മൊട്ടത്തലയന്മാര്‍ക്ക് ആഗോള സംഘടന: മൊട്ട ഗ്ലോബലിന്റെ ലഹരിവിരുദ്ധ സന്ദേശയാത്ര തുടങ്ങി

കാസര്‍കോട്: തല മൊട്ടയടിച്ചവരുടെ ആഗോള മലയാളി സംഘടനയായ മൊട്ട ഗ്ലോബലിന്റെ ‘ലഹരി വിരുദ്ധ സന്ദേശ കേരളയാത്രയ്ക്ക്’ കാസര്‍കോട്ട് തുടക്കമായി.അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അന്‍വര്‍ സാദത്ത് ഫ്‌ലാഗ് ഓഫ് ചെയ്തു.സ്ഥാപക പ്രസിഡണ്ട് സജീഷ് കുട്ടനെല്ലൂര്‍ അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ അംഗങ്ങള്‍ ഏറ്റുപറഞ്ഞു. ലഘുലേഖ വിതരണവും ഉണ്ടായിരുന്നു. സംസ്ഥാന പര്യാടനത്തിന് ശേഷം മെയ് 18ന് സന്ദേശ യാത്ര തിരുവനന്തപുരത്ത് സമാപിക്കും. മുന്‍പ് സ്റ്റോപ്പ് ബോഡി ഷേപ്പിങ് എന്ന ക്യാമ്പയിനും മൊട്ട ഗ്ലോബല്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 34 രാജ്യങ്ങളിലായി …

ടെക്സസ് സിറ്റി കൌൺസിൽ തിരഞ്ഞെടുപ്പ്; മലയാളി സ്ഥാനാർഥികളായ മേയർ സജി ജോർജ്,കൗൺസിലർ എലിസബത്ത് എബ്രഹാം എന്നിവർക്കു റെക്കോർഡ് ഭൂരിപക്ഷം

-പി പി ചെറിയാൻ ഡാളസ്: ശനിയാഴ്ച നോർത്ത് ടെക്സസിൽ വിവിധ സിറ്റി കൗണ്സിലുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ മലയാളികളായ രണ്ടു സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപെട്ടു.രണ്ടു പേർ ദയനീയ മായി പരാജയപ്പെട്ടു. രണ്ടു ദശവര്ഷത്തിലധികമായി സണ്ണിവെയ്ൽ സിറ്റി കൗൺസിലർ ,മേയർ എന്നീ നിലകളിൽ ആത്മാര്ത്ഥ പ്രവർത്തനം കാഴ്ചവെച്ച സജി ജോർജ് മൂന്നാം തവണയാണ് തിരുരഞ്ഞെടുക്കപ്പെടുന്നത്. സിറ്റി മേയർ സ്ഥാനത്തേക്ക് മത്സരിച്ചപ്പോൾ വോട്ടർമാർ നൽകിയ അംഗീകാരമാണ് ഈ വിജയം. മർഫി സിറ്റി കൗൺസിലിലേക്ക് മത്സരിച്ച എലിസബത്ത് അബ്രഹാം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ …

ദേശീയപാത ടോള്‍ ബൂത്ത്: കുമ്പളയില്‍ ലീഗും യൂത്ത് ലീഗും പൊട്ടിത്തെറിയിലേക്ക്

കുമ്പള: ദേശീയ പാതയിലെ ടോള്‍ ബൂത്ത് സംബന്ധിച്ച നിര്‍ദ്ദിഷ്ട വ്യവസ്ഥകള്‍ക്കെതിരായി കുമ്പളയില്‍ ടോള്‍ ബൂത്ത് സ്ഥാപിക്കാനുള്ള നീക്കം കുമ്പളയിലെ മുസ്ലീംലീഗിനെയും യൂത്ത് ലീഗിനെയും പൊട്ടിത്തെറിയുടെ വക്കിലെത്തിച്ചു.ടോള്‍ ബൂത്ത് കുമ്പളയില്‍ സ്ഥാപിക്കാനുള്ള അധികൃത നീക്കത്തിനെതിരെ രണ്ടാഴ്ച മുമ്പു കുമ്പളയില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗം നിയമ- പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചിരുന്നതായി ജനപ്രതികള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്തുത തീരുമാനമെടുത്തു രണ്ടാഴ്ചയോളമായിട്ടും സമര പരിപാടികള്‍ സ്വീകരിക്കുയോ നിയമനടപടികള്‍ ആരംഭിക്കുകയോ ചെയ്യാത്തതില്‍ പ്രതിഷേധിച്ചു യൂത്ത് ലീഗ്- ലീഗ് പ്രാദേശിക പ്രവര്‍ത്തകര്‍ ജനപ്രതിനിധികളെ ഒഴിവാക്കിക്കൊണ്ടു ജനകീയ സമര …

ബേഡകത്തെ ദമ്പതിമാരായ അധ്യാപകരെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും തടയാന്‍ ചെന്ന ആളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും പൊലീസിനെ നേരെ വാള്‍ വീശുകയും ചെയ്ത സഹോദരന്മാര്‍ കന്യാകുമാരിയില്‍ പിടിയില്‍

കന്യാകുമാരി: ബേഡകത്തു യാവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിക്കുന്ന വിവരമറിഞ്ഞു പാഞ്ഞെത്തിയ പൊലീസുകാരനെയും മറ്റൊരാളെയും അക്രമിച്ച ശേഷം ഒളിവില്‍ പോയ സഹോദരന്മാരെ കന്യാകുമാരിയിലെ ഒരു ലോഡ്ജില്‍ നിന്നു ബേക്കല്‍ ഡിവൈ എസ് പിയുടെ പ്രത്യേക പൊലീസ് സംഘം പിടിച്ചു.മുന്നാട് അരിച്ചെപ്പ് പുളിക്കാല്‍ ഹൗസിലെ ജിഷ്ണു സുരേഷ് എന്ന ജിത്തു (24), സഹോദരന്‍ വിഷ്ണു സുരേഷ്(25) എന്നിവരെയാണ് പിടികൂടിയത്. ഇവരുമായി പൊലീസ് സംഘം കാസര്‍കോട്ടേക്കു തിരിച്ചിട്ടുണ്ട്. ഇവര്‍ അധ്യാപക ദമ്പതികളുടെ വീട്ടിലെത്തി രാത്രി ബഹളമുണ്ടാക്കുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇവരെ തടയാന്‍ ശ്രമിച്ച …

ജമ്മുകാശ്മീര്‍ അതിര്‍ത്തി നിര്‍ണ്ണയ രേഖയില്‍ തുടര്‍ച്ചയായ 10-ാം ദിവസവും പാക് വെടിവയ്പ്; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

കാശ്മീര്‍: പഹല്‍ഗാം തീവ്രവാദി അക്രമത്തിനു ശേഷം തുടര്‍ച്ചയായ 10-ാം ദിവസവും പാക്‌സേന അതിര്‍ത്തി നിര്‍ണ്ണയ രേഖയിലെ വെടി നിറുത്തല്‍ മേഖലയില്‍ വെടിവയ്പു തുടരുന്നു.പത്താംദിവസമായ ഞായറാഴ്ച അതിര്‍ത്തിയില്‍ എട്ടു മേഖലകളിലാണ് പാകിസ്ഥാന്‍ വെടിവച്ചത്. പാകിസ്ഥാന്‍ വെടി വയ്പിനെ ഇന്ത്യ ഞായറാഴ്ച അതിശക്തമായി തിരിച്ചടിച്ചു. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേന്ദ്രഭരണ പ്രദേശമായ ജമ്മു- കാശ്മീരിലെ അഞ്ചു ജില്ലകളില്‍പ്പെട്ട അതിര്‍ത്തി നിര്‍ണ്ണയ രേഖയിലാണ് ശനിയാഴ്ചയും ഞായറാഴ്ച രാവിലെയും പാകിസ്ഥാന്‍ വെടിവച്ചത്. യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്ഥാന്‍ വെടിവച്ചത്.ഏപ്രില്‍ 22നു പഹല്‍ഗാമില്‍ വിനോദ സഞ്ചാരികളുള്‍പ്പെടെ …

സംസ്ഥാനത്ത് ഇന്നും ചൊവ്വ, ബുധന്‍ ദിവസങ്ങളിലും ശക്തമായ കാറ്റിനും മഴക്കും സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥാ വകുപ്പു മുന്നറിയിച്ചു. ശക്തമായ കാറ്റുമുണ്ടായേക്കും.ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ശക്തമായ മഴക്കൊപ്പം ഇടിമിന്നലുമുണ്ടാവും. പാലക്കാട്, മലപ്പുറം, വയനാടു ജില്ലകളില്‍ ചൊവ്വാഴ്ചയും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.തമിഴ്നാട് തീരങ്ങളില്‍ അതിശക്തമായ കാറ്റിനും മഴക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ആ മേഖലകളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

മടിക്കേരിയിലെ പ്രദീപന്‍ കൊലപാതകം: നാല് പേര്‍ കൂടി അറസ്റ്റില്‍, തൊണ്ടിമുതലുകള്‍ കണ്ടെടുത്തു; കൊലപാതകത്തിന് പിന്നില്‍ കൊള്ള

മടിക്കേരി: കണ്ണൂര്‍ സ്വദേശി പ്രദീപന്റെ കൊലപാതകത്തിന് ചുരുളഴിയുന്നു. സ്വര്‍ണ്ണം മോഷ്ടിക്കാനായിരുന്നു കൊലപാതകം ആസൂത്രണം ചെയ്തതെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിലെ മുഖ്യപ്രതി, കുടക് പൊന്നമ്പേട്ട് സ്വദേശി അനിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.വിവാഹം കഴിക്കാനുള്ള പണം കണ്ടെത്താനാണ് അനില്‍ കവര്‍ച്ച ആസൂത്രണം ചെയ്തത് എന്ന്് പൊലീസ് വെളിപ്പെടുത്തി. കേസില്‍ അനില്‍ അടക്കം അഞ്ച് പേരെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.പ്രദീപ് ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. സ്ഥലം വില്പനയുടെ പേരില്‍ പ്രദീപനുമായി ബന്ധം സ്ഥാപിച്ച് അയാളുടെ സ്വത്തുക്കളുടെ വിവരങ്ങളും പണം സൂക്ഷിക്കുന്ന സ്ഥലവും മനസ്സിലാക്കിയ …

ബൈക്കില്‍ കടത്തുകയായിരുന്ന എം.ഡി എം.എ . പിടികൂടി; ചെറുവത്തൂര്‍ സ്വദേശി കാസര്‍കോട്ട് അറസ്റ്റില്‍

കാസര്‍കോട്:ബൈക്കില്‍ കടത്തുകയായിരുന്ന 4.09 ഗ്രാം എം.ഡി.എംഎ യുമായി യുവാവ് അറസ്റ്റില്‍ . ചെറുവത്തൂര്‍,കൈതക്കാട് ജുമാമസ്ജിദിനു സമീപത്തെ ഇല്യാസ് അബൂബക്കറാ (24) ണ് അറസ്റ്റിലായത് . ഞായറാഴ്ച്ച പുലര്‍ച്ചെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റിനു സമീപത്ത് ടൗണ്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് യുവാവ് പിടിയിലായത് .ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു.

പിതാവ് മകനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം അമ്പൂരിയില്‍ പിതാവ് മകനെ വെട്ടിക്കൊന്നു. അമ്പൂരി കുന്നത്തുമലയിലെ മനോജ് (29) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിമോര്‍ച്ചറിയിലേക്കു മാറ്റി.കൊലപാതകത്തിനു ശേഷം മനോജിന്റെ പിതാവ് വിജയന്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ പൊലീസ് പിന്നീടു നെയ്യാര്‍ ഡാം പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വത്തുമായി ബന്ധപ്പെട്ട കുടുംബകലഹമാണ് കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച; വീട്ടുകാര്‍ കുടുംബസമേതം ഗള്‍ഫിലേക്ക് പോയ സമയത്ത് വീട് കുത്തിത്തുറന്ന് 22 പവന്‍ കവര്‍ന്നു

കാസര്‍കോട്: മഞ്ചേശ്വരത്ത് വന്‍ കവര്‍ച്ച. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ 22 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നു. മഞ്ചേശ്വരം ചര്‍ച്ച്, ബീച്ച് റോഡിലെ നവീന്‍ മൊന്തേരയുടെ വീട്ടിലാണ് കവര്‍ച്ച. ഇദ്ദേഹവും കുടുംബവും ഏപ്രില്‍ 21ന് ഗള്‍ഫിലേയ്ക്ക് വിസിറ്റിംഗ് വിസയില്‍ പോയതായിരുന്നു. ശനിയാഴ്ച്ച വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്. ഇരുനിലവീടിന്റെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് സ്വര്‍ണം സൂക്ഷിച്ചിരുന്നത്. നവീന്‍ മൊന്തേര പരാതി നല്‍കിയതിനെ തുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ …

പൂച്ചക്കാട്ട് കോഴി ലോറി മറിഞ്ഞ് ഡ്രൈവറടക്കം രണ്ടു പേര്‍ക്ക് ഗുരുതര പരിക്ക്; ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നു സംശയം

കാസര്‍കോട്: കാസര്‍കോട് – കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ പള്ളിക്കര പൂച്ചക്കാട്ട് കോഴി ലോറി ഞ്ഞു . അപകടത്തില്‍ ലോറി ഡ്രൈവര്‍ തമിഴ് നാട് സ്വദേശി സെന്തിലിനും കൂടെ ഉണ്ടായിരുന്ന സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും ആശുപത്രിയില്‍പ്രവേശിപ്പിച്ചു. ഞായറാഴ്ച്ച രാവിലെ ആറു മണിയോടെ പൂച്ചക്കാട്, അരയാല്‍ തറയിലാണ് അപകടം. നിയന്ത്രണം തെറ്റിയ ലോറി ഡിവൈഡറില്‍ ഇടിച്ചാണ് അപകടം. അപകടത്തില്‍ തകര്‍ന്ന ലോറിയില്‍ കുടുങ്ങിപ്പോയ സെന്തിലിനെയും കൂടെ ഉണ്ടായിരുന്ന ആളെയും നാട്ടുകാരും പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ സാഹസപ്പെട്ടാണ് പുറത്തെടുത്ത് …

pocso

കുമ്പളയില്‍ 14കാരിയെ പീഡിപ്പിച്ചു; അര്‍ദ്ധസഹോദരനെതിരെ പോക്‌സോ കേസ്

കാസര്‍കോട്: പതിനാലുകാരിയെ പീഡിപ്പിച്ചതായി പരാതി. കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പെണ്‍കുട്ടിയുടെ പരാതിപ്രകാരം അര്‍ദ്ധസഹോദരനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു. അമ്മയുടെ രണ്ടാം ഭര്‍ത്താവിലുള്ള 24 വയസുകാരനെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് കയറി പിടിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

വിട്ടൊഴിയാതെ കോവിഡ് ഭീതി: കുട്ടികളെ മാതാപിതാക്കൾ 4 വർഷം വീടിനുള്ളിൽ പൂട്ടിയിട്ടു; കോവിഡ് സിൻഡ്രമെന്ന് പൊലീസ്

മാഡ്രിഡ്: കോവിഡ് തീർത്ത ലോക്ക്ഡൗൺ വെല്ലുവിളികളെ മറികടന്ന് ലോകം മുന്നേറുന്നതിനിടെ ഭീതി വിട്ടൊഴിയാതെ സ്വയം തീർത്ത തടവറയിൽ ഒരു കുടുംബം. സ്പെയിനിൽ കോവിഡ് ഭീതിയിൽ 3 കുട്ടികളെ 4 വർഷത്തോളം വീട്ടിനുള്ളിൽ പൂട്ടിയിട്ട മാതാപിതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്പെയിനിലെ ഒവിഡോ നഗരത്തിലാണ് അസാധാരണമായ സംഭവം. 10 വയസ്സുള്ള മൂത്ത കുട്ടിയെയും 8 വയസ്സുള്ള ഇരട്ടക്കുട്ടികളെയുമാണ് അച്ഛനും അമ്മയും ചേർന്ന് സൂര്യപ്രകാശം പോലും കാണിക്കാതെ വീട്ടിനുള്ളിൽ തളച്ചിട്ടത്.കുട്ടികൾ വീടിനു പുറത്തിറങ്ങുന്നില്ലെന്നും സ്കൂളിൽ പോകുന്നില്ലെന്നും ചൂണ്ടിക്കാട്ടി അയൽക്കാരാണ് പൊലീസിനെ സമീപിച്ചത്. …

കരുതലിന്റെ മാതൃകാപാഠവുമായി സി.ജെ ഹോം പദ്ധതി; മൂന്നാമത് വീടിന്റെ താക്കോല്‍ സ്പീക്കര്‍ കൈമാറി

ബേക്കല്‍: ക്ലാസ് മുറികളിലെ പാഠപുസ്തക പഠനത്തിനപ്പുറം മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിനായുള്ള സി.ജെ ഹോം പദ്ധതിയിലൂടെ മൂന്നാമത്തെ വീടെന്ന സ്വപ്നവും യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞു. സ്‌കൂള്‍ കൂട്ടായ്മ കൈകോര്‍ത്ത് തൃക്കണ്ണാട് നിര്‍മിച്ച വീടിന്റെ താക്കോല്‍ നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കൈമാറി. വിദ്യാര്‍ഥികള്‍ സഹപാഠികളോട് എങ്ങനെ സഹാനുഭൂതിയുള്ളവരായിരിക്കണമെന്നതിനുള്ള ഉദാഹരണമാണ് സി.ജെ ഹോം പദ്ധതിയിലൂടെ ചെമ്മനാട് ജമാഅത്ത് സ്‌കൂള്‍ നടത്തിവരുന്നതെന്നു സ്പീക്കര്‍ എ.എന്‍ ഷംസീര്‍ പറഞ്ഞു.പി.എം അബ്ദുള്ള …

മെയ് 3നും 6നും 7നും ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം; കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് 3, 6, 7 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു. മെയ് 4നും 5നും ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നലിനും കാറ്റിനും മഴയ്ക്കും എതിരെ ജാഗ്രതാ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

ചാവേറായി പാകിസ്താനില്‍ പോയി ആക്രമണം നടത്താം: രാജ്യത്തിനായി ജീവന്‍ ത്യജിക്കാന്‍ തയ്യാറെന്ന് കര്‍ണാടക മന്ത്രി

ബെംഗളൂരു: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താനു മറുപടി നല്‍കാന്‍ ചാവേറാകാനും യുദ്ധത്തില്‍ പോരാടാനും തയ്യാറെന്ന് കര്‍ണാടക മന്ത്രി സമീര്‍ അഹമ്മദ് ഖാന്‍. രാജ്യത്തിനായി ജീവന്‍ ത്യജിക്കാന്‍ തയാറാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അനുവദിച്ചാല്‍ ചാവേറായി പാകിസ്താനില്‍ പോയി ആക്രമണം നടത്താം. ഭീകരവാദത്തിനെതിരെ എല്ലാ ഇന്ത്യക്കാരും ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.പാകിസ്താനുമായി യുദ്ധത്തിന്റെ ആവശ്യമില്ലെന്ന കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് സമീര്‍ അഹമ്മദ് ഖാന്റെ പ്രതികരണം. പാക് മാധ്യമങ്ങള്‍ ഉള്‍പ്പെടെ സിദ്ധരാമയ്യയുടെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരുന്നു. …

മുസ്ലിം ലീഗ് ജില്ലാ നേതൃയോഗത്തില്‍ ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം; കാസര്‍കോട് ജില്ലാ ഭരണം സ്തംഭനത്തിലെന്ന് ജില്ലാ ജന.സെക്രട്ടറി

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ ഒരു കാലത്തുമുണ്ടായിട്ടില്ലാത്ത ഭരണസ്തംഭനമാണെന്നു മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ. അബ്ദുല്‍ റഹ്‌മാന്‍ ആരോപിച്ചു. ജില്ലാ കളക്ടര്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കു പിന്നില്‍ പരക്കം പായുകയാണെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു.ദേശീയ പാതയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആവലാതികള്‍, സര്‍ക്കാര്‍ ഓഫീസുകളിലെ ആളില്ലാ കസേരകള്‍, മുടങ്ങിക്കിടക്കുന്ന പ്രാദേശിക നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, കാസര്‍കോട് വികസന പാക്കേജ് അട്ടിമറിക്കല്‍, വകുപ്പുതല യോഗങ്ങളുടെ മുടക്കം, കെട്ടിക്കിടക്കുന്ന ഗണ്‍ലൈസന്‍സ് അപേക്ഷകള്‍, വാര്‍ഡ് വിഭജനത്തിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായ കരടുപട്ടിക എന്നിവ പരിഹാരമില്ലാത്ത പ്രശ്‌നങ്ങളാക്കി മാറ്റിയിരിക്കുകയാണെന്നു …

കേരള പൊലീസ് ഓഫീസേഴ്‌സ് അസോ. ജില്ലാ സമ്മേളനം നടത്തി

കാസര്‍കോട്: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ത്ത് സോണ്‍ ഐ.ജി പി. രാജ്പാല്‍ മീണ പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി. നളിനാക്ഷന്‍ ആധ്യക്ഷം വഹിച്ചു. എഎസ്പി പി. ബാലകൃഷ്ണന്‍ നായര്‍, ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍, കെപിഒഎ ജോ.സെക്രട്ടറി പി.പി മഹേഷ്, ഇ.വി പ്രദീപന്‍, എ.പി സുരേഷ്, ഗിരീഷ് ബാബു, കെ.പി.വി രാജീവന്‍ എന്നിവര്‍ ഉദ്ഘാടനസമ്മേളനത്തില്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനത്തില്‍ കെപിഒഎ ജില്ലാ പ്രസിഡന്റ് പി. …