നടന്‍ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പടന്ന പഞ്ചായത്തിന്റെ വരവേല്‍പ്പ്

പടന്ന: മികച്ച സ്വഭാവ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടി നാട്ടിലെത്തിയ ഉദിനൂരിലെ പി.പി കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പടന്നഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ഊഷ്മളമായ വരവേല്‍പ്പ്. പ്രസിഡണ്ട് പി.വി മുഹമ്മദ് അസ്ലമിന്റെ നേതൃത്വത്തിലാണ് പഞ്ചായത്ത് മെമ്പര്‍ കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ മാസ്റ്റര്‍ക്ക് സ്വീകരണം നല്‍കിയത്. അവാര്‍ഡു ജോതാവിനെ പൂമാലയും ബൊക്കയും നല്‍കി സ്വീകരിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ അഭിനയത്തിനാണ് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് ലഭിച്ചത്. തനിക്ക് ലഭിച്ച അവാര്‍ഡ് …

ചായകുടിച്ചു മടങ്ങുകയായിരുന്ന ലോട്ടറികച്ചവടക്കാരൻ കാറിടിച്ച് മരിച്ചു; അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്ക്

കോട്ടയം:  ചായക്കടയില്‍നിന്നു ചായ കുടിച്ചശേഷം നടന്നുനീങ്ങിയ ലോട്ടറിക്കച്ചവടക്കാരന്‍ കാറിടിച്ചു മരിച്ചു. ഇടിച്ച  കാര്‍ കടയ്ക്കുള്ളിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ നാല് പേർക്ക് കൂടെ പരിക്കേറ്റു. കുറിച്ചിയില്‍ താമസിക്കുന്ന സ്വാമിദുരൈ (48) ആണ് കാറിടിച്ച് മരിച്ചത്. അപകടത്തില്‍ എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കു പരുക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചേമുക്കാലോടെ എംസി റോഡില്‍ കുറിച്ചി കാലായില്‍പ്പടിക്കു സമീപമാണ് അപകടം. രാവിലെ ചായ കുടിച്ചശേഷം ഭാര്യയ്ക്ക് ചായയും വാങ്ങി തിരികെപോകുകയായിരുന്നു സ്വാമിദുരൈ. ഈ സമയം തിരുവനന്തപുരം ഭാഗത്തുനിന്നെത്തിയ കാർ സ്വാമിദുരൈയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. കാര്‍ …

വീണ്ടും  ചർച്ചയായി മുട്ടിൽ മരംമുറി; വനം വകുപ്പ് മാത്രം അന്വേഷിച്ചിരുന്നെങ്കിൽ പ്രതികൾ രക്ഷപെടുമായിരുന്നെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ

കൽപ്പറ്റ: മുട്ടിൽ മരംമുറി കേസ് വനംവകുപ്പ് മാത്രം അന്വേഷിച്ചാൽ പ്രതികൾ രക്ഷപ്പെടുമായിരുന്നെന്ന വിചിത്ര വാദവുമായ വനം മന്ത്രി എ.കെ ശശീന്ദ്രൻ.മരം മുറിച്ചത് പട്ടയഭൂമിയിൽ നിന്നാണ്. വനഭൂമിയിൽ നിന്നെന്ന വാദം തെറ്റാണെന്നും വനനിയമ പ്രകാരം കുറ്റവാളികൾക്ക് ചെറിയ ശിക്ഷ മാത്രമേ ലഭിക്കുകയുള്ളൂ എന്നും മന്ത്രി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനാണ് പ്രത്യേക അന്വേഷണ സംഘവും വനം വകുപ്പും സംയുക്തമായി അന്വേഷിക്കുന്നത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിക്കുന്നത് സ്വഭാവികമാണെന്നും ഒരു സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം നടത്തിയാണ് മരം മുറി നടന്നതെന്നും …

ഒരു മാസം മുൻപ്  നിർമ്മിച്ച കടൽഭിത്തി തക‍ർന്നു; കാസർകോട് തൃക്കണ്ണാട് സംസ്ഥാനപാത ഉപരോധിച്ചു മല്‍സ്യതൊഴിലാളികൾ ; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: കടലാക്രമണം രൂക്ഷമായ തൃക്കണ്ണാട് കടപ്പുറത്ത് ജിയോബാഗ് ഉപയോഗിച്ച് നിർമ്മിച്ച കടൽഭിത്തി തകർന്നതിന് പിന്നാലെ മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപരോധിച്ച് പ്രതിഷേധിച്ച  മത്സ്യതൊഴിലാളികളെ പിരിച്ചുവിടാൻ പൊലീസ് എത്തിയതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. മത്സ്യബന്ധന വള്ളങ്ങളുമായി ആയിരുന്നു മത്സ്യതൊഴിലാളികളുടെ സമരം. പിന്നീട് പൊലീസ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏ‌ർപ്പെടുത്തി.ബിജെപി ജില്ലാ പ്രസിഡന്‍റ് രവീശ തന്ത്രി കുണ്ടാറിന്‍റെ നേതൃത്വത്തിലായിരുന്നു മത്സ്യതൊഴിലാളികളുടെ പ്രതിഷേധം. ജില്ലാ കലക്ടർ സ്ഥലം സന്ദർശിക്കണമെന്നും കടലാക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നുമായിരുന്നു മത്സ്യതൊഴിലാളുകളുടെ ആവശ്യം. കടൽക്ഷോഭത്തിൽ മത്സ്യതൊഴിലാളികളുടെ …

ബൈക്കിൽ ടിപ്പർ ലോറിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം

നീലേശ്വരം: കാസർകോട് നീലേശ്വരം മൂന്നാം കുറ്റിയിൽ ബൈക്കിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വട്ടപ്പൊയിൽ കോളനിയിലെ സൂരജ് (22) ആണ് മരിച്ചത്.  വൈകിട്ട്  5.30 യോടെയാണ് അപകടമുണ്ടായത്.അമിത വേഗതയിൽ എത്തിയ ടിപ്പർലോറി സൂരജ് സഞ്ചരിച്ച ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ നാട്ടുകാർ നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും  ജീവൻ രക്ഷിക്കാനായില്ല. നീലേശ്വരത്ത് ഫർണിച്ചർ കടയിൽ ജോലി ചെയ്യുന്ന സൂരജ് സി.പി.ഐ. നീലേശ്വരം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. വി.സുരേശന്റെയും സവിതയുടെയും മകനാണ്.സഹോദരങ്ങൾ: സുധീഷ് , സുകന്യ.

ഓണമുണ്ണാൻ കാണം വിൽക്കേണ്ടിവരും ; എല്ലാവർക്കും കിറ്റില്ലെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇക്കുറി എല്ലാ കുടുംബങ്ങൾക്കും ഓണക്കിറ്റ് ഉണ്ടാവില്ലെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആർക്കൊക്കെ കിറ്റ് നൽകണമെന്നതിൽ അന്തിമ തീരുമാനം എടുത്തില്ലെന്നും കൊവിഡ് കാലത്തും അതിന് ശേഷവും കിറ്റ് നൽകിയത് പോലെ നൽകാൻ കഴിയില്ലെന്നും  മന്ത്രി പറഞ്ഞു.എല്ലാവർക്കും കിറ്റ് കൊടുക്കുക എന്നത് മുൻപ് ഉണ്ടായിരുന്ന രീതിയല്ലെന്നും ഓണക്കാലം നന്നായി മുന്നോട്ട് കൊണ്ട് പോകാനുള്ള ശ്രമത്തിലാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി. ഓണചിലവുകൾക്കായി സർക്കാർ കടമെടുക്കേണ്ട സാഹചര്യമാണ് ഉളളത്.സംസ്ഥാനത്തിന്‍റെ കടമെടുപ്പിന് പരിധിയുണ്ട്.കൂടുതൽ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകണം. അല്ലാത്തപക്ഷം കേന്ദ്രം നൽകുന്ന …

ഏതാണാ പാർട്ടികൾ.? ഭരണ, പ്രതിപക്ഷ മുന്നണികളിലുള്ള സഖ്യകക്ഷികൾ ആരെല്ലാം? ഇതാ പട്ടിക

    അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനായി ഭരണ പ്രതിക്ഷ പാർട്ടികൾ മുന്നൊരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ദേശീയ ജനാധിപത്യ സഖ്യം അഥവാ എൻ.ഡി.എ എന്ന പേരിലാണ് ഭരണത്തിന് നേതൃത്വം നൽകുന്ന ബിജെപി നയിക്കുന്ന മുന്നണി വർഷങ്ങളായി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇതുവരെ ഐക്യപുരോഗമന മുന്നണി അഥവാ യു.പി.എ എന്ന പേരിലായിരുന്നു കോൺഗ്രസ്സ് നേതൃത്വം നൽകുന്ന സഖ്യം അറിയപ്പെട്ടിരുന്നത്. രണ്ട് തവണ അധികാരത്തിൽ ഏറിയപ്പോഴും യു.പി.എ  എന്ന പേരിൽ തന്നെയായിരുന്നു കോൺഗ്രസ്സ് നയിക്കുന്ന മുന്നണി. എന്നാൽ ബംഗലൂരുവിൽ ചേർന്ന പ്രതിപക്ഷ …

ആ ‘കിളി പോയി’ .. ട്വിറ്റർ ഇനി X.C0M  മാറ്റം പേരിൽ ഒതുങ്ങില്ല ; ബാങ്കിംഗ് അടക്കമുള്ള ഇതര സേവനങ്ങളും നൽകുമെന്ന് കമ്പനി

സമൂഹമാധ്യമങ്ങളിൽ നിന്ന് ആ നീല ആ കിളി പറന്ന് പോയി.ഇനിയുണ്ടാകുക X.COM( എക്സ്) പ്രധാന സോഷ്യൽ മീഡിയാ പ്ലാറ്റ് ഫോം ആയ ട്വിറ്റർ പഴയ  പേരും ലോഗോയും എല്ലാ ഉപേക്ഷിച്ച് പുതു മോഡിയണിഞ്ഞു. ട്വിറ്റർ ഉടമയായ ഇലോൺ മസ്ക് പ്രഖ്യാപിച്ച പോലെ തന്നെയുള്ള മാറ്റങ്ങൾ ട്വിറ്ററിൽ പ്രകടമായി. കറുത്ത നിറത്തിലുള്ളതാണ് പുതിയ എക്സ് ലോഗോ. ട്വീറ്റ്സ് എന്ന പേരിലുള്ള ചെറുമെസേജുകൾ ഇനി മുതൽ X’S  ആയി മാറും. ട്വിറ്റർ പേജിൽ ലോഗിൻ ചെയ്താൽ X ലേക്ക് ആകും …

മോഷ്ടിക്കാൻ കയറിയ വീട്ടിലൊന്നുമില്ല; റിട്ട. എഞ്ചിനീയര്‍ക്ക് കള്ളന്റെ വക ധന സഹായം

ഡല്‍ഹി: മോഷണത്തിനായി കയറിയ വീട്ടില്‍നിന്ന് ഒന്നും കിട്ടിയില്ല. കുടുംബത്തിന്‍റെ അവസ്ഥയിൽ ദയനീയത കണ്ട കള്ളന്‍ കൈയിലുള്ള 500 രൂപ അവിടെ വച്ച് സ്ഥലം കലിയാക്കി. ഡല്‍ഹി രോഹിണിയിലെ സെക്ടര്‍ എട്ടിലാണ് സംഭവം. ജൂലായ് 21 ന് രാത്രിയിലാണ് വിരമിച്ച എന്‍ജിനിയറുടെ വീട്ടിൽ മോഷ്ടാവ് എത്തിയത്. 80 കാരനായ റിട്ട. എന്‍ജിനീയര്‍ എം. രാമകൃഷ്ണയുടെ വീട്ടിലെത്തിയ മോഷ്ടാവാണ് നിരാശനായി മടങ്ങിയത്. പുലര്‍ച്ചെ അയല്‍വാസികളാണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയ വിവരം രാമകൃഷ്ണനെ വിളിച്ചറിയിക്കുന്നത്. വിവരം അറിഞ്ഞ് ഉടന്‍ വീട്ടിലെത്തിയ ഇവര്‍ …

ചക്രവാതചുഴി, അഞ്ചുദിവസം കൂടി കനത്ത മഴ, ചൊവ്വാഴ്ച കാസര്‍കോട് യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.തിങ്കളാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ആണ്. ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ …

ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ്; കാഞ്ഞങ്ങാട്ടെ പ്രദീഷിന് 3 സ്വര്‍ണ്ണം

ദുബായി: ജൂലൈ 22-ന് ദുബായില്‍ വെച്ച് നടന്ന ഇന്റര്‍നാഷണല്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 85.5 കിലോ കാറ്റഗറി വിഭാഗത്തില്‍ മൂന്ന് സ്വര്‍ണ്ണ മെഡല്‍ നേടി കാഞ്ഞങ്ങാട് സ്വദേശി. കാഞ്ഞങ്ങാട് സൗത്ത് സ്വദേശി എംവി പ്രദീഷാണ് വീണ്ടും സ്വര്‍ണ്ണ മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായി മാറിയത്. ഇതിലൂടെ ഡിസംബറില്‍ അമേരിക്കയില്‍ വെച്ച് നടക്കുന്ന ലോക പവര്‍ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള അവസരവും ഇദ്ദേഹത്തിന് ലഭിച്ചു.16ാം വയസിലാണ് കാസര്‍കോടിന്റെ ജൂനിയര്‍ ബോഡിബില്‍ഡറായത്. കായിക രംഗത്തെ മികവിന് തമിഴ്നാട് സര്‍ക്കാര്‍ വേള്‍ഡ് ക്ലാസിക് …

ഇരുകാലുകളും തളര്‍ന്ന അഭിഷേകിന് പഠനം തുടരാം; മുച്ചക്രവാഹനം നല്‍കി ജില്ലാപഞ്ചായത്തിന്റെ കൈതാങ്ങ്

കാഞ്ഞങ്ങാട്: സെറിബ്രല്‍പാൾസി രോഗബാധിനും ഇരുകാലുകളും തളര്‍ന്ന കോടോം ബേളൂര്‍ എരുമക്കുളം സ്വദേശി അഭിഷേകിന് ഇനി യാത്ര തലവേദനയാകില്ല. ആശ്വാസമായി ജില്ലാപഞ്ചായത്തിന്റെ മുച്ചക്രവാഹനം.പത്താംതരവും പ്ലസ്ടുവും പൂര്‍ത്തിയാക്കിയ അഭിഷേകിന് ഉന്നത പഠനത്തിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ പരസഹായമില്ലാതെ സഞ്ചരിക്കാന്‍ കഴിയാത്ത അഭിഷേക് പഠനം നിര്‍ത്തേണ്ടുന്ന അവസ്ഥയിലായിരുന്നു. യാത്രാപ്രശ്‌നത്താല്‍ ബുദ്ധിമുട്ടിലായ അഭിഷേകിന്റെ വിഷയം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഭിഷേകിന് മുച്ചക്ര വാഹനം അനുദിക്കുകയായിരുന്നുവെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. …

മയക്കുമരുന്നിന് പണം ലഭിച്ചില്ല, വൃദ്ധ ദമ്പതികളെ പേരമകന്‍ കഴുത്തറുത്ത് കൊലപ്പെടുത്തി

തൃശൂര്‍: വൈലത്തൂരില്‍ വൃദ്ധ ദമ്പതികളെ പേരമകന്‍ കൊലപ്പെടുത്തി. പ്രതി അറസ്റ്റില്‍. പനങ്ങാവില്‍ വീട്ടില്‍ 75 വയസ്സുള്ള അബ്ദുള്ള ഭാര്യ 64 വയസ്സുള്ള ജമീല എന്നിവരെയാണ് കൊലപ്പെട്ടത്. ഇവരുടെ കൊച്ചുമകന്‍ അക്മല്‍ (27) ആണ് പിടിയിലായത്. വടക്കേക്കാട് വൈലത്തൂരില്‍ ഞായറാഴ്ച രാത്രിയായിരുന്നു ദാരുണമായ സംഭവം ഉണ്ടായത്. അക്മല്‍ മയക്ക് മരുന്നിന് അടിമയായിരുന്നുവെന്നും അതിന് പണം കണ്ടെത്താന്‍ സ്ഥിരമായി മുത്തശ്ശനോടും മുത്തശ്ശിയോടും പ്രതി വഴക്ക് ഉണ്ടാക്കാറുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ ഖാലിദ് ഉള്‍പ്പടെയുള്ള നാട്ടുകാര്‍ പൊലീസിന് മൊഴി നല്‍കി. അത്തരമൊരു വഴക്കായിരിക്കും …

ഏക സിവില്‍കോഡ്; ലീഗിന്‍റെ നേതൃത്വത്തിലുള്ള മുസ്ലീംകോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാറിലേക്ക്‌ സിപിഎമ്മിനും ക്ഷണം; രാഷ്‌ട്രീയകേന്ദ്രങ്ങളില്‍ ചര്‍ച്ച

കോഴിക്കോട്‌: ഏക സിവില്‍കോഡിനെതിരെ മുസ്ലീം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക്‌ സിപിഎമ്മിനും,ജമാഅത്തെ ഇസ്ലാമിക്കും ക്ഷണം. ഈ മാസം 26നാണ്‌ കോഴിക്കോട്‌ മുസ്ലീംലീഗിന്റെ നേതൃത്വത്തിലുള്ള കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി സെമിനാര്‍ നടത്തുന്നത്‌. സിപിഎം ഉള്‍പ്പെടെ എല്ലാ പാര്‍ട്ടികളെയും സംഘടനകളെയും സെമിനാറിലേക്ക്‌ ക്ഷണിച്ചിട്ടുണ്ടെന്ന്‌ മുസ്ലീംലീഗ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം പറഞ്ഞു. സെമിനാര്‍ സംഘാടക സമിതിയാണ്‌ മറ്റു പാര്‍ട്ടികളെ ക്ഷണിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു. ‘ഏക സിവിൽ കോ‍ഡ് ധ്രുവീകരണ അജൻഡയുടെ കാണാപ്പുറങ്ങൾ’ എന്ന പേരിലാണ് ലീഗ് സെമിനാർ.   ഏകസിവില്‍കോഡ് വിഷയം …

പൊലീസ് അസി.കമ്മീഷണര്‍ ഭാര്യയെയും മരുമകനെയുംവെടിവച്ചു കൊന്നശേഷം ആത്മഹത്യ ചെയ്തു

പൂന: സിറ്റിയില്‍ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഭാര്യയെയും മരുമകനെയും വെടിവച്ചു കൊന്നശേഷം സ്വയം വെടിവച്ചു മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണ് സംഭവം. അമരാവതി ജില്ലയില്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് (എസിപി) ആയി നിയമിതനായ ഭരത് ഗെയ്ക്വാദ് (57) ആണ് ഭാര്യ മോനി ഗെയ്ക്വാദ് (44)നെയും മരുമകന്‍ ദീപക് ഗെയ്ക്വാദ് (35)നെയും വെടിവച്ചു കൊന്നത്.പുലര്‍ച്ചെ വീട്ടിലെത്തിയ അമരാവതി ഭരത് ഗൈക്ക്വാഡ്(57) ഭാര്യയെ വെടിവച്ചു കൊല്ലുകയായിരുന്നു. ശബ്ദം കേട്ട് മകനും മരുമകനും വാതില്‍ തുറന്നപ്പോഴാണ് മരുമകന്റെ നെഞ്ചത്തു വെടിയുണ്ട …

മണിപ്പൂ‍ർ വിഷയത്തിൽ തുടർച്ചയായി മൂന്നാം ദിവസവും പാർലമെന്‍റ് സ്തംഭിച്ചു; പുതിയ പ്രതിപക്ഷകൂട്ടായ്മ ‘ഇന്ത്യ’യുടെ നേതൃത്വത്തിൽ പാർലമെന്‍റിൽ മുന്നിൽ പ്രതിഷേധം

ന്യൂഡൽഹി : മണിപ്പൂർ കലാപ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം.വർഷകാല സമ്മേളനം തുടങ്ങി മൂന്നാം ദിവസവും ഇരു സഭകളും പ്രതിഷേധത്തിൽ മുങ്ങി. ലോക്സഭയിൽ സഭാ നടപടികൾ ആരംഭിച്ച ഉടൻ പ്രധാനമന്ത്രി വിശദീകരണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ആരംഭിക്കുകയായിരുന്നു.ചോദ്യോത്തര വേളക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ അറിയിച്ചെങ്കിലും പ്രതിപക്ഷം തൃപ്തരായില്ല. തുടർന്ന് സഭ നിർത്തിവെച്ചു. രാജ്യസഭയിലും പ്രതിപക്ഷം ബഹളം തുടർന്നു. പുതുതായി രൂപീകരിച്ച പ്രതിപക്ഷ കൂട്ടായ്മ ‘ഇന്ത്യ’ യുടെ നേതൃത്വത്തിൽ പാർലമെന്‍റ് മന്ദിരത്തിന് മുന്നിലെ ഗാന്ധി …

കാസര്‍കോട് ജില്ലാ രജിസ്ട്രാര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ജനറലിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം, കോട്ടക്കല്‍, പറപ്പൂര്‍ സ്വദേശി ടി.ഇ മുഹമ്മദ് അഷ്റഫാ(55)ണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയുടെ ബാത്ത്റൂമിനകത്തു വീണു മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് മരണം ഉറപ്പാക്കിയശേഷം മൃതദേഹം മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഒന്നരവര്‍ഷം മുമ്പാണ് മുഹമ്മദ് അഷ്റഫ് കാസര്‍കോട്ടെ ജില്ലാ രജിസ്ട്രാര്‍ ജനറലായി ചുമതലയേറ്റത്. അതിനുശേഷം പലപ്പോഴും നുള്ളിപ്പാടിയിലെ ഹോട്ടല്‍ മുറിയില്‍ താമസിക്കാറുണ്ടെന്നു പറയുന്നു. ഞായറാഴ്ച …

കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി

ബദിയെടുക്ക: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കന്യപ്പാടി മാട്ത്തടുക്ക സ്വദേശികളായ രാമകൃഷ്ണ-സുജാത ദമ്പതികളുടെ മകള്‍ രസ്മിത (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാണാതായ രസ്മിത ബന്ധുവീട്ടില്‍ പോയിരിക്കുമെന്നാണ് വീട്ടുകാര്‍ കരുതിയത്. എന്നാല്‍ വൈകുന്നേരമായിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിയ നിലയില്‍ രസ്മിതയുടെ മൃതദേഹം കണ്ടെത്തി. സ്‌കൂള്‍ അവധി ദിവസങ്ങളില്‍ രസ്മിത ബന്ധുവീടുകളില്‍ പോകാറുള്ളതായി വീട്ടുകാര്‍ പറയുന്നു. ബദിയടുക്ക നവജീവന …