വിരുന്നിനു വന്ന പതിനേഴുകാരന്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു മരിച്ചു; പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്ക്

മംഗ്‌ളൂരു: ബന്ധുവീട്ടില്‍ വിരുന്നിനു വന്ന പതിനേഴുകാരന്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു മരിച്ചു. പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. സൂരത്കല്ല്, ജോക്കട്ടെമൂലയില്‍ ഉണ്ടായ ദുരന്തത്തില്‍ മുല്‍ക്കി, കൊല്ലോട്, ലിംഗപ്പയ്യ ക്കാടുവിലെ ശൈലേഷ് (17)ആണ് മരിച്ചത്. സഞ്ജീവ (55), സുരേഷ് (20), സവിത (19), സച്ചിന്‍ (ഒരു വയസ്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബന്ധുവായ സഞ്ജീവയുടെ വീട്ടിലേക്ക് വിരുന്നിനു എത്തിയതായിരുന്നു ശൈലേഷ്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ സമീപത്തെ മതില്‍ ഇടിഞ്ഞു വീടിനു മുകളില്‍ വീണാണ് അപകടം. മണ്ണിനും ഓടിനും …

വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ചെര്‍ക്കളയിലെ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന് നഷ്ടമായത് 80 ലക്ഷം രൂപ

കാസര്‍കോട്: വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ചെര്‍ക്കള, പാടിയിലെ മെര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്റെ 80 ലക്ഷം രൂപ നഷ്ടമായി. ഇ. ശ്രീധരന്റെ പണമാണ് നഷ്ടമായത്. ഇയാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷെയര്‍മാര്‍ക്കറ്റിംഗ് സംവിധാനത്തില്‍ പണം നിക്ഷേപിച്ചാല്‍ മാസങ്ങള്‍ക്കുള്ളില്‍ വലിയ ലാഭം ലഭിക്കുമെന്നു പ്രലോഭിപ്പിച്ചാണ് തട്ടിപ്പുകാര്‍ പണം കൈക്കലാക്കിയത്. ഓണ്‍ലൈന്‍ തട്ടിപ്പ് സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നത് കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പൊലീസ് ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിക്കൊണ്ടിരിക്കുമ്പോഴും തട്ടിപ്പുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

കോട്ട കാണാന്‍ എത്തുന്നവരില്‍ നിന്നു പണം തട്ടി; പൊലീസുകാരന്റെ തൊപ്പി തെറിച്ചു

കണ്ണൂര്‍: കണ്ണൂര്‍ കോട്ട കാണാന്‍ എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം തട്ടിയ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെ സസ്‌പെന്റ് ചെയ്തു. വര്‍ഷങ്ങളായി കണ്ണൂര്‍ കോട്ടയില്‍ ടൂറിസം പൊലീസായി ജോലി ചെയ്യുന്ന കണ്ണൂര്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രവീഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്റ് ചെയ്തത്. കൊല്ലത്ത് നിന്നു സ്ത്രീക്കൊപ്പം കോട്ട കാണാന്‍ എത്തിയ ആളില്‍ നിന്നു ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തിലാണ് പ്രവീഷിനെ സസ്‌പെന്റ് ചെയ്തത്. കൂടെ ഉള്ളത് ഭാര്യയാണെന്നു പറഞ്ഞെങ്കിലും പൊലീസുകാരന്‍ ഭീഷണി തുടരുകയായിരുന്നുവെന്നു പറയുന്നു. 25,000 രൂപ …

മണല്‍കടത്ത് തടയാനെത്തിയ എസ്‌ഐയെ ടിപ്പര്‍ ഇടിച്ച് കൊല്ലാന്‍ ശ്രമം

കണ്ണൂര്‍: വളപട്ടണത്ത് മണല്‍കടത്ത് തടയാന്‍ പോവുകയായിരുന്ന എസ്.ഐ.യെയും പൊലീസുകാരനെയും ടിപ്പര്‍ ലോറി കയറ്റി കൊല്ലാന്‍ ശ്രമം. വളപട്ടണം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.എം വിപിന്‍, പൊലീസുകാരനായ കിരണ്‍ എന്നിവരാണ് വധശ്രമത്തിനു ഇരയായത്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം. മാങ്കടവ്, പാറക്കല്ലില്‍ മണല്‍ കടത്ത് സജീവമാണ്. പൊലീസാണെന്നു അറിയാതിരിക്കുന്നതിനാണ് എസ്.ഐ.യും പൊലീസുകാരനും സ്‌കൂട്ടറില്‍ യാത്ര ചെയ്തത്. എന്നാല്‍ സ്‌കൂട്ടര്‍ യാത്രക്കാര്‍ പൊലീസുകാരാണെന്നു തിരിച്ചറിഞ്ഞതോടെ മണല്‍ കയറ്റിയ ടിപ്പര്‍ ലോറി സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. …

വാട്‌സ്ആപ്പ് ചാറ്റിലൂടെ ഓണ്‍ലൈന്‍ ബിസിനസ്; ചെറുവത്തൂര്‍ സ്വദേശിനിയായ 46 കാരിയുടെ 41 ലക്ഷം രൂപ നഷ്ടമായി

  കാസര്‍കോട്: വാട്‌സ്ആപ്പ് ചാറ്റ് ലൂടെ ഓണ്‍ലൈന്‍ ബിസിനസ് നടത്തിയ യുവതിയുടെ 41 ലക്ഷം രൂപ പോയി. ചെറുവത്തൂരിലെ 46 കാരിയുടെ പണമാണ് നഷ്ടമായത്. 2023 നവംബര്‍ മുതല്‍ ഡിസംബര്‍ 19 വരെയുള്ള ദിവസങ്ങളിലാണ് 11 തവണ പണം നിക്ഷേപിച്ചത്. ഓണ്‍ലൈന്‍ ബിസിനസിന് വേണ്ടിയാണ് പണം മുടക്കിയത്. പിന്നീട് കബളിപ്പിക്കപ്പെട്ടതറിഞ്ഞതോടെ കാസര്‍കോട് സൈബര്‍ സെല്ലിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇന്‍സ്‌പെക്ടര്‍ ഇ അനൂപാണ് കേസ് അന്വേഷിക്കുന്നത്.

ചെട്ടുംകുഴിയില്‍ മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തി പരിക്കേല്‍പ്പിച്ച കേസ്; പ്രതികള്‍ക്ക് 8 വര്‍ഷവും 9 മാസവും തടവ്; 30000 രൂപ പിഴയും, ഒന്നാം പ്രതി ഒളിവില്‍

  കാസര്‍കോട്: മര്‍ദ്ദനം തടയാന്‍ ശ്രമിച്ചവരെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികളെ തടവിനും പിഴയടക്കാനും ശിക്ഷിച്ചു. വിദ്യാനഗര്‍, ചെട്ടുംകുഴി സ്വദേശി മുഹമ്മദ് ഗുല്‍ഫാന്‍ (32), പാറക്കട്ടയിലെ പി.എ സിനാന്‍ (33), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ മുഹമ്മദ് സഫ്വാന്‍ (33), അണങ്കൂര്‍ പള്ളിക്കാലിലെ കെ.എം കൈസല്‍ (33) എന്നിവരെയാണ് എട്ടുവര്‍ഷവും 9 മാസവും തടവിനും 30,000 രൂപ പിഴയടക്കാനും അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 4 മാസം …

ബദിയഡുക്കയില്‍ ഗള്‍ഫുകാരന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി

  കാസര്‍കോട്: വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷണം പോയി. ബദിയഡുക്ക, മൂക്കംപാറയിലെ അബ്ദുള്ളയുടെ സ്‌കൂട്ടറാണ് മോഷണം പോയത്. ഇദ്ദേഹം ഗള്‍ഫിലാണ്. മോഷണം സംബന്ധിച്ച് അബ്ദുള്ളയുടെ ബന്ധുവായ ഉമറുല്‍ ഫാറൂഖ് നല്‍കിയ പരാതി പ്രകാരം ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ കണ്ടെത്താന്‍ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്.  

കെ.പി.സി.സി ആസ്ഥാനത്ത് കൂടോത്രം വച്ചതിന് തെളിവില്ലെന്ന് പൊലീസ്; അന്വേഷണം അവസാനിപ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് ആസ്ഥാനത്തും കെ.പി.സി.സി പ്രസിഡണ്ട് കെ. സുധാകരന്റെ വീട്ടിലും കൂടോത്രം കണ്ടെത്തിയെന്ന വിവാദത്തില്‍ പൊലീസ് പ്രാഥമികാന്വേഷണം അവസാനിപ്പിച്ചു. വിവാദം സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് മ്യൂസിയം പൊലീസ് അന്വേഷണം അവസാനിപ്പിച്ചത്. വിവാദം സംബന്ധിച്ച് പരാതി നല്‍കിയാല്‍ തുടര്‍ അന്വേഷണം നടത്തുമെന്നു പൊലീസ് വ്യക്തമാക്കി. കെ. സുധാകരന്റെ കണ്ണൂരിലെ വീട്ടിലും കെ.പി.സി.സി ഓഫീസില്‍ അദ്ദേഹത്തിന്റെ മേശയ്ക്കടിയിലും പേട്ടയിലെ വീട്ടിലും കൂടോത്രം വച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു പൊതുപ്രവര്‍ത്തകനാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. ഇതു …

കോയിപ്പാടിയില്‍ കെ.എസ്.ഇ.ബി ലൈന്‍മാനെ മര്‍ദ്ദിച്ചു; 3 പേര്‍ക്കെതിരെ കേസ്

  കാസര്‍കോട്: കോയിപ്പാടിയില്‍ കെ.എസ്.ഇ.ബി ലൈന്‍മാനെ മര്‍ദ്ദിച്ചു. മൂന്നുപേര്‍ക്കെതിരെ കേസ്. കെ.എസ്.ഇ.ബി കുമ്പള സെക്ഷനിലെ ലൈന്‍മാനും കാസര്‍കോട്, കൂഡ്ലു സ്വദേശിയുമായ പുഷ്പരാജിനാണ് മര്‍ദ്ദനമേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം കോയിപ്പാടിയിലാണ് സംഭവം. വൈദ്യുതി തകരാറുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരിലായിരുന്നു മര്‍ദ്ദനം. പുഷ്പരാജിന്റെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

മഞ്ചേശ്വരത്ത് മൂന്നു യുവാക്കള്‍ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യ പ്രവണത വര്‍ധിക്കുന്നതില്‍ ആശങ്ക

  കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വ്യത്യസ്ത സ്ഥലങ്ങളിലായി 20, 23, 39 വയസ്സ് പ്രായമുള്ള മൂന്നു യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, ഉദ്യാവരം, മാടയിലെ പരേതനായ ശേഖരയുടെ മകന്‍ ഗൗതം രാജ് (23), കുഞ്ചത്തൂര്‍, മരിയ ചര്‍ച്ച് കോംപൗണ്ടിലെ ബെന്നറ്റ് പെന്റോയുടെ മകന്‍ ബ്രയാന്‍ എല്‍ഡോണ്‍ പിന്റോ (20), കടമ്പാര്‍ മൊറത്തണ, കജകോടിയിലെ കൃഷ്ണ നായികിന്റെ മകന്‍ ബി. രാജേഷ് (39) എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉഡുപ്പിയില്‍ വീഡിയോ അനിമേറ്ററായി …

ചള്ളങ്കയം ജുമാമസ്ജിദ് മുന്‍ പ്രസിഡണ്ട് സി.കെ അബ്ദുല്‍ഖാദര്‍ അന്തരിച്ചു

  കാസര്‍കോട്: പെര്‍മുദെ ചള്ളങ്കയം മുസ്ലിം ജമാഅത്ത് യൂണിറ്റ് മെമ്പറും ചള്ളങ്കയം ബദ്രിയ മസ്ജിദ് പ്രസിഡണ്ട്, സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്ന കോട്ടക്കുന്നിലെ സി.കെ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: മുഹമ്മദ് റഫീഖ് (ദുബൈ), ഖൈറുന്നീസ, റസിയ, മരുമക്കള്‍: അബ്ദുല്‍ റഹ്്മാന്‍, ലത്തീഫ്, സാജിദ. സഹോദരങ്ങള്‍: പരേതരായ മൂസ, അന്തിഞ്ഞി, മമ്മിഞ്ഞി, ആദംകുഞ്ഞി, കദീജമ്മ, ബീഫാത്തിമ.

പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ അന്തരിച്ചു; ഫോക് ലോര്‍ അവാര്‍ഡ് ജേതാവാണ്

  കാസര്‍കോട്: പ്രമുഖ തെയ്യം കലാകാരന്‍ പരപ്പ ചെറിയ കൊടക്കല്‍ എന്ന വ്യാളന്‍ (90 )അന്തരിച്ചു. നിരവധി കാവുകളിലും ക്ഷേത്രങ്ങളിലും വിഷ്ണുമൂര്‍ത്തി കോലധാരിയായിരുന്നു. ഫോക്ക് ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവായിരുന്നു. കക്കാട്ട് കോവിലകത്ത് നിന്നും പട്ടും വളയും നല്‍കി ആദരിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കമ്മാടത്തി. മക്കള്‍. മാണിക്കം (കാസര്‍കോട്), നാരായണി, കുഞ്ഞിരാമന്‍, നാരായണന്‍ (ഓട്ടോ ഡ്രൈവര്‍ പരപ്പ), ഗോപി, കുഞ്ഞുമ്പു, കാര്‍ത്യായനി, കണ്ണന്‍(മുന്‍ കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത് മെമ്പര്‍), രോഹിണി. മരുമക്കള്‍: മീനാക്ഷി, ശാരദ, രാമന്‍, കണ്ണന്‍(റേഷന്‍ …

എ.എസ്.ഐ ട്രെയിനില്‍ നിന്നു വീണു മരിച്ചു

തിരുവനന്തപുരം: എ.എസ്.ഐ ട്രെയിനില്‍ നിന്നു വീണു മരിച്ചു. മലപ്പുറം എം എസ് പി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ആംഡ് പൊലീസ് എ.എസ്.ഐ ശരത് കൃഷ്ണ (38) ആണ് മരിച്ചത്. വല്ലപ്പുഴ സ്റ്റേഷനില്‍ വച്ചാണ് ട്രെയിനില്‍ നിന്നും ട്രാക്കില്‍ വീണത്. ട്രെയിനില്‍ കമ്പാര്‍ട്ട്മെന്റ് മാറിക്കയറുന്നതിനിടെയാണ് അപകടം. തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. പൂജപ്പുര അമ്പാടി വീട്ടിലെ കൃഷ്ണന്‍കുട്ടിയാണ് പിതാവ്.  

യുവാവ് തൂങ്ങിമരിച്ച നിലയിൽ

  കാസർകോട് : മഞ്ചേശ്വരം ഹൊസങ്കടി മൊറത്തണയിൽ സെൻട്രിംഗ് തൊഴിലാളിയായിരുന്ന യുവാവിനെ വീട്ടി നടുത്തു തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടു. മൊറത്തണ അംഗൻവാടിക്കടുത്ത രാജേഷ് (40) ആണ് ആത്മഹത്യ ചെയ്തത്. ഇന്നു വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷമായി ചികിത്സയി ലായിരുന്നു . പരേതനായ കൃഷ്ണനായിക്കാണ് പിതാവ്പിതാവ്. മാതാവ് :സരോജിനി അംഗൻവാടി ജീവനക്കാരിയാണ്. ഭാര്യ :ഗീത.മകൾ : തന്മ യി (6) . സഹോദരങ്ങൾ: ജയമാല, സവിത, മൃതദേഹം മംഗൽപ്പാടി ആശുപത്രി മോർച്ചറിയിൽ.

കുമ്പള പഞ്ചായത്ത് ഫണ്ടിൽ നിന്നു ലക്ഷങ്ങൾ അടിച്ചു മാറ്റിയതായി പരാതി:നാലു ദിവസമായി അന്വേഷണം

കാസർകോട്: കുമ്പള പഞ്ചായത്തു ഫണ്ടിൽ നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തതായി ആക്ഷേപമുയർന്നു. സംഭവത്തെക്കുറിച്ചു പഞ്ചായത്തു ജോയിൻ്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നാലു ദിവസമായി പഞ്ചായത്ത് ഓഫീസിൽ അന്വേഷണം തുടരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ 15 ലക്ഷത്തോളം രൂപ അടിച്ചു മാറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നു സംസാരമുണ്ട്. അന്വേഷണം തുടരുകയാണ്. ഏതാനും മാസം മുമ്പു വരെ പഞ്ചായത്ത് അക്കൗണ്ടൻ്റായിരുന്ന രമേശൻ, അയാളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പഞ്ചായത്ത് ഫണ്ട് മാറ്റിയതെന്നാണ് സംസാരം. ഇത് പഞ്ചായത്ത് ഭരണക്കാരുടെ ഒത്താശയോടെയായിരുന്നെന്നും ആക്ഷേപമുണ്ട്. തട്ടിപ്പിനു ശേഷം ഓഫീസിൽ …

നടന്‍ ആസഫ് അലിയുടെ പേരില്‍ ദുബായില്‍ ആഡംബര നൗക, പേരിടാന്‍ കാരണം രമേശ് നാരായണ്‍

  ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കി ആദരം. ദുബായ് മറീനയിലെ വാട്ടര്‍ ടൂറിസം കമ്പനി ഡി3 ആണ് നൗകയുടെ പേരു മാറ്റിയത്. നടന് ആദരവും പിന്തുണയും അറിയിച്ചുകൊണ്ടാണ് ആഡംബര നൗകയ്ക്ക് ആസിഫ് അലിയുടെ പേര് നല്‍കിയത്. രമേശ് നാരായണനുമായി ബന്ധപ്പെട്ട വിവാദം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഈ വിഷയം നടന്‍ കൈകാര്യം ചെയ്ത രീതി പ്രശംസയ്ക്ക് ഇടംനേടിയിരുന്നു. ഇതിന് ആദരമായാണ് നൗകയില്‍ ആസിഫ് അലിയുടെ പേര് പതിപ്പിച്ചത്. വിവാദത്തെ …

രാത്രി ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ ആളെ പിടികൂടാന്‍ വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി; ഒടുവില്‍ പിടിയായ ആളെ കണ്ട് നാട്ടുകാര്‍ ഞെട്ടി

  വീടുകളില്‍ ഒളിഞ്ഞുനോട്ടം പതിവായപ്പോള്‍ നാട്ടുകാരെല്ലാം ചേര്‍ന്നു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഒടുവില്‍ സമീപത്തെ വീട്ടില്‍ ഒളിഞ്ഞു നോക്കാന്‍ എത്തിയ ആളെ നാട്ടുകാര്‍ വളഞ്ഞിട്ട് പിടികൂടി. ആളെ കണ്ടപ്പോള്‍ നാട്ടുകാര്‍ ഒന്നും ഞെട്ടി. വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍! താമരശ്ശേരിക്ക് സമീപം കോരങ്ങാട് സ്വദേശിയായ 35 കാരനാണ് പിടിയിലായത്. അതേസമയം ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ ആളെ താക്കീത് ചെയ്തുവിട്ടു. സ്ഥലത്തെ പ്രധാനിയാണ് പിടിയിലായ ആള്‍. കോരങ്ങാട് വീട് വാടകയ്ക്കെടുത്ത് താമസം ആരംഭിച്ചത് മുതല്‍ നാട്ടുകാര്‍ക്കിടയില്‍ ഇയാള്‍ സുപരിചിതനായിരുന്നു. കഴിഞ്ഞ ഒരു …

സൈന്യം ദുരന്തമുഖത്ത്; അര്‍ജുനെ രക്ഷപ്പെടുത്താനായി 40 അംഗ സേനയെത്തി

  കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലായി സൈന്യം രംഗത്തിറങ്ങി. 40 അംഗ സംഘമാണ് ഞായറാഴ്ച ഉച്ചയോടെ ദുരന്തമുഖത്തെത്തിയത്. ബെലഗാവിയില്‍ നിന്നാണ് അത്യാധുനീക സൗകര്യങ്ങളോടെ സംഘം എത്തിയത്. രക്ഷാപ്രവര്‍ത്തനം ആറാംദിവസം എട്ടു മണിക്കൂറും പിന്നിട്ടും ശുഭവാര്‍ത്തകളൊന്നും തന്നെ പുറത്ത് വന്നില്ല. ഇതുവരെ മണ്ണ് മാറ്റിനടത്തിയ പരിശോധനയില്‍ ഒന്നും ലോറിയുടെ ഭാഗമൊന്നും കണ്ടെത്താനായില്ല. നിലവില്‍ നാവിക സേന, ദേശീയ സംസ്ഥാന ദുരന്ത നിവാരണ സേനകള്‍, തീരസംരക്ഷണം സേന, അഗ്‌നിരക്ഷാസേന, പൊലീസ് എന്നിവരാണ് തെരച്ചില്‍ നടത്തുന്നത്. …