കേരളത്തിന്റെ കരുതല്‍: കാസര്‍കോട് ഒറ്റപ്പെട്ട നിലയില്‍ കണ്ട അസം സ്വദേശിനിയെ പാര്‍പ്പിടവും പരിചരണവും നല്‍കി ബന്ധുക്കളെ എത്തിച്ച് അവര്‍ക്ക് കൈമാറി; സഖി വണ്‍ സ്റ്റോപ്പ് സെന്ററിന് അഭിനന്ദനം

കാസര്‍കോട്: കാസര്‍കോട് ജാല്‍സൂര്‍ ജംഗ്ഷനില്‍ ഒറ്റപ്പെട്ട നിലയില്‍ കാണപ്പെട്ട അസം സ്വദേശിനിയെ കാസര്‍കോട് പൊലീസ് സുരക്ഷാ പരിഗണനയില്‍ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ അഭയം നല്‍കുകയും ഒരാഴ്ചക്കുള്ളില്‍ അസമില്‍ ബന്ധപ്പെട്ടു ബന്ധുക്കളെ കാസര്‍കോട്ടെത്തിച്ച് അവര്‍ക്കൊപ്പം തിരിച്ചയക്കുകയും ചെയ്തു. സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെ മാനുഷിക നടപടിയെ യുവതിയുടെ ബന്ധുക്കളും വിവരമറിഞ്ഞ നാട്ടുകാരും അഭിനന്ദിച്ചു.ഏപ്രില്‍ 23നാണ് യുവതിയെ പൊലീസ് ജാല്‍സൂര്‍ ജംഗ്ഷനില്‍ കണ്ടെത്തിയത്. മലയാളമോ ഇംഗ്ലീഷോ വശമില്ലാത്ത യുവതിയില്‍ നിന്നു ലഭിച്ച ആധാര്‍ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അസം സ്വദേശിനിയാണെന്നു …

ടെക്‌സ്റ്റൈൽസ് ജീവനക്കാരൻ ക്വാർട്ടേഴ്സിലെ കുളിമുറിയിൽ മരിച്ച നിലയിൽ

തളിപ്പറമ്പ്: ആലക്കോട് ടൗണിലെ വാടക ക്വാര്‍ട്ടേഴ്‌സിൽ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ഇരിട്ടി ,കിളിയന്തറ കുന്നോത്ത് സ്വദേശി മരുതുംകുഴിയില്‍ എം.ബിജു മാനുവല്‍ (46) ആണ് മരിച്ചത്. ആലക്കോട് ടൗണിലെ വിവ ടെക്സ്റ്റയില്‍സിലെ ജീവനക്കാരനാണ്. ആലക്കോട് പഞ്ചായത്ത് ബസ്സ്റ്റാന്റ് റോഡില്‍ കെ.എസ്.എഫ്.ഇക്ക് സമീപത്തെ സ്വകാര്യ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൂത്തുപറമ്പ് സ്വദേശി ബിജുവിന്റേതാണ് വിവ ടെക്സ്റ്റയില്‍സ്. ബിജുവും സെയിൽസ് മാനായ ബിജു മാനുവലുമാണ് ക്വാർട്ടേഴ്സിൽ താമസം.കഴിഞ്ഞ ദിവസം നാട്ടില്‍ പോയിരുന്ന ബിജു മാനുവല്‍ രണ്ട് …

കുമ്പള ബസ് സ്റ്റാന്‍ഡ്: നാലു ദിവസത്തിനകം തങ്ങളുടെ ആവശ്യം നടപ്പാക്കിയില്ലെങ്കില്‍ ബസ് തടയുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍; നിയമനടപടി നേരിടാന്‍ ഒരുങ്ങിക്കോളാന്‍ പൊലീസ്

കുമ്പള: തങ്ങളുടെ ആവശ്യം നാലുദിവസത്തിനുള്ളില്‍ നടപ്പാക്കിയില്ലെങ്കില്‍ ബസുകള്‍ കുമ്പളയില്‍ തടഞ്ഞിടുമെന്ന് മര്‍ച്ചന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ പൊലീസിനെ മുന്നറിയിച്ചു. എങ്കില്‍ നിയമനടപടി നേരിടാന്‍ ബസ് തടയുന്നവര്‍ തയ്യാറായിക്കൊള്ളാന്‍ പൊലീസ് ഉപദേശിച്ചു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി മാറ്റി സ്ഥാപിച്ച ബസ് സ്റ്റാന്‍ഡുകള്‍ ഭാഗികമായി പഴയ സ്ഥലത്ത് പുനസ്ഥാപിക്കണമെന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ നിര്‍ദ്ദേശം ബസ് ജീവനക്കാര്‍ അവഗണിച്ചതിനെ തുടര്‍ന്നുടലെടുത്ത വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചത്. പഞ്ചായത്ത് ഭരണാധികാരികള്‍, ബസ്സുടമകള്‍, തൊഴിലാളി യൂണിയന്‍ ഭാരവാഹികള്‍, യാത്രക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത …

വിവാഹവാര്‍ഷിക ആഘോഷത്തിനിടെ തര്‍ക്കം; പിതാവിനെ മകന്‍ അടിച്ചു കൊന്നു; അമ്മാവന് കുത്തേറ്റു

തിരുവനന്തപുരം: വിവാഹവാര്‍ഷിക ആഘോഷത്തിനിടെ പിതാവിനെ മകന്‍ അടിച്ചു കൊന്നു. അമ്പൂരിയില്‍ ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ കുരുവിക്കോണം സ്വദേശി തോമസ് എബ്രഹാം (62) ആണ് മരിച്ചത്. സംഘര്‍ഷത്തിനിടെ കുത്തേറ്റ അമ്മാവന്‍ വര്‍ഗീസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മകന്‍ ഷാനുവിനെ വെള്ളറട പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച ഷാനുവിന്റെ വിവാഹവാര്‍ഷിക ദിവസമായിരുന്നു. ആഘോഷത്തിന്റെ ഭാഗമായി മദ്യപാനമുണ്ടായിരുന്നു. അതിനിടെ ഷാനുവും ഭാര്യയും തമ്മില്‍ വാക്കേറ്റമുണ്ടായി. ഷാനുവിന്റെ അമ്മയും അമ്മാവനും ചേര്‍ന്ന് ഇരുവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. അതിനിടെ ഷാനു വര്‍ഗീസിനെ കത്തികൊണ്ട് കുത്തുകയായിരുന്നു. …

മുഹമ്മദ് റിയാസ് ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കും: അന്‍വര്‍

കോഴിക്കോട്: മന്ത്രി മുഹമ്മദ് റിയാസ് ബേപ്പൂരില്‍ ജയിച്ചാല്‍ താന്‍ കോഴിക്കോട് അങ്ങാടിയില്‍ മൊട്ടയടിച്ചു കമ്മലിട്ടു നടക്കുമെന്നു അതേ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ പി വി അന്‍വര്‍ പറഞ്ഞു. വോട്ടെണ്ണലിനു ശേഷം തോറ്റെന്നുറപ്പായാല്‍ മന്ത്രി മുഹമ്മദ് റിയാസ് മൊട്ടയടിച്ചു കമ്മലിട്ടു നടക്കാന്‍ തയ്യാറാവുമോ എന്ന് അന്‍വര്‍ ആരാഞ്ഞു.ബേപ്പൂരില്‍ 65,000 ലധികം വോട്ട് റിയാസിനു കിട്ടില്ലെന്നു പി വി അന്‍വര്‍ ഉറപ്പിച്ചു പറഞ്ഞു. തനിക്കെതിരെ വ്യക്തി ഹത്യ നടത്തിയെന്നാണ് മുഹമ്മദ് റിയാസ് പറഞ്ഞു നടക്കുന്നത്. പൊതുമരാമത്തു വകുപ്പിലടക്കം അഴിമതി നടന്നെന്നും പറഞ്ഞ …

ഉപ്പള ,ബേക്കൂറില്‍ പ്രതിശ്രുതവരനെ കുത്തിക്കൊല്ലാന്‍ ശ്രമം; യുവാവിനെതിരെ വധശ്രമത്തിനു കേസ്, കാരണം വിവാഹത്തോട് അനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധം

കാസര്‍കോട്: ഉപ്പള, ബേക്കൂര്‍,ജോഡ്ക്കല്ലില്‍ പ്രതിശ്രുത വരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ ദാരംബലയിലെ സച്ചിനെതിരെ മഞ്ചേശ്വരം പൊലീസ് വധശ്രമത്തിന് കേസെടുത്തു. ബേക്കൂര്‍, ജോഡ്ക്കല്ലിലെ മംഗളാംബ നിലയത്തില്‍ സച്ചിന്‍കുമാര്‍ (31) ആണ് വധശ്രമത്തിനു ഇരയായത്. ഇദ്ദേഹത്തിന്റെ വിവാഹത്തോടനുബന്ധിച്ച് കെട്ടിയ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചത് ചോദ്യം ചെയ്ത വിരോധത്തില്‍ ദാരംബലയിലെ സച്ചിന്‍ എന്ന ആളാണ് ആക്രമിച്ചതെന്നു പരാതിപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മിഥുന്‍ തടഞ്ഞിരുന്നില്ലെങ്കില്‍ ജീവാപായം ഉണ്ടാകുമായിരുന്നുവെന്നു കൂട്ടിച്ചേര്‍ത്തു. കേസില്‍ പ്രതിയായതോടെ സച്ചിന്‍ ഒളിവില്‍ പോയതായി പൊലീസ് പറഞ്ഞു.

കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥി മരിച്ചു.വെമ്പായം കന്യാകുളങ്ങര പോംകുന്ന് സ്വദേശിയും ജോര്‍ദ്ദാനില്‍ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയുമായ ഷാഹിന്‍(23) ആണ് മരിച്ചത്. എം.സി റോഡിലെ കന്യാകുളങ്ങരയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഷാഹിന്‍ വില്ലയില്‍ ഷിറാസ്ഖാന്‍ – സുമയ്യ ദമ്പതികളുടെ മകനാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് അവധി ലഭിച്ചതിനെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ എതിരെ വന്ന ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പറയുന്നു.

നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരി മുഹമ്മദ് കുഞ്ഞിഹാജി അന്തരിച്ചു

കാസര്‍കോട്: നീര്‍ച്ചാലിലെ ആദ്യകാല വ്യാപാരിയും കുമ്പോല്‍ തറവാടംഗവുമായ നീര്‍ച്ചാല്‍, മീത്തല്‍ ബസാറിലെ മുഹമ്മദ് കുഞ്ഞി ഹാജി (79)അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: ആസ്യമ്മ, സക്കീന, നസീമ, സുഹ്‌റ, സഫിയ, സാജിദ്. മരുമക്കള്‍: മുഹമ്മദ് (ഉളുവാര്‍), അബ്ദുല്‍ റഹ്‌മാന്‍(പേരാല്‍), മുഹമ്മദ് (പൂക്കാട്ട), സമദ്, മുസ്തഫ(കുമ്പോല്‍), പരേതനായ മുഹമ്മദ് കുഞ്ഞി (ആരിക്കാടി). സഹോദരങ്ങള്‍: അബ്ദുള്ള ഹാജി(നീര്‍ച്ചാല്‍, ബീഫാത്തിമ, മറിയമ്മ പരേതരായ മൊയ്തീന്‍ കുഞ്ഞി, ഖദീജ.

ബെംഗളൂരുവില്‍ മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബെംഗളൂരു ബി.ടി.എല്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ രണ്ടാം വര്‍ഷ ബി.എസ്.സി നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്‍ (19) ആണ് മരിച്ചത്. അരുവിക്കര സ്വദേശിയാണ്. ആദിത്യന്റെ മുറിയില്‍ നാലുപേരായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ആദിത്യന്‍ കോളേജില്‍ പോയിരുന്നില്ല. കൂടെയുള്ളവര്‍ കോളേജില്‍ നിന്ന് തിരിച്ചു വന്നപ്പോഴാണ് ആദിത്യനെ മരിച്ച നിലയില്‍ കണ്ടത്. ഉടന്‍ തന്നെ കോളേജ് അധികൃതരെ വിവരം അറിയിച്ചു. പോസ്റ്റുമോര്‍ട്ടം നടപടിക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് …

കാസർകോട്ട് ഇന്ന് ശക്തമായ വേനൽ മഴ പ്രവചനം

തിരുവനന്തപുരം: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ ഇന്ന് ശക്തമായ വേനൽ മഴ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. കാസർകോടിന് പുറമേ കണ്ണൂർ, ഇടുക്കി ജില്ലകളിലാണ് മഴ ശക്തമായി അനുഭവപ്പെടുക.മെയ്‌ രണ്ടുവരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയുണ്ടാവും. മേയ് ഒന്നിന് പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും രണ്ടിന് വയനാട്,എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.ഇന്ന് ശക്തമായ മഴക്കൊപ്പം ഇടിമിന്നലും കാറ്റും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഇന്ന് മഴയും ഇടിമിന്നലും പ്രവചിച്ചിട്ടുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗളൂരു ശിവാജി നഗറിൽ മതിൽ ഇടിഞ്ഞുവീണു 2 കുട്ടികൾ ഉൾപ്പെടെ ഏഴുപേർ മരിച്ചു: ഏഴുപേർ ഗുരുതര നിലയിൽ

ബംഗളൂരു :ബംഗളൂരു ശിവാജി നഗറിലെ ബോവ്റിങ് ലേഡികഴ് സൺ ആശുപത്രിയുടെ കോമ്പൗണ്ട് മതിൽ തകർന്നു രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴു പേർ ദാരുണമായി മരിച്ചു.മരിച്ചവരിൽ രണ്ടുപേർ മലയാളികൾ.ഏഴുപേരെ ഗുരുതരമായ പ രിക്കു കളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ മഴയിലാണ് അപകടം. പൊടുന്നനെയുണ്ടായ അതിശക്തമായ മഴക്കും ഇടിമിന്നലിനുമിടയിൽ മതിലിനോട് ചേർന്ന് തെരുവുകച്ചവടം നടത്തുന്നവർ മതിലും കടയും ടാർപാളിൻ കൊണ്ട് ബന്ധിച്ചു.തിരക്കേറിയ റോഡിലെ യാത്രക്കാർ കൂട്ടമായി ടാർപാളി നടിയിൽ തിങ്ങി ഞെരുങ്ങി നിന്നു. നിമിഷങ്ങൾക്കിടയിലുണ്ടായ അതിശക്തമായകാറ്റിലും …

ഇന്നത്തെ പ്രധാന വാർത്തകൾ

അമേരിക്ക-ഇറാൻ സംഘർഷം: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്കയ്ക്ക് ഇതുവരെ 25 ബില്യൺ ഡോളർ ചിലവായതായി പെന്റഗൺ യുഎസ് കോൺഗ്രസിനെ അറിയിച്ചു. ഇറാനെതിരെയുള്ള ഉപരോധം തുടരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ​പുടിൻ-ട്രംപ് ചർച്ച: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫോണിലൂടെ സംസാരിച്ചു. ഇറാനെതിരെ പുതിയ സൈനിക നീക്കങ്ങൾ നടത്തുന്നതിനെതിരെ പുടിൻ മുന്നറിയിപ്പ് നൽകി. ​പശ്ചിമേഷ്യൻ പ്രതിസന്ധി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ഇറാന്റെ വിദേശകാര്യ മന്ത്രിയും തമ്മിൽ …

കോട്ടയത്ത് വേനൽ മഴ ശക്തമായി; ആലിപ്പഴം വീണു

കോട്ടയം: കൊടുംവേനലിനിടയിൽ ഒരു മണിക്കൂറോളം തിമിർത്തു പെയ്ത മഴയിൽ പാലായിൽ ആലിപ്പഴം വീണു. പാല, കടപ്പാട്ടൂർ , മുരിക്കും പുഴ പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം വീണ ആലിപ്പഴം പെറുക്കാൻ ആളുകൾ തിരക്കുകൂട്ടി. പാലായിൽ ഇന്നലെ വൈകിട്ടുണ്ടായ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു . വൻമഴയ്ക്കൊപ്പം കാറ്റും ഇടിമിന്നലും ഉണ്ടായിരുന്നു. ജില്ലയുടെ മറ്റു ഭാഗങ്ങളിലും അതിശക്തമായ മഴ അനുഭവപ്പെട്ടു. വേനൽ ചൂടിൽ പൊറുതിമുട്ടിയിരുന്ന ജനങ്ങൾക്ക് മഴ വലിയ ആശ്വാസമായിരുന്നു. മഴയിലും കാറ്റിലും വൃക്ഷങ്ങൾ കടപുഴകി വീണു. വൈദ്യുതി വിതരണവും തടസ്സപ്പെട്ടു …

കർഷകൻ കൃഷിത്തോട്ടത്തിൽ മരിച്ച നിലയിൽ

മലപ്പുറം :പറമ്പിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു .മലപ്പുറം പരിയാപുരം പട്ടിക്കുന്നിലെ അബ്ദുള്ള അസീസ് (55 )ആണ് മരിച്ചത്. അബ്ദുൾ അസീസിന്റെ മൃതദേഹത്തിന് അടുത്ത് ഒരു പന്നിയേയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ സ്ഥലത്തെ കൃഷിയിടത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്ന് സംശയിക്കുന്നു. അബ്ദുൽ അസീസ് ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്ന സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്.

സീതാംഗോളി മദ്യശാലയ്ക്കടുത്തെ കൊലപാതകം : ഒരാൾ വലയിൽ; അക്രമത്തിൽ നാലംഗ സംഘമെന്ന് സൂചന

കുമ്പള : ബീവറേജസ് മദ്യ വില്പനശാലയ്ക്ക ടുത്ത് 36 കാരൻ തലയ്ക്കെടിയേറ്റ് മരിച്ച സംഭവത്തിൽ ഒരാൾ പോലീസ് വലയിലായി. സംഭവത്തിനു പിന്നിൽ നാലംഗ സംഘമു ള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നമാണ് സംഘടനത്തിനു കാരണമെന്നാണ് പ്രാഥമിക സൂചന. കഴിഞ്ഞദിവസം ഇതേ സംഘങ്ങൾ ഇവിടെ സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നതായും സൂചനയുണ്ട്. സിസിടിവി സംവിധാനം ഇല്ലാതിരുന്ന സ്ഥലത്തായിരുന്നു സംഘട്ടനമുണ്ടായതെന്നു പറയുന്നു. ബാപ്പാലിപ്പൊനം കുണ്ടിക്കാന സ്വദേശിയാണ് തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ടത്.

ഇന്നത്തെ​ പ്രധാന വാർത്തകൾ

ഹോർമൂസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനായി ഇറാൻ പുതിയ ചില നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചു. ഈ നിർദ്ദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അതൃപ്തി രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. യുദ്ധം അവസാനിപ്പി ക്കുകയും തങ്ങൾക്കെതിരെയുള്ള ഉപരോധം നീക്കുകയും ചെയ്താൽ ഹോർമൂസ് കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ വാഗ്ദാനം. ​ഇറാൻ തകർച്ചയുടെ വക്കിലെന്ന് ട്രംപ്: ഇറാൻ സാമ്പത്തികമായി വലിയ തകർച്ചയിലാണെന്നും, ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഹോർമൂസ് കടലിടുക്ക് തുറന്നു കിട്ടാൻ അവർ അമേരിക്കയുടെ സഹായം തേടിയതായും പ്രസിഡന്റ് ട്രംപ് അവകാശപ്പെട്ടു. ഇറാന്റെ …

​ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇറാന്റെ പുതിയ സമാധാന നിർദ്ദേശം.​യുദ്ധം അവസാനിപ്പിക്കാനും പിരിമുറുക്കം കുറയ്ക്കാനുമായി ഇറാൻ പുതിയൊരു നിർദ്ദേശം അമേരിക്കയ്ക്ക് മുന്നിൽ വച്ചു. ​ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറാണെന്ന് അറിയിച്ചു. ​ആണവ ചർച്ചകൾ മാറ്റിവെക്കാം: ഉപരോധങ്ങൾ നീക്കുകയും ഹോർമുസ് തുറക്കുകയും ചെയ്ത ശേഷം മാത്രം ആണവ കരാർ സംബന്ധിച്ച ചർച്ചകൾ മതിയെന്നാണ് ഇറാന്റെ നിലപാട് എന്നാൽ ഇതിനോട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എങ്ങനെ പ്രതികരിക്കുമെന്നത് നിർണ്ണായകമാണ്. ​റഷ്യയുടെ ഇടപെടൽ ​ഇറാൻ വിദേശകാര്യ മന്ത്രി …

വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമം; മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍

തൃശൂര്‍: വ്യാജ ബില്‍ നല്‍കി പണം തട്ടാന്‍ ശ്രമിച്ചതിന് മുന്‍സിഫ് മജിസ്‌ട്രേറ്റിന് സസ്‌പെന്‍ഷന്‍. തൃശൂര്‍ ജുഡീഷ്യല്‍ മൂന്നാംക്ലാസ് മജിസ്‌ട്രേറ്റ് ടിയാറ റോസ്മേരിയെ ആണ് സസ്പെന്‍ഡ് ചെയ്തത്. വ്യാജ മെഡിക്കല്‍ ബില്‍ നല്‍കി തുക തട്ടാന്‍ ശ്രമിച്ചെന്നാണ് ഇവര്‍ക്കെതിരായ ആരോപണം. 30,000 രൂപയാണ് ഇവര്‍ ഇത്തരത്തില്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി. ആറുമാസത്തേക്കാണ് സസ്പെന്‍ഷന്‍. ഇതിനിടയില്‍ വിശദമായ അന്വേഷണവും നടത്തും. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാറാണ് മജിസ്‌ട്രേറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. കോസ്മെറ്റിക്സ് ഉല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ബില്ലാണ് ഇവര്‍ …