പ്രമുഖ തെയ്യം കലാകാരന്‍ പ്രകാശന്‍ കലയപ്പാടി ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ മാവുങ്കാല്‍, മൂലക്കണ്ടത്തെ പ്രകാശന്‍ കലയപ്പാടി (38) ഹൃദയാഘാതം മൂലം മരിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.ചെറുപ്രായത്തില്‍ തന്നെ പിതാവായ മഡിയന്‍ പുത്തൂരന്റെ പാതയില്‍ തെയ്യം കെട്ടിത്തുടങ്ങി. പതിനാറാം വയസ്സില്‍ ചേറ്റുകുണ്ട്, കുദ്രു മൂകാംബിക ക്ഷേത്രത്തില്‍ തെയ്യം കെട്ടി ആചാരം കൊണ്ടു. തുടര്‍ന്ന് പുതിയ കണ്ടം അടിയാര്‍ കാവില്‍ നിന്നു പട്ടും വളയും നല്‍കി ആദരിച്ചു. നിരവധി സ്ഥലങ്ങളില്‍ …

‘കാസര്‍ഗോള്‍ഡി’ന്റെ സഹ സംവിധായകന്‍ കഞ്ചാവുമായി അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോടന്‍ പശ്ചാത്തലത്തില്‍ തയ്യാറാക്കിയ ‘കാസര്‍ഗോള്‍ഡ്’ എന്ന സിനിമയുടെ സഹസംവിധായകനെ കഞ്ചാവുമായി അറസ്റ്റു ചെയ്തു. പയ്യന്നൂര്‍, കണ്ടങ്കാളിയിലെ എന്‍ നദീഷ് നാരായണ(31)നെയാണ് എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ കെ. ദിനേശനും സംഘവും പിടികൂടിയത്. ഏതാനും ദിവസങ്ങളായി ഇയാള്‍ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നദീഷിനെ പിന്തുടര്‍ന്ന് റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് അറസ്റ്റ്. എക്‌സൈസ് സംഘത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.വി കമലാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍ വി.കെ വിനോദ്, ഷിജു വി.വി, സിഇഒമാരായ ശരത്, …

27ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ അറസ്റ്റില്‍; സംഘത്തലവന് അന്തര്‍ സംസ്ഥാന മയക്കുമരുന്നു റാക്കറ്റുമായി ബന്ധം

കോഴിക്കോട്: കാറില്‍ കടത്തുകയായിരുന്ന 27 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശികളായ അമര്‍ പി (32), വൈഷ്ണവി എം.കെ (27), കുറ്റ്യാടിയിലെ ടി.കെ വാഹിദ്(38), തലശ്ശേരിയിലെ വി.കെ ആതിര (30) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ അരുണ്‍ കെ. പവിത്രനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ബീച്ച് റോഡില്‍ ആകാശവാണി നിലയത്തിനു സമീപത്തു വച്ചാണ് ആന്റി നാര്‍ക്കോട്ടിക് അസി. കമ്മീഷണര്‍ ജി. ബാലചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം …

പത്തുവയസ്സുകാരനെ ഇടവഴിയില്‍ വച്ച് നിരവധി തവണ പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിനു ഇരയാക്കിയ കേസ്; കൂഡ്‌ലു സ്വദേശിക്ക് 107 വര്‍ഷം കഠിനതടവും നാലരലക്ഷം രൂപ പിഴയും ശിക്ഷ

കാസര്‍കോട്: പത്തുവയസ്സുള്ള ആണ്‍കുട്ടിയെ വിളിച്ചു കൊണ്ടു പോയി ഇടവഴിയില്‍ വച്ച് പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിലെ പ്രതിയെ 107 വര്‍ഷം കഠിന തടവിനും നാലരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ 18 മാസം അധിക തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. കാസര്‍കോട്, കൂഡ്‌ലു, പെരിയടുക്കയിലെ ജഗന്നാഥന്‍ എന്ന ജഗ(41)നെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കാസര്‍കോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്.2020 ആഗസ്ത് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. …

അട്ക്ക, വീരനഗറില്‍ സ്ഥാപിച്ച ഒളയം ഉറൂസിന്റെ ഫ്‌ളക്‌സ് കീറി നശിപ്പിച്ചു; ലക്ഷ്യം സമൂഹത്തില്‍ കലാപം ഉണ്ടാക്കല്‍, പച്ചമ്പള സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്, പ്രതി മുങ്ങി

കാസര്‍കോട്: ഒളയം ജുമാമസ്ജിദിലെ ഉറൂസിന്റെ പ്രചരണാര്‍ത്ഥം സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡ് രാത്രിയുടെ മറവില്‍ കീറി നശിപ്പിച്ച യുവാവിനെതിരെ കുമ്പള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അടുക്കയിലെ അബ്ദുല്‍ സത്താറിന്റെ പരാതി പ്രകാരം കുബണൂര്‍, പച്ചമ്പളയിലെ ഫായിസി(24)നെതിരെയാണ് 153 (എ) പ്രകാരം കേസെടുത്തത്. ഇതോടെ ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മെയ് ഒന്നിന് രാത്രി 10.45 മണിയോടെ അടുക്ക, വീരനഗറിലാണ് കേസിനാസ്പദമായ സംഭവം. അക്രമം ചിലര്‍ നേരില്‍ കണ്ടതാണ് പ്രതിയെ തിരിച്ചറിയാനിടയാക്കിയത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ …

നീലേശ്വരം പൊലീസ് സ്റ്റേഷനില്‍ ലോറി ഡ്രൈവറുടെ അക്രമം; എസ്.ഐ.യ്ക്കും പൊലീസുകാരനും പരിക്ക്, ചായ്യോത്ത് സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: പരാതി പറയാനുണ്ടെന്നു പറഞ്ഞ് നീലേശ്വരം പൊലീസ് സ്റ്റേഷനിലെത്തി എസ്.ഐ.യെയും പൊലീസുകാരനെയും ആക്രമിച്ച കേസിലെ ആളെ പൊലീസ് അറസ്റ്റു ചെയ്തു. ചായ്യോത്ത്, മാനൂരിയിലെ കിഴക്കേവീട്ടില്‍ കെ.വി സന്തോഷി (40)നെയാണ് പൊലീസുകാര്‍ ബലപ്രയോഗത്തിലൂടെ അറസ്റ്റു ചെയ്തത്.തിങ്കളാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം. പരാതി നല്‍കാനുണ്ടെന്നു പറഞ്ഞാണ് സന്തോഷ് പൊലീസ് സ്റ്റേഷനില്‍ എത്തിയത്. പരാതി എഴുതി നല്‍കാന്‍ പി.ആര്‍.ഒ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ പ്രകാശന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മദ്യലഹരിയിലായിരുന്ന സന്തോഷ് പരാതി എഴുതി നല്‍കാന്‍ തയ്യാറാകാതെ പി.ആര്‍.ഒ ഓഫീസ് മുറിയിലെ കസേരയും …

മൊഗ്രാല്‍ പുഴയുടെ കൊപ്പല്‍ അഴിമുഖത്ത് പുഴയില്‍ മുക്കി ഒളിപ്പിച്ചിരുന്ന 10 പൂഴി ഊറ്റല്‍ തോണികള്‍ പൊലീസ് പിടിച്ചെടുത്തു; എല്ലാം ഇടിച്ചു പൊളിച്ചു

കാസര്‍കോട്: പൂഴി ഊറ്റിയ ശേഷം മൊഗ്രാല്‍ പുഴയുടെ കൊപ്പളം അഴിമുഖത്തില്‍ വെള്ളത്തില്‍ മുക്കി ഒളിപ്പിച്ചുവച്ചിരുന്ന 10 മണലൂറ്റു തോണികള്‍ പൊലീസ് പിടിച്ചെടുത്തു ജെ സി ബി ഉപയോഗിച്ചു ഇവ ഇടിച്ചുപൊളിച്ചു. ഇന്നു പുലര്‍ച്ചെയാണ് തോണികള്‍ പിടിച്ചെടുത്തു നശിപ്പിച്ചത്. പുഴയുടെ ഈ ഭാഗങ്ങളില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്നെന്നു പരാതികളുയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലാ പൊലീസ് ചീഫ് ബി.വി വിജയഭരത് റെഡ്ഡി കഴിഞ്ഞ ദിവസം പുഴ സന്ദര്‍ശിച്ചിരുന്നു. മണല്‍ക്കൊള്ളക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ അദ്ദേഹം ഡിവൈ എസ് പി സി കെ …

അബ്ദുൽ അസീസ് മുസ്ലിയാർ അംഗടിമുഗര്‍ അന്തരിച്ചു

കുമ്പള : പ്രമുഖ ദീനീ പണ്ഡിതൻ മൊഗ്രാൽ മൈമൂൻ നഗറിൽ താമസിക്കുന്ന അംഗടിമുഗർ ഖാസി അസീസ് ഉസ്താദ് എന്ന പേരിൽ അറിയപ്പെടു ന്ന അബ്ദുൽ അസീസ് മുസ്ലിയാർ(90) അന്തരിച്ചു. പരേതനായ മൊഗ്രാൽ കോട്ട അബ്ദുൽഖാദർ മുസ്ലിയാരുടെ സഹോദരി ഭർത്താവാണ്. ഭാര്യ:സൈനബ. മക്കൾ :യൂനുസ്, അൻസാർ താജുദ്ദീൻ നൗഫൽ,നൗഷാദ്, സാഹിദ.നസീമ.മരുമക്കൾ:മുഹമ്മദ് മുസ്ലിയാർ മദനി, ഇബ്രാഹിം ഉദുമ, സാജിത തായലങ്ങാടി, അനീസ മൊഗ്രാൽ, ഷംഷാദ് പൈവളിഗെ, ഷംസീന ബായാർ. നസീബ.സഹോദരങ്ങൾ:എ പി ആദം മാസ്റ്റർ, ആസിയമ്മ, ആയിഷ കമ്പാർ. മയ്യത്ത് …

കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുണ്ടെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പൗരത്വം രാഹുലിനുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി പ്രവർത്തകൻ വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനോടു ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മറുപടി നൽകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി പറയാനാകില്ലെന്നും …

പാകിസ്താനു മുട്ടൻ പണി കൊടുക്കാൻ ഇന്ത്യ: സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് എഡിബിയോട് ആവശ്യപ്പെട്ടു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്താനു ലഭിക്കുന്ന രാജ്യാന്തര സാമ്പത്തിക സഹായം നിർത്തലാക്കാൻ നടപടികളുമായി ഇന്ത്യ. പാക്കിസ്താനുള്ള സാമ്പത്തിക സഹായം നിർത്തിവയ്ക്കാൻ ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിനോട് (എഡിബി) ഇന്ത്യ ആവശ്യപ്പെട്ടു. എഡിബി തലവൻ മസാറ്റോ കാണ്ഡെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനാണു ഈ ആവശ്യം ഉന്നയിച്ചത്.പാക്കിസ്താനുള്ള ധനസഹായം നിർത്തിവയ്ക്കാൻ ഇറ്റാലിയൻ ധനമന്ത്രിയുമായും ചില യൂറോപ്യൻ രാജ്യങ്ങളിലെ ഭരണാധികാരികളുമായും നിർമല സീതാരാമൻ സമാനമായ ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്. പാക്കിസ്താനിലെ പൗരന്മാർക്കായി നൽകുന്ന പണം ഇന്ത്യക്കെതിരായ ഭീകര …

കേന്ദ്രസർക്കാർ വ്യക്തമായ മറുപടി നൽകിയില്ല; രാഹുൽ ഗാന്ധിക്കെതിരായ ഇരട്ട പൗരത്വ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇരട്ട പൗരത്വം വഹിക്കുന്നുണ്ടെന്ന ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. ഇന്ത്യയുടെയും ബ്രിട്ടന്റെയും പൗരത്വം രാഹുലിനുണ്ടെന്നും അതിനാൽ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ യോഗ്യനല്ലെന്നും ചൂണ്ടിക്കാട്ടി കർണാടകയിലെ ബിജെപി പ്രവർത്തകൻ വിഗ്നേഷ് ശിശിർ നൽകിയ ഹർജിയിന്മേലാണ് നടപടി. ഇതുസംബന്ധിച്ച വിശദീകരണം നൽകാൻ കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു. എന്നാൽ ബ്രിട്ടീഷ് സർക്കാരിനോടു ഇതു സംബന്ധിച്ച് ആശയവിനിമയം നടത്തിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ മറുപടി നൽകുന്നത് സംബന്ധിച്ച് കൃത്യമായ സമയപരിധി പറയാനാകില്ലെന്നും …

ഇന്ത്യാ വിരുദ്ധ നീക്കം തുടര്‍ന്നാല്‍ പാക്കിസ്ഥാനെ ഭൂമുഖത്ത് നിന്നു തൂത്തുകളയും: അനുരാഗ് ഠാക്കൂര്‍

ഹമിര്‍പുര്‍ (ഹിമാലയ): ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ തുടര്‍ന്നു കൊണ്ടിരുന്നാല്‍ പാക്കിസ്ഥാനെ ഭൂമുഖത്തു നിന്നു തൂത്തുകളയുമെന്നു മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനുരാഗ് ഠാക്കൂര്‍ മുന്നറിയിച്ചു. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ പാക്കിസ്ഥാന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും ഇന്ത്യയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സിംലയില്‍ നിയമപരമായും നിയമവിരുദ്ധമായും തങ്ങുന്ന പാക്കിസ്ഥാനികളെ ഉടന്‍ കണ്ടുപിടിക്കണമെന്നും അവരെ രാജ്യത്തു നിന്നു പുറത്താക്കണമെന്നും ബിജെപി നേതാക്കന്മാര്‍ തിങ്കളാഴ്ച സിംല ഡെപ്യൂട്ടി കമ്മീഷണറോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു ലോവര്‍ ബസാര്‍ ഏരിയയില്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധ മാര്‍ച്ചും …

അമേരിക്കയില്‍ നിയമപാലന ഓഫീസര്‍ ചമഞ്ഞു തട്ടിപ്പിനു ശ്രമിച്ച 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ നിയമപാലന ഉദ്യോഗസ്ഥന്‍ ചമഞ്ഞു നോര്‍ത്ത് കരോലീയിലെ 78കാരിയെ കൊള്ളയടിക്കാന്‍ ശ്രമിച്ച 21കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.ഓഹിയോ സിന്‍സിനാറ്റിയില്‍ താമസക്കാരനായ കിഷന്‍ കുമാര്‍ സിംഗ് എന്നയാളെയാണ് ആള്‍മാറാട്ടത്തിനും തട്ടിപ്പിനും അറസ്റ്റ് ചെയ്തത്. 2024 വരെയാണ് ഇയാള്‍ക്കു പഠനാവശ്യത്തിനുള്ള വിസ നല്‍കിയിരുന്നത്.ഗില്‍ഫോര്‍ഡ് കണ്‍ട്രി ഷെരീഫ് ഓഫീസ് ഡെപ്യൂട്ടികള്‍ കൊള്ള ശ്രമത്തിനിരയായ 78കാരിയോടു വിവരങ്ങള്‍ ആരാഞ്ഞു കൊണ്ടിരിക്കുകയാണ്.

ഉദുമ ഗ്രീന്‍വുഡ് കോളേജിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയേക്കുമെന്നു സൂചന

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ ഉദുമ പാലക്കുന്നിലെ ഗ്രീന്‍വുഡ് കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കിയേക്കുമെന്നു കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സൂചിപ്പിച്ചു.യൂണിവേഴ്‌സിറ്റിയുടെ പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയ സംഭവത്തിന്റെ തുടര്‍ച്ചയാണിത്. കോളേജ് പ്രിന്‍സിപ്പലിനെ അഞ്ചുവര്‍ഷത്തേക്ക് പരീക്ഷാ ജോലികളില്‍ നിന്ന് ഒഴിവാക്കും. ചോദ്യപേപ്പര്‍ ചോര്‍ത്തിയ രണ്ടു പരീക്ഷകളും റദ്ദാക്കുന്നതാണ്. സംഭവത്തില്‍ കോളേജില്‍ നിന്ന് രണ്ടു ലക്ഷം രൂപ പിഴയീടാക്കാന്‍ യൂണിവേഴ്‌സിറ്റി തീരുമാനിച്ചു.ഗ്രീന്‍വുഡ് കോളേജ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ത്തിയതിനെ കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചിരുന്നു. അന്വേഷണ സമിതി യൂണിവേഴ്‌സിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക; ആശങ്കയില്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ വീണ്ടും പുക.ആശുപത്രിയുടെ ആറാം നിലയിലുള്ള അത്യാഹിത വിഭാഗത്തിലാണ് പുക പ്രകടമായത്. അടുത്തിടെ ഇവിടെയുണ്ടായ പുകയും പൊട്ടിത്തെറിയുമുണ്ടാക്കിയ ഭീതി നിലനില്‍ക്കെയാണ് വീണ്ടും പുക ഉയര്‍ന്നത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധന നടത്തുന്നതിനിടയിലാണ് വീണ്ടും പുക പ്രകടമായത്.പുക ഉയര്‍ന്നതിനെ തുടര്‍ന്നു രോഗികളെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രണ്ടു ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഓപ്പറേഷന്‍ തിയറ്റര്‍ പ്രവര്‍ത്തിക്കുന്നത് ഇതേ നിലയിലാണ്.

പാക്കിസ്ഥാനെ ആക്രമിച്ചാല്‍ സര്‍വ്വശക്തിയും നൂക്ലിയര്‍ ആയുധങ്ങളുമുപയോഗിക്കുമെന്ന് പാക്കിസ്ഥാന്റെ റഷ്യന്‍ അംബാസിഡര്‍

മോസ്‌കോ: പാക്കിസ്ഥാനെ ആക്രമിക്കുകയോ, പാക്കിസ്ഥാന്റെ പരമപ്രധാന നീരൊഴുക്കു തടസ്സപ്പെടുത്തുകയോ ചെയ്താല്‍ സര്‍വ്വശക്തിയുമുപയോഗിച്ചു പ്രതികരിക്കുമെന്നു റഷ്യയിലെ പാക്കിസ്ഥാന്‍ അംബാസിഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. ഇതില്‍ നൂക്ലിയര്‍ ആയുധങ്ങളുമുണ്ടാവുമെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കവെയാണ് റഷ്യയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ടാസ്സിനോട് ജമാലി ഇക്കാര്യം വെളിപ്പെടുത്തിയത്.ഞായറാഴ്ചയാണ് ടാസ് ജമാലിയുമായി അഭിമുഖം നടത്തിയത്. ഏതു തരത്തിലുള്ള കടന്നാക്രമണത്തെയും നേരിടാനുള്ള തയ്യാറെടുപ്പു പാക്കിസ്ഥാന്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ സൈന്യത്തിന്റെ മുഴുവന്‍ ശേഷിയും ഉപയോഗിക്കും. അതിനു പുറമെ …

വഖഫ് ഭേദഗതി നിയമം: വിചാരണ അടുത്ത സുപ്രിം കോടതി ജഡ്ജി അധികാരമേറ്റ ശേഷം

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തു കൊണ്ടു സമര്‍പ്പിച്ചിട്ടുള്ള പരാതികള്‍ അടുത്തു ചുമതലയേല്‍ക്കാനിരിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായ് മേയ് 15നു കേള്‍ക്കുമെന്നു ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.പരാതികള്‍ കേള്‍ക്കാന്‍ നിലവിലെ ചീഫ് ജഡ്ജി സഞ്ജീവഖന്നയും ജഡ്ജിമാരായ സഞ്ജയ്കുമാര്‍, കെ.പി വിശ്വനാഥന്‍ എന്നിവരും എത്തിയിരുന്നു. പരാതികളില്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരാമര്‍ശിക്കപ്പെട്ടേക്കാമെന്നു കോടതി പറഞ്ഞു.നിലവിലെ സുപ്രിം കോടതി ചീഫ് ജഡ്ജി സഞ്ജീവ് ഖന്ന മേയ് 13നു തല്‍സ്ഥാനത്തു നിന്നു …

തന്തൂരിറൊട്ടിയെ ചൊല്ലി തര്‍ക്കം; കല്യാണപ്പന്തലില്‍ രണ്ടു പേര്‍ അടിയേറ്റു മരിച്ചു

ഉത്തര്‍പ്രദേശ്: വിവാഹ വീട്ടില്‍ തന്തൂരി റൊട്ടിയെ ചൊല്ലിയുണ്ടായ വാക്കേറ്റം രണ്ടു പേരുടെ കൊലപാതകത്തില്‍ കലാശിച്ചു. രവികുമാര്‍ എന്ന കല്ലു (18), ആഷിഷ് കുമാര്‍ (17) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.ബാലഭദ്രപൂര്‍ ഗ്രാമത്തിലെ രാംജീവന്‍ വര്‍മ്മയെന്നയാളുടെ കല്യാണം പട്ടണത്തിലെ ഓഡിറ്റോറിയത്തിലാണ് നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമുള്‍പ്പെടെ ആയിരക്കണക്കിനു പേരാണ് കല്യാണത്തില്‍ പങ്കെടുത്തത്. കല്യാണത്തിനു ശേഷം ഭക്ഷണശാലയിയിലേക്ക് പോയ രവികുമാറും ആശിഷ് കുമാറും തമ്മില്‍ തന്തൂരി റൊട്ടിയെച്ചൊല്ലി വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്തുണ്ടായിരുന്നവര്‍ ഇത് വലിയ കാര്യമാക്കിയില്ലെങ്കിലും വാക്കേറ്റം മൂര്‍ച്ഛിക്കുകയും പരസ്പരം …