എരോല്‍ കിഴക്കേക്കരയിലെ എന്‍. ഗിരിജ അന്തരിച്ചു

കാസര്‍കോട്: ഉദുമ എരോല്‍ കിഴക്കേക്കരയിലെ വൈ. രാഘവന്‍ ആചാരിയുടെ ഭാര്യ എന്‍. ഗിരിജ (68) അന്തരിച്ചു. മക്കള്‍: ചിത്രകല. വൈ.(കോടതി ജീവനക്കാരി), വൈ. കൃഷ്ണദാസ് (ജന്മഭൂമി ലേഖകന്‍), ദേവിദാസ് വൈ (ലാബ് ടെക്‌നീഷ്യന്‍), ശിവദാസ്. വൈ (ഐഎസ്ആര്‍ഒ). മരുമക്കള്‍: നാരായണന്‍ എരമം(കൃഷി ഓഫീസര്‍), വിഷ്ണുപ്രിയ. ടി.വി (കമ്പല്ലൂര്‍), ഹരിത. എം.വി (രജിസ്ട്രാര്‍ ഓഫീസ്), ജിസ്മ ഇ.പി(കൊയിലാണ്ടി). സഹോദരങ്ങള്‍: മീനാക്ഷി (ചന്ദ്രപുരം), ലക്ഷ്മി (നീലേശ്വരം), രവി പാടിക്കാനം, രമണി (പയ്യന്നൂര്‍), പരേതരായ ഗോപാലന്‍ ആചാരി (പാലിച്ചിയടുക്കം), ഗംഗാധരന്‍ ആചാരി …

പുതുവത്സരാഘോഷത്തിനിടയില്‍ നിയന്ത്രണം തെറ്റിയ കാര്‍ മതിലില്‍ ഇടിച്ചു; യുവാവ് മരിച്ചു

കാസര്‍കോട്: നാടും നഗരവും പുതുവത്സരാഘോഷത്തില്‍ അമര്‍ന്നിരിക്കെ നിയന്ത്രണം തെറ്റിയ കാര്‍ റോഡരുകിലെ മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉദയപുരം, ഗ്രാമലക്ഷ്മിക്ക് സമീപം ഉണ്ടായ അപകടത്തില്‍ ഉദയപുരം, പണാംകോട്ടെ യൂസഫിന്റെ മകന്‍ ഷെഫീഖ് (33) ആണ് മരിച്ചത്. രാത്രി 11.30 മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ ഷെഫീഖിനെ ഉടന്‍ തന്നെ പൂടങ്കല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം …

ഒരുപാട് അനുഭവിച്ചു; വധശിക്ഷ വേണമെന്ന് കല്യോട്ട് കൊലക്കേസ് പ്രതി കോടതിയില്‍

കൊച്ചി: ഇരട്ടക്കൊലപാതകത്തില്‍ പങ്കില്ലെന്നും ഒരുപാട് അനുഭവിച്ചുവെന്നും ഇനി മരിച്ചാല്‍ മതിയെന്നും കല്യോട്ട് ഇരട്ടക്കൊലക്കേസിലെ 15-ാം പ്രതി എ. സുരേന്ദ്രന്‍ എന്ന വിഷ്ണുസുര കോടതിയില്‍ പറഞ്ഞു. ഇനിജീവിക്കാന്‍ ആഗ്രഹമില്ല. വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും സുരേന്ദ്രന്‍ കരഞ്ഞുകൊണ്ട് സിബിഐ കോടതിയോട് അഭ്യര്‍ത്ഥിച്ചു. സിബിഐ പ്രത്യേക കോടതി ജഡ്ജിഎന്‍. ശേഷാദ്രിനാഥനോടാണ് സുരേന്ദ്രന്‍ ഇങ്ങനെ അഭ്യര്‍ത്ഥിച്ചത്. ഗൂഢാലോചന, കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കല്‍ എന്നീ കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ തെളിഞ്ഞത്. കേസ് തെളിയിക്കാന്‍പൊലീസിനെ സഹായിച്ചതിനാണ് സിബിഐ തന്നെ പ്രതിയാക്കിയതെന്നു മുന്‍ ഉദുമ …

കരാറുകാരനെ ചായ കുടിക്കാന്‍ വിളിച്ച് ഹണിട്രാപ്പില്‍ കുടുക്കി; യുവതി ഒളിവില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ബംഗ്ളൂരു: പ്രമുഖ കരാറുകാരനെ വീട്ടിലേക്ക് ചായ കുടിക്കാന്‍ വിളിച്ചുവരുത്തി സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നു. സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു. തുംഗനഗറിലെ സന്തോഷ് (28), അജയ് (25), ജയരാജ് (20)എന്നിവരാണ് അറസ്റ്റിലായത്. നയന എന്ന പേരുള്ള യുവതി ഉള്‍പ്പെടെ നാലുപേര്‍ ഒളിവില്‍ പോയി. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. വിനായക ലേഔട്ടില്‍ താമസക്കാരനായ രംഗനാഥി (57)നെയാണ് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കൈക്കലാക്കിയത്.കരാറുകാരനായ രംഗനാഥ് ഏഴുമാസം മുമ്പാണ് ശിവ എന്ന സുഹൃത്ത് മുഖേന നയനയെ പരിചയപ്പെട്ടത്. പിന്നീട് ഒരു തവണ …

സിപിഎമ്മിന് ഇനി കൈകഴുകാന്‍ കഴിയില്ല:ചെന്നിത്തല

തിരുവനന്തപുരം:പെരിയ ഇരട്ടക്കൊലക്കേസില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ ഉദുമ എംഎല്‍എയുമായ കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതോടെ ഇരട്ടക്കൊലക്കേസില്‍ സിപിഎമ്മിന്റെ ഭാഗം വ്യക്തമായതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നതിന് പൊതു ഖജനാവില്‍ നിന്ന് കോടികള്‍ ചെലവഴിച്ച സര്‍ക്കാറിനേറ്റ കനത്ത പ്രഹരമാണ് കോടതിവിധി-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിണറായി സര്‍ക്കാര്‍ രാജിവെക്കണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി

കാസര്‍കോട്:മുന്‍ എംഎല്‍എ അടക്കമുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ആവശ്യപ്പെട്ടു. ഇരട്ടക്കൊലക്കേസിന്റെ വിധി അറിഞ്ഞശേഷം കല്യോട്ടെ രക്തസാക്ഷി മണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ വിധിയില്‍ പൂര്‍ണ്ണ സംതൃപ്തിയില്ല. പത്തു പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കോടതിയെ സമീപിക്കണോയെന്ന് പാര്‍ട്ടിയുമായി ആലോചിച്ചു തീരുമാനിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. ഉന്നത നേതാക്കളെ രക്ഷിക്കാന്‍ സുപ്രീം കോടതി വരെ പോയ പിണറായി സര്‍ക്കാരിന് അധികാരത്തില്‍ തുടരാന്‍ ധാര്‍മികമായി അവകാശമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കല്യോട്ട് ഇരട്ടക്കൊല; കെ.വി കുഞ്ഞിരാമന്‍, കെ. മണികണ്ഠന്‍ തുടങ്ങി 14 പ്രതികള്‍ കുറ്റക്കാര്‍, 10 പേരെ വെറുതെ വിട്ടു, ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും

കൊച്ചി: ഏറെ കോളിളക്കങ്ങള്‍ക്ക് ഇടയാക്കിയ കാസര്‍കോട്, പെരിയ കല്യോട്ട് രണ്ടു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം നേതാവും മുന്‍ ഉദുമ എം.എല്‍.എയുമായ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 14 പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തി. ഒന്നാം പ്രതിയും സിപിഎം മുന്‍ പെരിയ ലോക്കല്‍ കമ്മിറ്റി അംഗവുമായ എ. പീതാംബരന്‍, രണ്ടാം പ്രതി സജി സി ജോര്‍ജ്ജ് എന്ന സജി മൂന്നാം പ്രതി കെ.എം സുരേഷ്, നാലാം പ്രതി കെ അനില്‍ കുമാര്‍ എന്ന അബു, അഞ്ചാം പ്രതി …

കല്യോട്ട് ഇരട്ടക്കൊല: വിധിക്ക് കാതോര്‍ത്ത് കേരളം, അഡ്വ. സി.കെ ശ്രീധരന്റെ വീട് പൊലീസ് നിരീക്ഷണത്തില്‍, ശ്രീധരനെതിരെ കടുത്ത വിമര്‍ശനവുമായി കൊല്ലപ്പെട്ട കൃപേഷിന്റെ പിതാവ് കൃഷ്ണന്‍

കാസര്‍കോട്: പെരിയ, കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരെ ബൈക്കു തടഞ്ഞു നിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി കേള്‍ക്കാന്‍ കാത്ത് കാസര്‍കോട്. രണ്ടുവര്‍ഷം നീണ്ടു നിന്ന വിചാരണയ്ക്ക് ഒടുവില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിക്കുക. ശനിയാഴ്ച ഉച്ചയ്ക്ക് മുമ്പ് വിധി പ്രസ്താവന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിധി പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കി. എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും പട്രോളിംഗ് നടക്കുന്നു. കല്യോട്ട് വെള്ളിയാഴ്ച വൈകുന്നേരം നൂറോളം പൊലീസുകാരെ …

ഇന്‍ഷുറന്‍സ് തുക കിട്ടാന്‍ കര്‍ഷകനെ തലയ്ക്കടിച്ചു കൊന്നു; പൊലീസിന്റെ തന്ത്രപരമായ അന്വേഷണത്തില്‍ മകന്‍ അറസ്റ്റില്‍

മടിക്കേരി: ഇന്‍ഷുറന്‍സ് തുക കിട്ടാനായി പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. മടിക്കേരി, പെരിയപട്ടണത്തെ പാണ്ഡു (28) വിനെയാണ് ബൈലുകുപ്പപൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പിതാവ് അണ്ണപ്പ (55) ഡിസംബര്‍ 25നാണ് കൊല്ലപ്പെട്ടത്. വീട്ടില്‍നിന്ന് കൃഷിയിടത്തിലേക്ക് പോകുന്ന വഴിയിലുള്ള കാടിനകത്താണ് അണ്ണപ്പയുടെ മൃതദേഹം കാണപ്പെട്ടത്. പിതാവിനെ ആരോ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ തള്ളിയെന്ന് കാണിച്ച് മകന്‍ തന്നെയാണ് വിവരം പൊലീസ് സ്റ്റേഷനിലെത്തി പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലും ആയിരിക്കും …

കല്യാണ വീട്ടിലെ പന്തല്‍ അഴിച്ചുമാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു; അപകടം തളങ്കര, തെരുവത്ത്

കാസര്‍കോട്: കല്യാണവീട്ടിലെ പന്തല്‍ അഴിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. കര്‍ണ്ണാടക, സ്വദേശിയായ പ്രമോദ് രാമണ്ണ(30)യെന്നു പേരുള്ള യുവാവാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെ തളങ്കര, തെരുവത്താണ് അപകടം. ഒരു കല്യാണ വീട്ടില്‍ ഉയര്‍ത്തിയ പന്തല്‍ അഴിച്ചു മാറ്റുന്ന ജോലിക്കാണ് പ്രമോദ് രാമണ്ണ എത്തിയത്. ചെര്‍ക്കളയില്‍ നിന്നാണ് ഇയാളെ ജോലിക്കു കൂട്ടിയതെന്നു പന്തല്‍ കരാറെടുത്തവര്‍ പറഞ്ഞു. അഴിച്ചു മാറ്റിയ പന്തലിന്റെ ഇരുമ്പു തൂണ്‍ ലോറിയില്‍ കയറ്റുന്നതിനിടയില്‍ സമീപത്തെ വൈദ്യുതി കമ്പിയില്‍ തട്ടിയാണ് അപകടം ഉണ്ടായത്. തെറിച്ചു വീണ പ്രമോദ് …

മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ കല്യാണം കഴിച്ചു !

പാട് ന : മൂന്നു മക്കളുടെ മാതാവായ 30 കാരി ഏഴാം ക്ലാസ് വിദ്യാർത്ഥിയായ 15 കാരനെ പ്രേമിച്ചു കല്യാണം കഴിച്ചു. ‘ബിഹാറിലെ വൈശാലി സ്വദേശിയായ സീമയാണ് തൻ്റെ നാട്ടുകാരനായ 15 കാരനെ കല്യാണം കഴിച്ചത്. വിവാഹവീഡിയോകളും വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ കൊടുങ്കാറ്റടിച്ചു. വീഡിയോ കണ്ട ചിലർ ലജ്ജിച്ച്അയ്യേ എന്ന് പറഞ്ഞു നാണം പ്രകടിപ്പിച്ചു. ചിലർ അമ്പരന്നു. അയ്യോ എന്നു വിലപിച്ചു.സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച കല്യാണ വീ ഡിയോയിൽ വരണമാല്യമണിഞ്ഞു സീമയും അവരുടെ കുഞ്ഞൻ ഭർത്താവും നിൽക്കുന്നതു കണ്ട …

സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട്

കാസര്‍കോട്: സിപിഎം ജില്ലാ സമ്മേളനം ഫെബ്രു.5,6,7 തിയതികളില്‍ കാഞ്ഞങ്ങാട്ട് നടത്താന്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 1959 ബ്രാഞ്ച് സമ്മേളനങ്ങള്‍ സെപ്തംബര്‍ 30നു മുമ്പും 143 ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 30നു മുമ്പും 12 ഏരിയാ സമ്മേളനങ്ങള്‍ ഡിസംബര്‍ 1,2 തിയതികളിലും പൂര്‍ത്തിയാക്കി. ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായുള്ള പതാകദിനം ജനുവരി 15നു നടത്തും.പ്രതിനിധി സമ്മേളന നഗറിലേക്കുള്ള പതാകജാഥ പൈവളിഗെ രക്തസാക്ഷി സ്മൃതി മണ്ഡപത്തില്‍ നിന്നും കൊടിമര ജാഥ കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും …

മുഖ്യമന്ത്രിയുടെ കമാന്‍ഡോ വാഹനത്തില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം വെഞ്ഞാറമൂട് പള്ളിക്കലില്‍ അപകടത്തില്‍പ്പെട്ടു. എം.സി റോഡിലെ പള്ളിക്കലില്‍ മുഖ്യമന്ത്രിയുടെ കമാന്‍ഡോ വാഹനത്തിനു പിന്നില്‍ പള്ളിക്കല്‍ പൊലീസിന്റെ ജീപ്പ് ഇടിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് ആര്‍ക്കും പരിക്കില്ല. വാഹനത്തിനു കേടുപാട് സംഭവിച്ചു.

മഹർജാൻ ഉദുമ ഫെസ്റ്റ് “കേക്ക് കോമ്പറ്റീഷൻ ” പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി:അബുദാബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ 28ന് നടത്തുന്ന ‘മഹർജാൻ ഉദുമ ഫെസ്റ്റി ന്റെ ഭാഗമായുള്ള കേക്ക് മത്സരത്തിന്റെ പോസ്റ്റർ മുസ്ലിം ലീഗ് കാസർകോട് ജില്ലാ വൈസ് പ്രസിഡണ്ട് ഒൺ ഫോർ അബ്ദുൽറഹ്മാൻ പ്രകാശനം ചെയ്തു. യുഎയിലെ ഉദുമക്കാരുടെ കുടുംബ സംഗമം ,കലാ പരിപാടികൾ , സാംസ്‌കാരിക സമ്മേളനം ,വിവിധ മത്സരങ്ങൾ , അവാർഡ്ദാനം തുടങ്ങി നിരവധി പരിപാടികൾ മഹർജാൻ ഉദുമയുടെ ഭാഗമായി നടക്കും. സ്വാഗത സംഘം ചെയർമാൻ നൗഷാദ് മിഹ്റാജ്, …

തമിഴ്‌നാട് സ്വദേശി ശ്രീരാമകൃഷ്ണന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ എ.ഐ സീനിയര്‍ നയ ഉപദേഷ്ടാവ്

വാഷിംഗ്ടണ്‍, ഡി.സി (യു.എസ്):തമിഴ്‌നാട് ചെന്നൈ സ്വദേശി ശ്രീരാമകൃഷ്ണനെ വൈറ്റ് ഹൗസ് സയന്‍സ് ആന്റ് ടെക്‌നോളജി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഭാഗം സീനിയര്‍ നയ ഉപദേഷ്ടാവായി നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിയമിച്ചു. എ.ഐ വിഭാഗംതലവന്‍ ഡേവിഡ് സാക്‌സുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അമേരിക്കയുടെ ലീഡര്‍ഷിപ്പ് നിലനിര്‍ത്തുകയും അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു നടത്തുകയുമാണ് ചുമതല. ഇതിനുവേണ്ടി ഗവണ്‍മെന്റിന്റെ എല്ലാ മേഖലകളുടെയും പ്രസിഡന്റിന്റെ സയന്‍സ് ആന്റ് ടെക്‌നോളജി ഉപദേശക കൗണ്‍സിലുമായും സഹകരിച്ചു പ്രവര്‍ത്തിക്കണം.

പ്രധാനമന്ത്രി നരേന്ദ്രമോദി 71,000 യുവാക്കള്‍ക്കു കേന്ദ്ര സര്‍വ്വീസില്‍ നിയമന ഉത്തരവ് നല്‍കി

ന്യൂഡല്‍ഹി: 71,000 യുവാക്കള്‍ക്കു കേന്ദ്രസര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നിയമന ഉത്തരവു വിതരണം ചെയ്തു.ഒന്നരവര്‍ഷത്തിനിടയില്‍ രാജ്യത്തെ അഭ്യസ്തവിദ്യരായ 10 ലക്ഷം തൊഴില്‍രഹിതര്‍ക്കു കേന്ദ്രസര്‍ക്കാര്‍ ജോലി ഉറപ്പാക്കിയെന്ന് ന്യൂഡെല്‍ഹിയില്‍ ഓണ്‍ലൈനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.ഏതു രാജ്യത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും ശക്തിയും അടിത്തറയും യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 2047ല്‍ ഇന്ത്യയെ വികസിത ഇന്ത്യയാക്കാന്‍ എല്ലാവരുടെയും കൂട്ടായ്മ അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഓരോ നയത്തിന്റെയും പദ്ധതിയുടെയും തീരുമാനത്തിന്റെയും ഹൃദയവികാരം രാജ്യത്തെ കഴിവും പ്രതിഭയുമുള്ള യുവാക്കളാണെന്നു പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ …

പ്രതിപക്ഷ നേതാവ് വി.ഡി സതീശന് അഹങ്കാരം; എന്‍.എസ്.എസും ചെന്നിത്തലയും അണ്ണനും തമ്പിയും: വെള്ളാപ്പള്ളി

കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അതേ സമയം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും എന്‍.എസ്.എസും അണ്ണനും തമ്പിയുമാണെന്നു വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിലെ ഒരുപാടാളുകള്‍ സതീശനെ സഹിച്ചു സഹിച്ചു ക്ഷമയുടെ നെല്ലിപ്പലക കണ്ടു. കെ.പി.സി.സി പ്രസിഡന്റ് മൂലക്കായി. തറ-പറയെന്നു പറഞ്ഞു കൊണ്ടു സതീശന്‍ നടക്കുന്നു. താനാണ് രാജാവെന്നാണ് ഭാവം.അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വരുമെന്നു താന്‍ എങ്ങും പറഞ്ഞിട്ടില്ല. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയായി പരിഗണിക്കാന്‍ പറ്റിയത് ചെന്നിത്തലയാണെന്നേ പറഞ്ഞിട്ടുള്ളു-വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യം: ജി സുധാകരന്‍

ആലപ്പുഴ: സമകാലിക സിനിമകള്‍ സംസ്‌കാരശൂന്യങ്ങളാണെന്നു സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി. സുധാകരന്‍ പറഞ്ഞു. സിനിമാതാരങ്ങള്‍ ഓവറായി അഭിനയിക്കുന്നു. അവരെ ചുറ്റിപ്പറ്റി രൂപപ്പെടുന്ന ആരാധകവൃന്ദവും മൂല്യരഹിതരാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.അതിനിശിതമായ സാമൂഹ്യ വിമര്‍ശനത്തിലൂടെയല്ലാതെ കേരളം നന്നാവാന്‍ പോവുന്നില്ല. സംസ്ഥാനത്ത് അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന ഒരു സമൂഹം വളര്‍ന്നു കൊണ്ടിരിക്കുന്നു. ഒരു തെറ്റ് സംഘം ചേര്‍ന്നു പറഞ്ഞാല്‍ അതു തെറ്റാണെന്നു പറയാന്‍ പാടില്ലാത്ത സ്ഥിതിവിശേഷവും ശക്തമാവുന്നുണ്ട്. ഇതുമൂലം തെറ്റു ശരിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെതിരെ രൂക്ഷമായ സാമൂഹിക വിമര്‍ശനമുണ്ടാവണം-അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ സിനിമകളൊക്കെ …