മൂന്നാം മോദി സര്‍ക്കാര്‍ ഇന്ത്യയെ ലോകത്തെ മൂന്നാം ശക്തിയാക്കും: രാഷ്ട്രപതി ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയെ മൂന്നാമത്തെ ലോകശക്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പറഞ്ഞു. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് രംഗമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി അടിസ്ഥാന രംഗത്ത് രാജ്യത്ത് കുതിച്ചു ചാട്ടമുണ്ടായി. മെട്രോ റെയില്‍ സേവനങ്ങള്‍ രാജ്യത്തെ പല നഗരങ്ങളിലേക്കും അടുപ്പിച്ചു. മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് ഐതിഹാസികമായ തീരുമാനങ്ങളുമുണ്ടാകും. രാജ്യത്തിന്റെ ഭാവി കാഴ്ചപ്പാടിന്റെ രേഖയായിരിക്കും ആ തീരുമാനങ്ങള്‍. വലിയ സാമ്പത്തിക-സാമൂഹിക തീരുമാനങ്ങള്‍ക്കൊപ്പം വലിയതും ചരിത്രപരവുമായ …

ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ അന്തരിച്ചു

കുമ്പള: പരേതനായ ഷിറിയബത്തേരി ഡോ.മുഹമ്മദിന്റെ ഭാര്യ സാറമ്മ (85) അന്തരിച്ചു. മക്കള്‍: ബിഎം അബ്ദുല്ല, ബിഎം താജുദ്ദീന്‍, ബി എം ഹാറൂന്‍, ബി എം മൂസ, ബി എം ആയിശ, പരേതയായ ബി എം സെയ്ത. മരുമക്കള്‍: എന്‍എസ് ഇസ്മാഈല്‍, മുഹമ്മദ് ഹനീഫ, നദീറ, ഹബീബ, ബുഷ്‌റ, മൈമൂന. സഹോദരന്‍ പരേതനായ അബ്ദുള്‍ ഖാദര്‍.

പാണത്തൂര്‍ വട്ടക്കയത്ത് വീടിന് തീപിടിച്ചു; ആളപായമില്ല

പാണത്തൂര്‍: വട്ടക്കയത്ത് വീടിന് തീപിടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്. സംഭവം. ആനിമൂട്ടില്‍ ജീവന്റെ വീട്ടിലാണ് തീ പിടുത്തം ഉണ്ടായത്. വീടിന്റെ ഒരു മുറി പൂര്‍ണ്ണമായും കത്തിനശിച്ചു. മുറിയിലുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ കത്തി. ഷോട്ട് സര്‍ക്ക്യൂട്ടാണെന്ന് കാരണമെന്ന് സംശയിക്കുന്നു. വീട്ടില്‍ അദ്ദേഹത്തിന്റെ മാതാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്യസംസ്ഥാനത്ത് അധ്യാപകനായ ജീവന്‍ കുടുംബ സമേതം അവിടെയാണ് താമസം. ആര്‍ക്കും പരിക്കില്ല. നാട്ടുകാരെത്തി തീ അണച്ചു.

ശക്തമായ മഴക്കിടെ ഇടിമിന്നല്‍: 5 മരണം; രണ്ട് പേര്‍ ആശുപത്രിയില്‍

ഭുവനേശ്വര്‍: ഇടിമിന്നലേറ്റ് ഒഡീഷയില്‍ അഞ്ചുപേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേവന്‍ദിഹി, ചൗല്‍ബന്‍ജി ഗ്രാമങ്ങളിലാണ് മരണം. ദേവന്‍ദിഹിയില്‍ സുഖ്ദേവ് ബഞ്ചോര്‍(58), നിരോജ് കുംഭാര്‍(25), ധനുര്‍ജ്യനായക് (45) എന്നിവരും ബലംഗിറില്‍ വയലില്‍ പണിയെടുക്കുകയായിരുന്ന സൂര്യകാന്തി ഖര്‍സല്‍ (40), മകന്‍ ദീപക് (18) എന്നിവരുമാണ് മരിച്ചത്. ദേവന്‍ദിഹിയിലാണ് രണ്ട് പേര്‍ക്കു പരിക്കേറ്റത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി നാലുലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.

നെഞ്ചുവേദനയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു

കാഞ്ഞങ്ങാട്: നെഞ്ചുവേദന തുടര്‍ന്ന് ചികിത്സയിലായിരുന്ന ചുമട്ട് തൊഴിലാളി മരിച്ചു. വേലാശ്വരം എടപ്പള്ളിയിലെ കെ പി.ഭാസ്‌കരന്‍ (58) ആണ് മരിച്ചത്. മൂന്നുദിവസം മുമ്പ് നെഞ്ചുവേദന തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രിയാണ് മരണം. പരേതരായ അപ്പയ്യന്‍ -പാറു ദമ്പതിയുടെ മകനാണ്. ഭാര്യ: സുധ. മക്കള്‍: അനീഷ, അശ്വതി. മരുമക്കള്‍: രൂപേഷ് (കാലിച്ചാ നടുക്കം ), പരേതനായ രാജു. സഹോദരങ്ങള്‍: രാജന്‍ (വേലാശ്വരം), ദാമു (വാഴക്കോട്), ജാനകി, ശ്യാമള (ഇരുവരും വേലാശ്വരം), നിര്‍മ്മല(വെള്ളിക്കോത്ത്), അനിത (കോട്ടൂര്‍).

കാസര്‍കോട്ടെ യതിംഖാന വിദ്യാര്‍ത്ഥിനിയെ കാണാതായി

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു പ്രമുഖ യതീംഖാനയിലെ വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ കാണാതായി. സംഭവത്തില്‍ വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്വന്തം വീട്ടിലായിരുന്ന പെണ്‍കുട്ടിയെ ബന്ധുക്കള്‍ ബുധനാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് വരെ അനുഗമിച്ചിരുന്നു. അവിടെ നിന്നും തനിച്ചു പോകാമെന്ന് പെണ്‍കുട്ടി അറിയിച്ചതിനെത്തുടര്‍ന്നാണ് വീട്ടുകാര്‍ മടങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി സ്ഥാപനത്തില്‍ എത്തിയിട്ടില്ലെന്നു അറിയിച്ചതോടെയാണ് ബന്ധുക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കൊറിയര്‍ സര്‍വീസ് ഏജന്റിന്റെ മരണം; സുഹൃത്തും പിതാവുമടക്കം മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: സുഹൃത്തും പിതാവും മറ്റും ചേര്‍ന്ന് മര്‍ദ്ദിച്ചതിനെ യുവാവ് ആത്മഹത്യാ സംഭവത്തില്‍ മൂന്ന് പേരെ വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തു. പരപ്പ പ്രതിഭ നഗര്‍ കുപ്പമാടിലെ കെ സുമേഷ് (30) ഇയാളുടെ പിതാവ് സതീശന്‍ ആചാരി (56), പുടുംങ്കല്ലൂരിലെ അഖില്‍ എബ്രഹാം (28) എന്നിവരാണ് അറസ്റ്റിലായത്. 23 ന് രാവിലെയാണ് പരപ്പ പട്‌ളത്തെ ചന്ദ്രന്‍ – ഭവാനി ദമ്പതികളുടെവിനയചന്ദ്രന്‍ (38)വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. 22 ന് രാത്രിയിലാണ് പ്രതികള്‍ വിനയചന്ദ്രനെ മര്‍ദ്ദിച്ച ശേഷം രണ്ടു മൊബൈല്‍ …

വായ്പാ ഗഡു അടച്ചില്ല; സ്ഥാപന ജീവനക്കാര്‍ തേടിയെത്തിയതിന് പിന്നാലെ യുവതി തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ നിന്നും എടുത്ത വായ്പയുടെ കുടിശ്ശിക അടക്കാന്‍ കഴിഞ്ഞില്ല. വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടിലെത്തിയതിന് പിന്നാലെ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.പെരുമ്പാവൂര്‍, ഓടയ്ക്കാലിയില്‍ നെടുമ്പുറത്ത് വീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനി (29)യാണ് ജീവനൊടുക്കിയത്.ചാന്ദിനി ഒരു സ്വകാര്യ മൈക്രോ ഫൈനാന്‍സ് സ്ഥാപനത്തില്‍ നിന്നു വായ്പയെടുത്തിരുന്നു. ഇതിന്റെ ഒന്നാമത്തെ ഗഡു ബുധനാഴ്ചയായിരുന്നു അടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ചാന്ദിനിക്ക് കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ വായ്പ നല്‍കിയ സ്ഥാപനത്തിലെ ജീവനക്കാര്‍ വീട്ടില്‍ …

 പൊട്ടിവീണ വൈദ്യുതി കമ്പി വില്ലനായി; രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു

കനത്ത കാറ്റിലും മഴയിലും പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ മരിച്ചു. പുത്തൂര്‍ സ്വദേശി ദേവരാജ്ഗൗഡ (46), ഹാസന്‍ സ്വദേശി രാജു പാള്യ (50) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാത്രിയാണ് ദാരുണമായ സംഭവം. പാണ്ഡേശ്വരത്തെ റൊസാരിയോ ചര്‍ച്ചിന് സമീപത്താണ് ഇരുവരും താമസം. രാത്രിയില്‍ ഓട്ടം കഴിഞ്ഞതിന് ശേഷമാണ് ഇരുവരും താമസസ്ഥലത്ത് എത്തിയത്. താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്താണ് ഓട്ടോകള്‍ നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ കഴുകുന്നതിനാണ് രാജു പുറത്തിറങ്ങിയത്. ഈ സമയത്താണ് ഓട്ടോയുടെ മുകളിലേക്ക് പൊട്ടി വീണ …

ടിപി കേസ് ശിക്ഷാ ഇളവിന് നീക്കം; ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവിന് നീക്കം നടത്തിയ സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് കെ.എസ് ശ്രീജിത്ത്, അസിസ്റ്റന്റ് സൂപ്രണ്ട് പി.ജി അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.പ്രതിപക്ഷം ഇന്ന് നിയമസഭയില്‍ സബ്മിഷന്‍ ഉന്നയിക്കാനിരിക്കെയാണ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയത്. വാര്‍ത്താകുറിപ്പിലൂടെയാണ് സസ്പെന്‍ഷന്‍ ഉത്തരവ് ഇറക്കിയത്. …

ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു; ഗുരുദര്‍ശനം തന്നെയാണോ പിന്തുടരുന്നത് ?; വെള്ളാപ്പള്ളി നടേശനെതിരെ എംവി ഗോവിന്ദന്‍

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിക്ക് വോട്ട് ലഭിക്കാന്‍ വെള്ളാപ്പള്ളിയെ പോലുള്ളവര്‍ പ്രവര്‍ത്തിച്ചു, എല്‍ഡിഎഫ് രാജ്യസഭാംഗങ്ങളെ നിശ്ചയിച്ചതിനെതിരെയുള്ള പ്രസ്താവന ഈ ദിശയിലുള്ളതാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ദേശാഭിമാനിയിലെ പ്രതിവാര പംക്തിയിലാണ് എം വി ഗോവിന്ദന്റെ വിമര്‍ശനം. ‘പലമതസാരവുമേകം’ എന്ന കാഴ്ച്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച ഗുരുദര്‍ശനം തന്നെയാണോ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയുടേതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു. ഇക്കാര്യം ശ്രീനാരായണ ദര്‍ശനം പിന്തുടരുന്നവര്‍ ആലോചിക്കണം. ഇന്ത്യന്‍ …

മുന്‍ ഡിവൈഎഫ്‌ഐ നേതാവ് മനു തോമസിന് ഭീഷണി; പാര്‍ട്ടിക്കെതിരെ എന്തും പറയാന്‍ പറ്റില്ലെന്ന് ആകാശ് തില്ലങ്കേരി

കണ്ണൂര്‍: സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവായ മനുതോമസിന് ഭീഷണി. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഫേസ്ബുക്കിലൂടെയാണ് ഭീഷണി മുഴക്കിയത്.പാര്‍ട്ടിക്കെതിരെ എന്തും വിളിച്ചു പറയാന്‍ പറ്റില്ലെന്നു ബോധ്യപ്പെടുത്താന്‍ വലിയ സമയം വേണ്ട. കൂടെയുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും സംരക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല-ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സിപിഎം നേതാവ് പി. ജയരാജിനെതിരെ മനുതോമസ് ഇന്നലെ ഫേസ്ബുക്കിലൂടെ രംഗത്ത് വന്നിരുന്നു. ഇതിന് മറുപടിയായി ജയരാജനും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് തില്ലങ്കേരി ഭീഷണി മുഴക്കിയത്.

മോഷ്ടിക്കാന്‍ കയറിയ യുവാവ് കണ്ടത് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍! ദൃശ്യം മൊബൈലില്‍ പകര്‍ത്തി; 10 ലക്ഷം തട്ടാന്‍ ശ്രമിച്ച വിരുതന്‍ ഒടുവില്‍ മോഷ്ടിച്ച ഫോണുമായി അറസ്റ്റില്‍

വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാവ് ദമ്പതികളുടെ സ്വകാര്യ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി. പിന്നീട് ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പത്തു ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച വിരുതന്‍ അറസ്റ്റില്‍. വിനയ്കുമാറി(28)നെയാണ് ഛത്തീസ്ഗഡ് പൊലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കാര്‍ ജോലി സ്വപ്നം കണ്ട് നടന്ന ഇയാള്‍ മോഷണത്തിലേക്കും ബ്ലാക്ക് മെയിലിംഗിലേക്കും നയിക്കാന്‍ ഇടയാക്കിയ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ”സര്‍ക്കാര്‍ ജോലിക്കായി നിരവധി പരീക്ഷകള്‍ എഴുതിയെങ്കിലും വിനയകുമാറിന് ഒന്നിലും ലക്ഷ്യത്തിലെത്താനായില്ല. തുടര്‍ന്നാണ് മോഷണം നടത്താന്‍ തീരുമാനിച്ചത്. തുടക്കത്തില്‍ ചെറിയ കടകളില്‍ …

നടന്‍ സിദ്ധീഖിന്റെ സാപ്പി യാത്രയായി; ശ്വാസ തടസത്തെ തുടര്‍ന്നായിരുന്നു മകന്റെ മരണം

കൊച്ചി: നടന്‍ സിദ്ദിഖിന്റെ മകന്‍ റാഷിന്‍ സിദ്ദിഖ് (37) അന്തരിച്ചു. വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. പടമുകള്‍ പള്ളിയില്‍ വൈകീട്ട് നാല് മണിക്ക് കബറടക്കം. നടന്‍ ഷഹീന്‍ സിദ്ദിഖ്, ഫര്‍ഹീന്‍ സിദ്ദിഖ് എന്നിവര്‍ സഹോദരങ്ങളാണ്.സാപ്പി എന്ന് വിളിപ്പേരുള്ള റാഷിന്റെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖും ഷഹീന്‍ സിദ്ദിഖും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗികാതിക്രമം; പരാതിയുമായി 25കാരിയായ വിദേശ വനിത

വയനാട് തിരുനെല്ലിയില്‍ വിദേശ വനിതയെ റിസോര്‍ട്ട് ജീവനക്കാരന്‍ ലൈംഗികമായി പീഡിപ്പിച്ചു. നെതര്‍ലന്‍ഡ്‌സ് സ്വദേശിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. വയനാട് എത്തിയ 25കാരിക്ക് നേരെയാണ് അതിക്രമം നടന്നത്. തിരുമ്മു ചികിത്സയ്ക്കിടെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗികാതിക്രമം നടത്തിയതായും പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ ആദ്യമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴി യുവതി വയനാട്ടിലെത്തിയത്. സംഭവം നടന്നതിന് ശേഷം നെതര്‍ലന്‍ഡിലേക്ക് തിരിച്ചുപോയിരുന്നു. അതിന് ശേഷം എഡിജിപിക്ക് ഇ മെയില്‍ വഴി പരാതി അയയ്ക്കുകയായിരുന്നു. ഈ മാസം 14നാണ് …

മകള്‍ക്കെതിരെ ലൈംഗികാതിക്രമം; 43 വയസ്സുള്ള പിതാവിനു 11 വര്‍ഷം കഠിന തടവ്

മലപ്പുറം: മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിനെ 11 വര്‍ഷത്തെ കഠിന് തടവിന് ശിക്ഷിച്ചു. അരലക്ഷം രൂപ പിഴയടക്കാനും കോടതി വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ രണ്ടുവര്‍ഷം കൂടി അധിക തടവ് അനുഭവിക്കണമെന്നും കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.പെരിന്തല്‍മണ്ണ അതിവേഗ പ്രത്യേക കോടതിയാണ് 43 വയസ്സുള്ള പിതാവിനെ ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ രണ്ടു വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം വീതം കഠിനതടവും 25,000 രൂപ പിഴയും മറ്റൊരു വകുപ്പില്‍ ഒരു വര്‍ഷം കഠിന തടവുമാണ് ശിക്ഷ. പ്രതി പിഴ തുക അടയ്ക്കുകയാണെങ്കില്‍ …

പ്രവാസി അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയി തല്ലിക്കൊന്ന കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

കാസര്‍കോട്: പ്രവാസി യുവാവിനെ നാട്ടിലേക്ക് വിളിച്ചു വരുത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ചു കടന്നു കളഞ്ഞുവെന്ന കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.2022 ജൂണ്‍ 6നാണ് പുത്തിഗെ, മുഗു സ്വദേശിയായ അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോയത്. പിന്നീട് പൈവളിഗെയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള ഇരുനില വീട്ടില്‍ തടങ്കലിലിട്ട് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. മരിച്ചുവെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയില്‍ …

അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഡല്‍ഹി ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്രിവാളിന്റെ പുറത്തിറങ്ങാനുള്ള മോഹത്തിന് തിരിച്ചടി. കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജി പരിഗണിക്കുന്നത് വരെ ഡല്‍ഹി ഹൈക്കോടതി കെജ്രിവാളിന്റെ വിടുതല്‍ ഉത്തരവ് താല്‍ക്കാലികമായി തടഞ്ഞു. റൗസ് അവന്യൂവിലെ പ്രത്യേക കോടതി വ്യാഴാഴ്ചയാണു കേജ്‌രിവാളിനു ജാമ്യം അനുവദിച്ചത്. തിഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കെജ്രിവാളിന്റെ ജാമ്യത്തെ എതിര്‍ത്തു കൊണ്ട് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടില്‍ കെജ്രിവാളിനെ വിട്ടയക്കാന്‍ ഡല്‍ഹി …