വി.എസിന്റെ മുന്‍ പി.എ എ സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കും

പാലക്കാട്: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പഴ്സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് മലമ്പുഴയില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായേക്കും. നാളെ(ചൊവ്വാഴ്ച) ജില്ലയിലൂടെ കടന്നുപോകുന്ന വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് ജാഥയില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ സുരേഷ് ഇതുവരെ നിലപാട് തുറന്നു പറഞ്ഞിട്ടില്ല. എങ്കിലും യുഡിഎഫിന്റെ ഭാഗമാകുമെന്ന സൂചന അദ്ദേഹത്തിന്റെ വാക്കുകളിലുണ്ട്. കെപിസിസി നേതാക്കള്‍ എ സുരേഷുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ഇടത് കോട്ടയായ മലമ്പുഴയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ‘സ്ഥാനാര്‍ഥിയാകണമെന്ന് യുഡിഎഫ് …

ശബരിമലയിലെ യുവതി പ്രവേശനം: കേസ് 9 അംഗ ഭരണഘടനാ ബെഞ്ചിന്; ഏപ്രില്‍ ഏഴു മുതല്‍ 22 വരെ വാദം

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച കേസ് സുപ്രിം കോടതി 9 അംഗ ഭരണഘടനാ ബെഞ്ചിനു വിട്ടു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിക്കണമെന്ന 2018ലെ വിധിക്കെതിരായ ഹര്‍ജികള്‍ പരിഗണിച്ചു കൊണ്ടാണ് സുപ്രിം കോടതി നിലപാട് വ്യക്തമാക്കിയത്. ഏപ്രില്‍ ഏഴു മുതല്‍ 22 വരെയായിരിക്കും കേസിന്റെ വാദം നടക്കുക.മൂന്നു ദിവസം ഹര്‍ജിക്കാര്‍ക്കു വാദം നടത്താം. എല്ലാ കക്ഷികളും മാര്‍ച്ച് 14ന് അകം നിലപാട് എഴുതി നല്‍കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഇതു …

കാവല്‍ നിന്ന പൊലീസിനെ കബളിപ്പിച്ച് വിഴുങ്ങിയ സ്വര്‍ണമാല യുവതി ശുചിമുറിയില്‍ ഒഴുക്കി; തെളിവ് നശിപ്പിച്ചതിന് കൂടി കേസെടുത്തു

കോഴിക്കോട്: ചേവായൂരില്‍ പ്രതി വിഴുങ്ങിയ തൊണ്ടി മുതല്‍ കണ്ടെടുക്കുന്നതിനായി ദിവസങ്ങളോളം ആശുപത്രിയില്‍ കാവല്‍ നിന്ന പൊലീസുകാരെ കബളിപ്പിച്ച് സ്വര്‍ണമാലയും കമ്മലുമടക്കം ശുചിമുറിയില്‍ ഫ്‌ളഷ് ചെയ്ത് യുവതി. പാലേമാട് കല്ലന്‍കുന്നന്‍ സമീന (35)യാണ് പൊലീസുകാരെ കബളിപ്പിച്ച് തൊണ്ടിമുതല്‍ ശുചിമുറിയില്‍ ഒഴുക്കിയത്. തൊണ്ടിമുതല്‍ വീണ്ടെടുക്കാനാകാതെ വന്നതോടെ തെളിവു നശിപ്പിച്ചതിനുള്ള കുറ്റം കൂടി ചുമത്തി യുവതിയെ നിലമ്പൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. ആശുപത്രിയില്‍ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തില്‍ നിന്ന് 3.5 ഗ്രാം സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങിയ കേസിലെ പ്രതിയെ മാല …

ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥന്‍ ഡല്‍ഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍

കാസര്‍കോട്: നീലേശ്വരം മടിക്കൈ, ഏച്ചിക്കാനം സ്വദേശിയായ സൈനിക ഉദ്യോഗസ്ഥനെ ഡല്‍ഹിയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ചെമ്പിലോട്ട്, കുണ്ടുവളപ്പില്‍ വീട്ടില്‍ കെ വി നിഷാന്ത് (32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചത്.പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മംഗ്‌ളൂരുവിമാനത്താവളം വഴി തിങ്കളാഴ്ച രാത്രി 10 മണിക്ക് എത്തിക്കുന്ന മൃതദേഹം മാവുങ്കാലിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.ചൊവ്വാഴ്ച രാവിലെ 9ന് മടിക്കൈ, അമ്പലത്തുകര, വായനശാലാ പരിസരത്തും 9.30ന് ഏച്ചിക്കാനം ഗുരുജി വിദ്യാലയത്തിനു സമീപത്തും പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് വീട്ടില്‍ …

നാട് കാത്തതിന് കൂലി!

നാരായണന്‍ പേരിയ ‘ഒരു കിലോഗ്രാം തുവരപ്പരിപ്പിന് വില എണ്‍പത് (80)രൂപ. ജോലിയിലെ സമ്മര്‍ദ്ദം കാരണം ഹൃദയസ്തംഭനം മൂലം ആ കാലത്ത് ജീവഹാനി സംഭവിച്ച സൈനികന്റെ ജീവിത പങ്കാളിക്ക് കുടുംബപെന്‍ഷനായി സര്‍ക്കാര്‍ അനുവദിച്ചത് എഴുപത് രൂപ. ഒരു കിലോ പരിപ്പ് വാങ്ങാന്‍ പോലും തികയാത്ത തുക! ഇത് എന്തൊരു അന്യായം!’സുപ്രീംകോടതി ജഡ്ജിമാരായ മാര്‍ക്കണ്ഡേയ കാട് ജു, ടി എസ് ഠാക്കൂര്‍ എന്നിവര്‍ രോഷാകുലരായി ചോദിച്ചു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത കേസിന്റെ വിവരം ഇങ്ങനെ: (18-9-2010) …

ഓംനി വാനില്‍ കടത്തിയ പുഴ മണല്‍ പിടികൂടി

കാസര്‍കോട്: ചാക്കുകളില്‍ നിറച്ച് ഓംനിവാനില്‍ കടത്തുകയായിരുന്ന പുഴമണല്‍ പിടികൂടി. സംഭവത്തില്‍ ഷിറിയ, ബത്തേരിയിലെ മുംതാസ് മന്‍സിലിലെ മുഹമ്മദ് ഹനീഫി (35)നെതിരെ കുമ്പള പൊലീസ് കേസെടുത്തു.ഞായറാഴ്ച രാത്രി എട്ടരമണിയോടെ മുട്ടം ഷിറിയ ജുമാമസ്ജിദ് റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള വാട്ടര്‍ ടാങ്കിനു സമീപത്തുവച്ചാണ് എസ് ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ മണല്‍ പിടികൂടിയത്. സ്വന്തം ആവശ്യത്തിനായി കുക്കാര്‍ പുഴയില്‍ നിന്നാണ് മണല്‍ വാരിയതെന്നാണ് മുഹമ്മദ് ഹനീഫ് മൊഴി നല്‍കിയതെന്നു കുമ്പള പൊലീസ് പറഞ്ഞു. മണല്‍ പിടികൂടിയ സംഘത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ …

കൊലക്കേസ് പ്രതിയായ 35 കാരിയെ പീഡിപ്പിച്ചതായി പരാതി; മകന്റെ സുഹൃത്തായ 22 കാരനെതിരെ ബലാത്സംഗത്തിന് കേസ്

കാസര്‍കോട്: ബേക്കല്‍ പൊലീസ് സബ് ഡിവിഷന്‍ പരിധിയിലെ പ്രമാദമായ ഒരു കൊലക്കേസില്‍ പ്രതിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. 35 കാരി നല്‍കിയ പരാതിയില്‍ മകന്റെ സുഹൃത്തായ 22 കാരനെതിരെ മേല്‍പ്പറമ്പ് പൊലീസ് ബലാത്സംഗത്തിനു കേസെടുത്തു.2025 നവംബര്‍ 21ന് ആണ് കേസിനാസ്പദമായ സംഭവം. മകന്റെ സുഹൃത്തായ യുവാവിനൊപ്പം കോഴിക്കോട്ടേയ്ക്ക് തീര്‍ത്ഥാടനത്തിനു പോയതായിരുന്നു യുവതി. അന്ന് കോഴിക്കോട്ടെ ഒരു ലോഡ്ജിലാണ് ഇരുവരും താമസിച്ചത്. അവിടെ വച്ച് യുവാവ് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തുവത്രെ. പിന്നീട് രണ്ടു …

അമ്മ സുഹൃത്തിനൊപ്പം രണ്ടാമത്തെ കുഞ്ഞിന്റെ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടില്‍; കളിക്കുന്നതിനിടെ മൂത്ത കുട്ടിയായ 3 വയസുകാരന്‍ സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു

ബെംഗളൂരു: മാതാവ് രണ്ടാമത്തെ കുട്ടിയുടെ മെറ്റേണിറ്റി ഫോട്ടോ സുഹൃത്തിനൊപ്പം ഷൂട്ടു ചെയ്യുന്നതിനിടെ മൂന്നു വയസുകാരനായ മൂത്തകുട്ടി സ്വിമ്മിംഗ് പൂളില്‍ വീണ് മരിച്ചു. ജെപി നഗര്‍ സ്വദേശികളായ സ്വാതിയുടെയും ചരണ്‍ രാജിന്റെയും മകനായ ലക്ഷ്മീര്‍ ആണ് മരിച്ചത്. ബെംഗളൂരുവിലെ നെലമംഗലയ്ക്ക് അടുത്തുള്ള മാദനായകനഹള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നടുക്കുന്ന സംഭവം. ഗര്‍ഭസ്ഥാവസ്ഥയിലുള്ള രണ്ടാമത്തെ കുഞ്ഞിന്റെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിനിടെയുണ്ടായ മൂത്ത മകന്റെ അപ്രതീക്ഷിത മരണത്തിന്റെ നടുക്കത്തിലാണ് കുടുംബം. എട്ട് മാസം ഗര്‍ഭിണിയായ സ്വാതി ഒരു സുഹൃത്തിനൊപ്പം ഗര്‍ഭകാല ഫോട്ടോഷൂട്ടിനായി …

പിതാവിന്റെ മോചനത്തിനായി പോരാടിയ ഷിക്കാഗോ കൗമാരക്കാരി കാൻസർ ബാധിച്ച് മരിച്ചു

പി പി ചെറിയാൻ ഷിക്കാഗോ : അമേരിക്കൻ ഇമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത തന്റെ പിതാവിന്റെ മോചനത്തിനായി ആശുപത്രി കിടക്കയിൽ ഇരുന്ന് പോരാടിയ 16-കാരി ഒഫീലിയ ടോറസ് പിതാവിനു മോചനം കിട്ടിയ വിവരമറിഞ്ഞു മരണത്തിനു കീഴടഞ്ഞി . അപൂർവവും മാരകവുമായ ‘ആൽവിയോളർ റാബ്ഡോമിയോസാർക്കോമ’ എന്ന കാൻസർ രോഗം ബാധിച്ചാണ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത്. 2025 ഒക്ടോബറിൽ ഒഫീലിയയുടെ പിതാവ് റൂബൻ ടോറസ് മാൽഡൊണാഡോയെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തിരുന്നു. ആ സമയത്ത് നാലാം ഘട്ട കാൻസറിനോട് പോരാടുകയായിരുന്നു ഒഫീലിയ. …

മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി ഫുട്‌ബോള്‍: സ്‌കോട്ടീസ് ചളിയങ്കോട് ചാമ്പ്യന്മാര്‍

കുമ്പള: മൊഗ്രാല്‍ ഗ്രീന്‍ സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് 5 ദിവസമായി മൊഗ്രാല്‍ ജിവിഎച്ച്എസ് ഗ്രൗണ്ടില്‍ നടത്തിയ ഗ്രീന്‍ സ്റ്റാര്‍ ട്രോഫി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ സ്‌കോട്ടീസ് ചളിയങ്കോട് ജേതാക്കളായി.വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യുണൈറ്റഡ് പേരാലിനെ ഏകപക്ഷീയമായ ഒരു ഗോളിന്(10) പരാജയപ്പെടുത്തിയാണ് സ്‌കോട്ടീസ് ചളിയങ്കോട് ട്രോഫി കരസ്ഥമാക്കിയത്.റാസിയാണ് ഏക ഗോള്‍ നേടി.എ കെ എം അഷ്‌റഫ് എംഎല്‍എ കളിക്കാരുമായി പരിചയപ്പെട്ടു. പഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുല്‍ ഖാദര്‍ ഹാജി, ടി എം ശുഹൈബ് എന്നിവര്‍ …

കുമ്പള, കളത്തൂരിലെ വീടുകൊള്ള: 7 വിരലടയാളങ്ങള്‍ ലഭിച്ചു; പൊലീസ് നായ മണം പിടിച്ചോടിയ സ്ഥലങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

കാസര്‍കോട്: കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കളത്തൂര്‍, പഞ്ചിക്കല്ലിലെ ബിസിനസുകാരന്റെ വീട്ടില്‍ നിന്നു ഒന്‍പതു പവന്‍ സ്വര്‍ണ്ണവും ലക്ഷം രൂപയും കൊള്ളയടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബംഗ്‌ളൂരുവില്‍ ബിസിനസ് നടത്തുന്ന യു കെ യൂസഫിന്റെ വീട്ടില്‍ ശനിയാഴ്ച സന്ധ്യയ്ക്കും ഞായറാഴ്ച രാവിലേയ്ക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നു സംശയിക്കുന്നു. യൂസഫിന്റെ ഭാര്യയും മക്കളും വീടു പൂട്ടി ബന്ധുവീട്ടില്‍ പോയപ്പോഴായിരുന്നു കവര്‍ച്ച. വിരലടയാള വിദഗ്ദ്ധര്‍, വീട്ടിലും കുത്തി തുറന്ന നിലയില്‍ കാണപ്പെട്ട അലമാരകളിലും നടത്തിയ പരിശോധനയില്‍ …

വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമണം; അസഭ്യം പറച്ചില്‍, ഫോണ്‍ മോഷണം; ജീവനക്കാര്‍ക്ക് പരിക്ക്; 5 പേര്‍ക്കെതിരെ കേസ്

കല്‍പറ്റ: വയനാട്ടില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. അക്രമത്തില്‍ നാലു ബസ് ജീവനക്കാര്‍ക്കും കുട്ടികള്‍ക്കും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസ് ഗുഡ്‌സ് ഓട്ടോയില്‍ തട്ടിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ചുരം കയറി വന്ന ഒരു കാറിലുണ്ടായിരുന്നവര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ആക്രണത്തില്‍ കലാശിക്കുകയുമായിരുന്നുവെന്ന് പറയുന്നു. സംഭവത്തില് പ്രദേശവാസികളായ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിനോദ സഞ്ചാര സംഘത്തിലെ അശ്വതി എന്ന യുവതിയുടെ ഫോണ്‍ മോഷ്ടിച്ചതായും പരാതിയുണ്ട്.

ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ ആക്രമിച്ച് പെരുവഴിയില്‍ തള്ളി; ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത് ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെ, പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബന്തടുക്കയില്‍ സ്വകാര്യ ബസ് ഡ്രൈവറെ മാരകമായി അടിച്ചു പരിക്കേല്‍പ്പിച്ച ശേഷം പെരുവഴിയില്‍ തള്ളി. കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവര്‍ക്ക് ബോധം തിരികെ കിട്ടിയതോടെയാണ്സംഭവം പുറത്തുവന്നത്. ബേഡകം പൊലീസ് സ്വമേധയാ അന്വേഷണം തുടങ്ങി. ഡ്രൈവറില്‍ നിന്നു വിശദമായ മൊഴിയെടുത്ത ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം.സ്വകാര്യ ബസ് ഡ്രൈവറെ ബുധനാഴ്ച രാവിലെയാണ് ബന്തടുക്ക ബസ് സ്റ്റാന്റിനു സമീപത്തു വീണു കിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ബന്തടുക്കയിലെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ നടത്തിയ …

ഒരു ഫോണ്‍വിളിയില്‍ എന്തിരിക്കുന്നുവെന്നു നിസ്സാരമാക്കണ്ട; കുഞ്ചത്തൂരില്‍ ഒരാളുടെ കൈകാലുകള്‍ അടിച്ചൊടിച്ച് ആശുപത്രിയിലാക്കി

മഞ്ചേശ്വരം: ഒരു ഫോണ്‍ വിളിയില്‍ എന്തിരിക്കുന്നുവെന്നു ആളുകള്‍ നിസാരമാക്കാറുണ്ട്. എങ്കില്‍ ഓര്‍ക്കുക: ഫോണ്‍ വിളിയില്‍ കൈയും കാലും അടിയേറ്റ് ഒടിയേണ്ട അവസ്ഥയും ഒളിച്ചിരിക്കുന്നു.കുഞ്ചത്തൂരിലെ ലൈറ്റ് ആന്റ് സൗണ്ട് കരാറുകാരന്‍ കുഞ്ചത്തൂര്‍ ജമാലിയ മസ്ജിദിനടുത്തെ ഇബ്രാഹിം ഖലീലി (32)ന്റെ കൈാലുകള്‍ സഹജോലിക്കാരന്‍ ലത്തീഫ് സംഘം ചേര്‍ന്നു മാരകായുധങ്ങള്‍ ഉപയോഗിച്ച് അടിച്ചൊടിച്ചു. ഖലീലിനെ കുമ്പള സഹ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ കുഞ്ചത്തൂരില്‍ ഫ്‌ളഡ് ലൈറ്റ് ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടയില്‍ ജലീലും ലത്തീഫും തമ്മില്‍ വാക്കേറ്റമത്സരമാരംഭിച്ചിരുന്നു. കളിയുടെ പക്ഷം ചേര്‍ന്നുള്ള വാശിയാണെന്നു മറ്റു …

ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിന്റെ മരണം: സുഹൃത്ത് സന്ദേശിന്റേത് തൂങ്ങി മരണമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

കാസര്‍കോട്: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ രേഷ്മ എന്ന ചിന്നുപാപ്പു (24)വിന്റെ ആണ്‍ സുഹൃത്ത് സന്ദേശി(28)ന്റേത് തൂങ്ങി മരണമാണെന്നു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഞായറാഴ്ച ഉച്ചയ്ക്കാണ് സന്ദേശിനെ കൂഡ്‌ലു, മന്നിപ്പാടിയിലുളള വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് തൂങ്ങി മരണമാണെന്നു വ്യക്തമായത്.സന്ദേശിന്റെ സുഹൃത്ത് ആദൂര്‍, ആലന്തടുക്കയിലെ രേഷ്മ എന്ന ചിന്നു പാപ്പു (24)വിനെ ഫെബ്രുവരി ഒന്‍പതിനു ഉച്ചക്കാണ് കൂഡ്‌ലു, ആസാദ്‌നഗറിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ ഫാനില്‍ തൂങ്ങി മരിച്ച …

സംസ്ഥാനത്തെ മികച്ച കർഷകൻ കടം കയറി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു

കണ്ണൂർ : സംസ്ഥാന സർക്കാർ മികച്ച കർഷകനുള്ള പുരസ്കാരം നൽകി ആദരിച്ച ചെറുപുഴ വരമ്പിലെ ഏലിയാസ് അമ്പാട്ട് ( 62) കടംകയറി കീടനാശിനി കുടിച്ചു ആത്മഹത്യ ചെയ്തു. സംസ്ഥാനത്തെ മികച്ച പച്ചക്കറി കർഷകനുള്ള പുരസ്കാരം ഇദ്ദേഹത്തിന് ലഭിച്ചിരുന്നു .കടം മൂലമാണ് ആത്മഹത്യ എന്നറിയുന്നു. കീടനാശിനി കഴിച്ച് അവശ നിലയിലായ ഇദ്ദേഹത്തെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ മരണത്തിന് കീഴടങ്ങി. 39 വർഷമായി കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന ഇദ്ദേഹം 12 സ്ഥലം പാട്ടത്തിന് എടുത്ത് 39 വർഷമായി …

ഐസിസി ടി20 മത്സരം: ഇന്ത്യന്‍ ടീം പാക് താരങ്ങള്‍ക്ക് കൈ കൊടുക്കുമോ? കാത്തിരിക്കൂ എന്ന് സൂര്യകുമാര്‍ യാദ

കൊളംബോ: ഇന്ന് കൊളംബോയില്‍ നടക്കുന്ന ഐസിസി ടി20 ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തില്‍ കണ്ണുനട്ട് ആരാധകര്‍. ഇന്ത്യന്‍ ടീം പാകിസ്താന്‍ താരങ്ങള്‍ക്ക് കൈ കൊടുക്കുമോ എന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്. ഇന്ത്യ പാക്കിസ്ഥാന്‍ ടീമുകള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ‘നോ ഹാന്‍ഡ്‌ഷെയ്ക്’ പോളിസി ഇന്നത്തെ മത്സരത്തിലും ആവര്‍ത്തിക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഹസ്തദാനത്തെ കുറിച്ചു ചോദിച്ചപ്പോള്‍ തീരുമാനിക്കേണ്ടത് ഇന്ത്യയാണെന്നായിരുന്നു പാക്ക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗയുടെ മറുപടി. കളിയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്നും ആഗ പറഞ്ഞു. ‘ക്രിക്കറ്റ് അതിന്റെ അന്തസ്സോടെ കളിക്കണം. എന്റെ …

ഔദ്യോഗിക വാഹനം എത്തിയില്ല; കേന്ദ്രമന്ത്രി സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍മടങ്ങി

തിരുവനന്തപുരം: ഔദ്യോഗിക വാഹനം എത്താത്തതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി യാത്രയ്ക്ക് ഓട്ടോറിക്ഷയെ ആശ്രയിച്ചു. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുംനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു ഔദ്യോഗിക വാഹനം പാര്‍ക്ക് ചെയ്തിരുന്നത്. യാത്രയില്‍ പങ്കെടുത്ത് വേഗത്തില്‍ മടങ്ങാന്‍ നിന്ന സുരേഷ് ഗോപിയ്ക്കരികിലേക്ക് ഔദ്യോഗിക വാഹനം എത്താന്‍ താമസിച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതോടെ ഓട്ടോസ്റ്റാന്റില്‍ നിന്ന് ഓട്ടോ കൈകാട്ടി വിളിച്ച് അതില്‍ കയറി രാമനിലയത്തിലേക്ക് പോവുകയായിരുന്നു. സംഭവം ചര്‍ച്ചയായിട്ടുണ്ട്. സുരക്ഷാ വീഴ്ചയുണ്ടായോ എന്നാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്.സുരേഷ് ഗോപി ഓട്ടോയില്‍ കയറിയതിന് …