തെലങ്കാനയില്‍ വോട്ടെടുപ്പ് തുടങ്ങി; ജനപ്രിയ താരങ്ങളായ അല്ലു അർജുൻ, ജൂനിയർ എൻടിആർ, ചിരഞ്ജീവി എന്നിവർ വോട്ട് രേഖപ്പെടുത്തി; ഹാട്രിക് ലക്ഷ്യമിട്ട് കെസിആർ, കടുത്ത പോരാട്ടത്തില്‍ കോൺഗ്രസ്സും,ബിജെപിയും

വെബ്ബ് ഡെസ്ക്: കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടയിൽ തെലങ്കാനയിലെ 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന്‌ രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. സംസ്ഥാനത്ത് 3.17 കോടി വോട്ടർമാരാണുള്ളത്. 109 ദേശീയ, പ്രാദേശിക പാർട്ടികളിൽ നിന്നായി 2,290 സ്ഥാനാർത്ഥികൾ മത്സര രംഗത്തുണ്ട്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണല്‍. കഴിഞ്ഞ 10 വർഷത്തെ പാർട്ടിയുടെ പ്രകടനത്തിന്റെയും വാഗ്ദാനങ്ങളുടെയും അടിസ്ഥാനത്തിലാണ് ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) മൂന്നാം തവണയും വോട്ട് തേടുന്നത്. സംസ്ഥാനത്ത് ആദ്യ സർക്കാർ രൂപീകരിക്കുന്നത് ലക്ഷ്യമിട്ട് കോൺഗ്രസ് പിന്തുണ അഭ്യർത്ഥിച്ചപ്പോൾ, …

ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേര്‍ പിടിയില്‍

മംഗളൂരു: ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിലെ ബാറ്ററികള്‍ മോഷ്ടിച്ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്തു. ഉദ്യാവര്‍ സ്വദേശി കൃഷ്ണ (45), ബണ്ട്വാള്‍ സ്വദേശികളായ ബദറുദ്ദീന്‍ (38), ഉസ്മാന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. കുന്ദാപുര ശങ്കരനാരായണ വില്ലേജിലെ ഗോളിക്കട്ടെ ഗുഡ്ഡേയിലുള്ള ബിഎസ്എന്‍എല്‍ ടവര്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന ആറ് ബാറ്ററികളാണ് സംഘം മോഷ്ടിച്ചത്. ഇക്കാര്യമറിഞ്ഞ സെക്യൂരിറ്റി ജീവനക്കാരും പിടിപിഎല്‍ കമ്പനിയുടെ ടെക്നീഷ്യന്‍ പ്രദീപ് അജ്രിയും 27നു പൊലീസില്‍ പരാതിപ്പെട്ടിരുന്നു. പൊലീസ് നടത്തിയ തെരച്ചിലില്‍ 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാന്‍ കഴിഞ്ഞു. മോഷണ …

അഗ്നി വീർ പരിശീലനത്തിന് എത്തിയ മലയാളി യുവതി മുംബൈയിൽ മരിച്ച നിലയിൽ

മുംബൈ: അഗ്നിവീര്‍ പരിശീലനത്തിന് മുംബൈയിലെത്തിയ മലയാളി യുവതിയെ നാവികസേനയുടെ ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തി.പത്തനംതിട്ട അടൂര്‍ ആനയടി പള്ളിക്കല്‍ അപര്‍ണ വി. നായരെ(20)യാണ് മലാഡ് മല്‍വാണിയിലുള്ള ഐ.എൻ.എസ്. ഹംലയില്‍ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രാഥമിക പരിശീലനത്തിനുശേഷം 15 ദിവസം മുൻപാണ് മറ്റു പരിശീലനങ്ങള്‍ക്കായി അപര്‍ണ മുംബൈയിലെത്തിയത്. ആത്മഹത്യക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വ്യക്തിപരമായ പ്രശ്നങ്ങളാകാം ജീവനൊടുക്കുന്നതിേലക്ക് നയിച്ചതെന്നാണ് പോലീസ് നിഗമനം. അസ്വാഭാവികമരണത്തിന് കേസ് രജിസ്റ്റര്‍ചെയ്തു. അപര്‍ണയുടെ മുറിയില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തടി ലോറി കാറിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട യുവാവിന് പുതുജീവൻ; കാറിനുള്ളിൽ കുടുക്കിയത് ഒരു മണിക്കൂർ

കോട്ടയം: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡില്‍ കോവില്‍ക്കടവില്‍ തടിലോറി കാറിന് മുകളിലേക്ക് മറിഞ്ഞാണ്  കാഞ്ഞിരപ്പള്ളി സ്വദേശി കൊല്ലപുരയിടത്തില്‍ നജീബ് അപകടത്തിൽപ്പെട്ടത്.നജീബ് യാത്ര ചെയ്തിരുന്ന കാറിന് മുകളിലേയ്ക്ക് തടി ലോറി ചരിഞ്ഞതോടെ കാര്‍ മുഴുവനായി ലോറിയുടെ അടിയിലാവുകയായിരുന്നു. ഫയര്‍ഫോഴ്സ് എത്തി ക്രെയിനിന്റെ സഹായത്തോടെ ലോറി ഉയര്‍ത്താൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല.തുടര്‍ന്ന് കയര്‍പൊട്ടിച്ച്‌ തടികള്‍ എടുത്ത് മാറ്റി ലോറി ഉയര്‍ത്തി. പിന്നീട്  കാറിന് മുകളില്‍ ഉണ്ടായിരുന്ന തടികള്‍ എടുത്ത് …

സല്യൂട്ട് നൽകിയ എൻസിസി കേഡറ്റിൻ്റെ കൈ അബദ്ധത്തിൽ മുഖ്യമന്ത്രിയുടെ കണ്ണിന് കൊണ്ടു; നവ കേരള സദസിൽ വേദനയിൽ പുളഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ; ഓടിയെത്തി ക്ഷമാപണം നടത്തി വിദ്യാർത്ഥി

മലപ്പുറം: നവകേരള സദസ്സിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണില്‍ എൻസിസി കേഡറ്റിന്റെ കൈ അബദ്ധത്തില്‍ തട്ടി.മലപ്പുറം മഞ്ചേരിയിലെ നവകേരള സദസ്സിനിടെയാണ് എൻസിസി കേഡറ്റിന്റെ കൈ  മുഖ്യമന്ത്രിയുടെ കണ്ണില്‍ തട്ടിയത്. ഇതോടെ വേദനയാൽ  അസ്വസ്ഥനായ മുഖ്യമന്ത്രി  കസേരയിലിരുന്ന് കണ്ണട ഊരി തൂവാല കൊണ്ട് അല്‍പനേരം കണ്ണ് തുടച്ചു.ഉടൻ കുട്ടി ഓടിവന്ന് മുഖ്യമന്ത്രിയുടെ മുഖം തടവി ക്ഷമ പറയുന്നത് വീഡിയോയില്‍ കാണാം. മലപ്പുറം മഞ്ചേരിയിലെ നവകേരള സദസിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പുസ്തകം നല്‍കി സ്വീകരിക്കാനാണ് എൻസിസി കേഡറ്റുമാര്‍ വേദിയിലെത്തിയത്. ഇതില്‍ …

സംസ്ഥാനത്ത് കൊവിഡ് കൂടുന്നു; പരിശോധന ഉറപ്പാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ  വര്‍ധനയുടെ പശ്ചാത്തലത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യവകുപ്പിന്റെ പൊതു നിര്‍ദ്ദേശം.കൊവിഡ് ലക്ഷണങ്ങളോടെ ചികിത്സ തേടുന്നവരില്‍ പരിശോധന ഉറപ്പാക്കണമെന്നാണ് നിര്‍ദ്ദേശം. കഴിഞ്ഞ മാസത്തേക്കാള്‍ നേരിയ വര്‍ധനയാണ് പ്രതിദിന കേസുകളില്‍ ഈ മാസം റിപ്പോര്‍ട്ട് ചെയ്തത്. 20 മുതല്‍ 30 വരെ കൊവിഡ് കേസുകളാണ് ഈ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ കിടത്തി ചികിത്സ വേണ്ടവരുടെ എണ്ണവും നേരിയ തോതില്‍ കൂടിയിട്ടുണ്ട്.

നിയമ സഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചു; ഹൈക്കോടതിയിലെ  സര്‍ക്കാര്‍ അഭിഭാഷകനെതിരെ പരാതി

കൊച്ചി: ഹൈക്കോടതിയിലെ സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുത്തു. പീഡനക്കേസില്‍ നിയമ സഹായം തേടിയെത്തിയ യുവതിയാണ് പീഡനത്തിന് ഇരയായത്.അഭിഭാഷകനായ പി.ജി മനുവിനെതിരെയാണ് ചോറ്റാനിക്കര പോലീസ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം സ്വദേശിനിയായ യുവതി ആലുവ റൂറല്‍ എസ്പിയ്‌ക്ക് നൽകിയ  പരാതിയെ തുടര്‍ന്നാണ് നടപടി. 2018 ഉണ്ടായ കേസില്‍ നിയമ സഹായത്തിന് വേണ്ടിയാണ് പിജി മനുവിനെ സമീപിച്ചത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു യുവതി അഭിഭാഷകനെ സമീപിച്ചത്. കേസില്‍  നിയമ സഹായം നല്‍കാമെന്ന് പറഞ്ഞ് കടവന്ത്രയിലെ ഓഫീസിലേക്ക് വിളിച്ചു …

ബാത്റൂമില്‍ ഒളിക്യാമറ വെച്ച്  പെണ്‍കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; യുവതിയും കാമുകനും അറസ്റ്റില്‍

ചണ്ഡിഗഡ്: കാമുകന്റെ ആവശ്യപ്രകാരം പേയിംഗ് ഗസ്റ്റായി താമസിക്കുന്ന സ്ഥലത്തെ ബാത്റൂമില്‍ ഒളിക്യാമറ വച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയും കാമുകനും അറസ്റ്റില്‍.ചണ്ഡിഗഡിലെ ഒരു പിജി താമസസ്ഥലത്താണ് സംഭവമുണ്ടായത്. പെണ്‍കുട്ടിയുടെ ഒപ്പം താമസിച്ചിരുന്ന പെണ്‍കുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഇരുവരും ഒളിക്യാമറയില്‍ പകര്‍ത്തിയത്. നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് പ്രതിയായ പെണ്‍കുട്ടിയും താമസിച്ചിരുന്നത്.കാമുകന്റെ നിര്‍ദ്ദേശ പ്രകാരം പെണ്‍കുട്ടി ബാത്റൂമില്‍ ഒളി ക്യാമറ വെക്കുകയും പെണ്‍കുട്ടികളുെട സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു.ക്യാമറ മറ്റ് പെണ്‍കുട്ടികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിച്ചു. ഐപിസി 354, 509,ഐടി ആക്‌ട് എന്നീ …

കരുവന്നൂരിലെ കള്ളപ്പണ ഇടപാട്; വ്യവസായി ഗോകുലം ഗോപാലനെയും ചോദ്യം ചെയ്ത് ഇഡി

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നാല് കോടിയുടെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ഗോകുലം ഗോപാലനെ ഇ ഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്. ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ട് നാലു കോടിയുടെ ഇടപാട് അദ്ദേഹത്തിനുണ്ട്. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഇഡി രേഖകള്‍ ഹാജരാക്കാന്‍ ആദ്യം ആവശ്യപ്പെട്ടത്.തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കിയിരുന്നില്ല. അതിന്റെ പശ്ചാത്തലത്തിലാണ് സമന്‍സ് അയച്ച്‌ അദ്ദേഹത്തെ വിളിപ്പിച്ചതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.

അബിഗേലിനെ തട്ടിക്കൊണ്ടുപോയതാര്‌?ഇരുട്ടില്‍ തപ്പി പൊലീസ്‌; അന്വേഷണ ചുമതല ഡിഐജിക്ക്‌

കൊല്ലം:ഓയൂര്‍, പൂയപ്പള്ളിയില്‍ സഹോദരനൊപ്പം ട്യൂഷനു പോകുന്നതിനിടയില്‍ ആറാം ക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ അബിഗേലിനെ തട്ടികൊണ്ടുപോയ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്‌ ഇരുട്ടില്‍ തപ്പുന്നു. കുട്ടിയെ ഇന്നലെ ഉച്ചയ്‌ക്ക്‌ കൊല്ലം ആശ്രാമ മൈതാനം പരിസരത്തു നിന്നും കണ്ടെത്തി 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പ്രതികളെ കുറിച്ചുള്ള സൂചന പോലും അന്വേഷണ സംഘത്തിനു ലഭിച്ചില്ല. ഇതിനിടയില്‍ കേസ്‌ അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌ കൈമാറി. ഇതേ തുടര്‍ന്ന്‌ കൊല്ലത്തെത്തിയ ഡിഐജി കൊട്ടാരക്കരയിലുള്ള കൊല്ലം റൂറല്‍ പൊലീസ്‌ ആസ്ഥാനത്ത്‌ ഉന്നതതല യോഗം ചേര്‍ന്ന്‌ കേസിന്റെ നിലവിലെ …

കേരള ഗവർണറെ അതിരൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി; ബില്ലുകളിൽ രണ്ടു വർഷം എന്തെടുക്കുകയായിരു ന്നുവെന്ന് കോടതി

ന്യൂഡൽഹി:കേരളനിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ വൈകിയ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെഅതി രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർമാർക്ക് അവകാശമില്ലെന്നും സർക്കാരുകളുടെ അവകാശം ഗവർണ്ണർക്ക് അട്ടിമറിക്കാനാവില്ലെന്നും സുപ്രീം കോടതി പറഞ്ഞു.സംസ്ഥാന നിയമസഭ പാസ്സാക്കിയ ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടിക്കെതിരെ കേരളം നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. പഞ്ചാബ് കേസ് വിധി കേരള ഗവർണർക്കും ബാധകമാണ്.ഗവർണർക്ക് ഭരണഘടനാപരമായ ഉത്തരവാദിത്വമുണ്ട്. അത് നിറവേറ്റിയില്ലെങ്കിൽ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വരും. ഇല്ലെങ്കിൽ ജനങ്ങൾ …

ഒഴുകും പാലം ഉദ്ഘാടനം ചെയ്തത് കൊട്ടിഘോഷിച്ച്; കടലിൽ ഒഴുകി പോയത് 80 ലക്ഷം; മന്ത്രി റിയാസിൻ്റെ അഭിമാന പദ്ധതി നാണക്കേടാകുമ്പോൾ

തൃശ്ശൂർ: ഒരു മാസം മുൻപ് ഉദ്ഘാടനം ചെയ്ത ഫ്ളോട്ടിംങ്ങ് ബ്രിഡ്ജ് തകർന്നു. ബ്ളാങ്ങാട് ബീച്ചിൽ കഴിഞ്ഞ മാസം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ചെഘാടനം ചെയ്ത ഫ്‌ളോട്ടിങ് ബ്രിഡ്ജ് ആണ് തകർന്നത്. ഒക്ടോബർ ഒന്നിനായിരുന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഫ്ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. തകർന്നപ്പോൾ പാലത്തിലുണ്ടായിരുന്നവർ അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഒരാൾ കടലിൽ വീണെങ്കിലും ഇയാളെ മറ്റുളവർ രക്ഷപ്പെടുത്തി. 2 സഞ്ചാരികളും 6 ജീവനക്കാരുമാണ് ബ്രിഡ്ജിൽ ഉണ്ടായിരുന്നത്.നൂറു മീറ്റർ നീളത്തിലുള്ള ഫ്ലോട്ടിങ് ബ്രിജിന്റെ മധ്യഭാഗത്തെ 10 മീറ്ററോളം ഭാഗമാണ് …

വന്ദേ ഭാരതിൻ്റെ ശുചി മുറിയിൽ കയറി മദ്യപാനവും പുകവലിയും; ട്രെയിൻ തനിയെ നിന്നു ; യാത്രക്കാരന് പിഴയും കേസും

കോഴിക്കോട്: വന്ദേഭാരത് എക്സ്പ്രസിലെ ശുചിമുറിക്കുള്ളില്‍ യാത്രക്കാരന്റെ മദ്യപാനവും പുകവലിയും. ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റം പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിൽക്കുകയും 15 മിനിട്ടിലേറെ വൈകുകയും ചെയ്തു.കാസര്‍കോട് – തിരുവനന്തപുരം വന്ദേഭാരത് തിക്കോടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം.തുടര്‍ന്ന് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെത്തി ഫയര്‍ ഡിറ്റക്ഷന്‍ സിസ്റ്റത്തിലെ പാനല്‍ മാറ്റിയ ശേഷമാണ് ട്രെയിന്‍ ഓടിത്തുടങ്ങിയത്.  സംഭവത്തില്‍ യാത്രക്കാരന് പിഴയിടുകയും വിവരം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് കൈമാറുകയും ചെയ്തിട്ടുണ്ട്.നേരത്തെ പട്ടാമ്ബി, തിരൂര്‍ എന്നിവിടങ്ങളില്‍വച്ചും യാത്രക്കാരന്‍ പുകവലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിന്നിരുന്നു. ഇവരില്‍ നിന്നും പിഴ …

മുത്തച്ഛന്‍ മരിച്ച്‌ രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകനും മരിച്ചു

മംഗളൂരു: ഒരിക്കലും വിട്ടു പിരിയാത്തത്ര സൗഹൃദത്തിലായിരുന്ന മുത്തച്ഛന്‍ മരിച്ചു രണ്ടര മണിക്കൂറിനുള്ളില്‍ ചെറുമകന്‍ ബൈക്കപകടത്തില്‍ മരണപ്പെട്ടു. കുന്താപുരം ഷെസിമതെയിലെ റിട്ടയേഡ്‌ അധ്യാപകനായ നാരായണന്‍ പൂജാരി കഴിഞ്ഞ ദിവസം വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്നാണ്‌ മരിച്ചത്‌. മരണ വിവരം ചാമരാജനഗര്‍ മെഡിക്കല്‍ കോളേജ്‌ എം.ബി.ബി.എസ്‌ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥിയായ നിഷാന്ത്‌ പൂജാരി (23) യെ വീട്ടുകാര്‍ അറിയിച്ചു. വിവരമറിഞ്ഞു നിഷാന്ത്‌ ചാമരാജ നഗറില്‍ നിന്നു മൈസൂരിലെ മുത്തച്ഛന്റെ വീട്ടിലേക്കു വരുന്നതിനിടയിലാണ്‌ പാണ്ഡ്യദ ഗുണ്ടികടുത്തു വച്ചു നിഷാന്ത്‌ ബൈക്കപകടത്തില്‍ മരിച്ചത്‌. ജീവിതത്തില്‍ ഉറ്റ …

ബൈക്കുകള്‍ കൂട്ടിയിടിച്ച്‌രണ്ടു യുവാക്കള്‍ മരിച്ചു

കണ്ണൂര്‍:ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കൂത്തുപറമ്പ്‌, നെരുവളളി വളവില്‍ ഇന്നു പുലര്‍ച്ചെ 12.30മണിയോടെയാണ്‌ അപകടം. ഇരു ദിശകളില്‍ നിന്നും എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌. ഏതാനും ദിവസം മുമ്പ്‌ ഗള്‍ഫില്‍ നിന്നും എത്തിയ പാനൂര്‍, പുത്തൂര്‍, ഓവുപാലം, കണ്ണങ്കോട്ടെ താഹ(26), കൂത്തുപറമ്പ്‌, പേറ്റുമ്മല്‍ മുഹമ്മദ്‌ സിനാന്‍ (19) എന്നിവരാണ്‌ മരിച്ചത്‌. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജനവാസ മേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന കിണറ്റിൽ പുലി വീണു

കണ്ണൂർ: കണ്ണൂർ പാനൂർ പെരിങ്ങത്തൂരിലെ ജനവാസ മേഖലയിൽ കിണറ്റിൽ പുലി വീണു.നിർമ്മാണത്തിലിക്കുന്ന വീടിന്‍റെ കിണറ്റിലാണ് പുലി വീണത്.അണിയാരത്തെ മലാട്ട് സുരേഷിന്‍റെ വീട് കിണറ്റിലാണ് പുലി വീണത്.പുലർച്ചെയാണ് നിർമ്മാണത്തിലിക്കുന്ന കിണറ്റിൽ പുലിയെ കണ്ടത്. ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കിണറ്റിൽ പുലിയെ കണ്ടത്. വനമേഖലയല്ലാത്ത സ്ഥലത്ത് പുലി എങ്ങിനെ എത്തിയെന്ന്  അമ്പരപ്പിലാണ് നാട്ടുകാർ. വയനാട്ടിൽ  നിന്ന് വനംവകുപ്പിന്‍റെ റാപ്പിഡ് റെസ്പോൺസ് സംഘമെത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.സമീപത്തെ കനകമല മേഖലയിൽ ധാരാളം പുൽമേടുകളുണ്ട്. അവിടെ നിന്ന് …

ചൈനയിൽ കുട്ടികളിലെ ന്യൂമോണിയ വ്യാപനം; ആരോഗ്യ മുന്നറിയിപ്പ് നൽകി കർണാടക സർക്കാർ; മാസ്ക് ഉപയോഗിക്കാൻ ഉൾപ്പെടെ നിർദ്ദേശം

വെബ്ബ് ഡെസ്ക്: ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് കർണാടക സർക്കാരിന്റെ ആരോഗ്യ വകുപ്പ് സംസ്ഥാനത്തുടനീളമുള്ള ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്താൻ ഉത്തരവിട്ടു. പൊതുജനാരോഗ്യം, ആശുപത്രികളുടെ പ്രവര്‍ത്തനം, തയ്യാറെടുപ്പ്, മറ്റ് നടപടികളെല്ലാം ഉടൻ അവലോകനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും കേന്ദ്രം ഉപദേശം നൽകിയതിന് പിന്നാലെയാണ് നടപടി. ഇൻഫ്ലുവൻസ വൈറസിനെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കർണാടക ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. സാധാരണയായി ഇൻഫ്ലുവൻസ അഞ്ച് മുതൽ ഏഴ് …

സ്വർണ്ണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് പവന് കൂടിയത് 600 രൂപ;പവന് വില 46,480 രൂപയായി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ്ണ വില സർവ്വകാല റെക്കോർഡിൽ.ഇന്ന് 22 കാരറ്റ് സ്വർണ്ണം പവന് 46,480 രൂപയാണ് വില. ഗ്രാമിന് 5810  രൂപയായി വില ഉയർന്നു. ഇന്ന് മാത്രം പവന്  600 രൂപയാണ് കൂടിയത്.ഗ്രാമിന് 75 രൂപയാണ് ഇന്ന് കൂടിയത്. ഇതിന് മുൻപ് ഒക്ടോബർ 28 നാണ് സ്വർണ്ണവില ഉയർന്ന തോതിലെത്തിയത്. പവന് 45920 രൂപയായിരുന്നു അന്നത്തെ  വില.ഗ്രാമിന് 5740 രൂപയായിരുന്നു അന്ന് രേഖപ്പെടുത്തിയത്.രാജ്യാന്തര വിപണിയിൽ സ്വർണ്ണ വില കുതിച്ച് കയറിയതാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്.ചൈനയിലെ ന്യൂമോണിയ …