‘കുറ്റം നോക്കിയാണ് നടപടി, ആളെ നോക്കിയല്ല’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനെ ന്യായീകരിച്ച് ഇ.പി.ജയരാജന്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് അറസ്റ്റു ചെയ്തതിനെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. പൊലീസിനെ ആക്രമിച്ച് ക്രമ സമാധാനം തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്. ആളെ നോക്കിയല്ല, ചെയ്ത കുറ്റം നോക്കിയാണ് നടപടിയെടുക്കുന്നതെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ വടിയും കല്ലുമെടുത്ത് പൊലീസിനെ ആക്രമിക്കുന്നത് നിര്‍ത്തണം. അക്രമികള്‍ക്ക് പ്രത്യേക സംരക്ഷണം ഇല്ല. നേതാവായാലും നിയമം ബാധകമാണ്. അറസ്റ്റിനെതിരായ പ്രതിഷേധ ആഹ്വാനം അക്രമം നടത്താന്‍ വേണ്ടി മാത്രമാണ്. പൊലീസിന് തുടര്‍ച്ചയായ ആക്രമിക്കുകയായിരുന്നു എന്നിട്ടും പൊലീസ് …

തൊടുപുഴയിലും താരമായി ഗവർണ്ണർ;തനിക്ക് ഒരു ഭീഷണിയും ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തൊടുപുഴ: തനിക്ക് ഒരു ഭീഷണിയുമില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തൊടുപുഴയിലെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാനായി എത്തിയ ഗവര്‍ണര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഭരണഘടനയോട് കൂറ് പുലര്‍ത്തുമെന്ന് മാത്രമല്ല താൻ പ്രതിജ്ഞയെടുത്തത്. കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കും എന്ന് കൂടിയാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ വിദേശങ്ങളിലേക്ക് പോകുകയാണ്. ഇവിടെ അധ്യയന ദിവസങ്ങള്‍ സമരങ്ങളും ഹര്‍ത്താലും മൂലം ഇല്ലാതാകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ ആവശ്യപ്പെട്ടാല്‍ കൊച്ചിയില്‍ എവിടെ വേണമെങ്കിലും വരാമെന്നും അദ്ദേഹം …

വി.എം മുനീര്‍ കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയും; മുന്‍ ധാരണ നടപ്പാക്കാന്‍ തീരുമാനം

കാസര്‍കോട്: നഗരസഭാ ചെയര്‍മാനെ മാറ്റാന്‍ മുസ്ലിം ലീഗ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചു. ഈ മാസം 15ന് അകം നിലവിലെ ചെയര്‍മാന്‍ വി.എം മുനീര്‍ രാജിവെച്ച് അബ്ബാസ് ബീഗം മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആകും. നഗരഭരണത്തിന്റെ ആദ്യ മൂന്നു വര്‍ഷം വീതം മുനീറും പിന്നീടുള്ള രണ്ട് വര്‍ഷം അബ്ബാസ് ബീഗവും ചെയര്‍മാനാകും. തിരഞ്ഞെടുപ്പ് കാലത്ത് ലീഗിന് അകത്തുണ്ടാക്കിയിരുന്ന ധാരണ ഇതനുസരിച്ച് കഴിഞ്ഞ മാസം 28ന് മുനീര്‍ തല്‍സ്ഥാനം ഒഴിയേണ്ടതായിരുന്നു, എന്നാല്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് കല്ലട്ര മാഹിന്‍ …

പിഞ്ചുകുഞ്ഞ് മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു

കാസർകോട്: മൂന്നുമാസം പ്രായമുളള കുഞ്ഞ് മലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി മരിച്ചു. ഈശ്വരമംഗലം സ്വദേശികളും ബംബ്രാണയില്‍ താമസക്കാരുമായ അസീസ്-ഖദീജ ദമ്പതികളുടെ മകള്‍ ആയിഷ മെഹ്‌റയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.തൊണ്ടയില്‍ മുലപ്പാല്‍ കുടുങ്ങിയെന്ന സംശയത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞുമായി ദമ്പതികള്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചശഷം പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ പൊലീസ് എത്തുമ്പോഴേയ്ക്കും ദമ്പതികള്‍ കുഞ്ഞിന്റെ മൃതദേഹവുമായി ഈശ്വരമംഗലത്തേയ്ക്ക് പോയിരുന്നു. പൊലീസ് അങ്ങോട്ടേക്ക് തിരിച്ചു.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുക്കുമെന്ന് കുമ്പള പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല; ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. ദളിത് യുവാവിനെ വിവാഹം ചെയ്ത 19 കാരിയെ ചുട്ടുകൊന്നു. കൃത്യംചെയ്ത അച്ഛനെയും 4 ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. തഞ്ചാവൂര്‍ സ്വദേശി ഐശ്വര്യ ആണ് കൊല്ലപ്പെട്ടത്. തഞ്ചാവൂര്‍ ജില്ലയിലെ പട്ടുകോട്ടയ്ക്കടുത്തുള്ള പൂവാലൂര്‍ സ്വദേശിയാണ് ദളിതനായ നവീന്‍. തിരുപ്പൂരില്‍ ബനിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും അടുപ്പത്തിലായത്. ഇരുവരുടെയും ബന്ധം ഇരുവീട്ടുകാരും എതിര്‍ത്തിരുന്നു. പ്രണയ ബന്ധം അറിഞ്ഞ് പെണ്‍കുട്ടിയുടെ പിതാവ് സ്വജാതിയില്‍ പെട്ടവരനെ തേടാന്‍ തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇരുവരും ഒളിച്ചോടി ഡിസംബര്‍ 31 …

പൊള്ളലേറ്റപ്പോഴും അവര്‍ തിരക്ക് കൂട്ടിയത് റിസര്‍വേഷന്‍ കോച്ചില്‍ കയറിയതിന് ഫൈന്‍ ഈടാക്കാന്‍; റെയില്‍വെക്കെതിരെ പരാതിയുമായി ചായ മറിഞ്ഞ് പൊളളലേറ്റ കുട്ടിയുടെ മാതാവ്

തലശേരി: ട്രെയിനില്‍ സഹയാത്രികന്റെ കയ്യിലെ ചായ മറിഞ്ഞ് പൊള്ളലേറ്റ തലശേരി സ്വദേശിയായ ഏഴ് വയസ്സുകാരന് പ്രാഥമിക ചികിത്സ പോലും നിഷേധിച്ചെന്ന ആരോപണവുമായി കുട്ടിയുടെ മാതാവ് രംഗത്തെത്തി. ടിടിഇ യോട് സഹായം തേടിയെങ്കിലും കിട്ടിയില്ലെന്നും രണ്ടര മണിക്കൂറോളം ചികിത്സ വൈകിയെന്നുമാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. ഇരുതുടകളിലും ഇടതുകയ്യിലും ഗുരുതരമായി പൊള്ളലേറ്റ് തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഏഴുവയസ്സുകാരന്‍. ജനുവരി മൂന്നാം തീയ്യതിയായിരുന്നു സംഭവം. തലശ്ശേരിയില്‍ നിന്ന് മംഗളൂരുവിലേക്ക് മലബാര്‍ എക്‌സപ്രസില്‍ കയറിയതാണ് അമ്മയും മകനും. അവിടെ …

4 വയസുള്ള മകന്റെ മൃതദേഹം ബാഗില്‍; ഹോട്ടൽ ജീവനക്കാരുടെ ഇടപെടൽ പ്രതിയെ കുരുക്കാൻ വഴിയൊരുക്കി ; കൊലപാതകിയായ വനിതാ സിഇഒ കുടുങ്ങി

പനാജി: നാല് വയസുള്ള സ്വന്തം മകനെ കൊലപ്പടുത്തിയ ശേഷം മൃതദേഹവുമായി യാത്ര ചെയ്യുന്നതിനിടെ യുവതി അറസ്റ്റിലായി.ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ 39 വയസുകാരി സുചാന സേഥാണ് അറസ്റ്റിലായത്. നോര്‍ത്ത് ഗോവയിലെ ഒരു സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വെച്ച്‌ ഇവര്‍ മകനെ കൊന്നശേഷം മൃതദേഹം ബാഗിലാക്കി കര്‍ണാടകയിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വഴിയില്‍വെച്ചാണ് പിടിയിലായത്. ഞെട്ടിപ്പിക്കുന്ന കൊലപാതകത്തിന് പിന്നിലുള്ള കാരണങ്ങളെക്കുറിച്ച്‌ ഇനിയും വ്യക്തമായിട്ടില്ല. ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ യുവതി മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. …

കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു

കാസര്‍കോട്: പെരിയ കുണിയയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ട് പേര്‍ മരിച്ചു. കാല്‍നടക്കാരനടക്കം അഞ്ച് പേര്‍ക്ക് പരിക്കേറ്റു. സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ചട്ടഞ്ചാല്‍ മണ്യം സ്വദേശി താഴത്ത് വീട്ടില്‍ എം.നാരായണന്‍ നായരുടെയും രമണിയുടെയും മകന്‍ ഗോപാലകൃഷ്ണന്‍(55), സഹോദരിഭര്‍ത്താവ് പരവനടുക്കം, തലക്ലായി സ്വദേശിയും റിട്ട. സി.പി.സി.ആര്‍.ഐ ഉദ്യോഗസ്ഥനുമായ പുതുച്ചേരി നാരായണന്‍ നായര്‍(60) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ കുണിയ സ്‌കൂളിന് സമീപത്തെ ദേശീയപാതയിലാണ് അപകടം. സ്‌കൂട്ടറിലിടിച്ച കാര്‍ പിന്നീട് വഴിയാത്രക്കാരനെ ഇടിച്ച് ദേശീയപാത നിര്‍മാണ സ്ഥലത്തെ കുഴിയില്‍ വീഴുകയായിരുന്നു. …

കാര്‍ കേടായി ജഡ്ജി റോഡരികിലെന്ന് പൊലീസിന് ഫോണ്‍ വിളി; ഹോട്ടലില്‍ റൂമെടുക്കാന്‍ പറഞ്ഞത് കളക്ടറെന്ന്; ഒരു രാത്രി പൊലീസിനെ വട്ടം കറക്കിയ ആള്‍ ആള്‍മാറാട്ടം നടത്തിയതിന് പിടിയില്‍

കാസര്‍കോട്: പത്തനംതിട്ട ജഡ്ജിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് നീലേശ്വരം പൊലീസിനെ കബളിപ്പിച്ചയാള്‍ പിടിയില്‍. തിരുവനന്തപുരം തോന്നയ്ക്കല്‍ സ്വദേശി ഷംനാദ് ഷൗക്കത്താ(43)ണ് ഹൊസ് ദുര്‍ഗ് പൊലീസിന്റെ പിടിയിലായത്. തിരുവന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഷംനാദിനെ പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്തുവരികയാണ്. തിങ്കളാഴ്ച രാത്രിയിലാണ് പൊലീസിനെ പറ്റിച്ച നാടകീയ സംഭവം നടന്നത്. പത്തനംതിട്ടയിലെ ജഡ്ജി കാര്‍ കേടായി റോഡിലുണ്ടെന്നും അദ്ദേഹത്തെ ലോഡ്ജിലേക്ക് കൊണ്ടുപോകണമെന്നും ആവശ്യപ്പെട്ടാണ് നീലേശ്വരം പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍വിളിയെത്തിയത്. താന്‍ ഡിസിആര്‍ബി ഡിവൈഎസ്പി ആണെന്നും വെളിപ്പെടുത്തിയാണ് ഫോണ്‍ വിളി. വിശ്വസിച്ച പൊലീസ് ഉടന്‍ …

കൊരട്ടല ശിവയുടെ ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി

ഹൈദരബാദ്: പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷംകൊരട്ടല ശിവയുടെ ജൂനിയര്‍ എന്‍.ടി.ആര്‍ ചിത്രം ദേവരയുടെ ആദ്യ ഗ്ലിംപ്‌സ് വീഡിയോ പുറത്തിറങ്ങി. മുമ്പൊന്നും കണ്ടിട്ടില്ലാത്ത മാസ് അവതാരത്തില്‍ എന്‍ടിആര്‍ പ്രത്യക്ഷപ്പെടുന്ന ഗ്ലിംപ്‌സ് വീഡിയോ ആരാധകരേയും സിനിമാപ്രേമികളെയും ആവേശം കൊള്ളിക്കും വിധത്തിലുള്ളതാണ്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന വീഡിയോ തുടങ്ങുന്നത് കടലും, കപ്പലുകളുമുള്ള, രക്തകലുഷിതമായ ഒരു ലോകത്തെ പ്രേക്ഷകര്‍ക്കുമുന്‍പില്‍ അവതരിപ്പിച്ചുകൊണ്ടാണ്. വീഡിയോയിലെ ഓരോ രംഗവും പ്രേക്ഷകരെ ഹരം കൊള്ളിക്കുന്നതാണ്. ഗ്ലിംപ്‌സ് വീഡിയോ ‘ദേവര’ എന്ന ചിത്രത്തിന്റെയും കഥാപാത്രത്തിന്റെയും ബാഹുല്യം ഉയര്‍ത്തിക്കാണിക്കും വിധത്തിലുള്ളതാണ്. എന്‍ടിആര്‍ …

സര്‍വകലാശാലയില്‍ അഞ്ഞൂറോളം വിദ്യാര്‍ഥിനികള്‍ ലൈംഗിക പീഡനത്തിനിരയായി; നീതി തേടി ഹരിയാന മുഖ്യമന്ത്രിക്കും പ്രധാന മന്ത്രിക്കും കത്തയച്ച് കുട്ടികൾ

ഹരിയാനയിലെ സിർസയിൽ നിന്നുള്ള അഞ്ഞൂറോളം കോളേജ് വിദ്യാർത്ഥിനികൾ ചൗധരി ദേവി ലാൽ സർവകലാശാലയിലെ പ്രൊഫസർ തങ്ങളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസിനും മുഖ്യമന്ത്രി എംഎൽ ഖട്ടറിനും കത്തയച്ചു. പ്രൊഫസറേ സസ്‌പെൻഡ് ചെയ്യണമെന്നും വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്നും കത്തില്‍ വിദ്യാര്‍ത്ഥിനികള്‍ ആവശ്യപ്പെട്ടു. കത്തിന്റെ പകർപ്പുകൾ വൈസ് ചാൻസലർ ഡോ. അജ്മീർ സിംഗ് മാലിക്, ഹരിയാന ഗവർണർ ബന്ദാരു ദത്താത്രേയ, ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, ദേശീയ വനിതാ കമ്മീഷൻ …

രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ

അടൂർ:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടറിയേറ്റ് മാര്‍ച്ച്‌ അതിക്രമകേസിലാണ് അറസ്റ്റ്.കന്റോണ്‍മെന്റ് പൊലീസ് അടൂരിലെ വീട്ടില്‍ നിന്നുമാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് കേസിലെ ഒന്നാം പ്രതി. ഇതുവരെ 31 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചു, കലാപാഹ്വാനം നടത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജാമ്യത്തില്‍ വിട്ടിരുന്നു. തിരുവനന്തപുരം സിജെഎം, ജില്ലാ സെഷന്‍സ് കോടതികളാണ് …

ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞു;ഭർത്താവിനെ  അമ്മായിയച്ഛനും അമ്മായിയമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി

പാട്ന: ഭാര്യ ഇൻസ്റ്റഗ്രാം റീലുണ്ടാക്കുന്നത് തടഞ്ഞ 25കാരനായ യുവാവിനെ ഭാര്യയുടെ മാതാപിതാക്കൾ ചേര്‍ന്ന് കൊലപ്പെടുത്തി.ഞായറാഴ്ച രാത്രി ബീഹാറിലെ ബെഗുസാരായിയിലെ ഫഫൗട്ട് ഗ്രാമത്തിലാണ് സംഭവം. 25കാരനായ മഹേശ്വര്‍ കുമാര്‍ റായ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.  ഇൻസ്റ്റാഗ്രാമില്‍ റീലുകള്‍ നിര്‍മ്മിക്കുന്നതിനെ എതിര്‍ത്തതിന് ആണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ച മഹേശ്വര്‍ കുമാര്‍ റായ് ആറ് വര്‍ഷം മുമ്പാണ് റാണി കുമാരിയെ വിവാഹം കഴിച്ചത്. ദമ്പതികള്‍ക്ക് അഞ്ച് വയസ്സുള്ള ഒരു മകനുണ്ട്.  കൊല്‍ക്കത്തയില്‍ കൂലിപ്പണി ചെയ്തിരുന്ന മഹേശ്വര്‍ അടുത്തിടെയാണ് നാട്ടിലേക്ക് മടങ്ങിയത്. …

എനിക്ക് അവസാനമായി പറയാനുള്ളത് ഇതാണ്..’ അവസാന വാക്കും പറഞ്ഞു ടീച്ചർ യാത്രയായി; പ്ലസ്ടു വിദ്യാർത്ഥികളുടെ യാത്രയയപ്പ് യോഗത്തിൽ സംസാരിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ച അധ്യാപികയുടെ സംസ്കാരം ഇന്ന്

‘ തൃശൂർ: ‘അവസാനമായി എനിക്കിതാണു പറയാനുള്ളത്, ഇനി തീരുമാനമെടുക്കേണ്ടവർ നിങ്ങളാണ്. ആരും തിരുത്താനുണ്ടാകില്ല, ശരിയും തെറ്റും നിങ്ങൾ തന്നെ കണ്ടെത്തണം. ജീവിതത്തിൽ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കണ്ണീരു വീഴ്ത്താൻ ഇടവരുത്തരുത്’. എൽഎഫ്സി എച്ച്എസ്എസിലെ പ്ലസ്ടു സയൻസ് ക്ലാസുകൾ അവസാനിച്ചതിനെ തുടർന്ന് വിദ്യാർഥികൾക്കു നൽകിയ യാത്രയയപ്പു യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച അധ്യാപിക രമ്യ ജോസിന്റെ (41) അവസാന വാക്കുകളാണിത്. തിങ്കൾ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം.പ്രസംഗം പൂർത്തിയാക്കാനാകാതെ കുഴഞ്ഞുവീണ രമ്യയെ സഹപ്രവർത്തകർ സമീപത്തെ ദേവമാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.മൃതദേഹം തൃശൂർ …

കണ്ണൂർ മേലെ ചൊവ്വയിൽ ലോറിയിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു

കണ്ണൂർ: കണ്ണൂർ – തലശേരി ദേശീയ പാതയിലെ മേലെ ചൊവ്വയിൽ നന്ദിലത്ത് ഷോറൂമിന് മുൻ വശം വെച്ചു വാഹന അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ലോറിയും – ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാപ്പിനിശ്ശേരി സ്വദേശി ലിജീമയ്ക്കു സമീപമുള്ള സമദ് (22), കോലത്തു വയൽ സുന്നി മസ്ജിദിന് സമീപമുള റിഷാദ് (29) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രി എട്ടു മണിയോടെയാണ് അപകടം. നാഷണൽ പെർമിറ്റ് ലോറി ഡ്രൈവറെ കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിക്കടിയിലായ യുവാക്കളെ പൊലിസും ഫയർഫോഴ്സും …

പാനൂർ വിഷ്ണുപ്രിയ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ നാളെ കോടതി വിസ്തരിക്കും

കണ്ണൂര്‍: പാനൂര്‍ വളള്യായിയിലെ വിഷ്ണുപ്രിയ വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സി.ഐ എം.പി ആസാദിനെ ജനുവരി ഒന്‍പതിന് തലശേരി ഒന്നാം അഡീഷനല്‍ ജില്ലാസെഷന്‍സ് കോടതിയില്‍ വിസ്തരിക്കും. അഡീഷനല്‍ ജില്ലാസെഷന്‍സ് ജഡ്ജ് എം.വി മൃദുല മുന്‍പാകെയാണ് വിചാരണനടത്തുക. കൊലനടന്ന് തൊണ്ണൂറ് ദിവസത്തിനുളളില്‍കുറ്റപത്രം സമര്‍പ്പിച്ചകേസില്‍ നിലവില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലാണുളളത്. പാനൂര്‍ വളള്യായി കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിനോദന്റെ മകള്‍ വിഷ്ണുപ്രിയയെന്ന ഇരുപത്തിമൂന്നു വയസുകാരിയാണ് വീട്ടിലെ കിടപ്പുമുറയില്‍ കൊല്ലപെട്ടത്. 2022- ഒക്‌ടോബര്‍ ഇരുപത്തിരണ്ടിനാണ് കേസിനാസ്പദമായ സംഭവം. വിഷ്ണുപ്രിയയുടെ ആണ്‍സുഹൃത്തായ മാനേന്തരിയിലെ എം. …

മയക്കുമരുന്ന് കേസിലെ പ്രതിയായ റഹീമിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കണ്ണൂര്‍: മയക്കുമരുന്ന് കേസുകളിലും കവര്‍ച്ചാ കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ കൊറ്റാളി അത്താഴക്കുന്നത് സ്വദേശിയായ കെ.റസീമിനെയാ(23)ണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം 2007-വകുപ്പു പ്രകാരം കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ജില്ലാകലക്ടര്‍ അരുണ്‍ പി.വിജയനാണ് ഉത്തരവിട്ടത്. റസീമിനെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്‌റ്റേഷനിലും കണ്ണൂര്‍ എക്‌സൈസ് ഓഫീസിലുമായി നാല് …

ഏഴു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം; 73 കാരന് അഞ്ച് വർഷം കഠിന തടവും 20000 രൂപ പിഴയും

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത ഏഴു വയസുകാരിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതിയായ കല്ലൂര്‍ സ്വദേശി ചെറുവാല്‍മാരാശേരി വീട്ടില്‍ ഗംഗാധരനെ (73) അഞ്ചുവര്‍ഷം കഠിനതടവിനും 20000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജ് രവിചന്ദ്രന്‍  സി.ആർ വിധി പ്രഖ്യാപിച്ചു. ഏഴു വയസുകാരിയോട് യു.കെ.ജിയിൽ പഠിക്കുന്ന സമയം മുതല്‍ 2018  വരെ പലപ്പോഴായി ലൈംഗികാതിക്രമം നടത്തിയെന്നരോപിച്ച്‌ പുതുക്കാട് പോലീസ് ചാര്‍ജ് ചെയ്ത കേസിലാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 14 രേഖകളും …