കാപ്പ കേസില്‍ നാടുകടത്തിയ പ്രതി വീണ്ടും കാഞ്ഞങ്ങാട്ട് അറസ്റ്റില്‍

കാസര്‍കോട്: കാപ്പകേസില്‍ ബേക്കല്‍ പൊലീസ് നാട് കടത്തപ്പെട്ട പ്രതി കാഞ്ഞങ്ങാട്ടൗണിലെത്തിയപ്പോള്‍ വീണ്ടും അറസ്റ്റില്‍. ബേക്കല്‍ കുറിച്ചിക്കുന്നിലെ ആസിഫിനെ (26) യാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ജില്ലാ കലക്ടറുടെ ഉത്തരവില്‍ ഫെബ്രുവരി 12 മുതല്‍ ആറുമാസത്തേക്ക് നാട് കടത്തിയ പ്രതിയാണ്. ഈ ഉത്തരവ് ലംഘിച്ചാണ് പ്രതി കഴിഞ്ഞ ദിവസം വൈകുന്നേരം കാഞ്ഞങ്ങാട് ടൗണില്‍ എത്തിയത്. സൈബര്‍ സെല്ലാണ് പ്രതി കാഞ്ഞങ്ങാട് ടൗണില്‍ എത്തിയിട്ടുണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്. തുടര്‍ന്ന് …

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

കോഴിക്കോട്: കോഴിക്കോട് എന്‍.ഐ.ടി.യിലെ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ യോഗേശ്വര്‍നാഥ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ യോഗേശ്വര്‍നാഥിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.മുംബൈയിലുള്ള രക്ഷിതാക്കള്‍ക്ക് മെസേജ് അയച്ച ശേഷമായിരുന്നു ആത്മഹത്യ. മെസേജ് കണ്ട ഉടന്‍ രക്ഷിതാക്കള്‍ കോളജ് അധികൃതരെ വിളിച്ച് വിവരമറിയിച്ചു. എന്നാല്‍ ഈ സമയമായപ്പോഴേക്കും ലോകേശ്വര്‍നാഥ് കെട്ടിടത്തില്‍ നിന്ന് ചാടിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.എന്‍.ഐ.ടിയില്‍ നേരത്തെയും വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കിയ …

പാലക്കാട്ട് സ്ത്രീക്കു നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

പാലക്കാട്: ലോട്ടറി കട നടത്തുന്ന സ്ത്രീക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. ഒലവക്കോട്, താണാവില്‍ ലോട്ടറിക്കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനക്ക് നേരെയാണ് ആക്രമണം നടന്നത്. സാരമായി പൊള്ളലേറ്റ ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവും തമിഴ്നാട് സ്വദേശിയുമായ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് സംഭവം. കാജാഹുസൈന്‍ ലോട്ടറി കടയിലെത്തുകയും ബര്‍ഷീനയുമായി വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. വാക്കുതര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ കൈയില്‍ കരുതിയിരുന്ന ആസിഡ് …

ഭര്‍ത്താവുമായി സ്ഥിരം വഴക്ക്; പ്രകോപിതയായ യുവതി തന്റെ ആറുവയസുള്ള മകനെ മുതലക്കുളത്തിലെറിഞ്ഞു; പകുതി മുതല ഭക്ഷിച്ച നിലയില്‍ മൃതദേഹം!

ഭര്‍ത്താവുമായുള്ള വഴക്കിന് പിന്നാലെ യുവതി അംഗപരിമിതനും ആറ് വയസുകാരനുമായ മകനെ മുതലകളുള്ള കുളത്തിലേക്ക് എറിഞ്ഞു കൊന്നു. ഉത്തര കന്നഡയിലെ ദണ്ഡേലി താലൂക്കിലാണ് സംഭവം. ഭര്‍ത്താവുമായി വഴക്കിട്ടതിന് പിന്നാലെ അംഗപരിമിതനായ മകനെ ഇവര്‍ വീടിന് സമീപത്തെ തോട്ടിലേക്ക് എറിയുകയായിരുന്നെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജനനം മുതല്‍ കേള്‍വി ശക്തിയും സംസാര ശേഷിയും ഇല്ലാതിരുന്ന വിനോദിനെ (6) ചൊല്ലി ദമ്പതികള്‍ സ്ഥിരമായി വഴക്കിടാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാത്രിയിലും ഇതേ വിഷയത്തെ ചൊല്ലി ദമ്പതികള്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ …

കാറില്‍ കടത്തിയ മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: കാറില്‍ കടത്തുകയായിരുന്ന മെത്താഫെറ്റാമിന്‍ എന്ന മയക്കുമരുന്നുമായി മൂന്ന് പേര്‍ അറസ്റ്റില്‍. നീര്‍ച്ചാല്‍, ബേളയിലെ ഇബ്രാഹിം ഇഷ്ഫാഖ്, ബാഡൂരിലെ മുഹമ്മദ് മഷൂഖ്, നീര്‍ച്ചാലിലെ മുഹമ്മദ് ഫായിസ് എന്നിവരെയാണ് ബദിയടുക്ക എക്സൈസ് ഇന്‍സ്പെക്ടര്‍ സുബിന്‍രാജും സംഘവും അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച കന്യപ്പാടിയില്‍ നടത്തിയ പരിശോധനയിലാണ് സംഘം അറസ്റ്റിലായത്. എക്സൈസ് സംഘത്തില്‍ ശാലിനി, മോഹനകുമാര്‍, ജനാര്‍ദ്ദന, ജോബി, സദാനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു.

സ്ത്രീധനം എന്ന വിപത്ത്

നാരായണന്‍ പേരിയ ‘കന്യാധനം കൈമുതല്‍ അന്യനുള്ളതൊന്നാണ്.’ സംസ്‌കൃതത്തില്‍ പറഞ്ഞാല്‍, ”അര്‍ത്ഥോഹി കന്യാ പരകീയ”, കന്യക എന്ന സമ്പത്ത് അന്യന് അവകാശപ്പെട്ടതാണ്. ആ സമ്പത്ത് ഏല്‍പ്പിച്ചുകൊടുക്കാന്‍ സര്‍വഥാ യോഗ്യനായ ഒരാള്‍ എത്തുന്നത് വരെ പിതാവ് സൂക്ഷിക്കും. ആള്‍ എത്തിയാല്‍ അയാള്‍ക്ക് കൈമാറും. കണ്വമഹര്‍ഷിയുടെ വാക്കുകളാണ്. (മഹാകവി കാളിദാസന്റെ ‘അഭിജ്ഞാന ശാകുന്തളം’ നാടകത്തില്‍ നിന്ന് ഉദ്ധരിച്ചത്.)‘കന്യാധനം’ കന്യകയുടെ സമ്പത്ത്. അഥവാ കന്യകക്ക് അവകാശപ്പെട്ട ധനം. കന്യകയുടെ കുടുംബസ്വത്തില്‍ അവള്‍ക്ക് അവകാശപ്പെട്ട പങ്ക്. അങ്ങനെയും അര്‍ത്ഥം പറയാം. അതില്‍ മറ്റാര്‍ക്കും അധികാരമോ …

പകല്‍ ടാപ്പിങ് ജോലി; രാത്രി മോഷണം; പുകപ്പുര കുത്തിത്തുറന്ന് റബര്‍ മോഷ്ടിക്കാനെത്തിയ രണ്ടുപേരെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

കാസര്‍കോട്: റബര്‍ ഷീറ്റുകള്‍ മോഷ്ടിക്കാനെത്തിയ രണ്ടുപേരെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കൂത്തുപറമ്പ് സ്വദേശികളായ അര്‍ഷാദ് (33), എം.വി. ജിതിന്‍ രാജ് (31) എന്നിവരെയാണ് നീലേശ്വരം ഇന്‍സ്പെക്ടര്‍ കെ.വി. ഉമേശന്‍ അറസ്റ്റ് ചെയ്തത്. കരിന്തളം വേളൂര്‍ പാലാട്ടറിയിലെ കുഞ്ഞഹമ്മദിന്റെ പുകപ്പുര കുത്തിത്തുറന്ന് റബര്‍ മോഷ്ടിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്. ശനിയാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. പ്രദേശത്ത് ടാപ്പിങ് ജോലിക്കെത്തിയവരാണ് ഇരുവരും. ജിതിന്‍രാജ് മൂന്നര വര്‍ഷമായി കരിന്തളത്ത് വാടക വീട്ടിലാണ് താമസം. അര്‍ഷാദ് മൂന്നുമാസം മുന്‍പാണെത്തിയത്. നരിമാളത്ത് വാടക …

കറന്തക്കാട് നിന്നും 86 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം പിടികൂടി

കാസര്‍കോട്: നഗരത്തിനടുത്ത കറന്തക്കാട് നിന്ന് 86.4 ലിറ്റര്‍ കര്‍ണാടക നിര്‍മിത വിദേശ മദ്യം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെയിംസ് അബ്രഹാം കുറിയോയുും സംഘവും ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. പ്രതിയെ പിടികൂടാനായില്ല. തൊണ്ടിമുതല്‍ കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടിമുതലും സാമ്പിള്‍ കുപ്പിയും കാസര്‍കോട് എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി മഞ്ചുനാഥന്‍, കെ …

ആദൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസര്‍കോട്: പയസ്വിനി പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. ആദൂര്‍ മഞ്ഞംപാറ സ്വദേശി താമസിക്കുന്ന ഇല്യാസാ(31)ണ് മരിച്ചത്. ഞായാറാഴ്ച വൈകീട്ട് ആറരയോടെ മഞ്ഞംപാറ മേത്തുങ്കാല്‍ കടവിലാണ് സംഭവം. കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ടീം എട്ടരയോടെ മൃതദേഹം പുറത്തെടുത്തു. പിന്നീട് മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച രാവിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മഞ്ഞംപാറയിലെ മുഹമ്മദിന്റെയും ദൈനബിയുടെയും മകനാണ്. സഹോദരങ്ങള്‍: നാസര്‍, റസാഖ്, ലത്തീഫ് …

അനിലയും സുദർശനും ഒരുമിച്ച് പഠിച്ചവർ; സോഷ്യൽ മീഡിയയിലൂടെ വീണ്ടും സൗഹൃദമായി; അനിലയുടെ മരണം കൊലയെന്ന് പൊലീസ്

കാണാതായ യുവതിയെ വിനോദയാത്ര പോയ കുടുംബത്തിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. അനിലയുടെ കഴുത്ത് ഞെരിച്ചതായി പോസ്‌റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയതായാണു സൂചന. അനിലയുടെ മൂക്കിലുടെയും വായിലൂടെയും രക്‌തം വന്നിട്ടുണ്ട്. അടിയേറ്റതിനെ തുടർന്നാണിതെന്നാണ് പ്രാഥമിക പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. അനിലയെ കൊലപ്പെടുത്തിയ ശേഷം സുഹൃത്തായ സുദർശൻ ജീവനൊടുക്കിയതാണെന്ന നിഗമനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മരണം കൊലപാതകമാണെന്ന് അനിലയുടെ സഹോദരൻ അനീഷും ആരോപിച്ചിരുന്നു. അനിലയും സുദർശനും സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണ്. സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ് …

മണൽ മാഫിയ എ.എസ്.ഐയെ ലോറി കയറ്റി കൊലപ്പെടുത്തി; പ്രതികളുടെ വീടുകൾ പൊലീസ് തകർത്തു

മണൽ മാഫിയ സംഘം എ.എസ്.ഐ.യെ ലോറി കയറ്റി കൊലപ്പെടുത്തി. അനധികൃതമായി മണൽ കടത്തുകയായിരുന്ന ലോറി തടയാൻ ശ്രമിക്കുന്നതിനിടെ അതിവേഗതയിൽ എത്തിയ ലോറി എ.എസ്.ഐ.യെ ഇടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മധ്യപ്രദേശ് ഷാഹ് ദോൽ ജില്ലയിലെ ബിയോ ഹാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബഡോളി ഹെലിപാഡിനു സമീപമാണ് സംഭവം. ശനിയാഴ്ച രാത്രി പതിന്നൊരയോടെയുണ്ടായ നരഹത്യയിൽ എ.എസ്.ഐ. മഹേന്ദ്രപ്രതാപ് ബാഗ്രി സംഭവ സ്ഥലത്തു മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു എ.എസ്.ഐ.യും പൊലീസുകാരനും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. കൊലപാതകത്തിനു ശേഷം അമിത വേഗതയിലോടാൻ ശ്രമിച്ച ലോറി …

ഹിമാചൽ പ്രദേശിൽ ട്രക്കിങ്ങിനിടെ ശ്വാസംമുട്ടലിനെ തുടർന്ന് കാസർകോട് സ്വദേശിയായ എൻജിനീയർ മരണപ്പെട്ടു; മൃതദേഹം നാളെ വീട്ടിൽ എത്തിക്കും

കാസർകോട്: ഹിമാചൽപ്രദേശിലെ മണാലിയിൽ ട്രക്കിങ്ങിനു പോയ കാസർകോട് സ്വദേശിയായ എഞ്ചിനീയർ ശ്വാസംമുട്ടലിനെ തുടർന്ന് മരണപ്പെട്ടു. ചീമേനിയിലെ ശ്രീകൃഷ്ണ മില്ലുടമ കിഴക്കേക്കരയിലെ കെ പി ദാമോദരന്റെയും ടി പത്മിനിയുടെയും മകൻ ദിനൂപ് തമ്പിലോട്ട് (32)ആണ് മരിച്ചത്. ബംഗളുരുവിൽ സോഫ്റ്റ്‌വെയർ എൻജിനീയർ ആയിരുന്നു. വ്യാഴാഴ്ചയാണ് ദിനൂപ് അടക്കമുള്ള മൂന്നംഗ സംഘം മണാലിയിൽ വിനോദയാത്രയ്ക്ക് എത്തിയത്. മൂന്നുദിവസം മല കയറിയിരുന്നു. മൂന്നാം ദിവസം ട്രക്കിങ്ങിനിടെ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ വിശ്രമിക്കാനായി അടുത്തുള്ള ടെന്റിലേക്ക് മാറ്റിയിരുന്നു. രാത്രി അബോധാവസ്ഥയിൽ ആയതിനെ തുടർന്ന് …

പിലിക്കോട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട്: പിലിക്കോട് ഓവർ ബ്രിഡ്ജിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു.പിലിക്കോട് കോതോളിയിലെ എം ശാന്തയുടെയും പരേതനായ ചന്ദ്രന്റെയും മകൻ എം ശ്യാം കുമാർ (28) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ആണ് അപകടം. 7 മണിയോടെ ഓവർ ബ്രിഡ്ജിന് സമീപത്തുള്ള പാളത്തിൽ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഞായറാഴ്ചയാണ് ആളെ തിരിച്ചറിഞ്ഞത്. സഹോദരൻ എം ശരത് (ഗൾഫ് ). സംസ്കാരം തിങ്കളാഴ്ച രാവിലെ 9 മണിക്ക് കാലിക്കടവ് സമുദായ ശ്മശാനത്തിൽ.

യാത്രക്കാര്‍ക്ക് തിരിച്ചടി; സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യ; ഇനി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രം

യാത്രക്കാര്‍ക്ക് തിരിച്ചടിയായി സൗജന്യ ബാഗേജ് ഭാരം പുനര്‍നിര്‍ണയിച്ച് എയര്‍ ഇന്ത്യയുടെ തീരുമാനം. ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ചു. അവധിക്കാലത്ത് ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ തീരുമാനം. ടിക്കറ്റ് നിരക്ക് അടിസ്ഥാനമാക്കിയാണ് ആഭ്യന്തരയാത്രയില്‍ സൗജന്യമായി കൊണ്ടുപോകാന്‍ കഴിയുന്ന ബാഗേജിന്റെ ഭാരം പുനര്‍നിര്‍ണയിച്ചത്.ഇനിമുതല്‍ ഇക്കണോമിക് ക്ലാസിലെ ഇക്കണോമി കംഫര്‍ട്ട്, കംഫര്‍ട്ട് പ്ലസ് എന്നീ നിരക്കുകളിലെ യാത്രികര്‍ക്ക് സൗജന്യമായി 15 കിലോ ചെക്ക് ഇന്‍ ബാഗേജ് മാത്രമേ അനുവദിക്കൂ. നേരത്തേ ഇത് 20 …

ഗാനരചയിതാവ് ജി കെ പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് എന്ന പി.ഗോവിന്ദന്‍കുട്ടി അന്തരിച്ചു. 82 വയസായിരുന്നു. 60 ഓളം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. സംസ്ഥാന റവന്യൂഡിപ്പാര്‍ട്ട്മെന്റില്‍ ഉദ്യോഗസ്ഥനായി വിരമിച്ചിരുന്നു. കുട്ടിക്കാലം മുതലേ സാഹിത്യത്തിനോടായിരുന്നു താല്‍പ്പര്യം. ഏഴാംക്ലാസ്സ് മുതല്‍ കവിതകള്‍ എഴുതിത്തുടങ്ങി. 1958 ല്‍ തൃശൂരില്‍ നടന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടി പ്ലീനത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടിയാണ് ജി.കെ.പള്ളത്ത് ആദ്യഗാനമെഴുതിയത്. കെ.എസ്.ജോര്‍ജും സുലോചനയും ചേര്‍ന്നാലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’എന്ന ഗാനം ചിട്ടപ്പെടുത്തിയത് ദാസ് കോട്ടപ്പുറമായിരുന്നു. ധൂര്‍ത്തുപുത്രി, കുടുംബവിളക്ക്, തുടങ്ങിയ അമേച്വര്‍ നാടകങ്ങളും എഴുതിയിട്ടുണ്ട്. എല്‍.പി.ആര്‍.വര്‍മ്മ, എം.കെ.അര്‍ജ്ജുനന്‍, കോട്ടയം …

എംപിക്കും രക്ഷയില്ല; രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി പീഡിപ്പിച്ചു

രാത്രി പുറത്ത് പോയപ്പോള്‍ മയക്ക് മരുന്ന് നല്‍കി ലൈംഗികപീഢനത്തിന് ഇരയാക്കിയതായി ഓസ്ട്രേലിയന്‍ എം പി. ക്യൂന്‍സ്ലാന്‍ഡില്‍ നിന്നുള്ള എംപി ബ്രിട്ടനി ലൗഗയാണ് ആരോപണം ഉന്നയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ബ്രിട്ടനി തനിക്ക് സംഭവിച്ച ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. സ്വന്തം മണ്ഡലത്തിന്റെ ഭാഗമായ യെപ്പോണിലാണ് സംഭവം നടന്നതെന്നും ബ്രിട്ടനി പറഞ്ഞു. 37 വയസ്സുകാരിയായ എം പി ഏപ്രില്‍ 28 ന് പൊലീസില്‍ പരാതി നല്‍കിയ ശേഷം ആശുപത്രിയില്‍ ചികിത്സ തേടിയെന്നാണ് ദ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ …

കനത്ത ചൂടില്‍ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ന്നു; ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു

കാസര്‍കോട്: കര്‍ണാടക പുത്തൂരില്‍ നിന്ന് കാസര്‍കോട് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരായ കുട്ടികള്‍ക്കും പരിക്കേറ്റു. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പുത്തൂരില്‍ നിന്ന് വിട്ടല്‍ വഴി കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു ബസ്. ഉരിമജലു സൊസൈറ്റിയില്‍ എത്തിയപ്പോള്‍ ബസിന്റെ മുന്‍വശത്തെ ഗ്ലാസ് പെട്ടെന്ന് തകരുകയായിരുന്നു. ചില്ല് തെറിച്ച്ചെര്‍ക്കള നെല്ലിക്കട്ട സ്വദേശിയായ ആണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും നിസാര പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പുത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വേനല്‍ച്ചൂട് കൂടിയതാവണം ഗ്ലാസ് പൊടുന്നനെ …

ഓട്ടോഡ്രൈവര്‍ അപാര്‍ട്ട്‌മെന്റില്‍ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ഓട്ടോഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. കേളുഗുഡ്ഡെയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ ഹരീഷ് റാവു (48) ആണ് മരിച്ചത്. കേളുഗുഡ്ഡയിലെ എഡിസണ്‍ അപാര്‍ട്ട്‌മെന്റില്‍ താമസക്കാരനാണ്. ശനിയാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പരേതനായ വിട്ടല്‍ റാവുവിന്റെയും വീണറാവുവിന്റെയും മകനാണ്. സഹോദരങ്ങളില്ല. അവിവാഹിതനാണ്.