ഗ്രീന്‍ കാര്‍ഡ് ഉടമകളായ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കും ട്രംപ് ഭരണകൂടത്തിന്റെ നാടുകടത്തല്‍ ഭീഷണി.യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ സുരക്ഷയ്ക്ക് വിരുദ്ധമായ വീക്ഷണങ്ങള്‍ പുലര്‍ത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കുമാണ് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയത്. നിങ്ങളുടെ മാതൃരാജ്യത്തേക്ക് നാടുകടത്തപ്പെടുമെന്ന് ഇത്തരക്കാര്‍ക്ക് ട്രംപ് ഭരണകൂടം മുന്നറിയിപ്പ് നല്‍കി. നിയമപരമായ താമസക്കാരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള യുഎസ് നിയമങ്ങളുടെ വിശാലമായ വ്യാഖ്യാനത്തില്‍, വിദേശ വിദ്യാര്‍ത്ഥികളുടെയും താമസക്കാരായ വിദേശികളുടെയും രാഷ്ട്രീയ …

കുട്ടികളിലെ കാന്‍സര്‍ രോഗം: ഗവേഷണത്തിന് ഫണ്ട് നല്‍കണം: മനീഷ മോദി

ഫ്രെമോണ്ട്, കാലിഫോര്‍ണിയ:ചൈല്‍ഡ്ഹുഡ് കാന്‍സര്‍ ഗവേഷണത്തിന് ഫണ്ട് നല്‍കണമെന്ന് ഫ്രീമോണ്ട് നിവാസിയും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി കാന്‍സര്‍ ആക്ഷന്‍ നെറ്റ്വര്‍ക്ക് വളണ്ടിയറുമായ മനീഷ മോദി മേത്ത അമേരിക്കന്‍ കോണ്‍ഗ്രസ്സിനോട് അഭ്യര്‍ത്ഥിച്ചു. രാജ്യ തലസ്ഥാനത്ത് നടന്ന ശൈശവ കാന്‍സര്‍ ദിനാചരത്തിലാണ് മനീഷാ മോദി മേത്ത ഇക്കാര്യം ആവശ്യപ്പെട്ടത്.കാന്‍സര്‍ രോഗികളും അതിജീവിച്ചവരും ഉള്‍പ്പെടെ 350 പേരും അവരുടെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു.ബാല്യകാല കാന്‍സറിനെതിരായ പോരാട്ടത്തില്‍ ശക്തമായ പിന്തുണ നല്‍കുന്നതിനായി 39 സംസ്ഥാനങ്ങളില്‍ നിന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയില്‍ നിന്നുമുള്ള അഭിഭാഷകര്‍ ഒത്തുചേര്‍ന്നുപ്രതിനിധി …

16 വര്‍ഷം ദുരിതക്കിടക്കയില്‍; ഷഹാന്‍ റിയാസ് വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി

കാസര്‍കോട്: 16 വര്‍ഷം ദുരിതക്കിടക്കയിലായിരുന്ന ഷഹാന്‍ റിയാസ് അബ്ദുല്ല (16) വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി-ഉറ്റവര്‍ക്കു തീരാവേദന ബാക്കിയാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എന്റോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയിലുള്ള കുട്ടിയാണ് പരപ്പ, ബാനം റോഡിലെ റിയാസ്-റുഖിയ ദമ്പതികളുടെ മകനായ ഷഹാന്‍ റിയാസ്. പ്രായം 16 ആയെങ്കിലും ജീവിതത്തില്‍ ഒരിക്കല്‍ പോലും എഴുന്നേറ്റ് ഇരിക്കാനോ നടക്കാനോ കഴിയാതെ ദുരിതം തിന്നുകയായിരുന്നു ഈ കുട്ടി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളരിക്കുണ്ട് പൊലീസ് അസ്വാഭാവിക …

ഉമ്മ നടത്തുന്ന ജ്യൂസ് കടയിലേക്ക് പോയ 20കാരിയെ കാണാതായി

മംഗ്‌ളൂരു: ഉമ്മ നടത്തുന്ന ജ്യൂസ് കടയിലേക്ക് പോയ 20കാരിയെ കാണാതായതായി പരാതി. ഉഡുപ്പി, കൗപ്പ് താലൂക്ക് സ്വദേശിനിയായ സാനിയ നിജ് (20) എന്ന യുവതിയെ ആണ് കാണാതായത്. സംഭവത്തില്‍ കൗപ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാര്‍ച്ച് 2ന് ആണ് യുവതിയെ കാണാതായത്. കൊപ്പലങ്ങാടി, ദേശീയ പാതയ്ക്ക് സമീപത്തുള്ള ഒരു ജ്യൂസ് കടയില്‍ ഉമ്മയെ സഹായിക്കാനാണ് സാനിയ വീട്ടില്‍ നിന്നു പോയത്. അതിനു ശേഷം വീട്ടിലേക്ക് തിരിച്ചെത്തിയില്ലെന്നു പരാതിയില്‍ പറഞ്ഞു. 5 അടി 5 ഇഞ്ച് ഉയരമുള്ള …

പത്രപ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമായ കിദൂര്‍ ശങ്കരനാരായണ ഭട്ട് അന്തരിച്ചു

കുമ്പള: പത്രപ്രവര്‍ത്തകനും പ്രമുഖ സഹകാരിയുമായ കിദൂര്‍ ശങ്കരനാരായണ ഭട്ട് (72) അന്തരിച്ചു.പതിനഞ്ചു വര്‍ഷത്തോളം ഹൊസദിഗന്ത കന്നഡ പത്രത്തിന്റെ കാസര്‍കോട് ലേഖകനായിരുന്നു. പത്രലേഖകന്‍ എന്നതിനൊപ്പം ജില്ലയിലെ പത്രത്തിന്റെ സര്‍ക്കുലേഷന്‍-അഡ്വര്‍ടൈസ്‌മെന്റ് എന്നിവയുടെ ചുമതലയും ഇദ്ദേഹത്തിനായിരുന്നു.ജില്ലയിലെ മികച്ച സഹകാരി കൂടിയായിരുന്ന ഇദ്ദേഹം സഹകാര ഭാരതി ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. കാംപ്‌കോ ഡയറക്ടര്‍, കുമ്പള ബില്‍ഡിംഗ് സൊസൈറ്റി പ്രസിഡന്റ്, പെര്‍ഡാല മാര്‍ക്കറ്റിംഗ് സൊസൈറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കാസര്‍കോട് ബില്‍ഡിംഗ് സൊസൈറ്റി പുനരുജ്ജീവിപ്പിച്ചതില്‍ ഇദ്ദേഹം പ്രമുഖ പങ്കു വഹിച്ചു. പ്രമുഖ കന്നഡ …

കടബാധ്യത; കൊടക്കാട്ട് വയോധികന്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: കടബാധ്യതയെ തുടര്‍ന്നാണെന്നു പറയുന്നു കൊടക്കാട്ട് വയോധികനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊടക്കാട്, ഓലാട്ടെ ഒ. രവീന്ദ്രന്‍ (70) ആണ് ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ 9 മണിക്കും ഉച്ചക്ക് ഒരു മണിക്കും ഇടയിലാണ് സംഭവം. വീടിന്റെ സ്‌റ്റെയര്‍കേയ്‌സിന്റെ മുകളിലെ ഷീറ്റിട്ട കമ്പിയില്‍ കെട്ടിത്തൂങ്ങുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ ഉടന്‍ താഴെയിറക്കി ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.ചീമേനി പൊലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് …

ഓണ്‍ലൈന്‍ ട്രേഡ് തട്ടിപ്പ്; കാസര്‍കോട് സ്വദേശിനിയുടെ രണ്ടര ലക്ഷം രൂപ തട്ടിയ യുവതിക്കെതിരെ കേസ്

കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തി യുവതിയുടെ രണ്ടരലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. കാസര്‍കോട്, കൂഡ്‌ലു, മീപ്പുഗിരിയിലെ കെ.എ ഷംസീന (40)യുടെ പരാതിയില്‍ അമ്പലത്തറ, പാറപ്പള്ളി, അയ്യങ്കാവ് കുതിക്കുഴിയിലെ അനുപമ പി തോമസി (35)നെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തത്. എറണാകുളം, കോതമംഗലം എലംകാവാണ് അനുപമയുടെ സ്വന്തം സ്വദേശം. 2024 ഒക്ടോബര്‍ 29ന് മുമ്പാണ് അക്കൗണ്ട് വഴി പണം നല്‍കിയതെന്നു കേസില്‍ പറയുന്നു. എന്നാല്‍ ലാഭവിഹിതമോ മുതലോ തിരികെ നല്‍കാതെ വന്നതോടെയാണ് ഷംസീന പൊലീസില്‍ പരാതി നല്‍കിയത്.

സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കാന്‍ ആര്‍ജ്ജവം നേടണം: തീയോഡോഷ്യസ് മെത്രാപ്പോലീത്ത

-പി പി ചെറിയാന്‍ ഡാളസ്: മറ്റുള്ളവരുടെ സ്വകാര്യ ദുഃഖങ്ങളെ പര്‍വ്വതീകരിച്ച് കാണിക്കുന്ന ആപത്കരമായ പ്രവണത ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നു തീയോഡോഷ്യസ് മെത്രാപ്പോലീത്ത സമൂഹ്യ മാധ്യമങ്ങളെ അറിയിച്ചു.അനേകരുടെ വിലപ്പെട്ട ജീവിതം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് ഈ പ്രവണത മാറിക്കഴിഞ്ഞുവെന്നു ഡാളസ,് സെന്റ് പോള്‍ ചര്‍ച്ചില്‍ നടന്ന സന്ധ്യാനമസ്‌കാരത്തില്‍ അദ്ദേഹം പറഞ്ഞു.ഇതിന് ഏക പരിഹാരം സഹോദരന്റെ സ്വകാര്യ ദുഃഖങ്ങളെ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള ആര്‍ജ്ജവം നാമോരുത്തരും സ്വായത്തമാക്കുകയെന്നതാണെന്ന് മാര്‍ത്തോമ സഭ പരമാധ്യക്ഷന്‍ റൈറ്റ് റവ. ഡോ. തീയോഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.അപൂര്‍ണ്ണമായ മനുഷ്യനെ പൂര്‍ണതയിലേക്ക് നയിക്കുന്നതിനാണ് …

സ്‌കൂളില്‍ സംഘര്‍ഷം; വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

-പി പി ചെറിയാന്‍ കില്ലീനിന്‍(ടെക്‌സസ്): റോയിയില്‍ മിഡില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ടെക്‌സസിലെ കില്ലീനിലെ ജെ. സ്മിത്ത് മിഡില്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയിലാണ് വിദ്യാര്‍ത്ഥിനി കുത്തേറ്റ് കൊല്ലപ്പെട്ടതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു.രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നു കില്ലീന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂള്‍ ഡിസ്ട്രിക്ട് അറിയിച്ചു. പ്രതിയെ പൊലീസ് പിടികൂടി. സംഭവത്തെത്തുടര്‍ന്ന് സ്‌കൂളിന് അവധി പ്രഖ്യാപിച്ചു.കുത്തേറ്റ വിദ്യാര്‍ത്ഥിനിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംഭവത്തില്‍ കില്ലീന്‍ പൊലീസ് കൊലപാതകത്തിനു കേസെടുത്തു. അന്വേഷണം തുടരുന്നു.

പകുതിവില തട്ടിപ്പ്: സത്യസായി ട്രസ്റ്റ് അഖില ലോക കമ്മിറ്റി ഭാരവാഹി ആനന്ദകുമാര്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: പകുതി വില തട്ടിപ്പുകേസില്‍ സത്യസായി ബാവ അഖില ലോക ഭാരവാഹിയായ ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. ആനന്ദ കുമാര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിനെ തുടര്‍ന്നാണിത്. ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായതോടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച ആനന്ദകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തട്ടിപ്പുകേസ് സംബന്ധിച്ച അന്വേഷണത്തിന് ആനന്ദകുമാറിനെ ആലപ്പുഴയിലേക്കു കൊണ്ടു പോവുമെന്നറിയുന്നു. ഉടന്‍ അറസ്റ്റു രേഖപ്പെടുത്തുമെന്നും സൂചനയുണ്ട്. നിക്ഷേപത്തുക തിരിച്ചു കിട്ടുന്നില്ല; സിപിഎം ഭരിക്കുന്ന കോന്നി സഹ.ബാങ്കിലെ നിക്ഷേപകന്‍ ആത്മഹത്യക്ക് ശ്രമിച്ചു, വെന്റിലേറ്ററില്‍ കൊല്ലം: സിപിഎം ഭരണത്തിലുള്ള കോന്നി റീജ്യണല്‍ സഹകരണ …

പനയാല്‍ അമ്പങ്ങാട്ടെ മാണിയമ്മ അന്തരിച്ചു

കാസര്‍കോട്: പനയാല്‍, അമ്പങ്ങാട്ടെ പരേതനായ എ.വി ശങ്കരന്റെ ഭാര്യ മാണിയമ്മ (83) അന്തരിച്ചു. മക്കള്‍: എ.വി കുഞ്ഞിരാമന്‍, എ.വി തമ്പാന്‍ മാസ്റ്റര്‍, എ.വി സുകുമാരന്‍, എ.വി ചന്ദ്രന്‍, എ.വി രാധ, എ.വി സതി, എ.വി പുഷ്പ. മരുമക്കള്‍: രജനി, സിന്ധു, പ്രീത, രേഷ്മ, രമേശന്‍, ശശി, മുരളി.

നഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ; നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളി ക്യാമറ വച്ച നഴ്‌സിംഗ് ട്രെയിനി അറസ്റ്റില്‍. കോട്ടയം, മാഞ്ഞൂരിലെ ആന്‍സന്‍ ജോസഫ് ആണ് ഗാന്ധിനഗര്‍ പൊലീസിന്റെ പിടിയിലായത്. ആന്‍സണിനു ശേഷം വസ്ത്രം മാറാന്‍ മുറിയില്‍ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓണ്‍ ചെയ്ത നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സഹപ്രവര്‍ത്തകരും പൊലീസും സ്ഥലത്തെത്തി.ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ആന്‍സണ്‍ ഒരു മാസം മുമ്പാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശീലനത്തിനായി എത്തിയത്.

ഗുജറാത്തില്‍ നാലുവയസുകാരിയെ നരബലി നടത്തി; രക്തം ക്ഷേത്രത്തിന്റെ പടികളില്‍ തളിച്ച യുവാവ് അറസ്റ്റില്‍, കൃത്യം നടത്തിയത് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ

അഹമ്മദാബാദ്: അയല്‍വാസിയായ നാലു വയസുകാരിയെ നരബലി നടത്തിയ യുവാവ് അറസ്റ്റില്‍. കോട്ടാ, ഉദേപൂരിലെ ലാലാഭായ് താഡ്‌വി (42)യെ ആണ് പൊലീസ് അറസ്റ്റു ചെയതത്. കുടുംബത്തിന്റെ ഐശ്വര്യത്തിനും ദേവപ്രീതിക്കുമായാണ് പ്രതി നരബലി നടത്തിയതെന്നു പൊലീസ് പറഞ്ഞു. വീട്ടുമുറ്റത്തു ഒന്നര വയസ്സുളഅള സഹോദരനൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയുടെ നിലവിളികേട്ട് മാതാവ് ഓടിയെത്തിപ്പോഴാണ് യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ചു കൊണ്ടു പോകുന്ന കണ്ടത്. എതിര്‍ക്കാന്‍ ശ്രമിച്ചുവെങ്കിലും ലക്ഷ്യം കണ്ടില്ല. ബഹളം കേട്ട് പരിസരവാസികളെത്തിയെങ്കിലും അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. …

150 കിലോയുള്ള വളര്‍ത്തമ്മ മടിയിലിരുന്നു; 10 വയസുകാരന് ദാരുണാന്ത്യം, പ്രതിക്ക് 6 വര്‍ഷം തടവ്

വാഷിംഗ്ടണ്‍: 150 കിലോ തൂക്കമുള്ള വളര്‍ത്തമ്മ അഞ്ചു മിനിറ്റു നേരം മടിയിലിരുന്നതിനെ തുടര്‍ന്ന് പത്തു വയസുകാരന്‍ അതിദാരുണമായി കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ആറുവര്‍ഷം തടവ്. ഡക്കോട്ട എലവിസ്റ്റീവന്‍സ് എന്ന കുട്ടി 2023 ഏപ്രില്‍ 25ന് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 154 കിലോ തൂക്കമുള്ള വളര്‍ത്തമ്മ ജെന്നിഫര്‍ ലീവില്‍വണി(48)നെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡക്കോട്ടയുടെ കഴുത്തിലും നെഞ്ചിലും പരിക്കുണ്ടായിരുന്നു. വിശദമായ അന്വേഷണത്തിലാണ് വളര്‍ത്തമ്മ ദേഹത്തും മടിയിലും ഇരുന്നതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നു വ്യക്തമായത്. ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്നും …

ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടും: കേന്ദ്രമന്ത്രി; കേരളത്തിനു കുടിശ്ശിക നല്‍കാനില്ലെന്നു വിശദീകരണം, നല്‍കിയ തുക ചെലവഴിച്ചതിന്റെ വിശദാംശം കേരളം നല്‍കിയിട്ടില്ലെന്നു മന്ത്രി

ന്യൂഡല്‍ഹി: ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി ജെ.പി നദ്ദ പറഞ്ഞു. രാജ്യസഭയില്‍ സന്തോഷ് കുമാര്‍ എം.പിയുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കേരളത്തിനു എല്ലാ വിഹിതവും നല്‍കിയിട്ടുണ്ട്. യാതൊരു കുടിശ്ശികയും നല്‍കാന്‍ ഇനി ബാക്കിയില്ല. എല്ലാ തുകയും നല്‍കി. എന്നാല്‍ കേരളം പണം വിനിയോഗിച്ചതിന്റെ വിശദാംശങ്ങള്‍ നല്‍കിയിട്ടില്ല. കേരളത്തിനു മാത്രം ഒന്നും കൊടുക്കുന്നില്ലെന്ന ആരോപണം ശരിയല്ല-അദ്ദേഹം പറഞ്ഞു.ആശാവര്‍ക്കര്‍മാര്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം തുടരുന്നതിനിടയിലാണ് കേന്ദ്ര മന്ത്രിയുടെ വിശദീകരണം. സമരം ഒരു മാസം പിന്നിട്ടു. സമരത്തിനു …

ഓട്ടോ വാടകയ്ക്കു വിളിച്ച് ഡ്രൈവറെ ക്രിക്കറ്റ് ബാറ്റു കൊണ്ട് അക്രമിച്ചു; കാല്‍മുട്ട് തകര്‍ന്ന നിലയില്‍ ബന്തിയോട്ടെ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍

കാസര്‍കോട്: ഓട്ടോ വാടകക്ക് വിളിച്ച് ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ആക്രമിച്ചതായി പരാതി. പരിക്കേറ്റ ബന്തിയോട് ഓട്ടോ സ്റ്റാന്റിലെ ഡ്രൈവര്‍ അബ്ദുല്‍ ഹമീദി(45)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ബന്തിയോട് ബൈതല റോഡിലെ അടുക്കയിലാണ് സംഭവം. അടുക്കയില്‍ നിന്നു വാടക പോകാനുണ്ടെന്നു പറഞ്ഞ് അബ്ദുല്‍ ഹമീദിനെ ഫോണ്‍ ചെയ്തു വരുത്തിയ ശേഷമായിരുന്നു അക്രമിച്ചതെന്നു പറയുന്നു. മുന്‍വിരോധം വച്ച് സിദ്ദിഖ് എന്നയാളാണ് അക്രമിച്ചതെന്നു പറയുന്നു. പരാതിക്കാരനില്‍ നിന്നു പൊലീസ് മൊഴിയെടുത്തു.

പൈവളിഗെ പെണ്‍കുട്ടിയുടെയും ഓട്ടോ ഡ്രൈവറുടെയും ആത്മഹത്യ: കേസ് ഡയറി ഹൈക്കോടതിയില്‍ ഹാജരാക്കി; ഉച്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും

കൊച്ചി: കാസര്‍കോട്, പൈവളിഗെ പഞ്ചായത്തിലെ പത്താം ക്ലാസ് വിദ്യാര്‍നിയുടെയും ഓട്ടോ ഡ്രൈവറായ 42 കാരന്റെയും ആത്മഹത്യ സംബന്ധിച്ച കേസ് ഡയറി പൊലീസ് ഹൈക്കോടതിയില്‍ ഹാജരാക്കി. കുമ്പള പൊലീസ് ഇന്‍സ്പക്ടര്‍ കെ.പി വിനോദ് കുമാര്‍ ആണ് ചൊവ്വാഴ്ച രാവിലെ കോടതിയില്‍ ഹാജരായി കേസ് ഡയറി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിക്കുന്നതിനിടയില്‍ കേസ് ഡയറി അടിയന്തിരമായി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഡയറി ഹാജരാക്കിയത്. പെണ്‍കുട്ടി ഒളിച്ചോടി പോയതാണെന്നാണ് കരുതിയതെന്നു പൊലീസ് കോടതിയില്‍ അറിയിച്ചു. …

ലഹരി വില്‍പ്പന: മാസ്തിക്കുണ്ടില്‍ വീടു കയറി അക്രമിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

കാസര്‍കോട്: ലഹരി വില്‍പ്പന സംബന്ധിച്ച വിവരം പൊലീസിനു നല്‍കിയെന്നാരോപിച്ച് ഉമ്മയെയും മകനെയും വീടു കയറി ആക്രമിക്കുകയും ജനല്‍ച്ചില്ല് എറിഞ്ഞു തകര്‍ക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. മാസ്തിക്കുണ്ട്, കാച്ചിക്കാട്ടെ മുഹമ്മദ് നയാസി (24)നെയാണ് വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. കെ.കെ പുറം കുന്നില്‍, കാച്ചിക്കാട്ടെ ബി അഹമ്മദ് സിനാന്‍, മാതാവ് ബി സല്‍മ എന്നിവരാണ് അക്രമത്തിനിരയായത്. കേസിലെ മുഖ്യ പ്രതിയും മുഹമ്മദ് നയാസിന്റെ സഹോദരനുമായ ഉമറുല്‍ ഫാറൂഖ് …