പതിമൂന്നൂകാരിക്ക് പപ്പായ പറിച്ചു നല്‍കി പീഡിപ്പിച്ച കേസ്; കൂഡ്ലു സ്വദേശിക്ക് 125 വര്‍ഷം കഠിനതടവും അഞ്ചര ലക്ഷം രൂപ പിഴയും

  കാസര്‍കോട്: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 125 വര്‍ഷം കഠിനതടവും അഞ്ചരലക്ഷം രൂപ പിഴയും ശിക്ഷ. കാസര്‍കോട്, കൂഡ്ലു, കാനത്തിങ്കരയിലെ സുബ്ബ (61)യെയാണ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 25 മാസം അധികം കഠിന തടവ് അനുഭവിക്കണമെന്നും വിവിധ പോക്സോ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതിയെന്നും വിധി പ്രസ്താവനയില്‍ പറഞ്ഞു. 2021 ജൂലായ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കുട്ടിയെ രണ്ടു വര്‍ഷത്തോളം പീഡിപ്പിച്ചുവെന്നാണ് …

ഇരുവൃക്കകളും പാന്‍ക്രിയാസും നഷ്ടപ്പെട്ട് ചികിത്സയില്‍; അജീഷിന്റെ കണ്ണിരൊപ്പാന്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു

  കാസര്‍കോട്: ഇരുവൃക്കകളും, പാന്‍ക്രിയാസും നഷ്ടപ്പെട്ട് വിദഗ്ധ ചികില്‍സ തേടുന്ന കാട്ടിപ്പൊയിലിലെ അജീഷിന്റെ കണ്ണീരൊപ്പാന്‍ ഫ്രണ്ട്‌സ് ക്ലബ്ബ് കാട്ടിപ്പൊയില്‍ കാരംസ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ഫ്രണ്ട്‌സ് ക്ലബ്ബിന്റെ ഭാരവാഹികൂടിയായ അജീഷിന്റെ വിദഗ്ദ ചികിത്സയ്ക്കുള്ള ധനശേഖരണത്തിനായാണ് കണ്ണൂര്‍ കാസര്‍കോട് ജില്ലാ തല കാരംസ് ടൂര്‍ണമെന്റ് നടത്തുന്നത്. നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും കലാകായിക പ്രവര്‍ത്തനങ്ങളിലും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ജില്ല കാരംസ് ടൂര്‍ണ്ണമന്റ് ശനിയാഴ്ച രാവിലെ 10 മണിക്ക് നടക്കും. ഡബിള്‍സില്‍ ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് 5005 രൂപയും, രണ്ടാം …

കട്ടത്തടുക്ക സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ചു മരിച്ചു

  കാസര്‍കോട്: പുത്തിഗെ, കട്ടത്തടുക്ക, എ.കെ.ജി നഗര്‍ സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ടിപ്പര്‍ ലോറിയിടിച്ച് മരിച്ചു. മൊഗ്രാല്‍, കൊപ്പളം അഹമ്മദിന്റെ മകന്‍ എം.കെ മുഹമ്മദ് റാഷിദ് (21) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി തമിഴ്‌നാട്, കോയമ്പത്തൂരിലാണ് അപകടം. കോയമ്പത്തൂരില്‍ രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയാണ്. രാത്രി ബൈക്ക് റോഡരുകില്‍ നിര്‍ത്തി മറുവശത്തുള്ള ഹോട്ടലില്‍ നിന്നു ഭക്ഷണം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ടിപ്പര്‍ ലോറിയിടിച്ചാണ് അപകടമെന്നാണ് നാട്ടില്‍ ലഭിച്ച വിവരം. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ രാത്രി തന്നെ …

വീട്ടുകാര്‍ ഈദ് മിലാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ തക്കം നോക്കി കവര്‍ച്ച; വീട് കുത്തിത്തുറന്ന് 1.33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

  വീട്ടുകാര്‍ ഈദ് മിലാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സമയം വന്‍ കവര്‍ച്ച. വീട്ടില്‍ നിന്നും 1.33 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയി. കര്‍ണാടക ബണ്ട് വാള്‍ മോന്തിമാരു സ്വദേശിനി അസ്മയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. കഴിഞ്ഞദിവസം രാത്രി 10 നും 12 മണിക്കും ഇടയിലാണ് മോഷണം നടന്നതെന്നു കരുതുന്നു. രാത്രി ഒന്‍പത് മണിക്ക് അസ്മ കുടുംബാംഗങ്ങള്‍ക്കൊപ്പം അടുത്തുള്ള പള്ളിയില്‍ മിലാദ് പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. പരിപാടി കഴിഞ്ഞ് രാത്രി 12.45 ഓടെ വീട്ടില്‍ …

ശബരിമലയിൽ ഡ്യൂട്ടിക്ക് എത്തിയ സിവിൽ പൊലീസ് ഓഫീസർ മല കയറുന്നതിനിടെ കുഴഞ്ഞു വീണു മരിച്ചു 

  പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ പൊലീസുകാരൻ കുഴഞ്ഞുവീണു മരിച്ചു. പത്തനംതിട്ട തണ്ണിത്തോട് പൊലീസ് സ്റ്റേഷനിലെ സിപിഒ തിരുവനന്തപുരം വെള്ളനാട് പുതുമംഗലം എജെ നിവാസിലെ അമല്‍ ജോസാണ് (28) മരിച്ചത്. അപ്പാച്ചിമേട്ടിൽ വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് പമ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം വ്യാഴാഴ്ച സ്വദേശത്ത് എത്തിക്കും.

വീണ്ടും ഹവാല വേട്ട; കാൽ കോടി രൂപയുമായി കാർ യാത്രക്കാരൻ പിടിയിൽ

  കാസർകോട്: കാസർകോട് ജില്ലയിൽ വീണ്ടും ഹവാല വേട്ട. കാൽ കോടിയോളം രൂപയുമായി കാർ യാത്രക്കാരൻ അറസ്റ്റിൽ. പള്ളിക്കര കല്ലിങ്കാൽ സ്വദേശി ഷംസു സലാം (61) ആണ് പൊലീസിന്റെ പിടിയിലായത് . രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ യുടെ നിർദ്ദേശപ്രകാരം  ഹൊസ്ദുർഗ്ഗ് പൊലീസ് ബുധനാഴ്ച്ച മഡിയനിൽ നടത്തിയ പരിശോധനയ്ക്കിടയിലാണ് പണം കണ്ടെത്തിയത്. വാഗൺ ആർ കാറിൽ നിന്നാണ് 24,79, 300 രൂപ പിടികൂടിയത്. എസ് ഐ അഖിലും സംഘവുമാണ് ഹവാലാ പണം …

സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു; യു.എ.ഇയിൽനിന്നു വന്ന 38 വയസുകാരനാണ് രോഗബാധ

  മലപ്പുറം: സംസ്ഥാനത്ത് എംപോക്സ് സ്ഥിരീകരിച്ചു. രോ​ഗലക്ഷണങ്ങളോടെ മലപ്പുറത്ത് ചികിത്സയിലുണ്ടായിരുന്ന വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. യു.എ.ഇയിൽനിന്നു വന്ന 38 വയസുകാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്. മറ്റ് രാജ്യങ്ങളിൽനിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. ചികിത്സയും ഐസൊലേഷൻ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരുകളും നോഡൽ ഓഫീസർമാരുടെ ഫോൺ നമ്പരും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ മെഡിക്കൽ കോളേജുകളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 2 ദിവസം …

‘ഖല്‍ബിനാലെ ‘ എഴുതപ്പെട്ടത്…

  ഡോ. പി.സി.അഷറഫ് (അസോ. പ്രൊഫസര്‍, ഗവ. കോളേജ്, എളേരിത്തട്ട്) തുളു മാതൃഭാഷയായുള്ള ജനങ്ങളുടെ നാടാണ് തുളുനാട്. തുളുനാടിന്റെ അതിരുകളെക്കുറിച്ച് പല അഭിപ്രായങ്ങളാണ്. വടക്ക് ഗോകര്‍ണ്ണം മുതല്‍ തെക്ക് ചന്ദ്രഗിരിപ്പുഴ വരെയുള്ള ഭൂപ്രദേശമാണ് തുളുനാടെന്നൊരഭിപ്രായം. കെളദി നായകന്മാര്‍ ഈ പ്രദേശം കയ്യടക്കുന്നതുവരെ ഗോകര്‍ണ്ണം മുതല്‍ ചന്ദ്രഗിരിപ്പുഴവരെയുള്ള പ്രദേശം, തുളുനാടെന്നു പറയപ്പെട്ടിരുന്നത്രെ. പിന്നീട് ആ പേര് അപ്രത്യക്ഷമായതാണെന്നാണ് മറ്റൊരഭിപ്രായം. എന്നാല്‍ പല സന്ദര്‍ഭങ്ങളിലും തുളുനാടിന്റെ തെക്കന്‍ അതിര്‍ത്തി കവ്വായിപ്പുഴവരെയും നീലേശ്വരത്തേക്കും നീളുന്നതായാണ് അനുഭവം. പതിനാറാം നൂറ്റാണ്ടില്‍ ഇവിടം സന്ദര്‍ശിച്ച …

നാളെ മുതല്‍ 10 ദിവസം പ്രസ് ക്ലബ് ജംങ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡ് അടച്ചിടും; വാഹനങ്ങള്‍ ഇതുവഴി കടന്നു പോകണമെന്ന് ട്രാഫിക് പൊലീസ്

  കാസര്‍കോട്: വ്യാഴാഴ്ച മുതല്‍ 10 ദിവസത്തേക്ക് കാസര്‍കോട് പ്രസ് ക്ലബ് ജംങ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാല്‍ അതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് അറിയിച്ചു. മംഗളൂരു ഭാഗത്ത് നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങള്‍ കുമ്പളയില്‍ നിന്നും സീതാംഗോളി -ബദിയടുക്ക ചെര്‍ക്കള വഴി ദേശീയപാതയിലൂടെ യാത്ര ചെയ്യണം. കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങള്‍ മാവുങ്കാല്‍ വഴി ദേശീയപാതയില്‍ കൂടി കടന്നുപോകണം. കാസര്‍കോട് ഭാഗത്തുനിന്നും മേല്‍പ്പറമ്പ് ഭാഗത്തേക്ക് ഇരുചക്ര …

ദേശീയ കബഡി താരം പ്രീതിയുടെ മരണം; ഭര്‍ത്താവിനു 9 വര്‍ഷവും ഭര്‍തൃമാതാവിനു 7 വര്‍ഷവും കഠിന തടവും ഒരുലക്ഷം രൂപ വീതം പിഴയും

  കാസര്‍കോട്: ദേശീയ കബഡി താരവും കബഡി അധ്യാപികയുമായിരുന്ന ബേഡകം ചേരിപ്പാടി സ്വദേശിനി പ്രീതിയുടെ മരണത്തില്‍ ഭര്‍ത്താവിനും ഭര്‍തൃമാതാവിനും കാസര്‍കോട് അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് എ മനോജ് വിവിധ വകുപ്പുകളില്‍ കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി ഭര്‍ത്താവ് വെസ്റ്റ് എളേരി മാങ്ങോട് പൊറവംകരയിലെ രാകേഷ് കൃഷ്ണ, മാതാവ് ശ്രീലത എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ രണ്ടാംപ്രതിയായിരുന്ന രാകേഷ് കൃഷ്ണയുടെ പിതാവ് ടി കെ രമേശന്‍ വിചാരണക്കിടയില്‍ മരണപ്പെട്ടിരുന്നു. ഒന്നാം പ്രതി രാകേഷ് …

വരുന്നത് വ്യാപനശേഷി കൂടിയ പുതിയ കൊവിഡ് വകഭേദം; 27 രാജ്യങ്ങളില്‍ സാന്നിധ്യം; സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി ഗവേഷകര്‍

  കൂടുതല്‍ വ്യാപനശേഷിയുള്ള കോവിഡ്-19 വൈറസ് വകഭേദം എത്തിയെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍. എക്‌സ്.ഇ.സി.(XEC) എന്നാണ് ഈ വകഭേദം. യൂറോപ്പില്‍ ത്വരിതഗതിയിലാണ് ഇതിന്റെ വ്യാപനമെന്നും വൈകാതെ ലോകത്തിന്റ മറ്റുഭാഗങ്ങളിലേക്ക് വൈറസ് വ്യാപനമുണ്ടാകാമെന്നും ഗവേഷകര്‍ പറയുന്നു. ജൂണ്‍ മാസത്തില്‍ ജര്‍മനിയിലാണ് ഈ വൈറസ് വകഭേദത്തെ ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് യുകെ, യുഎസ്, ഡെന്‍മാര്‍ക്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ എക്‌സ്.ഇ.സി. സാന്നിധ്യം കണ്ടെത്തി. ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവകഭേദമാണ് എക്‌സ്.ഇ.സി.യെന്ന് ഗവേഷകര്‍ പറയുന്നു. ഒമിക്രോണിന് ചില പരിവര്‍ത്തനങ്ങള്‍ ഉണ്ടായതാണ് ഈ വകഭേദമെന്നും എങ്കിലും …

കളിക്കുന്നതിനിടെ ബന്ധുവിന്റെ വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ മൂന്നു വയസുകാരന്‍ മരിച്ചു

    എറണാകുളം: ബന്ധുവിന്റെ വീട്ടിലെ നീന്തല്‍കുളത്തില്‍ വീണ മൂന്നു വയസ്സുകാരന്‍ ചികില്‍സക്കിടെ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടില്‍ ജിയാസിന്റെയും ഷെഫീലയുടെയും മകന്‍ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിന്റെ വീടിനു സമീപത്തെ സഹോദരന്റെ വീട്ടില്‍ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണ് മുങ്ങിപ്പോയി. മറ്റുകുട്ടികളുടെ കരിച്ചിലിനെ തുടര്‍ന്ന് കുളത്തില്‍ വീണ കുഞ്ഞിനെ പുറത്തെടുത്ത് ബന്ധുക്കള്‍ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ …

പൊവ്വല്‍ നബീസയുടെ കൊലപാതകം; വിറങ്ങലിച്ച് നാട്, മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു

  കാസര്‍കോട്: ബോവിക്കാനം, പൊവ്വലിലെ നബീസ(59)യെ മകന്‍ അബ്ദുല്‍ നാസര്‍ (42) വീട്ടിനകത്തു വച്ച് മണ്‍വെട്ടി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയതിന്റെ ഞെട്ടലിലാണ് ബന്ധുക്കളും നാട്ടുകാരും. ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെയാണ് നാടിനെ നടുക്കിയ കൊല നടന്നത്. വീടിന്റെ വാതിലുകള്‍ അകത്തു നിന്നു അടച്ച ശേഷമാണ് നബീസയുടെ തലയില്‍ മണ്‍വെട്ടി കൊണ്ട് അടിച്ചത്. ഈ സമയത്ത് മറ്റൊരു മകനായ അബ്ദുല്‍ മജീദ് വീട്ടിനകത്തു ഉറങ്ങിക്കിടക്കുകയായിരുന്നു. മാതാവിന്റെ കരച്ചില്‍ കേട്ടാണ് മജീദ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ മാതാവ് നിലത്തു കിടക്കുന്നതാണ് കണ്ടത്. …

ലിംഗ സമത്വം ശക്തിപ്പെടുത്തണം: സ്മൃതി ഇറാനി

  പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയിലുംആഗോള തലത്തിലും ലിംഗ സമത്വം ശക്തിപ്പെടുത്തണമെന്ന് മുന്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ 16 ന് ലോകബാങ്ക് നേതാക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ഇക്കാര്യത്തില്‍ ഇന്ത്യ കൈവരിച്ച മുന്നേറ്റങ്ങള്‍ അവര്‍ ചൂണ്ടിക്കാട്ടി. ”സ്ത്രീകളുടെ ആഗോള മത്സരശേഷി വിപുലീകരിക്കുന്നതിന് ഗവണ്‍മെന്റിന്റെയും വാണിജ്യത്തിന്റെയും നേതാക്കള്‍ ലിംഗ സമത്വ നയങ്ങള്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നുവെന്ന് ഉറപ്പാക്കണം”-ബിജെപി നേതാവ് പറഞ്ഞു. ‘വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ശിശുപരിപാലനം, ഭവന നയങ്ങള്‍ എന്നിവ ആനുപാതികമായി സ്ത്രീകളെ ബാധിക്കുന്നില്ല, …

അനുഗൃഹീത കലാകാരി എമിലി ഗോള്‍ഡ് 17-ാം വയസ്സില്‍ ആത്മഹത്യ ചെയ്തു

  പി പി ചെറിയാന്‍ കാലിഫോര്‍ണിയ: ഒരു മാസം മുമ്പ് ‘അമേരിക്കാസ് ഗോട്ട് ടാലന്റ്’ പരിപാടി അവതരിപ്പിച്ച ചിയര്‍ ലീഡര്‍ എമിലി ഗോള്‍ഡ് 17-ാം വയസ്സില്‍ ആത്മഹത്യ ചെയ്തു. ലോസ് ഓസോസ് ഹൈസ്‌കൂള്‍ നര്‍ത്തകിയായ എമിലി ഗോള്‍ഡിനെ സെപ്റ്റംബര്‍ 13 ന് റാഞ്ചോ കുക്കമോംഗയിലെ കിഴക്കോട്ട് 210 ലെ ഒരു പാലത്തിനടിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്നു കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റോഡ്രിഗോ ജിമെനെസ് പറഞ്ഞു. നിങ്ങളോ നിങ്ങള്‍ക്കറിയാവുന്ന ആരെങ്കിലുമോ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുന്നുണ്ടെങ്കില്‍, 988 …

തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ നാലു വയസുകാരിക്ക് ദാരുണാന്ത്യം

  കണ്ണൂര്‍: തിളച്ച വെള്ളം ശരീരത്തില്‍ വീണ് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. കണ്ണൂര്‍ പാനൂരിനടുത്ത് തൂവ്വക്കുന്നിലെ മത്തത്ത് തയ്യുള്ളതില്‍ അബ്ദുള്ള സുമിയത്ത് ദമ്പതികളുടെ മകള്‍ സൈഫ ആയിഷ(4)യാണ് മരിച്ചത്. സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. പരിയാരത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കൊളവല്ലൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തങ്ങള്‍ പീടിക സഹ്‌റ പബ്ലിക്ക് സ്‌കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയാണ് സൈഫ. സന്‍ഹ ഫാത്തിമ, അഫ്ര ഫാത്തിമ, മുഹമ്മദ് അദ്‌നാന്‍ എന്നിവരാണ് സഹോദരങ്ങള്‍.  

അജ്മലും ഡോക്ടര്‍ ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിന് അപകട സമയത്ത് ഇന്‍ഷൂറന്‍സ് ഇല്ല; 9 മാസത്തിന് ശേഷം വീണ്ടും പുതുക്കി

  കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ അജ്മലും വനിതാ ഡോക്ടര്‍ ശ്രീക്കുട്ടിയും സഞ്ചരിച്ച കാറിന് അപകട സമയം ഇന്‍ഷ്വറന്‍സ് ഉണ്ടായിരുന്നില്ലെന്ന് പൊലീസ്. കേസിലെ പ്രതി അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ള കെഎല്‍.ക്യൂ 23 – 9347 എന്ന നമ്പരിലുള്ള കാറാണ് അപകടം വരുത്തിയത്. കാറിന്റെ ഇന്‍ഷ്വറന്‍സ് കാലാവധി കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ചിരുന്നു. എന്നാല്‍ അപകടത്തിന് ശേഷം തൊട്ടടുത്ത ദിവസം യുണൈറ്റഡ് ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്ന് തുടര്‍ പൊളിസി ഓണ്‍ലൈന്‍ വഴി ഒരു …