മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കിയതായി പരാതി. ഇത് സംബന്ധിച്ച് രണ്ട് പോക്‌സോ കേസുകളില്‍ പ്രതിയായ യുവാവിനെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് ആദൂര്‍ പൊലീസ് കേസെടുത്തു. പ്രതി കസ്റ്റഡിയില്‍ ആയതായാണ് സൂചന. ചെങ്കള പഞ്ചായത്ത് പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ 20കാരന്റെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് പൊവ്വല്‍ സ്വദേശിയായ സാദിഖി(24)നെതിരെ കേസെടുത്തത്.സ്‌കൂളില്‍ പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്ന കുട്ടിയെ ബൈക്കുമായി എത്തിയ സാദിഖ് ബൈക്കിന്റെ പിന്നിലിരുത്തി കൊണ്ടു പോവുകയും ബീഡി നല്‍കിയ ശേഷം …

ചെട്ടുംകുഴി സ്വദേശി ഖത്തറില്‍ അന്തരിച്ചു

ദോഹ: കാസര്‍കോട് ചെട്ടുംകുഴി സ്വദേശി അഷ്റഫ് (45)ഖത്തര്‍ ഹമദ് ജനറല്‍ ആശുപത്രിയില്‍ അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: റിഷാന (ഇന്ദിരാനഗര്‍). മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്തിമ സഫ, സെയിം, ലഹാന്‍ ഹൈബക്ക്. മൃതദേഹം നാട്ടിലെത്തിച്ചു. ഇന്ന് ഉച്ചക്ക് ചെട്ടുംകുഴി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജീഷ് ടി.പി കല്ലാച്ചിയെന്ന ആള്‍ ഫേസ്ബുക്കിലാണ് ഭീഷണി മുഴക്കിയത്. ‘നാദാപുരത്തെ സിപിഎം പ്രവര്‍ത്തകരുടെ ആത്മസമര്‍പ്പണത്തിന്റെ ഭാഗമായി എം.എല്‍.എ.യും മന്ത്രിയുമായ നീ എസ്.എഫ്.ഐയ്ക്ക് ക്ലാസെടുക്കാന്‍ വരരുത്. അടിയന്തിരാവസ്ഥയുടെ ഇരുണ്ട നാളുകളില്‍ നീ നടത്തിയ ജല്‍പ്പനങ്ങള്‍ ഇനിയും നീ പുറത്തെടുത്താല്‍ കണക്ക് ചോദിക്കുന്നത് എസ്.എഫ്.ഐ ആയിരിക്കില്ല. ഓര്‍ത്താല്‍ നല്ലത്’ എന്നാണ് ബിനോയ് വിശ്വത്തിന്റെ ഫോട്ടോ അടക്കമുളള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. പോസ്റ്റിനോട് ബിനോയ് …

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത മൂന്നു മണിക്കൂറില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് …

സിപിഎം നേതാവ് ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം അന്തരിച്ചു

കാസര്‍കോട്: സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം ടി.എം.എ കരീമിന്റെ പിതാവ് മൊയ്തീന്‍ കുഞ്ഞി പാണലം (89) അന്തരിച്ചു. ഭാര്യ: ഖദീജ. മറ്റുമക്കള്‍: ഫാത്തിമ, മുഹമ്മദ് കുഞ്ഞി, നെഫീസ, റുഖിയ, ആയിഷ ടിഎം ഹസൈനാര്‍, ടിഎം അഹമദ്, ടിഎം അബ്ദുല്‍ ഖാദര്‍, ഹസീന. മരുമക്കള്‍: അബ്ബാസ് ചെമ്മനാട്, ഫൗസിയ, മുഹമ്മദ് കുഞ്ഞി, ഫാത്തിമത്ത് താനാസ്, ഇബ്രാഹിം ചെര്‍ക്കള, ഹനീഫ ആലംപാടി, സെമീറ, റിയാന, സക്കിയ, ഷിഹാബ് പാണളം. സഹാേദരങ്ങള്‍: ഹസൈനാര്‍ ഹാജി, പരേതരായ പൊട്ടയില്‍ അബ്ദുള്ള ഹാജി, …

പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് കെ.എ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് അന്തരിച്ചു

കാസര്‍കോട്: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് മുല്ലച്ചേരിയിലെ കെഎ ഗഫൂറിന്റെ മകന്‍ ഗമല്‍ റിയാസ് (53) അന്തരിച്ചു. ചിത്രകാരനും കാര്‍ട്ടൂണിസ്റ്റുമായ റിയാസ് ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേ പത്രത്തില്‍ ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്തിരുന്നു. ചെര്‍ക്കളം പൊടിപ്പളളം ബിലാല്‍ മസ്ജിദിന് സമീപം ബംബ്രാണി നഗറിലാണ് താമസം. മാതാവ്: മൈമൂന. ഭാര്യ: ഷഹനാസ്. മകള്‍: നേഹഗമല്‍. സഹോദരി: ആയിഷത്ത് ഷാലിന.

കോല്‍ക്കളി ആചാര്യന്‍ സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു

കാസര്‍കോട്: കോല്‍ക്കളി ആചാര്യനും നാടക നടനും കളംപാട്ട് കലാകാരനും കോല്‍ക്കളി അക്കാദമി അംഗവുമായിരുന്ന സിവി കുഞ്ഞിരാമനാശാന്‍ അന്തരിച്ചു. 78 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഞായറാഴ്ച രാത്രി കൊടക്കാട് ആനിക്കാടിയിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ അരനൂറ്റാണ്ടായി കോല്‍ക്കളി കലാരംഗത്ത് നിറഞ്ഞുനിന്നിരുന്നു. ഈ മേഖലയില്‍ നിരവധി ശിഷ്യസമ്പത്തുണ്ടായിരുന്നു. കോല്‍ക്കളിയില്‍ സ്വാതന്ത്ര്യ സമര സേനാനി ടിവി ശങ്കരന്‍ മാസ്റ്റര്‍, ഇ രാമന്‍ എന്നിവരുടെ ശിഷ്യനായിരുന്നു. സിവിക് കൊടക്കാട് പുരസ്‌കാരം നേടിയിരുന്നു. അയ്യപ്പഭക്തരുടെ ഗുരുസ്വാമിയായിരുന്നു.ആനിക്കാടി പൊതുശ്മശാനത്തില്‍ സംസ്‌കാരം നടന്നു. …

വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാനും തിരുത്താനും തയ്യാറാകണം, വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണമെന്ന് എംഎ ബേബി

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് ശേഷം തെറ്റുതിരുത്തല്‍ നടപടികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാര്‍ട്ടിക്കകത്ത് ശക്തമായിരിക്കെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ ലേഖനവും ചര്‍ച്ചയാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായത് അതീവ ഗുരുതരമായ തിരിച്ചടിയാണെന്നും ഇപ്പോഴത്തെ അവസ്ഥ നിരാശ പടര്‍ത്തുന്നതെന്നും തുറന്ന് പറഞ്ഞ് എംഎ ബേബി. വാക്കും പ്രവര്‍ത്തിയും ജീവിതശൈലിയും പ്രശ്‌നമായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കപ്പെടണം. ഉള്‍പ്പാര്‍ട്ടി വിമര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് നിര്‍വ്യാജമായ തിരുത്തലാണ് വേണ്ടതെന്നും ബേബി പച്ചക്കുതിരയില്‍ എഴുതിയ ലേഖനത്തില്‍ തുറന്ന് പറയുന്നു. ഒരു പരിധിവരെ അഭിമാനകരമായ അംഗബലമുണ്ടായിരുന്നിടത്തുനിന്നാണ് നിരാശ …

റിട്ട.റെയില്‍വെ സീനിയര്‍ ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ചെന്നൈ റെയില്‍വെ സീനിയര്‍ റിട്ട. ടെക്‌നീഷ്യനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.കാഞ്ഞങ്ങാട് സൗത്തിലെ കെ.വി. തമ്പാന്‍ (70) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ വീടിന്റെ ബാല്‍ക്കണിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പയ്യന്നൂര്‍ തെരു സ്വദേശിയാണ്. ഭാര്യ: സരള. മക്കള്‍: ജ്യോഷിത്ത്, മനീഷ്.

മുഖ്യമന്ത്രി പിണറായി വിജയനെ എന്തിനു ഭയക്കണം: എം.വി ഗോവിന്ദന്‍

തിരുവനന്തപുരം: മുണ്യമന്ത്രി പിണറായി വിജയനെയോ മറ്റാരെയെങ്കിലുമോ പ്രത്യേകമായി ഭയക്കേണ്ട കാര്യമെന്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ യാതൊരു തരത്തിലുമുള്ള ഭയമില്ല-തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി എന്തു ശൈലിയാണ് മാറ്റേണ്ടത്. ഒരു മൈക്ക് കേടായപ്പോള്‍ പറഞ്ഞതാണോ? മുഖ്യമന്ത്രിയുടെ ശൈലി മാറ്റം സംബന്ധിച്ച ചര്‍ച്ച മാധ്യമങ്ങള്‍ ഉണ്ടാക്കുന്നതാണ്. വ്യക്തിഹത്യ ഒരു രാഷ്ട്രീയ മുദ്രാവാക്യമായി എടുത്തവരാണ് പ്രതിപക്ഷ നേതാവും കെ.പി.സി.സി പ്രസിഡണ്ടും. അതു കൊണ്ടാണ് ഇരുവരും എന്തിനും ചീത്ത പറയുന്നത്-അദ്ദേഹം പറഞ്ഞു.

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കര്‍ണാടക ആര്‍ടിസി ബസ് സ്‌കൂട്ടറിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ബണ്ട് വാള്‍ ബഞ്ചനപദാവ് ശിവാജിനഗര സ്വദേശി നയന്‍ കുമാര്‍ (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം ഫരങ്കിപ്പേട്ടയ്ക്ക് സമീപം മാരിപള്ളയില്‍ വച്ചാണ് അപകടം. കടേഗോളിയില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന നയന്‍ കുമാര്‍ സഞ്ചരിച്ച സ്‌കൂട്ടറിന്റെ പിന്തുടര്‍ന്ന് വന്ന കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നയന്‍സിന് മാതാപിതാക്കളും ഒരു ജ്യേഷ്ഠനും ഉണ്ട്. ബണ്ട്വാള്‍ ട്രാഫിക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

വീട്ടില്‍ അതിക്രമിച്ചു കയറി 16 കാരിയെ ബിയര്‍ കുടിപ്പിച്ചു; ശേഷം ബലാത്സംഗം ചെയ്തു മുങ്ങിയ യുവാവ് പിടിയില്‍

കണ്ണൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പതിനാറുകാരിയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പേരാവൂര്‍ കണിച്ചാര്‍, മലയമ്പാടി, ചിന്നത്തു ഹൗസിലെ ലിയോ പി സന്തോഷി(21)നെയാണ് കേളകം എസ്.ഐ പി.വി ശ്രീനേഷ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് ഹോട്ടല്‍ തൊഴിലാളിയാണ് അറസ്റ്റിലായ ലിയോ സന്തോഷ്.ജൂണ്‍ നാലിന് കേളകം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് ബിയര്‍ കുടിപ്പിച്ച ശേഷം പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവത്തിന് …

ഭര്‍ത്താവ് ജോലിക്കു പോയ നേരത്ത് കാമുകന്‍ യുവതിയെ കാണാനെത്തി; ഒടുവില്‍ സംഭവിച്ചത്

ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഒളിപ്പിച്ച കേസില്‍ ഭാര്യയേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സ്വദേശികളായ പൂജ, കാമുകന്‍ പ്രഹ്ലാദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.നോയിഡയിലെ ശുചീകരണ തൊഴിലാളിയായ മഹേഷ് ആണ് കൊല്ലപ്പെട്ടത്. ജുലായ് ഒന്നിന് രാത്രിയിലാണ് മഹേഷിനെ ഭാര്യ പൂജയും കാമുകനായ പ്രഹ്ലാദനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തിയത്. മൃതദേഹം ശുചിമുറിയുടെ മേല്‍ക്കൂരയില്‍ ഒളിപ്പിച്ചു രക്ഷപ്പെടുകയായിരുന്നു. ഒരേ നാട്ടുകാരായ പൂജയും പ്രഹ്ലാദും നേരത്തെ പ്രണയത്തിലായിരുന്നു. വിവാഹശേഷം ഭര്‍ത്താവ് മഹേഷിനൊപ്പം പൂജയും നോയിഡയിലേയ്ക്ക് പോയി. പൂജയും …

ടിപ്പറിനു പിന്നില്‍ ഓട്ടോയിടിച്ച് അപകടം; നാലുമാസം അബോധാവസ്ഥയില്‍ കഴിഞ്ഞ വയോധികന്‍ മരിച്ചു

കാസര്‍കോട്: വാഹനാപകടത്തെ തുടര്‍ന്ന് നാലുമാസമായി അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ആള്‍ മരിച്ചു. വെസ്റ്റ് എളേരി, പുന്നക്കുന്ന്, ചോനാട്ടെ പരേതനായ കൈക്കളന്റെ മകന്‍ സി കെ രാജന്‍(61) ആണ് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെ ഒരു മണിയോടെയാണ് രാജന്റെ ജീവിതം തകര്‍ത്ത വാഹനാപകടം ഉണ്ടായത്. രാജന്‍ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷ, ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ചായിരുന്നു അപകടം ഉണ്ടായത്.

രേഖയുടെ ജീവിതം ഇനി സുജേഷിന്റെ കണ്ണുകളിലൂടെ; കാഴ്ച ശക്തിയില്ലാത്ത യുവതിക്ക് പുതുജീവിതം

കാസര്‍കോട്: രേഖയ്ക്ക് ഇനി സുജേഷിന്റെ കണ്ണുകളിലൂടെ പുതുജീവിതം. ജന്മനാ അന്ധയായ പെരിയ, വടക്കേക്കരയിലെ രേഖയും വലിയപറമ്പ, സ്വദേശി സുജേഷും തമ്മിലുള്ള വിവാഹം ഞായറാഴ്ചയായിരുന്നു. പെരിയയിലെ സുമംഗലി ഓഡിറ്റോറിയത്തിലാണ് വിവാഹം നടന്നത്. ആയിരത്തിലധികമാളുകള്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തു. വധൂവരന്മാരെ ഇവര്‍ ആശീര്‍വദിച്ചു. വടക്കേക്കര സ്വദേശിയും റിട്ട. സി.ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ അച്യുതന്റെയും ശോഭയുടെയും മകളാണ് പാക്കം ഗവ.ഹയര്‍സക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയായ രേഖ (28). ജന്മനാ അന്ധയാണെങ്കിലും വിധിയോട് പോരാടിയാണ് രേഖ അധ്യാപികയായത്. ഇതിനിടയിലാണ് വലിയ പറമ്പ് സ്വദേശിയും ഇന്റീരിയര്‍ ഡിസൈനറുമായ സുജേഷുമായുള്ള …

പി.എസ്.സി അംഗ നിയമനത്തിന് കോഴ ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി; നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നു; നടപടി ഉടന്‍ ഉണ്ടാവുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; പി.എസ്.സിഅംഗ നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന ആരോപണം നിഷേധിക്കാതെ മുഖ്യമന്ത്രി നിയമസഭയില്‍. വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം ആരോപണം ഉയര്‍ത്തിയപ്പോള്‍, നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ സ്വാഭാവിക നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി നല്‍കി.പിഎസ് സി അംഗങ്ങളെ നിയമിക്കുന്നതില്‍ വഴി വിട്ട രീതിയില്‍ ഒന്നും നടക്കാറില്ല. നാട്ടില്‍ പലതരം തട്ടിപ്പുകള്‍ നടക്കുന്നുണ്ട്. തട്ടിപ്പ് നടന്നാല്‍ അതിന് തക്ക നടപടി എടുക്കും. കോഴിക്കോട്ടെ കോഴ വിവാദം ശ്രദ്ധയില്‍പ്പെട്ടിരുന്നോ എന്നായിരുന്നു എന്‍.ഷംസുദ്ദീന്റെ ചോദ്യം. …

കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം 13ന്; കാസര്‍കോട്ട് ലഹരിക്കെതിരെ കൂട്ടയോട്ടം

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരിക്കെതിരെ കൂട്ടയോട്ടം നടത്തി. കാസര്‍കോട്ട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ജില്ലാ പൊലീസ് ചീഫ് പി. ബിജോയ് ഫ്ളാഗ് ഓഫ് ചെയ്തു. സംഘാടക സമിതി വൈസ് ചെയര്‍മാന്‍ ടി. തമ്പാന്‍, കെ.പി.എ ജില്ലാ പ്രസിഡണ്ട് ബി. രാജകുമാര്‍, രാജീവന്‍, കെ.പി.ഒ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്‍, ടി. ഗിരീഷ് ബാബു, എം. സദാശിവന്‍ നേതൃത്വം നല്‍കി. കൂട്ടയോട്ടം ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ചികിത്സ നല്‍കാന്‍ പണമില്ല; 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി

ചികിത്സിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് 15 ദിവസം പ്രായമുള്ള കുഞ്ഞിനെ പിതാവ് ജീവനോടെ കുഴിച്ചു മൂടി. പാകിസ്ഥാനിലെ സിന്ധിലുള്ള തരുഷാ മേഖലയിലാണ് സംഭവം. സംഭവത്തില്‍ പിതാവ് അറസ്റ്റിലായി. തയ്യബ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം. പിഞ്ചു കുഞ്ഞിന് ചികിത്സ നല്‍കാന്‍ തന്റെ സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ലെന്നും അതുകൊണ്ട് കുഞ്ഞിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു എന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. കുട്ടിയെ ചാക്കിനുള്ളില്‍ വെച്ച ശേഷമായിരുന്നത്രെ കുഴിച്ചു മൂടിയത്. ക്രൂരമായ സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തു വന്നതിന് …