുടെ വീട്ടില്‍ കേസിനു ആസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ എത്തിയ ഏഴംഗ …

ഫുട്ബോള്‍ കോച്ച് ബത്താലി മുസ്തഫ വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍

കണ്ണൂര്‍: ഫുട്ബോള്‍ കോച്ച് മുക്കോലയിലെ ബത്താലി മുസ്തഫ(34)വീണ്ടും പോക്സോ കേസില്‍ അറസ്റ്റില്‍. ഫുട്ബോള്‍ പരിശീലനത്തിനെത്തിയ 14 കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് ചൊവ്വാഴ്ചയാണ് മുസ്തഫയെ അറസറ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മുസ്തഫയെ റിമാന്‍ഡ് ചെയ്തു. 2022 ലും സമാനമായ കേസില്‍ മുസ്തഫ പോക്സോ കേസില്‍ പ്രതിയായിരുന്നു. അന്ന് ഹോസ്റ്റലില്‍ താമസിക്കുന്ന 15 കാരനെയാണ് ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. സംഭവം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം …

മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു

കണ്ണൂര്‍: മകന്റെ അടിയേറ്റ് ചികില്‍സയിലായിരുന്ന പിതാവ് മരിച്ചു. പാണപ്പുഴ കണാരംവയലിലെ മുരിങ്ങോത്ത് വീട്ടില്‍ എംഎ ഐസക്കാണ്(75) ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ മരണപ്പെട്ടത്.കഴിഞ്ഞ നവംബര്‍ 27 ന് രാവിലെ 11.30 നാണ് മകന്‍ സന്തോഷ്(48)മരവടികൊണ്ട് ഐസക്കിന്റെ തലക്കടിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തെ പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. അമിത മദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് പിതാവിന്റെ തലക്ക് മരവടികൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ ഡിസംബര്‍ 11 ന് പരിയാരം പൊലീസ് മകന്‍ …