ആശാവര്‍ക്കര്‍മാരുടെ രാപ്പകല്‍ സമരയാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി

കാസര്‍കോട്: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നടത്തുന്ന സംസ്ഥാനതല രാപ്പകല്‍ സമര യാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായി. ജാഥാ ക്യാപ്റ്റന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ ബിന്ദുവിന് സംസ്ഥാന പ്രസിഡണ്ട് വി.കെ സദാനന്ദന്‍ പതാക കൈമാറിയതോടെയാണ് യാത്ര ആരംഭിച്ചത്. വി.കെ രവീന്ദ്രന്റെ അധ്യക്ഷതയില്‍ എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോ. ആസാദ് മുഖ്യപ്രഭാഷണം നടത്തി. കെ.ജെ ഷീല, അജയകുമാര്‍ കോടോത്ത്, ടി.സി രമ, ഡോ. …

നീറ്റ് പരീക്ഷയ്ക്ക് വ്യാജ ഹാള്‍ ടിക്കറ്റ്; അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍

തിരുവനന്തപുരം: വ്യാജ ഹാള്‍ ടിക്കറ്റുമായി പാറശ്ശാല സ്വദേശിനിയായ വിദ്യാര്‍ത്ഥി നീറ്റ് പരീക്ഷ എഴുതിയ സംഭവത്തില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി അറസ്റ്റില്‍. നെയ്യാറ്റിന്‍കര അക്ഷയ സെന്ററിലെ ഗ്രീഷ്മയാണ് അറസ്റ്റിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ ടിക്കറ്റുമായി എത്തി വിദ്യാര്‍ത്ഥി പരീക്ഷ എഴുതിയത്. ഹാള്‍ ടിക്കറ്റില്‍ സംശയം ഉണ്ടായിരുന്നുവെങ്കിലും പരീക്ഷയെഴുതാന്‍ അനുവദിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ നേരം പരീക്ഷ എഴുതിയെ ശേഷമാണ് ഹാള്‍ ടിക്കറ്റിലെ റോള്‍ നമ്പരില്‍ മറ്റൊരു വിദ്യാര്‍ത്ഥി തിരുവനന്തപുരത്തെ കേന്ദ്രത്തില്‍ …

കുമ്പളയില്‍ ടോള്‍ബൂത്ത് വേണ്ട; ആക്ഷന്‍ കമ്മിറ്റിക്കു പൂര്‍ണ്ണ പിന്തുണ: ലീഗ്

മഞ്ചേശ്വരം: കുമ്പളയില്‍ ടോള്‍ബൂത്ത് സ്ഥാപിക്കുന്നതിനെതിരെ ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിനു മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.കേരള-കര്‍ണ്ണാടക അതിര്‍ത്തിയില്‍ കുമ്പളയില്‍ നിന്നു കേവലം 20 കിലോമീറ്റര്‍ ദൂരമുള്ള തലപ്പാടിയില്‍ നിലവില്‍ ടോള്‍ബൂത്തുണ്ടെന്ന് ലീഗ് പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി. കാസര്‍കോടു നിന്ന് എല്ലാ കാര്യങ്ങള്‍ക്കും ജനങ്ങള്‍ ആശ്രയിക്കുന്നതു മംഗളൂരുവിനെയാണെന്നും അതിനുള്ള യാത്രക്കു 20 കിലോമീറ്ററിനുള്ളില്‍ രണ്ടിടത്തു ടോള്‍ കൊടുക്കേണ്ടി വരുന്നതു കടുത്ത അനീതിയാണെന്നും യോഗം ചൂണ്ടിക്കാട്ടി. അസീസ് മരിക്കെ ആധ്യക്ഷ്യം വഹിച്ചു. എ.കെ ആരിഫ്, …

ഭര്‍തൃമതിയായ സഹകരണ ആശുപത്രി ജീവനക്കാരിയെ കാണാതായി; സഹപ്രവര്‍ത്തകനൊപ്പം പോയതായി സംശയം

കാസര്‍കോട്: മുന്നാട് സഹകരണ ആശുപത്രി ജീവനക്കാരിയായ യുവതിയെ കാണാതായതായി പരാതി. വെള്ളരിക്കുണ്ട്, പരപ്പയിലെ കെ. ഹരികൃഷ്ണന്റെ ഭാര്യ വിഷ്ണുപ്രിയ(22)യെയാണ് കാണാതായത്. ഞായറാഴ്ച രാവിലെ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നു ഇറങ്ങിയതായിരുന്നു. വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് ആശുപത്രിയില്‍ നിന്നു ഇറങ്ങിയത്. വീട്ടിലെത്താത്തതിനെ തുടര്‍ന്നാണ് ഭാര്യയെ കാണുന്നില്ലെന്നു കാണിച്ച് ഭര്‍ത്താവ് ബേഡകം പൊലീസില്‍ പരാതി നല്‍കിയത്. സഹപ്രവര്‍ത്തകനായ സജിത്ത് എന്നയാള്‍ക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു. ബേഡകം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ബേഡകത്ത് യുവാവിനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസ്: പ്രതികളായ സഹോദരങ്ങള്‍ സംഭവസ്ഥലത്തു നിന്നു ആദ്യം എത്തിയത് വേലക്കുന്നില്‍, വേഷം മാറിയ ശേഷം കുണ്ടംകുഴിയിലെത്തി കിടന്നുറങ്ങി, പുലര്‍ച്ചെ സ്വകാര്യ ബസില്‍ കയറി കാസര്‍കോട്ടെത്തി ചികിത്സ തേടി, വിഷ്ണുവും ജിഷ്ണുവും പിടിയിലായത് കന്യാകുമാരിയിലെ ലോഡ്ജില്‍ വച്ച്, തിരിച്ചറിയാതിരിക്കുവാന്‍ ഇരുവരും താടി വളര്‍ത്തി

കാസര്‍കോട്: മുന്നാട്, അരിച്ചെപ്പില്‍, അധ്യാപക ദമ്പതികളെ അക്രമിക്കാന്‍ ശ്രമിച്ച വിവരമറിഞ്ഞ് എത്തിയ നാട്ടുകാരനെയും പൊലീസുകാരനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ കന്യാകുമാരിയില്‍ അറസ്റ്റിലായ പ്രതികളെ തിങ്കളാഴ്ച രാവിലെ ബേഡകത്ത് എത്തിച്ചു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാനായി ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.കോട്ടയം സ്വദേശികളും മുന്നാട്, അരിച്ചെപ്പ്, പുളിക്കാല്‍ ഹൗസില്‍ സ്ഥിരം താമസക്കാരും സഹോദരങ്ങളുമായ ജിഷ്ണു സുരേഷ് എന്ന സുരേഷ് (24), വിഷ്ണു സുരേഷ് (25) …

വൃക്കരോഗം മൂര്‍ച്ഛിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.കര്‍ണ്ണാടക, സകലേഷ്പുരം സ്വദേശി പരേതനായ ആദമിന്റെ മകനും ബന്തിയോട്ടെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഉമറുല്‍ ഫാറൂഖ്(31)ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ദീര്‍ഘകാലമായി വൃക്കരോഗത്തിനു ചികിത്സയിലായിരുന്ന ആദം ഡയാലിസിസ് നടത്തി വരികയായിരുന്നു. മാതാവ്: നബീസ. ഭാര്യ: ഫാത്തിമത്ത് ഫര്‍സാന. മകന്‍: ആദം ഫൈസാന്‍. സഹോദരങ്ങള്‍: നാസര്‍, സമീര്‍, അഷ്‌റഫ്, സിദ്ദിഖ്, റസാഖ്, അബ്ബാസ്, റംല, കലന്തര്‍ബീവി.

അനധികൃത പൂഴി ഊറ്റലും പൂഴി കടത്തും: കുമ്പളയില്‍ ഒരു ടിപ്പര്‍ പിടിച്ചു; ഡ്രൈവര്‍ അറസ്റ്റില്‍, രണ്ടു തോണികള്‍ ഇടിച്ചുപൊടിച്ചു

കാസര്‍കോട്: ഒളയം കടവില്‍ നിന്ന് അനധികൃതമായി പൂഴി കടത്തുകയായിരുന്ന ടിപ്പര്‍ ലോറി ബന്തിയോട് വച്ച് പൊലീസ് പിടിച്ചു. കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് ടിപ്പര്‍ ലോറിയും പൂഴിയും പിടിച്ചത്. ടിപ്പര്‍ ഡ്രൈവര്‍ പാവൂരിലെ അബ്ദുള്‍റിഷാനെ (33) അറസ്റ്റു ചെയ്തു. ടിപ്പര്‍ കസ്റ്റഡിയിലെടുത്തു.അതേ സമയം ആരിക്കാടി കടവത്തു പുഴയില്‍ നിന്ന് അനധികൃതമായി പൂഴി ഊറ്റുകയായിരുന്ന രണ്ടു തോണികള്‍ നാട്ടുകാര്‍ പിടിച്ചു. തോണികള്‍ വളഞ്ഞു വച്ച ശേഷം നാട്ടുകാര്‍ വിവരം പൊലീസിനെ അറിയിക്കുകയും ജെസിബിയുമായി സ്ഥലത്തെത്തിയ പൊലീസ് …

കളനാട്ട് കാറുകള്‍ കൂട്ടിയിടിച്ച് ബേക്കല്‍, മലാംകുന്ന് സ്വദേശി മരിച്ചു; 4 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം, അപകടത്തില്‍പ്പെട്ടത് സിനിമ കണ്ട് മടങ്ങുകയായിരുന്ന സുഹൃത്തുക്കള്‍

കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ഞായറാഴ്ച അര്‍ധരാത്രിയുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. നാലുപേര്‍ക്ക് പരിക്ക്. ഇവരില്‍ രണ്ടു പേരെ ഗുരുതരമായ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയിലും മറ്റു രണ്ടു പേരെ കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബേക്കല്‍, മലാംകുന്ന്, തെല്ലാഞ്ഞിയിലെ അശോകന്റെ മകന്‍ എ. അനന്തു (26)ആണ് മരിച്ചത്. പ്രണവ് (26), അക്ഷയ് (26) എന്നിവര്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലും സൗരവ് (26), അശ്വിന്‍ (25) എന്നിവര്‍ നുള്ളിപ്പാടിയിലെ ആശുപത്രിയിലും ചികിത്സയിലാണ്. കാസര്‍കോട് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന …

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള 5 ഹർജികളിൽ സുപ്രീംകോടതി ഇന്ന് വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഉച്ചയ്ക്ക് രണ്ടിനാണ് ഹർജികൾ പരിഗണിക്കുക. നിയമത്തിലെ വ്യവസ്ഥകൾ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.നേരത്തേ കോടതി നിർദേശ പ്രകാരം സമർപ്പിച്ച സത്യവാങ്മൂലത്തിൽ മതസ്വാതന്ത്ര്യം ലംഘിച്ചിട്ടില്ലെന്നു കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു. 2013ലെ വഖഫ് ഭേദഗതി നിയമത്തിനു ശേഷം രാജ്യത്ത് വഖഫ് ഭൂമി വൻതോതിൽ വർധിച്ചു. കഴിഞ്ഞ 11 വർഷത്തിനിടെ 116 ശതമാനം വർധന വഖഫ് ഭൂമിക്ക് ഉണ്ടായതായും …

ദേശീയപാതയുടെ കുമ്പള ടോള്‍ ബൂത്ത് നിര്‍മ്മാണം എം പിയുടെയും എം എല്‍ എമാരുടെയും നേതൃത്വത്തില്‍ തടഞ്ഞു; ടോള്‍ ബൂത്തിനു പില്ലര്‍ സ്ഥാപിക്കാനെടുത്ത കുഴികള്‍ പ്രതിഷേധക്കാര്‍ മണ്ണിട്ടു മൂടി

കുമ്പള: ദേശീയപാത ടോള്‍ ബൂത്തിനുവേണ്ടി കുമ്പളയില്‍ നടന്നു കൊണ്ടിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം നൂറുകണക്കിനു നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും ചേര്‍ന്നു തടഞ്ഞു.ഞായറാഴ്ച വൈകിട്ടോടെ ടോള്‍ ബൂത്തിനു പണി നടന്നു കൊണ്ടിരിക്കുന്നതറിഞ്ഞു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, എം എല്‍ എ മാരായ എന്‍ എ നെല്ലിക്കുന്ന്, സി എച്ച് കുഞ്ഞമ്പു, എ കെ എം അഷ്‌റഫ് എന്നിവര്‍ നിര്‍മ്മാണസ്ഥലത്തെത്തുകയായിരുന്നു. അവര്‍ എത്തുന്നതിനു മുമ്പു തന്നെ സ്ഥലത്തു നിലയുറപ്പിച്ചിരുന്ന നൂറു കണക്കിനു നാട്ടുകാരും നിര്‍മ്മാണ സ്ഥലത്തെത്തുകയും തുടര്‍ന്നു …

ജമ്മുകാശ്മീരില്‍ ആര്‍മി വാഹനം മറിഞ്ഞു മൂന്നു സൈനികര്‍ മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് 700 അടി താഴ്ചയിലേക്കു മറിഞ്ഞു. അതിനുള്ളില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന മൂന്നു ജവാന്മാര്‍ മരിച്ചു. അമിത്കുമാര്‍, സുജിത്ത് കുമാര്‍, മന്‍ബഹാദുര്‍ എന്നിവരാണ് മരിച്ചത്. കാശ്മീരിലെ രാംബന്‍ ജില്ലയില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം.

പഹല്‍ഗാം: എയര്‍ചീഫ്മര്‍ഷല്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമത്തിന്റെ സംഘര്‍ഷം തുടരുന്നതിനിടെ എയര്‍ചീഫ്മര്‍ഷല്‍ എ പി സിംഗ് പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തി.കഴിഞ്ഞ ദിവസം നാവികസേനാ മേധാവി അഡ്മിനറല്‍ ദിനേശ് കെ ത്രിപാഠിയും പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദിയുമായി കഴിഞ്ഞയാഴ്ചയും പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു.ഇന്ത്യയുടെ ഭാഗത്തു നിന്നു സംയമനം തുടരുമ്പോള്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്നു തുടര്‍ച്ചയായി നടത്തുന്ന പ്രകോപനവും അതുണ്ടാക്കുന്ന ഭീഷണികളും ചര്‍ച്ച ചെയ്തിട്ടുണ്ടാവുമെന്നു കരുതുന്നു. ഇതോടൊപ്പം സൈനികര്‍ക്കൊപ്പം രാജ്യം ഒറ്റക്കെട്ടായുണ്ടെന്നു ആത്മവിശ്വാസമുറപ്പിക്കാനും യോഗം പ്രയോജനപ്പെട്ടിട്ടുണ്ടാവുമെന്നു കരുതുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം മൂന്നു ദിവസത്തിനുള്ളില്‍

കോഴിക്കോട്: കോഴിക്കോടു മെഡിക്കല്‍ കോളേജില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി അത്യാഹിത വിഭാഗം മൂന്നു ദിവസത്തിനകം പുനഃസ്ഥാപിക്കും. പുനഃസ്ഥാപിക്കുന്ന എം ആര്‍ ഐ മെഷീനും യു പി എസിനും 2026 ഒക്ടോബര്‍ വരെ വാറണ്ടിയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം അത്യാഹിത വിഭാഗത്തിലുണ്ടായ പുകയും മറ്റ് അനിഷ്ട സംഭവങ്ങളും എങ്ങനെ ഉണ്ടായെന്നു പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. എം ആര്‍ ഐ മെഷീന്‍ ഫിലിപ്‌സ് കമ്പനിയുടേതായിരുന്നു. അതിനുവേണ്ടി സൂക്ഷിച്ച യു പി എസ് …

നാലര ലിറ്റര്‍ കേരള ബിയര്‍ പിടിച്ചു; പ്രതി അറസ്റ്റില്‍

കുമ്പള: നാലരലിറ്റര്‍ കേരള ബിയര്‍ കൈവശം വച്ചു കുറേശ്ശെക്കുറേശെ കുടിച്ചു കൊണ്ടിരുന്ന സ്വദേശി യുവാവ് അറസ്റ്റിലായി. ബദിയഡുക്ക എടക്കാന ചീമുള്ളിലെ വി രാജഷിനെയാണ് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അനുവദനീയമായതിലും കൂടുതല്‍ ബിയര്‍ കൈവശം വച്ചതിനാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ എക്‌സൈസ് കേസെടുത്തു. കുമ്പള എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ കെ വി മനാസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം, എം ധനേഷ് എന്നിവര്‍ ചേര്‍ന്നാണ് മദ്യവും പ്രതിയേയും പിടികൂടിയത്.

ആറര ലിറ്റര്‍ കേരള ബിയറുമായി യു പി സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ആറര ലിറ്റര്‍ കേരള ബിയറുമായി അതിഥി തൊഴിലാളിയെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് ലെഗിന്‍പുര്‍ഗിരി ഫുള്‍ബഹര്‍ ബോളാരിപ്പുര്‍വയിലെ മോനുസിംഗിനെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ കേസെടുത്തു. ഒരാള്‍ക്കു കൈവശം വയ്ക്കാവുന്നതില്‍ കൂടുതല്‍ മദ്യം കൈവശം വച്ചതിനാണ് അറസ്റ്റ്. കുമ്പള എക്‌സൈസ് റേഞ്ച് അസി. ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ എം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഖിലേഷ് എം എം, രാഹുല്‍ ഇ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

വെരി റവ. റോബ് പ്രൈസിന്‍ ഡാളസ് എപ്പിസ്‌കോപ്പല്‍ രൂപത ബിഷപ്പ് കോഡ്ജൂട്ടര്‍

-പി പി ചെറിയാന്‍ ഡാളസ്: ഡാളസ് എപ്പിസ്‌കോപ്പല്‍ രൂപത ബിഷപ്പ് കോഡ്ജൂട്ടറായി വെരി റവ. റോബ് പ്രൈസിനെ തിരഞ്ഞെടുത്തു. ഡാളസ് എപ്പിസ്‌കോപ്പല്‍ രൂപതയുടെ ബിഷപ്പ് ആര്‍. സംനര്‍ വിരമിക്കുമ്പോള്‍, പ്രൈസ് രൂപതയുടെ എട്ടാമത്തെ ബിഷപ്പാകും ഇദ്ദേഹം.സെന്റ് മൈക്കിള്‍ ആന്‍ഡ് ഓള്‍ ഏഞ്ചല്‍സില്‍ നടന്ന പ്രത്യേക കണ്‍വെന്‍ഷനാണു ബിഷപ്പ് കോഡ്ജൂട്ടര്‍-എലക്റ്റിനെ തിരഞ്ഞെടുത്തത്. സന്നിഹിതരായ 134 പേരില്‍ 82 വൈദിക വോട്ടുകളും, 151 പേര്‍ സന്നിഹിതരായിരുന്ന 77 അല്മായ വോട്ടുകളും ഉപയോഗിച്ച് രണ്ടാം റൗണ്ട് ബാലറ്റിംഗിലാണ് പ്രൈസിനെ തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പിന് …

ബേഡഡുക്ക ആട് ഫാം ഉദ്ഘാടനം ജൂണിൽ

കാസർകോട് ; ബേഡഡുക്ക ആട് ഫാം ജൂണിൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തു ആദ്യമായാണ് ഒരു ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആട് ഫെയിം ആരംഭിക്കുന്നത്. . ആട് ഫാമിന്റെ സിവില്‍ വര്‍ക്കുകള്‍ പൂര്‍തിയായെന്നു ജില്ലാ വികസന സമിതി യോഗത്തിൽ സി എച് കുഞ്ഞമ്പു എം എൽ എ പറഞ്ഞു. ആട്ഫാമിന് തുക അനുവദിക്കുന്നതിനു നടപടികള്‍ ആരംഭിച്ചതായി കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ അറിയിച്ചു. ആവശ്യമായ ജീവനക്കാരെ നിയമിക്കല്‍, വാഹനം ലഭ്യമാക്കല്‍, ഫാം ഓഫീസിലേക്ക് ഫര്‍ണിച്ചറുകള്‍, കമ്പ്യൂട്ടറുകള്‍ ലഭ്യമാക്കല്‍ …

വഖഫ് നിയമഭേദഗതി മുസ്ലീസമൂഹത്തിന് ഗുണകരം : വി.പി. ശ്രീപദ്മനാഭന്‍

കാസര്‍കോട് : വഖഫ് നിയമഭേദഗതി സമൂഹത്തിന് ഗുണകരമാണെന്നും സാധാരണക്കാരായ മുസ്ലിങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സഹായിക്കുമെന്നും ബിജെപി സംസ്ഥാന വക്താവ് വി.പി. ശ്രീപദ്മനാഭന്‍ പറഞ്ഞു. ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ജില്ലാ ശില്പശാലയില്‍ പ്രസംഗിക്കു കയായിരുന്നു അദ്ദേഹം. വഖഫ് നിയമം ഭീകരവും ജനദ്രോഹപരവുമായത് 1995-ല്‍ കോണ്‍ഗ്രസ് നടപ്പാക്കിയ ഭേദഗതിയോടെയാണ്. അനിയന്ത്രിതമായ അധികാരം ലഭിച്ചതോടെ ഏതൊരു സ്വത്തിന് മേലും വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചേക്കാം എന്ന സാഹചര്യം വന്നു. അതേ സമയം സാധാരണക്കാരായ മുസ്ലീങ്ങളുടെ ക്ഷേമം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതില്‍ വഖഫ് …